റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ ‘പാസ്റ്റർ സജിത്ത്, അങ്ങു പറയുന്ന സഭാ ചരിത്രം മുഴുവൻ ഇക്കഴിഞ്ഞ 500 വർഷത്തെ സംഭവങ്ങളാണ്. അതിനു മുമ്പുള്ള 1500 വർഷത്തെ ചരിത്രമെന്താണ്? മാർട്ടിൻ ലൂഥറിന് മുമ്പും സഭയുണ്ടായിരുന്നല്ലോ. മാത്രമല്ല, സഭയെയും തിരുവചനത്തെയും കുറിച്ച് പറയുമ്പോഴൊക്കെ അപ്പസ്തോലിക സഭകളിലെ വേദപാരംഗതരെയും വിശുദ്ധരെയും ഉദ്ധരിക്കുന്നുമുണ്ട്. അതെന്താണ്?’ പെന്തക്കൊസ്തൽ സെമിനാരിയിൽ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോൾ ഒരു വിദ്യാർത്ഥി ഉയർത്തിയ ചോദ്യമാണിത്. സുപ്രസിദ്ധ സുവിശേഷ പ്രഘോഷകനും ടി.വി പ്രഭാഷകനും അസംബ്ലീസ് ഓഫ് ഗോഡ് പ്രൊട്ടസ്റ്റന്റ് സഭാ പാസ്റ്ററുമായ സജിത്ത്
ഒക്ലഹോമ: 2019 അവസാനിക്കാൻ ദിനങ്ങൾ മാത്രം ശേഷിക്കേ ഒരു ചോദ്യം- ഈ വർഷത്തെ ഏറ്റവും ജനപ്രിയ ബൈബിൾ വാക്യം ഏതാണെന്ന് അറിയാമോ? ”ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ,” (ഫിലിപ്പി 4:6). വിശുദ്ധ പൗലോസ് ശ്ലീഹാ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിലെ നാലാം ഈ വാക്യമാണ് ഈ വർഷം ലോകമെമ്പാടും ഏറ്റവും അധികം വായിക്കപ്പെട്ടതും പങ്കുവെക്കപ്പെട്ടതും ബുക് മാർക് ചെയ്യപ്പെട്ടതും. ആഗോളതലത്തിൽതന്നെ ശ്രദ്ധേയമായ, ‘സൗജന്യ ബൈബിൾ ആപ്ലിക്കേഷനായ ‘യൂവേർഷനാ’ണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ
വത്തിക്കാൻ സിറ്റി: ജനതകളുടെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം അധ്യക്ഷനായി ഫിലിപ്പീൻസിലെ മനില ആർച്ച്ബിഷപ്പ് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലേ നിയമിതനായി. നിലവിൽ അധ്യക്ഷനായ കർദിനാൾ ഫെർണാണ്ടോ ഫിലോനിയുടെ പിൻഗാമിയായാണ് കർദിനാൾ ടാഗ്ലേയെ ഫ്രാൻസിസ് പാപ്പ നിയമിച്ചത്. പുതിയ നിയമനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ എട്ടു വർഷമായി അദ്ദേഹം വഹിച്ചുകൊണ്ടിരിന്ന മനില അതിരൂപതാധ്യക്ഷ പദവി ഒഴിയും. കത്തോലിക്കാ സഭയുടെ മിഷണറി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള തിരുസംഘം, വത്തിക്കാൻ കൂരിയയിലെ ഏറ്റവും വലിയ വിഭാഗം കൂടിയാണ്. ഗ്രിഗറി 15-ാമൻ
”ലോകത്തിലേക്ക് വന്ന സത്യമായ ക്രിസ്തുവിനുവേണ്ടി ബലിയായവനാണ് സ്നാപകൻ. തന്നിലൂടെ പ്രകാശിതമാകേണ്ടവനാണ്, താനല്ല ഉയർന്നു നിൽക്കേണ്ടതെന്ന ഉൾവെളിച്ചമുള്ളവർക്കേ ഇതിനാകൂ. ”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ-9’ ഫാ. ബെന്നി നൽക്കര സി.എം.ഐ ക്രിസ്തുവിന്റെ ബലിവഴിയിൽ പ്രത്യക്ഷപ്പെടുന്ന ഒരു പരസ്യവാചകമുണ്ട്: ‘ഇതാ, ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്”. ബലിക്കുഞ്ഞാടിന്റെ ബ്രാൻഡ് അംബാസിഡറാവുകയാണ് സ്നാപകയോഹന്നാൻ. പ്രവാചകനിരയുടെ അവസാനകണ്ണിയായി, ദൈവപുത്രനെ രംഗത്തവതരിപ്പിക്കുന്ന യോഹന്നാൻ ബലിക്കുഞ്ഞാടിനുമുമ്പേ നടന്നവനാണ് – പ്രവാചകനായും താപസനായും
ഡബ്ലിൻ: കത്തോലിക്കാ സ്കൂളുകളിൽ മാത്രമല്ല, ഇടവകകളിലും കുടുംബങ്ങളിലും കൂദാശകൾ സ്വീകരിക്കാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാൻ തീരുമാനമെടുത്ത് ഡബ്ലിൻ അതിരൂപത. കത്തോലിക്കാ സ്കൂളുകളിൽ പഠിക്കാത്ത വിദ്യാർത്ഥികളെയും മികച്ചരീതിയിൽ കൂദാശകൾ സ്വീകരിക്കാൻ ഒരുക്കുന്നതിനുവേണ്ടിയാണ് നടപടിയെന്ന് ആർച്ച്ബിഷപ്പ് ഡിയാർമുയിഡ് മാർട്ടിൻ പറഞ്ഞു. കത്തോലിക്കാ സ്കൂളുകളിൽ കൂദാശ സ്വീകരണ ഒരുക്കങ്ങൾ നല്കുന്നുണ്ടെങ്കിലും നിരവധി കത്തോലിക്ക കുട്ടികളാണ് മറ്റ് സ്കൂളുകളിൽ പഠിക്കുന്നത്. അതുകൊണ്ട് അതത് ഇടവകകളിലും കുടുംബങ്ങളിലും പരിശീലനം ഉറപ്പാക്കാണം. എന്നാൽ ഈ നിർദ്ദേശം ഒറ്റരാത്രികൊണ്ട് നടപ്പാക്കാൻ കഴിയുന്നതല്ല. ഇടവകകളിൽ ഇത് നടപ്പിലാക്കാൻ നിരവധി കാര്യങ്ങൾ
വാഷിംഗ്ടൺ ഡി.സി: പാവങ്ങളുടെ ഇടയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മെത്രാന്മാർ ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിച്ച് ബാൾട്ടിമോറിലെ ആർച്ച്ബിഷപ്പ് വില്യം ലോരി. കഴിഞ്ഞദിവസം വിശുദ്ധ പത്രോസിന്റെ ശവകൂടീരത്തിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേയാണ് അദ്ദേഹം മെത്രാന്മാരുടെ ദൗത്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. കൊളംബിയ, വിർജീനിയ, മേരിലാന്റ് എന്നിവിടങ്ങളിൽ നിന്നുള്ള ബിഷപ്പുമാരും ദിവ്യബലിയിൽ സഹകാർമ്മികരായിരുന്നു. നമ്മുടെ ദൗത്യം സാമ്പത്തികമോ വ്യക്തിപരമോ ആയ നേട്ടത്തിന് വേണ്ടിയാകരുത്. ലളിതമായ ജീവിതമെന്നതായിരിക്കണം നമ്മുടെ ജീവിതലക്ഷ്യം. വിശുദ്ധ പത്രോസ് ശ്ലീഹായും അവിടുത്തെ പിൻഗാമിയായ ഫ്രാൻസിസ് പാപ്പയും ഇതാണ് നമുക്ക് കാണിച്ച് തരുന്നത്. നമ്മുടെ
”എലിയാ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പലപ്പോഴും ക്രിസ്തുവിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. അനീതിക്കും അക്രമത്തിനും ചൂഷണത്തിനുമെതിരെയുള്ള ഏലിയായുടെ തീവ്രപ്രതികരണങ്ങൾ ക്രിസ്തുവിനെ പ്രതിധ്വനിപ്പിക്കുന്നു. ”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 8’ ഫാ. ബെന്നി നൽക്കര സി.എം.ഐ ഇസ്രായേലിന്റെ പ്രവാചകനിരയിലെ ആദ്യസാന്നിധ്യമായ എലിയാ പ്രവാചകൻ ദൈവസ്നേഹത്തെപ്രതി ജ്വലിച്ച ജീവിതം കൊണ്ടും സത്യദൈവത്തെ പ്രസാദിപ്പിച്ച ബലികൊണ്ടും ക്രിസ്തുവിന്റെ ബലിവഴികളിൽ മുന്നേ നടന്നവനാണ്. തന്റെ പരസ്യജീവിതകാലത്തു “താൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്?” എന്ന യേശുവിന്റെ
”ഇസ്രായേലിന്റെ ബലിയാത്രയും മോശയുടെ ബലിജീവിതവും ക്രിസ്തുവിന്റെ ബലിയുടെ വഴിയിലെ നിർണ്ണായക മുഹൂർത്തങ്ങളാണ്. പെസഹാക്കുഞ്ഞാടിൽനിന്നും ‘ദൈവം തരുന്ന’ ബലിക്കുഞ്ഞാടിലേക്കുള്ള യാത്രയിൽ ഒരു വിശ്വാസി കടന്നുപോകേണ്ട വഴികളെ അത് അടയാളപ്പെടുത്തുന്നു.”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 7’ ഫാ. ബെന്നി നൽക്കര സി.എം. ഐ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസായേലിന്റെ മരുഭൂമിയിലൂടെയുള്ള യാത്ര ബലിവഴികളിലൂടെയുള്ള പുറപ്പാടുയാത്രയായിരുന്നു, എല്ലാ അർത്ഥത്തിലും. പെസഹാക്കുഞ്ഞാടിൻ ബലിയോടെ ആരംഭിച്ച ആ യാത്ര ദൈവം നൽകാനിരുന്ന ദേശത്തേക്കുള്ള
Don’t want to skip an update or a post?