വത്തിക്കാൻ സിറ്റി: ഒഡിഷയിലെ ബാലസോറിൽ മുന്നൂറോളം പേരുടെ മരണത്തിനിന് ഇടയാക്കിയ ട്രെയിൻ അപകടത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയും പ്രാർത്ഥന അറിയിച്ചും ഫ്രാൻസിസ് പാപ്പ. ദുരന്ത വാർത്ത അറിഞ്ഞ് ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിക്ക് പാപ്പ ടെലഗ്രാം സന്ദേശം അയക്കുകയായിരുന്നു. സന്ദേശത്തിൽ, മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു പാപ്പ. പരിക്കേറ്റവർക്കുവേണ്ടിയും പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിലപിക്കുന്നവർക്കായും അദ്ദേഹം പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. അതുപോലെ, രക്ഷാപ്രവർത്തനം നടത്തുന്നവരെയും പാപ്പ ദൈവസമക്ഷം സമർപ്പിച്ചു. ‘മരിച്ചവരുടെ ആത്മാക്കളെ സർവശക്തന്റെ സ്‌നേഹനിർഭരമായ കാരുണ്യത്തിന്
ന്യൂയോർക്ക്: വിശുദ്ധ പാദ്രേ പിയോയുടെ സ്വാധീനത്താൽ താൻ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കുകയാണെന്ന് വെളിപ്പെടുത്തി ഹോളിവുഡിലെ വിഖ്യാത താരം ഷിയ ലബോഫ്. പാദ്രേ പിയോയുടെ ജീവിതത്തെ ഇതിവൃത്തമാക്കി റിലീസ് ചെയ്യപ്പെട്ട ‘പാദ്രേ പിയോ’ സിനിമയിൽ വിശുദ്ധന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ജനഹൃദയം കീഴടക്കുന്നതിനിടെയാണ് ലബോഫിന്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. സിനിമിയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമമായ ‘ചർച്ച് പോപ്പിന്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിന്റെ ഭാഗമായ വിശ്വാസ പരിശീലന ക്ലാസിൽ (റൈറ്റ് ഓഫ്
തിരുപ്പട്ട സ്വീകരണം ശാലോം ടി.വിയിൽ തത്സമയം ചിക്കാഗോ: ബെൽവുഡ് മാർത്തോമാ ശ്ലീഹാ കത്തീഡ്രൽ ഇടവകാംഗമായ ഡീക്കൻ ജോർജ് സഖറിയാസ് പാറയിലിന്റെ തിരുപ്പട്ട സ്വീകരണത്തിലൂടെ ഏഴാമത്തെ വൈദീകനെ സ്വീകരിക്കാനൊരുങ്ങി അമേരിക്കയിലെ സീറോ മലബാർ സഭാസമൂഹം. കുറഞ്ഞ നാളുകൾക്കിടയിൽ, കൃത്യമായി പറഞ്ഞാൽ 2018മുതലുള്ള അഞ്ച് വർഷത്തിനിടയിൽ ഏഴ് നവവൈദീകരെ സഭയ്ക്ക് സമ്മാനിക്കാൻ സാധിച്ചതിന്റെ അഭിമാന നിറവിലുമാണ്, ഭാരതത്തിന് വെളിയിലെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപത. ഈ ഏഴു പേരും അമേരിക്കൻ മലയാളികളുടെ പുതുതലമുറയിൽ നിന്നുള്ളവരാണെന്നതും
കാലിഫോർണിയ: പ്രശസ്ത ഹോളിവുഡ് താരം ഷിയ ലാബ്യൂഫിന്റെ മാനസാന്തരത്തിലൂടെ റിലീസിംഗിന് മുമ്പേ ചർച്ചയായി മാറിയ, വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ‘പാദ്രേ പിയോ’ ഇന്നു മുതൽ (ജൂൺ രണ്ട്) യു.എസിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രേ പിയോയുടെ കഥാപാത്രത്തെയാണ്, ‘ട്രാൻസ്‌ഫോമേഴ്‌സി’ലൂടെ സുപരിചിതനായ ഷിയ ലാബ്യൂഫ് അവതരിപ്പിച്ചിരിക്കുന്നത്. വിശുദ്ധന്റെ ജന്മനാടായ ഇറ്റലിയിലെ പുഗ്ലിയയിലായിരുന്നു ചിത്രീകരണം. ലോക മഹായുദ്ധ കാലത്ത് വിശുദ്ധ പാദ്രേ പിയോയ്ക്ക് ഉണ്ടായ ജീവിതാനുഭവങ്ങളും പഞ്ചക്ഷതം ലഭിച്ച കാലഘട്ടത്തിൽ നേരിട്ട പ്രതിസന്ധികളുമെല്ലാം സിനിമയിൽ
ന്യൂയോർക്ക്: വിശ്വവിഖ്യാതമായ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിനെ ഭക്തിനിർഭരമാക്കി ആയിരങ്ങൾ അണിചേർന്ന ദിവ്യകാരുണ്യ പ്രദക്ഷിണം. ‘ഈ നഗരം ക്രിസ്തുവിന്റേത്’ എന്ന ആപ്തവാക്യവുമായി ക്രമീകരിച്ച ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ അണിചേർന്നവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ ടൈംസ് സ്‌ക്വയറിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും തരംഗമായിക്കഴിഞ്ഞു. ഒരുപക്ഷേ, ന്യൂയോർക്ക് നഗരം ഇതുപോലെ സാക്ഷ്യംവഹിച്ച മറ്റൊരു ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിട്ടുണ്ടാവില്ല എന്നും റിപ്പോർട്ടുകളുണ്ട്. ന്യൂയോർക്ക് അതിരൂപതാ സഹായമെത്രാൻ ജോസഫ് എസ്‌പേയിലാത്താണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് നേതൃത്വം നൽകിയത്. വൈദികരും സന്യസ്തരും അൽമായരും ഉൾപ്പെടെ നാലായിരത്തിൽപ്പരം പേർ അണിചേർന്നെന്നാണ് കണക്കുകൾ. ഇക്കാര്യം പൊലീസ്
മെൽബൺ: വിശ്വാസീസമൂഹത്തിന്റെ സ്തുതിഗീതങ്ങളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ദ്വിതീയ അധ്യക്ഷനായി ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ അഭിഷിക്തനായി. മെൽബണിലെ ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്സ് കൽദായ ദൈവാലയത്തിൽ നൂറുകണക്കിന് സീറോ മലബാർ സഭാംഗങ്ങളുടെയും മന്ത്രിമാരുൾപ്പെടെയുള്ള വിശിഷ്ടാതിഥികളും സാന്നിധ്യത്തിലായിരുന്നു മെത്രാഭിഷേകം. ഓസ്ട്രേലിയൻ സഭാംഗങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയായിരുന്നു മുഖ്യകാർമികൻ. നിയുക്ത ബിഷപ്പ് ഉൾപ്പെടെയുള്ള കാർമികർ പ്രദക്ഷിണമായി ദൈവാലയലേക്ക്
കീവ്: കത്തോലിക്കാ സഭയ്ക്കൊപ്പം ഡിസംബർ 25നുതന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് യുക്രേനിയൻ ഓർത്തഡോക്‌സ് സഭ. മേയ് 24ന് സമ്മേളിച്ച യുക്രേനിയൻ ഓർത്തഡോക്‌സ് മെത്രാന്മാരുടെ കൗൺസിലാണ് ഐക്യകണ്‌ഠേന ഈ തീരുമാനം പ്രഖ്യാപിച്ചത്. ആരാധനക്രമം ജൂലിയൻ കലണ്ടറിൽനിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറ്റാനുള്ള തീരുമാനത്തെ തുടർന്നാണ് കത്തോലിക്കാ സഭയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ യുക്രൈനിലെ ഓർത്തഡോക്‌സ സഭയ്ക്ക് വഴി ഒരുങ്ങിയത്. ഈസ്റ്റർ, ത്രീത്വത്തിന്റെ തിരുനാൾ തുടങ്ങിയ ചുരുക്കം ചില തിരുനാളുകൾ ഒഴിച്ചുള്ള ബാക്കി എല്ലാ തിരുനാളുകളും ഗ്രിഗോറിയൻ കലണ്ടർ പ്രകാരമാകും
മെൽബൺ രൂപത ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്; ശാലോം ടി.വിയിൽ തത്‌സമയം പോൾ സെബാസ്റ്റ്യൻ മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ഇടയനായി മാർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ മേയ് 31ന് അഭിഷിക്തനാകും. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കുന്ന തിരുക്കർമങ്ങൾ ശാലോം ടി.വി തത്‌സമയം സംപ്രേഷണം ചെയ്യും. മെൽബണിന് സമീപമുള്ള ക്യാമ്പെൽഫീൽഡ് ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്സ് കൽദായ
Don’t want to skip an update or a post?