20 ദിവസം, മരണത്തിൽ നിന്ന് രക്ഷിച്ചത് 156 കുഞ്ഞുങ്ങളെ! '40 ഡേയ്സ്' കാംപെയിൻ വീണ്ടും വാർത്തയാകുന്നു
- AMERICA, American National, AUSTRALIA, Australia National, EUROPE, Europe National, Featured, Featured, Featured, WORLD
- March 15, 2023
ഇസ്താംബുൾ: തുർക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 തീവത്ര രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 500ൽപ്പരം പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് (ഫെബ്രുവരി ആറ്) പ്രാദേശിക സമയം പുലർച്ചെ 4.17നായിരുന്നു ഭൂചലനം. ആളുകൾ ഉറങ്ങുന്ന സമയമായതിനാൽ നിരവധിപേർ അപകടത്തിൽ പെട്ടിട്ടുണ്ട്. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് വിവരം. തുർക്കിയുടെ പ്രധാനപ്പെട്ട എട്ട് നഗരങ്ങളിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇതുവരെ തുർക്കിയിൽ മാത്രം 284പേർ മരണപ്പെട്ടെന്നും 2300ൽപ്പരം പേർക്ക് പരിക്കേറ്റെന്നും വൈസ് പ്രസിഡന്റ് ഫുആറ്റ് ഒക്റ്റെ
ജൂബ: അടുത്ത വർഷം ഭാരതം സന്ദർശിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പ. സൗത്ത് സുഡാനിലെ പേപ്പൽ പര്യടനം പൂർത്തിയാക്കി വത്തിക്കാനിലേക്ക് മടങ്ങവേ പേപ്പൽ ഫ്‌ളൈറ്റിൽവെച്ച് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കാര്യങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ മുന്നോട്ടുപോയാൽ, ഭാരതത്തിൽ പര്യടനത്തിന് എത്തുന്ന മൂന്നാമത്തെ കത്തോലിക്കാ സഭാ അധ്യക്ഷനാകും ഫ്രാൻസിസ് പാപ്പ. ‘അടുത്ത വർഷം ഇന്ത്യയിൽ പര്യടനം നടത്താനാകുമെന്നാണ് കരുതുന്നത്. സെപ്റ്റംബർ 29ന് ഞാൻ മാർസെയിലിലേക്ക് പോകും, അവിടെനിന്ന് മംഗോളിയയിലേക്ക് പോകണമെന്നാണ് ആഗ്രഹം. ഇതുവരെ തീരുമാനമായിട്ടില്ല, പക്ഷേ, അത്
അത്ഭുതത്തോടെയല്ലാതെ വായിച്ചു തീർക്കാനാവില്ല ജോഷ്വാ സുബി എന്ന 13 വയസുകാരന്റെ ജീവിതം. കാൻസർ രോഗത്തിന്റെ കഠിന യാതനകളെ ദിവ്യകാരുണ്യ ഈശോയിൽ ആശ്രയംവെച്ച് പുഞ്ചിരിയോടെ സ്വീകരിച്ച ജോഷ്വാ (2019- 2022) ഈ ലോകത്തുനിന്ന് യാത്രയായെങ്കിലും, ആ അത്ഭുത ബാലനും അവന്റെ മാതാപിതാക്കളും പങ്കുവെച്ച ജീവിതസാക്ഷ്യം ദിനങ്ങൾ പിന്നിടുന്തോറും അനേകർക്ക് പ്രചോദനമാകുകയാണ്. ഓസ്‌ട്രേലിയയിലെ മലയാളികൾക്കിടയിൽ വിശിഷ്യാ, പ്രവാസി കത്തോലിക്കർക്കിടയിൽ ഇന്ന് സുപരിചിത നാമമാണ് ജോഷ്വാ സുബി. കോളജ് പഠനകാലത്ത് ക്രിസ്തുവിന്റെ സ്‌നേഹം അനുഭവിച്ചറിഞ്ഞ് ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തീയ വിശ്വാസം
കിൻഷാസ: പത്ത് ലക്ഷത്തിൽപ്പരം വരുന്ന വിശ്വാസീസമൂഹത്തിന്റെ പങ്കാളിത്തത്തോടെ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ (ഡി.ആർ.സി) തലസ്ഥാന നഗരിയിൽ ദിവ്യബലി അർപ്പിച്ച് ഫ്രാൻസിസ് പാപ്പ. തന്റെ അപ്പസ്തോലിക പര്യടനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ (ഫെബ്രുവരി ഒന്ന്) കിൻഷാസയിലെ ‘എൻഡോളോ’ വിമാനത്താവളത്തിലായിരുന്നു പാപ്പ ദിവ്യബലി അർപ്പിച്ച് രാജ്യത്തിനും ജനങ്ങൾക്കുമായി പ്രത്യേകം പ്രാർത്ഥിച്ചത്. ഡി.ആർ.സിയുടെ ചരിത്രത്തിൽ എന്നല്ല, ആഫ്രിക്കയുടെ ചരിത്രത്തിൽതന്നെ ഇത്രമാത്രം വിശ്വാസികൾ പങ്കെടുത്ത ദിവ്യബലി ഒരുപക്ഷേ ഇതാദ്യമായിരിക്കും. ആയുധങ്ങൾ ഉപേക്ഷിച്ച് സമാധാനത്തിന്റെ വക്താക്കളാകണമെന്ന് ഓർമിപ്പിച്ച് പാപ്പ പങ്കുവെച്ച സന്ദേശവും ശ്രദ്ധേയമായി.
വത്തിക്കാൻ സിറ്റി: ആഭ്യന്തര കലാപങ്ങളുടെ മുറിപ്പാടുകളുമായി കഴിയുന്ന ജനസമൂഹത്തിന് ഇടയിലേക്ക് സമാധാനത്തിന്റെയും അനുരജ്ഞനത്തിന്റെയും സന്ദേശവുമായി എത്തുന്ന ഫ്രാൻസിസ് പാപ്പയെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയും (ഡി.ആർ.സി) സൗത്ത് സുഡാനും. ജനുവരി 31മുതൽ ഫെബ്രുവരി അഞ്ചുവരെയാണ് വിശുദ്ധ പത്രോസിന്റെ 266-ാം പിൻഗാമിയായ ഫ്രാൻസിസ് പാപ്പ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഈ രണ്ട് രാജ്യങ്ങളിലും പര്യടനം നടത്തുന്നത്. പര്യടനത്തിന്റെ ആദ്യ വേദിയായ ഡി.ആർ.സിയിൽ പാപ്പ വിമാനമിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, ചരിത്രത്തിൽ ഇടംപിടിക്കുന്ന ഈ പേപ്പൽ പര്യടനം
വിശുദ്ധ കുർബാന മുടക്കാതെ 94% നൈജീരിയൻ കത്തോലിക്കർ വാഷിംഗ്ടൺ ഡി.സി: ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ അനുദിനം വ്യാപകമാകുമ്പോഴും ഏറ്റവും കൂടുതൽപേർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി നൈജീരിയ! നൈജീരിയൻ കത്തോലിക്കരിൽ 94% പേർ ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ ഒന്നിലധികം തവണയോ ദിവ്യബലിയിൽ പങ്കെടുക്കുന്നു എന്ന് ഏറ്റവും പുതിയ സർവേ വ്യക്തമാക്കുന്നു. വിവിധ ഗവേഷണങ്ങളിലൂടെ ശ്രദ്ധേയരായ ‘കാര’ (സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ ദ അപ്പസ്തലേറ്റ്) കത്തോലിക്കാ വിശ്വാസികൾ കൂടുതലുള്ള 36 രാജ്യങ്ങളിൽ
നെയ്‌റോബി: മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളെയും അരുംകൊല ചയ്ത ഘാതകന് നിരുപാധികം ക്ഷമ നൽകിയ കത്തോലിക്കാ വൈദീകന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽനിന്നുള്ള ഈശോ സഭാംഗം ഫാ. മാർസെൽ ഉവിനേസയാണ് തന്റെ കുടുംബാംഗങ്ങളെ ഒന്നടങ്കം കൺമുന്നിലിട്ട് വധിച്ചയാൾക്ക് മാപ്പു നൽകി ക്രിസ്തീയക്ഷമയുടെ ഉദാത്ത മാതൃക പകർന്ന ആ വൈദീകൻ. ‘റൈസൺ ഫ്രം ദ ആഷസ്: തിയോളജി ആസ് ഓട്ടോബയോഗ്രഫി ഇൻ പോസ്റ്റ്- ജിനോസൈഡ് റുവാണ്ട’ എന്ന തന്റെ ഗ്രന്ഥത്തിലാണ് ആരുടെയും ഹൃദയം കവരുന്ന ക്ഷമയുടെ അധ്യായം അദ്ദേഹം
‘മില്ലേനിയം സെയിന്റ്’ എന്ന വിശേഷണത്തോടെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട കാർലോ അക്യുറ്റിസിനെ അനുസ്മരിപ്പിക്കുംവിധം ദിവ്യകാരുണ്യ ഭക്തിയിൽ ജീവിച്ച ജീസസ് യൂത്ത് അജ്ന ജോർജിന് (2023 ജനുവരി 21) സ്വർഗത്തിൽ ഒന്നാം പിറന്നാൾ! ദിവ്യകാരുണ്യ ഭക്തിക്കായി ജീവിതം സമർപ്പിക്കുക, കാൻസറിന്റെ കഠിന വേദനകളെ പരാതികൂടാതെ ഏറ്റുവാങ്ങി ദൈവസ്തുതിക്കായി കാഴ്ചവെക്കുക, മരണം തൊട്ടടുത്തെത്തുമ്പോഴും ദിവ്യകാരുണ്യനാഥനെ പുഞ്ചിരിയോടെ ചേർത്തുപിടിക്കുക… പറഞ്ഞുവരുന്നത് തിരുസഭ 2020ൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയ കാർലോ അക്യുറ്റിസിനെ കുറിച്ചല്ല, കാർലോയുടെ വിശുദ്ധജീവിതം അനുസ്മരിപ്പിക്കുന്ന അജ്നയെ കുറിച്ചാണ്. കഴിഞ്ഞ വർഷം
Don’t want to skip an update or a post?