ഭൂവനേശ്വര്‍: ദൈവാലയത്തില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ ക്രൈസ്തവരെ അക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസ്. ഇതുമൂലം മര്‍ദ്ദനത്തിന് ഇരകളായവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. ഇനിയും ഏതു സമയത്തും അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഒഡീഷയിലെ മല്‍ക്കാന്‍ഗിരി ജില്ലയിലെ കൊട്ടമാറ്റേരു ഗ്രാമത്തില്‍ ഈ മാസം 21ന് രാവിലെയായിരുന്നു തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദനം അഴിച്ചുവിട്ടത്. മാരകായുധങ്ങളും വടികളുമായി വിശ്വാസികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 30 പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ പരിക്കുകള്‍
റോം: കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യ ശുശ്രൂഷയുടെ ആത്മീയ അടിത്തറയും പുരോഹിത ബ്രഹ്‌മചര്യത്തിന്റെ അര്‍ത്ഥവും സഭാ സേവനത്തിന്റെ ഊര്‍ജ്ജവുമെന്ന് ലിയോ 14 ാമന്‍ പാപ്പ. ഈ സൗഹൃദം, പരീക്ഷണഘട്ടങ്ങളില്‍ പുരോഹിതരെ നിലനിര്‍ത്തുകയും ദൈവവിളിക്ക് നല്‍കുന്ന ‘യേസ്’ഓരോ ദിവസവും പുതുക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു. സെമിനാരിക്കാരുടെയും ബിഷപ്പുമാരുടെയും പുരോഹിതരുടെയും ജൂബിലിയുടെ ഭാഗമായി, റോമിലെ കണ്‍സിലിയാസിയോണ്‍ ഓഡിറ്റോറിയത്തില്‍, വൊക്കേഷന്‍ മിനിസ്ട്രിയിലും സെമിനാരി രൂപീകരണത്തിലും ഉത്തരവാദിത്വം വഹിക്കുന്ന വൈദികരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ. ‘ഞാന്‍ നിങ്ങളെ സുഹൃത്തുക്കള്‍ എന്ന് വിളിച്ചിരിക്കുന്നു’
മോണ്‍ സി.ജെ വര്‍ക്കിയച്ചന്റെ 16-ാം ഓര്‍മദിനമായ, 2025 ജൂണ്‍ 24-ന്, കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. തോമസ് കളരിക്കല്‍ നല്കിയ അനുസ്മരണ സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങള്‍. മോണ്‍. സി.ജെ വര്‍ക്കിയച്ചനെ നേരില്‍ കാണാനുള്ള ഭാഗ്യം എനിക്ക് വളരെ ചുരുക്കമായേ ലഭിച്ചിട്ടുള്ളൂ. ആദ്യമായി ഞാന്‍ വര്‍ക്കിയച്ചനെ കാണുമ്പോള്‍ എനിക്ക് ആറോ ഏഴോ വയസുമാത്രമാണുള്ളത്. എങ്കിലും ആ ഓര്‍മ ഇന്നും മായാതെ എന്നില്‍ ദീപ്തമാണ്. 43 വര്‍ഷങ്ങള്‍ക്കു മുമ്പ് പൂതംപാറ
കൊച്ചി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം കേരള മദ്യവിരുദ്ധ ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ നടത്തി. ജില്ലാതല പരിപാടി തോപ്പുംപടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ പോസ്റ്റര്‍ പ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവല്‍ക്കരണ ക്ലാസ്, ലഘുലേഖ വിതരണം എന്നിവ ഉണ്ടായിരുന്നു. മയക്കുമരുന്ന് വ്യാപനത്തിനും അക്രമങ്ങള്‍ക്കുമെതിരെ ബോധവത്ക്കരണം, ചെറുത്തുനില്‍പ്പ്, ചികിത്സാ സഹായം, കൗണ്‍സിലിങ്ങ്, പുനരധിവാസം എന്നീ തലങ്ങളില്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് മദ്യ,
തൃശൂര്‍: ലഹരി വിരുദ്ധ ദിനാചരണത്തിനോട് അനുബന്ധിച്ച് അമല മെഡിക്കല്‍ കോളേജില്‍ ബോധവല്ക്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍ സിഎം ഐ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി. കെ സതീഷ്, വിമുക്തി മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഷെഫീഖ് യൂസഫ്, ഡോ. സി.ആര്‍ സാജു, ഡോ. റെന്നീസ് ഡേവിസ്, ഡോ. ഷെനി ജോണ്‍, സിസ്റ്റര്‍ ഡോ. മോളി ക്ലയര്‍, മഖാലോഫ് മാത്യു മാര്‍ട്ടിന്‍ എന്നിവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ പങ്കെടുത്തു. 200
വത്തിക്കാന്‍ സിറ്റി: കൗമാരപ്രായത്തില്‍ മെക്‌സിക്കോയുടെ വടക്ക് ഭാഗത്തുള്ള ഗ്രാമീണ സമൂഹങ്ങള്‍ സന്ദര്‍ശിക്കുവാന്‍ തന്റെ ഇടവക വികാരിയോടൊപ്പം പോകാന്‍ തുടങ്ങിയപ്പോഴാണ് ഗ്രാമങ്ങളിലുള്ളവരുടെ നിഷ്‌കളങ്കമായ വിശ്വാസം ജോര്‍ജ് അന്റോണിയോ ആദ്യമായി അടുത്തറിഞ്ഞത്. എളിമയുള്ള ആ ഗ്രാമീണരുടെ വിശ്വാസത്തിന്റെ ഊഷ്മളതയിലാണ് അദ്ദേഹത്തിന്റെ ദൈവവിളി രൂപപ്പെട്ടത്. സ്വര്‍ഗത്തിലേക്ക് തുറന്ന ഹൃദയത്തോടെയും നിലം ഉഴുതുമറിച്ച കൈകളോടെയും പ്രാര്‍ത്ഥിക്കുന്ന കര്‍ഷകര്‍ക്കിടയില്‍, ‘ദൈവത്തിനായുള്ള വലിയ വിശപ്പ്’ അദ്ദേഹം തിരിച്ചറിഞ്ഞു. ”ഇവ വിദൂര പ്രദേശങ്ങളാണ്, എത്തിച്ചേരാന്‍ വളരെ പ്രയാസമാണ്. ടാര്‍ ചെയ്യാത്ത മണ്‍പാതകളിലൂടെ ട്രക്കില്‍ മണിക്കൂറുകള്‍ യാത്ര ചെയ്യണം.
കൊച്ചി: ക്രൈസ്തവ ജീവനക്കാരെക്കുറിച്ചുള്ള അനാവശ്യ വിവരാന്വേഷണങ്ങള്‍ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍. ദുരുദ്ദേശ്യപരമായ ഒരു പരാതിയെ തുടര്‍ന്ന് ക്രൈസ്തവരായ സ്‌കൂള്‍ ജീവനക്കാരെക്കുറിച്ച് വിവരശേഖരണം നടത്താന്‍ ഉദ്യമിച്ച വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടത് കേവലം രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ്. മുമ്പ് പരാതിയുന്നയിച്ച അതേ വ്യക്തി തന്നെ വീണ്ടും കോളേജുകളിലെ ജീവനക്കാരായ പുരോഹിതരെയും സന്യസ്തരെയും കുറിച്ചുള്ള വിവരാന്വേഷണം നടത്തിയതിനെ തുടര്‍ന്ന് വിവരങ്ങള്‍ ലഭ്യമാക്കാന്‍ തൃശൂര്‍ കോളേജിയേറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കോളേജുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തസ്തികകളിലും നിയമനങ്ങളിലും
അലഹബാദ്: മതപരമായ പ്രാര്‍ത്ഥനകള്‍ നിയമലംഘന മല്ലെന്നും ക്രൈസ്തവരുടെ പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നിഷേധിക്കരുതെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ വിധി. പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്താനുള്ള അപേക്ഷകള്‍ക്ക് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതിനെതിരെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. മതപരമായ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് നിയമലംഘനമല്ലെന്ന് വിധിയില്‍ എടുത്തുപറയുന്നുണ്ട്. ഭരണഘടന പ്രകാരം ഓരോ പൗരനും നിയമത്തിന് വിധേയമായി തന്റെ മതപരമായ വിശ്വാസം പുലര്‍ത്താനും അനുഷ്ഠിക്കാനും അവകാശമുണ്ടെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തുന്നതിനുള്ള ക്രൈസ്തവരുടെ അപേക്ഷകള്‍
മാഡ്രിഡ്/സ്‌പെയിന്‍: ലോകത്തിലെ ഏറ്റവും വലിയ തിരുഹൃദയരൂപം നിര്‍മിക്കാനൊരുങ്ങി സ്‌പെയിനിലെ ബൊയാഡില്ലാ ഡെല്‍ മോണ്ടെ നഗരം. ബൊയാഡില്ല മുന്‍സിപ്പല്‍ കൗണ്‍സില്‍ വിട്ടുനല്‍കിയ സ്ഥലത്താണ് സ്വകാര്യ വ്യക്തികള്‍ നല്‍കുന്ന ഫണ്ടുപയോഗിച്ച് ഏറ്റവും വലിയ തിരുഹൃദയരൂപം നിര്‍മിക്കാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നത്. 37 അടി ഉയരവും 60 മീറ്റര്‍ വ്യാസവുമുള്ള രൂപത്തിന്റെ നിര്‍മാണത്തിന് നഗരത്തിലെ തിരുഹൃദയഭക്തരുടെ കൂട്ടായ്മയാണ് നേതൃത്വം നല്‍കുന്നത്. ഹൃദയങ്ങള്‍ തമ്മില്‍ സംവദിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ജാവിയര്‍ വിവര്‍ എന്ന ശില്‍പ്പി നല്‍കിയ രൂപരേഖപ്രകാരമാണ് നിര്‍മാണം നടത്തുക. നിര്‍മാണം പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍
വത്തിക്കാന്‍ സിറ്റി: കൗമാരപ്രായത്തില്‍ മെക്‌സിക്കോയുടെ വടക്ക് ഭാഗത്തുള്ള ഗ്രാമീണ സമൂഹങ്ങള്‍ സന്ദര്‍ശിക്കുവാന്‍ തന്റെ ഇടവക വികാരിയോടൊപ്പം പോകാന്‍ തുടങ്ങിയപ്പോഴാണ് ഗ്രാമങ്ങളിലുള്ളവരുടെ നിഷ്‌കളങ്കമായ വിശ്വാസം ജോര്‍ജ് അന്റോണിയോ ആദ്യമായി അടുത്തറിഞ്ഞത്. എളിമയുള്ള ആ ഗ്രാമീണരുടെ വിശ്വാസത്തിന്റെ ഊഷ്മളതയിലാണ് അദ്ദേഹത്തിന്റെ ദൈവവിളി രൂപപ്പെട്ടത്. സ്വര്‍ഗത്തിലേക്ക് തുറന്ന ഹൃദയത്തോടെയും നിലം ഉഴുതുമറിച്ച കൈകളോടെയും പ്രാര്‍ത്ഥിക്കുന്ന കര്‍ഷകര്‍ക്കിടയില്‍, ‘ദൈവത്തിനായുള്ള വലിയ വിശപ്പ്’ അദ്ദേഹം തിരിച്ചറിഞ്ഞു. ”ഇവ വിദൂര പ്രദേശങ്ങളാണ്, എത്തിച്ചേരാന്‍ വളരെ പ്രയാസമാണ്. ടാര്‍ ചെയ്യാത്ത മണ്‍പാതകളിലൂടെ ട്രക്കില്‍ മണിക്കൂറുകള്‍ യാത്ര ചെയ്യണം.
വത്തക്കാന്‍ സിറ്റി: തിരുഹൃദയത്തില്‍ നിന്ന് ആരംഭിച്ച് മറ്റുള്ളവരെ സ്‌നേഹിക്കാനും അവരോട് ക്ഷമിക്കാനും കഴിയുന്ന ഒരു ഹൃദയം ലോകത്തിന് തിരികെ നല്‍കുവാനുള്ള ആഹ്വാനവുമായി ലിയോ 14 ാമന്‍ പാപ്പ. പൊതുസദസ്സില്‍ ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ജര്‍മന്‍ ഭാഷകളില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത പാപ്പ യേശുവിന്റെ തിരുഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ട ജൂണ്‍ മാസത്തില്‍ യേശുവിലേക്ക് തിരിയുവാന്‍ വിശ്വാസികളെ ക്ഷണിച്ചു. എല്ലാ ദിവസവും സുവിശേഷം വായിച്ചുകൊണ്ട് ആത്മീയ പോഷണം സ്വീകരിക്കുവാന്‍ പോളിഷ് ഭാഷയില്‍ പാപ്പ ആഹ്വാനം ചെയ്തു. 29-ന് ആഘോഷിക്കുന്ന വിശുദ്ധരായ പത്രോസിന്റെയും
വത്തിക്കാന്‍ സിറ്റി: ‘ദി ചോസന്‍’ പരമ്പരയിലെ യേശുവിനെ അവതരിപ്പിക്കുന്ന നടന്‍ ജോനാഥന്‍ റൂമി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ബുധനാഴ്ചത്തെ പൊതുസദസ്സിന്റെ അവസാനം ലിയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. യേശുക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ചോസന്‍ പരമ്പരയിലെ മറ്റ് അഭിനേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പരമ്പരയില്‍ മേരി മഗ്ദലനയായി അഭിനയിക്കുന്ന എലിസബത്ത് താബിഷ്, അപ്പസ്‌തോലനായ വിശുദ്ധ യോഹന്നാന്‍ ആയി അഭിനയിക്കുന്ന ജോര്‍ജ് സാന്റിസ്, കന്യകാമറിയമായി അഭിനയിക്കുന്ന വനേസ ബെനവെന്റേ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. വത്തിക്കാന്‍ പുറത്തുവിട്ട ഫോട്ടോകളില്‍,
സോള്‍/ദക്ഷിണകൊറിയ: ഇരു കൊറിയകളുടെയും ഐക്യത്തിനുള്ള ആഹ്വാനവുമായി ദക്ഷിണകൊറിയന്‍ സഭ.’കൊറിയന്‍ ജനതയുടെ അനുരഞ്ജനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനാദിന’ത്തോടനുബന്ധിച്ചാണ് ഈ ആഹ്വാനം. പ്രാര്‍ത്ഥനാദിനം ആചരിക്കുന്നതിനായി മിയോങ്ഡോംഗ് കത്തീഡ്രലില്‍ ആയിരത്തിലധികം വിശ്വാസികള്‍ ഒത്തുകൂടി. കൊറിയന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ വാര്‍ഷികമായ ജൂണ്‍ 25 നോട് അടുത്ത് വരുന്ന ഞായറാഴ്ചയാണ് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ദീര്‍ഘകാല വിഭജനം ശത്രുതയ്ക്കും അകല്‍ച്ചയ്ക്കും കാരണമായതായി സോളിലെ ആര്‍ച്ചുബിഷപ് പീറ്റര്‍ ചുങ് സൂണ്‍-തൈക്ക് പറഞ്ഞു. 80 വര്‍ഷത്തിലേറെയായി കൊറിയ വിഭജിക്കപ്പെട്ടിരിക്കുന്നു. നിരന്തരമായ പിരിമുറുക്കത്തിനും
വത്തിക്കാന്‍ സിറ്റി: ഭാവി വൈദീകര്‍ക്കുള്ള രൂപീകരണ കേന്ദ്രങ്ങള്‍ യേശു ചെയ്തതുപോലെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ ആയിരിക്കണമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. വൈദികരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും ജൂബിലിയോടനുബന്ധിച്ച് വത്തിക്കാനിലെത്തിയ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പ്രബോധനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ആര്‍ദ്രതക്കും കരുണക്കും സാക്ഷ്യം വഹിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ സെമിനാരി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. നിശബ്ദതയും ഏകാന്തതയും അനുഭവിക്കാന്‍ പ്രയാസകരമായ ‘അമിത ബന്ധത്തിന്റെ ഒരു യുഗത്തില്‍’ ഉപരിപ്ലവമായ ഒരു ആത്മീയ ജീവിതത്തിന്റെ
വത്തിക്കാന്‍ സിറ്റി: വികസ്വര രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന ആഗോള പൊതു കടം ലഘൂകരിക്കുന്നതിന് പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടിന് പിന്തുണയുമായി വത്തിക്കാന്‍. ‘ജൂബിലി റിപ്പോര്‍ട്ട്: കടവും വികസന പ്രതിസന്ധികളും പരിഹരിക്കുന്നതിനും സുസ്ഥിര ജനകേന്ദ്രീകൃത ആഗോള സമ്പദ്വ്യവസ്ഥയ്ക്കുള്ള സാമ്പത്തിക അടിത്തറ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ബ്ലൂപ്രിന്റ്’ എന്ന തലക്കെട്ടിലുള്ള രേഖ, വത്തിക്കാന്റെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിലാണ് അവതരിപ്പിച്ചത്. ധാര്‍മിക തത്വങ്ങളെ അടിസ്ഥാനമാക്കി പൊതു കടത്തിന്റെ പുനഃസംഘടന നടത്തുന്നതിനുള്ള ഒരു മാര്‍ഗം കണ്ടെത്തുന്നതിനായി 2024 ജൂണില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ
ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍
മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്സെക്രട്ടറി, താമരശേരി രൂപത
രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍
ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്
ജോസഫ് മൈക്കിള്‍ കണ്ണുകള്‍ക്ക് മുമ്പില്‍ വിസ്മയം തീര്‍ക്കുന്ന മാജിക് എന്ന കലാരൂപത്തെ ലഹരിക്കെതിരെയുള്ള പടവാളാക്കിയിരിക്കുകയാണ് ജോയിസ് മുക്കുടം. ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായി സീറോമലബാര്‍ സഭ പ്രോ-ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ജോയിസ് മുക്കുടത്തിന്റെ അസാധാരണമായ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ. കുടുംബ നവീകരണ മാജിക്കല്‍ റിട്രീറ്റ് എന്ന പദം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ജോയിസ് മുക്കുടമാണ്. മൂന്നു മുതല്‍ നാലു ദിവസംവരെ നീളുന്ന ധ്യാനത്തിന്റെ പേരു കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇതു തുടര്‍ച്ചയായ മാജിക്കല്ല. അതേസമയം തുടക്കം മുതല്‍ അവസാനംവരെ മാജിക്കും
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് സഭയുമായുള്ള പൂര്‍ണമായ കൂട്ടായ്മ പുനഃസ്ഥാപിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള സംഭാഷണത്തിനും സഹകരണത്തിനുമുള്ള തന്റെ പ്രതിബദ്ധത ആവര്‍ത്തിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ച് കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ ഇതിനോടകം നിലനില്‍ക്കുന്ന ആഴമായ കൂട്ടായ്മയെക്കുറിച്ച് പാപ്പ കൂടിക്കാഴ്ചയില്‍ വിചിന്തനം ചെയ്തു. അപ്പസ്‌തോലന്മാരായ പത്രോസിന്റെയും അന്ത്രയോസിന്റെയും തിരുനാളുകളില്‍ ഇരുസഭകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പരസ്പരം സന്ദര്‍ശിക്കുന്നത് അപ്പസ്‌തോലന്മാരായ പത്രോസിനെയും
വാഷിംഗ്ടണ്‍ ഡിസി: എല്‍ജിബിടി പാഠങ്ങള്‍ പഠിക്കുന്നതില്‍ നിന്ന് കുട്ടികളെ ഒഴിവാക്കാന്‍ അനുവദിക്കാത്തതിനെതിരെ കേസ് ഫയല്‍ ചെയ്ത രക്ഷിതാക്കള്‍ക്ക് അനുകൂലമായി യുഎസ് സുപ്രീം കോടതി വിധി. വിവാദപരമായ പാഠങ്ങള്‍ പഠിക്കുന്നതില്‍ നിന്ന് ഒഴിവ് നല്‍കാനുള്ള താല്‍ക്കാലിക വിധി പുറപ്പെടുവിച്ച കോടതി, തുടര്‍നടപടികള്‍ക്കായി കേസ് കീഴ്‌ക്കോടതിക്ക് കൈമാറി. സ്വവര്‍ഗ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വായനാ സാമഗ്രികള്‍ ചില മൂല്യങ്ങളെയും വിശ്വാസങ്ങളെയും ആഘോഷിക്കേണ്ട കാര്യങ്ങളായും ചില വിപരീത മൂല്യങ്ങളെയും വിശ്വാസങ്ങളെയും നിരസിക്കേണ്ട കാര്യങ്ങളായും അവതരിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഈ
വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ ഭൂരിഭാഗം മുതിര്‍ന്നവരും പൊതുവിദ്യാലയങ്ങളില്‍ ക്രൈസ്തവ പ്രാര്‍ത്ഥന അനുവദിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ 52% മുതിര്‍ന്നവരും പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ അവരുടെ ക്ലാസുകളില്‍ ക്രൈസ്തവ പ്രാര്‍ത്ഥന നടത്തുന്നതിനെ പിന്തുണച്ചു. ഇതില്‍ 27% പേര്‍ അതിനെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും 26% പേര്‍ അതിനെ അനുകൂലിക്കുന്നുവെന്നും പറയുന്നു. ‘പൊതുവിദ്യാലയങ്ങളില്‍ മതത്തിന്റെ സ്ഥാനത്തെക്കുറിച്ച് – പ്രത്യേകിച്ച് ക്രിസ്തുമതത്തെക്കുറിച്ച് – അമേരിക്കയിലുടനീളം സംവാദങ്ങള്‍ നടക്കുന്നുണ്ട്,’ നിയമപരമായ സംവാദങ്ങള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. 2025-2026 അധ്യയന
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് സഭയുമായുള്ള പൂര്‍ണമായ കൂട്ടായ്മ പുനഃസ്ഥാപിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള സംഭാഷണത്തിനും സഹകരണത്തിനുമുള്ള തന്റെ പ്രതിബദ്ധത ആവര്‍ത്തിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ച് കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ ഇതിനോടകം നിലനില്‍ക്കുന്ന ആഴമായ കൂട്ടായ്മയെക്കുറിച്ച് പാപ്പ കൂടിക്കാഴ്ചയില്‍ വിചിന്തനം ചെയ്തു. അപ്പസ്‌തോലന്മാരായ പത്രോസിന്റെയും അന്ത്രയോസിന്റെയും തിരുനാളുകളില്‍ ഇരുസഭകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പരസ്പരം സന്ദര്‍ശിക്കുന്നത് അപ്പസ്‌തോലന്മാരായ പത്രോസിനെയും
വാഷിംഗ്ടണ്‍ ഡിസി: എല്‍ജിബിടി പാഠങ്ങള്‍ പഠിക്കുന്നതില്‍ നിന്ന് കുട്ടികളെ ഒഴിവാക്കാന്‍ അനുവദിക്കാത്തതിനെതിരെ കേസ് ഫയല്‍ ചെയ്ത രക്ഷിതാക്കള്‍ക്ക് അനുകൂലമായി യുഎസ് സുപ്രീം കോടതി വിധി. വിവാദപരമായ പാഠങ്ങള്‍ പഠിക്കുന്നതില്‍ നിന്ന് ഒഴിവ് നല്‍കാനുള്ള താല്‍ക്കാലിക വിധി പുറപ്പെടുവിച്ച കോടതി, തുടര്‍നടപടികള്‍ക്കായി കേസ് കീഴ്‌ക്കോടതിക്ക് കൈമാറി. സ്വവര്‍ഗ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വായനാ സാമഗ്രികള്‍ ചില മൂല്യങ്ങളെയും വിശ്വാസങ്ങളെയും ആഘോഷിക്കേണ്ട കാര്യങ്ങളായും ചില വിപരീത മൂല്യങ്ങളെയും വിശ്വാസങ്ങളെയും നിരസിക്കേണ്ട കാര്യങ്ങളായും അവതരിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഈ
വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ ഭൂരിഭാഗം മുതിര്‍ന്നവരും പൊതുവിദ്യാലയങ്ങളില്‍ ക്രൈസ്തവ പ്രാര്‍ത്ഥന അനുവദിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ 52% മുതിര്‍ന്നവരും പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ അവരുടെ ക്ലാസുകളില്‍ ക്രൈസ്തവ പ്രാര്‍ത്ഥന നടത്തുന്നതിനെ പിന്തുണച്ചു. ഇതില്‍ 27% പേര്‍ അതിനെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും 26% പേര്‍ അതിനെ അനുകൂലിക്കുന്നുവെന്നും പറയുന്നു. ‘പൊതുവിദ്യാലയങ്ങളില്‍ മതത്തിന്റെ സ്ഥാനത്തെക്കുറിച്ച് – പ്രത്യേകിച്ച് ക്രിസ്തുമതത്തെക്കുറിച്ച് – അമേരിക്കയിലുടനീളം സംവാദങ്ങള്‍ നടക്കുന്നുണ്ട്,’ നിയമപരമായ സംവാദങ്ങള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. 2025-2026 അധ്യയന
സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?