
താമരശേരി: കത്തോലിക്കാ കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന താമര ശേരി രൂപതാതല സമുദായ ശക്തീകരണ വര്‍ഷാചരണത്തിന് ഉജ്ജ്വല തുടക്കം. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അങ്കണത്തില്‍, നടന്ന ചടങ്ങില്‍ സമുദായ ശക്തീകരണ വര്‍ഷാചരണം 2026 കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. താമരശേരി ബിഷ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷകനായിരുന്നു. കത്തോലിക്കാ കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍

കൊച്ചി: ജെ.ബി കോശി കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാ ക്കണമെന്ന ആവശ്യവുമായി കെഎല്‍സിഎ പ്രക്ഷോഭ ത്തിലേക്ക്. കേരളത്തില്‍ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയമിക്കപ്പെട്ട ജെ.ബി കോശി കമ്മീഷന് 2023 മെയ് മാസത്തില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശ പോലും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎല്‍സിഎ സംസ്ഥാന വ്യാപകമായി കണ്‍വെന്‍ഷനുകളും പ്രചാരണ യോഗങ്ങളും സംഘടിപ്പിക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മാനേജിംഗ് കൗണ്‍സില്‍ യോഗം പ്രഖ്യാപിച്ചു. വിവിധ നിയോജക

കൊളംബോ: 2025 നവംബര്‍ അവസാനം വീശിയ ‘ഡിത്വ’ ചുഴലിക്കാറ്റിന്റ ആഘാതത്തില്‍ നിന്ന് കരകയറാനാകാതെ ശ്രീലങ്കയിലെ വിവിധ പ്രദേശങ്ങള്‍. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഒരു ലക്ഷത്തോളമാളുകള് ആളുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യത്തില്‍, ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ ഒഴിവാക്കി അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് ലങ്കന്‍ ജനത. ക്രിസ്മസ് ദിനത്തിലും ഏകദേശം 86,000 ആളുകള്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളിലാണ് കഴിഞ്ഞിരുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ നെഗോംബോ പോലുള്ള തീരദേശ നഗരങ്ങളില്‍ ക്രിസ്മസിന്റെ പുതുവത്സരത്തിന്റെയോ ആഘോഷങ്ങളുടെ അടയാളങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.ആഘോഷങ്ങള്‍ക്കായി ചിലവഴിക്കുന്ന തുക ദുരിതബാധിതരെ സഹായിക്കാനായി

ബംഗളൂരു: ഉണര്‍ന്നിരിക്കാനും പ്രത്യാശയോടെ കാത്തിരി ക്കാനുമുള്ള ആഹ്വാനമാണ് ജാഗോ എന്ന് ഹൈദരാബാദ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ആന്റണി പൂള. ബംഗളൂരു ക്രൈസ്റ്റ് അക്കാദമിയില്‍ മൂന്നു ദിവസങ്ങളിലായ നടന്ന ജീസസ് യൂത്തിന്റെ ദേശീയ യുവജന സമ്മേളനമായ ജാഗോ 2025-നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ ആത്മീയമായി ഉണര്‍ന്നിരിക്കുന്നവരും പ്രത്യാശയില്‍ വേരൂന്നിയവരുമാകണം. ദൈവത്തിന്റെ വാഗ്ദാനം പൂര്‍ത്തീകരിക്കപ്പെടുന്നതുവരെ നിലനില്‍ക്കുന്ന പ്രത്യാശയുടെ മാതൃകയാണ് സുവിശേഷത്തിലെ ശിമയോന്റെ ജീവിതം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യാശ നിറഞ്ഞ കാത്തിരിപ്പും പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും ഈ പ്രസ്ഥാനം ഉള്‍ക്കൊള്ളുന്നുവെന്ന് കര്‍ദിനാള്‍

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ~ഉദാരമായ സ്നേഹത്തോടും കരുണയോടുമുള്ള നമ്മുടെ പ്രത്യുത്തരം ഒരോ ദിവസവും ഒരു പുതിയ ജീവിതം തുടങ്ങാന്‍ അവസരം നല്‍കുന്നതായി പുതുവര്‍ഷത്തിലെ ആദ്യ ദിവ്യബലിയില്‍ ലിയോ 14-ാമന്‍ പാപ്പ. ഈ വര്‍ഷത്തെ നാം കാണേണ്ടത് പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള ഒരു പാതയായാണെന്നും പരിശുദ്ധ മറിയത്തിന്റെ ദൈവമാതൃത്വ തിരുനാള്‍ ആഘോഷിച്ച പുതുവര്‍ഷദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ പറഞ്ഞു. അടിമത്വത്തില്‍ നിന്നും ചങ്ങലകളില്‍ നിന്നും മോചിതരായ ഇസ്രായേല്‍ ജനതയെപ്പോലെ, ഒരു പുതിയ തുടക്കത്തിനായി പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവം ലോകത്തിലേക്ക്

മാന്നാര്‍: വിശ്വാസത്തിന്റെയും മാതൃസ്നേഹത്തിന്റെയും പ്രതീകമായി പുലിയൂര് ബെത്ലഹേം മലങ്കര കത്തോലിക്കാ ദേവാലയത്തോടു ചേര്‍ന്നുനിര്‍മ്മിച്ച മണി മാളിക ബിഷപ് കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് ആശീവദിച്ചു. ‘മാതാവും ശിശുവും’ എന്ന ആഴമേറിയ ആശയത്തെ അടിസ്ഥാ നമാക്കിയുള്ള ഈ നിര്‍മ്മിതി, മനുഷ്യരോടുള്ള ദൈവത്തിന്റെ അനന്തസ്നേഹവും കരുണയും ദൃശ്യരൂപത്തില്‍ അവതരിപ്പിക്കുകയാണ്. മണിമാളികയുടെ മുകള്‍ഭാഗത്ത് കുരിശും, അതിന് താഴെ സഭാപാരമ്പര്യവും വിശ്വാസക്രമവും പാലിച്ച് ദൈവജനത്തെ കാക്കുന്ന വിശുദ്ധ മിഖായേല്‍ മഹാദൂതന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനയിലേക്കുള്ള ദൈവവിളിയായി മണിയുടെ ശബ്ദം സമൂഹമാകെ മുഴങ്ങും. ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ചാണ്

അമേരിക്കയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ‘ദി വോയ്സ്’ സീസണ് 28-ന്റെ ആവേശകരമായ ഫൈനല്‍ മത്സരം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള സമയം… ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉറ്റുനോക്കുന്ന ആ വലിയ പോരാട്ടത്തിന് തൊട്ടുമുമ്പ്, ഫൈനലിസ്റ്റായ ഓബ്രി നിക്കോള്‍ വലിയ സ്റ്റുഡിയോകളിലോ പരിശീലന കേന്ദ്രങ്ങളിലോ അല്ല ഓടിയത്… പെന്‍സില്‍വാനിയയിലെ ഹാനോവറിലുള്ള ‘ബസിലിക്ക ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്’ എന്ന ചരിത്രപ്രസിദ്ധമായ ദൈവാലയത്തിലേക്കായിരുന്നു അവളുടെ മടക്കയാത്ര. ഫൈനിലിന്റെ വലിയ വേദിയിലേക്ക് ചുവടുവെക്കുന്നതിന് മുന്‍പായി, തനിക്ക് പാടാനുള്ള

പനാജി: ക്രിസ്മസ് കാലത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച് ഗോവ-ദാമന്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ രാജ്യ ത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥയുടെ വേദനാജനകമായ സാക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 2026ലെ പുതുവത്സര സന്ദേശത്തിലാണ് കര്‍ദിനാള്‍ ഫെറാവോ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സമാധാനത്തെ സ്നേഹിക്കുകയും വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളെയും മതങ്ങളെയും പാരമ്പര്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത നമ്മുടെ രാജ്യ ത്തി ന്റെ ധാര്‍മ്മികതയെ ഇത്തരം പ്രവൃത്തികള്‍ ദുര്‍ബലപ്പെടുത്തും.

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭ ‘പ്രത്യാശയുടെ ജൂബിലി വര്‍ഷമായി’ ആചരിച്ച 2025-ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത് 17 മിഷനറിമാര്‍. ഫിദെസ് വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്പ്രകാരം 2000-മാണ്ട് മുതല്‍ ഇതുവരെ വിശ്വാസത്തിന്റെ പേരില്‍ ജീവന് ബലിയര്‍പ്പിക്കേണ്ടി വന്ന മിഷനറിമാരുടെയും അജപാലന പ്രവര്‍ത്തകരുടെയും സംഖ്യ 626 ആയി. വെല്ലുവിളികളുടെ നടുവിലും തങ്ങള്‍ ഏറ്റെടുത്ത ദൗത്യത്തില്‍ ഉറച്ചുനിന്ന വൈദികര്‍, കന്യാസ്ത്രീകള്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, അല്മായര് എന്നിവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. മിഷനറിമാര്‍ക്ക് ഏറ്റവും അപകടകരമായ മേഖലയായി ആഫ്രിക്ക തുടരുന്നു. ഈ വര്‍ഷം

വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് രാത്രിക്ക് മുന്‍പായി, പിണക്കത്തിലായിരിക്കുന്ന ഒരാളെ കണ്ടെത്തി അവരുമായി അനുരഞ്നപ്പെടുന്നതാണ് ഈ വര്‍ഷത്തെ ക്രിസ്മസിന് നല്കാവുന്ന ഏറ്റവും മികച്ച സമ്മാനമെന്ന് ലിയോ 14-ാമന്‍ പാപ്പ മാര്‍പാപ്പ. ഇറ്റാലിയന്‍ കാത്തലിക് ആക്ഷനിലെ യുവാക്കളുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സമാധാനം എന്നത് യുദ്ധമില്ലാത്ത അവസ്ഥയല്ലെന്നും, അത് നീതിയിലധിഷ്ഠിതമായ സാഹോദര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടകളില്‍ നിന്ന് പണം കൊടുത്ത് വാങ്ങുന്ന സമ്മാനങ്ങളെക്കാള്‍ മൂല്യമുള്ളതാണ് ഹൃദയത്തില്‍ നിന്ന് നല്കുന്ന സമാധാനമെന്ന് പാപ്പ വിശദീകരിച്ചു. സമാധാനം സ്ഥാപിക്കുക

ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ആറാമത് സുവാറ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ നിയമാവലി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. വലിയ നോമ്പില്‍ വചനം പഠിക്കാം എന്ന ആപ്തവാക്യമാണ് ഈ വര്‍ഷത്തെ സുവാറ മത്സരങ്ങള്‍ക്ക് സ്വീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷന് ആരംഭിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി പേരുകള്‍ നല്കുന്ന തിനുള്ള അവസാന തീയതി ഫെബ്രുവരി ഒന്നാണ്. ബൈബിള്‍ കലോത്സവത്തിന് ശേഷം രൂപത

വത്തിക്കാന്‍ സിറ്റി: 2024 ഡിസംബര്‍ 24-ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്ത വിശുദ്ധ വര്‍ഷത്തിന്റെ സമാപനത്തിന് ഏതാനും ആഴ്ചകള്‍ കൂടി മാത്രം. 2026 ജനുവരി 6-ന്, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വെങ്കല വാതില്‍ ലിയോ 14-ാമന്‍ പാപ്പ അടയ്ക്കുന്നതോടെ 2025 ജൂബിലി വര്‍ഷത്തിന് സമാപനമാകും. 12 മാസത്തിനിടെ ഏകദേശം 30 ദശലക്ഷം തീര്‍ത്ഥാടകര്‍ വിശുദ്ധ വാതിലിലൂടെ കടന്നുപോയതായി കണക്കാക്കുന്നു. സഭ അസാധാരണ വിശുദ്ധ വീണ്ടെടുപ്പ് വര്‍ഷമായി ആഘോഷിക്കുന്ന 2033-ല്‍ വിശുദ്ധ വാതില്‍ വീണ്ടും തുറക്കും. 2025

വത്തിക്കാന്‍ സിറ്റി: ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ യഹൂദവിരുദ്ധ ആക്രമണങ്ങളെ അപലപിച്ച് ലിയോ 14-ാമന്‍ പാപ്പ. സിഡ്നിയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ വെളിച്ചത്തില്‍, യഹൂദവിരുദ്ധതയ്ക്ക് എതിരായ കത്തോലിക്കാ സഭയുടെ ഉറച്ച നിലപാട് പാപ്പ ഇസ്രായേല്‍ പ്രസിഡന്റിനെ അറിയിച്ചു. ഓസ്ട്രേലിയന്‍ തലസ്ഥാനമായ ബോണ്ടി ബീച്ചില്‍ യഹൂദരുടെ ഹനുക്ക ആഘോഷത്തിനിടെ കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തില്‍ 16 പേര് കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികളെക്കുറിച്ചു നടത്തിയ സംഭാഷണത്തില്‍ മേഖലയില്‍ നിലവില്‍

വത്തിക്കാന്‍ സിറ്റി: ഉപരിപ്ലവമായ ആഘോഷങ്ങളില്‍ ക്രിസ്മസ് മുങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ക്രിസ്തുവിനെ എന്നന്നേക്കുമായി ജീവിതത്തിന്റെയും ഹൃദയത്തിന്റെയും സ്വന്തമാക്കാന്‍ ഹൃദയങ്ങളെ ഉണര്‍വോടെയും ശ്രദ്ധയോടെയും ഒരുക്കേണ്ട സമയമാണെന്നും ലിയോ 14 -ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. തിരുപ്പിറവി രംഗത്തിന്റെ ക്രിസ്മസ് ട്രീയുടെയും പശ്ചാത്തലത്തില്‍ ക്രിസ്മസിനായി അണിഞ്ഞൊരുങ്ങിയ വത്തിക്കാന്‍ ചത്വരത്തിലെത്തിയ വിശ്വാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഏറെ അനുഗ്രഹപ്രദമായ ഒരു ക്രിസ്മസ് പാപ്പ ആശംസിച്ചു. ക്രിസ്മസിന്റെ വികാരങ്ങളുണര്‍ത്തുന്ന പുല്ക്കൂടുകള് വിശ്വാസത്തിന്റെ മാത്രമല്ല ക്രൈസ്തവ സംസ്കാരത്തിന്റെയും കലയുടെയും കൂടെ

വത്തിക്കാന്‍ സിറ്റി: സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പരിശുദ്ധ പിതാവു ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ 15ന് വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ സീറോമലബാര്‍ മെത്രാന് സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ റോമിലെ പ്രൊക്യൂറേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയില്‍, സീറോ മലബാര്‍സഭയ്ക്ക് കേരളത്തിന് പുറത്തു പുതുതായി നാലു പ്രോവിന്‍സുകളും ഗള്‍ഫുമേഖലയില്‍ അപ്പസ്തോലിക് വിസിറ്റേഷനും അനുവദിച്ചതിനും പന്ത്രണ്ടു രൂപതകളുടെ













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വിലങ്ങാട് ദുരന്തബാധിത മേഖലയില്‍ കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജനുവരിയില്‍ 19 വീടുകള്‍ കൂടി വെഞ്ചിരിക്കും. ജനുവരി 12-ന് ഏഴ് വീടുകളും, 27-ന് പതിനൊന്ന് വീടുകളും, 31-ന് ഒരു വീടുമെന്ന ക്രമത്തിലാണ് ഗൃഹപ്രവേശന ചടങ്ങുകള്‍ സം ഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആകെ 70 വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ 33 വീടുകള്‍ ഇതിനകം വെഞ്ചിരിച്ചു കഴിഞ്ഞു. ഈ മാസം 19 വീടുകള്‍ കൂടി വെഞ്ചിരിക്കുന്നതോടെ ഭൂരിഭാഗം കുടും

കൊച്ചി: ജെ.ബി കോശി കമ്മീഷന് ശുപാര്‍ശകളില്‍ ഏതൊ ക്കെയാണ് നടപ്പിലാക്കിയതെന്ന് വെളിപ്പെടുത്തണമെന്ന് കെഎല്‍ സിഎ. കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎല്‍സിഎ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ മറ്റ് ക്രൈസ്തവ സഭകളുമായി ഒന്നിച്ചു ജനകീയ കണ്‍വെന്‍ഷനുകള്‍ സംഘടി പ്പിക്കാന് തീരുമാനിച്ചു. ആദ്യപടിയായി 12 ലത്തീന്‍ കത്തോലിക്കാ രൂപതകളിലെ ഓരോ നിയോജക മണ്ഡലങ്ങളില്‍ വീതം ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പൂര്‍ണമായും പ്രസിദ്ധീകരിക്കണമെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആശ്യപ്പെട്ട് ജനകീയ കണ്‍വെന്‍ഷനുകള്‍ നടത്തും. കണ്ണൂര്‍, കല്പറ്റ, കോഴിക്കോട്

തൃശൂര്‍: അമല മെഡിക്കല്‍ കോളേജ്ജ് ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക്, അമല ആശുപത്രിയില്‍ ജോലി ചെയ്യുന്ന, ഡോക്ടര്‍മാരും നഴ്സുമാരും സ്റ്റാഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും മൂന്നു മാസത്തിലൊരിക്കല്‍ സന്നദ്ധരക്തദാനത്തിലൂടെ രക്തം നല്‍കുക എന്ന ലക്ഷ്യവുമായി അയ്യായിരം പേര് അടങ്ങുന്ന വണ്‍ അമല ബ്ലഡ് ഡൊണേഷന്‍ ചലഞ്ച് തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ബ്ലഡ് ട്രാന്സ്ഫൂഷന് വിഭാഗം മേധാവിയും നോഡല്‍ ഓഫീസറുമായ ഡോ. സജിത്ത് വിളമ്പില്‍ ഉദ്ഘാടനം ചെയ്തു. രക്തത്തിലെ ആവശ്യമുള്ള മൂലഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്ന

കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വിലങ്ങാട് ദുരന്തബാധിത മേഖലയില്‍ കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജനുവരിയില്‍ 19 വീടുകള്‍ കൂടി വെഞ്ചിരിക്കും. ജനുവരി 12-ന് ഏഴ് വീടുകളും, 27-ന് പതിനൊന്ന് വീടുകളും, 31-ന് ഒരു വീടുമെന്ന ക്രമത്തിലാണ് ഗൃഹപ്രവേശന ചടങ്ങുകള്‍ സം ഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആകെ 70 വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ 33 വീടുകള്‍ ഇതിനകം വെഞ്ചിരിച്ചു കഴിഞ്ഞു. ഈ മാസം 19 വീടുകള്‍ കൂടി വെഞ്ചിരിക്കുന്നതോടെ ഭൂരിഭാഗം കുടും

കൊച്ചി: ജെ.ബി കോശി കമ്മീഷന് ശുപാര്‍ശകളില്‍ ഏതൊ ക്കെയാണ് നടപ്പിലാക്കിയതെന്ന് വെളിപ്പെടുത്തണമെന്ന് കെഎല്‍ സിഎ. കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎല്‍സിഎ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ മറ്റ് ക്രൈസ്തവ സഭകളുമായി ഒന്നിച്ചു ജനകീയ കണ്‍വെന്‍ഷനുകള്‍ സംഘടി പ്പിക്കാന് തീരുമാനിച്ചു. ആദ്യപടിയായി 12 ലത്തീന്‍ കത്തോലിക്കാ രൂപതകളിലെ ഓരോ നിയോജക മണ്ഡലങ്ങളില്‍ വീതം ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പൂര്‍ണമായും പ്രസിദ്ധീകരിക്കണമെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആശ്യപ്പെട്ട് ജനകീയ കണ്‍വെന്‍ഷനുകള്‍ നടത്തും. കണ്ണൂര്‍, കല്പറ്റ, കോഴിക്കോട്

തൃശൂര്‍: അമല മെഡിക്കല്‍ കോളേജ്ജ് ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക്, അമല ആശുപത്രിയില്‍ ജോലി ചെയ്യുന്ന, ഡോക്ടര്‍മാരും നഴ്സുമാരും സ്റ്റാഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും മൂന്നു മാസത്തിലൊരിക്കല്‍ സന്നദ്ധരക്തദാനത്തിലൂടെ രക്തം നല്‍കുക എന്ന ലക്ഷ്യവുമായി അയ്യായിരം പേര് അടങ്ങുന്ന വണ്‍ അമല ബ്ലഡ് ഡൊണേഷന്‍ ചലഞ്ച് തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ബ്ലഡ് ട്രാന്സ്ഫൂഷന് വിഭാഗം മേധാവിയും നോഡല്‍ ഓഫീസറുമായ ഡോ. സജിത്ത് വിളമ്പില്‍ ഉദ്ഘാടനം ചെയ്തു. രക്തത്തിലെ ആവശ്യമുള്ള മൂലഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്ന

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?