Follow Us On

14

November

2025

Friday

Latest News

  • ആത്മീയ ഉത്സവത്തിന്റെ നാളുകള്‍ വരുന്നു; ശാലോം ഫെസ്റ്റിവല്‍ നവംബര്‍ 10ന് തുടങ്ങും

    ആത്മീയ ഉത്സവത്തിന്റെ നാളുകള്‍ വരുന്നു; ശാലോം ഫെസ്റ്റിവല്‍ നവംബര്‍ 10ന് തുടങ്ങും0

    പെരുവണ്ണാമൂഴി: ദൈവാനുഗ്രഹങ്ങള്‍ അനുഗ്രഹമാരിയായി പെയ്തിറങ്ങുന്ന ദിനങ്ങള്‍ വരവായി. ആത്മീയ ഉത്സവത്തിന്റെ ഉണര്‍ത്തു പാട്ടുകള്‍ ഉയരുന്ന ശാലോം ഫെസ്റ്റിവല്‍ നവംബര്‍ 10ന് തുടങ്ങും. മൂന്നു ഘട്ടങ്ങളിലായി 11 സ്ഥലങ്ങളില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഡിസംബര്‍ 13ന് സമാപിക്കും. ലോക സുവിശേഷവല്ക്കരണത്തിന്റെ ഭാഗമാകാനും ശാലോം ശുശ്രൂഷകളെ അടുത്തറിയാനുമുള്ള അവസരംകൂടിയാണ് ഫെസ്റ്റിവല്‍. ദൈവാനുഗ്രഹങ്ങള്‍ അനുഗ്രഹമാരിയായി പെയ്തിറങ്ങുന്ന ദിനങ്ങളില്‍ സഭയ്ക്കും സമൂഹത്തിനും പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയും ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്യാം. മനസിനെ തൊട്ടുണര്‍ത്തുന്ന സ്തുതി ആരാധനകള്‍, ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് നയിക്കുന്ന വചനപ്രഘോഷണങ്ങള്‍

  • ബൈബിള്‍ തീര്‍ത്ഥാടകന്‍ യാത്രയായി

    ബൈബിള്‍ തീര്‍ത്ഥാടകന്‍ യാത്രയായി0

    തലശേരി: സാധാരണക്കാരുടെ ഇടയില്‍ ബൈബിള്‍ ജനകീയമാക്കുന്നതിന് ഏറെ അധ്വാനിച്ച തലശേരി അതിരൂപതാ വൈദികന്‍ റവ. ഡോ. മൈക്കിള്‍ കാരിമറ്റം (83) അന്തരിച്ചു. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി സീറോ മലബാര്‍ സഭ 2022ല്‍ മല്പാന്‍ പദവി നല്‍കിയിരുന്നു. കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.  1968 ജൂണ്‍ 29-ന് റോമില്‍വച്ചായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്.  മംഗലപ്പുഴ സെമിനാരിയില്‍ ഒന്നാം വര്‍ഷം തിയോളജി പഠിക്കുമ്പോഴാണ് തലശരി രൂപതാധ്യക്ഷനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി തുടര്‍പഠനത്തിനായി റോമിലേക്ക് അയച്ചത്. അടുത്ത 15

  • പരിശുദ്ധ മാതാവിന് സഹരക്ഷക എന്ന വിശേഷണം ഒഴിവാക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടോ? എന്താണ് യാഥാര്‍ത്ഥ്യം?

    പരിശുദ്ധ മാതാവിന് സഹരക്ഷക എന്ന വിശേഷണം ഒഴിവാക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടോ? എന്താണ് യാഥാര്‍ത്ഥ്യം?0

    ഡോ. നെല്‍സണ്‍ തോമസ്  സത്യം എന്നത് ഒരു ശിലയാണോ, അതോ ഒരു വിത്താണോ? കാലം മാറ്റാത്ത, ഉറച്ച ഒരു ശിലപോലെയാണോ അത്? അതോ, മണ്ണിനടിയില്‍ക്കിടന്ന്, കാലത്തിന്റെ പൂര്‍ണ്ണതയില്‍ മുളപൊട്ടി, വളര്‍ന്ന് പന്തലിച്ച്, തന്റെ യഥാര്‍ത്ഥ സ്വഭാവം കൂടുതല്‍ വെളിപ്പെടുത്തുന്ന ഒരു വിത്തുപോലെയാണോ? കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങളെ മനസിലാക്കാന്‍ ഈ ചോദ്യം സഹായിക്കും. മറിയത്തെ സഹരക്ഷക എന്ന് വിളിക്കുന്നതിനെക്കുറിച്ച് വത്തിക്കാന്‍ നല്‍കിയ വ്യക്തത പലരിലും സഭ അതിന്റെ പഠനങ്ങള്‍ മാറ്റുകയാണോ എന്ന സംശയമുയര്‍ത്തി. ഇതിന് ഉത്തരം കണ്ടെത്താന്‍ നാം

  • ധന്യ മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബര്‍ എട്ടിന്

    ധന്യ മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബര്‍ എട്ടിന്0

    കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദര്‍ ഏലീശ്വായെ നവംബര്‍ 8-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തിരുകര്‍മ്മങ്ങള്‍  ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ എട്ടിന് നടക്കും. ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ലിയോ പതിനാലാമന്‍ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാന്‍ കര്‍ദിനാള്‍ സെബാ സ്റ്റ്യന്‍ ഫ്രാന്‍സിസിനെയും മറ്റ് വിശിഷ്ടാതിഥികളെയും വൈകുന്നേരം 4 -ന് ബസിലിക്കാ അങ്കണത്തില്‍ സ്വീകരിക്കും.  4.30-ന്

  • സീറോമലബാര്‍ സഭാ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    സീറോമലബാര്‍ സഭാ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി0

    ന്യൂഡല്‍ഹി: സീറോമലബാര്‍ സഭാ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര  എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ന്യൂനപക്ഷാവകാശങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ക്രൈസ്തവ സമൂഹം ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. സീറോമലബാര്‍ സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ഉള്‍പ്പെടുന്ന നിവേദനം മാര്‍ തട്ടില്‍ പ്രധാനമന്ത്രിക്കു നല്‍കി. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെ

  • മതപരിവര്‍ത്തന നിരോധന നിയമം; രാജസ്ഥാന്‍ ഗവണ്‍മെന്റിന് സുപ്രീംകോടതിയുടെ നോട്ടീസ്

    മതപരിവര്‍ത്തന നിരോധന നിയമം; രാജസ്ഥാന്‍ ഗവണ്‍മെന്റിന് സുപ്രീംകോടതിയുടെ നോട്ടീസ്0

    ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതികളെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ദയാല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് രാജസ്ഥാന്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.  രാജസ്ഥാനിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കടുത്ത വ്യവസ്ഥകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ജീവപര്യന്തം തടവ്, ഒരു കോടി രൂപ പിഴ, കൂട്ട മതപരിവര്‍ത്തനമാണെങ്കില്‍ സ്വത്തു കണ്ടുകെട്ടല്‍ തുടങ്ങിയ ശിക്ഷകളാണ്

  • ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയയും; ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്്

    ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയയും; ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്്0

    വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നൈജീരിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നൈജീരിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടര്‍ന്നും അനുവദിക്കുകയാണെങ്കില്‍, നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും യുഎസ് നിര്‍ത്തലാക്കുമെന്ന് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് കുറിച്ചു. ഒക്ടോബര്‍ 31-ന് നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) പ്രട്രംപ് പ്രഖ്യാപിച്ചതിന് ശേഷമാണ്  സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ച് ട്രംപ് പോസ്റ്റ് ചെയ്തത്. ‘നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു. ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍

  • സുഡാനില്‍ അരങ്ങേറുന്നത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന വംശഹത്യ; സമാധാനത്തിനുള്ള അഭ്യര്‍ത്ഥനയുമായി ലിയോ 14-ാമന്‍ പാപ്പ

    സുഡാനില്‍ അരങ്ങേറുന്നത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന വംശഹത്യ; സമാധാനത്തിനുള്ള അഭ്യര്‍ത്ഥനയുമായി ലിയോ 14-ാമന്‍ പാപ്പ0

    കാര്‍ത്തൗം/സുഡാന്‍: വിമത സൈന്യവിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ ്സ് (ആര്‍എസ്എഫ്) സുഡാനിലെ എല്‍-ഫാഷര്‍ നഗരം കീഴടക്കിയതിനെ തുടര്‍ന്ന്  സുഡാനില്‍ അരങ്ങേറുന്നത് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന നിഷ്ഠൂരമായ വംശഹത്യ.’ലോകത്തിലെ ഏറ്റവും വിനാശകരമായ മാനുഷിക, അഭയാര്‍ത്ഥി പ്രതിസന്ധി’എന്നാണ് ഐക്യരാഷ്ട്രസഭ സുഡാനിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. വംശീയ അടിസ്ഥാനത്തില്‍ പുരുഷന്മാരും ആണ്‍കുട്ടികളും, ശിശുക്കളും കൊല്ലപ്പെടുകയും സ്ത്രീകള്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്ന  സാഹചര്യമാണ് നിലവിലുള്ളത്. മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് അന്താരാഷ്ട്രസമൂഹത്തിന് വലിയ വീഴ്ച സംഭവിച്ചതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  • അതിദരിദ്രരില്‍ പെടാത്തവരോ അഗതികള്‍?

    അതിദരിദ്രരില്‍ പെടാത്തവരോ അഗതികള്‍?0

    വിനോദ് നെല്ലയ്ക്കല്‍ രാജ്യത്ത് ആദ്യമായി ‘അതിദാരിദ്ര്യ വിമുക്ത സംസ്ഥാന’മായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങ് ആഡംബരപൂര്‍ണ്ണമായി തലസ്ഥാനത്ത് നടന്നത് കഴിഞ്ഞ ദിവസമാണ്. സംസ്ഥാനത്തെ അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തി എന്ന പ്രഖ്യാപനംകൂടിയായിരുന്നു അത്. അത്തരമൊരു പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷവും ഒരു വിഭാഗം സാമൂഹിക നിരീക്ഷകരും സാമ്പത്തിക വിദഗ്ധരും രംഗത്തെത്തുകയും ഇപ്പോഴും വാദപ്രതിവാദങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള പൊള്ളയായ പ്രഖ്യാപനമാണ് ഇതെന്നും ഇപ്രകാരമൊരു പ്രഖ്യാപനം കേന്ദ്ര ധനസഹായങ്ങളെ പോലും പ്രതിസന്ധിയിലാഴ്ത്തുമെന്നും മറ്റുമുള്ള ആരോപണങ്ങള്‍

National


Vatican

  • 2024-ല്‍ 67 കോടി ജനങ്ങള്‍, പട്ടിണിയിലൂടെ കടന്നുപോയി

    വത്തിക്കാന്‍ സിറ്റി: 2024-ല്‍ ആഗോള ജനസംഖ്യയുടെ  8.2 ശതമാനം ജനങ്ങള്‍,  ഏകദേശം 67 കോടി ജനങ്ങള്‍ പട്ടിണി അനുഭവിച്ചതായി ഐക്യരാഷ്ട്രസഭ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.  സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷന്‍ ഇന്‍ ദി വേള്‍ഡ് (SOFI 2025) റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ പട്ടിണി അനുഭവിക്കുന്നവരുടെ സംഖ്യ കുറഞ്ഞുവരികയാണെങ്കിലും ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുള്‍പ്പെടെ ചില പ്രദേശങ്ങളില്‍ പട്ടിണി അനുഭവിക്കുന്നവര്‍  വര്‍ധിച്ചതായി വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അഞ്ച് പ്രത്യേക ഏജന്‍സികളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് (SOFI 2025) റിപ്പോര്‍ട്ട് തയാറാക്കിയത് –

  • ഉത്ഥിതനായ ഈശോ പൂര്‍ണതയ്ക്ക് വേണ്ടിയുളള നമ്മുടെ ദാഹത്തെ ശമിപ്പിക്കുന്ന ഉറവ: ലിയോ 14 ാമന്‍ പാപ്പ

    വത്തിക്കാന്‍ സിറ്റി: ഉത്ഥിതനായ ക്രിസ്തുവാണ് നമ്മുടെ ഉറപ്പും പ്രത്യാശയുമെന്നും അവിടുന്നാണ് പൂര്‍ണതയ്ക്ക് വേണ്ടിയുള്ള നമ്മുടെ ദാഹത്തെ ശമിപ്പിക്കുന്ന ഉറവയെന്നും ലിയോ 14-ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുസദസ്സില്‍ ‘യേശുക്രിസ്തു, നമ്മുടെ പ്രത്യാശ’ എന്ന തലക്കെട്ടിലുള്ള മതബോധന പരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നമ്മുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന പരസ്പരവിരുദ്ധമായ വികാരങ്ങളെയും പരിമിതികളെയുംകുറിച്ച് പരിശുദ്ധ പിതാവ് വിചിന്തനം ചെയ്തു -‘ചിലപ്പോള്‍, നമുക്ക് സന്തോഷം തോന്നുന്നു; മറ്റു ചിലപ്പോള്‍, ദുഃഖം തോന്നുന്നു. നമുക്ക് സംതൃപ്തിയോ സമ്മര്‍ദ്ദമോ, നിരാശയോ തോന്നിയേക്കാം. മറ്റു ചിലപ്പോള്‍, ഒരിക്കലും

  • പാഷന്‍ ഓഫ് ക്രൈസ്റ്റ് രണ്ടാം ഭാഗത്തില്‍ ഈശോയും മാതാവുമായി അഭിനയിക്കുന്നത് പുതിയ താരങ്ങള്‍

    റോം: യേശുവിന്റെ കുരിശുമരണരംഗങ്ങള്‍ തീവ്രമായി അവതരിപ്പിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ തരംഗമായി മാറിയ പാഷന്‍ ഓഫ് ക്രൈസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഈശോയായി ജിം കാവിസെലിന് പകരം ഫിന്നിഷ് നടന്‍ ജാക്കോ ഒഹ്ടോണനും മറിയമായി മായ മോര്‍ഗന്‍സ്റ്റേണിന് പകരം പോളിഷ് നടി കാസിയ സ്മട്‌നിയാക്കും വേഷമിടും. മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്യുന്ന രണ്ട് ഭാഗങ്ങളുള്ള ചിത്രമായ ‘റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് ‘- പ്രധാന കഥാപാത്രങ്ങളായി പുതിയ ആളുകളെ കണ്ടെത്തിയതിന് പിന്നില്‍ സമയപരിധിയാണ് കാരണമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളുമായി ബന്ധപ്പെട്ടവര്‍

  • ഇറ്റലിയിലേക്ക് ആദ്യ ഔദ്യോഗിക സന്ദര്‍ശനം; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി  ലിയോ 14-ാമന്‍ മാര്‍പാപ്പ

    റോം: ഇറ്റലിയലേക്ക് നടത്തിയ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തില്‍  ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയുമായി കൂടിക്കാഴ്ച നടത്തി ലിയോ 14 ാമന്‍ മാര്‍പാപ്പ. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധവും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ശാശ്വത സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചാവിഷയമായി.  വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റ് സിസ്റ്റര്‍ റാഫേല പെട്രിനി എന്നിവരും പാപ്പയുടെ സംഘത്തിലുണ്ടായിരുന്നു. ഇറ്റലിയും മാര്‍പാപ്പമാരും തമ്മിലുള്ള ‘ആത്മാര്‍ത്ഥ സൗഹൃദത്തെയും ഫലപ്രദമായ പരസ്പര

  • ഷാങ്ഹായ് കൗൺസിൽ ചൈനീസ് സഭയുടെ  ചരിത്രത്തിലെ  നാഴികക്കല്ല്:   ലിയോ പതിനാലാമൻ പാപ്പ

    റോം:  101 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1924 മെയ് മാസത്തില്‍ ഷാങ്ഹായില്‍  നടന്ന ചൈനീസ് സഭയുടെ ആദ്യ കൗണ്‍സില്‍ ‘ചൈനയിലെ സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു’ എന്ന് ലിയോ 14 -ാമന്‍ പാപ്പ.  പൊന്തിഫിക്കല്‍ ഉര്‍ബാനിയാന സര്‍വകലാശാലയുടെ ഗ്രാന്‍ഡ് ചാന്‍സലര്‍ കര്‍ദിനാള്‍ ലൂയിജി അന്റോണിയോ ടാഗ്ലെയ്ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പുതിയ അധ്യയന വര്‍ഷത്തിന്റെ ഉദ്ഘാടന വേളയില്‍, എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെക്കൊണ്ട് തിങ്ങിനിറഞ്ഞ സദസ്സില്‍ പാപ്പയുടെ വാക്കുകള്‍ വായിച്ചു. 1924-ലെ ചൈനീസ് കൗണ്‍സിലിന്റെ ശതാബ്ദി

  • സെന്റ് പീറ്റേഴ്സ് ബസിലിക്ക അശുദ്ധമാക്കിയ സംഭവം; പരിഹാര ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ മൗറോ ഗാംബെറ്റി കാര്‍മികത്വം വഹിച്ചു

    വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അള്‍ത്താര മലിനമാക്കിയതിനെ തുടര്‍ന്ന് നടത്തിയ പശ്ചാത്താപ പരിഹാര കര്‍മങ്ങള്‍ക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റും വത്തിക്കാന്റെ വികാരി ജനറലുമായ കര്‍ദിനാള്‍ മൗറോ ഗാംബെറ്റി നേതൃത്വം നല്‍കി.  പരിഹാരപ്രദക്ഷിണത്തോടെ ആരംഭിച്ച ചടങ്ങുകളുടെ ഭാഗമായി കര്‍ദിനാള്‍ ഗാംബെറ്റി ബലിപീഠത്തില്‍ വിശുദ്ധജലം തളിക്കുകയും ധൂപിക്കുകയും ചെയ്തു. ഒക്ടോബര്‍ 10 വെള്ളിയാഴ്ചയാണ് ഒരു വ്യക്തി കുമ്പസാരത്തിന്റെ അള്‍ത്താരയില്‍ കയറി മൂത്രമൊഴിച്ച് മലിനമാക്കിയ സംഭവം അരങ്ങേറിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക

World


Magazine

Feature

Movies

  • മരിയന്‍ പ്രബോധനത്തില്‍ സഭയ്ക്കു വീഴ്ചയോ?

    മരിയന്‍ പ്രബോധനത്തില്‍ സഭയ്ക്കു വീഴ്ചയോ?0

      റവ.ഡോ. ജെയിംസ് കിളിയനാനിക്കല്‍ വിശ്വാസ തിരുസംഘത്തില്‍നിന്നു പരിശുദ്ധ കന്യകാമറിയത്തിന്റെ വിശേഷണങ്ങളെ (titles) സംബന്ധിച്ചു പുറപ്പെടുവിച്ച പ്രബോധനം (Mater populi fidelis) ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്ന ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ പ്രസക്തമാവുകയാണ്. 1. സഭ ഇതുവരെ പഠിപ്പിച്ചതു തിരുത്തിക്കൊണ്ട് പുതിയതായി എന്താണ് ആവശ്യപ്പെടുന്നത്? കഴിഞ്ഞകാല മാര്‍പാപ്പമാര്‍ക്കു തെറ്റുപറ്റിയോ? 2. സഹരക്ഷക, മധ്യസ്ഥ, സകല കൃപകളുടെയും മധ്യസ്ഥയും കൃപയുടെ അമ്മയും എന്നിങ്ങനെയുള്ള മൂന്നു വിശേഷണങ്ങള്‍ മാതാവിനു നല്‍കുന്നതില്‍ അപാകതയുണ്ടോ? 3. മാതാവിന്റെ പ്രത്യേക സ്ഥാനം സഭ നിഷേധിച്ചുകൊണ്ട് പ്രൊട്ടസ്റ്റന്റ്

  • യേശുക്രിസ്തു ജനിച്ച സ്ഥലത്തിന്റെ പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ച് പാലസ്തീന്‍ പ്രസിഡന്റ്;  ഈ വര്‍ഷത്തെ ക്രിസ്മസിന് ബത്‌ലഹേം വീണ്ടും പ്രകാശിക്കും

    യേശുക്രിസ്തു ജനിച്ച സ്ഥലത്തിന്റെ പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ച് പാലസ്തീന്‍ പ്രസിഡന്റ്; ഈ വര്‍ഷത്തെ ക്രിസ്മസിന് ബത്‌ലഹേം വീണ്ടും പ്രകാശിക്കും0

    വത്തിക്കാന്‍ സിറ്റി:  ഈശോ ജനിച്ച സ്ഥലത്ത് സ്ഥാപിതമായ തിരുപ്പിറവി ഗ്രോട്ടോയുടെ പുനരുദ്ധാരണത്തിന് സഹായം പ്രഖ്യാപിച്ച് പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ലിയോ 14 -ാമന്‍ മാര്‍പാപ്പ, ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ല, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയോ മെലോനി തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് നൂറ്റാണ്ടുകളായി പരിപാലിക്കപ്പെടാത കിടന്നിരുന്ന തിരുപ്പിറവി ഗ്രോട്ടോയുടെ പുനരുദ്ധാരണ പദ്ധതി പാലസ്തീന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത്. 2020-ല്‍ സഭയുടെ നേതൃത്വത്തില്‍ പുര്‍ത്തീകരിച്ച തിരുപ്പിറവി ബസിലിക്കയുടെ പുനരുദ്ധാരണത്തിന്റെ രണ്ടാം ഘട്ടമാണ് തിരുപ്പിറവി ഗ്രോട്ടോയുടെ പുനരുദ്ധാരണം. ഗ്രോട്ടോ പുനഃസ്ഥാപിക്കാനുള്ള

  • സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയായി വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയയെ ഉയര്‍ത്തിക്കാണിച്ച് ലിയോ പാപ്പ

    സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയായി വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയയെ ഉയര്‍ത്തിക്കാണിച്ച് ലിയോ പാപ്പ0

    വത്തിക്കാന്‍ സിറ്റി: സഭയിലും സമൂഹത്തിലും സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വാ പ്രചോദനമാണെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. 19-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സന്യാസിനിയായ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വ ദരിദ്രരായ പെണ്‍കുട്ടികളുടെ വിമോചനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ പൊതുസദസ്സിനോടനുബന്ധിച്ച് നടത്തിയ അഭിസംബോധനയില്‍ പാപ്പ ശ്ലാഘിച്ചു. നവംബര്‍ എട്ടിന് വല്ലാര്‍പാടം ബസിലിക്കയുടെ മുന്നിലുള്ള ചത്വരത്തില്‍ നടന്ന ചടങ്ങിലാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടപ്പവളായി പ്രഖ്യാപിച്ചത്. മാര്‍പാപ്പ പ്രത്യേക പ്രതിനിധിയായി ചടങ്ങില്‍ സംബന്ധിച്ച മലേഷ്യയില്‍ നിന്നുള്ള കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസാണ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?