
ചിക്കാഗോ: ഷംസാബാദ് രൂപതയിലെ മിഷന്‍ പ്രദേശത്ത് ദേവാലയം നിര്‍മ്മിക്കുന്ന പദ്ധതിയുമായി ചിക്കാഗോ രൂപതയിലെ ചെറുപുഷ്പ മിഷന്‍ ലീഗ് (സിഎംഎല്‍). ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രൂപതയിലെ എല്ലാ സിഎംഎല്‍ യൂണിറ്റുകളില്‍ നിന്നുള്ള കുട്ടികള്‍ സംഭാവനകളും പ്രാര്‍ത്ഥനകളുമായി ദേവാലയ നിര്‍മ്മാണത്തില്‍ പങ്കുചേരും. പദ്ധതിയുടെ ഫണ്ട് ശേഖരണ ഉദ്ഘാടനം ബിഷപ് മാര്‍ ജോയ് അലപ്പാട്ടും മിഷന്‍ ലീഗ് രൂപതാ നേതാക്കളും ചേര്‍ന്നു നടത്തി. ടെക്സാസ് സംസ്ഥാനത്തുള്ള പെര്‍ലാന്‍ഡിലെ

വാഷിംഗ്ടണ്‍, ഡി.സി: ഡിസംബര്‍ 8, മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ദിനത്തില്‍ മറിയത്തെ ആദരിച്ചും അമേരിക്കന്‍ ചരിത്രത്തില്‍ മറിയത്തിന്റെ പ്രാധാന്യം അനുസ്മരിച്ചും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് അമലോത്ഭവ മാതാവിന്റെ തിരുനാള്‍ദിനത്തില്‍ ഇത്തരമൊരു സന്ദേശം നല്‍കുന്നത്. മംഗളവാര്‍ത്ത ദിനത്തില്‍ മറിയം ദൈവപുത്രന്റെ അമ്മയാകാന്‍ നല്കിയ സമ്മതം ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നടപടികളിലൊന്നാണെന്ന് പ്രസിഡന്റ് ട്രംപിന്റെ സന്ദേശത്തില്‍ പറയുന്നു. മറിയം പൂര്‍ണ ശരണത്തോടെയും എളിമയോടെയും ദൈവഹിതത്തിന് സമ്മതം നല്‍കി. മറിയത്തിന്റെ തീരുമാനം മാനവകുലത്തിന്റെ ചരിത്രം എന്നന്നേക്കുമായി

കൊച്ചി: കെസിബിസിയുടെ ശൈത്യകാലസമ്മേളനം ഡിസംബര്‍ 11, 12 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. 9-ാം തീയതി മുതല്‍ നടക്കേണ്ടിയിരുന്ന സമ്മേളനം ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പു പ്രമാണിച്ച് ചുരുക്കുകയായിരുന്നു. 2026-28 കാലഘട്ടത്തിലേക്കുള്ള കെസിബിസി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇത്തവണ നടക്കും. ആഗോളസഭയില്‍ ആചരിച്ചുവരുന്ന പ്രത്യാശയുടെ ജൂബിലിയുടെ കേരളതലത്തിലുള്ള ആഘോഷം 12-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എല്ലാ മെത്രാന്മാരും ചേര്‍ന്നുള്ള സമൂഹ ദിവ്യബലിയോടുകൂടി പിഒസിയില്‍ നടക്കും.

അബുജ/നൈജീരിയ: മധ്യ നൈജീരിയയിലെ പാപ്പിരിയിലുള്ള സെന്റ് മേരീസ് കാത്തലിക് സ്‌കൂളില്‍ നിന്ന് കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോയ 300ഓളം കുട്ടികളിലെ 100 ഓളം കുട്ടികള്‍ മോചിതരായി. മോചിതരായ കുട്ടികള്‍ നൈജര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മിന്നയില്‍ എത്തി. ഗവര്‍ണര്‍ ഉമര്‍ ബാഗോയുടെ നേതൃത്വത്തില്‍ കുട്ടികളെ സ്വീകരിച്ചു. ചര്‍ച്ചകളിലൂടെയാണോ സൈനിക നടപടിയിലൂടെയാണോ, മോചനദ്രവ്യം നല്‍കിയാണോ മോചനം സാധ്യമായത് എന്നത് വ്യക്തമല്ല. പാപ്പിരിയിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളില്‍ നിന്ന് 250 ലധികം വിദ്യാര്‍ത്ഥികളെയും 12 സ്റ്റാഫ് അംഗങ്ങളെയുമാണ് നവംബര്‍ 21 -ന്

ന്യൂ ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനം നിലച്ചതിന് സമാനമായ അവസ്ഥയില്‍. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരടക്കം ഏഴ് അംഗങ്ങളാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ഉള്ളത്. അംഗങ്ങളുടെ കാലാവധി കഴിയുകയും, ചെയര്‍പേഴ്സണ്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജി വയ്ക്കുകയും ചെയ്തതോടെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രേഖകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരാണ് ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്. ക്രിസ്ത്യന്‍, മുസ്ലീം,

കൊച്ചി: കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ വിസ്മയരാവ് ഡിസംബര്‍ 22 ന് നടക്കും. എറണാകുളം, വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള ഒന്‍പതു ക്രൈസ്തവ ഇടവകകളിലെ വിശ്വാസികള്‍ അണിയിച്ചൊരുക്കുന്നതാണ് ഈ സ്‌നേഹസംഗമം. ആയിരക്കണക്കിന് പാപ്പാഞ്ഞിമാരും മാലാഖമാരും അണിനിരക്കുന്ന റാലി എളംകുളം ഫാത്തിമ മാതാ ദേവാലയത്തില്‍നിന്നും ആരംഭിച്ച് സമ്മേളന വേദിയായ ലിറ്റില്‍ ഫ്‌ലവര്‍ ദേവാലയത്തില്‍ എത്തിച്ചേരും. വൈറ്റില സെന്റ് പാട്രിക്, എളംകുളം സെന്റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്റ്ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്‌ഐ ക്രൈസ്റ്റ്, ലിറ്റില്‍ ഫ്‌ലവര്‍, കടവന്ത്ര

കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമാധാനം സംജാതമാകുന്നതിനായി തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭാ തലവന്‍. ലിവിവിലെ സെന്റ് ക്ലെമന്റ് ഷെപ്റ്റിറ്റ്സ്‌കി ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ശേഷമാണ്, ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്‍ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്, സമാധാനത്തിനായുള്ള തീവ്രമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും വിശ്വാസികളെ ആഹ്വാനം ചെയ്തത്. ക്രിസ്മസിനൊരുക്കമായുള്ള നോമ്പിനോട് അനുബന്ധിച്ച് രൂപതാടിസ്ഥാനത്തില്‍ ഉപവാസവും പ്രാര്‍ത്ഥനയും നടത്തുവാന്‍ പ്രാര്‍സര്‍വാനിറ്റ്സിയയില്‍ സമാപിച്ച ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ സിനഡില്‍ തീരുമാനിച്ചിരുന്നു.

സെക്കുലര്‍ വാര്‍ത്തകളുടെ കുത്തൊഴുക്കിന് നടുവിലും കത്തോലിക്ക സഭയെയും സഭയുടെ തലവനെയും ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കി 2025-ലെ സേര്‍ച്ചിംഗ് ട്രെന്‍ഡുകള്‍. ഗൂഗിളിലും ഡിജിറ്റല്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ സേര്‍ച്ച് ചെയ്യുകയും കാണുകയും ചെയ്ത പേരുകളുടെ പട്ടികയില്‍ ലിയോ 14 -ാമന്‍ പാപ്പ ഇടംപിടിച്ചു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്വീകരിച്ച ലിയോ 14 -ാമന്‍ എന്ന പേരിനൊപ്പം റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്ന പാപ്പയുടെ യഥാര്‍ത്ഥ പേരും 2025-ല്‍ ലോകമെമ്പാടും ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍

ഷൈമോന്‍ തോട്ടുങ്കല്‍ ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ കമ്മീഷന്‍ ഫോര്‍ ക്വയറിന്റെ ആഭിമുഖ്യത്തില്‍ രൂപതയിലെ ഗായകസംഘങ്ങള്‍ക്കായി നടത്തുന്ന കരോള്‍ ഗാന മത്സരം (ക്വന്തിശ് 2025 ) ഡിസംബര്‍ 6ന് ലെസ്റ്ററില്‍ നടക്കും. രൂപതയിലെ വിവിധ ഇടവകകള്‍, മിഷന്‍ പ്രൊപ്പോസഡ് മിഷമുകളിലെ ഗായക സംഘങ്ങള്‍ പങ്കെടുക്കുന്ന മത്സരം ലെസ്റ്ററിലെ സെഡാര്‍സ് അക്കാദമി ഹാളിലാണ് നടക്കുന്നത്. സമ്മേളനം ഫാ. ഹാന്‍സ് പുതിയാകുളങ്ങര ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമ്മേളനത്തില്‍ രൂപതാ ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍



ലാഹോര്‍/ പാക്കിസ്ഥാന്: യേശുവിനെ നിന്ദിച്ചാല്‍ തന്നെ മോചിപ്പിക്കാമെന്ന് അധികാരികള്‍ പറഞ്ഞെന്നും എന്നാല്‍ തന്റെ പാപങ്ങള്‍ക്ക് വേണ്ടി മരിച്ച യേശുവിനെ തള്ളിപ്പറയില്ലെന്നായിരുന്നു അവര്‍ക്ക് നല്കിയ മറുപടിയെന്നും, വ്യാജ ദൈവനിന്ദ കേസില്‍ ശിക്ഷിക്കപ്പെട്ട് ഏഴ് വര്‍ഷം ജയിലില്‍ കഴിഞ്ഞ പാകിസ്ഥാന് ക്രിസ്ത്യാനിയായ ഷഗുഫ്ത കൗസര്‍. എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ 2025 ലെ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിന്റെ പ്രകാശന ചടങ്ങിലാണ് ഇക്കാര്യം ഷഗുഫ്ത പങ്കുവച്ചത്. ‘ആ സമയത്ത്, യേശുവിനെ തള്ളിപ്പറഞ്ഞാല്‍ എന്നെ മോചിപ്പിക്കാമെന്ന് അധികാരികള്‍ പറഞ്ഞു,’ ഒക്ടോബര്‍

വത്തിക്കാന്‍ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലബനനിലേക്കും ലിയോ 14-ാമന്‍ പാപ്പ നടത്തുന്ന അപ്പസ്‌തോലിക യാത്രകളുടെ ലോഗോകളും ആപ്തവാക്യങ്ങളും വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കി. നിഖ്യ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആദ്യം തുര്‍ക്കിയിലേക്കാണ് പാപ്പ യാത്രയാകുന്നത്. തലസ്ഥാനമായ അങ്കാറ, ഇസ്താംബൂള്‍, ഇസ്‌നിക് നഗരം (പുരാതന നിഖ്യ) എന്നിവ അദ്ദേഹം സന്ദര്‍ശിക്കും. തുര്‍ക്കിയിലേക്കുള്ള അപ്പസ്‌തോലിക യാത്രയുടെ ലോഗോയില്‍ ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഡാര്‍ഡനെല്ലസ് പാലത്തെ ഒരു വൃത്തത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ദൈവത്തെയും മനുഷ്യകുലത്തെയും തമ്മില്‍

വത്തിക്കാന്‍ സിറ്റി: അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റും കത്തോലിക്ക സഭയുമായുള്ള പൂര്‍ണായ കൂട്ടായ്മ സിനഡല്‍ പാത പിന്തടുരുന്നതിലൂടെ കൈവരിക്കാനുകമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ലിയോ 14- ാമന്‍ പാപ്പ. അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റിന്റെ കാതോലിക്കോസ്, പാത്രിയാര്‍ക്കീസ് മാര്‍ ആവാ മൂന്നാമനുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വത്തിക്കാനിലെ അപ്പസ്‌തോലിക്ക് കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംഭാഷണത്തിനായുള്ള സംയുക്ത അന്താരാഷ്ട്ര കമ്മീഷന്‍ അംഗങ്ങളും പങ്കെടുത്തു. ഒന്നാം നൂറ്റാണ്ട് മുതല്‍ നിലവിലുള്ളതും

വത്തിക്കാന്‍ സിറ്റി: ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി ലിയോ 14 ാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി. അപ്പസ്‌തോലിക്ക് കൊട്ടാരത്തില്‍ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ എന്നിവരുമായും ഹംഗേറിയന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഓര്‍ബനുമായി പാപ്പ നടത്തിയ സ്വകാര്യ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പുറത്തു വിട്ടിട്ടില്ല. അതേസമയം സമാധാന ശ്രമങ്ങള്‍ക്ക് പാപ്പയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചതായി പ്രധാനമന്ത്രി

വത്തിക്കാന്‍ സിറ്റി: സഭയുടെ പൊതു പദ്ധതികളില്‍ കൂട്ടായ്മയെ അവഗണിച്ച് സ്വന്തം വഴിക്ക് പോകുന്നരെ തടയുവാന്‍ പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിച്ച് ലിയോ 14 ാമന്‍ പാപ്പ. സിനഡല്‍ ടീമുകള്‍ക്കും പങ്കാളിത്ത സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള ജൂബിലി കുര്‍ബാനയില്‍ നടത്തിയ പ്രസംഗത്തിലാണ് പാപ്പ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടിയത്. സഭയിലെ ബന്ധങ്ങള്‍ അധികാരത്തിന്റെ യുക്തിയുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും മറിച്ച് സ്‌നേഹത്തിലധിഷ്ഠിതമാണെന്നും ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെച്ചിന്റെ സാന്നിധ്യത്തില്‍, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കുമ്പസാരത്തിന്റെ അള്‍ത്താരയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി ലിയോ 14- ാമന്‍ പാപ്പ പ്രഖ്യാപിക്കും. നാളെ (ഒക്ടോബര്‍ 28 ന്) കത്തോലിക്കാ വിദ്യാഭ്യാസത്തെക്കുറിച്ച് ലിയോ 14-ാമന്‍ പാപ്പ പ്രസിദ്ധീകരിക്കുന്ന രേഖയിലാണ് വിശുദ്ധ തോമസ് അക്വിനാസിനൊപ്പം വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി പ്രഖ്യാപിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ക്രൈസ്തവ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രഖ്യാപനമായ ‘ഗ്രാവിസിമം എഡ്യൂക്കേഷനിസി’ന്റെ 60-ാം വാര്‍ഷികത്തിലാണ് പുതിയ രേഖ പ്രസിദ്ധീകരിക്കുന്നതെന്ന് സാംസ്‌കാരിക













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

അബുജ/നൈജീരിയ: നൈജീരിയന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ, നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരപരാധികളായ ക്രൈസ്തവരെ അക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയ ഭീകരരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ട്രംപ് പറഞ്ഞു. നൈജീരിയയുടെ വടക്കുപടിഞ്ഞാറുള്ള സൊകോട്ടോ സംസ്ഥാനത്തെ ‘ഭീകരരുടെ കേന്ദ്രങ്ങളില്‍ കൃത്യമായ ആക്രമണങ്ങള്‍’ അമേരിക്കയുമായി സഹകരിച്ച് നടത്തിയതായി നൈജീരിയയുടെ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്കും സഹകരണത്തിനും യുഎസ് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നന്ദി പറഞ്ഞു.

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ദി റിഡംപ്ഷനില്‍ നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഡല്‍ഹി ബിഷപ് ഡോ. പോള്‍ സ്വരൂപിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും കരോളുകളും ഉള്‍പ്പെടുത്തിയിരുന്നു. ദൈവാലയ സന്ദര്‍ശനത്തിന് ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പ്രധാനമന്ത്രി ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ‘എല്ലാവര്ക്കും സമാധാനവും അനുകമ്പയും പ്രത്യാശയും നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നു. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകള്‍ നമ്മുടെ സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്തട്ടെ,’ എന്ന് അദ്ദേഹം

വത്തിക്കാന്‍ സിറ്റി: ഉണ്ണീശോയിലൂടെ ദൈവം ലോകത്തിന് പുതുജീവന്‍ നല്കുന്നു എന്നതാണ് ക്രിസ്മസിന്റെ ചൈതന്യമെന്നും തന്റെ തന്നെ ജീവനാണ് ദൈവം എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നതെന്നും ക്രിസ്മസ് ദിവ്യബലിയില്‍ നല്കിയ സന്ദേശത്തില്‍ ലിയോ 14-ാമന്‍ പാപ്പ. ആകാശത്തിലെ നക്ഷത്രങ്ങളില്‍ ഭാവി തേടി അലഞ്ഞ മനുഷ്യരാശിക്ക്, ഭൂമിയിലെ ഒരു പുല്ത്തൊട്ടിയില് ദൈവം തന്നെത്തന്നെ വെളുപ്പെടിത്തിയ രാത്രിയാണ് ക്രിസ്മസ് രാത്രിയെന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച പാതിര ദിവ്യബലിയില്‍ പാപ്പ പറഞ്ഞു. ഇനി ദൈവമത്തെ ചക്രവാളങ്ങളിലോ ഉയരങ്ങളിലോ അല്ല തിരയേണ്ടതെന്നും മറിച്ച് താഴെ പുല്‍ത്തൊട്ടിയുടെ

അബുജ/നൈജീരിയ: നൈജീരിയന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ, നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരപരാധികളായ ക്രൈസ്തവരെ അക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയ ഭീകരരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ട്രംപ് പറഞ്ഞു. നൈജീരിയയുടെ വടക്കുപടിഞ്ഞാറുള്ള സൊകോട്ടോ സംസ്ഥാനത്തെ ‘ഭീകരരുടെ കേന്ദ്രങ്ങളില്‍ കൃത്യമായ ആക്രമണങ്ങള്‍’ അമേരിക്കയുമായി സഹകരിച്ച് നടത്തിയതായി നൈജീരിയയുടെ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്കും സഹകരണത്തിനും യുഎസ് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നന്ദി പറഞ്ഞു.

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ദി റിഡംപ്ഷനില്‍ നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഡല്‍ഹി ബിഷപ് ഡോ. പോള്‍ സ്വരൂപിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും കരോളുകളും ഉള്‍പ്പെടുത്തിയിരുന്നു. ദൈവാലയ സന്ദര്‍ശനത്തിന് ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പ്രധാനമന്ത്രി ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ‘എല്ലാവര്ക്കും സമാധാനവും അനുകമ്പയും പ്രത്യാശയും നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നു. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകള്‍ നമ്മുടെ സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്തട്ടെ,’ എന്ന് അദ്ദേഹം

വത്തിക്കാന്‍ സിറ്റി: ഉണ്ണീശോയിലൂടെ ദൈവം ലോകത്തിന് പുതുജീവന്‍ നല്കുന്നു എന്നതാണ് ക്രിസ്മസിന്റെ ചൈതന്യമെന്നും തന്റെ തന്നെ ജീവനാണ് ദൈവം എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നതെന്നും ക്രിസ്മസ് ദിവ്യബലിയില്‍ നല്കിയ സന്ദേശത്തില്‍ ലിയോ 14-ാമന്‍ പാപ്പ. ആകാശത്തിലെ നക്ഷത്രങ്ങളില്‍ ഭാവി തേടി അലഞ്ഞ മനുഷ്യരാശിക്ക്, ഭൂമിയിലെ ഒരു പുല്ത്തൊട്ടിയില് ദൈവം തന്നെത്തന്നെ വെളുപ്പെടിത്തിയ രാത്രിയാണ് ക്രിസ്മസ് രാത്രിയെന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച പാതിര ദിവ്യബലിയില്‍ പാപ്പ പറഞ്ഞു. ഇനി ദൈവമത്തെ ചക്രവാളങ്ങളിലോ ഉയരങ്ങളിലോ അല്ല തിരയേണ്ടതെന്നും മറിച്ച് താഴെ പുല്‍ത്തൊട്ടിയുടെ

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?