Follow Us On

08

November

2025

Saturday

Latest News

  • മാര്‍ ജേക്കബ് തൂങ്കുഴിയുടെ 41-ാം ചരമദിനാചരണം

    മാര്‍ ജേക്കബ് തൂങ്കുഴിയുടെ 41-ാം ചരമദിനാചരണം0

    കോഴിക്കോട്: ആര്‍ച്ചുബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ 41-ാം ചരമദിനം അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കംചെയ്ത കോഴിക്കോട് ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറേലറ്റില്‍ ഭക്തിനിര്‍ഭരമായി നടത്തി. മുന്‍ മെല്‍ബണ്‍ രൂപത മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര, താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. എബ്രാഹം വയലില്‍, മാനന്തവാടി രൂപത വികാരി ജനറാള്‍

  • ദൈവശബ്ദം ബൈബിള്‍ കണ്‍വന്‍ഷന്‍; പന്തല്‍ കാല്‍ നാട്ടുകര്‍മ്മം നടത്തി

    ദൈവശബ്ദം ബൈബിള്‍ കണ്‍വന്‍ഷന്‍; പന്തല്‍ കാല്‍ നാട്ടുകര്‍മ്മം നടത്തി0

    തൃശൂര്‍: തൃശൂര്‍ ശക്തന്‍തമ്പുരാന്‍ മാര്‍ക്കറ്റിലെ മീറ്റ് ജീസസ് പ്രയര്‍ ടീം ഒരുക്കുന്ന 32-ാമത് ദൈവശബ്ദം ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 15 മുതല്‍ 19 വരെ നടക്കും. കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ഫാ. ബിജു പാണങ്ങാടന്‍ നിര്‍വഹിച്ചു. ഫാ. സിന്റോ പൊന്തെക്കാടന്‍ അധ്യക്ഷത വഹിച്ചു. ഫാ. സജു തളിയന്‍, ഫാ. തോബിയത്ത് ദോപ്പാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമാപന സന്ദേശം നല്‍കും.

  • വയോജന പ്രതിനിധി സംഗമം

    വയോജന പ്രതിനിധി സംഗമം0

    കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന പ്രതിനിധി സംഗമം നടത്തി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പ്രതിനിധി സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ജോയി പൂവപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന ബോധവല്‍ക്കരണ സെമിനാറിനും വയോജന സംവാദ പരിപാടിയ്ക്കും കെഎസ്എസ്എസ്

  • സഭാ കൂട്ടായ്മയെ അവഗണിച്ച് സ്വന്തം വഴിക്ക് പോകുന്നതില്‍ നിന്ന്  വിശ്വാസികളെ തടയുവാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി ലിയോ 14- ാമന്‍ പാപ്പ

    സഭാ കൂട്ടായ്മയെ അവഗണിച്ച് സ്വന്തം വഴിക്ക് പോകുന്നതില്‍ നിന്ന് വിശ്വാസികളെ തടയുവാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി ലിയോ 14- ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: സഭയുടെ പൊതു പദ്ധതികളില്‍  കൂട്ടായ്മയെ അവഗണിച്ച് സ്വന്തം വഴിക്ക് പോകുന്നരെ തടയുവാന്‍ പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിച്ച് ലിയോ 14 ാമന്‍ പാപ്പ. സിനഡല്‍ ടീമുകള്‍ക്കും പങ്കാളിത്ത സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള ജൂബിലി കുര്‍ബാനയില്‍ നടത്തിയ പ്രസംഗത്തിലാണ് പാപ്പ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടിയത്.  സഭയിലെ ബന്ധങ്ങള്‍ അധികാരത്തിന്റെ യുക്തിയുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും മറിച്ച് സ്‌നേഹത്തിലധിഷ്ഠിതമാണെന്നും ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെച്ചിന്റെ സാന്നിധ്യത്തില്‍, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കുമ്പസാരത്തിന്റെ അള്‍ത്താരയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ

  • മൂന്നു ഭാഷകളിലായി പകര്‍ത്തിയെഴുതിയത്  90 ബൈബിളുകള്‍; അപൂര്‍വ്വ നേട്ടവുമായി ഒരു ഇടവക

    മൂന്നു ഭാഷകളിലായി പകര്‍ത്തിയെഴുതിയത് 90 ബൈബിളുകള്‍; അപൂര്‍വ്വ നേട്ടവുമായി ഒരു ഇടവക0

    തൃശൂര്‍: മൂന്നു ഭാഷകളിലായി വിശ്വാസികള്‍ പകര്‍ത്തിയെഴുതിയത് 90 ബൈബിളുകള്‍. കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോന ഇടവകാംഗങ്ങളാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായാണ് ബൈബിളുകള്‍ പകര്‍ത്തിയെഴുതിയത്.   പഴയയനിയമവും പുതിയ നിയമവും പകര്‍ത്തിയെഴുതിയിട്ടുണ്ട്. തൃശൂര്‍ അതിരൂപത ബൈബിള്‍ പ്രേഷിതത്വം ഡയറക്ടര്‍ റവ. ഡോ. ദിജോ ഒലക്കേങ്കില്‍ അര്‍പ്പിച്ച ദിവ്യബലിക്കു മുമ്പ് കാഴ്ചയര്‍പ്പണമായാണ് ബൈബിളുകള്‍ ഓരോരുത്തരും അള്‍ത്താരയില്‍ സമര്‍പ്പിച്ചത്. ഫൊറോന വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട്, അസിന്റന്റ് വികാരി ഫാ. മിഥുന്‍ ചുങ്കത്ത്, സിസ്റ്റര്‍ റീജ തെരേസ, സിസ്റ്റര്‍

  • വിശുദ്ധ തോമസ് അക്വിനാസിനൊപ്പം ഇനി കര്‍ദിനാള്‍ ന്യൂമാനും കത്തോലിക്ക വിദ്യാഭ്യാസത്തിന്റെ പ്രത്യേക മധ്യസ്ഥന്‍

    വിശുദ്ധ തോമസ് അക്വിനാസിനൊപ്പം ഇനി കര്‍ദിനാള്‍ ന്യൂമാനും കത്തോലിക്ക വിദ്യാഭ്യാസത്തിന്റെ പ്രത്യേക മധ്യസ്ഥന്‍0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി ലിയോ 14- ാമന്‍ പാപ്പ പ്രഖ്യാപിക്കും. നാളെ (ഒക്ടോബര്‍ 28 ന്) കത്തോലിക്കാ വിദ്യാഭ്യാസത്തെക്കുറിച്ച് ലിയോ 14-ാമന്‍ പാപ്പ പ്രസിദ്ധീകരിക്കുന്ന രേഖയിലാണ് വിശുദ്ധ തോമസ് അക്വിനാസിനൊപ്പം വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി പ്രഖ്യാപിക്കുന്നത്.  രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ക്രൈസ്തവ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള  പ്രഖ്യാപനമായ ‘ഗ്രാവിസിമം എഡ്യൂക്കേഷനിസി’ന്റെ 60-ാം വാര്‍ഷികത്തിലാണ് പുതിയ രേഖ പ്രസിദ്ധീകരിക്കുന്നതെന്ന് സാംസ്‌കാരിക

  • ഷംഷാബാദ് അതിരൂപതയുടെ പ്രഥമ ആര്‍ച്ചുബിഷപായി മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ സ്ഥാനമേറ്റു

    ഷംഷാബാദ് അതിരൂപതയുടെ പ്രഥമ ആര്‍ച്ചുബിഷപായി മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ സ്ഥാനമേറ്റു0

    ഷംഷാബാദ്: ഷംഷാബാദ് അതിരൂപതയുടെ പ്രഥമ ആര്‍ച്ചുബിഷപ്പായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു. അതിരൂപതാ ആസ്ഥാനമായ ബാലാപൂരിലെ (ഹൈദരാബാദ്) ബിഷപ്‌സ് ഹൗസ് അങ്കണത്തില്‍ സജ്ജീകരിച്ച വേദിയിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, ഉജ്ജെയിന്‍ ആര്‍ച്ചുബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. നൂണ്‍ഷ്യോയുടെ പ്രതിനിധിയായി മോണ്‍. ആന്ദ്രെയാ ഫ്രാന്‍ജായും മുപ്പതിലധികം മെത്രാന്മാരും നൂറില്‍പരം വൈദികരും നൂറുകണക്കിന്

  • മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍ കൊച്ചി രൂപത ബിഷപ്

    മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍ കൊച്ചി രൂപത ബിഷപ്0

    കൊച്ചി: മോണ്‍. ആന്റണി കാട്ടിപ്പറമ്പിലിനെ കൊച്ചി രൂപതയുടെ ബിഷപ്പായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. 55-കാരനായ മോണ്‍. കാട്ടിപ്പറമ്പില്‍ നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയാണ്. റോമിലെ ഉര്‍ബാനിയ സര്‍വകലാശാലയില്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ മോണ്‍. കാട്ടിപ്പറമ്പില്‍ 1998 ഓഗസ്റ്റ് 15-ന് ബിഷപ് ഡോ. ജോസഫ് കുരീത്തറയില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഉര്‍ബാനിയ സര്‍വകലാശാലയില്‍ നിന്ന് ദൈവ ശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും, അതേ സര്‍വകലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും നേടിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ സാന്താക്രൂസ് ബസിലിക്കയില്‍ അസിസ്റ്റന്റ് വികാരിയായട്ടായിരുന്നു

  • ലഹരി വിരുദ്ധ ബോധവല്ക്കരണ സെമിനാര്‍

    ലഹരി വിരുദ്ധ ബോധവല്ക്കരണ സെമിനാര്‍0

    കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  ലഹരി വിരുദ്ധ ബോധവല്ക്കരണ സെമിനാര്‍ നടത്തി. കെഎസ്എസ്എസ് ഗ്രാമതല സന്നദ്ധ പ്രവര്‍ത്തക ര്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സെമിനാര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, ലീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സജീവം ലഹരി വിരുദ്ധ കാമ്പയിന്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍

National


Vatican

  • ഒരു വീഴ്ചയും ശാശ്വതമല്ല, ഒരു രാത്രിയും അനന്തമല്ല, ഒരു മുറിവും എന്നേക്കും ഉണങ്ങാതിരിക്കുന്നില്ല.

    വത്തിക്കാന്‍ സിറ്റി: പെസഹാരഹസ്യത്തില്‍ സംഭവിച്ച നാടകീയമായ ഒരു ട്വിസ്റ്റല്ല പുനരുത്ഥാനമെന്നും മറിച്ച് മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അര്‍ത്ഥം നല്‍കുന്ന നിശബ്ദമായ പരിവര്‍ത്തനമാണതെന്നും ലിയോ 14 ാമന്‍ പാപ്പ. ആനന്ദം മുറിവുകളില്ലാത്തതായിരിക്കണമെന്ന മിഥ്യാധാരണ അനുദിനജീവിതത്തില്‍ ക്രിസ്തുവിന്റെ സാമീപ്യത്തെ മറയ്ക്കുമെന്നും പൊതുസദസ്സില്‍ നല്‍കിയ സന്ദേശത്തില്‍ പാപ്പ മുന്നറിയിപ്പ് നല്‍കി. ഒരു വീഴ്ചയും ശാശ്വതമല്ല, ഒരു രാത്രിയും അനന്തമല്ല, ഒരു മുറിവും എന്നേക്കും ഉണങ്ങാതിരിക്കുന്നില്ല. പ്രത്യാശക്ക് കടന്നു വരാനാവാത്തവിധം ആരുടെയും ജീവിതകഥ പാപത്താലോ പരാജയത്താലോ അടയാളപ്പെടുത്തപ്പെടുന്നില്ല എന്ന് ക്രിസ്തുവിന്റെ പുനരുത്ഥാനം നമ്മെ

  • പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായി ഗാസയില്‍ വെടിനിര്‍ത്തലിന് ധാരണ; ഹമാസ് ബന്ദികളെ  മോചിപ്പിക്കും

    വാഷിംഗ്ടണ്‍ ഡിസി: ട്രംപിന്റെ നിര്‍ദ്ദിഷ്ട സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രായേലും ഹമാസും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയവരില്‍ അവശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വാരാന്ത്യത്തില്‍ ഹമാസ് ഇപ്പോള്‍  ജീവനോടെ അവശേഷിച്ച 20 ബന്ദികളെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ധാരണയുടെ ഭാഗമായി ഇസ്രായേല്‍ സൈന്യം ഗാസയുടെ മിക്ക പ്രദേശങ്ങളില്‍ നിന്നും പിന്മാറും. 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ ഹമാസ്

  • സ്ഥിരീകരണമായി; ലിയോ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനോനിലേക്കും

    വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷം ആഘോഷിക്കുന്ന നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍, ലിയോ 14 ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനനിലേക്കുമായിരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണവുമായി വത്തിക്കാന്‍. നവംബര്‍ 27 മുതല്‍ 30 വരെ തുര്‍ക്കിയും നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ ലബനനും പാപ്പ സന്ദര്‍ശിക്കും. യാത്രയുടെ ആദ്യ ഘട്ടത്തില്‍, ഒന്നാം നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച്, ഇസ്നിക്ക് ( പഴയ നിഖ്യാ), പാപ്പ സന്ദര്‍ശിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയും കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസായ

  • ദൈവത്തെയും സമ്പത്തിനെയും ഒരുമിച്ച് സേവിക്കാന്‍ കഴിയില്ല; തന്റെ ആദ്യ അപ്പസ്‌തോലിക പ്രബോധനം ഒപ്പുവച്ച ദിനത്തില്‍ ലിയോ പാപ്പ പറഞ്ഞത്

    വത്തിക്കാന്‍ സിറ്റി: ~ഒക്‌ടോബര്‍ 9 -ന് പ്രകാശനം ചെയ്യുന്ന തന്റെ ആദ്യ അപ്പസ്‌തോലിക പ്രബോധനമായ  ‘ഡിലക്‌സി റ്റെ'(ഞാന്‍ നിന്നെ സ്‌നേഹിച്ചു) – യില്‍  വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ദിനമായ ഒക്‌ടോബര്‍ 4-ന് ലിയോ 14 ാമന്‍ പാപ്പ ഒപ്പുവച്ചു. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ആധ്യാത്മികതയെക്കുറിച്ചും, ‘ദരിദ്രരുടെ നിലവിളി’,  ‘ദൈവം ദരിദ്രരെ തിരഞ്ഞെടുക്കുന്നു’, ‘യേശു, ദരിദ്രനായ മിശിഹാ’, ‘ദരിദ്രരുടെ സഭ’, ‘സഭയുടെ യഥാര്‍ത്ഥ സമ്പത്ത്’ തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമാക്കുന്ന പ്രബോധനത്തില്‍ ഒപ്പുവച്ച ദിനത്തില്‍ നടത്തിയ ജൂബിലി പ്രഭാഷണത്തില്‍ ദൈവത്തിനെയും

  • 36 കോടി ക്രൈസ്തവര്‍ താമസിക്കുന്നത് പീഡനത്തിന്റെ നിഴലില്‍; ക്രൈസ്തവ പീഡനത്തിലേക്ക്   ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധ ക്ഷണിച്ച് വത്തിക്കാന്‍

    ന്യൂയോര്‍ക്ക്:  ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായി വര്‍ധിച്ചു വരുന്ന പീഡനം അവസാനിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ട് വത്തിക്കാന്‍. സെപ്റ്റംബര്‍ 29 ന് ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ വത്തിക്കാന്‍ വിദേശകാര്യ മന്ത്രിക്ക് സമാനമായ പദവി വഹിക്കുന്ന രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധത്തിന്റെ ഉത്തരവാദിത്വമുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗറാണ് ഈ ആവശ്യം ഉന്നയിച്ചത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന വിഭാഗമാണ് ക്രൈസ്തവരെന്നും എന്നാല്‍ അന്താരാഷ്ട്ര സമൂഹം അവരുടെ ദുരവസ്ഥയ്ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും ആര്‍ച്ചുബിഷപ് ഗാലഗര്‍

  • ക്രിസ്മസ് ദിനത്തിലെ ദിവ്യബലി പുനഃസ്ഥാപിച്ച് ലിയോ 14-ാമന്‍ പാപ്പ; ഡിസംബര്‍ 24 രാത്രി 10 മണിക്ക് ‘ ക്രിസ്മസ് പാതിര കുര്‍ബാന’

    വത്തിക്കാന്‍ സിറ്റി: ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദത്തിന് മുമ്പ്  ക്രിസ്മസ് ദിനത്തില്‍ ദിവ്യബലിര്‍പ്പിക്കുന്ന പതിവ് ലിയോ 14 ാമന്‍ പാപ്പ പുനഃസ്ഥാപിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേപ്പസിയുടെ കാലഘട്ടം വരെ  തുടര്‍ന്നിരുന്ന ഈ പതിവ് പിന്നീട് നിര്‍ത്തലാക്കിയിരുന്നു. ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തില്‍ രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ലിയോ 14 ാമന്‍ പാപ്പ ദിവ്യബലി അര്‍പ്പിക്കും. കൂടാതെ ക്രിസ്മസ് തലേന്ന് അര്‍പ്പിക്കുന്ന ക്രിസ്മസ് പാതിര കുര്‍ബാനയുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഫ്രാന്‍സിസ്

World


Magazine

Feature

Movies

  • ബ്രസീല്‍ കാലാവസ്ഥ ഉച്ചകോടി; സൃഷ്ടിയെയും അയല്‍ക്കാരെയും പരിപാലിച്ചുകൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കണമെന്ന് ലിയോ 14 -ാമന്‍ പാപ്പ

    ബ്രസീല്‍ കാലാവസ്ഥ ഉച്ചകോടി; സൃഷ്ടിയെയും അയല്‍ക്കാരെയും പരിപാലിച്ചുകൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കണമെന്ന് ലിയോ 14 -ാമന്‍ പാപ്പ0

    ബ്രസീലിയ: ‘കാലാവസ്ഥാ പ്രതിസന്ധിയുടെ മാനുഷിക മുഖം’ കാണാതെ പോകരുതെന്നും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മാറ്റിവച്ചുകൊണ്ട് ആഗോളതാപനിലയുടെ വര്‍ധനവ്മൂലം ഉണ്ടാകുന്ന കഷ്ടപ്പാടുകള്‍ പരിമിതപ്പെടുത്തണമെന്നും ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ മാര്‍പാപ്പ. ഉത്തരവാദിത്വം, നീതി, സമത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ള  വാക്കുകളെയും ചിന്തകളെയും തിരഞ്ഞെടുപ്പുകളും പ്രവര്‍ത്തനങ്ങളുമാക്കി മാറ്റേണ്ടത് ശാശ്വത സമാധാനം കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും പാപ്പ പറഞ്ഞു. സിഒപി30 എന്നറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിക്കായി ആമസോണ്‍ മഴക്കാടുകളുടെ സമീപത്തുള്ള ബ്രസീലിലെ ബെലെമില്‍ ഒത്തുകൂടിയ ലോക നേതാക്കള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

  • ജപമാലയും  ഉത്തരീയഭക്തിയും കത്തോലിക്ക സഭയില്‍ മാറ്റമില്ലാതെ തുടരും

    ജപമാലയും ഉത്തരീയഭക്തിയും കത്തോലിക്ക സഭയില്‍ മാറ്റമില്ലാതെ തുടരും0

    പരിശുദ്ധ കന്യകാമറിയത്തെ  ‘സഹരക്ഷക’ എന്നു വിശേഷിപ്പിക്കുന്നതു ദൈവശാസ്ത്രപരമായി ഉചിതമല്ലെന്നും ‘കൃപാവരത്തിന്റെ മാതാവ്’എന്നും ‘മധ്യസ്ഥ’എന്നുമുള്ള വിശേഷണങ്ങള്‍ വിവേകപൂര്‍വം ഉപയോഗിക്കണമെന്നും വ്യക്തമാക്കി റോമിലെ വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച പ്രബോധന രേഖയുമായി ബന്ധപ്പെട്ട് സീറോമലബാര്‍ സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുറപ്പെടുവിച്ച ‘മരിയഭക്തിക്കൊരു മാര്‍ഗരേഖ’ എന്ന സര്‍ക്കുലറിന്റെ പൂര്‍ണരൂപം. മാര്‍ റാഫേല്‍ തട്ടില്‍, സീറോമലബാര്‍ സഭയുടെ മേജര്‍ആര്‍ച്ചുബിഷപ്   പരിശുദ്ധ പിതാവു ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അംഗീകാരത്തോടെ റോമിലെ വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച ‘വിശ്വാസികളുടെ സമൂഹത്തിന്റെ മാതാവ്’ എന്ന പ്രബോധനംവഴി പരിശുദ്ധ കന്യകാമറിയത്തെ

  • പത്രത്തിലെ വ്യാജവാര്‍ത്തയെ തുടര്‍ന്ന് മധ്യപ്രദേശിലെ സെമിനാരിയില്‍ പോലീസ് റെയ്ഡ്

    പത്രത്തിലെ വ്യാജവാര്‍ത്തയെ തുടര്‍ന്ന് മധ്യപ്രദേശിലെ സെമിനാരിയില്‍ പോലീസ് റെയ്ഡ്0

    ഭോപ്പാല്‍:  ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറില്‍ വന്ന അടിസ്ഥാനരഹിതമായ ഒരു റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നവംബര്‍ 5 ന് ഗ്വാളിയോര്‍ രൂപതയ്ക്ക് കീഴിലുള്ള സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ പോലീസ് റെയ്ഡ്.  ഉദ്യോഗസ്ഥര്‍ ‘അറിയിപ്പില്ലാതെ എത്തി’ ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ട പരിശോധന നടത്തുകയായിരുന്നു. അവര്‍ എല്ലാ മുക്കിലും മൂലയിലും തിരഞ്ഞതായും 23 സെമിനാരി വിദ്യാര്‍ത്ഥികളെയും ചോദ്യം ചെയ്തതായും റെക്ടര്‍ റെക്ടര്‍ ഫാ. ഹര്‍ഷല്‍ അമ്മപറമ്പില്‍ പറഞ്ഞു. മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?