ഭൂവനേശ്വര്‍: ഒഡീയ ഭാഷയില്‍ പുറത്തിറക്കിയിട്ടുള്ള സനാതനി-കര്‍മ്മ ഹി ധര്‍മ്മ എന്ന സിനിമയെ കത്തോലിക്ക ബിഷപ്പുമാര്‍ ഒറ്റക്കെട്ടായി അപലപിച്ചു. ഫെബ്രുവരി 7-നാണ് ഒഡീഷയില്‍ ഈ ചിത്രം റിലീസ് ചെയ്തു. ക്രൈസ്തവ വിശ്വാസത്തെയും മതപരിവര്‍ത്തനത്തെയും അധിക്ഷേപിക്കുന്നതും ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ പരസ്പരം വിദ്വേഷം വിതയ്ക്കുന്നതുമായ ഈ ചിത്രം നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സിനിമ ക്രൈസ്തവ വിശ്വാസത്തെ അധിക്ഷേപിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമാണെന്ന് അവര്‍ പറഞ്ഞു. നേരത്തെ തന്നെ ക്രൈസ്തവ ഗ്രൂപ്പുകളും സെക്കുലര്‍ ഗ്രൂപ്പുകളും പ്രതിഷേധിച്ചിരുന്നെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട് ചിത്രം റിലീസ് ചെയ്യുകയായിരുന്നു. സിനിമ മതപരിവര്‍ത്തനത്തെ
കാണ്ടമാല്‍: ക്രൈസ്തവ സാഹോദര്യത്തിന്റെ പ്രകാശവുമായി ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ 23 ബിഷപ്പുമാര്‍ രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിര്‍ന്ന ഒഡീഷയിലെ കാണ്ടമാല്‍ സന്ദര്‍ശിച്ചു. 20 വര്‍ഷം മുമ്പ് കാണ്ടമാലില്‍ ക്രൈസ്തവ പീഡനം അരങ്ങേറുകയും അനേകര്‍ക്ക് ജീവനും വസ്തുക്കളും നഷ്ടപ്പെടുകയും ചെയ്തിരുന്നു. കാണ്ടമാല്‍ ഒരിക്കല്‍ ക്രൈസ്തവരുടെ തീര്‍ത്ഥാടനകേന്ദ്രമായി മാറുമെന്നും ആര്‍ച്ചുബിഷപ് മച്ചാഡോ പറഞ്ഞു. കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യയുടെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. തന്നോടൊപ്പം കാണ്ടമാല്‍ സന്ദര്‍ശിച്ച
വാഷിംഗ്ടണ്‍ ഡി.സി: സ്വവര്‍ഗാനുരാഗത്തെയും എല്‍ജിബിറ്റിക്യു പോലുളള പ്രകൃതിവിരുദ്ധ ആശയങ്ങളെയും മഹത്വവത്കരിക്കുന്ന പ്രൈഡ് മാസം ഗൂഗിള്‍ കലണ്ടറിന്റെ വെബ് പതിപ്പില്‍ നിന്നും മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ നിന്നും നീക്കം ചെയ്യുന്നു. ഇതോടൊപ്പം സാംസ്‌കാരിക പൈതൃക ആഘോഷങ്ങളും നീക്കം ചെയ്യുമെന്നും പൊതു-ഗവണ്‍മെന്റ് അവധി ദിനങ്ങളും ദേശീയ ആചരണങ്ങളും മാത്രമെ കലണ്ടറില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്നും ഗൂഗിള്‍ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന് കീഴില്‍ യുഎസ് ഏജന്‍സികളും ഡിപ്പാര്‍ട്ട്‌മെന്റുകളും നടത്തുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനും ഗവണ്‍മെന്റ് നയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് പരക്കെ
ലണ്ടന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുന്നതിനും കത്തോലിക്ക സഭയുടെ 2025 ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുമായി ഇംഗ്ലണ്ടിലെ ചാള്‍സ് രാജാവും കാമില രാജ്ഞിയും ഏപ്രിലില്‍ വത്തിക്കാനിലെത്തും. ബക്കിംഗ്ഹാം കൊട്ടാരം പുറപ്പെടുവിച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും വത്തിക്കാനിലും റിപ്പബ്ലിക് ഓഫ് ഇറ്റലിയിലും സന്ദര്‍ശനം നടത്തുമെന്ന് പ്രസ്താവനയില്‍ പറയുന്നു. 2025 ജൂബിലി വര്‍ഷം ആഘോഷിക്കുന്നതില്‍ രാജാവും രാജ്ഞിയും ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം ചേരും. പരമ്പരാഗതമായി 25 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ജൂബിലി കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം പ്രത്യേക വര്‍ഷമാണെന്നും ‘പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍’ എന്ന നിലയില്‍
കുമളി: അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും പ്രസിദ്ധ വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വാളന്മനാലിന് ലഭിച്ച പരിശുദ്ധാത്മ പ്രേരണയില്‍ സ്ഥാപിതമായ ഡോട്ടേഴ്‌സ് ഓഫ് ഡിവൈന്‍ ഗ്രേസ് (ദൈവകൃപയുടെ പുത്രിമാര്‍-DDG) പുതിയ താപസ സന്യാസ സമൂഹം കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ സഭയിലെ sui iuris monastry ആയി ഉയര്‍ത്തപ്പെട്ടു. മൊണസ്ട്രിയിലെ പ്രഥമ അംഗങ്ങളായി നവസന്യാസ പരിശീലനം പൂര്‍ത്തിയാക്കിയ ഏഴു പേരുടെ ആദ്യ വ്രത വാഗ്ദാനവും സഭാവസ്ത്ര സ്വീകരണവും കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകര്‍മികത്വത്തില്‍
തൃശൂര്‍: മനുഷ്യജീവനും കൃഷിയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് യോഗം കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വന്യജീവി അക്രമണം മൂലം ജീവിതമാര്‍ഗമായ കൃഷിഭൂമിയും കിടപ്പാടവും ഉപേക്ഷിച്ച് പോകുന്നവര്‍ ഏറി വരുന്നു. കേരളം അഭിമുഖികരിക്കുന്ന ഗൗരവമായ ഈ വിഷമത്തില്‍ സമൂഹ മനഃസാക്ഷി ഉണരണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജനവാസ മേഖലയിലും കൃഷിയിടങ്ങളിലേക്കും കടന്ന് നാശം വരുത്തുന്നവയെ തുരത്താനും കൊല്ലുന്നതിനും ഭക്ഷിക്കുന്നതിനും ചുരുങ്ങിയ വര്‍ഷത്തേക്ക് കര്‍ഷകര്‍ക്ക് അനുവാദം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സാമൂഹ്യ ശ്രേഷ്ഠ പുരസ്‌കാരം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ. ടി.കെ ജയകുമാറിന് സമ്മാനിച്ചു. കാര്‍ഷിക മേളയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് സഹകരണ തുറമുഖ ദേവസം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അവാര്‍ഡ് സമ്മാനിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യ-ആതുര ശുശ്രൂഷാരംഗത്ത് ശാസ്ത്രീയവും ജനോപകാരപ്രദവുമായ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍
ഇടുക്കി: ഇടുക്കി രൂപതയുടെ രോഗീപരിചരണ ശുശ്രൂഷയായ ബെത്ലഹേം കാരിത്താസും കെസിബിസി വിമന്‍സ് കമ്മീഷന്‍ ഇടുക്കി രൂപതാ വിഭാഗവും ഇടുക്കി ജില്ലാ വിമെന്‍സ് കൗണ്‍സിലും സംയുക്തമായി ഇടുക്കി മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച രോഗീദിനാചരണം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് മേഖലയിലെ ജനങ്ങളുടെ ആരോഗ്യപരിപാ ലനത്തിനായി അത്യധ്വാനം ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തര്‍ക്കും ബിഷപ് നന്ദി അര്‍പ്പിച്ചു. ഹൈറേഞ്ചിലെ ജനതയ്ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുന്ന നിലയിലേക്ക് മെഡിക്കല്‍ കോളേജിനെ
പാലക്കാട് : കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമ്മേളനം ഏപ്രില്‍ 26, 27 തീയതികളില്‍ പാലക്കാട് നടക്കും. കത്തോലിക്കാ കോണ്‍ഗ്രസിന്റെ 107-ാമത് ആഗോള സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമ്മേളനം സാമുദായിക ശാക്തീകരണം ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സമുദായത്തെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് വഹിക്കുന്ന പങ്ക് നിസ്തുലമാണ്. രൂപതയിലെ എല്ലാ ഇടവകകളിലും കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും
വത്തിക്കാന്‍ സിറ്റി: 47-ാമത് യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അമേരിക്കന്‍ ജനതക്കും ദൈവാനുഗ്രഹങ്ങളുടെ സമൃദ്ധി ആശംസിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്രംപിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് അയച്ച സന്ദേശത്തില്‍ പ്രസിഡന്റ് എന്ന നിലയിലുള്ള കടമകള്‍ നിറവേറ്റുന്നതിന് വേണ്ട ‘ജ്ഞാനവും ശക്തിയും സംരക്ഷണവും’ ട്രംപിന് ലഭിക്കുന്നതിനായി പാപ്പ പ്രാര്‍ത്ഥിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പുറത്തിറക്കിയ സന്ദേശത്തില്‍, ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ജനത അഭിവൃദ്ധി പ്രാപിക്കുമെന്നും കൂടുതല്‍ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ എപ്പോഴും പരിശ്രമിക്കുമെന്നും
വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ അമേരിക്കയില്‍നിന്ന് കൂട്ട നാടുകടത്തലിന് സാധ്യതയുള്ള പദ്ധതികളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചു.”ഇത് ശരിയാണെങ്കില്‍ അപമാനമാണ്, കാരണം അസന്തുലിതാവസ്ഥയുടെ വില ഒന്നുമില്ലാത്ത പാവങ്ങളാണ് നല്‍കേണ്ടി വരുന്നത്. ഇങ്ങനെയല്ല കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നത്,’ പാപ്പ പറഞ്ഞു. ഒരു ഇറ്റാലിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനധികൃതമായി യുഎസില്‍ കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതികളെക്കുറിച്ച് പാപ്പ പ്രതികരിച്ചത്. മനുഷ്യന്റെ അന്തസ്സിനെ മാനിക്കാത്ത നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് യുഎസ് ബിഷപ്പുമാരും പറഞ്ഞിരുന്നു. സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍
വത്തിക്കാന്‍ സിറ്റി: ഗാസയിലെ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചവരോട് നന്ദി പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ എല്ലാ ബന്ദികളും ‘നാട്ടിലേക്ക് മടങ്ങുകയും അവരുടെ പ്രിയപ്പെട്ടവരെ ആശ്ലേഷിക്കുകയും ചെയ്യുമെന്ന്’ പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ഗാസയിലെ വെടിനിര്‍ത്തല്‍ പ്രധാനപ്പെട്ട കാര്യമാണെന്നും മധ്യസ്ഥത വഹിച്ചവര്‍ നന്നായി പ്രവര്‍ത്തിച്ചെന്നും പാപ്പ പറഞ്ഞു. കരാറിന്റെ വ്യവസ്ഥകള്‍ ഇരു കൂട്ടരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു. ‘ഗാസയില്‍ ബന്ധികളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിരുന്നു. ‘ഗാസയിലേക്ക് കൂടുതല്‍ വേഗത്തിലും അളവിലും സഹായം
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ താമസിക്കുന്ന കാസ സാന്താ മാര്‍ത്തയില്‍ വീണതിനെ തുടര്‍ന്ന് മാര്‍പാപ്പയുടെ വലത് കൈയ്ക്ക് പരിക്കേറ്റതായി വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. വീഴ്ചയില്‍ ഒടിവുകളൊന്നും ഉണ്ടായിട്ടില്ലെന്നും ചതവുണ്ടായതായും വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കൈയില്‍ ആം സ്ലിംഗ് ഇട്ടിരിക്കുകയാണ്. പരിക്കേറ്റിട്ടും ഒരു പരിപാടിപോലും മാറ്റിവയ്ക്കാതെ ഷെഡ്യൂള്‍ ചെയ്തതപ്രകാരം തന്നെ പരിപാടികളില്‍ പാപ്പ പങ്കെടുക്കുന്നുണ്ട്.
വത്തിക്കാന്‍ സിറ്റി: ജനുവരി 14-ന് പുറത്തിറങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥയായ ‘ഹോപ്പ്’ നൂറിലധികം രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തി. പാപ്പയുടെ ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍, ഉപകഥകള്‍, ഫോട്ടോകള്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ പുസ്തകം റാന്‍ഡം ഹൗസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന ഒരു മാര്‍പാപ്പയുടെ ആത്മകഥ ചരിത്രത്തിലാദ്യമായാണ് പ്രസിദ്ധീകരിക്കുന്നതെന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്. ഇംഗ്ലീഷ് പതിപ്പില്‍ 320 പേജുകളുളള ഈ പുസ്തകം ആറ് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. പത്രപ്രവര്‍ത്തകനായ കാര്‍ലോ മുസ്സോയുടെ സഹകരണത്തോടെയാണ് പാപ്പ പുസ്തകം എഴുതിയത്. ഓര്‍മ്മക്കുറിപ്പുകള്‍ക്ക് പുറമേ, യുദ്ധവും സമാധാനവും, കുടിയേറ്റം, പാരിസ്ഥിതിക
റോം: ‘അമേരിക്ക’ എന്ന പേര് പ്രചോദിപ്പിച്ച പതിനഞ്ചാം നൂറ്റാണ്ടിലെ പര്യവേക്ഷകന്റെ പേരിലുള്ള ഇറ്റാലിയന്‍ നാവിക കപ്പലായ അമേരിഗോ വെസ്പുച്ചിയെ 2025 ജൂബിലി ദൈവാലയമായി തിരഞ്ഞെടുത്തു. ഇറ്റലിയിലെ മിലിട്ടറി ഓര്‍ഡിനേറിയറ്റിലെ ആര്‍ച്ചുബിഷപ് സാന്റോ മാര്‍സിയാനോയാണ് കപ്പലിനെ 2025-ലേക്കുള്ള ജൂബിലി ദൈവാലയമായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്. അമേരിഗോ വെസ്പുച്ചി ‘വിശുദ്ധ തീര്‍ത്ഥാടനങ്ങള്‍ക്കും കടലിലെ ദൗത്യങ്ങള്‍ക്കിടയില്‍ ഭക്തിനിര്‍ഭരമായ സന്ദര്‍ശനങ്ങള്‍ക്കുമുള്ള’ ഒരു ജൂബിലി കേന്ദ്രമായിരിക്കും. ജൂബിലി വര്‍ഷത്തില്‍ ബിഷപ്പുമാര്‍ തിരഞ്ഞെടുക്കുന്ന ദൈവാലയങ്ങളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിലൂടെയും കത്തോലിക്കര്‍ക്ക് പൂര്‍ണദണ്ഡവിമോചനം നേടാനുള്ള അവസരം ഉണ്ട്. ജൂബിലി വര്‍ഷത്തില്‍
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ
ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍
മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്സെക്രട്ടറി, താമരശേരി രൂപത
രഞ്ജിത് ലോറന്‍സ് നിക്കരാഗ്വയിലെ ഭരണകൂടം വേട്ടയാടിയതിനെ തുടര്‍ന്ന് മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ പോലുമുള്ള ധൈര്യമില്ലാതെ കരഞ്ഞുതളര്‍ന്ന് ഡിപ്രഷന്റെ വക്കോളമെത്തിയ ഒരു പെണ്‍കുട്ടി – അതായിരുന്നു മാര്‍ത്ത പട്രീഷ്യ മോളിന. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ ഏറെ വ്യത്യസ്തമാണ്. ഒര്‍ട്ടേഗ ഭരണകൂടം ഏറ്റവുമധികം ഭയപ്പെടുന്ന പേരുകളില്‍ ഒന്നായി മാര്‍ത്ത പട്രീഷ മോളിനയും മാര്‍ത്തയുടെ ‘പിഡിഎഫും’ മാറിയിരിക്കുന്നു. നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ ഇന്ന് പുറംലോകമറിയുന്നത് അഭിഭാഷകയായ മാര്‍ത്ത പട്രീഷ്യ മോളിനയുടെ തൂലികയിലൂടെയാണ്. അഭിഭാഷകയായും റേഡിയോ ജോക്കിയായുമൊക്കെ പ്രശോഭിച്ച് നല്ല നിലയില്‍
ജോസഫ് മൈക്കിള്‍ ജോജോ-ജെല്‍സ ദമ്പതികള്‍ക്ക് എട്ടു മക്കളാണ്. എട്ടും സിസേറിയനുകളും.രണ്ടിലധികം സിസേറിയന് നടത്തിയാല്‍ അപകടമാണെന്ന ചില ഡോക്ടര്‍മാരുടെ വാദങ്ങള്‍ക്ക് സ്വന്തം അനുഭവങ്ങള്‍കൊണ്ടാണ് ഇവര്‍ മറുപടി നല്‍കുന്നത്. ദൈവം ഇനിയും കുഞ്ഞുങ്ങളെ നല്കിയാല് സ്വീകരിക്കാനും ഈ കുടുംബം ഒരുക്കമാണ്. ഗള്‍ഫില്‍ ജോലി ചെയ്യുമ്പോഴാണ് ജോര്‍ജ് കെ.ജെ എന്ന ജോജോക്ക് ജെല്‍സയുടെ വിവാഹാലോചന വന്നത്. ജോജോയുടെ സഹോദരിയും ഭര്‍ത്താവുംപോയി പെണ്‍കുട്ടിയെ കണ്ടു. അവര്‍ക്ക് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജോജോ ഫോണിലൂടെ ജെല്സയുമായി സംസാരിച്ചു. വ്യത്യസ്തമായ ഒരു ചോദ്യമാണ് ജീസസ് യൂത്തായ ജോജോയുടെ
സിസ്റ്റര്‍ എല്‍സി ചെറിയാന് എസ്സിജെഎം ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകൃതമായതിന്റെ 11 -ാമത് വാര്‍ഷികദിനമായ 2011 നവംബര്‍ 15 നാണ് ‘പാഹാരിയ’ ഗോത്രവര്‍ഗത്തിന്റെ ശബ്ദമായിരുന്ന സിസ്റ്റര്‍ വല്‍സ ജോണ്‍ മാലമേല്‍ എസ്സിജെഎമ്മിന്റെ ശബ്ദം എന്നേക്കുമായി നിലച്ചത്. ഗോത്രവര്‍ഗക്കാരെ ചൂഷണം ചെയ്തിരുന്ന ഖനന കമ്പനിയടക്കമുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അതിക്രൂരമായ വിധത്തില്‍ സിസ്റ്റര്‍ വല്‍സ വധിക്കപ്പെടുകയായിരുന്നു. ‘ദീദി’ എന്ന് ഗോത്രജനത സ്നേഹത്തോടെ വിളിച്ചിരുന്ന സിസ്റ്റര്‍ വല്‍സ ജോണ്‍ വേര്‍പെട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും ഇവരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന് ഇവിടെയുള്ള
വത്തിക്കാന്‍ സിറ്റി: ആദ്യത്തെ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കും. ഇതോടനുബന്ധിച്ച് പൗരസ്ത്യ അര്‍മേനിയന്‍, കോപ്റ്റിക്, എത്യോപ്യന്‍, എറിട്രിയന്‍, മലങ്കര, സുറിയാനി ഓര്‍ത്തഡോക്‌സ് സഭകളിലെ യുവപുരോഹിതന്മാരും സന്യാസിമാരും അടങ്ങിയ സംഘം വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. വിശ്വാസത്തിന്റെ പ്രഖ്യാപനമെന്നതിലുപരി ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെ അടയാളമാണ് നിഖ്യാ വിശ്വാസപ്രമാണമെന്ന് മാര്‍പാപ്പ പറഞ്ഞു. പിശാച് വിഭാഗീയത വിതയ്ക്കുമ്പോള്‍ നിഖ്യാ വിശ്വാസപ്രമാണം ക്രൈസ്തവരെ ഒന്നിപ്പിക്കുന്ന അടയാളമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന സത്യങ്ങള്‍ സംഗ്രഹിക്കുന്നതിനൊപ്പം വിശ്വാസികള്‍
കോഴിക്കോട്: ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തിനു മാത്രം പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു. ഈ നടപടി നിയമപരമായും ധാര്‍മികമായും ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മുഖേന മദ്രസ അധ്യാപകര്‍ക്ക് നല്‍കുന്ന ഭവനവായ്പ 2.5 ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. മദ്രസ അധ്യാപകര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കാനാണ് തീരുമാനം. ഒരു വിഭാഗത്തിനുമാത്രം പലിശരഹിത വായ്പ നല്‍കുന്നതിന്റെ മാനദണ്ഡം ചോദ്യം ചെയ്യപ്പെടുകയാണ്.
വാഷിംഗ്ടണ്‍ ഡി.സി: യുഎസ് ബിഷപ്പുമാരുടെ പ്രോ-ലൈഫ് കമ്മിറ്റി ചെയര്‍മാന്‍ ബിഷപ് ഡാനിയല്‍ തോമസും അല്‍മായര്‍, വിവാഹം, കുടുംബജീവിതം, യുവജനങ്ങള്‍ എന്നിവയ്ക്കായുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ ബിഷപ് റോബര്‍ട്ട് ബാരനും ഐവിഎഫ് കൂടുതലാളുകളിലേക്ക് എത്തിക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ ഉത്തരവിനെതിരെ രംഗത്ത്. വന്ധ്യതയ്ക്ക് പരിഹാരമായി കൂടുതല്‍ ധാര്‍മികമായ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് യു.എസ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന് വേണ്ടി ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. അജപാലകര്‍ എന്ന നിലയില്‍, വന്ധ്യത അനുഭവിക്കുന്ന നിരവധി ദമ്പതികളുടെ കഷ്ടപ്പാടുകള്‍
വത്തിക്കാന്‍ സിറ്റി: ആദ്യത്തെ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കും. ഇതോടനുബന്ധിച്ച് പൗരസ്ത്യ അര്‍മേനിയന്‍, കോപ്റ്റിക്, എത്യോപ്യന്‍, എറിട്രിയന്‍, മലങ്കര, സുറിയാനി ഓര്‍ത്തഡോക്‌സ് സഭകളിലെ യുവപുരോഹിതന്മാരും സന്യാസിമാരും അടങ്ങിയ സംഘം വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. വിശ്വാസത്തിന്റെ പ്രഖ്യാപനമെന്നതിലുപരി ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെ അടയാളമാണ് നിഖ്യാ വിശ്വാസപ്രമാണമെന്ന് മാര്‍പാപ്പ പറഞ്ഞു. പിശാച് വിഭാഗീയത വിതയ്ക്കുമ്പോള്‍ നിഖ്യാ വിശ്വാസപ്രമാണം ക്രൈസ്തവരെ ഒന്നിപ്പിക്കുന്ന അടയാളമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന സത്യങ്ങള്‍ സംഗ്രഹിക്കുന്നതിനൊപ്പം വിശ്വാസികള്‍
കോഴിക്കോട്: ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തിനു മാത്രം പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു. ഈ നടപടി നിയമപരമായും ധാര്‍മികമായും ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മുഖേന മദ്രസ അധ്യാപകര്‍ക്ക് നല്‍കുന്ന ഭവനവായ്പ 2.5 ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. മദ്രസ അധ്യാപകര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കാനാണ് തീരുമാനം. ഒരു വിഭാഗത്തിനുമാത്രം പലിശരഹിത വായ്പ നല്‍കുന്നതിന്റെ മാനദണ്ഡം ചോദ്യം ചെയ്യപ്പെടുകയാണ്.
വാഷിംഗ്ടണ്‍ ഡി.സി: യുഎസ് ബിഷപ്പുമാരുടെ പ്രോ-ലൈഫ് കമ്മിറ്റി ചെയര്‍മാന്‍ ബിഷപ് ഡാനിയല്‍ തോമസും അല്‍മായര്‍, വിവാഹം, കുടുംബജീവിതം, യുവജനങ്ങള്‍ എന്നിവയ്ക്കായുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ ബിഷപ് റോബര്‍ട്ട് ബാരനും ഐവിഎഫ് കൂടുതലാളുകളിലേക്ക് എത്തിക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ ഉത്തരവിനെതിരെ രംഗത്ത്. വന്ധ്യതയ്ക്ക് പരിഹാരമായി കൂടുതല്‍ ധാര്‍മികമായ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് യു.എസ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന് വേണ്ടി ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. അജപാലകര്‍ എന്ന നിലയില്‍, വന്ധ്യത അനുഭവിക്കുന്ന നിരവധി ദമ്പതികളുടെ കഷ്ടപ്പാടുകള്‍
സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?