Follow Us On

03

July

2025

Thursday

Latest News

  • ജൂണ്‍ 26-ന്  സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും പ്രതിജ്ഞയും

    ജൂണ്‍ 26-ന് സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും പ്രതിജ്ഞയും0

    കൊച്ചി: ലോക ലഹരി വിരുദ്ധദിനം പ്രമാണിച്ച്  കെസിബിസിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ കത്തോലിക്കാ വിദ്യാലയങ്ങളിലും ജൂണ്‍ 26-ന് രാവിലെ  അസംബ്ലിയോടനുബന്ധിച്ച്  ബോധവല്‍ക്കരണ പരിപാടികളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തുന്നതാണ്. വളരുന്ന തലമുറയെ ലഹരിയുടെ വിപത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള എല്ലാ ഉദ്യമങ്ങളോടും കേരള കത്തോലിക്കാസഭ സഹകരിക്കുന്നതാണ്. ലഹരി വില്‍പ്പനയുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നവര്‍ ലഹരിവസ്തുവെന്ന് തിരിച്ചറിയാനാവാത്തവിധത്തില്‍ ചോക്ക്‌ളേറ്റുകളുടെയും പാനീയങ്ങളുടെയും രൂപത്തില്‍ രാസലഹരി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു എന്ന വസ്തുത സമീപകാല സംഭവങ്ങളില്‍നിന്ന് വ്യക്തമാണ്. സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ

  • തൊഴില്‍ അവസരങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം ആര്‍ജ്ജിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം – മന്ത്രി വി.എന്‍ വാസവന്‍

    തൊഴില്‍ അവസരങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം ആര്‍ജ്ജിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം – മന്ത്രി വി.എന്‍ വാസവന്‍0

    കോട്ടയം: തൊഴില്‍ അവസരങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം ആര്‍ജ്ജിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2025 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ നൈപുണ്യ സാധ്യതകളും പ്രയോജനപ്പെടുത്തുവാന്‍ കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ.

  • ആണവായുധങ്ങള്‍ പൂര്‍ണമായി നിരോധിക്കണം, ഇനിയൊരു ഹിരോഷിമയോ നാഗസാക്കിയോ അരുത്! മുന്നറിയിപ്പുമായി ജപ്പാനിലെ ബിഷപ്പുമാര്‍

    ആണവായുധങ്ങള്‍ പൂര്‍ണമായി നിരോധിക്കണം, ഇനിയൊരു ഹിരോഷിമയോ നാഗസാക്കിയോ അരുത്! മുന്നറിയിപ്പുമായി ജപ്പാനിലെ ബിഷപ്പുമാര്‍0

    ടോക്യോ: ആണവായുധങ്ങള്‍ പൂര്‍ണമായി നിരോധിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ ആണവാക്രമണത്തിന്റെ 80ാം വാര്‍ഷികത്തില്‍  ജപ്പാനിലെ കത്തോലിക്കാ മെത്രാന്മാര്‍. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ജപ്പാന്‍ (സിബിസിജെ) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍, ആണവായുധങ്ങള്‍ നിര്‍ത്തലാക്കുന്നതിനുള്ള തങ്ങളുടെ ‘ശക്തമായ പ്രതിബദ്ധത’ അണുബോംബാക്രമണം നേരിട്ട ഒരേയൊരു  രാജ്യത്ത് നിന്നുള്ള ബിഷപ്പുമാര്‍ എന്ന വസ്തുതയില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി. അണുബോംബിനെ നേരിട്ട തങ്ങളുടെ പൂര്‍വികര്‍ അനുഭവിച്ച ഭീകര വേദന ഇപ്പോഴും  തങ്ങളുടെ ഹൃദയത്തില്‍ കൊത്തിവച്ചിട്ടുണ്ടെന്ന് ബിഷപ്പുമാര്‍ പറഞ്ഞു. ബോംബിന്റെ തീവ്രതയും അത്

  • കോരിച്ചൊഴിയുന്ന മഴയെ അവഗണിച്ചും മോണ്ടെവീഡിയോയില്‍ ദിവ്യകാരുണ്യപ്രദക്ഷിണം

    കോരിച്ചൊഴിയുന്ന മഴയെ അവഗണിച്ചും മോണ്ടെവീഡിയോയില്‍ ദിവ്യകാരുണ്യപ്രദക്ഷിണം0

    മോണ്ടെവീഡിയോ/ഉറുഗ്വെ: കൊളോണിയല്‍ കാലഘട്ടം മുതല്‍ ഉറുഗ്വേ തലസ്ഥാനമായ മോണ്ടെവീഡിയോയില്‍ നടന്നുവരുന്ന കോര്‍പ്പസ് ക്രിസ്റ്റി ഘോഷയാത്രയില്‍ പങ്കെടുക്കാന്‍, കോരിച്ചൊഴിയുന്ന മഴയെ വകവയ്ക്കാതെ, കത്തോലിക്കര്‍ ഒത്തുചേര്‍ന്നു. 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഴ്ത്തപ്പെട്ട ജസീന്തോ വെറ നടത്തിയതും രാജ്യത്തെ കത്തോലിക്കാ സഭയുടെ ചരിത്രത്തിന്റെ ഭാഗമായതുമായ യേശുവിന്റെ തിരുഹൃദയപ്രതിഷ്ഠ പുതുക്കാനുള്ള  അവസരമായിരുന്നു മോണ്ടെവീഡിയോയിലെ വിശ്വാസികള്‍ക്ക് ഈ ദിവ്യകാരുണ്യപ്രദക്ഷിണം. ‘നമ്മുടെ പ്രത്യാശയായ ക്രിസ്തു നിരാശപ്പെടുത്തുന്നില്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തി, മോണ്ടെവീഡിയോയിലെ ആര്‍ച്ചുബിഷപ്പും ഉറുഗ്വേയിലെ സഭാതലവനുമായ കര്‍ദിനാള്‍ ഡാനിയേല്‍ സ്റ്റുര്‍ലയോടൊപ്പം നഗരവീഥികളിലൂടെ നടത്തിയ ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ നിരവധി

  • വത്തിക്കാനില്‍ വൈദികരുടെയും വൈദിക വിദ്യാര്‍ത്ഥികളുടെയും ജൂബിലി ആരംഭിച്ചു

    വത്തിക്കാനില്‍ വൈദികരുടെയും വൈദിക വിദ്യാര്‍ത്ഥികളുടെയും ജൂബിലി ആരംഭിച്ചു0

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി,വൈദികരുടെയും വൈദിക വിദ്യാര്‍ത്ഥികളുടെയും ജൂബിലിയാഘോഷങ്ങള്‍ക്ക് വ ത്തിക്കാനില്‍ തുടക്കമായി. ജൂബിലിയുടെ ഭാഗമായി  ‘ജോയ്ഫുള്‍ പ്രീസ്റ്റ്‌സ്’ എന്ന പേരില്‍ പുരോഹിതര്‍ക്കായുള്ള ഡിക്കാസ്റ്ററി  നടത്തുന്ന പ്രത്യേക ചടങ്ങില്‍ ലിയോ 14 ാമന്‍ പാപ്പ വൈദികരെ അഭിസംബോധന ചെയ്യും. ” ഞാന്‍ നിങ്ങളെ സുഹൃത്തുക്കള്‍ എന്നു വിളിച്ചിരിക്കുന്നു.” (യോഹന്നാന്‍ 15:15) എന്നതാണ് ജോയ്ഫുള്‍ പ്രീസ്റ്റിന്റെ  പ്രമേയം.  26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതല്‍ 6:00 വരെ വത്തിക്കാനിനടുത്തുള്ള കോണ്‍സിലിയാസിയോണ്‍  ഓഡിറ്റോറിയത്തില്‍ വച്ചാണ് ഈ

  • അയര്‍ലണ്ടിനെ യേശുവിന്റെ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ചു

    അയര്‍ലണ്ടിനെ യേശുവിന്റെ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ചു0

    നോക്ക്/ അയര്‍ലണ്ട്: കോര്‍പ്പസ് ക്രിസ്റ്റി തിരുനാളില്‍ നോക്ക് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ അയര്‍ലണ്ടിനെ യേശുവിന്റെ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ചു. അയര്‍ലണ്ട് സഭയുടെ തലവനും അര്‍മാഗിലെ ആര്‍ച്ചുബിഷപ്പുമായ ഈമോണ്‍ മാര്‍ട്ടിന്‍ തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. യേശുവിന്റെ തിരുഹൃദയത്തിനുള്ള രാജ്യത്തിന്റെ പുനഃപ്രതിഷ്ഠയില്‍ നിന്ന് പ്രചോദനവും ധൈര്യവും കണ്ടെത്താന്‍ ആര്‍ച്ചുബിഷപ് വിശ്വാസികളെ ക്ഷണിച്ചു. ‘ഭയപ്പെടേണ്ട, ഈ പുനഃപ്രതിഷ്ഠ നിങ്ങള്‍ക്ക് ഒരു പുതിയ ഹൃദയം നല്‍കും. നമ്മുടെ അസ്വസ്ഥമായ ലോകത്തിന് പുതുഹൃദയം നല്‍കാന്‍ കഴിയുന്ന സ്‌നേഹത്തിന്റെ ഒരു ഹൃദയം,’ ആര്‍ച്ചുബിഷപ് മാര്‍ട്ടിന്‍ പറഞ്ഞു. പ്രതിഷ്ഠയ്ക്ക്

  • കുടുംബങ്ങളെ  കൂടപ്പിറപ്പായി കരുതിയ കുടുംബസ്‌നേഹി

    കുടുംബങ്ങളെ കൂടപ്പിറപ്പായി കരുതിയ കുടുംബസ്‌നേഹി0

    സിസ്റ്റര്‍ ഡോ. റോസ് വരകില്‍ എംഎസ്എംഐ വിമലമേരി മിഷനറി സഹോദരികളുടെ സന്യാസസമൂഹത്തിന്റെ (MSMI) സ്ഥാപകപിതാവും ആത്മാക്കളുടെ രക്ഷയ്ക്കായി നിരന്തരം യത്‌നിച്ച കരുത്തുറ്റ വചനപ്രഘോഷകനുമായ മോണ്‍.സി.ജെ.വര്‍ക്കി, കുടുംബസ്‌നേഹത്തിന്റെ ജീവിതസാക്ഷ്യം പകര്‍ന്നുനല്‍കിയ മനുഷ്യസ്‌നേഹി ആയിരുന്നു. കുടുംബത്തെ കൂടപ്പിറപ്പായി കണ്ടു സംരക്ഷിച്ച അദ്ദേഹത്തിന്റെ ജീവിതം ദൈവജനത്തിന് തിളക്കമാര്‍ന്ന മാതൃക നല്‍കി. ത്യാഗത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്ന അദ്ദേഹം, കുടുംബബന്ധങ്ങളെ ആത്മീയതയുടെയും പ്രാര്‍ത്ഥനയുടെയും അടിസ്ഥാനത്തില്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിച്ചു. മോണ്‍.സി.ജെ.വര്‍ക്കിയുടെ പതിനാറാം ചരമവാര്‍ഷികത്തില്‍, അദ്ദേഹത്തിന്റെ ജീവിതം അനന്തമായ സ്‌നേഹത്തിന്റെ അനാവൃതമായ സന്ദേശമായി, ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു.

  • ആദ്യം ദൈവാലയം; പിന്നെ കുടുംബം’:  ക്രൈസ്തവ പുണ്യസ്ഥലം സംരക്ഷിച്ച് ഒരു യാസിദി കുടുംബം

    ആദ്യം ദൈവാലയം; പിന്നെ കുടുംബം’: ക്രൈസ്തവ പുണ്യസ്ഥലം സംരക്ഷിച്ച് ഒരു യാസിദി കുടുംബം0

    പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വടക്കന്‍ ഇറാഖി ഗ്രാമമായ അല്‍-നസിരിയയില്‍ നിന്ന് അവസാനത്തെ ക്രൈസ്തവരും പലായനം ചെയ്‌തെങ്കിലും,  അവിടെയുള്ള  മാര്‍ ഒഡിഷോ ദൈവാലയത്തിന്റെ വാതിലുകള്‍ ഇന്നും തുറന്നാണിരിക്കുന്നത്. ഇതിന് നന്ദി പറയേണ്ടത് ഒരു പ്രാദേശിക യാസിദി കുടുംബത്തോടാണ്. ഇറാഖിലെ  ന്യൂനപക്ഷ സമൂഹമായ യസീദി വംശത്തിലുള്ള വെയ്ല്‍ ജെജോ ഖദീദയാണ് ഈ ദൈവാലയത്തിന്റെ താക്കോലുകള്‍ കൈവശം വച്ചിരിക്കുന്നത്,  മാതാപിതാക്കളില്‍ നിന്ന് കൈമാറി ലഭിച്ച പാരമ്പര്യം തുടരുന്ന ഖദീദ, ഇന്ന് കുടുംബസമേതം ദൈവാലയം സംരക്ഷിക്കുന്നു.  വൃത്തിയോടെയും പരിപാവനമായും ദൈവാലയം കാത്ത് സൂക്ഷിക്കുന്നു. 2012

  • ജപമാല മാനസികാരോഗ്യത്തിന് ഗുണകരമാണെന്ന് പുതിയ പഠനം!

    ജപമാല മാനസികാരോഗ്യത്തിന് ഗുണകരമാണെന്ന് പുതിയ പഠനം!0

    സമാധാനം തേടി ആളുകള്‍ മൈന്‍ഡ്ഫുള്‍നെസ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും നഗരകോണുകളില്‍ മെഡിറ്റേഷന്‍ സെന്ററുകള്‍ ട്രെന്‍ഡ് ആകുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, ജപമാല പ്രാര്‍ത്ഥന നല്‍കുന്ന മാനസികാരോഗ്യ ഗുണങ്ങള്‍ വ്യക്തമാക്കുന്ന ഗവേഷണപഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ജപമാല പ്രാര്‍ത്ഥന മറ്റ് ധ്യാനരീതികള്‍ക്ക് സമാനമായ വിധത്തില്‍ മാനസികാരോഗ്യത്തിന് വ്യക്തമായ ഗുണം ചെയ്യുന്നുവെന്ന്  Journal of Religion and Health- ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.  പഠനത്തില്‍ തെളിയിച്ച മറ്റൊരു അതിശയിപ്പിക്കുന്ന വസ്തുത;  സ്ഥിരമായി ജപമാല ചൊല്ലുന്നവരില്‍ 62.2% പേര്‍ ബിരുദങ്ങളോ ബിരുദാനന്തര

National


Vatican

  • ദരിദ്രര്‍ക്ക് പ്രത്യേക പരിഗണന നല്കണം: മെത്രാന്മാരോട് മാര്‍പ്പാപ്പ

    വത്തിക്കാന്‍ : ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി റോമിലേക്ക് തീര്‍ത്ഥാടനത്തിനെത്തിയ മഡഗാസ്‌കറിലെ ബിഷപ്പുമാരെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ സ്വീകരിച്ചു. ദരിദ്രരോടുള്ള ചുമതലകള്‍ മറക്കരുതെന്നും അവരോടുള്ള  കരുണ സഭയുടെ പ്രധാന ദൗത്യമാണെന്നും സന്ദര്‍ശനവേളയില്‍ പാപ്പ ഓര്‍മിപ്പിച്ചു. ‘ദരിദ്രരില്‍ നിന്ന് മുഖം തിരിക്കരുത്, അവരാണ് സുവിശേഷത്തിന്റെ ഹൃദയം. അവര്‍ക്കിടയില്‍ സുവിശേഷം പ്രഖ്യാപിക്കപ്പെടണം, പാപ്പ ശ്ക്തമായി ആഹ്വാനം ചെയ്തു. പേപ്പല്‍ ബസിലിക്കകളുടെ വിശുദ്ധ വാതിലുകള്‍ വഴി പ്രത്യാശയുടെ തീര്‍ത്ഥാടനം നടത്തിയ മെത്രാന്‍മാര്‍ തങ്ങളുടെ സേവന മേഖലയില്‍ പ്രത്യാശയുടെ ദൂതന്മാരാകണമെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

  • ആനന്ദത്തേരില്‍ ചിക്കാഗോ ; ലിയോ പാപ്പയ്ക്ക് ജന്മനാടിന്റെ ആദരം

    ചിക്കാഗോ, ജൂണ്‍ 14 : അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയായി ചരിത്രം കുറിച്ച ലിയോ പതിനാലാമന്‍ പാപ്പയെ ആദരിക്കാനായി  ആയിരക്കണക്കിന് ആളുകളാണ്  റേറ്റ് ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുമിച്ചു ചേര്‍ന്നത്. ചിക്കാഗോ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ ചടങ്ങുകള്‍ വന്‍ ജനാവലി പങ്കെടുത്ത കൃതജ്ഞതാബലിയോടെ സമാപിച്ചു. യുവജനങ്ങളുടെ സജീവ സാന്നിധ്യം ആഘോഷത്തിന് മാറ്റു കൂട്ടി. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൃതജ്ഞതാ ദിവ്യപൂജയ്ക്ക് കര്‍ദ്ദിനാള്‍ ബ്ലേസ് കുപിച്ചിനൊപ്പം  സഹായ മെത്രാന്മാരും നിരവധി വൈദികരും സഹകാര്‍മികരായി.  അതിരൂപതയിലുടനീളമുള്ള അല്‍മായ

  • ഇറാൻ-ഇസ്രായേൽ സംഘർഷം: ലോകനേതാക്കൾ ഉത്തരവാദിത്വം മറക്കരുതെന്ന് മാർപാപ്പ

    വത്തിക്കാൻ:  ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം  രൂക്ഷമായ  പശ്ചാത്തലത്തിൽ, ലിയോ പതിനാലാമൻ പാപ്പ ഉത്തരവാദിത്വത്തോടെയും യുക്തിയോടെയും പ്രവർത്തിക്കാൻ  ലോക നേതാക്കൾക്ക് ശക്തമായ ആഹ്വാനം നല്കി. ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന കായിക ജൂബിലി ആഘോഷത്തിനിടെയാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവെച്ചത്. “ആരും മറ്റൊരാളുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തരുത്,” എന്ന്  വ്യക്തമാക്കിയ മാർപാപ്പ  രാഷ്ട്രീയമായും സൈനികമായും തീവ്രമായി നീങ്ങുന്ന അന്താരാഷ്ട്ര സംഘർഷങ്ങളിൽ പൊതുനന്മയും സംഭാഷണവും മുൻ‌നിർത്തണമെന്ന് ആവശ്യപ്പെട്ടു. ആണവ ഭീഷണിയിൽ നിന്ന് മുക്തമായ ഒരു സുരക്ഷിതലോകം നിർമ്മിക്കുന്നതിലേക്കുള്ള പ്രതിബദ്ധത തുടരേണ്ടത് അനിവാര്യമാണെന്ന് മാർപ്പാപ്പ വ്യക്തമാക്കി. ഇസ്രായേലും

  • ‘ദരിദ്രരേ… നിങ്ങള്‍ പ്രത്യാശയുടെ നായകര്‍’: ലിയോ പതിനാലാമന്‍ മാര്‍പാപ്പ

    ദരിദ്രര്‍ പ്രത്യാശയുടെ നായകന്മാരാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. 2025 നവംബര്‍ 16 ഞായറാഴ്ച ഒമ്പതാം ലോക ദരിദ്ര ദിനം ആചരിക്കാന്‍ സഭ തയ്യാറെടുക്കുക്കുകയാണ്. ‘നിങ്ങളാണ് എന്റെ പ്രത്യാശ’ എന്നതാണ്  ലോക ദരിദ്ര ദിനത്തോടനുബന്ധിച്ചുള്ള ലിയോ പതിനാലാമന്‍ പാപ്പയുടെ സന്ദേശത്തിന്റെ പ്രമേയം. പുരാതനനും പുതിയതുമായ ദാരിദ്ര്യ രൂപങ്ങളെ ചെറുക്കുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനും വികസനത്തിനും പുരോഗതിക്കും ഉള്ള കര്‍മപദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനും ഈ വിശുദ്ധ ജൂബിലി വര്‍ഷം സാക്ഷ്യം വഹിക്കുമെന്നും മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ദരിദ്രര്‍ പ്രത്യാശയുടെ നായകരാണ് എന്ന്

  • മിഡില്‍ ഈസ്റ്റില്‍ സമാധാനം സംസ്ഥാപിക്കണം: ലെബനന്‍ പ്രസിഡന്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

    വത്തിക്കാന്‍:  13-ന് വെള്ളിയാഴ്ച ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ വത്തിക്കാനിലെത്തി ലിയോ 14-ാം മാര്‍പാപ്പയെ സന്ദര്‍ശിച്ചു. മാര്‍പാപ്പയുമായുള്ള സ്വകാര്യ സംഭാഷണത്തില്‍, മുഴുവന്‍ മിഡില്‍ ഈസ്റ്റ് മേഖലയിലും സമാധാനം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ചചെയ്തു. മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം വളര്‍ത്തിക്കൊണ്ട് രാജ്യത്ത്  സാമ്പത്തികരാഷ്ട്രീയ സ്ഥിരത കൈവരിക്കാനാകുമെന്ന പ്രതീക്ഷ ചര്‍ച്ചയില്‍ ഉരിത്തിരിഞ്ഞു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ലബനനുമായുള്ള വത്തിക്കാന്റെ സഹകരണത്തെക്കുറിച്ചും, ലെബനന്‍ സമൂഹത്തിലുള്ള കത്തോലിക്കാ സഭയുടെ പരമ്പരാഗതമായുള്ള പങ്കിനെക്കുറിച്ചും സ്റ്റേറ്റ്

  • വത്തിക്കാന്‍-ചൈന ബന്ധത്തില്‍ പുതിയ നിയമനം നിര്‍ണായകമെന്ന് ചൈനീസ് സര്‍ക്കാര്‍

    ബീജിംഗ്: ലിയോ പതിനാലാമന്‍ പാപ്പ അധികാരമേറ്റ ശേഷം ഒരു മാസത്തിനുള്ളില്‍, ജൂണ്‍ 5ന്, ലിന്‍ യുന്റുവാനെ ഫുഷൗവില്‍ ബിഷപ്പായി നിയമിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമെന്ന്‌ ചൈനീസ് സര്‍ക്കാര്‍. ജൂണ്‍ 11 ന് നടന്ന ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങില്‍, ചൈന വത്തിക്കാനുമായി സഹകരിക്കാന്‍ തയ്യാറാണെന്നും, പുതിയ ബിഷപ്പിന്റെ നിയമനം പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പ്രഖ്യാപിച്ചു. പൊതുവായ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍, ലോക സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവയ്ക്കായി

Magazine

Feature

Movies

  • ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളി ദാരാ സിങ്ങിനെ പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് സുവിശേഷ പ്രഘോഷകന്‍

    ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളി ദാരാ സിങ്ങിനെ പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് സുവിശേഷ പ്രഘോഷകന്‍0

    കുപ്രസിദ്ധ കുറ്റവാളിയായ ദാരാ സിങ്ങിനെ വേഷം മാറി പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ബലറാം സാഗര്‍, ഇന്ന് ഒരു സുവിശേഷപ്രഘോഷകനാണ്. മിഷനറിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുമക്കളുടെയും തമിഴിനാട്ടില്‍ നിന്നുള്ള ഫാ. അരുള്‍ദാസിന്റെയും ഉള്‍പ്പടെ നിരവധി കൊലപാതകങ്ങളില്‍ പ്രതിയായ ദാരാ സിങ്ങിനെ കുടുക്കാന്‍  ആയുധ വ്യാപാരിയായി വേഷമിട്ട് ബലറാം സാഗര്‍ നടത്തിയ ഓപ്പറേഷന്‍ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. രാത്രിയില്‍ ഒരു കുന്നിന്‍ മുകളില്‍ ഒറ്റയ്ക്ക്,  ആയുധവ്യാപാരിയായി വേഷം മാറിയെത്തിയാണ്  ദാരാ സിംഗിനെ, ബലറാം സാഗര്‍ കീഴടക്കിയത്.

  • രോഗിയെ സന്ദര്‍ശിക്കാന്‍ പോയ മെക്‌സിക്കന്‍ വൈദികന് നേരെ നാല് തവണ വെടി ഉതിര്‍ത്തു; ഫാ. ഹെക്ടറിന്റെ നില അതീവ ഗുരുതരം

    രോഗിയെ സന്ദര്‍ശിക്കാന്‍ പോയ മെക്‌സിക്കന്‍ വൈദികന് നേരെ നാല് തവണ വെടി ഉതിര്‍ത്തു; ഫാ. ഹെക്ടറിന്റെ നില അതീവ ഗുരുതരം0

    മെക്‌സിക്കോ സിറ്റി: രോഗിയെ സന്ദര്‍ശിക്കാന്‍  പോകുന്നതിനിടെ നാല് തവണ വെടിയേറ്റ മെക്‌സിക്കന്‍ വൈദികന്റെ നില ഗുരുതരമായി തുടരുന്നു.  മെക്‌സിക്കോയിലെ ടാബാസ്‌കോ രൂപത വൈദികനായ ഫാ. ഹെക്ടര്‍ അലജാന്‍ഡ്രോ പെരേസിനാണ് വെടിവയ്പ്പില്‍ മാരകമായി പരിക്കേറ്റത്. 90 ശതമാനത്തിലധികം ക്രൈസ്തവ വിശ്വാസികളുള്ള മെക്‌സിക്കോയില്‍ ക്രൈസ്തവ പുരോഹിതരുടെ  ജീവന് പോലും ഭീഷണി നേരിടുന്ന വിധത്തില്‍ മാഫിയ സംഘങ്ങള്‍  ഇപ്പോഴും സജീവമാണെന്ന് ഫാ. ഹോക്ടറിന് നേരെ നടന്ന ആക്രമണം വ്യക്തമാക്കുന്നു. തെക്കുകിഴക്കന്‍ നഗരമായ വില്ലഹെര്‍മോസയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ഇടവകയില്‍ പുലര്‍ച്ചെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?