Follow Us On

27

January

2026

Tuesday

Latest News

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ ആത്മാര്‍ത്ഥ സമീപനം സ്വീകരിക്കണമെന്ന് കെസിബിസി

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ ആത്മാര്‍ത്ഥ സമീപനം സ്വീകരിക്കണമെന്ന് കെസിബിസി0

    കൊച്ചി: ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥ  സമീപനം സ്വീകരിക്കണമെന്ന്  കെസിബിസി. കേര ളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാ വസ്ഥയെകുറിച്ച് പഠിച്ച് സമര്‍പ്പിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി, സര്‍ക്കാര്‍ ക്രോഡീകരിച്ച ഉപശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള 328 ശിപാര്‍ശകളില്‍ നിന്നും 220 ശിപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും കമ്മീഷന്‍ ശിപാര്‍ശകളില്‍മേലുള്ള നടപടികളില്‍ ക്രൈസ്തവ വിഭാഗങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാന മെടുക്കണം എന്നും

  • ഇസ്രായേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കണമെന്ന്  ആഹ്വാനം: ഇറാഖിലെ കര്‍ദിനാളിനെതിരെ വധഭീഷണി

    ഇസ്രായേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കണമെന്ന് ആഹ്വാനം: ഇറാഖിലെ കര്‍ദിനാളിനെതിരെ വധഭീഷണി0

    ബാഗ്ദാദ്: ക്രിസ്മസ് ദിനത്തില്‍ സമാധാനത്തിനായി നടത്തിയ ആഹ്വാനത്തിന്റെ പേരില്‍, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ക്രൈസ്തവ നേതാവായ കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയ്ക്ക്  വധഭീഷണി. കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസായ അദ്ദേഹത്തിനെതിരെ തീവ്രവാദ ഗ്രൂപ്പുകള്‍ വിചാരണയ്ക്കും വധശിക്ഷയ്ക്കും ആഹ്വാനം ചെയ്തതോടെ ഇറാഖിലെ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിലാണ്. വര്‍ഷങ്ങളായുള്ള യുദ്ധങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും ഇറാഖ് സാധാരണ നിലയിലേക്ക് മടങ്ങിവരണമെന്നും ജനങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും ആഹ്വാനം ചെയ്യാന്‍ ‘നോര്‍മലൈസേഷന്‍’ (ചീൃാമഹശ്വമശേീി) എന്ന പദമാണ് അദ്ദേഹം ഉപയോഗിച്ചത്. എന്നാല്‍, ഇറാഖിലെ

  • വേഴപ്രാ ദേവാലയത്തില്‍ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സ്ഥാപിച്ചു

    വേഴപ്രാ ദേവാലയത്തില്‍ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സ്ഥാപിച്ചു0

    ചങ്ങനാശേരി: വത്തിക്കാനില്‍നിന്നും കൊണ്ടുവന്ന വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വേഴപ്രാ സെന്റ് പോള്‍സ് ദേവാലയത്തില്‍ സ്ഥാപിച്ചു. പുതുക്കിപ്പണിത ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചാണ് വിശുദ്ധ കാര്‍ലോ അക്യൂട്ടീസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യായുടെയും  തിരുശേഷിപ്പുകള്‍ സ്ഥാപിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടാണ് തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിച്ചത്. ചങ്ങനാശേരി രൂപതാസ്ഥാനത്തുനിന്നും നിരവധി വിശ്വാസികളുടെ അകമ്പടിയോടെയാണ് തിരുശേഷിപ്പ് വേഴപ്രായില്‍ എത്തിച്ചത്. ഇടവക വികാരി ഫാ. ജിയോ അവന്നൂരിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ തിരുശേഷിപ്പുകള്‍ സ്വീകരിച്ചു. തുടര്‍ന്ന് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.

  • വെനസ്വേലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് വത്തിക്കാന്‍- യുഎസ് സ്റ്റേറ്റ് സെക്രട്ടറിമാര്‍

    വെനസ്വേലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് വത്തിക്കാന്‍- യുഎസ് സ്റ്റേറ്റ് സെക്രട്ടറിമാര്‍0

    വത്തിക്കാന്‍ സിറ്റി:  വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ടെലിഫോണ്‍ സംഭാഷണം നടത്തി. വെനസ്വേലയിലെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍, ലോകമെമ്പാടും സമാധാനവും മതസ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര വെല്ലുവിളികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. 2009 മുതല്‍ 2013 വരെ വെനസ്വേലയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആയി കര്‍ദിനാള്‍ പരോളിന്‍ സേവനമനുഷ്ഠിച്ചിരുന്നു. ലോകമെമ്പാടുമുള്ള പൊതുവെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതിനായി അമേരിക്കയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധത

  • പ്രത്യാശയുടെ ജൂബിലി സമാപിച്ചു  ദൈവാലയങ്ങള്‍ സ്മാരകങ്ങളാകാതെ ജീവനുള്ള വിശ്വാസത്തിന്റെ ഇടങ്ങളാകണം: ലിയോ 14 -ാമന്‍ പാപ്പ

    പ്രത്യാശയുടെ ജൂബിലി സമാപിച്ചു ദൈവാലയങ്ങള്‍ സ്മാരകങ്ങളാകാതെ ജീവനുള്ള വിശ്വാസത്തിന്റെ ഇടങ്ങളാകണം: ലിയോ 14 -ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ചരിത്രത്തിലിടം പിടിച്ച 2025-ലെ ‘പ്രത്യാശയുടെ ജൂബിലി’ ക്ക് സമാപനം.  378 ദിവസങ്ങള്‍ ലോകത്തിന് മുന്നില്‍ കാരുണ്യത്തിന്റെ കവാടമായി തുറന്നുകിടന്ന വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധ വാതില്‍ ദനഹാ തിരുനാള്‍ ദിനത്തില്‍ ലിയോ 14 – ാമന്‍ പാപ്പ അടച്ചതോടെയാണ് ജൂബിലിക്ക് സമാപനമായത്. ദൈവാലയങ്ങള്‍ കേവലം സ്മാരകങ്ങളായി മാറാതെ ജീവനുള്ള വിശ്വാസത്തിന്റെയും പുതിയ പ്രത്യാശ ഉദയം ചെയ്യുകയും ചെയ്യുന്ന ഇടങ്ങളായി മാറണണമെന്ന് തുടര്‍ന്ന് അര്‍പ്പിച്ച ദിവ്യബലിയിലെ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. ദൈവാലയങ്ങളെ സ്മാരകങ്ങളായി ചുരുക്കാതിരിക്കുകയും നമ്മുടെ

  • മിഷന്‍ലീഗ് ഡയറക്ടറായി ഫാ. ഷിനോജ് ഫിലിപ്പും സാരഥി ഡയറക്ടറായി ഫാ. ബെന്നി തോമസും നിയമിതരായി

    മിഷന്‍ലീഗ് ഡയറക്ടറായി ഫാ. ഷിനോജ് ഫിലിപ്പും സാരഥി ഡയറക്ടറായി ഫാ. ബെന്നി തോമസും നിയമിതരായി0

    കൊച്ചി: കൊച്ചി രൂപതാംഗമായ  ഫാ. ഷിനോജ് പി. ഫിലിപ്പ്  ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന ഡയറക്ടറായും കെസിബിസി വൊക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ രൂപതാ ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ്, പീസ് ആന്‍ഡ് ഡവലപ്‌മെന്റ് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാരഥിയുടെ ഡയറക്ടറായി ഫാ. ബെന്നി തോമസ് സിആര്‍എസ്പി നിയമിതനായി. സിആര്‍എസ്പി കോണ്‍ഗ്രിഗേഷന്‍ അംഗമാണ് അദ്ദേഹം.

  • വിശ്വാസ ബോധ്യങ്ങളെ സമൂഹ നന്മയ്ക്കായി പ്രവര്‍ത്തനസജ്ജമാക്കണം: മാര്‍ തട്ടില്‍

    വിശ്വാസ ബോധ്യങ്ങളെ സമൂഹ നന്മയ്ക്കായി പ്രവര്‍ത്തനസജ്ജമാക്കണം: മാര്‍ തട്ടില്‍0

    കാക്കനാട്: വ്യക്തിപരമായ വിശ്വാസാനുഭവങ്ങളില്‍ തൃപ്തിയടയാതെ, വിശ്വാസ ബോധ്യങ്ങളെ സമൂഹന ന്മയ്ക്കായി പ്രവര്‍ത്തനസജ്ജമാക്കുമ്പോളാണ് സമുദായം ചരിത്രത്തെ സ്വാധീനിക്കുന്ന ശക്തിയായി മാറുന്നതെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോമലബാര്‍ സമുദായ ശക്തീകരണവര്‍ഷം 2026-ന്റെ സഭാതല ഉദ്ഘടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരമൊരു കൂട്ടായ്മയില്‍ നവീകരിക്കപ്പെടുമ്പോള്‍  മാത്രമാണ് ക്രൈസ്തവ സമുദായത്തിന് കാലഘട്ടത്തിന്റെ ദിശയെ സുവിശേഷ മൂല്യങ്ങളുടെ പ്രകാശത്തില്‍ രൂപാന്തരപ്പെടുത്താന്‍ കഴിയുന്നതെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. വിശ്വാസത്തില്‍ ഉറച്ചതും ഐക്യബോധത്തില്‍ ശക്തമായതുമായ സമുദായത്തിനു

  • ജൂബിലിക്കായി ദിവസേന വത്തിക്കാനിലെത്തിയത് 90,000 ജനങ്ങള്‍; ജൂബിലി വര്‍ഷത്തിന് ഇന്ന് ഔദ്യോഗിക സമാപനം

    ജൂബിലിക്കായി ദിവസേന വത്തിക്കാനിലെത്തിയത് 90,000 ജനങ്ങള്‍; ജൂബിലി വര്‍ഷത്തിന് ഇന്ന് ഔദ്യോഗിക സമാപനം0

    വത്തിക്കാന്‍ സിറ്റി: 2024 ഡിസംബര്‍ 24-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കം കുറിച്ച  2025 ജൂബിലി വര്‍ഷത്തിന് ഇന്ന് ഔദ്യോഗിക സമാപനം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ലിയോ 14 -ാമന്‍ പാപ്പ അടയ്ക്കുന്നതോടെ ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷത്തിനാണ് തിരശീല വീഴുന്നത്. ജൂബിലി വര്‍ഷത്തില്‍ 185 രാജ്യങ്ങളില്‍ നിന്നായി 3,34,75,369 (3.3 കോടിയിലധികം) ആളുകള്‍ റോമിലെത്തിയതായി വത്തിക്കാന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് ദിവസേന ശരാശരി

  • സീറോ മലബാര്‍ സഭയുടെ സിനഡ് സമ്മേളനം ആറിന് തുടങ്ങും

    സീറോ മലബാര്‍ സഭയുടെ സിനഡ് സമ്മേളനം ആറിന് തുടങ്ങും0

    കാക്കനാട്: സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ 34-ാമത് മെത്രാന്‍ സിനഡിന്റെ ഒന്നാം സമ്മേളനം ജനുവരി 6 ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും. സീറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നയിക്കുന്ന ധ്യാന ചിന്തകളോടെ ആയിരിക്കും സിനഡ് സമ്മേളനം ആരം ഭിക്കുന്നത്. സിനഡിന്റെ  ആദ്യ ദിവസം ധ്യാനത്തിലും പ്രാര്‍ ത്ഥനയിലും പിതാക്കന്മാര്‍ ചിലവഴിക്കും. ഏഴാം തീയതി രാവിലെ 9-ന് സീറോമലബാര്‍ സഭയുടെ പിതാ വും തലവനുമായ

National


Vatican

  • വിക്കിപീഡിയയിലും ഗൂഗിളിലും 2025 -ല്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെട്ട പേരുകളുടെ പട്ടികയില്‍ ലിയോ 14-ാമന്‍ പാപ്പയും

    സെക്കുലര്‍ വാര്‍ത്തകളുടെ കുത്തൊഴുക്കിന് നടുവിലും കത്തോലിക്ക സഭയെയും സഭയുടെ തലവനെയും ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കി 2025-ലെ സേര്‍ച്ചിംഗ് ട്രെന്‍ഡുകള്‍. ഗൂഗിളിലും ഡിജിറ്റല്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ സേര്‍ച്ച് ചെയ്യുകയും കാണുകയും ചെയ്ത പേരുകളുടെ പട്ടികയില്‍ ലിയോ 14 -ാമന്‍ പാപ്പ ഇടംപിടിച്ചു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്വീകരിച്ച ലിയോ 14 -ാമന്‍  എന്ന പേരിനൊപ്പം റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്ന പാപ്പയുടെ യഥാര്‍ത്ഥ പേരും 2025-ല്‍ ലോകമെമ്പാടും ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍

  • ഇതെങ്ങനെ സുരക്ഷ പരിശോധന കടന്ന് വിമാനത്തില്‍ എത്തി… വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകനോട് പാപ്പായുടെ ചോദ്യം

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ലിയോ 14 – ാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആരംഭത്തില്‍ വിമാനത്തില്‍ വച്ച്  മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച  ശ്രദ്ധേയമായി.  കൂടിക്കാഴ്ചയ്ക്കിടെ, പാപ്പയുടെ ജന്മനാടായ അമേരിക്കയില്‍ നിന്നുള്ള രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മത്തങ്ങകൊണ്ട് നിര്‍മച്ച ഒരു പലഹാരമാണ് നല്‍കിയത്. തുടര്‍ന്നു വിമാനത്തിലുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പലഹാരങ്ങള്‍ പാപ്പാ എല്ലാവരുമായി പങ്കുവച്ചു. എന്നാല്‍ പാപ്പായ്ക്ക് ലഭിച്ച മറ്റൊരും സമ്മാനം ഇതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്ഥമായിരുന്നു. ബേസ്ബോള്‍ ഫാനായുന്ന പാപ്പായ്ക്ക് ഒരു ബേസ്ബോള്‍ ബാറ്റായിരുന്നു

  • ലിയോ 14 -ാമന്‍ പാപ്പ ഇന്ന് നിഖ്യയുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍

    അങ്കാറ/തുര്‍ക്കി: ലിയോ 14 -ാമന്‍ മാര്‍പാപ്പയുടെ പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശത്തിലെ  പ്രധാന ആകര്‍ഷണങ്ങളിലൊന്നായ നിഖ്യയിലെ( ആധുനിക ഇസ്നിക്ക്) എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ ഇന്ന് ഉച്ചതിരിഞ്ഞ് നടക്കും. സഭാ ചരിത്രത്തിലെ ഒന്നാം എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന  ഈ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ ഓര്‍ത്തഡോക്‌സ് സഭാ നേതാവായ കോണ്‍സ്റ്റാനിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ബര്‍ത്തലൊമേവ് പ്രഥമനും പാപ്പയോടൊപ്പം പങ്കുചേരും. പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി ഇന്നലെ തുര്‍ക്കിയിലെത്തിയ പാപ്പയ്ക്ക് ഇസ്ലാമിക്ക് രാജ്യം ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വിമാനമിറങ്ങിയ

  • ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്  ഇന്ന് തുടക്കം; യാത്രയ്ക്ക് മുന്നോടിയായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പാപ്പ

    വത്തിക്കാന്‍ സിറ്റി: തുര്‍ക്കിയിലേക്കും ലബനനിലേക്കുമുള്ള അപ്പസ്‌തോലിക യാത്രയ്ക്ക് മുമ്പുള്ള  പൊതു സദസില്‍ പ്രാര്‍ത്ഥനകളിലൂടെ തന്റെ യാത്രയെ അനുഗമിക്കുവാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് ലിയോ 14 -ാമന്‍ പാപ്പ. തുര്‍ക്കിയും ലബനനും ‘ചരിത്രത്തിലും ആത്മീയതയിലും സമ്പന്നമായ’ രണ്ട് രാജ്യങ്ങളാണെന്ന് പാപ്പ പറഞ്ഞു. തുര്‍ക്കിയിലെ ഇസ്നിക്ക് ( പഴയ നിഖ്യ ) നഗരത്തില്‍ നടന്ന ‘ഒന്നാം എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികം അനുസ്മരിക്കാനും കത്തോലിക്കാ സമൂഹവുമായും മറ്റ് മതവിഭാഗങ്ങളുമായും കൂടിക്കാഴ്ച നടത്താനുമുള്ള ഒരു അവസരം കൂടിയാണ് സന്ദര്‍ശനമെന്ന് പാപ്പ പറഞ്ഞു. ഇന്ന്

  • ജര്‍മ്മന്‍ സഭയ്ക്ക് ആദ്യ മലയാളി സഹായ മെത്രാന്‍; ആഹ്ലാദത്തോടെ മീങ്കുന്നം ഇടവക

    വത്തിക്കാന്‍ സിറ്റി: മലയാളിയായ റവ.ഡോ. ജോഷി ജോര്‍ജ് പൊട്ടയ്ക്കലിനെ ജര്‍മ്മനിയിലെ മയിന്‍സ് രൂപതയുടെ സഹായമെത്രാനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ മീങ്കുന്നം ഇടവകയിലെ പൊട്ടയ്ക്കല്‍ പരേതരായ ജോര്‍ജിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഓര്‍ഡര്‍ ഓഫ് കാര്‍മലൈറ്റ്‌സ് (ഒകാം) സന്യാസ സമൂഹത്തിന്റെ ഇന്ത്യന്‍ പ്രൊവിന്‍സിലെ (സെന്റ് തോമസ്) അംഗമാണ് ഡോ. ജോഷി പൊട്ടയ്ക്കല്‍. കാനഡയില്‍ സേവനം ചെയ്യുന്ന ഓര്‍ഡര്‍ ഓഫ് കാര്‍മലൈറ്റ്‌സ് സഭാംഗമായ ഫാ. ജോയ്‌സ് പൊട്ടയ്ക്കല്‍, മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ അസിസ്റ്റന്റ് പ്രഫസര്‍ ജോബി

  • ലിയോ 14 -ാമന്‍ പാപ്പയുടെ പുതിയ അപ്പസ്‌തോലിക ലേഖനം-‘വിശ്വാസത്തിന്റെ ഐക്യത്തില്‍’ പ്രസിദ്ധീകരിച്ചു

    വത്തിക്കാന്‍ സിറ്റി:   പ്രഥമ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഇന്‍ യൂണിറ്റേറ്റ് ഫിഡെയ്’ (വിശ്വാസത്തിന്റെ ഐക്യത്തില്‍) എന്ന അപ്പസ്‌തോലിക ലേഖനം ലിയോ 14-ാമന്‍ പാപ്പ പ്രസിദ്ധീകരിച്ചു. തുര്‍ക്കിയിലേക്കുള്ള അപ്പസ്‌തോലിക സന്ദര്‍ശനത്തിന് മുന്നോടിയായി, ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിനത്തിലാണ് പന്ത്രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. നിഖ്യാ നഗരത്തില്‍ എ.ഡി. 325-ല്‍ കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്‍  ചക്രവര്‍ത്തിയാണ് ഒന്നാം നിഖ്യാ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്. കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാപ്പ തുര്‍ക്കിയിലേക്ക് നടത്തുന്ന യാത്രയില്‍ അങ്കാറ,

World


Magazine

Feature

Movies

  • അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരുമിച്ച് പൗരോഹിത്യത്തിലേക്ക്

    അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരുമിച്ച് പൗരോഹിത്യത്തിലേക്ക്0

    തലശേരി: നഴ്‌സറി സ്‌കൂള്‍ മുതല്‍ ഒരുമിച്ച് പഠിച്ച അയല്‍വാ സികളായ രണ്ടു ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരുമിച്ച് ഒരേ സഭയില്‍ വൈദികരായി അഭിഷേകം ചെയ്യപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോനായും ഇടവകാ സമൂഹവും. വായാട്ടുപറമ്പിലെ ഫാ. ചാക്കോ മൂലേക്കാട്ടിലും ഫാ. മാത്യു കണി വേലിലും ആണ് ഈ നവ വൈദികര്‍. ഒസിഡി സഭാംഗങ്ങളായ ഇരുവരും വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോനാ ദേവാ ലയത്തില്‍ വച്ച് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാ നിയില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.

  • നമ്മള്‍ ഇപ്പോള്‍ തന്നെ ഒന്നാണ്; ക്രൈസ്തവ ഐക്യത്തെക്കുറിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ

    നമ്മള്‍ ഇപ്പോള്‍ തന്നെ ഒന്നാണ്; ക്രൈസ്തവ ഐക്യത്തെക്കുറിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സഭകള്‍ ഇപ്പോള്‍തന്നെ ഒന്നാണെന്നും അത് തിരിച്ചറിയുകയും അനുഭവിക്കുകയും പ്രകടമാക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും ലിയോ 14 -ാമന്‍ പാപ്പ. സഭൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയില്‍ നടന്ന പ്രത്യേക സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു പാപ്പ. പൗലോസ് ശ്ലീഹായെപ്പോലെ ക്രിസ്തുവിനെ ലോകത്തിന് മുന്‍പില്‍ പ്രഘോഷിക്കുക എന്നത് എല്ലാ ക്രൈസ്തവരുടെയും പൊതുവായ ദൗത്യമാണെന്ന് പൗലോസ് ശ്ലീഹായുടെ  ഭൗതികാവശിഷ്ടം അടക്കം ചെയ്ത ബസിലിക്കയില്‍ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ഒരോ വര്‍ഷവും ആചരിക്കുന്ന ക്രൈസ്തവ

  • മോണ്‍.ജോസഫ് പഞ്ഞിക്കാരന്റെ ധന്യപദവി; കൃതജ്ഞതാബലിയും പൊതുസമ്മേളനവും 31ന്

    മോണ്‍.ജോസഫ് പഞ്ഞിക്കാരന്റെ ധന്യപദവി; കൃതജ്ഞതാബലിയും പൊതുസമ്മേളനവും 31ന്0

    കോതമംഗലം: ആഗോള കത്തോലിക്കാ സഭയ്ക്ക് യേശുവിന്റെ കരുണാര്‍ദ്ര സ്‌നേഹം രോഗീ ശുശ്രൂഷയിലൂടെ നല്‍കിക്കൊണ്ട് സുവിശേഷവല്ക്കരണത്തിന്റെ നൂതനപാത വെട്ടിത്തുറന്ന ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍  ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ ഭാഗമായി കൃതജ്ഞതാ ബലിയും പൊതുസമ്മേളനവും 31 ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തിഡ്രലില്‍ നടക്കും. ഇതിന്  മുന്നോടിയായി ധന്യന്റെ സന്ദേശം വിശ്വാസ സമൂഹ ത്തിലേക്ക് എത്തിക്കുന്നതിനായി പഞ്ഞിക്കാരനച്ചന്റെ ഛായാ ചിത്രം കോതമംഗലം രൂപതയുടെ എല്ലാ ഇടവകകളിലൂടെയും  പ്രയാണം നടത്തി. രൂപതയിലെ 14 ഫൊറോനകളുടെ കീഴില്‍ അതാത് ഫൊറോന വികാരിമാരും

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?