Follow Us On

16

December

2025

Tuesday

Latest News

  • പ്രാര്‍ത്ഥനകളോടെ മൗണ്ട് സെന്റ് തോമസ്

    പ്രാര്‍ത്ഥനകളോടെ മൗണ്ട് സെന്റ് തോമസ്0

    കാക്കനാട്: കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായി സീറോമലബാര്‍സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയും മരിച്ചവര്‍ക്കുവേണ്ടിയുള്ള ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തു. കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിപ്പുരയ്ക്കല്‍ സഹകാര്‍മികനായിരുന്നു.

  • ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് വരാപ്പുഴ അതിരൂപത

    ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് വരാപ്പുഴ അതിരൂപത0

    കൊച്ചി: കാലം ചെയ്ത ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിച്ച് വരാപ്പുഴ അതിരൂപത ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹ ദിവ്യബലി അര്‍പ്പിച്ചു. വരാപ്പുഴ അതിരൂപതയിലെ നിരവധി വൈദികരും സന്യസ്തരും അല്മായ നേതാക്കളും പങ്കെടുത്തു. തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ് ആന്റണി വാലുങ്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, സിടിസി പ്രവിന്‍ഷ്യല്‍ സിസ്റ്റര്‍ പേര്‍സി, മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍ ഫാ. യേശുദാസ് പഴമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. ഹൈബി

  • മങ്ങി, ദുഃഖത്തില്‍ മുങ്ങി ലോകം

    മങ്ങി, ദുഃഖത്തില്‍ മുങ്ങി ലോകം0

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ദുഃഖത്തിലാണ്ട് ലോകം. വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര പ്രസ്ഥാനങ്ങളും സഭാസംവിധനങ്ങളും പ്രത്യേകമായ ദുഃഖാചരണം പ്രഖ്യാപിച്ചു. പാപ്പയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് ദിനങ്ങള്‍ക്ക് പുറമെ സംസ്‌കാര ദിനത്തിലുമാണ് ഇന്ത്യയിലെ ദുഃഖാചരണം. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികള്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രതിനിധി സംഘത്തെയും അയയ്ക്കും. ആത്മീയ ധീരതയുടെ ദീപസ്തംഭമായിരുന്നു  ഫ്രാന്‍സിസ്  മാര്‍പാപ്പയെന്ന് പ്രധാനമന്ത്രി മോദിയുടെ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

  • ലോകസമാധാനത്തിന്റെ കാവല്‍ക്കാരന്‍ വിട പറഞ്ഞു

    ലോകസമാധാനത്തിന്റെ കാവല്‍ക്കാരന്‍ വിട പറഞ്ഞു0

    കൊച്ചി: ലോകസമാധാനത്തിനുവേണ്ടി നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന മഹാനുഭാവനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍. മാര്‍പാപ്പയുടെ വിയോഗത്തില്‍ കേരള ലാറ്റിന്‍ കാത്തലിക്ക്  അസോസിയേഷന്‍ ദുഃഖം രേഖപ്പെടുത്തി. രോഗശയ്യയില്‍ നിന്ന് പുറത്തുവന്ന് ആദ്യം അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ ലോകസമാധാനത്തിനുവേണ്ടി  ആയുധങ്ങള്‍ നിലത്തുവയ്ക്കാനും അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള  ആഹ്വാനമായിരുന്നു. പാപ്പയുടെ ഔദ്യോഗിക മന്ദിരത്തിന് പുറത്ത് ഫ്‌ളാറ്റില്‍ ലളിത ജീവിതം നയിക്കാന്‍ തീരുമാനമെടുത്തതും സാധാരണ കാറില്‍ യാത്ര ചെയ്തതും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വത്തിക്കാന്‍ ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുകയും സാമ്പത്തിക കാര്യങ്ങളില്‍ വിപ്ലവകരമായ

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം തീരാനഷ്ടം: ആര്‍ച്ചുബിഷപ് തോമസ് ജെ. നെറ്റോ

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം തീരാനഷ്ടം: ആര്‍ച്ചുബിഷപ് തോമസ് ജെ. നെറ്റോ0

    തിരുവനന്തപുരം: ഫ്രാന്‍സിസ് പാപ്പയുടെ വിയോഗം ലോകമെമ്പാടുമുള്ള സര്‍വമനുഷ്യര്‍ക്കും തീരാനഷ്ടമാണെന്ന് തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ. കുടിയേറ്റക്കാരോടും പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന ജനതകളോടും കാണിച്ച കരുണയുടെയും കരുതലിന്റെയും സഹാനുഭൂതിയുടെയും സമീപനം പാപ്പയെ വ്യത്യസ്തനാക്കുന്നു. 2015 ല്‍ ലോകം നേരിടുന്ന കാലാവസ്ഥ പ്രതിസന്ധികളെ പരിഗണിച്ച് പ്രസിദ്ധീകരിച്ച ‘Laudatosi അങ്ങേക്ക് സ്തുതി’ എന്ന ചാക്രിക ലേഖനം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് നല്‍കിയത്. വരും തലമുറയ്ക്കുകൂടി ഭൂമിയെ സംരക്ഷിക്കാനുള്ള വലിയ ക്ഷണമാണ് മാര്‍പാപ്പ ലോകത്തിന് നല്‍കിയത്. ലോകമാസകലമുള്ള പരിസ്ഥിതി

  • ജന്മനാട്ടില്‍ ഒരിക്കലും പോകാത്ത പാപ്പ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിക്കുന്നു

    ജന്മനാട്ടില്‍ ഒരിക്കലും പോകാത്ത പാപ്പ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിക്കുന്നു0

    ഫ്രാന്‍സിസ് മാര്‍പാപ്പയെ വ്യക്തിപരമായി അടുത്തറിയുന്നതിന് 2013 മുതല്‍ എനിക്ക് സാധിച്ചിട്ടുണ്ട്. 2013 ല്‍ ഞങ്ങള്‍ ഒരുമിച്ച് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി താമസിപ്പിച്ച അദ്ദേഹത്തിന്റെ മുറിയുടെ രണ്ടു മുറി കഴിഞ്ഞായിരുന്നു എനിക്ക് കിട്ടിയ മുറി. ആ സമയം മുതല്‍ ആരംഭിച്ചതായിരുന്നു സൗഹൃദം. ഭാരതസംസ്‌കാരത്തെ വളരെ ബഹുമാനിച്ചിരുന്ന ഒരു മാര്‍പാപ്പയായി അദ്ദേഹം. മാര്‍പാപ്പയുടെ നമ്മുടെ ദേശത്തോടുള്ള മതിപ്പ് എനിക്ക് വ്യക്തിപരമായി ബോധ്യപ്പെട്ടിട്ടുണ്ട്. നമ്മുടേത് വലിയൊരു സംസ്‌കാരമാണെന്നും നമ്മുടേത് പരിഗണിക്കപ്പെടേണ്ട ഒരു രാജ്യമാണെന്നുമൊക്കെ പിതാവ് എപ്പോഴും ശ്രദ്ധയോടുകൂടി ഓര്‍മിച്ചിരുന്നു. കത്തോലിക്കാ സഭയെ

  • നീതിയുടെയും സമാധാനത്തിന്റെയും ശബ്ദം

    നീതിയുടെയും സമാധാനത്തിന്റെയും ശബ്ദം0

    ഇരിങ്ങാലക്കുട: നീതിയുടെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സുവിശേഷാധിഷ്ഠിതമായ സഭയുടെ മുഖവും ശബ്ദവുമായിരുന്നു ഫ്രാന്‍സിസ് പാപ്പയെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം സഭയ്ക്കും ലോകത്തിനും കനത്ത നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ജാതി, മത, ഭേദമെന്യേ പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നിരന്തരം അദ്ദേഹം ശബ്ദമുയര്‍ത്തി. സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക, രാജ്യാന്തരതലങ്ങളില്‍ നീതിയുടെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സുവിശേഷാധിഷ്ഠിതമായ സഭയുടെ മുഖവും ശബ്ദവുമായിരുന്നു ഫ്രാന്‍സിസ് പാപ്പ. യുദ്ധവും സംഘര്‍ഷവും അക്രമവും

  • സ്‌നേഹത്തിന്റെയും പരിഗണനയുടെയും നല്ല മാതൃക: മാര്‍ മാത്യു അറയ്ക്കല്‍

    സ്‌നേഹത്തിന്റെയും പരിഗണനയുടെയും നല്ല മാതൃക: മാര്‍ മാത്യു അറയ്ക്കല്‍0

    കാഞ്ഞിരപ്പള്ളി: സ്വര്‍ഗീയമായ ഒരു അനുഭൂതിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള ഓരോ കൂടിക്കാഴ്ചയുമെന്നും അതുല്യമായ സ്നേഹവും പരിഗണനയും പിതാവിന്റെ ഓരോ വാക്കിലും ഭാവത്തിലും പ്രകടമായിരുന്നെന്നും കാഞ്ഞിരപ്പള്ളി മൂന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. സംസാരിക്കുമ്പോഴൊക്കെആ വലിയ വ്യക്തിത്വത്തോട് വാക്കുകളില്‍ വിവരിക്കാനാവാത്ത ആദരവ് തോന്നിയിട്ടുണ്ട്. നിശ്ചയിച്ച സമയത്തെക്കാള്‍ കൂടുതല്‍ സമയം പിതാവ് സംസാരത്തിനായി മാറ്റിവച്ച അവസരങ്ങളുമുണ്ട്. അല്‍പസമയം ഒരുമിച്ചു പ്രാര്‍ഥന നടത്തിയശേഷമാണ് പിതാവ് ശ്ലൈഹിക ആശിര്‍വാദം തരിക. ലോകത്തിന്റെ ഓരോ ചലനവും കൃത്യമായി പിതാവ് നിരീക്ഷിച്ചുകൊണ്ടിരുന്നു. അത്തരത്തില്‍ ഇന്നത്തെ ലോകത്തിന് കാവലാളും

  • ആര്‍ദ്രതയുള്ള വലിയ ഇടയന്‍: മാര്‍ ജോസ് പുളിക്കല്‍

    ആര്‍ദ്രതയുള്ള വലിയ ഇടയന്‍: മാര്‍ ജോസ് പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി:  ഊഷ്മളമായ സ്നേഹവും കരുതലും ആര്‍ദ്രതയുമാണ് ഫ്രാന്‍സിസ് മാര്‍പ്പായില്‍   കാണാനിടയായതെന്നും, ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപമായിരുന്നു പരിശുദ്ധ പിതാവെന്നും  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. പാവങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പ്രതിബദ്ധതയും അനുകമ്പയും പുലര്‍ത്തിയ വലിയ മനുഷ്യസ്നേഹിയും,  ആഗോള കത്തോലിക്കാ സഭയെ കാലത്തിനൊത്ത കാഴ്ചപ്പാടുകളോടെ  നേര്‍ദിശയില്‍ നയിച്ച വ്യക്തിയുമാണ് ഫ്രാന്‍സിസ് പാപ്പ എന്ന്  മാര്‍ പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യസമൂഹത്തോടു മാത്രമല്ല പ്രകൃതിയോടും പരിസ്ഥിതിയോടും പിതാവിന് വലിയ പ്രതിബദ്ധതയുണ്ടായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ ലോകരാഷ്ട്രങ്ങളെയും രാഷ്ട്രത്തലവന്‍മാരെയും അദ്ദേഹം പരിഗണിച്ചു. മുഖം നോക്കാതെ നിലപാടുകള്‍

National


Vatican

Magazine

Feature

Movies

  • മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാ വിരുദ്ധം: സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

    മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാ വിരുദ്ധം: സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍0

    കൊച്ചി: ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന നിരോധനനിയമങ്ങളും അതിലെ വകുപ്പുകളുടെ ദുരുപയോഗങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുന്ന കോടതി ഇടപെടലുകള്‍ ആശാവഹമാണെന്ന് പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലാപരിധിയില്‍  പോലീസ് ഏതാനും ക്രൈസ്തവവിശ്വാസികള്‍ക്കു നേരെ നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്, അവര്‍ ബൈബിള്‍ കൈവശം വച്ചുവെന്നും വിതരണം നടത്തിയെന്നും മറ്റും ആരോപിച്ചുകൊണ്ടായിരുന്നു.

  • വത്തിക്കാന്‍ ചത്വരത്തില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും അനാവണം ചെയ്തു

    വത്തിക്കാന്‍ ചത്വരത്തില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും അനാവണം ചെയ്തു0

    വത്തിക്കാന്‍ സിറ്റി:  വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റ് സിസ്റ്റര്‍ റാഫേല പെട്രിനി സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍  പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഔദ്യോഗികമായി പ്രകാശിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ലോകത്തെ മുഴുവന്‍ ആശ്ലേഷിക്കുന്ന ഈ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും വെറും ക്രിസ്മസ് അലങ്കാരങ്ങളല്ല, മറിച്ച് കൂട്ടായ്മയുടെ അടയാളങ്ങളും സമാധാനത്തിലേക്കും സൃഷ്ടിയുടെ പരിപാലനത്തിലേക്കുമുള്ള ആഹ്വാനവും സാര്‍വത്രിക സാഹോദര്യത്തിലേക്കുള്ള ക്ഷണവുമാണെന്ന് സിസ്റ്റര്‍ പെട്രിനി പറഞ്ഞു. പുല്‍ക്കൂടും ട്രീയും സംഭാവന ചെയ്ത രൂപതകളില്‍ നിന്നുള്ള ആത്മീയ സിവില്‍ പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?