കൊച്ചി: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു. സിനിമ സെറ്റുകളില്‍ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം വ്യാപകമാണ്. ലൈംഗിക അതിക്രമങ്ങളില്‍ അധികവും നടന്നത് ലഹരി ഉപയോഗിച്ച ശേഷമാണ്. ഒട്ടേറെ നടന്‍മാര്‍ മദ്യപിച്ചാണു സൈറ്റില്‍ എത്തുന്നത്. ഇവരില്‍ നല്ലൊരുപങ്കും ലഹരിമരുന്നു ഉപയോഗിക്കുന്നതായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, ജില്ല പ്രസിഡന്റ് ഷൈബി പാപ്പച്ചന്‍ എന്നിവര്‍ ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്ന
കാഞ്ഞിരപ്പള്ളി: ഏലകൃഷിയ്ക്കായുള്ള സംരക്ഷിത ഭൂമി (സി എച്ച്ആര്‍) പട്ടയം നല്‍കുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയോടനുബന്ധിച്ച്, നിയമാനുസൃതമായി കാര്‍ഷികവിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകരെയും ഉള്‍പ്പെടുത്തി ചിന്തിക്കേണ്ടതാണെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി. സുപ്രീംകോടതി വിധി തീര്‍പ്പിനെ ആദരിക്കുന്നു. എന്നാല്‍ പ്രസ്തുത വിധിയെ കര്‍ഷകദ്രോഹ നടപടിക്കുള്ള പഴുതായി ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനിടയാകരുത്. കയ്യേറ്റക്കാരുടെ ചൂഷണത്തിന് തടയിടുന്നതിനുദ്ദേശിച്ചുള്ള നിയമങ്ങളെ യഥാര്‍ത്ഥ കര്‍ഷകരെ ഭയപ്പെടുത്തുന്നതിനും നിയമാനു സൃതമായ അവരുടെ അവകാശങ്ങളെ കൊള്ളയടിക്കുന്ന തിനുമുള്ള ഉപാധിയായി മാറ്റുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. കര്‍ഷകരുടെ ആശങ്കകള്‍
ന്യൂഡല്‍ഹി: ഡിസംബര്‍ 18ന് ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ന്യൂനപക്ഷ അവകാശദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയണല്‍ കൗണ്‍സിലുകളുടെയും വിവിധ കത്തോലിക്കാ അല്മായ സംഘടനകളുടെയും, ക്രൈസ്തവ സഭാവിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് അന്തര്‍ദേശീയ ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു. വിവിധ ന്യൂനപക്ഷജന
കൊച്ചി: മുനമ്പം – കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിന്‍മേല്‍ ഉയര്‍ന്നിട്ടുള്ള തര്‍ക്കങ്ങളുടെ പരിഹാരത്തിനായി എം.എ നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനഃ പരിശോധിക്കാന്‍ സാധ്യത ഒരുക്കണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങളെ കുടിയിറക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സമ്മേളനം വ്യക്തമാക്കി. മുനമ്പം പ്രദേശത്തെ ജനങ്ങളുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌ന പരിഹാരത്തിനായുള്ള സാധ്യതകള്‍ തേടിയാണ് ആര്‍ച്ച്ബിഷപ് യോഗം വിളിച്ചുകൂട്ടിയത്. കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണിറ്റി
കോഴിക്കോട്: മനുഷ്യക്കടത്തിനും സുരക്ഷിതമല്ലാത്ത കുടിയേറ്റത്തിനുമെതിരായി പ്രവര്‍ത്തിക്കുന്ന സന്യാസിനി-സമര്‍പ്പിതരുടെ കൂട്ടായ്മയായ ‘അമൃത്-തലീത്താകും’ കേരള ഘടകത്തിന്റെ വാര്‍ഷിക സമ്മേളനവും ദ്വിദിന ശില്പശാലയും കോഴിക്കോട് നവജ്യോതിസ് റിന്യുവല്‍ സെന്ററില്‍ നടന്നു. നീതി നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സമ്മേളനം തീരുമാനിച്ചു. കേരളത്തിലെ ഈശോസഭയുടെ സോഷ്യോ-റിലീജിയസ് സെന്റര്‍ ഡയറക്ടര്‍ ഫാ. ദീപക് എസ്‌ജെ സമ്മേളനം ഉദ്ഘാടനം ചെയ്തു. നവജ്യോതിസ് റിന്യുവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ സാന്‍ജോസ് മുഖ്യാതിഥിയായിരുന്നു. കാരിത്താസ് ഇന്ത്യയുടെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ജെയ്‌സണ്‍ വര്‍ഗീസ്, ദിലീഷ് വര്‍ഗീസ് എന്നിവര്‍ ക്ലാസുകള്‍
പാലാ: റബര്‍ കര്‍ഷകരെ അവഗണിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് അനുവദിക്കുകയില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ റബര്‍ കര്‍ഷകരുടെ വിലാപങ്ങള്‍ക്ക് അറുതി വരുത്തണമെന്നും, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും റബര്‍ബോര്‍ഡിന്റെയും അനങ്ങാപ്പാറ നയങ്ങള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ട് പാലാ പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബര്‍ വിലയിലുണ്ടായ തകര്‍ച്ച ഭീകരമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സൗകര്യപൂര്‍വ്വം അവഗണിക്കുന്ന സര്‍ക്കാരുകള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. അനിയന്ത്രിതമായ റബര്‍ ഇറക്കുമതി
ചങ്ങനാശേരി: നിയുക്ത കര്‍ദിനാളും ചങ്ങനാശേരി അതിരൂപതാംഗവുമായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിനെ നിസിബിസ് കല്‍ദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. വത്തിക്കാനിലും ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിലും ഒരേ സമയം ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നു. ചങ്ങനാശേരിയില്‍ നടന്ന ചടങ്ങില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്. സ്ഥാനിക മെത്രാപ്പോലീത്ത പ്രഖ്യാപനത്തിന് പിന്നാലെ ചങ്ങനാശേരി അതിരൂപത മോണ്‍. കൂവക്കാട്ടിന് അമൂല്യമായ സമ്മാനങ്ങള്‍ കൈമാറി. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പൗവത്തിലിന്റെ കുരിശുമാലയും അദ്ദേഹം ഉപയോഗിച്ചിരുന്ന മുറിയുമായിരുന്നു
വത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെയും (സിസിബിഐ) ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെയും (എഫ്എബിസി) പ്രസിഡന്റും ഗോവ അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോയെ സിനഡ് സെക്രട്ടറിയേറ്റ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തു. വത്തിക്കാനില്‍ നടന്ന ബിഷപ്പുമാരുടെ സിനഡിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ സിനഡാലിറ്റിയെക്കുറിച്ച് വത്തിക്കാനില്‍ നടന്ന സിനഡിന്റെ അവസാന രേഖ തയാറാക്കുന്ന കമ്മിറ്റിയിലേക്കും കര്‍ദിനാള്‍ ഫെറാവോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരുന്നു. സിനഡിന്റെ ഓര്‍ഡിനറി ജനറല്‍ അസംബ്ലിയുടെ ഒരുക്കങ്ങളുടെയും നടത്തിപ്പിന്റെയും ചുമതല വഹിക്കുന്ന കൂട്ടായ്മയാണ്
വത്തിക്കാന്‍ സിറ്റി: യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ദിലെക്‌സിത് നോസ്’ (അവന്‍ നമ്മെ സ്‌നേഹിച്ചു) പ്രസിദ്ധീകരിച്ചു. ആധുനികലോകം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമായി യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി ഉയിര്‍ത്തിക്കാണിക്കുന്ന ചാക്രികലേഖനം വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാര്‍ഷികത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന പ്രത്യേകയും ഉണ്ട്. എന്തിനെന്നറിയാതെ ഒരു കാര്യത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അര്‍ത്ഥമില്ലാതെ മനുഷ്യന്‍ ഓടിക്കൊണ്ടിരിക്കുന്ന ഉപരിപ്ലവമായ ഈ ലോകത്ത് യേശുവിന്റെ തിരുഹൃദയത്തിന്റെ പ്രാധാന്യം വീണ്ടും കണ്ടെത്താന്‍ ചാക്രികലേഖനത്തില്‍ പാപ്പ ആഹ്വാനം ചെയ്തു. ‘
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്‍. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ
ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍
മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്സെക്രട്ടറി, താമരശേരി രൂപത
രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍
ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്
ജോസഫ് മൈക്കിള്‍ കണ്ണുകള്‍ക്ക് മുമ്പില്‍ വിസ്മയം തീര്‍ക്കുന്ന മാജിക് എന്ന കലാരൂപത്തെ ലഹരിക്കെതിരെയുള്ള പടവാളാക്കിയിരിക്കുകയാണ് ജോയിസ് മുക്കുടം. ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായി സീറോമലബാര്‍ സഭ പ്രോ-ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ജോയിസ് മുക്കുടത്തിന്റെ അസാധാരണമായ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ. കുടുംബ നവീകരണ മാജിക്കല്‍ റിട്രീറ്റ് എന്ന പദം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ജോയിസ് മുക്കുടമാണ്. മൂന്നു മുതല്‍ നാലു ദിവസംവരെ നീളുന്ന ധ്യാനത്തിന്റെ പേരു കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇതു തുടര്‍ച്ചയായ മാജിക്കല്ല. അതേസമയം തുടക്കം മുതല്‍ അവസാനംവരെ മാജിക്കും
ടെക്‌സസ്: സംസ്ഥാനത്തെ എല്ലാ പബ്ലിക് സ്‌കൂള്‍ ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിന്റെ അന്തിമ പതിപ്പ് ടെക്‌സസ് ഹൗസ് പാസാക്കി,ഇത് ഗവര്‍ണറുടെ ഒപ്പിനായി സമര്‍പ്പിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വിശ്വാസം തിരികെ കൊണ്ടുവരാനുള്ള ടെക്‌സസിന്റെ സമീപ വര്‍ഷങ്ങളിലെ നീക്കത്തിന്റെ പ്രതിഫലനമാണ് പുതിയ നിയമനിര്‍മ്മാണം. സെനറ്റര്‍ ഫില്‍ കിംഗ് (ആര്‍വെതര്‍ഫോര്‍ഡ്) ആണ് ബില്‍ സ്‌പോണ്‍സര്‍ ചെയ്തത്. ബില്ലില്‍ പത്ത് കല്‍പ്പനകളുടെ 16 ബൈ 20 ഇഞ്ച് വലുപ്പമുള്ള ഒരു പോസ്റ്റര്‍ എല്ലാ ക്ലാസ് മുറികളിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
വത്തിക്കാന്‍: നാസി കൂട്ടക്കൊലക്കിടെ ഒട്ടേറെ ജൂതന്മാരുടെ ജീവന്‍ രക്ഷിച്ച ഗ്രീസ്‌കത്തോലിക്കാ കര്‍ദിനാള്‍ വാഴ്ത്തപ്പെട്ട യൂലിയു ഹൊസ്സുവിന്റെ രക്ത സാക്ഷിത്വത്തെയും, ധീരതയെയും അനുസ്മരിച്ചുകൊണ്ട് ജൂണ്‍ 2 നു സിസ്‌റ്റൈന്‍ ചാപ്പലില്‍ അനുസ്മരണ ചടങ്ങ് നടത്തി. 1940-1944 കാലഘട്ടത്തില്‍ നാസികള്‍ തടങ്കല്‍പ്പാളയങ്ങളിലേക്ക് ജൂതന്മാരെ നാടുകടത്തിയപ്പോള്‍ ട്രാന്‍സില്‍വാനിയയില്‍ നിന്ന് ജൂതന്മാരെ പിന്തുണയ്ക്കുന്നതിനും രക്ഷിക്കുന്നതിനും വാഴ്ത്തപ്പെട്ട യൂലിയു ധീരമായി നേതൃത്വം നല്കി. ഗ്രീക്ക് കത്തോലിക്കരെ നിര്‍ബന്ധമായി റൊമാനിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലേക്ക് മാറ്റുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോടുള്ള എതിര്‍പ്പിനൊടുവില്‍ 1948ല്‍ അദ്ദേഹത്തെ
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മനുഷ്യന്റെ കൂടെ നടക്കുന്ന – ഇമ്മാനുവേല്‍- ദൈവാനുഭവമാണ് വേദപുസ്തകം ആദ്യമായി നമുക്കു പരിചയപ്പെടുത്തിത്തരുന്നത്. രണ്ടാമതായി വേദപുസ്തകം സമ്മാനിക്കുന്ന ദൈവസങ്കല്പം ഉല്‍പത്തി പുസ്തകം 18-ാം അധ്യായത്തിലെയാണ്. കൂടെയിരുന്നു ഭക്ഷണം കഴിക്കുന്ന ദൈവത്തെയാണ് നാം ഇവിടെ കാണുന്നത്. യഹോവ മാമ്രയുടെ തോപ്പില്‍ അബ്രാഹത്തിന് പ്രത്യക്ഷനായി എന്നു പറഞ്ഞാണ് ആ അധ്യായം ആരംഭിക്കുന്നത്. അബ്രഹാം മൂന്നു ദൈവദൂതന്മാരെ കാണുകയും ആ ദൈവദൂതന്മാരെ സ്വന്തംവീട്ടിലേക്ക് ക്ഷണിച്ചുവരുത്തി സല്‍ക്കരിക്കുകയും ചെയ്യുന്നു. ത്രിത്വത്തിന്റെ പഴയനിയമത്തിലെ നിഴല്‍രൂപമായിട്ടാണ് അബ്രഹാമിന്റെ വീട്ടിലെത്തിയ ദൈവദൂതന്മാരെ
ടെക്‌സസ്: സംസ്ഥാനത്തെ എല്ലാ പബ്ലിക് സ്‌കൂള്‍ ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിന്റെ അന്തിമ പതിപ്പ് ടെക്‌സസ് ഹൗസ് പാസാക്കി,ഇത് ഗവര്‍ണറുടെ ഒപ്പിനായി സമര്‍പ്പിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വിശ്വാസം തിരികെ കൊണ്ടുവരാനുള്ള ടെക്‌സസിന്റെ സമീപ വര്‍ഷങ്ങളിലെ നീക്കത്തിന്റെ പ്രതിഫലനമാണ് പുതിയ നിയമനിര്‍മ്മാണം. സെനറ്റര്‍ ഫില്‍ കിംഗ് (ആര്‍വെതര്‍ഫോര്‍ഡ്) ആണ് ബില്‍ സ്‌പോണ്‍സര്‍ ചെയ്തത്. ബില്ലില്‍ പത്ത് കല്‍പ്പനകളുടെ 16 ബൈ 20 ഇഞ്ച് വലുപ്പമുള്ള ഒരു പോസ്റ്റര്‍ എല്ലാ ക്ലാസ് മുറികളിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
വത്തിക്കാന്‍: നാസി കൂട്ടക്കൊലക്കിടെ ഒട്ടേറെ ജൂതന്മാരുടെ ജീവന്‍ രക്ഷിച്ച ഗ്രീസ്‌കത്തോലിക്കാ കര്‍ദിനാള്‍ വാഴ്ത്തപ്പെട്ട യൂലിയു ഹൊസ്സുവിന്റെ രക്ത സാക്ഷിത്വത്തെയും, ധീരതയെയും അനുസ്മരിച്ചുകൊണ്ട് ജൂണ്‍ 2 നു സിസ്‌റ്റൈന്‍ ചാപ്പലില്‍ അനുസ്മരണ ചടങ്ങ് നടത്തി. 1940-1944 കാലഘട്ടത്തില്‍ നാസികള്‍ തടങ്കല്‍പ്പാളയങ്ങളിലേക്ക് ജൂതന്മാരെ നാടുകടത്തിയപ്പോള്‍ ട്രാന്‍സില്‍വാനിയയില്‍ നിന്ന് ജൂതന്മാരെ പിന്തുണയ്ക്കുന്നതിനും രക്ഷിക്കുന്നതിനും വാഴ്ത്തപ്പെട്ട യൂലിയു ധീരമായി നേതൃത്വം നല്കി. ഗ്രീക്ക് കത്തോലിക്കരെ നിര്‍ബന്ധമായി റൊമാനിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലേക്ക് മാറ്റുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോടുള്ള എതിര്‍പ്പിനൊടുവില്‍ 1948ല്‍ അദ്ദേഹത്തെ
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മനുഷ്യന്റെ കൂടെ നടക്കുന്ന – ഇമ്മാനുവേല്‍- ദൈവാനുഭവമാണ് വേദപുസ്തകം ആദ്യമായി നമുക്കു പരിചയപ്പെടുത്തിത്തരുന്നത്. രണ്ടാമതായി വേദപുസ്തകം സമ്മാനിക്കുന്ന ദൈവസങ്കല്പം ഉല്‍പത്തി പുസ്തകം 18-ാം അധ്യായത്തിലെയാണ്. കൂടെയിരുന്നു ഭക്ഷണം കഴിക്കുന്ന ദൈവത്തെയാണ് നാം ഇവിടെ കാണുന്നത്. യഹോവ മാമ്രയുടെ തോപ്പില്‍ അബ്രാഹത്തിന് പ്രത്യക്ഷനായി എന്നു പറഞ്ഞാണ് ആ അധ്യായം ആരംഭിക്കുന്നത്. അബ്രഹാം മൂന്നു ദൈവദൂതന്മാരെ കാണുകയും ആ ദൈവദൂതന്മാരെ സ്വന്തംവീട്ടിലേക്ക് ക്ഷണിച്ചുവരുത്തി സല്‍ക്കരിക്കുകയും ചെയ്യുന്നു. ത്രിത്വത്തിന്റെ പഴയനിയമത്തിലെ നിഴല്‍രൂപമായിട്ടാണ് അബ്രഹാമിന്റെ വീട്ടിലെത്തിയ ദൈവദൂതന്മാരെ
സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?