Follow Us On

02

February

2025

Sunday

ഗര്‍ഭഛിദ്രത്തില്‍ നിന്ന് രക്ഷപെടുത്തിയ 17 കുട്ടികളുടെ മാമ്മോദീസ നടത്തി

ഗര്‍ഭഛിദ്രത്തില്‍ നിന്ന് രക്ഷപെടുത്തിയ 17 കുട്ടികളുടെ മാമ്മോദീസ നടത്തി

മാഡ്രിഡ്/സ്‌പെയിന്‍: ‘ഇത് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും അവസരമാണ്.  ഈ 17 കുട്ടികള്‍ ഇന്ന് ഈ ലോകത്ത് ഉണ്ടാകേണ്ടവരല്ല. ഇവര്‍ ഭാവിയില്‍ ആരായി മാറുമെന്ന് ആര്‍ക്കാണ് അറിയാവുന്നത്? ഇവര്‍ സമൂഹത്തിന് എന്തൊക്കെ സംഭാവനകള്‍ നല്‍കുമെന്ന് ആര്‍ക്ക് പ്രവചിക്കാനാവും? ഏത് സാഹചര്യത്തിലാണ് ഇവര്‍ നിങ്ങളുടെ ഉള്ളില്‍ ഉരുവായതെന്ന് എനിക്കറിയില്ല. എന്നാല്‍ ഒന്ന് എനിക്കറിയാം. ദൈവത്തിന് ഇവരെ എന്നും വേണമായിരുന്നു, ‘ ഗര്‍ഭഛിദ്രത്തില്‍ നിന്ന് രക്ഷപെടുത്തിയ 17 കുട്ടികളുടെ മാമ്മോദീസാക്ക് കാര്‍മികത്വം വഹിച്ചുകൊണ്ട് സ്‌പെയിനിലെ ഗെറ്റാഫെ രൂപതയുടെ ബിഷപ്പായ ഗിനസ് ഗാര്‍സിയ ബെല്‍ട്രാന്‍ പറഞ്ഞ വാക്കുകളാണിത്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നാമധേയത്തിലുള്ള ഒരു പ്രോ ലൈഫ് കൂട്ടായ്മയും മാസ് ഫ്യൂച്ചുറോ അസോസിയേഷന്‍ എന്ന പേരിലുള്ള കൂട്ടായ്മയും അബോര്‍ഷന്‍ കേന്ദ്രങ്ങളുടെ മുമ്പില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ 17 കുട്ടികളെ ഗര്‍ഭഛിദ്രത്തില്‍ നിന്ന് രക്ഷപെട്ടത്. മാഡ്രിഡിലെ അല്‍കോര്‍കോണ്‍ മുന്‍സിപ്പാലിറ്റിയിലുള്ള ജോസ് മരിയ എസ്‌ക്രിവ ഇടവകയില്‍ നടന്ന മാമ്മോദീസാ ചടങ്ങില്‍  കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു.
ജീവന്റെ തിരുനാളിന്റെ ആഘോഷണാണിതെന്ന് ബിഷപ് ഗിനസ് പറഞ്ഞു. ഈ ലോകം സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ദൈവം ഈ കുഞ്ഞുങ്ങളെക്കുറിച്ച് ഓര്‍മിക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്തിരുന്നതായും  ഇവര്‍ ഇവിടെയെത്തിയത് യാദൃശ്ചികമല്ലെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും പ്രതിസന്ധിയുണ്ടാകുമ്പോള്‍ യേശുവിനെ കരങ്ങളില്‍ വഹിച്ച പരിശുദ്ധ മറിയത്തെക്കുറിച്ച് ഓര്‍മിക്കണമെന്നും മറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ ആവശ്യമായ ആശ്വാസവും ശക്തിയും പ്രകാശവും കണ്ടെത്തണമെന്നും കുട്ടികളുടെ അമ്മമാരോട് ബിഷപ് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?