Follow Us On

22

January

2026

Thursday

Latest News

  • കാഞ്ഞിരപ്പള്ളി രൂപതാദിനം

    കാഞ്ഞിരപ്പള്ളി രൂപതാദിനം0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പ്പത്തിയെട്ടാമത് രൂപതാദിനാഘോഷം അണക്കര സെന്റ് തോമസ് ഫൊറോന ഇടവകയില്‍ മെയ് 11, 12 തീയതികളില്‍ നടക്കും. രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസംഗമം എന്നിവയ്ക്കായി അണക്കര ഫൊറോന ഒരുങ്ങി.  1977 ലാണ് ചങ്ങനാശേരി അതിരൂപതയുടെ കിഴക്കന്‍ മേഖല വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്. മെയ് 11, ഞായറാഴ്ച നടക്കുന്ന നേതൃസംഗമത്തില്‍ അണക്കര ഫൊറോനയിലെ ഇടവകകളില്‍ നിന്നുമുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബക്കൂട്ടായ്മ ലീഡര്‍മാര്‍ എന്നിവരുടെ സംഗമം രാവിലെ 9 മണിക്ക് പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച്

  • വെറൈറ്റിയാണ് പുതിയ മാര്‍പാപ്പ…  പുതിയ മാര്‍പാപ്പയുടെ പുതിയ പ്രത്യേകതകള്‍…

    വെറൈറ്റിയാണ് പുതിയ മാര്‍പാപ്പ… പുതിയ മാര്‍പാപ്പയുടെ പുതിയ പ്രത്യേകതകള്‍…0

    ലിയോ പതിനാലാമന്‍ പാപ്പയുടെ പഴയ പേര് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്നാണ്. അദ്ദേഹം 1955 സെപ്റ്റംബര്‍ 14 ന്, അമേരിക്കയിലെ  ചിക്കാഗോയില്‍ ഫ്രഞ്ച് ഇറ്റാലിയന്‍ വംശജനായ ലൂയിസ് മാരിയസ് പ്രെവോസ്റ്റിന്റെയും സ്പാനിഷ് വംശജയായ മില്‍ഡ്രഡ് മാര്‍ട്ടിനെസിന്റെയും മകനായി ജനിച്ചു. അദ്ദേഹത്തിന് ലൂയിസ് മാര്‍ട്ടിന്‍, ജോണ്‍ ജോസഫ് എന്നീ രണ്ട് സഹോദരന്മാരുണ്ട്.  ·  രണ്ടാം ലോകമഹായുദ്ധകാലത്ത് നാവികസേനയില്‍ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനും സ്‌കൂള്‍ സൂപ്രണ്ടുമായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.  ലൈബ്രേറിയനായിരുന്ന അദ്ദേഹത്തിന്റെ അമ്മ ഇടവക ദേവാലയത്തില്‍ ഉല്‍സാഹപൂര്‍വം ശുശ്രൂഷ ചെയ്തിരുന്നു. · 

  • ഇടുക്കിയില്‍ ചരിത്രമായി മെഗാ മാര്‍ഗംകളി

    ഇടുക്കിയില്‍ ചരിത്രമായി മെഗാ മാര്‍ഗംകളി0

    ഇടുക്കി:  ഇടുക്കി രൂപതാ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടത്തിയ മെഗാ മാര്‍ഗംകളി  ചരിത്രമായി മാറി. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന 2500 കലാകാരികളാണ് മാര്‍ഗംകളിയില്‍ അണിനിരന്നത്. ഹൈറേഞ്ചില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു മെഗാ മാര്‍ഗംകളി സംഘടിപ്പിക്കപ്പെടുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ തനത് കലാരൂപമായ മാര്‍ഗംകളി പുതുതലമുറയില്‍ കൂടുതല്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രൂപതയില്‍ എല്ലാ സംഘടനകളുടെയും നേതൃത്വത്തില്‍ മാര്‍ഗംകളി മത്സരം മുമ്പേ ആരംഭിച്ചിരുന്നു. മെയ് 13ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍

  • ആഗോള കത്തോലിക്കാസഭയ്ക്ക് ആത്മീയ  ഉണര്‍വും  അഭിമാനവും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

    ആഗോള കത്തോലിക്കാസഭയ്ക്ക് ആത്മീയ ഉണര്‍വും അഭിമാനവും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍0

    കൊച്ചി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയിലൂടെ ആഗോള കത്തോലിക്ക സഭയിലെ വിശ്വാസി സമൂഹത്തിന് ഏറെ അഭിമാനവും ആത്മീയ ഉണര്‍വും ലോക ജനതയ്ക്ക് പ്രതീക്ഷയും നല്‍കുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. 2004ല്‍ കേരളത്തിലും 2006ല്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. ഭാരത കത്തോലിക്ക സഭയുടെ സേവന ശുശ്രൂഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആത്മീയ തീക്ഷ്ണതയെക്കുറിച്ചും ബോധ്യങ്ങളും അറിവുകളുമുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഭാരതവുമായുള്ള ആഴത്തിലുള്ള ബന്ധം ഏറെ സന്തോഷവും

  • അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നോക്ക്  തീര്‍ത്ഥാടനം മെയ് 10 ന്

    അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം മെയ് 10 ന്0

    ഡബ്ലിന്‍: അയര്‍ലണ്ട്  സീറോ മലബാര്‍ സഭയുടെ ഈവര്‍ഷത്തെ  നാഷണല്‍ നോക്ക് തീര്‍ത്ഥാടനം  മെയ് 10    ശനിയാഴ്ച്ച നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്‍കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍  റിപ്പബ്ലിക് ഓഫ്  അയര്‍ലണ്ടിലെയും നോര്‍ത്തേണ്‍  അയര്‍ലണ്ടിലെയും സീറോ മലബാര്‍ വിശ്വാസികള്‍ ഒത്തുചേരും. അയര്‍ലണ്ടിലെ മുഴുവന്‍ സീറോ മലബാര്‍ വൈദികരും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കും. അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ 37 വി. കുര്‍ബാന സെന്ററുകളിലും  മരിയന്‍ തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  സീറോ മലബാര്‍ സഭയുടെ

  • കേരളം കണ്ട പാപ്പയ്ക്ക് പ്രാര്‍ത്ഥനാ മംഗളങ്ങള്‍ നേര്‍ന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

    കേരളം കണ്ട പാപ്പയ്ക്ക് പ്രാര്‍ത്ഥനാ മംഗളങ്ങള്‍ നേര്‍ന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍0

    കൊച്ചി: കേരളം കണ്ട മാര്‍പാപ്പയ്ക്ക് പ്രാര്‍ത്ഥനാ മംഗളങ്ങള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ലാറ്റിനമേരിക്കയിലെ അദ്ദേഹത്തിന്റെ  മിഷന്‍ പ്രവര്‍ത്തനങ്ങളും സര്‍വ്വോപരി അഗസ്റ്റീനിയന്‍ സഭയുടെ തലവന്‍ എന്ന നിലയില്‍  ലിയോ പതിനാലാമന്‍ പാപ്പ കാഴ്ചവച്ച സ്‌നേഹ മനോഭാവവും പ്രത്യേകമായി വരാപ്പുഴ അതിരൂപതില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനങ്ങളും ഏറെ വിലമതിക്കപ്പെട്ടതാണ്. വരാപ്പുഴ അതിരൂപത അധ്യക്ഷന്‍ എന്ന നിലയില്‍ ലിയോ പതിനാലാമന്‍ പാപ്പയ്ക്ക്, അദ്ദേഹത്തിന്റെ സാര്‍വത്രിക ഇടയ ദൗത്യത്തിന്  എല്ലാ പ്രാര്‍ത്ഥനാശംസകളും ദൈവാനുഗ്രഹങ്ങളും നേരുന്നു വെന്ന് ഡോ. കളത്തിപ്പറമ്പില്‍

  • ലിയോ 14-മന്‍  പാപ്പയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി മോദി

    ലിയോ 14-മന്‍ പാപ്പയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി മോദി0

    മാര്‍പാപ്പയ്ക്ക് അനുമോദനങ്ങള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മോദി ആശംസകള്‍ അറിയിച്ചത്. ‘പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങളും ആശംസകളും ഞാന്‍ അറിയിക്കുന്നു. സമാധാനം, ഐക്യം, ഐക്യദാര്‍ഢ്യം, സേവനം എന്നിവയുടെ ആദര്‍ശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു നിമിഷത്തിലാണ് കത്തോലിക്കാ സഭയുടെ നേതൃസ്ഥാനത്തേക്ക് അദ്ദേഹം  വരുന്നത്. പരിശുദ്ധ സിംഹാസനവുമായി തുടര്‍ച്ചയായ സംഭാഷണത്തിനും ഇടപെടലിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,’ പ്രധാനമന്ത്രി മോദി എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ രേഖപ്പെടുത്തി.

  • വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്

    വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്0

    വത്തിക്കാന്‍  സിറ്റി:  കത്തോലിക്ക സഭയുടെ 267-ാമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സിസ്‌റ്റൈന്‍ ചാപ്പലില്‍ തന്നെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാരോടൊപ്പം മാര്‍പാപ്പയായ ശേഷമുള്ള  പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ‘രക്ഷകനായ ക്രിസ്തുവിലുള്ള  സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു’ എന്ന് കര്‍ദിനാള്‍മാരെ ഓര്‍മിപ്പിച്ച പാപ്പ വിശ്വാസം ഇല്ലാത്തിടത്ത് ജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം എപ്പോഴും നന്നായി വളര്‍ത്തിയെടുക്കണമെന്ന്  മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. പത്രോസിന്റെ ശുശ്രൂഷയിലൂടെ കര്‍ത്താവ് നമുക്കെല്ലാവര്‍ക്കും ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍

  • പോപ്പ് ലിയോ പതിനാലാമന്‍:  സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം

    പോപ്പ് ലിയോ പതിനാലാമന്‍: സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം0

    അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായി ചരിത്രം സൃഷ്ടിച്ച ലിയോ പതിനാലാമന്‍ പാപ്പ, ഇന്റര്‍നെറ്റില്‍ സജീവ സാന്നിധ്യമുള്ള ആദ്യ മാര്‍പാപ്പയാണ്. പുതു തലമുറയോടു ആശയ വിനിമയം ചെയ്യാനും തന്റെ നിലപാടുകള് വ്യക്തമായി അവതരിപ്പിക്കാനും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കര്‍ദിനാള്‍ ആയിരുന്ന കാലം മുതലേ അദ്ദേഹം പ്രയോജനപ്പെടുത്തുണ്ട്. പോപ്പ് ലിയോ XIV അദ്ദേഹത്തിന്റെ X (Twitter) അക്കൗണ്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ അഭിപ്രായങ്ങള്‍ പങ്കിടാറുണ്ട്. @drprevost എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച്, അദ്ദേഹം വിവിധ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍

National


Vatican

  • സൗത്ത് സുഡാൻ- ഡി.ആർ.സി പര്യടനം സ്വപ്‌നസാഫല്യം;  ദൈവത്തിന് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: സൗത്ത് സുഡാനിലെയും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെയും (ഡി.ആർ.സി) അപ്പസ്തോലിക പര്യടനം വിജയകരമാക്കിയതിനെപ്രതി ദൈവത്തിന് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പ. ബുധനാഴ്ചതോറും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന പൊതുസന്ദർശനത്തിൽ സന്ദേശം നൽകവേയാണ് പ്രസ്തുത പര്യടനം തന്റെ സ്വപ്‌നസാക്ഷാത്ക്കാരമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് പാപ്പ ദൈവത്തിന് നന്ദി അർപ്പിച്ചത്. ജനുവരി 31മുതൽ ഫെബ്രുവരി അഞ്ചുവരെയായിരുന്നു പ്രസ്തുത രാജ്യങ്ങളിലെ അപ്പസ്‌തോലിക പര്യടനം. ആഭ്യന്തര കലാപങ്ങളുടെ മുറിപ്പാടുകൾ ഉണങ്ങാത്ത ഡി.ആർ.സിയിലേക്കും സൗത്ത് സുഡാനിലേക്കും സമാധാന ദൂതുമായി വന്നെത്തിയ പാപ്പയ്ക്ക്

  • ബെനഡിക്ട് 16-ാമന് ആദരം അർപ്പിച്ച് വത്തിക്കാന്റെ പുതിയ  തപാൽ സ്റ്റാംപുകൾ! അനുസ്മരണാ ബലി അർപ്പിച്ച് മുൻ പേഴ്‌സണൽ സെക്രട്ടറി

    വത്തിക്കാൻ സിറ്റി: ബെനഡിക്ട് 16-ാമനോടുള്ള ആദരസൂചകമായി പുതിയ രണ്ട് തപാൽ സ്റ്റാംപുകൾ പുറത്തിറക്കി വത്തിക്കാൻ തപാൽ വകുപ്പ്. പാപ്പയുടെ വേർപാടിന്റെ 30-ാം ദിനത്തിലാണ് വത്തിക്കാൻ ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് വിഭാഗം വ്യത്യസ്തമായ സ്റ്റാംപുകൾ പുറത്തിറക്കിയത്. അദ്ദേഹത്തിന്റെ 30-ാം ചരമദിനത്തിൽ വത്തിക്കാനിൽ വിശേഷാൽ തിരുക്കർമങ്ങളും ക്രമീകരിച്ചിരുന്നു. പാപ്പയുടെ കബറിടം സ്ഥിതി ചെയ്യുന്നതിനോട് ചേർന്നുള്ള വത്തിക്കാൻ ഗ്രോട്ടോയിലായിരുന്നു അനുസ്മരണാ ദിവ്യബലി. പാപ്പയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന ആർച്ച്ബിഷപ്പ് ജോർജ് ഗ്വാൻസ്വീനായിരുന്നു മുഖ്യകാർമികൻ. ബെനഡിക്ട് 16-ാമന്റെ ജന്മദിനത്തിൽ മരണപ്പെട്ട പാപ്പയുടെ പ്രിയപ്പെട്ട വിശുദ്ധയായ

  • അമിതഭയം ക്രിസ്തീയ മനോഭാവമല്ല, നാം ഭയത്തിനു മുന്നിൽ കീഴടങ്ങരുത്: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: ഭയത്തെ മുന്നറിയിപ്പു നൽകുന്ന അമ്മയുമായി ഉപമിക്കാമെന്നും എന്നാൽ അമിതമായ ഭയം ക്രിസ്തീയ മനോഭാവമല്ലെന്ന് വ്യക്തമാക്കിയും ഫ്രാൻസിസ് പാപ്പ. അമിതഭയം നമ്മെ തളർത്തുമെന്ന് ഓർമിപ്പിച്ച പാപ്പ, നമ്മെ കീഴ്‌പ്പെടുത്താൻ ഭയത്തെ അനുവദിക്കരുതെന്നും കൂട്ടിച്ചേർത്തു.ഇറ്റലിയിലെ പ്രമുഖ മനശാസ്ത്രജ്ഞൻ സാൽവൊ നൊയേയ്ക്ക് നൽകി അഭിമുഖത്തിലായിരുന്നു അമിത ഭയത്തിൽനിന്ന് അകന്നുനിൽക്കേണ്ടതിന്റെ പ്രസക്തി പാപ്പ പങ്കുവെച്ചത്. സാൽവൊ നൊയേയുടെ ‘ഭയം ഒരു ദാനം’ എന്ന പുതിയ ഗ്രന്ഥം പുറത്തിറങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം. ‘തീരുമാനങ്ങൾ എടുക്കുമ്പോഴെല്ലാം ‘ഇത് ഇങ്ങനെ ചെയ്താലോ?’ എന്ന ചോദ്യം

  • ”ഹൃദയങ്ങൾ തുറക്കണം, ജീവിതത്തിന് മുന്നിൽ മതിൽ കെട്ടരുത്”; യുവജനങ്ങൾക്ക് പാപ്പയുടെ വീഡിയോ സന്ദേശം

    സാവോ പോളോ: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് പാപ്പയുടെ വീഡിയോ സന്ദേശം. യുവജന സുഹൃത്തുക്കൾ ഇതര സംസ്‌ക്കാരങ്ങളിൽനിന്നുള്ള തീർത്ഥാടകരോട് തുറവിയുള്ളവരാകണമെന്നും ജീവിതത്തിനു മുന്നിൽ മതിൽ കെട്ടിയുയർത്തുന്നവരാകരുതെന്നുമുള്ള ആഹ്വാനത്തോടെയായിരുന്നു പാപ്പയുടെ സന്ദേശം. ലോക യുവജന സംഗമത്തിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസമാണ് പേപ്പൽ സന്ദേശം പുറത്തുവിട്ടത്. 2023 ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ സംഘടിപ്പിക്കുന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത നാല്

  • നല്ല ഫലങ്ങൾ പുറപ്പെടുവിക്കാൻ ഈശോയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കണം: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: നല്ല ഫലങ്ങൾ സമൃദ്ധമായി പുറപ്പെടുവിക്കണമെങ്കിൽ നമ്മുടെ ആത്മീയ ആരോഗ്യം പരിപാലിക്കണമെന്നും ഈശോയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കണമെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ്, സത്ഫലങ്ങൾ പുറപ്പെടുവിക്കാൻ ഓരോ ക്രിസ്തുവിശ്വാസിയും കാത്തുപരിപാലിക്കേണ്ട അടിസ്ഥാന വസ്തുത പാപ്പ ഓർമിപ്പിച്ചത്. ‘നന്നായി കൃഷിചെയ്യുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ ഭൂമി സമൃദ്ധമായി ഫലം പുറപ്പെടുവിക്കുന്നതുപോലെ തന്നെയാണ് നമ്മുടെ കാര്യത്തിലും സംഭവിക്കുക. നമ്മുടെ ആത്മീയ ആരോഗ്യം നാം വളർത്തിയെടുക്കുകയും കർത്താവുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യുമ്പോൾ നാം ധാരാളം സൽഫലങ്ങൾ

  • തിരുവചനാഭിമുഖ്യം വളർത്താൻ തിരുസഭയിൽ ബൈബിൾ ഞായർ; ഇത്തവണത്തെ ആഘോഷം ജനുവരി 22ന്

    വത്തിക്കാൻ സിറ്റി: തിരുവചനാഭിമുഖ്യം പരിപോഷിപ്പിക്കാൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ബൈബിൾ ഞായർ ആചരണം ഇത്തവണ ജനുവരി 22ന്. ലത്തീൻ ആരാധനക്രമ വത്സരത്തിലെ സാധാരണ കാലത്തിലെ മൂന്നാമത്തെ ഞായറാഴ്ച ‘ബൈബിൾ ഞായറാ’യി ആചരിക്കണമെന്ന് 2019ലാണ് പാപ്പ പ്രഖ്യാപിച്ചത്. അതുപ്രകാരമുള്ള നാലാമത്തെ ‘ബൈബിൾ ഞായർ’ ആചരണമാണ് ഈ വർഷം സംഘടിപ്പിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ച് വത്തിക്കാനിലും പ്രാദേശിക സഭാതലങ്ങളിലും വിശേഷാൽ തിരുക്കർമങ്ങളും ആഘോഷങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ബൈബിൾ ലത്തീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത വിശുദ്ധ ജെറോമിന്റെ തിരുനാൾ ദിനം ആഘോഷിച്ച 2019 സെപ്തംബർ 30ന്

Magazine

Feature

Movies

  • ഡോ. ബിനോ പി. ജോസ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് പ്രിന്‍സിപ്പല്‍

    ഡോ. ബിനോ പി. ജോസ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് പ്രിന്‍സിപ്പല്‍0

    കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് കോളജ് പ്രിന്‍സിപ്പലായി കോളജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിനോ പി. ജോസ് നിയമിതനായി. സേവനകാലാവധി പൂര്‍ത്തിയായ പ്രിന്‍സിപ്പല്‍ പ്രഫ. സീമോന്‍ തോമസ് പാലാ സെന്റ് തോമസ് കോളജിലേക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് ഡോ. ബിനോ പി. ജോസ് പ്രിന്‍സിപ്പലാകുന്നത്. ഇതേ കോളജില്‍ നിന്ന് റാങ്കോടെ ബിരുദവും ഡല്‍ഹി ജെ. എന്‍.യുവില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ അദ്ദേഹം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്  നേടി. മൂന്ന് പുസ്തകങ്ങളും 19 ഗവേഷണ ലേഖനങ്ങളും

  • വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച് സ്വപ്നങ്ങള്‍ കാണണം

    വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച് സ്വപ്നങ്ങള്‍ കാണണം0

    കാഞ്ഞിരപ്പള്ളി: വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച് സ്വപ്നങ്ങള്‍ കാണണമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ 40-ാമത് വാര്‍ഷികാഘോഷവും റൂബി ജൂബിലി ആ ഘോഷങ്ങളുടെ സമാപനവും ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ വിദ്യാര്‍ത്ഥിയും തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള വ്യത്യസ്തമായ കഴിവുകള്‍ കണ്ടെത്തണമെന്നും നാടിനും രാജ്യത്തിനും ഉപകാരപ്രദമായ സ്വപ്നങ്ങള്‍ കാണണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജോസഫ് പൊങ്ങന്താനത്ത്, പ്രിന്‍സിപ്പല്‍

  • ഉദരത്തിലെ ജീവന്‍ സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി നല്‍കിയ അമ്മയുടെ ജീവിതം പറയുന്ന ‘കനലായൊരമ്മ’ പ്രകാശനം ചെയ്തു

    ഉദരത്തിലെ ജീവന്‍ സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി നല്‍കിയ അമ്മയുടെ ജീവിതം പറയുന്ന ‘കനലായൊരമ്മ’ പ്രകാശനം ചെയ്തു0

    തൃശൂര്‍: ഉദരത്തിലെ കുഞ്ഞിനെ സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി നല്‍കിയ സ്വപ്ന ട്രീസയുടെ ജീവിതം പറയുന്ന ‘കനലായൊരമ്മ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ചിറ്റാട്ടുകര, ചിറ്റിലപിള്ളിയിലെ ജോജുവിന്റെ ഭാര്യ സപ്ന ഏട്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്നപ്പോഴാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നേഴ്‌സ് ആയിരുന്ന  സ്വപ്ന തന്റെ ജീവന് അപകട സാധ്യതയുണ്ട് എന്ന് അറിയാമായിരുന്നിട്ടും കുഞ്ഞിന് അപകടം വരാതിരിക്കുവാന്‍ സര്‍ജറിയും, കീമോതെറാപ്പിയും വൈകിപ്പിച്ചു. ഏഴ് മക്കളെ അനാഥരാക്കാതെ ചികിത്സക്കായി തന്റെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?