Follow Us On

02

January

2026

Friday

Latest News

  • കോംഗോയില്‍  വീണ്ടും ഭീകരരുടെ വിളയാട്ടം; 60-ലധികം ക്രൈസ്തവരെ വധിച്ചു

    കോംഗോയില്‍ വീണ്ടും ഭീകരരുടെ വിളയാട്ടം; 60-ലധികം ക്രൈസ്തവരെ വധിച്ചു0

    കിന്‍ഷാസ/ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ: കോംഗോയിലെ എന്‍ടോയോ പട്ടണത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 64 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കിവു പ്രവിശ്യയിലെ സാന്‍ ജോസ് ഡി മംഗുരെഡ്ജിപ ഇടവകയില്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ സഖ്യകക്ഷിയായ ജിഹാദിസ്റ്റ് ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ് സാണ് ആക്രമണം നടത്തിയതെന്ന് പൊന്തിഫിക്കല്‍ സന്നദ്ധസംഘടനയായ എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്(എസിഎന്‍) റിപ്പോര്‍ട്ട് ചെയ്തു. ഇടവകയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന വിശ്വാസികളെയാണ് തോക്കുകളും ചുറ്റികകളും ഉപയോഗിച്ച് ഭീകരര്‍ ആക്രമിച്ചത്. ജൂലൈ 27 ന്, ഇറ്റൂറിയിലെ

  • ദൈവജനത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍

    ദൈവജനത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍0

    കൊച്ചി: ദൈവജനത്തെ തന്റെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന്  കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. പൗരോഹിത്യ ശുശ്രൂഷയെ ലാളിത്യംകൊണ്ട് അനശ്വരമാക്കിയ അദ്ദേഹം സേവനത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണവും സമര്‍പ്പണ ജീവിതത്തിന്റെ സാക്ഷ്യവുമാണ്. സിബിസിഐയുടെ വൈസ് പ്രസിഡന്റായും കാരിത്താസ് ഇന്ത്യയുടെ ചെയര്‍മാനായും ഭാരത കത്തോലിക്കാസഭയ്ക്കും പൊതുസമൂഹത്തിനും അദ്ദേഹം നല്‍കിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് വി.സി സെബാസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

  • ആത്മീയതയുടെയും മാനവികതയുടെയും സമന്വയ രൂപം

    ആത്മീയതയുടെയും മാനവികതയുടെയും സമന്വയ രൂപം0

    ഇരിങ്ങാലക്കുട: അഗാധമായ ആത്മീയതയുടെയും മാനവിക തയുടെയും സമന്വയ രൂപമായിരുന്നു മാര്‍ ജേക്കബ് തുങ്കുഴി എന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണുക്കാടന്‍. മൂന്നു രൂപതകളില്‍ അജപാലന ശുശ്രൂഷ നടത്തി വിശ്വാസി സമൂഹത്തിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ വേര്‍പാട് കേരള കത്തോലിക്ക സഭയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണ്. മലയോര കര്‍ഷകരുടെ ആധികളും ആശങ്കകളും സ്വപ്നങ്ങളും ഇല്ലായ്മകളും തൊട്ടറിഞ്ഞാണ് അദ്ദേഹം ജീവിച്ചത്. അതിനാല്‍ അദ്ദേഹത്തിന്റെ പൗരോഹിത്യ ശുശ്രൂഷയിലും രൂപതാസാരഥ്യത്തിലും മലയോര ജനതയുടെ കണ്ണീരിന്റെയും സ്വപ്നങ്ങളുടെയും നിഴലാട്ടമുണ്ടായിരുന്നു. ഇരിങ്ങാലക്കുട രൂപതയോട് അദ്ദേഹത്തിന് പിതൃതുല്യമായ

  • ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയശ്രേഷ്ഠന്‍: ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍

    ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയശ്രേഷ്ഠന്‍: ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍0

    കോഴിക്കോട്: ജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യവുംകൊണ്ട് ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയശ്രേഷ്ഠനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന് കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. കുട്ടികളോടൊപ്പം കളിക്കുകയും സുഹൃത്തുക്കളോടൊപ്പം ചിരിക്കുകയും, എല്ലാവരോടും സൗമ്യമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി എന്നും നമ്മെ പ്രചോദിപ്പിക്കുന്നതാണെന്ന് അനുശോചന സന്ദേശത്തില്‍ ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യംപോലും സ്‌നേഹമായിരുന്നു. എല്ലാവരുമായി ഇടപെടുക, എല്ലാവരെയും സ്‌നേഹിക്കുക, കണ്ടുമുട്ടുന്നവര്‍ക്ക് പുഞ്ചിരി നല്‍കുക, സൗമ്യതകൊണ്ട്ഹൃദയങ്ങള്‍ കീഴടക്കുക എന്നിവയായിരുന്നു മാര്‍ തൂങ്കുഴിയുടെ മുഖച്ഛായ. സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്‍കിയ

  • മാര്‍ ജേക്കബ് തൂങ്കുഴി; ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തിയ വലിയ മനസിന്റെ ഉടമ: മാര്‍ റാഫേല്‍ തട്ടില്‍

    മാര്‍ ജേക്കബ് തൂങ്കുഴി; ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തിയ വലിയ മനസിന്റെ ഉടമ: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ  അംശം കണ്ടെത്തുകയും അത് ഓര്‍മിച്ചുവച്ച് പറയുകയും ചെയ്യുന്ന  വലിയ മനസായിരുന്നു കാലംചെയ്ത തൃശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴിയുടേതെന്ന്  സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സഹപ്രവര്‍ത്തകരെ വിശ്വസിക്കുകയും അവരുടെ കഴിവുകളെ വിലമതിക്കുകയും തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ അവര്‍ക്കു ആത്മവിശ്വസം നല്‍കാനും സാധിച്ചിരുന്ന മികച്ച ആത്മീയ നേതാവായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴി എന്ന് ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്  അനുസ്മരിച്ചു. മലബാറിന്റെ സമഗ്ര

  • മാര്‍ ജേക്കബ് തൂങ്കുഴിയുടെ യാഥാര്‍ത്ഥ്യമായ പ്രവചനം

    മാര്‍ ജേക്കബ് തൂങ്കുഴിയുടെ യാഥാര്‍ത്ഥ്യമായ പ്രവചനം0

    പെരുവണ്ണാമൂഴി: മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദ് ബിഷപ് ആയിരുന്നപ്പോള്‍ മാര്‍ ജേക്കബ് തൂങ്കുഴി അദ്ദേഹത്തെക്കുറിച്ചൊരു പ്രവചനം നടത്തിയിരുന്നു. തട്ടില്‍ പിതാവ് സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് തിരികെ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ‘ആകാശംപോലെ വിശാലം’ എന്ന സുവനീറില്‍ എഴുതിയ ലേഖനത്തിലാണ് ഇങ്ങനെയൊരു കാര്യം പ്രവചന സ്വരത്തില്‍ എഴുതിയത്. അതേക്കുറിച്ച് മാര്‍ ജേക്കബ് തൂങ്കുഴി പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ”ജസെ തന്റെ മിടുക്കന്മാരായ മക്കളെയെല്ലാം സാമുവല്‍ പ്രവാചകന്റെ അടുത്തുകൊണ്ടുവന്ന് നിര്‍ത്തി.

  • മനുഷ്യരിലെ നന്മമാത്രം കാണുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഇടയന്‍ യാത്രയായി

    മനുഷ്യരിലെ നന്മമാത്രം കാണുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഇടയന്‍ യാത്രയായി0

    പെരുവണ്ണാമൂഴി: മനുഷ്യരിലെ നന്മമാത്രം കാണുകയും അതു ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ആര്‍ച്ചുബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി (94) നിത്യസമ്മാനത്തിനായി യാത്രയായി. കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

  • ലിയോ 14 ാമന്‍ പാപ്പയെ അര്‍മേനിയ  സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് കാതോലിക്കോസ്  കരേക്കിന്‍ രണ്ടാമന്‍

    ലിയോ 14 ാമന്‍ പാപ്പയെ അര്‍മേനിയ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍0

    റോം: ലിയോ 14 ാമന്‍ പാപ്പയെ അര്‍മേനിയ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍. ഇറ്റലിയിലെ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ അല്‍ബാനോ തടാകത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വില്ല ബാര്‍ബെറിനി എന്ന പേപ്പല്‍ വസതിയില്‍, പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയുടെ പാത്രിയാര്‍ക്കീസ്, കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍, ലിയോ പാപ്പയെ അര്‍മേനിയയിലേക്ക് ക്ഷണിച്ചത്. നീതിയില്‍ അധിഷ്ഠിതമായ സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. എഡി. 301-ല്‍ ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി സ്വീകരിച്ച ആദ്യ രാജ്യമാണ്

  • മരിയന്‍ ദേവാലയത്തിലേക്കുള്ള തീര്‍ത്ഥാടനത്തിനിടെ പാക്കിസ്ഥാനില്‍ കത്തോലിക്കാ വിശ്വാസി വെടിയേറ്റ് കൊല്ലപ്പെട്ടു

    മരിയന്‍ ദേവാലയത്തിലേക്കുള്ള തീര്‍ത്ഥാടനത്തിനിടെ പാക്കിസ്ഥാനില്‍ കത്തോലിക്കാ വിശ്വാസി വെടിയേറ്റ് കൊല്ലപ്പെട്ടു0

    കറാച്ചി/പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ മരിയാബാദിലുള്ള  പരിശുദ്ധ മറിയത്തിന്റെ ദേശീയ മരിയന്‍ ദേവാലയത്തിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നതിനിടെ കത്തോലിക്ക വിശ്വാസി അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികളുടെ സംഘം  വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അഫ്‌സല്‍ മാസിഹിനെ കൊലപ്പെടുത്തുകയായിരുന്നു. തീര്‍ത്ഥാടന സംഘത്തിലുള്ള 16 വയസുള്ള ആണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. അഫ്‌സല്‍ മാസിഹ് മറ്റ് 15 വിശ്വാസികളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കൊലപാതകം നടന്നത്. മോട്ടോര്‍ സൈക്കിളുകളില്‍ നിരവധി യുവാക്കള്‍ മിനിബസിനെ സമീപിച്ച് സംഘത്തെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. തീര്‍ത്ഥാടകര്‍ ദേവാലയത്തില്‍ നിന്ന് 19 മൈല്‍

National


Vatican

  • കുടുംബത്തിലെ ഐക്യം ഏറ്റവും വലിയ നന്മ: ലിയോ 14-ാമന്‍ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: നമുക്ക് ആഗ്രഹിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മയാണ് കുടുംബത്തിലെ ഐക്യമെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശിമുത്തച്ഛന്‍മാരുടെയും വയോധികരുടെയും ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിമധ്യേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ജൂബിലിയുടെ ഭാഗമായി ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന ആഘോഷകരമായ വിശുദ്ധ കുര്‍ബാനയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. കുടുംബങ്ങള്‍ മനുഷ്യരാശിയുടെ ഭാവി നിശ്ചയിക്കുന്ന ഇടങ്ങളാണെന്ന്  പാപ്പ പറഞ്ഞു.  നമ്മുടെ കുടുംബങ്ങളിലും നമ്മള്‍ താമസിക്കുന്ന, ജോലി ചെയ്യുന്ന, പഠിക്കുന്ന സ്ഥലങ്ങളിലും  ഐക്യം കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. ലോകത്തിന്

  • ഡോ. ലൂയിജി കാര്‍ബോണ്‍ വത്തിക്കാന്‍ ഹെല്‍ത്ത്‌കെയര്‍ ഡയറക്ടര്‍

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ പൊതുജനാരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിനുള്ള ഗവര്‍ണറേറ്റിന്റെ ആരോഗ്യ, ശുചിത്വ വിഭാഗത്തിന്റെ പുതിയ ഡയറക്ടറായി ഡോ. ലുയിജി കാര്‍ബോണ്‍ നിയമിതനായി. ഡോ. കാര്‍ബോണ്‍ ഇതേ ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടിച്ചിട്ടുണ്ട്‌. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പേഴ്സണല്‍ ഫിസിഷ്യന്‍ കൂടിയായിരുന്നു ഡോ. ലൂയിജി. അവസാനകാലം വരെ ഫ്രാന്‍സിസ് പാപ്പയെ ശുശ്രൂഷിച്ചിരുന്നത് ഇദ്ദേഹമാണ്.  2020 ഓഗസ്റ്റ് 1 മുതല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ച് 70 ാം വയസില്‍ വിരമിച്ച പ്രഫസര്‍ ആന്‍ഡ്രിയ അര്‍ക്കാന്‍ജെലിയുടെ പിന്‍ഗാമിയായാണ് ഡോ. കാര്‍ബോണ്‍ നിയമിതനായിരിക്കുന്നത്.  ഓഗസ്റ്റ് 1

  • തിരുരക്തത്തിന്റെ തിരുശേഷിപ്പിനെ ആദരിക്കുന്ന പ്രദക്ഷിണത്തിന് പതിനായിരങ്ങള്‍

    ബ്രസല്‍സ്/ബല്‍ജിയം:  ബ്രൂഗസില്‍ നടക്കുന്ന തിരുരക്ത പ്രദക്ഷിണത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. കുരിശുയുദ്ധങ്ങളെത്തുടര്‍ന്നാണ് 1304 മെയ് 3 മുതല്‍ എല്ലാ വര്‍ഷവും സ്വര്‍ഗാരോഹണ ദിനത്തില്‍ ഈ പ്രദക്ഷിണം നടത്തിവരുന്നു. ‘എഡെലെ കോണ്‍ഫ്രെറി വാന്‍ ഹെറ്റ് ഹീലിഗ് ബ്ലോഡ്’ (തിരുരക്തത്തിന്റെ നോബിള്‍ ബ്രദര്‍ഹുഡ്) സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഘോഷയാത്രയില്‍ ഏകദേശം 1,800 പേര്‍ ചേര്‍ന്ന് 53 ബൈബിള്‍, ചരിത്ര  രംഗങ്ങള്‍ പുനര്‍നിര്‍മ്മിച്ചത് ഘോഷയാത്രയെ വേറിട്ടതാക്കി. 2000-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ട മധ്യകാല നഗരമധ്യത്തിലൂടെയാണ് ഘോഷയാത്ര നടത്തിയത്. ടെഹ്റാന്‍-ഇസ്ഫഹാന്‍ ആര്‍ച്ചുബിഷപ്പും

  • ലിയോ 14-ാമന്‍  പാപ്പയുടെ നേതൃത്വത്തില്‍  ജപമാലയോടെ  വണക്കമാസ സമാപനം

    വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഗാര്‍ഡനില്‍ നടന്ന പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപന പ്രാര്‍ത്ഥനകള്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പ നേതൃത്വം നല്‍കി. സാന്റോ സ്റ്റെഫാനോ ഡെഗ്ലി അബിസിനി പള്ളിയില്‍ നിന്ന് ആരംഭിച്ച് ലൂര്‍ദ് ഗ്രോട്ടോയില്‍ അവസാനിച്ച മെഴുകുതിരി ഘോഷയാത്രയോടെയാണ് പ്രാര്‍ത്ഥന നടന്നത്. സന്തോഷകരമായ രഹസ്യങ്ങളുടെ  ജപമാല ചൊല്ലിയാണ് വണക്ക മാസവസാന പ്രാര്‍ത്ഥന നടത്തിയത്. ഗാര്‍ഡനിലെ ഗ്രോട്ടോയില്‍, ലിയോ പതിനാലാമന്‍ പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു.  വിശ്വാസത്തിന്റെ പ്രകടനമാണ് ജാഗരണം  എന്ന് പാപ്പ പറഞ്ഞു. ആത്മീയ യാത്രയില്‍ മറിയത്തോടൊപ്പം നടക്കുക

  • ആദ്യം സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം: ലിയോ 14 -ാമന്‍ പാപ്പ

    വത്തിക്കാന്‍ സിറ്റി: ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാനായി സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് ലിയോ 14 ാമന്‍ പാപ്പ. വെറോണയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ‘അരേന ഓഫ് പീസ്’ പരിപാടിയില്‍ പങ്കെടുത്ത 300-ല്‍ അധികം വരുന്ന സംഘടനാ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.  രാഷ്ട്രീയ മേഖലയില്‍ മാത്രം അല്ല, വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹിക മേഖലകളിലും ഇത്തരം സ്ഥാപനങ്ങള്‍ ആവശ്യമാണെന്ന് പാപ്പ പറഞ്ഞു സഭയുടെ സാമൂഹിക പ്രബോധനത്തെ ആധാരമാക്കി നടത്തിയ പ്രസംഗത്തില്‍ സമാധാന സ്ഥാപനം ‘എല്ലാവര്‍ക്കും

  • യുഎസിലെ മരിയ സ്റ്റെയിനിലെ ചരിത്രപ്രസിദ്ധമായ ദൈവാലയത്തിന് തീപിടിച്ചു

    മരിയ സ്റ്റെയിന്‍, ഒഹായോ: യുഎസിലെ ഒഹായോ സംസ്ഥാനത്തുള്ള  മരിയ സ്റ്റെയിനിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തിന് അഗ്നിബാധയില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു. പള്ളിയില്‍ തീജ്വാലകള്‍ വിഴുങ്ങിയപ്പോള്‍ മൈലുകള്‍ അകലെ നിന്ന് കട്ടിയുള്ള പുക കാണാമായിരുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ പറയുന്നതനുസരിച്ച്, തീ പെട്ടെന്ന് മേല്‍ക്കൂരയുടെ മുകള്‍ഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു. മേല്‍ക്കൂരയുടെ മുകള്‍ ഭാഗത്ത് മുഴുവന്‍ തീ ഉണ്ടായിരുന്നു. തീ പടരുമ്പോള്‍ പള്ളിക്കുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. കരാറുകാര്‍ പുറത്ത് മേല്‍ക്കൂരയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. പള്ളിയുടെ തൊട്ടടുത്താണ് പുരോഹിതന്റെ താമസസ്ഥലം. ദൈവാലയത്തില്‍

World


Magazine

Feature

Movies

  • ‘പ്രശസ്തിയേക്കാള്‍ വലുത് ദൈവം’ ഫൈനലിന് മുന്‍പ്  ദൈവത്തിന് മുമ്പില്‍  പ്രകടനവുമായി പ്രശസ്ത റിയാലിറ്റി ഷോ താരം

    ‘പ്രശസ്തിയേക്കാള്‍ വലുത് ദൈവം’ ഫൈനലിന് മുന്‍പ് ദൈവത്തിന് മുമ്പില്‍ പ്രകടനവുമായി പ്രശസ്ത റിയാലിറ്റി ഷോ താരം0

    അമേരിക്കയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ‘ദി വോയ്‌സ്’  സീസണ്‍ 28-ന്റെ ആവേശകരമായ ഫൈനല്‍ മത്സരം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള സമയം… ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉറ്റുനോക്കുന്ന ആ വലിയ പോരാട്ടത്തിന് തൊട്ടുമുമ്പ്, ഫൈനലിസ്റ്റായ ഓബ്രി നിക്കോള്‍ വലിയ സ്റ്റുഡിയോകളിലോ പരിശീലന കേന്ദ്രങ്ങളിലോ അല്ല ഓടിയത്… പെന്‍സില്‍വാനിയയിലെ ഹാനോവറിലുള്ള ‘ബസിലിക്ക ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്’ എന്ന ചരിത്രപ്രസിദ്ധമായ ദൈവാലയത്തിലേക്കായിരുന്നു അവളുടെ മടക്കയാത്ര. ഫൈനിലിന്റെ വലിയ വേദിയിലേക്ക് ചുവടുവെക്കുന്നതിന് മുന്‍പായി, തനിക്ക്  പാടാനുള്ള

  • ക്രിസ്മസ് കാലത്തെ അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ

    ക്രിസ്മസ് കാലത്തെ അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ0

    പനാജി: ക്രിസ്മസ് കാലത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച് ഗോവ-ദാമന്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ രാജ്യ ത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥയുടെ വേദനാജനകമായ സാക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 2026ലെ പുതുവത്സര സന്ദേശത്തിലാണ് കര്‍ദിനാള്‍ ഫെറാവോ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സമാധാനത്തെ സ്‌നേഹിക്കുകയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെയും മതങ്ങളെയും പാരമ്പര്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത നമ്മുടെ രാജ്യ ത്തി ന്റെ ധാര്‍മ്മികതയെ ഇത്തരം പ്രവൃത്തികള്‍ ദുര്‍ബലപ്പെടുത്തും.

  • വിശ്വാസത്തിന്റെ ധീര സാക്ഷികള്‍: 2025-ല്‍ കൊല്ലപ്പെട്ടത്  17 മിഷനറിമാര്‍

    വിശ്വാസത്തിന്റെ ധീര സാക്ഷികള്‍: 2025-ല്‍ കൊല്ലപ്പെട്ടത് 17 മിഷനറിമാര്‍0

    വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭ ‘പ്രത്യാശയുടെ ജൂബിലി വര്‍ഷമായി’ ആചരിച്ച 2025-ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത് 17 മിഷനറിമാര്‍. ഫിദെസ് വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്പ്രകാരം 2000-മാണ്ട് മുതല്‍ ഇതുവരെ വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന മിഷനറിമാരുടെയും അജപാലന പ്രവര്‍ത്തകരുടെയും സംഖ്യ 626  ആയി. വെല്ലുവിളികളുടെ നടുവിലും തങ്ങള്‍ ഏറ്റെടുത്ത ദൗത്യത്തില്‍ ഉറച്ചുനിന്ന വൈദികര്‍, കന്യാസ്ത്രീകള്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, അല്മായര്‍ എന്നിവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. മിഷനറിമാര്‍ക്ക് ഏറ്റവും അപകടകരമായ മേഖലയായി ആഫ്രിക്ക തുടരുന്നു. ഈ വര്‍ഷം

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?