Follow Us On

09

January

2026

Friday

Latest News

  • മാര്‍ത്തോമ്മാ ആശ്രമഭൂമിയിലെ കയ്യേറ്റം അപലപനീയം

    മാര്‍ത്തോമ്മാ ആശ്രമഭൂമിയിലെ കയ്യേറ്റം അപലപനീയം0

    കൊച്ചി: കളമശേരി മാര്‍ത്തോമ്മാ ആശ്രമത്തിന്റെ ഭൂമിയില്‍ ചിലര്‍ അതിക്രമച്ചു കയറിയത് അപലപനീയമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. കുറ്റവാളികള്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. അതേസമയം ഈ അതിക്രമത്തെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കായി ചിലര്‍ ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് തിരിച്ചറിയണമെന്നും ജാഗ്രതാ കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. പ്രശ്‌നത്തില്‍ ആശ്രമത്തിന്റെ നിലപാടുകള്‍ക്കും നടപടികള്‍ക്കും ജാഗ്രതാ കമ്മീഷന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സംഭവം ഉണ്ടായതു മുതല്‍ ഇതൊരു വര്‍ഗീയ സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ചിലരുടെ പ്രചാരണം. വര്‍ഷങ്ങളായി

  • മാര്‍ ജേക്കബ് തൂങ്കുഴി ഇനി ദീപ്തസ്മരണ

    മാര്‍ ജേക്കബ് തൂങ്കുഴി ഇനി ദീപ്തസ്മരണ0

    കോഴിക്കോട്: ആര്‍ച്ചുബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി ഇനി ജനഹൃദയങ്ങളിലെ ദീപ്തസ്മരണ. കോഴിക്കോട് ചേവരമ്പലത്തെ സൊസൈറ്റി ഓഫ് ക്രിസ്തുദാസി (എസ്‌കെഡി) സഭയുടെ ജനറലേറ്റിലെ ചാപ്പലില്‍ പ്രത്യേകം തയാറാക്കിയ കബറിടത്തിലായിരുന്നു സംസ്‌കാരം നടന്നത്. മാര്‍ ജേക്കബ് തൂങ്കുഴി സ്ഥാപിച്ച സന്യാസിനി സമൂഹമാണ് എസ്‌കെഡി. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കിന് ആളുകള്‍ പ്രാര്‍ത്ഥനകളോടെ അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തി. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ചായിരുന്നു ചാപ്പലില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പിലായി അന്ത്യവിശ്രമത്തിനുള്ള സ്ഥലം നിശ്ചയിച്ചത്. തന്റെ സംസ്‌കാരം ലളിതമായ രീതിയില്‍ നടത്തണമെന്നും അദ്ദേഹം വില്‍പത്രത്തില്‍ എഴുതിയിരുന്നു.

  • കര്‍ദിനാള്‍ വാന്‍ തുവാന്റെ നാമകരണനടപടികള്‍   പുനരുജ്ജീവിപ്പിക്കുന്നു

    കര്‍ദിനാള്‍ വാന്‍ തുവാന്റെ നാമകരണനടപടികള്‍ പുനരുജ്ജീവിപ്പിക്കുന്നു0

    വത്തിക്കാന്‍ സിറ്റി: വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കീഴില്‍  13 വര്‍ഷക്കാലം തടവില്‍ കഴിഞ്ഞ കര്‍ദിനാള്‍ ഫ്രാന്‍സിസ്-സേവ്യര്‍ നുയെന്‍ വാന്‍ തുവാന്റെ നാമകരണനടപടികള്‍ പുനരുജ്ജീവിപ്പിക്കുന്നു. വാന്‍ തുവാന്റെ ഇളയ സഹോദരിയും ജീവിച്ചിരിക്കുന്ന സഹോദരങ്ങളില്‍ അവസാന വ്യക്തിയുമായ എലിസബത്ത് നുയെന്‍ തി തു ഹോങ് വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.  വിയറ്റ്‌നാമീസ് കര്‍ദിനാളിന്റെ നാമകരണനടപടികളുമായി ബന്ധപ്പെട്ട് ഒരു പുതിയ വെബ് പേജ്  വത്തിക്കാന്റെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററി ആരംഭിച്ചിട്ടുണ്ട്. 13 വര്‍ഷം വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തടവുകാരനായിരുന്നു, അതില്‍ ഒമ്പത് വര്‍ഷവും

  • മിഷന്‍ലീഗ് ചിക്കാഗോ രൂപതാതല സമ്മേളനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍

    മിഷന്‍ലീഗ് ചിക്കാഗോ രൂപതാതല സമ്മേളനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ ടെക്സാസ്: ചെറുപുഷ്പ മിഷന്‍ലീഗിന്റെ ചിക്കാഗോ രൂപതാതല സമ്മേളനം ഒക്ടോബര്‍ 4നു നടക്കും. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍  ഇടവകയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. അന്നേദിവസം ഇടവകയില്‍ നടക്കുന്ന വിപുലവുമായ പരിപാടിയില്‍ ടെക്സാസ് ഒക്ലഹോമ റീജണിലെ ഇടവകയിലെ  അറുനൂറോളം ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങള്‍ പങ്കെടുക്കും. ചിക്കാഗോ രൂപതാ മെത്രാന്‍  മാര്‍ ജോയ് ആലപ്പാട്ട്  സമ്മേളനം ഉദ്ഘാടനം ചെയ്യും. റീജണിലെ ഇടവക യൂണിറ്റുകളുടെ മാര്‍ച്ചുപാസ്റ്റും മറ്റു വിവിധങ്ങളായ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ഭാരതസഭയിലെ  ഏറ്റവും വലിയ

  • നിയമം കയ്യിലെടെത്ത് ബജ്‌റംഗ്ദള്‍; മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീയെയും ഒപ്പം ഉണ്ടായിരുന്ന കുട്ടികളെയും റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ചു

    നിയമം കയ്യിലെടെത്ത് ബജ്‌റംഗ്ദള്‍; മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീയെയും ഒപ്പം ഉണ്ടായിരുന്ന കുട്ടികളെയും റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ചു0

    റാഞ്ചി: തീവ്രഹിന്ദുത്വ വര്‍ഗീയ സംഘടനയായ ബജ്‌റംഗ്ദള്‍ വീണ്ടും നിയമം കയ്യിലെടുത്ത് കന്യാസ്ത്രീയെയും ഒരു കത്തോലിക്ക സന്നദ്ധസംഘടനയുടെ രണ്ട് സ്റ്റാഫ് അംഗങ്ങളെയും 19 കുട്ടികളെയും ജാര്‍ഖണ്ഡിലെ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ചു. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേസ്റ്റേഷനില്‍ കഴിഞ്ഞ ജൂലൈ 25ന് രണ്ട് മലയാളി കന്യാസ്ത്രീകളെ തടഞ്ഞുവച്ച് ജയിലില്‍ അടപ്പിച്ചതും ഈ സംഘടനയുടെ നേതൃത്വത്തിലായിരുന്നു. മതപരിവര്‍ത്തനത്തിനായി കുട്ടികളെ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ജംഷഡ്പൂര്‍ ടാറ്റാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അവരെ തടഞ്ഞുവച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയകള്‍ വഴി സംഭവം

  • അനുസരണം,  സ്‌നേഹത്തിലധിഷ്ഠിതമായ  സ്വാതന്ത്ര്യത്തിന്റെ പാഠശാല:  ലിയോ 14-ാമൻ പാപ്പ

    അനുസരണം, സ്‌നേഹത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ പാഠശാല: ലിയോ 14-ാമൻ പാപ്പ0

    വത്തിക്കാന്‍ സിറ്റി: നൈമേഷികമായ വികാരങ്ങള്‍ക്കപ്പുറം, വിശ്വസ്തതയുടെ അടിസ്ഥാനം സ്ഥാപിക്കുന്ന,  സ്‌നേഹത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ പാഠശാലയാണ് അനുസരണമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. വാര്‍ഷിക സമ്മേളനങ്ങളിലും ജനറല്‍ ചാപ്റ്ററുകളിലും പങ്കെടുക്കാനെത്തിയ വിവിധ സന്യാസ സമൂഹങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മിഷനറീസ് ഓഫ് ദി പ്രഷ്യസ് ബ്ലഡ്, സൊസൈറ്റി ഓഫ് മേരി (മാരിസ്റ്റുകള്‍), ഫ്രാന്‍സിസ്‌കന്‍ ഫ്രയേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍, ഉര്‍സുലൈന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്  തുടങ്ങിയ സന്യാസ സഭകളുടെ പ്രതിനിധികള്‍ പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

  • നന്മയുടെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിച്ച ഇടയന്‍

    നന്മയുടെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിച്ച ഇടയന്‍0

    മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ  ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

  • മാര്‍ ജേക്കബ് തൂങ്കുഴി ധീരതയോടെ ദൈവജനത്തെ നയിച്ച ഇടയന്‍

    മാര്‍ ജേക്കബ് തൂങ്കുഴി ധീരതയോടെ ദൈവജനത്തെ നയിച്ച ഇടയന്‍0

    കാഞ്ഞിരപ്പള്ളി: ദൈവജനത്തെ ധീരതയോടെ നയിച്ച ഇടയനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. സഭയുടെ പ്രേഷിത ദൗത്യത്തെ വിശാലമായ കാഴ്ച്ചപ്പാടിലൂടെ ദര്‍ശിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് അദ്ദേഹത്തിന് സാധിച്ചു. മാര്‍ ജേക്കബ് തൂങ്കുഴിയുടെ പ്രാര്‍ത്ഥനാജീവിതവും ലാളിത്യവും കാലഘട്ടത്തിന് ചേര്‍ന്ന അജപാലന ശൈലിയും മാതൃക നല്‍കുന്നതായിരുന്നു. സാമൂഹ്യ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സ്വയം പര്യാപ്തരാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. ഏല്പിക്കപ്പെട്ട ശുശ്രൂഷയെ സ്‌നേഹം കൊണ്ടും ലാളിത്യംകൊണ്ടും അന്വര്‍ഥമാക്കിയ മാര്‍ ജേക്കബ് തൂങ്കുഴി ആദരപൂര്‍വം സ്മരിക്കപ്പെടുമെന്നും

  • ആര്‍ച്ചുബിഷപ് മിറോസ്ലാവ് വച്ചോവസ്‌കി ഇറാഖിലെ പുതിയ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ

    ആര്‍ച്ചുബിഷപ് മിറോസ്ലാവ് വച്ചോവസ്‌കി ഇറാഖിലെ പുതിയ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ0

    വത്തിക്കാന്‍ സിറ്റി: ആര്‍ച്ചുബിഷപ് മിറോസ്ലാവ് വച്ചോവസ്‌കിയെ ഇറാഖിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആയി ലിയോ 14 ാമന്‍ മാര്‍പാപ്പ നിയമിച്ചു. 2019 മുതല്‍,  വത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ അണ്ടര്‍സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന വച്ചോവസ്‌കിയെ  ആര്‍ച്ചുബിഷപ് പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടാണ് ഇറാഖിലെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോയായി നിയമിച്ചിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ മൂന്ന് വിഭാഗങ്ങളുടെ സാന്നിധ്യത്തില്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗറാണ് നിയമന പ്രഖ്യാപനം നടത്തിയത്. 1970 മെയ് 8 ന് പിസ്സില്‍ (പോളണ്ട്) ജനിച്ച വച്ചോവസ്‌കി 1996

National


Vatican

  • ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്  ആത്മാവിന്റെ പ്രതിരൂപം സൃഷ്ടിക്കാന്‍ കഴിയില്ല’ യുഎസ് മെത്രാന്‍സമതിയുടെ അജപാലന രേഖ

    വാഷിംഗ്ടണ്‍ ഡിസി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ  ദ്രുതഗതിയിലുള്ള ഉയര്‍ച്ചയെയും ഈ സാങ്കേതികവിദ്യ ഉയര്‍ത്തുന്ന വെല്ലുവിളികളോടും അവസരങ്ങളോടുമുള്ള കത്തോലിക്കാ സഭയുടെ പ്രതികരണത്തെയും അഭിസംബോധന ചെയ്യുന്ന അജപാലന രേഖ അമേരിക്കന്‍ മെത്രാന്‍സമിതി പ്രസിദ്ധീകരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ലോകത്തില്‍ സുവിശേഷം എങ്ങനെ സംസാരിക്കാമെന്നും ജീവിക്കാമെന്നും ഈ ലേഖനം പ്രതിപാദിക്കുന്നു. സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വികസനത്തെ ക്രിസ്ത്യാനികള്‍ ഭയപ്പെടേണ്ടതില്ലെന്ന്  ബിഷപ്പുമാര്‍ പറഞ്ഞു. അത് ‘ആത്മാവിന്റെ പ്രവൃത്തിക്ക് അന്യമല്ല, കാരണം ദൈവത്തിന്റെ ആത്മാവ് ചരിത്രം, സംസ്‌കാരം, മനുഷ്യ സര്‍ഗാത്മകത എന്നിവയിലൂടെ സഞ്ചരിക്കുന്നു.’ എന്നിരുന്നാലും, ‘സാങ്കേതികവിദ്യ അതിന്റെ പ്രതിച്ഛായയില്‍

  • സുവര്‍ണഹൃദയമുള്ള പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥതയില്‍ നടക്കുന്ന അത്ഭുതങ്ങള്‍

    വാഷിംഗ്ടണ്‍ ഡിസി:  കത്തോലിക്കാ വിശ്വാസിയായ  ആന്‍ഡ്രിയ പോളിയും ബാപ്റ്റിസ്റ്റ് വിശ്വാസിയായ എറിക്കും എയര്‍ ഫോഴ്‌സില്‍ ജോലി ചെയ്യുന്നതിടെയാണ് വിവാഹിതരാകുന്നത്.  ബാപ്റ്റിസ്റ്റ് വിശ്വാസിയായിരുന്നതിനാല്‍ എറിക്കിന് കത്തോലിക്കാ വിശ്വാസ രീതികളോട് വല്ലാത്ത എതിര്‍പ്പായിരുന്നു. ആന്‍ഡ്രിയയാകട്ടെ  തന്റെ  കത്തോലിക്ക വിശ്വാസത്തില്‍ തുടര്‍ന്നു. എന്നാല്‍ മകന്‍ ബ്രൂസിന്റെ ജനനത്തോടെ അവരുടെ ജീവിതം മാറിമറിഞ്ഞു. പ്രസവ സമയത്തു തന്നെ കുഞ്ഞിന്റെ ഹൃദയത്തില്‍ വൈകല്യം കണ്ടെത്തിയിരുന്നു.  ഈ അസുഖം കാലക്രമേണ മാറുമെന്ന് കരുതിയെങ്കിലും കുഞ്ഞിന്റെ ജീവന് തന്നെ  ഭീഷണിയായി അത് മാറി. അങ്ങനെ എറിക്കും ആന്‍ഡ്രിയയും

  • പരിശുദ്ധാത്മാവ് നമ്മുടെ ചങ്ങലകള്‍ തകര്‍ക്കും,നമ്മെ പുതിയ മനുഷ്യരാക്കും; പാപ്പയുടെ പന്തക്കുസ്താ സന്ദേശം

    വത്തിക്കാന്‍ സിറ്റി:  സെഹിയോന്‍ മാളികയില്‍ പന്തക്കുസ്താ തിരുനാളില്‍ സംഭവിച്ച കാര്യങ്ങള്‍ ഇന്നും നമ്മുടെ ഇടയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്ന് ലിയോ 14 മന്‍ മാര്‍പാപ്പ.  അപ്പസ്‌തോലന്‍മാരുടെ ജീവിതത്തിലേക്ക് അസാധാരണമായ വിധത്തില്‍ ആവസിച്ച പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന ആന്തരിക ചങ്ങലകളെയും ഭയങ്ങളെയും തകര്‍ക്കുന്നതിനും ശിലാഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനായി ഇന്നും നമ്മിലേക്ക് ആവസിക്കുന്നുണ്ടെന്ന് പന്തക്കുസ്താ തിരുനാള്‍ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ പാപ്പ പറഞ്ഞു. അപ്പസ്‌തോലന്‍മാരുടെ മേല്‍ ഇറങ്ങിയ പരിശുദ്ധാത്മാവിന്റെ അഗ്‌നിയെ പ്രതിനിധീകരിക്കുന്ന ചുവന്ന കുര്‍ബാന വസ്ത്രം ധരിച്ചാണ് മാര്‍പാപ്പ ദിവ്യബലിയര്‍പ്പിച്ചത്. യേശുവിന്റെ ശിഷ്യന്മാരുടെ ജീവിതത്തില്‍ ‘അസാധാരണമായ

  • എല്ലാ ക്രൈസ്തവ സഭകള്‍ക്കും പൊതുവായ ഈസ്റ്റര്‍ തിയതി; കത്തോലിക്ക സഭയുടെ നിലപാട് വ്യക്തമാക്കി ലിയോ 14 ാമന്‍ മാര്‍പാപ്പ

    റോം: എല്ലാ ക്രൈസ്തവ സഭകളും ഒരേദിനം ഈസ്റ്റര്‍ ആഘോഷിക്കുന്നതിന് പൊതുവായ തിയതി നിശ്ചയിക്കുന്നതിലുള്ള കത്തോലിക്ക സഭയുടെ താല്‍പ്പര്യം വ്യക്തമാക്കി ലിയോ 14 ാമന്‍ മാര്‍പാപ്പ. റോമിലെ സെന്റ് തോമസ് അക്വീനാസ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ‘നിഖ്യായും മൂന്നാം സഹസ്രാബ്ദത്തിലെ സഭയും: കത്തോലിക്കാ-ഓര്‍ത്തഡോക്‌സ് ഐക്യത്തിലേക്ക്’ എന്ന സിമ്പോസിയത്തില്‍ പ്രസംഗിച്ചപ്പോഴാണ് പാപ്പ ഈ വിഷയത്തിലുള്ള കത്തോലിക്ക സഭയുടെ നിലപാട് വ്യക്തമാക്കിയത്. 1,700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന നിഖ്യാ കൗണ്‍സിലിന്റെ ലക്ഷ്യങ്ങളിലൊന്ന് പ്രതിധ്വനിപ്പിച്ചുകൊണ്ട്, എല്ലാ ക്രൈസ്തവ സഭകള്‍ക്കും ഇടയില്‍ ഒരു പൊതു ഈസ്റ്റര്‍

  • ജയിലഴികള്‍ തടഞ്ഞില്ല, പാപ്പയെ കാണാന്‍… തടവുകാരെത്തി

    വത്തിക്കാന്‍ : റോമിലെ റെബിബിയ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന രണ്ട് തടവുകാര്‍ക്ക് കഴിഞ്ഞ ബുധനാഴ്ച ലിയോ പതിനാലാമന്‍ പാപ്പയുടെ  പൊതുസദസ്സില്‍ പങ്കെടുക്കാനും, പാപ്പയെ നേരില്‍ കണ്ടു സംസാരിക്കാനും പ്രത്യേക അനുമതി ലഭിച്ചു. ജയില്‍ ഡയറക്ടര്‍ തെരേസ മാസ്‌കോളോയ്‌ക്കൊപ്പമാണ് തടവു പുള്ളികള്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എത്തിയത്. പുതിയ മാര്‍പാപ്പയെ നേരിട്ട് കാണാനുള്ള അവസരം തടവുകാര്‍ക്ക് വളരെ ഹൃദ്യമായ അനുഭവമായിരുന്നു. അവര്‍ക്ക് പറയാനുള്ളത് അദ്ദേഹം ശ്രദ്ധയോടെ കേട്ടുവെന്നും ജയിലിന്റെ ചാപ്ലെയിന്‍ ഫാദര്‍ മാര്‍ക്കോ ഫിബ്ബി, സിഎന്‍എ ന്യൂസിനോട് പറഞ്ഞു.

  • ജീവിതത്തിന് അര്‍ത്ഥം തേടുന്നവരാണോ നിങ്ങള്‍? ദൈവത്തിലേക്ക് തിരിയുക: ലിയോ 14 ാമന്‍ പാപ്പ

    ജീവിതത്തിന്റെ അര്‍ത്ഥം എന്താണ് എന്ന് അന്വേഷിക്കുന്നവര്‍ക്ക് ദൈവത്തിന്റെ ‘മുന്തിരിത്തോപ്പില്‍’ ജോലി ചെയ്യുന്നതിലൂടെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനാവുമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന ജൂബിലി ആപ്ത വാക്യത്തെ  ആസ്പദമാക്കിയുള്ള മതബോധന പരമ്പരയില്‍ അവസാനമണിക്കൂറില്‍ ജോലിക്കെത്തിയ തൊഴിലാളികളെക്കുറിച്ചുള്ള ഉപമ വിശദീകരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഏറ്റവും അവസാന നാഴികയില്‍ ജോലിക്ക് എത്തുന്ന തൊഴിലാളികള്‍ക്ക് പോലും ഒരേ വേതനം നല്‍കുന്ന ഭൂവുടമയില്‍ നാം കാണുന്നത് കരുന്നമായനായ പിതാവിനെയാണെന്ന് പാപ്പ പറഞ്ഞു. ഈ ഭൂവുടമ  യോഗ്യതയില്‍ മാത്രമല്ല,

World


Magazine

Feature

Movies

  • ഐക്യം ആകര്‍ഷിക്കും വിഭാഗീയത ചിതറിക്കും; കര്‍ദിനാള്‍മാരുടെ കണ്‍സിസ്റ്ററിയില്‍ മാര്‍പാപ്പ

    ഐക്യം ആകര്‍ഷിക്കും വിഭാഗീയത ചിതറിക്കും; കര്‍ദിനാള്‍മാരുടെ കണ്‍സിസ്റ്ററിയില്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: സഭയ്ക്കുള്ളിലെ ഐക്യം വിശ്വാസികളെ ആകര്‍ഷിക്കുമ്പോള്‍, വിഭാഗീയത അവരെ ചിതറിക്കുമെന്ന മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ. വത്തിക്കാനില്‍ നടക്കുന്ന അസാധാരണ കണ്‍സിസ്റ്ററിയില്‍ ലോകമെമ്പാടുമുള്ള കര്‍ദിനാള്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. സഭ വളരുന്നത് മതപരിവര്‍ത്തനത്തിലൂടെയല്ല, യേശുവിനോടുള്ള ആകര്‍ഷണത്തിലൂടെയാണെന്നും ബനഡിക്ഡ് 16 -ാമന്‍ പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ജനുവരി 7, 8 തീയതികളിലായി നടക്കുന്ന സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. സഭയുടെ ആകര്‍ഷണം കത്തോലിക്കാ സഭയെന്ന സ്ഥാപനത്തിലല്ല, മറിച്ച് യേശുക്രിസ്തുവിലാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവിധ സംസ്‌കാരങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍

  • അര്‍ത്തുങ്കല്‍ തിരുനാള്‍ 10ന് കൊടിയേറും

    അര്‍ത്തുങ്കല്‍ തിരുനാള്‍ 10ന് കൊടിയേറും0

    ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാള്‍ ജനുവരി 10ന് കൊടിയേറി 27-ന് സമാപിക്കും.  10 ന് രാവിലെ പാലായില്‍നിന്ന് തിരുനാള്‍ പതാക അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിക്കും, 5.30ന് ബീച്ച് കുരിശടിയില്‍നിന്ന് പതാക പ്രയാണം, 6.30ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റും.  18ന് രാവിലെ അഞ്ചിനു നടതുറക്കല്‍, തിരുസ്വരൂപ വന്ദനം. 11ന് മലങ്കര റീത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവല്ല ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായം മറുപടി നല്‍കും

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായം മറുപടി നല്‍കും0

    കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരി ക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കു ന്നില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായം മറുപടി നല്‍കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി യുടെയും സര്‍ക്കാരിന്റെയും നയം അവഹേളനാപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണ്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കത്തോലിക്ക കോണ്‍ഗ്രസ് ഈ വിഷയം ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം മൂന്നു തവണ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?