Follow Us On

05

February

2025

Wednesday

Latest News

  • ഹെയ്തി തകര്‍ച്ചയുടെ വക്കില്‍: അപായമണി മുഴക്കി ബിഷപ്പുമാര്‍

    ഹെയ്തി തകര്‍ച്ചയുടെ വക്കില്‍: അപായമണി മുഴക്കി ബിഷപ്പുമാര്‍0

    പോര്‍ട്ട് ഓ പ്രിന്‍സ്/ ഹെയ്തി: അക്രമം വ്യാപകമായതിനെ തുര്‍ന്ന് ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിലെ ജനജീവിതം സ്തംഭിച്ചു. ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും വിദ്വേഷത്തെ മറികടക്കണമെന്നും ഹെയ്തിയിലെ കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്ത് സമാധാനമില്ല എന്നും തങ്ങള്‍ക്ക് സുരക്ഷിതത്വം അനുഭവിക്കാന്‍ സാധിക്കാത്ത അവസ്ഥായാണുള്ളതെന്നും സര്‍ക്കാരിനെയും പൊതുസമൂഹത്തെയും അഭിസംബോധന ചെയ്യുന്ന കത്തില്‍ ബിഷപ്പുമാര്‍ വ്യക്തമാക്കി. തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സ് ഒറ്റപ്പെട്ടു, സ്‌കൂളുകള്‍ അടച്ചു, തൗസെയിന്റ് ലൂവെര്‍ച്ച്വര്‍ അന്താരാഷ്ട്ര വിമാനത്താവളം പോലും അടച്ചിരിക്കുകയാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബര്‍

  • അസമില്‍ രോഗശാന്തി ശുശ്രൂഷ നടത്തിയ സുവിശേഷ പ്രഘോഷകന്‍ അറസ്റ്റില്‍

    അസമില്‍ രോഗശാന്തി ശുശ്രൂഷ നടത്തിയ സുവിശേഷ പ്രഘോഷകന്‍ അറസ്റ്റില്‍0

    ഗുവഹാത്തി: അസമിലെ പദംപൂരില്‍ രോഗശാന്തി പ്രാര്‍ത്ഥന നടത്തിയതിന് ക്രിസ്ത്യന്‍ സുവിശേഷ പ്രഘോഷകനെ അറസ്റ്റ് ചെയ്തു. പ്രഞ്ജല്‍ ഭൂയാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. രോഗശാന്തി ശുശ്രൂഷകള്‍ തടയുന്നതിനായി പുതുതായി സംസ്ഥാനത്ത് നടപ്പാക്കിയ നിയമത്തിന്റെ മറവിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അന്തവിശ്വാസങ്ങളെ പിഴുതെറിയാനാണെന്ന വാദത്തിലാണ് ഈ നിമയമം കൊണ്ടുവന്നതെങ്കിലും, മതന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രൈസ്തവരെ പീഡിപ്പിക്കുന്നതിനായാണ് ഈ നിയമം ഉപയോഗിക്കുന്നത്. പ്രാര്‍ത്ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് അവകാശപ്പെട്ട് ഗ്രാമവാസികളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഒരാള്‍ നല്‍കിയ പരാതിയിലാണ് ഈ നീക്കം. അറസ്റ്റ്

  • സായംപ്രഭ സംഗമം ശ്രദ്ധേയമായി

    സായംപ്രഭ സംഗമം ശ്രദ്ധേയമായി0

    കോട്ടപ്പുറം:  മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ സായം പ്രഭ അംഗങ്ങള്‍ക്കായി സ്‌നേഹസ്പര്‍ശം എന്ന പേരില്‍ സായംപ്രഭ സംഗമം സെന്റ് മൈക്കിള്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടത്തി. കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (കിഡ്‌സ്) നേതൃത്വത്തിലാണ് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ സംഗമം സംഘടിപ്പിച്ചത്. സിനി ആര്‍ട്ടിസ്റ്റ് പൗളി വത്സന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപതാധ്യക്ഷന്‍  ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു.  മഴവില്‍ മനോരമ എന്ന വിനോദ ചാനലില്‍ സംപ്രേഷണം

  • സെന്റ് പോള്‍സ് മൈനര്‍ സെമിനാരി മുന്‍ റെക്ടര്‍ ഫാ. വര്‍ഗീസ് ആലുക്കല്‍ അന്തരിച്ചു

    സെന്റ് പോള്‍സ് മൈനര്‍ സെമിനാരി മുന്‍ റെക്ടര്‍ ഫാ. വര്‍ഗീസ് ആലുക്കല്‍ അന്തരിച്ചു0

    കോഴിക്കോട്: കോഴിക്കോട് രൂപതയിലെ മേരിക്കുന്ന് സെന്റ് പോള്‍സ് മൈനര്‍ സെമിനാരി മുന്‍ റെക്ടറും വിവിധ ദൈവാലയങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ച ഫാ. വര്‍ഗീസ് ആലുക്കല്‍ (82) അന്തരിച്ചു. മേരിക്കുന്ന് ഷാലോം പ്രീസ്റ്റ്‌ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. ഭൗതികശരീരം ഹോളി റെഡീമര്‍ ദൈവാലയത്തിലെ സംസ്‌കാരശുശ്രൂഷകള്‍ക്കുശേഷം സ്വദേശമായ കാലടിയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് (നവംബര്‍ 28) മൂന്നിന് കാലടി സെന്റ് ജോര്‍ജ് ദൈവാലയ സെമിത്തേരിയില്‍. 1942 ഫെബ്രുവരി രണ്ടിന് കാലടി ചെങ്ങല്‍ ആലുക്കല്‍ വീട്ടില്‍ പൈലിയുടെയും റോസമ്മ ആലുക്കലിന്റെയും മകനായാണ് ജനനം.

  • ലത്തീന്‍ കത്തോലിക്ക ദിനാചരണവും കെഎല്‍സിഎ സമ്മേനവും ഡിസംബര്‍ 15ന്; പതാക പ്രയാണം നവംബര്‍ 29ന് ഉദ്ഘാടനം ചെയ്യും

    ലത്തീന്‍ കത്തോലിക്ക ദിനാചരണവും കെഎല്‍സിഎ സമ്മേനവും ഡിസംബര്‍ 15ന്; പതാക പ്രയാണം നവംബര്‍ 29ന് ഉദ്ഘാടനം ചെയ്യും0

    കൊച്ചി: ലത്തീന്‍ കത്തോലിക്കാ സഭ സംസ്ഥാനതലത്തില്‍ ലത്തീന്‍ കത്തോലിക്കാ ദിനം ആചരിക്കുന്ന ഡിസംബര്‍ 15ന് തിരുവനന്തപുരത്ത് നടക്കുന്ന കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സമ്പൂര്‍ണ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 29 ന് ഗോവ ആര്‍ച്ചുബിഷപ്  കര്‍ദിനാള്‍ ഡോ. ഫിലിപ് നേരി നിര്‍വഹിക്കും. ഗോവ ബോംജീസസ് ബസിലിക്കയില്‍ നടക്കുന്ന പരിപാടിയില്‍ കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി പതാക ഏറ്റുവാങ്ങും. സംസ്ഥാന ഭാരവാഹികളും വിവിധ രൂപത പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും. നവംബര്‍

  • മുനമ്പം നിരാഹാര സമരം 47-ാം ദിനത്തിലേക്ക്

    മുനമ്പം നിരാഹാര സമരം 47-ാം ദിനത്തിലേക്ക്0

    മുനമ്പം:  റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതി നായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 47-ാം ദിനത്തിലേക്ക്. 46-ാം ദിനം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. പതിനാലുപേര്‍ നിരാഹര സമരത്തില്‍ പങ്കുചേര്‍ന്നു.

  • മൂന്നരമാസത്തെ പട്ടിണിക്ക് അറുതി; ഒന്നരലക്ഷം ജനങ്ങള്‍ക്കുള്ള ഭക്ഷണവുമായി  വാഹനവ്യൂഹം സുഡാനില്‍

    മൂന്നരമാസത്തെ പട്ടിണിക്ക് അറുതി; ഒന്നരലക്ഷം ജനങ്ങള്‍ക്കുള്ള ഭക്ഷണവുമായി വാഹനവ്യൂഹം സുഡാനില്‍0

    എല്‍ ഫാഷര്‍/നോര്‍ത്ത് ഡാര്‍ഫര്‍: ഒന്നരലക്ഷം ജനങ്ങള്‍ക്ക്  ഒരുമാസത്തോളം കഴിയാനുള്ള 17,500 ടണ്‍  ഭക്ഷണവുമായി 700 വാഹനങ്ങളടങ്ങുന്ന വ്യൂഹം നോര്‍ത്ത് ഡര്‍ഫറിലെ സംസം അഭയാര്‍ത്ഥി ക്യാമ്പിലെത്തി. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ നേതൃത്വത്തിലാണ് ഏറ്റവും കൂടിയ തോതിലുള്ള പട്ടിണിയായ ഫേസ് 5 വിഭാഗത്തിലുള്ള  ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന സംസം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഭക്ഷണസാമഗ്രികളുമായി ട്രക്കുകളെത്തിയത്. ഈ ക്യാമ്പില്‍ കഴിയുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവ് ജൂലൈ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും മഴക്കെടുതിയും മൂലമാണ് ഭക്ഷണമെത്തിക്കുന്നത് ഇത്രയും വൈകിയതെന്ന്

  • അഞ്ച് വയസായിട്ടും കൊച്ചുമകള്‍ക്ക് മാമ്മോദീസാ നല്‍കുന്നില്ല; വല്യമ്മയുടെ പരാതിക്ക്് സാന്ത്വനമായി പാപ്പയുടെ മറുപടി

    അഞ്ച് വയസായിട്ടും കൊച്ചുമകള്‍ക്ക് മാമ്മോദീസാ നല്‍കുന്നില്ല; വല്യമ്മയുടെ പരാതിക്ക്് സാന്ത്വനമായി പാപ്പയുടെ മറുപടി0

    വത്തിക്കാന്‍ സിറ്റി: വിശ്വാസമില്ലാത്ത മകളും മരുമകനും കൊച്ചുമകള്‍ക്ക് അഞ്ച് വയസായിട്ടും മാമ്മോദീസാ നല്‍കാത്തതിലുള്ള വലിയ വേദനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പക്ക്  കത്തയച്ച ഇറ്റലിയില്‍ നിന്നുള്ള വല്യമ്മക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മകളുടെയും മരുമകന്റെയും പ്രവൃത്തിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തില്‍ യേശു എന്താവും ഇതിനെപ്പറ്റി ചിന്തിക്കുന്നതെന്നും ഇറ്റലിയിലെ ബെര്‍ഗാമോയില്‍ നിന്നുള്ള ഒലീവ എന്ന വല്യമ്മ പാപ്പയോട് ചോദിച്ചു. ഒലീവയുടെ വേദന തനിക്ക് മനസിലാകുന്നുണ്ടെന്ന് പറഞ്ഞ പാപ്പ മാമ്മോദീസാ മഹത്തായ സമ്മാനമാണെന്നും പാപ്പയായ ശേഷം മാമ്മോദീസാ നല്‍കിയ അവസരങ്ങളെല്ലാം തനിക്ക് വലിയ

  • ‘കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മിഷനറി’

    ‘കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മിഷനറി’0

    വത്തിക്കാന്‍ സിറ്റി: ദിവംഗതനായ മതാന്തരസംവാദത്തിനായുള്ള ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച തീക്ഷ്ണമതിയായ മിഷനറിയായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.  ദൈവത്തിന് മനുഷ്യരോടുള്ള സ്‌നേഹത്തിന് ജ്ഞാനത്തോടെ സാക്ഷ്യം വഹിക്കാന്‍ തന്റെ എല്ലാ കര്‍ത്തവ്യങ്ങളിലും കര്‍ദിനാള്‍ പരിശ്രമിച്ചിരുന്നതായും കൊമ്പോനി മിഷനറീസ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്  സഭയുടെ വികാര്‍ ജനറലിനയച്ച അനുശോചന സന്ദേശത്തില്‍ പാപ്പ പറഞ്ഞു. 2019 മുതല്‍ വത്തിക്കാനിലെ മതാന്തര സംവാദങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായിരുന്നു കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍

National


Vatican

  • ഗര്‍ഭഛിദ്രം ഗൗരവസ്വഭാവമുള്ള കൊലപാതകം

    അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പരിഗണിക്കുമ്പോള്‍ സാധാരണ കൊലപാതകത്തേക്കാള്‍ കൂടുതല്‍ ഗൗരവമുള്ള കൊലപാതകമാണ് ഗര്‍ഭഛിദ്രമെന്ന് അര്‍ജന്റീനയുടെ പ്രസിഡന്റ് ജേവിയര്‍ മിലേയി. ബ്യൂണസ് അയേഴ്‌സിലെ കാര്‍ഡിനല്‍ കോപല്ലോ സ്‌കൂളില്‍ നടത്തിയ പ്രസംഗത്തിലാണ് ഹയര്‍ സെക്കന്റി വിദ്യാര്‍ത്ഥികളോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അര്‍ജന്റീനയിലെ നിയമപ്രകാരം രക്തബന്ധമുള്ളവര്‍ നടത്തുന്ന കൊലപാതകം  കൂടുതല്‍ ഗൗരവമുള്ളതായാണ്  കണക്കാക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം. നിലവില്‍ ഗര്‍ഭഛിദ്രം നിയമവിധേയമായിട്ടുള്ള രാജ്യമാണ് അര്‍ജന്റീന. അധികാരത്തിലെത്തിയാല്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള പ്രസിഡന്റ് മിലേയി അധികം വൈകാതെ

  • ‘ഈശോ വന്നത് വിധിക്കാനല്ല, രക്ഷിക്കാന്‍’

    ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല പ്രത്യുത അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്(യോഹ. 3:17) എന്ന യേശുവിന്റെ വാക്കുകള്‍ വിശ്വാസികളെ ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിന്റെ മുമ്പില്‍ രഹസ്യങ്ങളൊന്നുമില്ലെന്നും അവന്‍ നമ്മുടെ ഹൃദയവിചാരങ്ങള്‍ എല്ലാം അറിയുന്നവനാണെന്നും ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം നടത്തിയ പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. പാപികളായ നമ്മെക്കുറിച്ചുള്ള അറിവ് നമ്മെ വിധിക്കാന്‍ ഉപയോഗിച്ചാല്‍ ഒരുവനും രക്ഷ പ്രാപിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ യേശു നമ്മെ വിധിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരും നശിച്ചുപോകരുതെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. കര്‍ത്താവിന്റെ നോട്ടം

  • ‘വിവാഹവും’ ‘മാതൃത്വവും’ പരിപാവനമാണെന്ന്  ഐറിഷ് ജനത; ഭരണഘടനയില്‍ നിന്ന് ഇവ ‘നീക്കനുള്ള’  ശ്രമത്തിനെതിരെ ജനവിധി

    ഡബ്ലിന്‍: പരമ്പരാഗതമായ വിവാഹവും മാതൃത്വവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഐറിഷ് ഗവണ്‍മെന്റ് നീക്കം പരാജയപ്പെട്ടു. അയര്‍ലണ്ടിലെ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ ഭരണഘടന ഭേദഗതിക്കായി കൊണ്ടുവന്ന രണ്ട് ഹിതപരിശോധനകളിലാണ് ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെ പരമ്പരാഗതമായ വിവാഹത്തിനും മാതൃത്വത്തിന്റെയും പ്രാധാന്യത്തിനുള്ള തങ്ങളുടെ പിന്തുണ വ്യക്തമാക്കിയത്. വിവാഹതിരായ കുടുംബങ്ങള്‍ക്കൊപ്പം ലിവിംഗ് റ്റുഗതര്‍ പോലുള്ള ബന്ധങ്ങളില്‍ ദീര്‍ഘനാള്‍ കഴിയുന്നവരെയും കുടുംബത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുവാനുള്ള ഭരണഘടനാഭേദഗതിയായ ‘ഫാമിലി അമെന്റ്മെന്റി’നെതിരെ ജനഹിതപരിശോധനയില്‍ പങ്കെടുത്ത 68 ശതമാനമാളുകളാണ് വോട്ടു ചെയ്തത്.

  • വിശുദ്ധ നാടിന് വേണ്ടിയുള്ള ദുഃഖവെള്ളിയിലെ സംഭാവനകള്‍ ഉദാരതയോടെ നല്‍കണമെന്ന്  വത്തിക്കാന്‍

    ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ മുറിപ്പാടുകള്‍ പേറുന്ന വിശുദ്ധ നാടിന് വേണ്ടി ഈ ദുഃഖവെള്ളി ദിനത്തില്‍, ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ ഉദാരമായി സംഭവാന നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി വത്തിക്കാന്‍. ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണ് പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള ഡിക്കാസ്റ്ററി പ്രീഫെക്ടായ കര്‍ദിനാള്‍ ക്ലൗഡിയോ ഗുഗറോട്ടി ഈ അഭ്യര്‍ത്ഥന നടത്തിയത്. ദുഃഖവെള്ളി ദിവസം വിശുദ്ധ നാടിന് സംഭാവന നല്‍കുന്നത് കുറച്ച് ക്രിസ്ത്യാനികള്‍ പിന്തുടരുന്ന പവിത്രമായ പാരമ്പര്യം മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ കടമായാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. കഴിഞ്ഞ കാലത്ത് നിരവധി ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം

  • ‘അഹങ്കാരം എല്ലാ തിന്മകളുടെയും റാണി’

    വത്തിക്കാന്‍ സിറ്റി: അഹങ്കാരമാണ് എല്ലാ തിന്മകളുടെയും മഹാറാണിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ തിന്മക്ക് വശംവദരാകുന്നവര്‍ ദൈവത്തില്‍ നിന്ന് അകലെയാണെന്നും ക്രൈസ്തവ വിശ്വാസി വിളിക്കപ്പെട്ടിരിക്കുന്ന മറ്റേത് യുദ്ധത്തെക്കാളും കൂടുതല്‍ സമയവും പ്രയത്‌നവും ഇതിനെ അതിജീവിക്കാന്‍ ആവശ്യമാണെന്നും പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. മിഥ്യയായ അഭിമാനബോധം സ്വാര്‍ത്ഥതയുടെ ഫലമായുണ്ടാകുന്ന രോഗമാണെങ്കില്‍ അഹങ്കാരം വിതയ്ക്കുന്ന നാശത്തോട് തുലനം ചെയ്യുമ്പോള്‍ അത് കേവലം ബാലിശമായ തിന്മ മാത്രമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അഹങ്കാരം ബന്ധങ്ങളെ നശിപ്പിക്കുന്നു. സാഹോദര്യത്തിന് പകരം അത് വിഭാഗീയത

  • മാര്‍ക്കറ്റും  ലാഭവും വ്യാജദൈവങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: നമ്മുടെ മനുഷ്യത്വത്തെ നശിപ്പിക്കുന്ന വ്യാജദൈവങ്ങളാണ് കമ്പോളവും ലാഭത്തിന് വേണ്ടിയുള്ള നെട്ടോട്ടമെന്നും കാലം തെളിയിച്ചതായി ഫ്രാന്‍സിസ് മാര്‍പാപ്പ. സാമൂഹ്യ അവകാശങ്ങള്‍ക്കും ഫ്രാന്‍സിസ്‌കന്‍ ആശയങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ജഡ്ജിമാരുടെ പാന്‍-അമേരിക്കന്‍ കൂട്ടായ്മക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കുറച്ച് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ലക്ഷക്കണക്കിന് ദരിദ്രര്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന അനീതി നിറഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പാപ്പ പറഞ്ഞു. ലക്ഷക്കണക്കിന് കുട്ടികള്‍ എച്ചില്‍ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ലോകത്തില്‍ ഭാവിയോ വികസനമോ ജനാധിപത്യമോ ഉണ്ടെന്ന്

Magazine

Feature

Movies

  • കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം തൃശൂരില്‍

    കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം തൃശൂരില്‍0

    തൃശൂര്‍: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം ഏഴ്, എട്ട് തിയതികളില്‍ തൃശൂര്‍ ഡിബിസിഎല്‍സി ഹാളില്‍ നടക്കും. ഏഴിന് വൈകുന്നേരം അഞ്ചിന് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും നടക്കും. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയായിരിക്കും. അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിക്കും. അധ്യാപകരംഗത്ത്

  • ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍ എംഎസ്എഫ്എസ് സുപ്പീരിയര്‍ ജനറല്‍

    ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍ എംഎസ്എഫ്എസ് സുപ്പീരിയര്‍ ജനറല്‍0

    കോഴിക്കോട്: മിഷണറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സാലസ് (എംഎസ്എഫ്എസ്) സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍ എംഎസ്എഫ്എസ് തിരഞ്ഞെടുക്കപ്പെട്ടു. താമരശേരി രൂപതയിലെ വേനപ്പാറ തിരുകുടുംബ ഇടവകാംഗമാണ് ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍. എംഎസ്എഫ്എസ് സഭയുടെ അസിസ്റ്റന്റ് ജനറല്‍, ജനറല്‍ സെക്രട്ടറി ഫോര്‍ മിഷന്‍ എന്നീ നിലകളില്‍ റോമില്‍ ശുശ്രൂഷ ചെയ്തു വരുന്നതിനിടയിലാണ് പുതിയ നിയമനം. ഈസ്റ്റ് ആഫ്രിക്കന്‍ പ്രോവിന്‍സ് അംഗമായ ഫാ. ജോണ്‍സണ്‍ ഇതേ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി സേവന മനുഷ്ഠിച്ചിട്ടുണ്ട്. സെമിനാരി അധ്യാപകനും പരിശീലകനുമായ

  • കാര്‍ഷിക സമൃദ്ധിയും പരിസ്ഥിതി സൗഹാര്‍ദ്ദ ജിവിത ശൈലിയും നാടിന്റെ പുരോഗതിയുടെ നട്ടെല്ല്

    കാര്‍ഷിക സമൃദ്ധിയും പരിസ്ഥിതി സൗഹാര്‍ദ്ദ ജിവിത ശൈലിയും നാടിന്റെ പുരോഗതിയുടെ നട്ടെല്ല്0

    കോട്ടയം:  കാര്‍ഷിക സമൃദ്ധിയും പരിസ്ഥിതി സൗഹാര്‍ദ്ദ ജിവിത ശൈലിയും നാടിന്റെ പുരോഗതിയുടെ നട്ടെല്ലാണെന്ന് രജിസ്ട്രേഷന്‍ മ്യൂസിയം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും മൂന്നാം ദിനത്തിലെ പരിസ്ഥിതി സൗഹാര്‍ദ്ദ ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?