Follow Us On

30

July

2025

Wednesday

Latest News

  • ‘വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ’ നിയമവിധേയമാക്കുന്നതിന് തൊട്ടരുകില്‍  ന്യൂയോര്‍ക്ക്  ;  ബില്ലില്‍ ഗവര്‍ണര്‍ ഒപ്പവയ്ക്കരുതെന്ന് ബ്രൂക്ലിന്‍ ബിഷപ്

    ‘വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ’ നിയമവിധേയമാക്കുന്നതിന് തൊട്ടരുകില്‍ ന്യൂയോര്‍ക്ക് ; ബില്ലില്‍ ഗവര്‍ണര്‍ ഒപ്പവയ്ക്കരുതെന്ന് ബ്രൂക്ലിന്‍ ബിഷപ്0

    ന്യൂയോര്‍ക്ക്: ‘വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ’ (asstsied suicide) നിയമവിധേയമാക്കാനുള്ള ന്യൂയോര്‍ക്ക് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ, കടുത്ത പ്രതിഷേധവുമായി ക്രൈസ്തവ പ്രോ-ലൈഫ് സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത്. പ്രായമായവരും മാരകരോഗികളും ഉള്‍പ്പെടെയുള്ള ദുര്‍ബലരായ മനുഷ്യരുടെ ജീവനെ അപകടത്തിലാക്കുന്ന ബില്‍ നിയമമാകുന്നതിന്റെ തൊട്ടടുത്ത് എത്തിയിരിക്കുകയാണ്.സംസ്ഥാന നിയമനിര്‍മാണസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ കാത്തി ഹോച്ചുലിന്റെ ഒപ്പിനായി സമര്‍പ്പിച്ചിരിക്കുകയാണ്. രോഗികള്‍ക്ക് മാരകമായ മരുന്നുകള്‍ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക്  അനുവാദം നല്കുന്ന നിയമം നിലവില്‍ വന്നാല്‍, ദയാവധം   നിയമവിധേയമാക്കുന്ന  യുഎസിലെ 12-ാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക് മാറും.യൂറോപ്യന്‍ രാജ്യങ്ങളില്‍,

  • കാര്‍ലോ അക്യുട്ടിസിനെയും  പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും സെപ്റ്റംബര്‍ 7 ന്വിശുദ്ധരായി പ്രഖ്യാപിക്കും

    കാര്‍ലോ അക്യുട്ടിസിനെയും പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും സെപ്റ്റംബര്‍ 7 ന്വിശുദ്ധരായി പ്രഖ്യാപിക്കും0

    വത്തിക്കാന്‍ സിറ്റി: യുവ കത്തോലിക്ക വാഴ്ത്തപ്പെട്ടവരായ കാര്‍ലോ അക്യുട്ടിസിനെയും വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും സെപ്റ്റംബര്‍ 7 ന് ഒരുമിച്ച് വിശുദ്ധരായി പ്രഖ്യാപിക്കും. ജൂണ്‍ 13 ന് അപ്പസ്‌തോലിക് കൊട്ടാരത്തില്‍ നടന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിലെ കര്‍ദിനാള്‍മാരുടെ ആദ്യത്തെ സാധാരണ പൊതു കണ്‍സെസ്റ്ററിയിലാണ് തീയതി നിശ്ചയിച്ചത്. യുവജനങ്ങളുടെ ജൂബിലി ആഘോഷത്തിനിടെ ഓഗസ്റ്റ് 3-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഫ്രാസാറ്റിയുടെ വിശുദ്ധപദവി പ്രഖ്യാപനവും അപ്രതീക്ഷിതമായി സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റാന്‍ കണ്‍സിസ്റ്ററി തീരുമാനിക്കുകയായിരുന്നു.. നേരത്തെ ഏപ്രില്‍ 27-ന് നടത്താനിരുന്ന അക്യുട്ടിസിന്റെ

  • ഞങ്ങളുടെ തൊട്ടപ്പുറത്തെ മൈക്കിളച്ചന്‍

    ഞങ്ങളുടെ തൊട്ടപ്പുറത്തെ മൈക്കിളച്ചന്‍0

    നിരവധി വാക്കുകള്‍ ആദ്ധ്യാത്മിക പാതയില്‍ ഉണ്ട്. സ്പിരിച്ച്വല്‍ ഗൈഡന്‍സ്, സ്പിരിച്ച്വല്‍  കൗണ്‍സലിങ്ങ് എന്നതൊക്കെ അവയില്‍ ചിലതാണ്. എന്നാല്‍ സ്പിരിച്ച്വല്‍ കെയറിങ്ങ് എന്ന വാക്കിനെ അന്വര്‍ത്ഥമാക്കി കടന്നുപോയ ഒരാളാണ് ഫാ. മൈക്കിള്‍ കരീക്കുന്നേല്‍ വി.സി (77). വെളുത്ത പാന്റ്‌സും ജുബയും വെള്ളത്താടിയുമായി ഒരു സ്വര്‍ഗീയ അപ്പച്ചനെപ്പോലെ അദ്ദേഹം കടന്നുവരുമായിരുന്നു. ചുണ്ടില്‍ പുഞ്ചിരി എപ്പോഴും ഉണ്ടായിരുന്നു. ആതിഥ്യത്തിന്റെ ഒരു കസേര അദ്ദേഹം എപ്പോഴും ഒഴിച്ചിട്ട് നമ്മളെ കേള്‍ക്കും. സാധാരണ പ്രായം മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ കൂടുതല്‍ സംസാരിക്കും. എന്നാല്‍ മൈക്കിളച്ചന്‍

  • വിമോചന സമരം; അങ്കമാലി വെടിവയ്പിന്റെ നീറുന്ന ഓര്‍മകള്‍ക്ക് 66 വയസ്

    വിമോചന സമരം; അങ്കമാലി വെടിവയ്പിന്റെ നീറുന്ന ഓര്‍മകള്‍ക്ക് 66 വയസ്0

    അങ്കമാലി: വിമോചന സമരവുമായി ബന്ധപ്പെട്ടുള്ള അങ്കമാലി വെടിവയ്പിന്റെ നീറുന്ന ഓര്‍മകള്‍ക്ക് ജൂണ്‍ 13ന് 66 വയസ്. 1959 ജൂണ്‍ 13 ന് അങ്കമാലി ടൗണില്‍ നടന്ന പോലീസ് വെടിവയ്പില്‍ 15 വയസുള്ള കുട്ടിയടക്കം 7 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ 13 ന് രാത്രി ഒമ്പതരയോടെയാണ് അങ്കമാലിയില്‍ വെടിവെയ്പ് നടന്നത്. ലാത്തിച്ചാര്‍ജിന് ശേഷം 32 റൗണ്ട് വെടിവെച്ചു. അഞ്ച് പേര്‍ സംഭവ സ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലും മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. ജൂണ്‍ 14 ഞായറാഴ്ച മൃതദേഹങ്ങള്‍

  • ആ രാത്രിയില്‍ ഞാന്‍ ദൈവത്തെ വിളിച്ചു കരഞ്ഞു… ലോക ഒന്നാം നമ്പര്‍ റോക്ക് സ്റ്റാറായിരുന്ന ആലിസ് കൂപ്പറിന്റെ മാനസാന്തരകഥ

    ആ രാത്രിയില്‍ ഞാന്‍ ദൈവത്തെ വിളിച്ചു കരഞ്ഞു… ലോക ഒന്നാം നമ്പര്‍ റോക്ക് സ്റ്റാറായിരുന്ന ആലിസ് കൂപ്പറിന്റെ മാനസാന്തരകഥ0

    വിശ്വാസത്തിന്റെയും റോക്ക് ‘എന്‍’ റോളിന്റെയും  ബന്ധത്തെക്കുറിച്ചുള്ള  പുസ്തകമായ ‘ലെനണ്‍, ഡിലന്‍, ആലീസ്, ആന്‍ഡ് ജീസസ്: ദി സ്പിരിച്വല്‍ ബയോഗ്രഫി ഓഫ് റോക്ക് ആന്‍ഡ് റോള്‍’ എന്ന പുസ്തകത്തിന്റെ രചയിതാവായ പാസ്റ്റര്‍ ഗ്രെഗ് ലോറി, ഇതിഹാസ സംഗീതജ്ഞന്‍ ആലീസ് കൂപ്പറിന്റെ മാനസാന്തരകഥയെക്കുറിച്ച്  നല്‍കുന്ന വിവരണം ഹൃദയസ്പര്‍ശിയാണ്. ‘ഒരു ഘട്ടത്തില്‍, ലോകത്തിലെ ഒന്നാം നമ്പര്‍ റോക്ക് സ്റ്റാര്‍ ആയിരുന്നു ആലീസ് കൂപ്പര്‍.  അദ്ദേഹം റോക്ക് സ്റ്റാര്‍ ശൈലിയില്‍ അമിതമായി ജീവിക്കാന്‍ തുടങ്ങിയതോടെ  ജീവിതത്തന്റെ താളം തെറ്റി. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച

  • വാഷിംഗ്ടണില്‍ മാത്രം  78 പേര്‍ സൈഥര്യലേപനം കൂദാശ സ്വീകരിച്ചു

    വാഷിംഗ്ടണില്‍ മാത്രം 78 പേര്‍ സൈഥര്യലേപനം കൂദാശ സ്വീകരിച്ചു0

    വാഷിംഗ്ടണ്‍ ഡിസി:  മുതിര്‍ന്നവരും കൗമാരക്കാരും ഉള്‍പ്പെടെ 78 പേര്‍ക്ക് വാഷിംഗ്ടണ്‍ കര്‍ദിനാള്‍ സൈഥര്യലേപനം കൂദാശ നല്‍കി. അപ്പസ്‌തോലനായ മത്തായിയുടെ കത്തീഡ്രലില്‍ നടന്ന പന്തക്കുസ്താ ദിവ്യബലിയിലാണ് കര്‍ദിനാള്‍ റോബര്‍ട്ട് ഡബ്ല്യു മക്എല്‍റോയ്  സൈഥര്യലേപനം കൂദാശ നല്‍കിയത്. സുവിശേഷം ഏറ്റെടുക്കാനും അത് സത്യസന്ധതയോടെ ജീവിക്കാനുമുള്ള പ്രതിബദ്ധത എപ്പോഴും  തുടരണമെന്ന് കര്‍ദിനാള്‍ പറഞ്ഞു. ലോകത്തില്‍ കണ്ടുമുട്ടുന്ന മറ്റ് മനുഷ്യര്‍ എല്ലാവരും നമ്മളോടൊപ്പം തുല്യരാണെന്ന വസ്തുത ഒരിക്കലും മറക്കരുതെന്നും നമ്മെയെല്ലാം തുല്യമായി സ്‌നേഹിക്കുന്ന ദൈവത്തിന്റെ  കുട്ടിയാണ് അപരനെന്ന കാര്യം വിസ്മരിക്കരുതെന്നും  കര്‍ദിനാള്‍ മക്എല്‍റോയ്

  • ലഹരിക്കെതിരെ ഞാനും സിഗ്നേച്ചര്‍ പ്രോഗ്രാം

    ലഹരിക്കെതിരെ ഞാനും സിഗ്നേച്ചര്‍ പ്രോഗ്രാം0

    കാക്കനാട് :  ‘ലഹരിക്കെതിരെ ഞാനും’ എന്ന സിഗ്‌നേച്ചര്‍ പ്രോഗ്രാം എറണാകുളം, തൃക്കാക്കര ഭാരത മാതാ കോളേജില്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സിനോ സേവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  ഭാരത മാതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൗമ്യ തോമസ്, ഡോ. ജാക്‌സണ്‍ തോട്ടുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസേഴ്‌സ് ആയ  വി

  • സിസ്റ്റര്‍ ലിഖിതക്ക് ബെസ്റ്റ് നേഴ്‌സ് ലീഡര്‍ അവാര്‍ഡ്

    സിസ്റ്റര്‍ ലിഖിതക്ക് ബെസ്റ്റ് നേഴ്‌സ് ലീഡര്‍ അവാര്‍ഡ്0

    തൃശൂര്‍: ഈ വര്‍ഷത്തെ നാഷണല്‍ ബെസ്റ്റ് നേഴ്‌സ് ലീഡര്‍ അവാര്‍ഡ് സിസ്റ്റര്‍ ലിഖിത എംഎസ്‌ജെക്ക്. അസോസിയേഷന്‍ ഓഫ് നേഴ്‌സ് എക്‌സിക്യൂട്ടീവ്‌സ് ഇന്ത്യ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലെ ചീഫ് നേഴ്‌സിംഗ് ഓഫീസറാണ് സിസ്റ്റര്‍ ലിഖിത.

  • എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു; പ്രൊജക്ടുമായി മാനന്തവാടി രൂപത

    എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു; പ്രൊജക്ടുമായി മാനന്തവാടി രൂപത0

    മാനന്തവാടി: വിദ്യാര്‍ഥികളെ് എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടി 2025- 26 അധ്യായന വര്‍ഷം മാനന്തവാടി രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ നടപ്പിലാക്കുന്ന ‘എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു’ എന്ന പ്രോജക്ടിന്റെ ഉദ്ഘാടനം കബനിഗിരി സെന്റ് മേരീസ് എയുപി സ്‌കൂളില്‍ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഫാ. ജോണി കല്ലുപുര നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം. ജെയ്‌മോള്‍ തോമസ്,  മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശാന്തിനി പ്രകാശന്‍, പിടിഎ പ്രസിഡന്റ് അനില്‍ കെ.വി, എംപിടിഎ പ്രസിഡന്റ് സ്റ്റെഫി

National


Vatican

  • കോണ്‍ക്ലേവ് മെയ് ഏഴിന് തുടങ്ങും

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി മെയ് ഏഴിന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്തറേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും സഹകാര്‍മികരായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി പ്രദക്ഷിണമായി ഔദ്യോഗികമായ ചുവന്ന വസ്ത്രം ധരിച്ചു സിസ്റ്റൈന്‍ ചാപ്പലിലേക്ക് നീങ്ങും. ഫോണുള്‍പ്പെടെ എല്ലാവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്വിസ്ഗാര്‍ഡുകളുടെ നിയന്ത്രണത്തില്‍ ഏല്‍പിച്ചതിനുശേഷമാണ് അവര്‍ കോണ്‍ക്ലേവിനായി

  • പാപ്പയുടെ അടുത്തേക്ക് ഓടിയെത്തിയ കന്യാസ്ത്രീ

    ബുധനാഴ്ച രാവിലെ മുതല്‍, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ തുറന്ന പേടകത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ മൃതദേഹത്തിന്  സമീപം  ആയിരങ്ങള്‍ തങ്ങളുടെ   ആദരങ്ങള്‍ അര്‍പ്പിക്കാന്‍ ക്യൂ നിന്നിരുന്നു. എന്നാല്‍ സ്വിസ് ഗാര്‍ഡുകളുടെ ഇടയിലൂടെ ഒരു സിസ്റ്റര്‍ പാപ്പായുടെ അരികിലേക്ക് ഓടിയെത്തി. സിസ്റ്റര്‍ ജനെവീവ് ജീനിംഗ്രോസ്! പേടകത്തിനരികെ ചെന്ന് ദീര്‍ഘനേരം നിശബ്ദമായി കണ്ണീര്‍പൊഴിച്ച  ആ വൃദ്ധ സന്ന്യാസിനി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 81 വയസ്സുള്ള ഈ സന്യാസിനി പോപ്പിന്റെ അടുത്ത സുഹൃത്തായി പ്രശസ്തയാണ്. അവരുടെ സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നുതാല്‍, ആരും

  • അനുവാദമില്ലാതെ ഫ്രാന്‍സിസ്  മാര്‍പാപ്പയുടെ ഫോട്ടോ എടുത്തയാളോട്  പറഞ്ഞത്

    തന്റെ ജീവിതത്തിലുടനീളം ഫ്രാന്‍സിസ് മാര്‍പാപ്പ വളരെയേറെ തമാശകള്‍ പറയുകയും ആളുകളെ ചിരിപ്പിക്കുകയും ചെയ്തിരുന്നു. 2022 ജനുവരി 11ന്, റോമില്‍ ഒരു ചെറിയ റെക്കോര്‍ഡ് സ്റ്റോര്‍ നടത്തുന്ന സുഹൃത്തുക്കളെ കാണാനായി  ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ  താമസസ്ഥലത്ത് നിന്നും പുറപ്പെട്ടെന്നു റോയിട്ടേഴ്‌സ് പത്രം റിപ്പോര്‍ട്ട്  ചെയ്തിരുന്നു. മാര്‍പാപ്പയായി  തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പാപ്പ പലതവണ സംഗീത റെക്കോര്‍ഡുകളും  സിഡികളും വില്‍ക്കുന്ന ഈ ചെറിയ ഷോപ്പ് സന്ദര്‍ശിച്ചിരുന്നു, ചിലപ്പോള്‍ ശാസ്ത്രീയ സംഗീത റെക്കോര്‍ഡുകളും അദ്ദേഹം  വാങ്ങിയിരുന്നു. മാര്‍പ്പാപ്പ എന്ന നിലയിലുള്ള 15 മിനിറ്റ്

  • ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രിയമകന്റെ അതുല്യ സമ്മാനം

    വത്തിക്കാനു സമീപത്തെ തെരുവില്‍ അന്തിയുറങ്ങുന്ന, റൊമാനിയകാരനായ ഉല്‍മര്‍, തെരുവിലെ  ഭിത്തിയില്‍ പാപ്പായുടെ  അനുസ്മരണ ചിത്രമൊരുക്കിയത് മാധ്യമ ശ്രദ്ധനേടിയിരിക്കുന്നു. പൂക്കളും മെഴുകുതിരികളും കൊണ്ട് ചുറ്റപ്പെട്ട യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും ചിത്രങ്ങള്‍ക്കൊപ്പം കാലംചെയ്്ത പ്രിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഫോട്ടോ ഒട്ടിച്ച്, താഴെ സജ്ജീകരിച്ച കൊച്ചു മേശയില്‍ തനിക്കാവും വിധം മെഴുകുതിരികള്‍ ഉല്‍മര്‍ തെളിച്ചുവച്ചു. താന്‍ പലതവണ ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരിട്ട് കണ്ടതായി മാധ്യമപ്രവര്‍ത്തകനായ ഏലിയാസ് ടര്‍ക്കിനോട് ഉല്‍മര്‍ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പാപ്പയുടെ സംസ്‌കാര ശുശ്രൂഷയിലും ഉല്‍മര്‍ പങ്കെടുത്തു.

  • സാധാരണക്കാര്‍ക്കും വിശുദ്ധരാകാം; ഫ്രാന്‍സിസ് പാപ്പ കാണിച്ച വഴി

    ഒരാള്‍ക്ക്  ക്രിസ്ത്യാനി ആയിരിക്കാനും ദുഃഖിച്ചിരിക്കാനും കഴിയുകയില്ല എന്നാണ് ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നത്. ആനന്ദം വിശുദ്ധിയുടെ ലക്ഷണമാണ്, നമുക്ക് തമാശകള്‍ പറയാനും ചിരിക്കാനും കഴിയണം എന്ന് അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചു. തന്റെ സന്തോഷവും എളിമയും നിറഞ്ഞ ജീവിതത്തിലൂടെ ഒരു ക്രിസ്ത്യാനി എങ്ങനെയാകണം എന്നു നമുക്ക് മാതൃക നല്‍കി. പണവും അധികാരവും നേടാനായി വലിയ യുദ്ധങ്ങള്‍ പോലും നടക്കുമ്പോഴാണ് കത്തോലിക്ക സഭയുടെ ആഗോള അധ്യക്ഷന്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചു കാണിച്ചത്. ദൈവം തന്റെ ഹൃദയവുമായി ലോകത്തിലേക്കയച്ച മാലാഖയെ പോലെ ഫ്രാന്‍സിസ് പാപ്പ

  • അമ്മയുടെ മടിത്തട്ടില്‍ അന്ത്യവിശ്രമം

    വത്തിക്കാന്‍ സിറ്റി: ഓരോ അപ്പസ്‌തോലികയാത്രയ്ക്ക് മുമ്പും ശേഷവും പരിശുദ്ധ മറിയത്തിന്റെ സവിധത്തിലെത്തി പ്രാര്‍ത്ഥിച്ചിരുന്ന സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യവിശ്രമം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണപത്രത്തില്‍ പറഞ്ഞിരിക്കുന്നതുപോലെയാണ് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ പാപ്പയ്ക്കായി മൃതകുടീരം ഒരുക്കിയത്. മാര്‍പാപ്പ ആകുന്നതിന് മുമ്പ് തന്നെ സെന്റ്‌മേരി മേജറിനോട് പ്രത്യേകമായ ഭക്തി ഉണ്ടായിരുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ ‘ദി സക്‌സസര്‍’ എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. റോമിലെ അഞ്ച് മഹത്തായ പുരാതന ബസിലിക്കകളില്‍ ഒന്നായ സെന്റ് മേരി മേജറിന്റെ ചരിത്രം മറിയത്തിന്റെ

Magazine

Feature

Movies

  • കന്യാസ്ത്രീകളുടെ അറസ്റ്റ്; കരുണക്കൊന്തയും പ്രാര്‍ത്ഥനകളുമായി ഒരു ഇടവക

    കന്യാസ്ത്രീകളുടെ അറസ്റ്റ്; കരുണക്കൊന്തയും പ്രാര്‍ത്ഥനകളുമായി ഒരു ഇടവക0

    കണ്ണൂര്‍: രണ്ട് മലയാളി കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റിനെതിരെ  ചമതച്ചാല്‍ ഇടവകയില്‍ വിവിധ  സംഘടന കളുടെ നേതൃത്വത്തില്‍ കരുണക്കൊന്തയും പ്രാര്‍ത്ഥനയും നടത്തി. മിഷനറിമാര്‍ക്ക്  പരിശുദ്ധാത്മാവിന്റെ ശക്തി ലഭിക്കാനും പീഡിപ്പിക്കുന്നവര്‍ക്ക് മാനസാന്തരം ഉണ്ടാകുന്നതിനുമായി പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. തുടര്‍ന്ന് വിശ്വാസികള്‍ വാ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നും ഈശോയെ പ്രതി പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നാല്‍ അതില്‍ അഭിമാനിക്കുന്നവരാണ് ക്രൈസ്തവരെന്നും വികാരി ഫാ. ജിബില്‍

  • വിലങ്ങാട് പുനരധിവാസം; 15-ാമത് വീടിന്റെ വെഞ്ചരിപ്പും 53-ാമത് വീടിന്റെ താക്കോല്‍ ദാനവും

    വിലങ്ങാട് പുനരധിവാസം; 15-ാമത് വീടിന്റെ വെഞ്ചരിപ്പും 53-ാമത് വീടിന്റെ താക്കോല്‍ ദാനവും0

    വിലങ്ങാട്: കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിലങ്ങാട് പുനരധിവാസ പദ്ധതിയില്‍ പുതിയൊരു നാഴികക്കല്ലുകൂടി. പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 15-ാമത്തെ വീടിന്റെ വെഞ്ചരിപ്പും 53-ാമത്തെ വീടിന്റെ തറക്കല്ലിടലും ഇന്ന് (ജൂലൈ 30) ഉച്ചകഴിഞ്ഞ് മൂന്നിന് വിലങ്ങാട് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും. വിലങ്ങാട് പുനരധിവാസ പദ്ധതിപ്രകാരം 65 വീടുകളാണ് കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ 41 വീടുകള്‍ കെസിബിസിയും ബാക്കിയുള്ള 24 വീടുകള്‍ വിവിധ സന്യാസ സഭകളും സംഘടനകളും ചേര്‍ന്നു നിര്‍മ്മിക്കുന്നവയാണ്. താമരശേരി

  • ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്ന നന്മയുടെ ഓരോ കഥയും ദൈവത്തിന്റെ ശൃംഗലയിലെ കണ്ണികള്‍: ലിയോ 14 ാമന്‍ പാപ്പ

    ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്ന നന്മയുടെ ഓരോ കഥയും ദൈവത്തിന്റെ ശൃംഗലയിലെ കണ്ണികള്‍: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി:  ഓണ്‍ലൈനില്‍ പങ്കുവയ്ക്കപ്പെടുന്ന നന്മയുടെ ഓരോ കഥയും ശൃംഖലകളുടെ ശൃംഖലയായ ദൈവത്തിന്റെ ശൃംഖല  കോര്‍ത്തിണക്കുന്ന കണ്ണികളാണെന്ന് ലിയോ 14 ാമന്‍ പാപ്പ.  സത്യത്തിന്റെയും, സ്വതന്ത്രമാക്കുകയും രക്ഷിക്കുകയും ചെയ്യുന്ന, നമ്മളെക്കാള്‍ മറ്റുള്ളവര്‍ക്ക് ഇടം നല്‍കുന്ന,  ശൃംഖലകള്‍ സൃഷ്ടിക്കാന്‍  ഡിജിറ്റല്‍ മിഷനറിമാരോട് പാപ്പ ആഹ്വാനം ചെയ്തു. ഡിജിറ്റല്‍ മിഷനറിമാരുടെയും കത്തോലിക്കഇന്‍ഫ്‌ളുവസേഴ്‌സിന്റെയും ജൂബിലിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ ദിവ്യബലിക്ക് കാര്‍മികത്വം

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?