Follow Us On

18

October

2024

Friday

ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം

ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം
ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) പ്രതിനിധികള്‍ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവുമായി കൂടിക്കാഴ്ച നടത്തി. ആസൂത്രിത ആക്രമണങ്ങളും അസഹിഷ്ണുതയും ക്രൈസ്തവര്‍ക്കുനേരെ വര്‍ധിക്കുകയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
2023-ല്‍ മാത്രം 733 ആസൂത്രിത അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കുനേരെ രാജ്യത്തുണ്ടായത്. ശരാശരി പ്രതിമാസം 61 ക്രൈസ്തവര്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ആക്രമിക്കപ്പെടുന്നുണ്ട്. മണിപ്പൂര്‍ വിഷയം കണക്കിലെടുത്താല്‍ ഈ സംഖ്യ ഇനിയും ഉയരും. 361 ആക്രമണ സംഭവങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ 2024-ല്‍ ഇതുവരെ നടന്നിട്ടുള്ളതെന്നും നിവേദനത്തില്‍ പറയുന്നു. ഛത്തീസ്ഘട്ടിലാണ് ക്രൈസ്തവര്‍ക്കനേരെ ഏറ്റവും കൂടുതല്‍ അതിക്രമം അരങ്ങേറിയത്. 96 പേര്‍ ഇവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 92 പേരും ആക്രമത്തിനിരയായി.
മതപരിവര്‍ത്തന നിരോധനം നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഭാരവാഹികള്‍ കേന്ദ്ര മന്ത്രിയോട് ആവ ശ്യപ്പെട്ടു.
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പല വാര്‍ത്തകളും വ്യാജമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പലരും ആക്രമിക്കപ്പെടുന്നതെന്നും നിവേദനത്തില്‍ പറയുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യുസിഎഫ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?