കൊച്ചി: കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാന് പ്രസ്താവന പിന്‍വലിച്ച് പൊതു സമൂഹത്തോട് പരസ്യമായി മാപ്പു പറയണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു. കുട്ടികളായാല്‍ പുകവലിക്കുമെന്നും ഞാനും പുകവലിക്കാറുണ്ടെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ലഹരി ഉപയോഗത്തെ നിസാരവത്കരിക്കുന്നതാണ്. കഞ്ചാവ് വലിക്കുന്നതിനെയാണ് മന്ത്രി പുകവലിയായി കാണുന്നത്. ലഹരിക്കെതിരെ കോടികള്‍ ചെലവഴിച്ച് ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരിന്റെ പ്രതിനിധി തന്നെ ഇപ്രകാരം പറയുന്നത് നിരുത്തരവാദിത്വമാണ്. കേരളം 2025-ലേക്ക് ചുവടുവെച്ചത് തന്നെ മദ്യത്തില്‍ ആറാടിയാണ്.
പുല്പള്ളി: നിക്ഷിപ്ത താല്പര്യക്കാരുടെ ആഗ്രഹങ്ങള്‍ നെഞ്ചിലേറ്റാന്‍ കത്തോലിക്കാ സഭയ്ക്കാവില്ലെന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാബ്ലാനി. ശശിമല ഇന്‍ഫന്റ് ജീസസ് ദൈവാലയത്തില്‍ കുടുംബ നവീകരണ വര്‍ഷ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സത്യവും ചരിത്രവും വിസ്മരിച്ച് കത്തോലിക്കാ സഭയെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നവര്‍ നിരാശരാകും. സഭയെ അധിക്ഷേപിക്കുന്നവരൊന്നും ക്രൈസ്തവനെ സഹായിക്കുന്നവരല്ല. അവരവരുടെ താല്പര്യങ്ങളും സ്വാര്‍ത്ഥയുമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇത്തരം നിക്ഷിപ്ത താല്പര്യക്കാരുടെ തീയാല് കെടുന്ന തിരിനാളമല്ല സഭയെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. വികാരി ഫാ. ബിജു മാവറ അധ്യക്ഷത വഹിച്ചു.
വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും യുദ്ധം ബാധിച്ചവര്‍ക്കും മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശം എല്ലായ്പ്പോഴും ലഭിക്കുന്നതിന് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം വ്യക്തമാക്കുന്ന വീഡിയോയില്‍ ഇന്ന് നമ്മള് ഒരു ‘വിദ്യാഭ്യാസ ദുരന്ത’ ത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പാപ്പ പറഞ്ഞു. യുദ്ധങ്ങളും കുടിയേറ്റവും ദാരിദ്ര്യവും നിമിത്തം ഏകദേശം 25 കോടി കുട്ടികള്‍ക്ക് വിദ്യാഭ്യാസം അപ്രാപ്യമാണ്. എല്ലാ കുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്കൂളില്‍ പോകാന്‍ അവകാശമുണ്ട്. വിദ്യാഭ്യാസം എല്ലാവര്ക്കും പ്രതീക്ഷ നല്കുന്നു. വിവേചനം,
തിരുവനന്തപുരം: മാര്‍പാപ്പയുടേതുപോലെ ഇടയന്റെ കണ്ണുകളാണ് നമുക്കു വേണ്ടതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്.പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ മലങ്കര കത്തോലിക്കാ സഭ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പ എത്തുന്നിടത്ത് ആളുകള്‍ തിങ്ങിക്കൂടും. എന്നാല്‍ അതില്‍ ഏറ്റവും കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരെ നേരില്‍ കാണുന്നതിലും ആശ്വസിപ്പിക്കുന്നതിലും മാര്‍പാപ്പ പ്രത്യേകം സന്തോഷം കണ്ടെത്തും. കോവിഡ് കാലത്ത് തന്റെ വല്യമ്മ അസുഖബാധിതയായിരുന്നപ്പോള്‍ മാര്‍പാപ്പ നല്കിയ കരുതലും സ്നേഹവും കര്‍ദിനാള്‍ മാര്‍ കൂവക്കാട്ട് അനുസ്മരിച്ചു. വേദന
മൂവാറ്റുപുഴ: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരള യൂത്ത് കോണ്‍ഫ്രന്‍സ് മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ജനുവരി മൂന്നിന് ആരംഭിക്കും. കോതമംഗലം രൂപതയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന കോണ്‍ഫ്രന്‍സ് അഞ്ചിന് സമാപിക്കും. സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവല്‍ അധ്യക്ഷത വഹിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, ബിഷപ്പുമാരായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഡോ. ആര്. ക്രിസ്തുദാസ്, മന്ത്രി റോഷി അഗസ്റ്റിന്, ഡീന്‍ കുര്യാക്കോസ്
കാഞ്ഞിരപ്പള്ളി: കുടുംബങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണെന്ന് ഷംഷാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്. 48-ാമത് മണിമല ബൈബിള്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്റെ സന്തോഷം അനുഭവിക്കുന്ന സ്ഥലമാണ് കുടുംബം. കുടുംബത്തിലെ അംഗങ്ങള്‍ ഐക്യത്തില്‍ വളരണമെന്ന് മാര്‍ പാടിയത്ത് പറഞ്ഞു. ഫാ. ബിജോ ഇരുപ്പക്കാട്ട് ദിവ്യബലിയര്‍പ്പിച്ചു. ഫാ. ജിസണ് പോള്‍ വേങ്ങാശേരി വചനപ്രഘോഷണം നടത്തി.
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് ഔദ്യോഗിക മൊബൈല്‍ ആപ്പ്. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പുതുവര്‍ഷ സമ്മാനമായി സഭാമക്കള്‍ക്ക് സമര്‍പ്പിച്ചു. മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മലങ്കരയിലെ എല്ലാ മെത്രാന്മാരും നിരവധി വൈദികരും സന്യസ്തരും വിശ്വാസ സമൂഹവും ഉദ്ഘാടനത്തിന് സാക്ഷികളായി. ബൈബിള്‍, യാമപ്രാര്‍ത്ഥനകള്‍, വേദവായനകള്‍, സണ്‍ഡേ സ്കൂള്‍ പുസ്തകം, സഭാചരിത്രം, വിശുദ്ധരുടെ ജീവചരിത്രം,
പാലക്കാട്: വൈദികര്‍ ജനങ്ങളെ ഉദ്ബോധിപ്പിക്കുവാന്‍ വിളിക്കപ്പെട്ടവരാണെന്ന് രാജ്കോട്ട് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് ചിറ്റുപറമ്പില്‍. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന ദൈവാലയത്തില്‍ ഡീക്കന്‍ ആല്ബിന് ജെ. മാത്യു പതുപ്പള്ളി ലിന് പൗരോഹിത്യം നല്കി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാര്‍ ജോസ് ചിറ്റുപറമ്പിലിനെയും ഡീക്കന്‍ ആല്ബിന് ജെ. മാത്യുവിനെയും ഫൊറോനാ വികാരി ഫാ. ബിജു കല്ലിങ്കല്‍, അസിസ്റ്റന്റ് വികാരി ഫാ. നിവിന്‍, കൈക്കാരന്മാരായ ഷിന്റോ മാവറയില്‍, ജേക്കോ പോള്‍ കിഴക്കേത്തല, കണ്‍വീനര്‍ ജോര്‍ജ് നമ്പൂശേരി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. രാജ്കോട്ട്
വത്തിക്കാന്‍ സിറ്റി: സമാധാനത്തിനും മനുഷ്യജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യജീവിതത്തിന്റെ അന്തസ്സിനോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധത പുലര്‍ത്തുവാന്‍ പുതുവത്സരദിന പ്രസംഗത്തില്‍ പാപ്പ ആഹ്വാനം ചെയ്തു. 58-ാമത് ലോക സമാധാനദിനത്തില്‍ ആചരിച്ച ദൈവമാതാവായ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ സ്ത്രീയില്‍ നിന്ന് ജനിച്ച ഓരോ വ്യക്തിയുടെയും അന്തസ് സംരക്ഷിക്കപ്പെടണമെന്നും മുറിവേറ്റ ജീവനെ പരിപാലിക്കണമെന്നും പാപ്പ പറഞ്ഞു. മറിയത്തില്‍ നിന്ന് ജനിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരം
അനാ എസ്ട്രാഡാ എന്ന 47 കാരി ഇനി ഇല്ല. ദയാവധമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ദയാരഹിതമായ കൊലപാതകത്തിന്റെ പെറുവിലെ ആദ്യത്തെ ഇരയായി അന്ന യാത്രയായി. ദയാവധത്തിന് പെറുവിലെ ഭറണഘടന അനുമതി നല്കുന്നില്ലെങ്കിലും അനാ എസ്ട്രാഡയുടെ പ്രത്യേക കേസ് പെറുവിലെ സുപ്രീം കോടതി ദയാവധത്തിനായി അംഗീകരിക്കുകയായിരുന്നു. മസിലുകളുടെ പ്രവര്‍ത്തനം ക്രമാനുഗതമായി ദുര്‍ബലമാകുന്ന പോളിമൈസ്റ്റോസിസ് എന്ന ഭേദപ്പെടുത്താനാവാത്ത രോഗബാധിതയായതിനെ തുടര്‍ന്ന് ദയാവധം തിരഞ്ഞെടുത്ത അന്നയുടെ ആത്മാവിന് വേണ്ടി നമുക്ക് ഇനി ചെയ്യാവുന്നത് പ്രാര്‍ത്ഥികുക എന്നത് മാത്രം. മനുഷ്യന്റെ ജീവനെ അപഹരിക്കുന്നത് ഒരു
വത്തിക്കാന്‍ സിറ്റി: ഹൃദയം ദൈവത്തിലര്‍പ്പിച്ചുകൊണ്ടും തുറന്ന കരങ്ങളോടെയും വലിയ പുഞ്ചിരിയോടെയും കണ്ടുമുട്ടുന്ന എല്ലാവരോടും സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്പെയിനിലെ സെവില്ലയില്‍ നിന്നെത്തിയ സെമിനാരി വിദ്യാര്‍ത്ഥികളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ഹൃദയത്തോടെ ജനങ്ങളെ ആര്‍ദ്രതയോടെ പരിപാലിക്കുന്ന ഇടയന്മാരായി തീരുവാന്‍ പാപ്പ സെമിനാരി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ദൈവത്തിന്റെ പ്രത്യേക വിളി ലഭിച്ചവരാണ് സെമിനാരി വിദ്യാര്‍ത്ഥികള്‍. അധ്യാപകരുടെ സഹായത്തോടെ കര്‍ത്താവിന്റെ മാതൃക പിന്‍ചെല്ലുന്ന അജപാലകരായി നിങ്ങള്‍ മാറണം. ആത്മീയ ജീവിതം, പഠനം, കമ്മ്യൂണിറ്റി ലൈഫ്, അപ്പസ്തോലിക
വത്തിക്കാന്‍ സിറ്റി: ഭൂമിയുടെ സംരക്ഷണത്തിനും ലോകസമാധാനത്തിനുമായി ധീരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഭൗമദിനത്തോടനുബന്ധിച്ച് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. തങ്ങളുടെ തലമുറ വരുന്ന തലമുറകള്‍ക്ക് വേണ്ടി ധാരാളം സമ്പത്ത് അവശേഷിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഭൂമിയെ സംരക്ഷിക്കുന്ന കാര്യത്തിലും ഭൂമിയില്‍ സമാധാനം സ്ഥാപിക്കുന്ന കാര്യത്തിലും തങ്ങളുടെ തലമുറ പരാജയപ്പെട്ടന്നുമാണ് പാപ്പ എക്സില്‍ കുറിച്ചത്. നാശത്തിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന ഭൂമിയുടെ ശില്‍പ്പികളും പരിചാരകരുമായി മാറിക്കൊണ്ട് ഭൂമിയെ സംരക്ഷിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക്കിന്റെ നിര്‍മാണവും ഉപയോഗവും അടിയന്തിരമായി കുറയ്ക്കുക
ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മനുഷ്യാവകാശ മന്ത്രിയായി കത്തോലിക്ക അഭിഭാഷകനായ ഖാലില്‍ താഹിര്‍ സിന്ധു നിയമിതനായി. പാക്കിസ്ഥാനില്‍ ഏറ്റവുമധികം ക്രൈസ്തവര്‍ വസിക്കുന്ന പ്രവിശ്യയാണ് രാജ്യത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ ഹൃദയഭൂമിയായ പഞ്ചാബ് പ്രവിശ്യ. സിഖ് മതത്തിന്റെ പ്രതിനിധിയായ സര്‍ദാര്‍ രമേശ് സിംഗ് അറോറയാണ് പ്രവിശ്യയുടെ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കായുള്ള മന്ത്രി. നേരത്തെ പഞ്ചാബ് പ്രവിശ്യയില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായും, ആരോഗ്യമന്ത്രി യായും, ന്യൂനപക്ഷങ്ങള്‍ക്കായുള്ള മന്ത്രിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഫൈസലാബാദില്‍ നിന്നുള്ള സിന്ധു, മതനിന്ദാ കേസുകള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ക്രൈസ്തവര്‍ക്ക് ശക്തമായ
ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ സുഹൃത്തും വിശുദ്ധ ജെമ്മാ ഗാല്‍ഗിനിയുടെ അധ്യാപകയുമായിരുന്ന വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ മധ്യസ്ഥതയിലുള്ള അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ബ്രെയിന്‍ ഡെത്തിലേക്ക് വഴുതി വീഴുകയായിരുന്ന ബ്രസീലില്‍ നിന്നുള്ള പൗലോ എന്ന വ്യക്തിയുടെ അത്ഭുതസൗഖ്യമാണ് പാപ്പ അംഗീകരിച്ചത്. മരത്തില്‍ നിന്ന് വീണ് പൗലോ കോമയിലായിരുന്ന സമയത്ത് കരിസ്മാറ്റിക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ പ്രത്യേക മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുകയും അത്ഭുതകരമായി സൗഖ്യമാക്കപ്പെട്ട പൗലോ ഒരു മാസത്തിനുള്ളില്‍ തന്നെ ആശുപത്രി വിടുകയുമായിരുന്നു. ഈ അത്ഭുതം അംഗീകരിച്ചതോടെ
ബാഗ്ദാദ്: ഇറാഖിലെ കത്തോലിക്ക സഭയുടെ തലവന്‍ എന്ന നിലയിലുള്ള അംഗീകാരം റദ്ദാക്കിയ രാഷ്ട്രീയ നടപടിയില്‍ പ്രതിഷേധിച്ച് ബാഗ്ദാദില്‍ നിന്ന് മാറി കുര്‍ദിസ്ഥാന്‍ പ്രദേശത്തുള്ള ഇര്‍ബിലില്‍ കഴിയുകയായിരുന്ന കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ലൂയിസ് സാക്കോ ബാഗ്ദാദിലേക്ക് മടങ്ങി. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി ഔദ്യോഗികമായി ക്ഷണിച്ചതിനെ തുടര്‍ന്നാണ് ബാഗ്ദാദിലേക്ക് മടങ്ങുന്നതെന്ന് പാത്രിയാര്‍ക്കീസ് വ്യക്തമാക്കി. ന്യൂനപക്ഷമായ ക്രൈസ്തവര്‍ ക്രിസ്തു പഠിപ്പിച്ചതുപോലെ സ്നേഹത്തിന്റെയും പ്രകാശത്തിന്റെയും സാഹോദര്യത്തിന്റെയും ഉറവിടമായി മാറണമെന്ന് കര്‍ദിനാള്‍ ആഹ്വാനം ചെയ്തു. ഒന്‍പതു മാസമായി ബാഗ്ദാദില്‍
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ
ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍
മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്സെക്രട്ടറി, താമരശേരി രൂപത
ജോസഫ് മൈക്കിള്‍ ദൈവരാജ്യശുശ്രൂഷയ്ക്കിടയില്‍ അഞ്ചു ജീസസ് യൂത്ത് അംഗങ്ങള്‍ സ്വന്തം ജീവന് ദഹനബലിയായി നല്‍കിയിട്ട് മാര്‍ച്ച് 11-ന് 25 വര്‍ഷം തികയുകയാണ്. അവരുടെ സ്മരണക്കായി ആറ് വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ജീസസ് യൂത്ത് അംഗങ്ങള്‍. കോഴിക്കോട് ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് പൂക്കിപറമ്പില്‍ 2001 മാര്‍ച്ച് 11-ന് നടന്ന നാടിനെ നടുക്കിയ ബസ് അപകടത്തിലായിരുന്നു അഞ്ച് ജീസസ് യൂത്ത് അംഗങ്ങള്‍ മരിച്ചത്. അഞ്ചുപേരും ജീസസ് യൂത്തിന്റെ ഔട്ട്റീച്ച് ഫുള്‍ടൈമേഴ്സ് ആയിരുന്നു. ഇടുക്കി ജില്ലയിലെ രാജപുരത്ത് 10 ദിവസത്തെ
ജോസഫ് മൈക്കിള്‍ ഉക്രെയ്ന് യുദ്ധം ആരംഭിച്ചിട്ട് ഫെബ്രുവരി 24ന് മൂന്നു വര്‍ഷം തികയുകയാണ്. യുദ്ധത്തിന് നടുവില്‍ ജീവിക്കുന്ന അവിടുത്തെ ജനങ്ങളുടെ ദുരിത ജീവിതം പറയുകയാണ് 25 വര്‍ഷമായി ഉക്രെയ്നില് സേവനം ചെയ്യുന്ന സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി. ഉക്രെയ്ന് പ്രസിഡന്റ് നേരിട്ട് പൗരത്വം നല്കിയ പ്രഥമ വനിതയാണ് സിസ്റ്റര്‍ ലിജി. ”തീഗോളമാണ് റോക്കറ്റുകള്‍. ഒരു തരി വീണാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം ഭസ്മമാകും. മൂന്നുപ്രാവശ്യം മഠത്തിനു മുകളിലൂടെ റഷ്യന്‍ റോക്കറ്റുകള്‍ ഇരമ്പിപാഞ്ഞുപോയി. മതിലനപ്പുറം വെറും നാല് മീറ്റര്‍ മാത്രം മാറി
രഞ്ജിത് ലോറന്‍സ് നിക്കരാഗ്വയിലെ ഭരണകൂടം വേട്ടയാടിയതിനെ തുടര്‍ന്ന് മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ പോലുമുള്ള ധൈര്യമില്ലാതെ കരഞ്ഞുതളര്‍ന്ന് ഡിപ്രഷന്റെ വക്കോളമെത്തിയ ഒരു പെണ്‍കുട്ടി – അതായിരുന്നു മാര്‍ത്ത പട്രീഷ്യ മോളിന. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ ഏറെ വ്യത്യസ്തമാണ്. ഒര്‍ട്ടേഗ ഭരണകൂടം ഏറ്റവുമധികം ഭയപ്പെടുന്ന പേരുകളില്‍ ഒന്നായി മാര്‍ത്ത പട്രീഷ മോളിനയും മാര്‍ത്തയുടെ ‘പിഡിഎഫും’ മാറിയിരിക്കുന്നു. നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ ഇന്ന് പുറംലോകമറിയുന്നത് അഭിഭാഷകയായ മാര്‍ത്ത പട്രീഷ്യ മോളിനയുടെ തൂലികയിലൂടെയാണ്. അഭിഭാഷകയായും റേഡിയോ ജോക്കിയായുമൊക്കെ പ്രശോഭിച്ച് നല്ല നിലയില്‍
ഡമാസ്കസ്/സിറിയ: ഒരു ഗ്രീക്ക് ഓര്‍ത്തഡോക്സ് പുരോഹിതന്, മുത്തശ്ശി, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവരടങ്ങുന്ന ഒരു കുടുംബം മുഴുവന്‍, ഇവാഞ്ചലിക്കല്‍ സഭാംഗമായ ഒരപ്പനും മകനും കൂടാതെ ഡസന്‍ കണക്കിന് പുരുഷന്മാരും മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും – സിറിയയില്‍ ഏറ്റവും പുതിയതായി പൊട്ടിപ്പുറപ്പെട്ട അക്രമപരമ്പരയില്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട ക്രൈസ്തവരുടെ കണക്കുകളാണിത്. സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനോട് കൂറ് പുലര്‍ത്തുന്ന അലാവൈറ്റ് വിഭാഗവും ഡമാസ്കസിലെ പുതിയ ഭരണകൂടവും തമ്മില്‍ അടുത്തിടെ ആരംഭിച്ച ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് അരങ്ങേറിയ കൊലപാതകങ്ങളുടെ ഹൃദയഭേദകമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്.
മാര്‍ച്ചുമാസം ഒന്‍പതാംതീയതി മുതല്‍ ആരംഭിച്ച റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനത്തില്‍, ഫ്രാന്‍സിസ് പാപ്പായും ഓണ്‍ലൈനായി സംബന്ധിക്കുന്നു വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ വച്ച് മാര്‍ച്ചുമാസം ഒന്‍പതാം തീയതി ഉച്ചകഴിഞ്ഞു ആരംഭിച്ച റോമന്‍ കൂരിയയ്ക്കുള്ള നോമ്പുകാലധ്യാനത്തില്‍, പൊന്തിഫിക്കല്‍ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകന്‍ ഫാ. റൊബെര്‍ത്തോ പസോളിനി തന്റെ ആദ്യസന്ദേശം നല്കി. ധ്യാനത്തില്‍, ഫ്രാന്‍സിസ് പപ്പായയും ഓണ്‍ലൈനായി സംബന്ധിക്കുന്നുണ്ട്. അതേസമയം മാര്‍ച്ചു ഒന്‍പതാം തീയതി, ഞായറാഴ്ച്ച രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്, മോണ്‍സിഞ്ഞോര്‍ എഡ്ഗാര്‍ പേഞ്ഞ
പത്തനംതിട്ട: ഡല്‍ഹി-ഗുര്‍ഗാവ് രൂപതാ വികാരി ജനറലും കെസിബിസി മുന്‍ ഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായിരുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ മാതാവ് വള്ളിക്കാട്ട് മറിയക്കുട്ടി വര്‍ഗീസ് (93) നിര്യാതയായി. നാളെ (12.3.2025) ഉച്ചക്ക് 12ന് മൃതശരീരം ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. നാളെ വൈകുന്നേരം 6.30- ന് ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസിന്റെയും ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസിന്റെയും മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയും ഒന്നാമത്തെ ശുശ്രൂഷയും നടക്കും. വ്യാഴാഴ്ച (13.3.2025)രാവില 9-ന് രണ്ടാമത്തെ ശുശ്രൂഷയും 10-ന് ഭവനത്തിലെ
ഡമാസ്കസ്/സിറിയ: ഒരു ഗ്രീക്ക് ഓര്‍ത്തഡോക്സ് പുരോഹിതന്, മുത്തശ്ശി, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവരടങ്ങുന്ന ഒരു കുടുംബം മുഴുവന്‍, ഇവാഞ്ചലിക്കല്‍ സഭാംഗമായ ഒരപ്പനും മകനും കൂടാതെ ഡസന്‍ കണക്കിന് പുരുഷന്മാരും മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും – സിറിയയില്‍ ഏറ്റവും പുതിയതായി പൊട്ടിപ്പുറപ്പെട്ട അക്രമപരമ്പരയില്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട ക്രൈസ്തവരുടെ കണക്കുകളാണിത്. സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനോട് കൂറ് പുലര്‍ത്തുന്ന അലാവൈറ്റ് വിഭാഗവും ഡമാസ്കസിലെ പുതിയ ഭരണകൂടവും തമ്മില്‍ അടുത്തിടെ ആരംഭിച്ച ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് അരങ്ങേറിയ കൊലപാതകങ്ങളുടെ ഹൃദയഭേദകമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്.
മാര്‍ച്ചുമാസം ഒന്‍പതാംതീയതി മുതല്‍ ആരംഭിച്ച റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനത്തില്‍, ഫ്രാന്‍സിസ് പാപ്പായും ഓണ്‍ലൈനായി സംബന്ധിക്കുന്നു വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ വച്ച് മാര്‍ച്ചുമാസം ഒന്‍പതാം തീയതി ഉച്ചകഴിഞ്ഞു ആരംഭിച്ച റോമന്‍ കൂരിയയ്ക്കുള്ള നോമ്പുകാലധ്യാനത്തില്‍, പൊന്തിഫിക്കല്‍ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകന്‍ ഫാ. റൊബെര്‍ത്തോ പസോളിനി തന്റെ ആദ്യസന്ദേശം നല്കി. ധ്യാനത്തില്‍, ഫ്രാന്‍സിസ് പപ്പായയും ഓണ്‍ലൈനായി സംബന്ധിക്കുന്നുണ്ട്. അതേസമയം മാര്‍ച്ചു ഒന്‍പതാം തീയതി, ഞായറാഴ്ച്ച രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്, മോണ്‍സിഞ്ഞോര്‍ എഡ്ഗാര്‍ പേഞ്ഞ
പത്തനംതിട്ട: ഡല്‍ഹി-ഗുര്‍ഗാവ് രൂപതാ വികാരി ജനറലും കെസിബിസി മുന്‍ ഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായിരുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ മാതാവ് വള്ളിക്കാട്ട് മറിയക്കുട്ടി വര്‍ഗീസ് (93) നിര്യാതയായി. നാളെ (12.3.2025) ഉച്ചക്ക് 12ന് മൃതശരീരം ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. നാളെ വൈകുന്നേരം 6.30- ന് ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസിന്റെയും ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസിന്റെയും മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയും ഒന്നാമത്തെ ശുശ്രൂഷയും നടക്കും. വ്യാഴാഴ്ച (13.3.2025)രാവില 9-ന് രണ്ടാമത്തെ ശുശ്രൂഷയും 10-ന് ഭവനത്തിലെ
സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?