Follow Us On

05

August

2025

Tuesday

Latest News

  • തീരദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണം: മാര്‍ ജോസ് പുളിക്കല്‍

    തീരദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണം: മാര്‍ ജോസ് പുളിക്കല്‍0

    കോട്ടയം: കൊച്ചി തീരദേശത്തെ ജനങ്ങള്‍ മഴക്കാലത്ത് തുടര്‍ച്ചയായി അനുഭവിക്കുന്ന യാതന സര്‍ക്കാരിന്റെ അവഗണനയുടെ ഫലമാണെന്നും അതിന് അടിയന്തരമായി പരിഹാരമുണ്ടാകണമെന്നും കെസിബിസി ജസ്റ്റീസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ 44-ാമത് വാര്‍ഷിക പൊതുയോഗം അടിച്ചിറ ആമോസ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫോര്‍ട്ട് കൊച്ചി മുതല്‍ ചെല്ലാനം വരെ ട്രെറ്റോപോട് കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് മാര്‍ പുളിക്കല്‍ ആവശ്യപ്പെട്ടു. മലയോര ജനതയും കര്‍ഷകരും അനുഭവിക്കുന്ന

  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ പ്രതിനിധി സമ്മേളനം 21ന് ബര്‍മിംഗ്ഹാമില്‍

    ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ പ്രതിനിധി സമ്മേളനം 21ന് ബര്‍മിംഗ്ഹാമില്‍0

    ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത കുടുംബ കൂട്ടായ്മ വാര്‍ഷിക  പ്രതിനിധി   സമ്മേളനം  ജൂണ്‍ 21 ശനിയാഴ്ച  ബര്‍മിംഗ്ഹാമില്‍  നടക്കും.   12 റീജിയണുകളിലെ 101ല്‍പരം ഇടവക /മിഷന്‍ /പ്രൊപ്പോസ്ഡ് മിഷനില്‍പ്പെട്ട 350തോളം പ്രതിനി ധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് ബര്‍മിംഗ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററല്‍ സെന്ററും അതിന്റെ സമീപത്തുള്ള  ഔര്‍ ലേഡി ഓഫ് അസപ്ഷന്‍ ദൈവാലയവുമാണ് വേദിയാവുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ  6 വര്‍ഷത്തോളമായി   പ്രവര്‍ത്തിച്ചുവന്ന രൂപതാ

  • 43 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിനത്തില്‍  ലിയോ 14 ാമന്‍ പാപ്പ വൈദികനായി

    43 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിനത്തില്‍ ലിയോ 14 ാമന്‍ പാപ്പ വൈദികനായി0

    ലിയോ പതിനാലാമന്‍ മാര്‍പാപ്പ  വൈദികനായി അഭിഷിക്തനായിട്ട് ഇന്ന്  43 വര്‍ഷം പൂര്‍ത്തിയാകുന്നു. 1982 ജൂണ്‍ 19 -ന് റോമിലെ സെന്റ് മോണിക്ക ചാപ്പലിലാണ് അന്ന് 27 വയസ് മാത്രം പ്രായമുണ്ടായിരുന്ന ലിയോ 14 ാമന്‍ പാപ്പ വൈദികനായി അഭിഷിക്തനായത്. ‘സാധാരണ അപ്പം കൊണ്ട് നിങ്ങളെയെല്ലാം പോഷിപ്പിക്കുക എന്നത് എനിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ്.  എന്നെ പോഷിപ്പിക്കുന്ന അതേ മേശയില്‍ നിന്നാണ് ഞാന്‍ നിങ്ങളെ പോറ്റുന്നത്. ഞാന്‍ നിങ്ങളുടെ ദാസനാണ്.’ വിശുദ്ധ അഗസ്റ്റിന്റെ ഈ വാക്കുകളായിരുന്നു 1982 ജൂണ്‍

  • മാര്‍പാപ്പയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാം; ജൂണ്‍ 29ന്  ‘പീറ്റര്‍സ് പെന്‍സ്’ ശേഖരണം

    മാര്‍പാപ്പയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാം; ജൂണ്‍ 29ന് ‘പീറ്റര്‍സ് പെന്‍സ്’ ശേഖരണം0

    വത്തിക്കാന്‍ സിറ്റി:  ജൂണ്‍ 29-ന്, വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനത്തില്‍,  ലോകമെമ്പാടുമുള്ള ഇടവകകളില്‍ ‘പീറ്റേഴ്‌സ് പെന്‍സ്’ സംഭാവനശേഖരണം നടക്കും.  മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിശ്വാസികള്‍  നല്‍കുന്ന  സാമ്പത്തിക സംഭാവനയാണ് പീറ്റേഴ്‌സ് പെന്‍സ്.  ‘ലിയോ പതിനാലാമന്‍ പാപ്പയുടെ ചുവടുകളുടെ ഭാഗമാകുക’ എന്ന ആഹ്വാനത്തോടെയാണ് ഈ വര്‍ഷത്തെ, പീറ്റര്‍സ് പെന്‍സ് സംഭാവനാശേഖരണം നടത്തുന്നത്. മാര്‍പാപ്പയുടെ സുവിശേഷപ്രഘോഷണം, ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലുള്ള വിശ്വാസികളുടെ പങ്കാളിത്വത്തിന്റെ പ്രകടനം കൂടെയാണ് പീറ്റേഴ്‌സ് പെന്‍സ് സംഭാവനയെന്ന് വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. ഈ

  • മധ്യപ്രദേശില്‍ കത്തോലിക്ക ആശുപത്രിക്കു നേരെ അതിക്രമം

    മധ്യപ്രദേശില്‍ കത്തോലിക്ക ആശുപത്രിക്കു നേരെ അതിക്രമം0

    ഭോപ്പാല്‍: മധ്യപ്രദേശിലെ ഖണ്ഡ്വായില്‍ കത്തോലിക്ക ആശുപത്രിക്കു നേരെ അതിക്രമം. ഹോസ്പിറ്റല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പാംപുരി സെന്റ് റിച്ചാര്‍ഡ് ആശുപത്രിക്കു നേരെയാണ് അതിക്രമം ഉണ്ടായത്. ആശുപത്രിയുടെ പ്രവേശന കവാടവും ഒപി വിഭാഗത്തിലെ ഗ്ലാസുകളും രജിസ്‌ട്രേഷന്‍-ഐപി ബില്‍ഡിങ്ങിലെ കമ്പ്യൂട്ടറും അടിച്ചു തകര്‍ത്ത സംഘം ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് മുറിയും തകര്‍ത്തു. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മെയ് 21 ന് ഈ  ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു സ്ത്രീയുടെ നില വഷളായതിനെ

  • നൂറാം ജന്മവാര്‍ഷികത്തില്‍ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന് ആദരം-’20 ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭൂതോച്ചാടകന്‍’

    നൂറാം ജന്മവാര്‍ഷികത്തില്‍ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന് ആദരം-’20 ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭൂതോച്ചാടകന്‍’0

    റോം: ലോകപ്രശസ്ത ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍, അദ്ദേഹത്തോടുള്ള ആദരസൂചകമായി അന്താരാഷ്ട്ര ഭൂതോച്ചാടക സംഘടനയായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സോര്‍സിസ്റ്റ്സ്(ഐഎഇ)  അദ്ദേഹത്തെ ‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭൂതോച്ചാടകന്‍’ എന്ന് വിശേഷിപ്പിച്ചു. അസാധാരണമായ പൈശാചിക പ്രതിഭാസങ്ങളുമായി പോരാടിക്കൊണ്ട്, പൈശാചിക ബന്ധനത്തില്‍പ്പെട്ടുപോയ ദുര്‍ബലരായ മനുഷ്യരെ വീണ്ടെടുക്കാന്‍ ഫാ. അമോര്‍ത്ത് ജീവിതം ഉഴിഞ്ഞുവച്ചതായി ഐഎഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഫാ. മാര്‍സലോ ലാന്‍സ പറഞ്ഞു. ജ്യോതിഷം, മന്ത്രവാദം തുടങ്ങിയവയ്ക്ക് പിന്നിലുള്ള സാത്താന്റെ സാന്നിധ്യത്തെ അദ്ദേഹം പരസ്യമായി വിളിച്ചുപറഞ്ഞു.

  • ഗര്‍ഭിഛിദ്ര നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി ഇംഗ്ലണ്ടും വെയില്‍സും; പ്രതിഷേധവുമായി ബിഷപ്‌സ് കോണ്‍ഫ്രന്‍സും ആരോഗ്യപ്രവര്‍ത്തകരും

    ഗര്‍ഭിഛിദ്ര നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി ഇംഗ്ലണ്ടും വെയില്‍സും; പ്രതിഷേധവുമായി ബിഷപ്‌സ് കോണ്‍ഫ്രന്‍സും ആരോഗ്യപ്രവര്‍ത്തകരും0

    ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും ഗര്‍ഭഛിദ്ര നിയമം പൂര്‍ണമായി പൊളിച്ചെഴുതാനുള്ള നടപടിക്രമങ്ങള്‍ പാര്‍ലമെന്റില്‍ ആരംഭിച്ചു.  ജീവനെതിരെ കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന നിയമഭേദഗതിക്ക് എതിരെ അവിടുത്തെ ബിഷപ്‌സ് കോണ്‍ഫ്രന്‍സും പ്രോ-ലൈഫ് പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തി. ഇംഗ്ലണ്ടിലും വെയില്‍സിലും നിലവില്‍ രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരത്തോടെ 24 ആഴ്ചവരെ ഗര്‍ഭഛിദ്രം നിയമപരമാണ്.  മറ്റുചില സാഹചര്യങ്ങളില്‍ 24 ആഴ്ചയ്ക്ക് ശേഷവും. നിയമഭേദഗതി പ്രകാരം സമയ പരിധിയില്ലാതെ എപ്പോള്‍ വേണമെങ്കിലും സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താം. അതവരുടെ അവകാശമായിട്ടാണ് ബില്ലില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ ബിഷപ്‌സ്

  • ഗാസയിലും വെസ്റ്റ് ബാങ്കിലും സ്ഥിതി അതീവ രൂക്ഷം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കരിത്താസ്  ജെറുസലേം

    ഗാസയിലും വെസ്റ്റ് ബാങ്കിലും സ്ഥിതി അതീവ രൂക്ഷം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കരിത്താസ് ജെറുസലേം0

    ജറുസലേം: മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍, കത്തോലിക്കാ സഭയുടെ സാമൂഹികസേവനവിഭാഗമായ കരിത്താസ് ജെറുസലേം ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സംഘടനയുടെ ഡയറക്ടര്‍ ആന്റണ്‍ അസ്ഫറിന്റെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മരുന്നുകള്‍, ഭക്ഷണം, കുടിവെള്ളം എന്നിവയുടെ രൂക്ഷമായ ക്ഷാമം ഈ മേഖലകളിലുണ്ട്. ഗാസയില്‍, 122 അംഗങ്ങളടങ്ങിയ മെഡിക്കല്‍ ടീമുകള്‍ പത്ത് യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്നു. ബോംബാക്രമണങ്ങള്‍ക്കിടയിലും മരുന്നുകളുടെ രൂക്ഷമായ ക്ഷാമത്തന്റെ നടുവിലുമാണ് സേവനം തുടരുന്നുവെന്ന് അസ്ഫര്‍ പറയുന്നു. ”സാഹചര്യം വിനാശകരമാണ്, മാലിന്യത്തില്‍ ഭക്ഷണം

  • സംഘര്‍ഷമേഖലയിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ

    സംഘര്‍ഷമേഖലയിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഇറാന്‍, ഇസ്രായേല്‍, ഗാസാ, ഉക്രൈന്‍ തുടങ്ങിയ സംഘര്‍ഷമേഖലകളിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നതായി ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചത്തെ പൊതുസദസിലാണ് ലിയോ പതിനാലാമന്‍ പാപ്പ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമെതിരെ  ശക്തമായ താക്കീത് നല്‍കിയത്. ‘സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാല്‍ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം’ എന്ന് രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തില്‍ സഭയെ നയിച്ച പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയെ ഉദ്ധരിച്ചുകൊണ്ട് പാപ്പ ജനങ്ങളെ ഓര്‍മിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ ‘യുദ്ധം എപ്പോഴും ഒരു പരാജയമാണ്’എന്ന പ്രസ്താവനയും

National


Vatican

  • ലിയോ 14-മന്‍  പാപ്പയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി മോദി

    മാര്‍പാപ്പയ്ക്ക് അനുമോദനങ്ങള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മോദി ആശംസകള്‍ അറിയിച്ചത്. ‘പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങളും ആശംസകളും ഞാന്‍ അറിയിക്കുന്നു. സമാധാനം, ഐക്യം, ഐക്യദാര്‍ഢ്യം, സേവനം എന്നിവയുടെ ആദര്‍ശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു നിമിഷത്തിലാണ് കത്തോലിക്കാ സഭയുടെ നേതൃസ്ഥാനത്തേക്ക് അദ്ദേഹം  വരുന്നത്. പരിശുദ്ധ സിംഹാസനവുമായി തുടര്‍ച്ചയായ സംഭാഷണത്തിനും ഇടപെടലിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,’ പ്രധാനമന്ത്രി മോദി എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ രേഖപ്പെടുത്തി.

  • വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്

    വത്തിക്കാന്‍  സിറ്റി:  കത്തോലിക്ക സഭയുടെ 267-ാമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സിസ്‌റ്റൈന്‍ ചാപ്പലില്‍ തന്നെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാരോടൊപ്പം മാര്‍പാപ്പയായ ശേഷമുള്ള  പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ‘രക്ഷകനായ ക്രിസ്തുവിലുള്ള  സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു’ എന്ന് കര്‍ദിനാള്‍മാരെ ഓര്‍മിപ്പിച്ച പാപ്പ വിശ്വാസം ഇല്ലാത്തിടത്ത് ജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം എപ്പോഴും നന്നായി വളര്‍ത്തിയെടുക്കണമെന്ന്  മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. പത്രോസിന്റെ ശുശ്രൂഷയിലൂടെ കര്‍ത്താവ് നമുക്കെല്ലാവര്‍ക്കും ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍

  • പോപ്പ് ലിയോ പതിനാലാമന്‍:  സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം

    അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായി ചരിത്രം സൃഷ്ടിച്ച ലിയോ പതിനാലാമന്‍ പാപ്പ, ഇന്റര്‍നെറ്റില്‍ സജീവ സാന്നിധ്യമുള്ള ആദ്യ മാര്‍പാപ്പയാണ്. പുതു തലമുറയോടു ആശയ വിനിമയം ചെയ്യാനും തന്റെ നിലപാടുകള് വ്യക്തമായി അവതരിപ്പിക്കാനും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കര്‍ദിനാള്‍ ആയിരുന്ന കാലം മുതലേ അദ്ദേഹം പ്രയോജനപ്പെടുത്തുണ്ട്. പോപ്പ് ലിയോ XIV അദ്ദേഹത്തിന്റെ X (Twitter) അക്കൗണ്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ അഭിപ്രായങ്ങള്‍ പങ്കിടാറുണ്ട്. @drprevost എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച്, അദ്ദേഹം വിവിധ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍

  • ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…

    ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമന്‍ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. 1878 മുതല്‍ 1903 വരെ സഭയുടെ തലവനായിരുന്ന ലിയോ പതിമൂന്നാമന്‍ പാപ്പയെ പിന്‍ചെന്നാണ് ഈ പേര് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് പറയുന്നു. സാമൂഹിക നീതിക്കു വേണ്ടിയുള്ള ഉറച്ച ശബ്ദമായിരുന്നു ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടേത്. 1891-ല്‍ തന്റെ ചാക്രികലേഖനമായ ‘റെരും  നൊവാരും’ വഴി ആധുനിക കത്തോലിക്കാ സാമൂഹിക ചിന്തകള്‍ക്ക് അടിത്തറയിട്ട പിതാവാണ് ലിയോ പതിമൂന്നാമന്‍ പാപ്പ. തൊഴിലാളികളുടെ അവകാശ

  • പുതിയ പാപ്പ സഭയ്ക്കുള്ള സമ്മാനം; അഗസ്തീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറല്‍ പുതിയ മാര്‍പാപ്പയെക്കുറിച്ച് പഞ്ഞത്

    ‘ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഞങ്ങള്‍ക്ക്, അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ക്ക് ഇത് ഒരു യഥാര്‍ത്ഥ സമ്മാനമാണ്, കാരണം ഇത് സഭയ്ക്കുള്ള ഒരു സമ്മാനമാണ്. അതാണ് പ്രധാന കാര്യം.’ ലിയോ 14 ാമന്‍  മാര്‍പാപ്പ അംഗമായ അഗസ്തീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറലും പുതിയ പാപ്പയുടെ ദീര്‍ഘകാല സുഹൃത്തുമായ ഫാ. അലജാന്‍ഡ്രോ മോറല്‍, പുതിയ മാര്‍പാപ്പയെക്കുറിച്ച് നടത്തിയ ആദ്യ പ്രതികരണമാണിത്. പുതിയ മാര്‍പാപ്പ ആദ്യമായി സംസാരിച്ചത് നീതിയെയും സമാധാനത്തെയും എല്ലാവര്‍ക്കും ഇടയില്‍ പാലങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും സിനഡാലിറ്റിയെക്കുറിച്ചുമാണെന്ന് പ്രയര്‍ ജനറല്‍ പറഞ്ഞു.

  • രണ്ട് തവണ കേരളം സന്ദര്‍ശിച്ച ലിയോ 14-ാമന്‍ മാര്‍പാപ്പയെ മലയാളികളായ അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ അനുസ്മരിക്കുന്നു

    കൊച്ചി : അഗസ്തീനിയന്‍  സഭയുടെ ജനറലെന്ന നിലയില്‍ രണ്ട് തവണ കേരളം സന്ദര്‍ശിച്ച  ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെക്കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മകളുമായി പാപ്പ അംഗമായ അഗസ്തീനിയന്‍ സന്യാസ സഭയിലെ അംഗങ്ങള്‍. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായി നിരവധിതവണ വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുള്ള ഫാ. മെട്രോ സേവ്യര്‍, ഒഎസ്എ,  പുതിയ പാപ്പയെ ‘അഗാധമായ ആത്മീയതയുടെ മനുഷ്യന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ‘ ദീര്‍ഘനേരം അദ്ദേഹം നിശബ്ദമായി ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിക്കാറുണ്ട്. സഭയോട് അദ്ദേഹത്തിന് ആഴമായ സ്‌നേഹവും  മജിസ്റ്റീരിയത്തോടുള്ള വലിയ ബഹുമാനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ

Magazine

Feature

Movies

  • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂല്യാധിഷ്ഠിത ഭാവി തലമുറയെ വാര്‍ത്തെടുക്കണം

    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂല്യാധിഷ്ഠിത ഭാവി തലമുറയെ വാര്‍ത്തെടുക്കണം0

    കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂല്യാധിഷ്ഠിത ഭാവി തലമുറയെ വാര്‍ത്തെടുക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്കൂളുകളുടെ 2024 – 25 അധ്യയന വര്‍ഷത്തെ മെറിറ്റ് ദിനാചരണം കാഞ്ഞിരപ്പള്ളി സെന്റ്മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ സലോമി സിഎംസി, രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡൊമിനിക് അയലൂപറമ്പില്‍,

  • കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദ്വിശതാബ്ദി; വിളംബര റാലി നടത്തി

    കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദ്വിശതാബ്ദി; വിളംബര റാലി നടത്തി0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപന ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് അക്കരപ്പള്ളിയി ല്‍നിന്നും കത്തീഡ്രല്‍ പള്ളിയിലേക്ക് ജൂബിലി വിളംബര റാലി നടത്തി. കത്തോലിക്ക കോണ്‍ഗ്രസ്, പിതൃവേദി, മാതൃവേദി, എസ്എംവൈഎം, വിന്‍സെന്റ് ഡി പോള്‍, കൂട്ടായ്മ ലീഡേഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റാലി കത്തീഡ്രല്‍ വികാരി റവ.ഡോ. കുര്യന്‍ താമരശേരി ഫ്‌ളാഗ് ഓഫ് ചെയ്തു. കാഞ്ഞിരപ്പള്ളി ടൗണ്‍ ചുറ്റി നടന്ന വര്‍ണ്ണശബളമായ റാലി കത്തീഡ്രല്‍ പള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് ജൂബിലി പതാക ഉയര്‍ത്തി. 200 പേര്‍

  • മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് സ്റ്റാര്‍ട്ട് മാതൃക: മാര്‍ ഇഞ്ചനാനിയില്‍

    മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് സ്റ്റാര്‍ട്ട് മാതൃക: മാര്‍ ഇഞ്ചനാനിയില്‍0

    താമരശേരി: മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് സ്റ്റാര്‍ട്ട് മാതൃകയാണെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീ ജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ട് (സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്) അക്കാദമിയുടെ 20-ാമത് (2025-26) അധ്യയന വര്‍ഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍, ദീപിക റസിഡന്റ് മാനേജര്‍ ഫാ. ഷെറിന്‍ പുത്തന്‍പുരക്കല്‍, കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാര്‍ട്ടിന്റെ വിവിധ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?