
മാഡ്രിഡ്/സ്പെയിന്: സ്പെയിന് പോലൊരു രാജ്യത്ത് നിലനില്‍ക്കുന്ന സംസാര സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും സംശയത്തിന്റെ നിഴലിലാക്കി ഇസ്ലാമിക്ക് തീവ്രവാദത്തെ അപലപിച്ച ഫാ. കസ്റ്റോഡിയോ ബാലെസ്റ്റര്‍ 3 വര്‍ഷത്തെ തടവു ശിക്ഷ യുടെ ഭീതിയില്‍. അഭിമുഖത്തിലും എഴുത്തിലും ‘ഇസ്ലാമോഫോബിക് ‘പ്രസ്താവനകള്‍ നടത്തിയതിന് വൈദികന് കുറ്റക്കാരനാണെന്നാണ് കോടതി വിചാരണയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷത്തെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇന്നത്തെ സ്പെയിനില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നിലനില്‍പ്പ് ഈ കേസിലെ വിധിയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ഫാ. ബാലെസ്റ്റര്‍ പറഞ്ഞു. ഈ കേസില്‍ ശിക്ഷ വിധിച്ചാല്‍

സെബു/ ഫിലിപ്പിന്‍സ്: സെപ്റ്റംബര്‍ 30-ന് ഫിലിപ്പിന്‍സിലെ സെബുവിലും സമീപ പ്രവിശ്യകളിലും നാശം വിതച്ച ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് സഹായഹസ്തവുമായി കത്തോലിക്ക സഭയുടെ കീഴിലുള്ള സന്നദ്ധ സംഘടനകളും രൂപതകളും രംഗത്ത്. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 68 പേര് മരിക്കുകയും 80,000-ത്തിലധികം കുടുംബങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു. കത്തോലിക്കാ ബിഷപ്പുമാരുടെ മേല്‍നോട്ടത്തിലുള്ള സന്നദ്ധ സംഘടനായ കാരിത്താസ് ഫിലിപ്പീന്‍സാണ് സന്നദ്ധപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ളത്.ശുദ്ധജലം, പാര്‍പ്പിട സാമഗ്രികള്‍ എന്നിവ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കാരിത്താസ് നേതൃത്വം നല്കുന്നു. ഭൂകമ്പത്തില്‍ ദൈവാലയങ്ങള്‍ക്കും സ്കൂളുകള്‍ക്കും വീടുകള്‍ക്കും ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

വത്തിക്കാന്‍ സിറ്റി: ~ഒക്ടോബര്‍ 9 -ന് പ്രകാശനം ചെയ്യുന്ന തന്റെ ആദ്യ അപ്പസ്തോലിക പ്രബോധനമായ ‘ഡിലക്സി റ്റെ'(ഞാന്‍ നിന്നെ സ്നേഹിച്ചു) – യില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ദിനമായ ഒക്ടോബര്‍ 4-ന് ലിയോ 14 ാമന്‍ പാപ്പ ഒപ്പുവച്ചു. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ആധ്യാത്മികതയെക്കുറിച്ചും, ‘ദരിദ്രരുടെ നിലവിളി’, ‘ദൈവം ദരിദ്രരെ തിരഞ്ഞെടുക്കുന്നു’, ‘യേശു, ദരിദ്രനായ മിശിഹാ’, ‘ദരിദ്രരുടെ സഭ’, ‘സഭയുടെ യഥാര്‍ത്ഥ സമ്പത്ത്’ തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമാക്കുന്ന പ്രബോധനത്തില്‍ ഒപ്പുവച്ച ദിനത്തില്‍ നടത്തിയ ജൂബിലി പ്രഭാഷണത്തില്‍ ദൈവത്തിനെയും

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 61-ാമത് വാര്‍ഷികാഘോഷവും ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചുകൊണ്ട് കെഎസ്എസ്എസ് 1500 കുടുംബങ്ങള്‍ ക്കായി നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ ഉദ്ഘാടനവും തെള്ളകം ചൈതന്യയില്‍ മന്ത്രി വി.എന്‍ വാസവന് നിര്‍വഹിച്ചു. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും സ്വയം തൊഴില്‍ പരിശീലനങ്ങള്‍ക്കും നൂതന തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും സ്വാശ്വയസംഘ പിന്‍ബലത്തോടൊപ്പം പരിശീലനവും സാമ്പത്തിക പിന്തുണയും ഉറപ്പുവരുത്തുന്ന കെഎസ്എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. കോട്ടയം അതിരൂപത സഹായ

തൃശൂര്‍: കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിനായി പുത്തന്‍പീടിക സെന്റ് ആന്റണീസ് ഇടകയിലെ കത്തോലിക്ക കോണ്‍ഗ്രസും അമല ആശുപത്രിയും സംയുക്തമായി കേശദാന ക്യാമ്പ് നടത്തി. കേശദാന ചടങ്ങ് ഇടവക വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. അമല ആശുപത്രി ഇന്‍ ചാര്‍ജ് ഫാ. ജെയ്സന് മുണ്ടന്മാണി മുഖ്യപ്രഭാഷണം നടത്തി. അസി. വികാരി ഫാ. ജോഫിന്‍ അക്കരപേട്ട്യേക്കല്, പാദുവ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഹേമ, കൈക്കാരന് എ.സി. ജോസഫ്,

മാര്ട്ടിന് വിലങ്ങോലില്‍ ഫ്രിസ്കോ: വിശുദ്ധ മറിയം ത്രേസ്യായുടെ നാമധേയത്തിലുള്ള അമേരിക്കയിലെ പ്രഥമ ദേവാലയമായ നോര്‍ത്ത് ഡാളസിലെ സെന്റ് മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ മറിയം ത്രേസ്യായുടെ തിരുനാളിനു കൊടിയേറി. കഴിഞ്ഞ വര്‍ഷമാണ് ദേവാലയം കൂദാശ ചെയ്തത്. ഒക്ടോബര്‍ 12-നാണ് തിരുനാള്‍. ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന് മാര്‍ ജോയ് ആലപ്പാട്ട് തിരുനാള്‍ കൊടിയേറ്റി. തുടര്‍ന്ന് മാര്‍ ആലപ്പാട്ട് മുഖ്യകാര്‍മികനായി ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മിഷന് ഡയറക്ടര്‍ ഫാ. ജിമ്മി എടക്കുളത്തൂര്‍ കുര്യന്,

കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ കെസിബിസി വിമന്‍സ് കമ്മീഷന് ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഇതിനെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, മത-സാംസ്കാരിക സംഘടനകളും ശക്തമായി രംഗത്തുവരണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. അതിക്രമങ്ങളിലേക്ക് നയിക്കുന്ന മദ്യം, മയക്കുമരുന്ന് ഇവയ്ക്കെതിരെ സ്ത്രീ സമൂഹം ഒന്നിച്ച് പ്രതികരിക്കണമെന്ന് കമ്മീഷന് ഓര്‍മ്മിപ്പിച്ചു. എറണാകുളം പിഒസി ആസ്ഥാനത്തു നടന്ന നേതൃസംഗമം കെസിബിസി വിമന്‍സ് കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. ജിബി ഗീവര്‍ഗീസ് സമ്മേളനത്തില്‍ അധ്യക്ഷത

സോള്‍/ ദക്ഷിണകൊറിയ: 2027 ലെ സോള്‍ ലോക യുവജനദിനത്തിന്റെ തീം സോങ്ങിനുള്ള എന്‍ട്രികള്‍ ക്ഷണിച്ച് സംഘാടകര്‍. ‘ധൈര്യമായിരിക്കുക! ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു’ എന്നതാണ് 2027 സോള്‍ ലോകയുവജനദിനത്തിന്റെ പ്രമേയം. ലോകമെമ്പാടുനിന്നും എന്‍ട്രികള്‍ സ്വീകരിക്കുന്നുവെന്ന് പരിപാടിയുടെ സംഘാടക സമിതി അറിയിച്ചിട്ടുണ്ട്. മത്സരത്തിലെ വിജയിക്ക് അടുത്ത ലോകയുവജനദിന ആഘോഷത്തില്‍ ദശലക്ഷക്കണക്കിന് യുവാക്കളോടൊപ്പം പങ്കെടുക്കാനാകുമെന്ന് സംഘാടകസമിതിയുടെ കുറിപ്പില്‍ പറയുന്നു. 2027 ഓഗസ്റ്റ് 3 നാണ് അടുത്ത ലോകയുവജനദിനം ആരംഭിക്കുന്നത്. പശ്ചാത്തല സംഗീതത്തേക്കാള്‍, യുവാക്കളെ പരസ്പരം ബന്ധിപ്പിക്കാനും പരിപാടിയുടെ ഹൃദയവുമായി ബന്ധിപ്പിക്കാനും തീം

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായി വര്‍ധിച്ചു വരുന്ന പീഡനം അവസാനിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ട് വത്തിക്കാന്‍. സെപ്റ്റംബര്‍ 29 ന് ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ വത്തിക്കാന്‍ വിദേശകാര്യ മന്ത്രിക്ക് സമാനമായ പദവി വഹിക്കുന്ന രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധത്തിന്റെ ഉത്തരവാദിത്വമുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗറാണ് ഈ ആവശ്യം ഉന്നയിച്ചത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന വിഭാഗമാണ് ക്രൈസ്തവരെന്നും എന്നാല്‍ അന്താരാഷ്ട്ര സമൂഹം അവരുടെ ദുരവസ്ഥയ്ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും ആര്‍ച്ചുബിഷപ് ഗാലഗര്‍







വത്തിക്കാന്‍ സിറ്റി: പൗരോഹിത്യ സ്വീകരണത്തിന്റെ 43-ാം വാര്‍ഷികദിനത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ വത്തിക്കാന്‍ റേഡിയോയുടെ ഷോര്ട്ട്വേവ് ട്രാന്‍സ്മിഷന്‍കേന്ദ്രം സന്ദര്‍ശിച്ചു. റോമിന് പുറത്ത് ലാസിയോ മേഖലയിലെ സാന്താ മരിയ ഡി ഗലേരിയയിലുള്ള ഈ സെന്റര്‍ വത്തിക്കാന്റെ കമ്മ്യൂണിക്കേഷന്‍ ഡിക്കാസ്റ്ററിയുടെ ഭാഗമാണ്. പാപ്പ റേഡിയോ ജീവനക്കാരുമായി സംവദിക്കുകയും, ആര്‍ക്കിടെക്റ്റ് പിയര്‍ ലൂയിജി നെര്‍വി രൂപകല്പന ചെയ്ത ട്രാന്‍സ്മിറ്റര്‍ ഹാള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ആന്റിനകളുടെ പ്രവര്‍ത്തനം, പ്രക്ഷേപണങ്ങള്‍, ഡിജിറ്റല്‍ ദുരന്ത നിവാരണ സംവിധാനം എന്നിവയെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.1957-ല്‍ പയസ് പന്ത്രണ്ടാമന് പാപ്പയാണ്

ലിയോ പതിനാലാമന്‍ മാര്‍പാപ്പ വൈദികനായി അഭിഷിക്തനായിട്ട് ഇന്ന് 43 വര്‍ഷം പൂര്‍ത്തിയാകുന്നു. 1982 ജൂണ്‍ 19 -ന് റോമിലെ സെന്റ് മോണിക്ക ചാപ്പലിലാണ് അന്ന് 27 വയസ് മാത്രം പ്രായമുണ്ടായിരുന്ന ലിയോ 14 ാമന്‍ പാപ്പ വൈദികനായി അഭിഷിക്തനായത്. ‘സാധാരണ അപ്പം കൊണ്ട് നിങ്ങളെയെല്ലാം പോഷിപ്പിക്കുക എന്നത് എനിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ്. എന്നെ പോഷിപ്പിക്കുന്ന അതേ മേശയില്‍ നിന്നാണ് ഞാന്‍ നിങ്ങളെ പോറ്റുന്നത്. ഞാന്‍ നിങ്ങളുടെ ദാസനാണ്.’ വിശുദ്ധ അഗസ്റ്റിന്റെ ഈ വാക്കുകളായിരുന്നു 1982 ജൂണ്‍

വത്തിക്കാന്‍ സിറ്റി: ജൂണ്‍ 29-ന്, വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനത്തില്‍, ലോകമെമ്പാടുമുള്ള ഇടവകകളില്‍ ‘പീറ്റേഴ്സ് പെന്‍സ്’ സംഭാവനശേഖരണം നടക്കും. മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിശ്വാസികള്‍ നല്കുന്ന സാമ്പത്തിക സംഭാവനയാണ് പീറ്റേഴ്സ് പെന്‍സ്. ‘ലിയോ പതിനാലാമന്‍ പാപ്പയുടെ ചുവടുകളുടെ ഭാഗമാകുക’ എന്ന ആഹ്വാനത്തോടെയാണ് ഈ വര്‍ഷത്തെ, പീറ്റര്‍സ് പെന്‍സ് സംഭാവനാശേഖരണം നടത്തുന്നത്. മാര്‍പാപ്പയുടെ സുവിശേഷപ്രഘോഷണം, ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലുള്ള വിശ്വാസികളുടെ പങ്കാളിത്വത്തിന്റെ പ്രകടനം കൂടെയാണ് പീറ്റേഴ്സ് പെന്‍സ് സംഭാവനയെന്ന് വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. ഈ

ജറുസലേം: മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍, കത്തോലിക്കാ സഭയുടെ സാമൂഹികസേവനവിഭാഗമായ കരിത്താസ് ജെറുസലേം ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സംഘടനയുടെ ഡയറക്ടര്‍ ആന്റണ്‍ അസ്ഫറിന്റെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മരുന്നുകള്‍, ഭക്ഷണം, കുടിവെള്ളം എന്നിവയുടെ രൂക്ഷമായ ക്ഷാമം ഈ മേഖലകളിലുണ്ട്. ഗാസയില്‍, 122 അംഗങ്ങളടങ്ങിയ മെഡിക്കല്‍ ടീമുകള്‍ പത്ത് യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്നു. ബോംബാക്രമണങ്ങള്‍ക്കിടയിലും മരുന്നുകളുടെ രൂക്ഷമായ ക്ഷാമത്തന്റെ നടുവിലുമാണ് സേവനം തുടരുന്നുവെന്ന് അസ്ഫര്‍ പറയുന്നു. ”സാഹചര്യം വിനാശകരമാണ്, മാലിന്യത്തില്‍ ഭക്ഷണം

വത്തിക്കാന്‍ സിറ്റി: ഇറാന്, ഇസ്രായേല്‍, ഗാസാ, ഉക്രൈന് തുടങ്ങിയ സംഘര്‍ഷമേഖലകളിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നതായി ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചത്തെ പൊതുസദസിലാണ് ലിയോ പതിനാലാമന്‍ പാപ്പ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമെതിരെ ശക്തമായ താക്കീത് നല്‍കിയത്. ‘സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാല്‍ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം’ എന്ന് രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തില്‍ സഭയെ നയിച്ച പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയെ ഉദ്ധരിച്ചുകൊണ്ട് പാപ്പ ജനങ്ങളെ ഓര്‍മിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ ‘യുദ്ധം എപ്പോഴും ഒരു പരാജയമാണ്’എന്ന പ്രസ്താവനയും

‘അവര്‍ക്ക് അവരുടെ കുട്ടികളെ സുരക്ഷിതമായി ഏല്പിക്കാന് ഒരിടവുമില്ലായിരുന്നു, അതിനാല്‍ കുറച്ച് മുറികളില്‍ കഴിയുന്നത്ര കുട്ടികളെ ഞങ്ങള്‍ സ്വാഗതം ചെയ്തു’, സിസ്റ്റര്‍ ഫ്രാന്‍സിസ്ക ടുമാനിവിച്ച് വിശദീകരിച്ചു. യുദ്ധത്തിന്റെ ഭീകരതയിലും ആ സിസ്റ്റേഴ്സ് ഓടിരക്ഷപ്പെട്ടില്ല. ഉക്രെയ്നിലെ സൈനികരുടെയും സന്നദ്ധ സേവകരുടെയും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി സിസ്റ്റേഴസ് ഒരു കിന്റര്‍ ഗാര്‍ട്ടന്‍ ആരംഭിച്ചു. ഉക്രെയ്നിലെ നസറെത്തിലെ ഹോളി ഫാമിലി കോണ്‍ഗ്രിഗേഷനിലെ സിസ്റ്റേഴ്സ് നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളിലെ ജീവനക്കാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കുട്ടികള്‍ക്കായി കാരിത്താസ് നല്കിയ മുറികളിലാണ് കിന്റര്ഗാര്ട്ടന് തുറന്നത്. ‘കുട്ടികള്‍ എല്ലാ ദിവസവും സൈനികര്‍ക്കും













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

നാഗ്പൂര്‍ (മഹാരാഷ്ട്ര): നാഗ്പൂരിന് അടുത്തുള്ള ബുട്ടിബോറി സെന്റ് ക്ലാരറ്റ് സ്കൂള്‍ ചാപ്പലില്‍നിന്നും തിരുവോസ്തികളുള്ള സക്രാരി മോഷ്ടിച്ചു. തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നിന്ന് 30,000 രൂപ കവര്‍ന്ന മോഷ്ടാക്കള്‍ ലാപ്ടോപ്പോ മറ്റുപകരണങ്ങളോ എടുത്തില്ല. മോഷണമാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഇതിന്റെ പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്ന് നാഗ്പൂര്‍ ആര്‍ച്ചുബിഷപ് ഏലിയാസ് ഗോണ്‍സാല്‍വസ് പറഞ്ഞു. തിരുവോസ്തികള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ജനുവരി 23ന് നാഗ്പൂര്‍ അതിരൂപതയില്‍ പ്രായശ്ചിത്ത ദിനമായി ആചരിക്കാന്‍ ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പാദ്രെ പിയോയുമായി അടുത്ത ബന്ധം പുലര്‍ത്തിയവരില്‍ ജീവിച്ചിരുന്ന അവസാന വ്യക്തികളിലൊരാളായിരുന്ന ഫാ. ജോണ്‍ ഔറിലിയ അന്തരിച്ചു.അമേരിക്കയിലെ ഡെലവെയറിലുള്ള വില്‍മിംഗ്ടണ്‍ സെന്റ് ഫ്രാന്‍സിസ് അസീസി ആശ്രമത്തില്‍ ജനുവരി 13-നായിരുന്നു അന്ത്യം. ആധുനിക സഭയിലെ ഏറ്റവും വലിയ മിസ്റ്റിക്കുകളില്‍ ഒരാളായ പാദ്രെ പിയോയുടെ സെക്രട്ടറിയായി പൗരോഹിത്യജീവിതത്തിന്റെ ആദ്യ നാളുകളില്‍ അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നു. വിശുദ്ധ പാദ്രെ പിയോയുടെ ശരീരത്തിലെ പഞ്ചക്ഷതങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അസാധാരണമായ എളിമയെക്കുറിച്ചും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. 2024-ല്‍ പുറത്തിറങ്ങിയ ‘Dearest Soul: A Spiritual

ചെന്നൈ: വരാന്‍പോകുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനൊരുങ്ങി തമിഴ്നാട് കാത്തലിക് യൂത്ത് മൂവ്മെന്റ് (ടിസി വൈഎം). തമിഴ്നാട് ബിഷപ്സ് കൗണ്‍സിലിന്റെ യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടിസിവൈഎമ്മിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയങ്ങള്‍ പാസാക്കി. സമാന ചിന്താഗതിക്കാരായ ജനാധിപത്യ സംഘടനകളുമായി സഹകരിക്കാന്‍ യോഗം തീരുമാനിച്ചു. യുവജനങ്ങളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിന് താഴെത്തട്ടില്‍ വോട്ടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് പ്രമേയത്തില്‍

നാഗ്പൂര്‍ (മഹാരാഷ്ട്ര): നാഗ്പൂരിന് അടുത്തുള്ള ബുട്ടിബോറി സെന്റ് ക്ലാരറ്റ് സ്കൂള്‍ ചാപ്പലില്‍നിന്നും തിരുവോസ്തികളുള്ള സക്രാരി മോഷ്ടിച്ചു. തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നിന്ന് 30,000 രൂപ കവര്‍ന്ന മോഷ്ടാക്കള്‍ ലാപ്ടോപ്പോ മറ്റുപകരണങ്ങളോ എടുത്തില്ല. മോഷണമാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഇതിന്റെ പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്ന് നാഗ്പൂര്‍ ആര്‍ച്ചുബിഷപ് ഏലിയാസ് ഗോണ്‍സാല്‍വസ് പറഞ്ഞു. തിരുവോസ്തികള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ജനുവരി 23ന് നാഗ്പൂര്‍ അതിരൂപതയില്‍ പ്രായശ്ചിത്ത ദിനമായി ആചരിക്കാന്‍ ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പാദ്രെ പിയോയുമായി അടുത്ത ബന്ധം പുലര്‍ത്തിയവരില്‍ ജീവിച്ചിരുന്ന അവസാന വ്യക്തികളിലൊരാളായിരുന്ന ഫാ. ജോണ്‍ ഔറിലിയ അന്തരിച്ചു.അമേരിക്കയിലെ ഡെലവെയറിലുള്ള വില്‍മിംഗ്ടണ്‍ സെന്റ് ഫ്രാന്‍സിസ് അസീസി ആശ്രമത്തില്‍ ജനുവരി 13-നായിരുന്നു അന്ത്യം. ആധുനിക സഭയിലെ ഏറ്റവും വലിയ മിസ്റ്റിക്കുകളില്‍ ഒരാളായ പാദ്രെ പിയോയുടെ സെക്രട്ടറിയായി പൗരോഹിത്യജീവിതത്തിന്റെ ആദ്യ നാളുകളില്‍ അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നു. വിശുദ്ധ പാദ്രെ പിയോയുടെ ശരീരത്തിലെ പഞ്ചക്ഷതങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അസാധാരണമായ എളിമയെക്കുറിച്ചും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. 2024-ല്‍ പുറത്തിറങ്ങിയ ‘Dearest Soul: A Spiritual

ചെന്നൈ: വരാന്‍പോകുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനൊരുങ്ങി തമിഴ്നാട് കാത്തലിക് യൂത്ത് മൂവ്മെന്റ് (ടിസി വൈഎം). തമിഴ്നാട് ബിഷപ്സ് കൗണ്‍സിലിന്റെ യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടിസിവൈഎമ്മിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയങ്ങള്‍ പാസാക്കി. സമാന ചിന്താഗതിക്കാരായ ജനാധിപത്യ സംഘടനകളുമായി സഹകരിക്കാന്‍ യോഗം തീരുമാനിച്ചു. യുവജനങ്ങളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിന് താഴെത്തട്ടില്‍ വോട്ടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് പ്രമേയത്തില്‍

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?