കണ്ണൂര്‍: തലശ്ശേരി അതിരൂപതയിലെ എടൂര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തെ ആര്‍ക്കി എപ്പിസ് കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായി ഉയര്‍ത്തുന്നു. ഡിസംബര്‍ ആറിന് വൈകുന്നേരം 5.30 ന് എടൂരില്‍നിന്നു അതിരൂപതയുടെ നേതൃത്വത്തില്‍ ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയിലേക്ക് നടത്തുന്ന പ്രഥമ മരിയന്‍ തീര്‍ഥാടനത്തിനു മുന്നോടിയായുള്ള മരിയന്‍ സന്ധ്യയില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. തലശേരി അതിരൂപതയില്‍ ഈ പദവിയിലേക്കു ഉയര്‍ത്തപ്പെടുന്ന ആദ്യ ദൈവാലയമാണ് എടൂര്‍. പ്രഖ്യാപന ത്തോടെ ഏറെ പ്രാധാന്യം
പരിശുദ്ധാത്മാവ് സഭയെ വിശുദ്ധീകരിക്കാനുപയോഗിക്കുന്ന ദൈവവചനം, കൂദാശകള്‍, പ്രാര്‍ത്ഥനകള്‍ പോലുള്ള മാര്‍ഗങ്ങളില്‍ വളരെ സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ് മരിയന്‍ ഭക്തിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധാത്മാവും കന്യകാമറിയവും തമ്മിലുള്ള ‘അതുല്യവും ശാശ്വതവുമായ അവിഭാജ്യ’ ബന്ധത്തെക്കുറിച്ച് പൊതുദര്‍ശനത്തോടനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് പാപ്പ വിശദീകരിച്ചത്. യേശുവിന്റെ അടുത്തേക്ക് നമ്മെ കൈപിടിച്ച് നയിക്കുന്ന അമ്മയാണ് മറിയമെന്ന് പാപ്പ പറഞ്ഞു. മറിയം ഒരിക്കലും തന്നിലേക്ക് വിരല്‍ ചൂണ്ടുന്നില്ല, അവള് എല്ലായ്പ്പോഴും യേശുവിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇതാണ് മരിയഭക്തി. മറിയത്തിന്റെ കൈകളിലൂടെ യേശുവിലേക്ക്. മറിയം, സഭയുടെ
കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനം ഡിസംബര്‍ നാല് മുതല്‍ ആറുവരെ പാലാരിവട്ടം പിഒസിയില്‍ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിസി) കെസിബിസിയുടെയും സംയുക്തയോഗം 4-ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ബിഷപ് അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തും. വിശ്വാസപ്രബോധന സംബന്ധ മന്ത്രാലയം പുറപ്പെടുവിച്ച അനന്തമഹാത്മ്യം (Dignitas Infinita) എന്ന വിഷയത്തെക്കുറിച്ച് ഡോ.
ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെ ഉജ്ജ്വല പ്രഖ്യാപനവുമായി കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദൈവാലയത്തിലെ സാന്തോം നഗറിലേക്ക് നടന്ന മാര്‍ തോമാ തീര്‍ഥാടന പദയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. ഭാരത അപ്പസ്തോലനായ മാര്‍ തോമാശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ 1972-ാം വാര്‍ഷികവും യുവജനവ ര്‍ഷാചരണ വും ഉള്‍ക്കൊള്ളിച്ചായിരുന്നു ഇത്തവണത്തെ പദയാത്ര. കലഹങ്ങളും അക്രമങ്ങളും കൊണ്ട് കലുഷിതമായ ഇക്കാലത്ത് മാര്‍തോമാശ്ലീഹാ പകര്‍ന്നുതന്ന ക്രിസ്തു വിശ്വാസം സുവിശേ ഷത്മകമായ ധീരതയോടെ പ്രഘോഷിക്കാന്‍ തയാറാകണമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലി മധ്യേ വചനസന്ദേശത്തില്‍ പറഞ്ഞു. യുവജനങളുടെ
ലോസ് ആഞ്ചലസ്/യുഎസ്എ: ബാസ്കറ്റ്ബോള്‍ കളിക്കുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്കാനിലാണ് ലോസ് അഞ്ചലസ് രൂപതക്ക് വേണ്ടി പരിശീലനം നേടുകയായിരുന്ന ആ സെമിനാരി വിദ്യാര്‍ത്ഥിയുടെ ആക്കിലസ് ടെന്റണ് സാരമായ പരിക്കേറ്റതായി വ്യക്തമായത്. തുടര്‍ന്ന് ഒര്‍ത്തോപീഡിക്ക് സര്‍ജനെ കാണാന്‍ ആ സെമിനാരി വിദ്യാര്‍ത്ഥി അപ്പോയിന്റ്മെന്റ് എടുത്തു. ഇതിനിടെയാണ് കായികവിനോദങ്ങളിലും പര്‍വതാരോഹണത്തിലുമെല്ലാം വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ഇറ്റാലിയന്‍ സ്വദേശിയായ വാഴ്ത്തപ്പെട്ട പിയര്‍ ജിയോര്‍ജിയോ ഫ്രാസാറ്റിയോടുള്ള നൊവേന പ്രാര്‍ത്ഥന ഈ സെമിനാരി വിദ്യാര്‍ത്ഥി ആരംഭിച്ചത്. നൊവേന പ്രാര്‍ത്ഥന പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള ഒരു
സണ്ണി കുറ്റിക്കാട്ട് സിഎംഐ നിരാശാഭരിതരും ആത്മഹത്യാമുനമ്പില്‍ നില്ക്കുന്നവരുമായ സ്ത്രീകളെ രക്ഷിക്കുന്നതിനായി ‘ടീ ആന്റ് കംഫര്‍ട്ട്’ എന്ന കൂട്ടായ്മയ്ക്ക് രൂപം നല്കിയ ഷാരോണ്‍ ആസ്റ്ററിന് കരുത്തേകിയത് ദുരിതങ്ങളായിരുന്നു. ജീവിതത്തിലെ ദുരിതാനുഭവങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി തന്നെ വേട്ടയാടിയപ്പോള്‍ ജീവിതം മടുത്ത് ഷാരോണ്‍ ഒരിക്കല്‍ ആത്മഹത്യ ചെയ്യാനായി ഇടംകൈയില്‍ ബൈബിളും വലംകൈയില്‍ ചെവിയോടു ചേര്‍ത്തുപിടിച്ച പിസ്റ്റളുമായി ഒരു നിമിഷം ശങ്കിച്ചുനിന്നു. മക്കളെ അടുത്ത വീട്ടിലാക്കിയ ഷാരോണ്‍ വെടിയൊച്ച പുറത്തുകേള്‍ക്കാതിരിക്കാനായി റേഡിയോ ഉച്ചത്തില്‍ ഓണ്‍ചെയ്ത് വച്ചിരുന്നു. അതില്‍ അപ്പോള്‍ നടന്നുകൊണ്ടിരുന്നത് ഒരു
ഫാ. തോമസ് ആന്റണി പറമ്പി ‘എടീ, മക്കളെ പള്ളിയില്‍ പോകാന്‍ വിളിച്ചോ?’ ‘ഇതുവരേയും അവര്‍ എഴുന്നേറ്റില്ലേ?’ ‘എന്റെ മക്കളേ, നിങ്ങള്‍ ഇതുവരേയും റെഡിയായി ഇറങ്ങിയില്ലേ?’ ചെറുപ്രായത്തില്‍ വീട്ടില്‍ എല്ലാ ദിവസവും പ്രത്യേകിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ അതിരാവിലെ കേട്ടിരുന്ന അപ്പന്റെ സ്വരമാണ് മുകളില്‍ കുറിച്ചത്. പള്ളിയില്‍ കുര്‍ബാനയ്ക്കു പോകാനുള്ള കാര്യം മൂന്നും നാലും പ്രാവശ്യം പറഞ്ഞിരുന്ന അപ്പനെയാണ് യോഹന്നാന് 21 :15 മുതല്‍ 19 വരെയുള്ള ഭാഗം വായിക്കുമ്പോള്‍ എന്റെ ഓര്‍മ്മയില്‍ വരാറുള്ളത്. ‘അവര്‍ക്കു സമയം അറിയാമല്ലോ’,’സമയമാകുമ്പോള്‍
കൊച്ചി: ഇഎസ്എ അന്തിമ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോടു നീതി പുലര്‍ത്തണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്. ഇഎസ്എ അന്തിമ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള നിരവധി ആശങ്കകള്‍ പരിഹരിച്ച് സുതാര്യമായ നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി. 2024 ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമത്തെകരട് വിജ്ഞാപനത്തിനെതിരെ ജനങ്ങള്‍ക്ക് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുവാനുള്ള കാലാവധിയായ 60 ദിവസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത്
ആലപ്പോ/സിറിയ: 50,000-ത്തോളം ക്രൈസ്തവര്‍ ഉള്‍പ്പെടെ ഏകദേശം 3.5 ദശലക്ഷം ആളുകള്‍ വസിക്കുന്ന സിറിയന്‍ നഗരമായ ആലപ്പോ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിക്ക് റിബലുകള്‍ പിടിച്ചെടുത്തു. എച്ച്റ്റിഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹായത് താഹിര്‍ അല്‍ ഷാം എന്ന ഇസ്ലാമിക്ക് തീവ്രവാദ സംഘടനയാണ് ആലപ്പോ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റും ഐഎസുമുള്‍പ്പടെയുള്ള ഭീകരസംഘടനകളുമായി നേരിട്ട് ബന്ധമുള്ള എച്ച്റ്റിഎസ് 2017-ല്‍ അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകള്‍ ലയിച്ചതിനെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട റിബല്‍ സംഘമാണ്. ‘വിപ്ലവ തീക്ഷ്ണത’ യെക്കാള്‍ ‘ജിഹാദിസ്റ്റ് പ്രത്യയശാസ്ത്രം’ പുലര്‍ത്തുന്ന ഈ സംഘത്തിന്റെ
മധ്യപൂര്‍വദേശത്തെ സംഘര്‍ഷാവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ട് ഇറാന് ഇസ്രായേലിന് നേരെ നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശങ്ക പ്രകടിപ്പിച്ചു. പ്രാര്‍ത്ഥനയോടെയും ആശങ്കയോടെയും താന്‍ മധ്യപൂര്‍വദേശത്ത് നിന്നുള്ള വാര്‍ത്തകള്‍ പിന്തുടര്ന്ന് വരികയാണെന്ന് പാപ്പ വ്യക്തമാക്കി. ഇപ്പോഴുള്ളതിനെക്കാള്‍ വലിയ സംഘര്‍ഷത്തിലേക്ക് മധ്യപൂര്‍വദേശത്തെ നയിക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഹൃദയത്തിന്റെ ഭാഷയില്‍ പാപ്പ അഭ്യര്‍ത്ഥിച്ചു. മറ്റുള്ളവരുടെ നിലനില്‍പ്പിന് ആരും ഭീഷണിയാവരുത്. ഇസ്രായേല്‍ ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രായേല്‍ ജനതയും പാലസ്തീന് ജനതയും രണ്ട് രാജ്യങ്ങളിലായി സമാധാനത്തോടെ ജീവിക്കണമെന്നും പാപ്പ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
ക്രോംവെല്‍: വിശുദ്ധ പാദ്രേ പിയോയുടെ ഇതുവരെയും പ്രസിദ്ധീകരിക്കാത്ത പത്ത് ഫോട്ടോകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരുങ്ങി യുഎസ്സിലെ സെന്റ് പിയോ ഫൗണ്ടേഷന്. വിശുദ്ധ പാദ്രേ പിയോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും പ്രാര്‍ത്ഥനയില്‍ മുഴുകുന്നതും ഉള്‍പ്പെടെയുള്ള ഈ ശേഖരത്തില്‍ ഏറ്റവും സവിശേഷമായത് വിശുദ്ധന് പുഞ്ചിരിക്കുന്ന ചിത്രമാണ്. ഫൗണ്ടേഷന്റെ ഡയറക്ടര്‍ ലൂസിയാനോ ലാമോനാര്‍ക്ക, ഫോട്ടോഗ്രാഫറായ എലിയ സലെറ്റോയുടെ സ്റ്റുഡിയോ സന്ദര്‍ശിച്ചപ്പോഴാണ് ഈ ഫോട്ടോകള്‍ കണ്ടെത്തിയത്. വിശുദ്ധ പാദ്രേ പിയോയുടെ മാധ്യസ്ഥതയാല്‍ കുഞ്ഞിനെ ലഭിച്ച വ്യക്തിയാണ് പ്രഫഷണല്‍ ഓപ്പറ ഗായകന് കൂടിയായ ലാമോനാര്‍ക്ക.
ഷാങ്ഹായ്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ചൈനയില്‍ ക്രൈസ്തവ വിശ്വാസം വളര്‍ച്ച പ്രാപിക്കുന്നതിന്റെ വാര്‍ത്തകള്‍ ശ്രദ്ധേയമാകുന്നു. ദൈവാരാധനകള്‍ക്കും പൊതുവായ ചടങ്ങുകള്‍ക്കും നിരോധനമുള്ളപ്പോഴും ഈസ്റ്റര്‍ വിജിലിലും തുടര്‍ന്നുള്ള ദിനങ്ങളിലുമായി ഒരു പുതിയ ദൈവാലയത്തിന്റെ കൂദാശയും 470 മാമോദീസകളും നടന്നതാണ് ഏറ്റവും പുതിയ സംഭവം. ബെയ്ജിംഗ് കത്തീഡ്രലില്‍ 142 പേരാണ് മാമോദീസ സ്വീകരിച്ചത്. ജെസ്യൂട്ട് വൈദികനായ മാറ്റിയോ റിക്കി സ്ഥാപിച്ച ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഇടവകയില്‍ നൂറോളം പേര്‍ക്ക് ക്രിസ്തീയ ജീവിതത്തിന്റെ ആദ്യ കൂദാശ ലഭിച്ചപ്പോള്‍, ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍
കഷ്ടതകളില്‍ സഹനശക്തിയും നന്മ ചെയ്യുന്നതില്‍ സ്ഥിരതയും പുലര്‍ത്താന്‍ സഹായിക്കുന്ന ആത്മധൈര്യം എന്ന പുണ്യമാണ് മൗലിക പുണ്യങ്ങളില്‍ ഏറ്റവും പോരാട്ട വീര്യമുള്ള പുണ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശനവേളയോടനുബന്ധിച്ച് നന്മകളെക്കുറിച്ചും തിന്മകളെക്കുറിച്ചും നടത്തിവരുന്ന പ്രഭാഷണപരമ്പരയിലാണ് ആത്മധൈര്യമെന്ന പുണ്യത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചത്. ധാര്‍മിക ജീവിതത്തിലെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ശക്തിയും പ്രതിബന്ധങ്ങളെ നേരിടാനുള്ള കരുത്തും ആത്മധൈര്യം നല്‍കുമെന്ന് പാപ്പ പറഞ്ഞു. അതിലൂടെ ഭയത്തെ, മരണഭയത്തെപ്പോലും കീഴടക്കാനും ക്ലേശങ്ങളും പീഡനങ്ങളും സഹിക്കാനുമുള്ള ശക്തി ലഭിക്കുന്നു. വികാരങ്ങളില്ലാത്ത മനുഷ്യന് കല്ലിന് സമാനമാണ്. എന്നാല്‍ വികാരങ്ങള്‍
വത്തിക്കാന്‍ സിറ്റി: ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്യരുടെ ബന്ധുക്കളെ ഫ്രാന്‍സിസ് പാപ്പാ ഏപ്രില്‍ എട്ടിന് വത്തിക്കാനില്‍ സ്വീകരിച്ചു കൂടിക്കാഴ്ച്ച നടത്തി. ഒരു മണിക്കൂറോളം നീണ്ട കൂടുക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയോട് ഹമാസ്ബന്ദികളുടെ ബന്ധുക്കള്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചു, സങ്കടങ്ങളും ദുഃഖങ്ങളും അറിയിച്ചു. ബന്ദികളാക്കപ്പെട്ട പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ അവര്‍ കൈകളില്‍ വഹിച്ചിരുന്നു. എട്ടു പേരാണ് ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ എത്തിയത്. അവരില്‍ നാലു വയസും, ഒന്‍പതു മാസവും മാത്രമുള്ള കുട്ടികളോടൊപ്പം തട്ടിക്കൊണ്ടുപോയ ഷിരി ബിബാസ് എന്ന യുവതിയുടെ ബന്ധുവും ഉള്‍പ്പെട്ടിരുന്നു.
നാല് കുട്ടികളുടെ അമ്മയും പ്രോ ലൈഫ് വക്താവും ഗര്‍ഭസ്ഥശിശുവിന് വേണ്ടി കാന്‍സര്‍ ചികിത്സ വേണ്ടെന്ന് വച്ച അമ്മയുമായ ജസീക്ക ഹന്ന ദൈവപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. ”എന്റെ സുന്ദരിയായ മണവാട്ടി ജെസിക്ക സമാധാനത്തോടെ നിത്യസമ്മാനത്തിനായി യാത്രയായി. വ്യാഴാഴ്ച അവള് രോഗീലേപനം സ്വീകരിച്ചു. ശനിയാഴ്ച ശാന്തമായി പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജസീക്കയുടെ ആത്മാവ് യാത്രയായി. സന്തോഷത്തോടെ അവള് വേദനകള്‍ സഹിച്ചു. ഭയം കൂടാതെയാണ് അവള് അവസാനദിനങ്ങള്‍ ചിലവഴിച്ചത്, ”തനിക്ക് നാലാം സ്റ്റേജ് കാന്‍സാറാണെന്ന് അറിഞ്ഞപ്പോള്‍ ജസീക്ക ആരംഭിച്ച @blessed_by_cancer എന്ന ഇന്‍സ്റ്റഗ്രാം
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ
ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍
മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്സെക്രട്ടറി, താമരശേരി രൂപത
ജോസഫ് മൈക്കിള്‍ ജോജോ-ജെല്‍സ ദമ്പതികള്‍ക്ക് എട്ടു മക്കളാണ്. എട്ടും സിസേറിയനുകളും.രണ്ടിലധികം സിസേറിയന് നടത്തിയാല്‍ അപകടമാണെന്ന ചില ഡോക്ടര്‍മാരുടെ വാദങ്ങള്‍ക്ക് സ്വന്തം അനുഭവങ്ങള്‍കൊണ്ടാണ് ഇവര്‍ മറുപടി നല്‍കുന്നത്. ദൈവം ഇനിയും കുഞ്ഞുങ്ങളെ നല്കിയാല് സ്വീകരിക്കാനും ഈ കുടുംബം ഒരുക്കമാണ്. ഗള്‍ഫില്‍ ജോലി ചെയ്യുമ്പോഴാണ് ജോര്‍ജ് കെ.ജെ എന്ന ജോജോക്ക് ജെല്‍സയുടെ വിവാഹാലോചന വന്നത്. ജോജോയുടെ സഹോദരിയും ഭര്‍ത്താവുംപോയി പെണ്‍കുട്ടിയെ കണ്ടു. അവര്‍ക്ക് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജോജോ ഫോണിലൂടെ ജെല്സയുമായി സംസാരിച്ചു. വ്യത്യസ്തമായ ഒരു ചോദ്യമാണ് ജീസസ് യൂത്തായ ജോജോയുടെ
സിസ്റ്റര്‍ എല്‍സി ചെറിയാന് എസ്സിജെഎം ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകൃതമായതിന്റെ 11 -ാമത് വാര്‍ഷികദിനമായ 2011 നവംബര്‍ 15 നാണ് ‘പാഹാരിയ’ ഗോത്രവര്‍ഗത്തിന്റെ ശബ്ദമായിരുന്ന സിസ്റ്റര്‍ വല്‍സ ജോണ്‍ മാലമേല്‍ എസ്സിജെഎമ്മിന്റെ ശബ്ദം എന്നേക്കുമായി നിലച്ചത്. ഗോത്രവര്‍ഗക്കാരെ ചൂഷണം ചെയ്തിരുന്ന ഖനന കമ്പനിയടക്കമുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അതിക്രൂരമായ വിധത്തില്‍ സിസ്റ്റര്‍ വല്‍സ വധിക്കപ്പെടുകയായിരുന്നു. ‘ദീദി’ എന്ന് ഗോത്രജനത സ്നേഹത്തോടെ വിളിച്ചിരുന്ന സിസ്റ്റര്‍ വല്‍സ ജോണ്‍ വേര്‍പെട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും ഇവരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന് ഇവിടെയുള്ള
രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍
തൃശൂര്‍: സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പുകള്‍ പകുതിയായി വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി കടുത്ത ന്യൂനപക്ഷ ദ്രോഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത സമിതി. സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയ്ക്കും, ധൂര്‍ത്തിനും പാവപ്പെട്ട ജനങ്ങള്‍ ഇരകളാകുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഫാ. വര്‍ഗീസ് കൂത്തൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. കെ.എം ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ കെ.സി. ഡേവീസ് റോണി
കോട്ടയം: കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് കര്‍ഷക രോടുള്ള മനോഭാവത്തിലും സമീപനത്തിനും മാറ്റം ഉണ്ടാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനത്തിലെ സര്‍ഗ്ഗ സംഗമദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം
ചേര്‍ത്തല: കെഎല്‍സിഎയുടെ സ്ഥാപക നേതാക്കളിലൊരാളും കാത്തലിക്ക് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിസിഐ) മുന്‍ നാഷണല്‍ വൈസ് പ്രസിഡന്റും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലുമായിരുന്ന ഷെവ. പ്രഫ. ഏബ്രഹാം അറക്കല്‍ അനുസ്മരണം നടത്തി. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ ( കെഎല്‍സിഎ) ആഭിമുഖ്യത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ നടന്ന അനുസ്മരണ സമ്മേളനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമ്മേളനത്തില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.
തൃശൂര്‍: സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പുകള്‍ പകുതിയായി വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി കടുത്ത ന്യൂനപക്ഷ ദ്രോഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത സമിതി. സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയ്ക്കും, ധൂര്‍ത്തിനും പാവപ്പെട്ട ജനങ്ങള്‍ ഇരകളാകുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഫാ. വര്‍ഗീസ് കൂത്തൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. കെ.എം ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ കെ.സി. ഡേവീസ് റോണി
കോട്ടയം: കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് കര്‍ഷക രോടുള്ള മനോഭാവത്തിലും സമീപനത്തിനും മാറ്റം ഉണ്ടാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനത്തിലെ സര്‍ഗ്ഗ സംഗമദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം
ചേര്‍ത്തല: കെഎല്‍സിഎയുടെ സ്ഥാപക നേതാക്കളിലൊരാളും കാത്തലിക്ക് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിസിഐ) മുന്‍ നാഷണല്‍ വൈസ് പ്രസിഡന്റും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലുമായിരുന്ന ഷെവ. പ്രഫ. ഏബ്രഹാം അറക്കല്‍ അനുസ്മരണം നടത്തി. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ ( കെഎല്‍സിഎ) ആഭിമുഖ്യത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ നടന്ന അനുസ്മരണ സമ്മേളനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമ്മേളനത്തില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.
സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?