Follow Us On

30

June

2025

Monday

Latest News

  • അമേരിക്കയുടെ ആദ്യ പാപ്പയെ അനുമോദിച്ച് ഷിക്കാഗോ! ജൂൺ 14 നു  മഹത്തായ ആഘോഷങ്ങളുമായി ഷിക്കാഗോ അതിരൂപത

    അമേരിക്കയുടെ ആദ്യ പാപ്പയെ അനുമോദിച്ച് ഷിക്കാഗോ! ജൂൺ 14 നു മഹത്തായ ആഘോഷങ്ങളുമായി ഷിക്കാഗോ അതിരൂപത0

    കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യത്തെ അമേരിക്കൻ വംശജനായ പോപ്പ് ലിയോ XIV-ന്റെ തിരഞ്ഞെടുപ്പിനെ ആഘോഷിക്കുകയാണ് ജന്മനാട്. പാപ്പയുടെ സ്വന്തം ഷിക്കാഗോ അതിരൂപത ജൂൺ 14-ന് റേറ്റ് ഫീൽഡിൽ ഒരു  മഹത്തായ ആഘോഷവും ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന ദിവ്യബലിയും നടത്താനൊരുങ്ങുകയാണ്. അന്നേ ദിനം ഷിക്കാഗോ അതിരൂപത ഒട്ടാകെ  “ജീവിതത്തിൽ ഒരിക്കൽ മാത്രം പങ്കെടുക്കാൻ സാധിക്കുന്ന മഹത്തായ ആഘോഷത്തിനായി” വൈറ്റ് സോക്സിന്റെ സ്റ്റേഡിയത്തിൽ ഒരുമിച്ചുചേരും. സംഗീതനിശയും ആരവങ്ങളുമായി വിപുലമായ ആഘോഷങ്ങളാണ് അതിരൂപത ഒരുക്കുന്നത്. വിശ്വാസത്തിന്റെ ശക്തമായ സന്ദേശങ്ങൾ പങ്കുവയ്ക്കുന്ന സാക്ഷ്യപത്രങ്ങൾ ഈ വിശുദ്ധ ചടങ്ങിന് കൂടുതൽ മഹത്വം നൽകും. ആഘോഷത്തിന് ഉജ്ജ്വലമായ

  • നിഖ്യാ സൂനഹദോസിന്റെ ആയിരത്തിയെഴുനൂറാം വാര്‍ഷികത്തിന് തുടക്കമായി!

    നിഖ്യാ സൂനഹദോസിന്റെ ആയിരത്തിയെഴുനൂറാം വാര്‍ഷികത്തിന് തുടക്കമായി!0

    ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി പ്രഥമ സാര്‍വ്വത്രിക സൂനഹദോസ് 325 മെയ് മാസത്തിലാണ് നിഖ്യയില്‍ ചേര്‍ന്നത്. പ്രധാനമായും ആര്യന്‍ പാഷാണ്ഡതയെ ചെറുക്കുന്നതിന് റോമിന്റെ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റെയിന്‍ ഒന്നാമനാണ് ഈ സൂനഹദോസ് വിളിച്ചുകൂട്ടിയത്. പ്രഥമ സാര്‍വ്വത്രികസൂനഹദോസായ നിഖ്യാ സൂനഹദോസിന്റെ ആയിരത്തിയെഴുനൂറാം വാര്‍ഷികാചരണത്തിന് തുടക്കമായി. മെയ് 20ന്, ചൊവ്വാഴ്ചയാണ് മിക്ക ക്രൈസ്തവസഭകളും ആധികാരികമായി കണക്കാക്കുന്ന നിഖ്യാസൂനഹദോസിന്റെ വാര്‍ഷികാചരണം ആരംഭിച്ചത്. ക്രൈസ്തവസഭയ്‌ക്കെതിരെ ഉയര്‍ന്ന ആര്യന്‍ പാഷാണ്ഡതയെ ചെറുക്കുന്നതിന് റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്‍ ഒന്നാമന്‍ മുന്നുറ്റിയിരുപത്തിയഞ്ചാം ആണ്ടിലാണ് ക്രൈസ്തവ ചരിത്രത്തില്‍ നിര്‍ണ്ണായകമായിത്തീര്‍ന്ന ഒന്നാം

  • ഇന്ത്യയും പാകിസ്താനും ഇടയിലുള്ള സ്ഥിരതയുള്ള സമാധാനത്തിനായി കാര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആഹ്വാനം ചെയ്യുന്നു

    ഇന്ത്യയും പാകിസ്താനും ഇടയിലുള്ള സ്ഥിരതയുള്ള സമാധാനത്തിനായി കാര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആഹ്വാനം ചെയ്യുന്നു0

    ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യത്തില്‍, ബോംബെ ആര്‍ച്ച്ബിഷപ്പ് എമെറിറ്റസ് ആയ കാര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇരുരാജ്യങ്ങളെയും സ്ഥിരതയുള്ള സമാധാനത്തിനായി പുതിയ വഴികള്‍ തേടാന്‍ ആഹ്വാനം ചെയ്തു. ‘ഇത് കാശ്മീരിലെയും, ഇന്ത്യയും പാകിസ്താനും മാത്രമല്ല, ലോക സമാധാനത്തിനായും നിര്‍ണ്ണായകമായിരിക്കും,’ എന്നും അദ്ദേഹം വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ ഫിഡസിനോട് പറഞ്ഞു. പാകിസ്താനും ഇന്ത്യയും സംയുക്ത പാരമ്പര്യവും സംസ്‌കാരവും പങ്കുവെക്കുന്ന രാജ്യങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നാം സഹോദരന്മാരാണ്—സാംസ്‌കാരികവും ആചാരാനുഷ്ഠാനങ്ങളുമായി ഒരേ പാരമ്പര്യം പങ്കുവെക്കുന്നവര്‍.

  • വലിയ കുടുംബങ്ങളുടെ സംഗമം ഒരുക്കി മാതൃവേദി

    വലിയ കുടുംബങ്ങളുടെ സംഗമം ഒരുക്കി മാതൃവേദി0

    കാഞ്ഞിരപ്പള്ളി: രണ്ടായിരാമാണ്ടിനുശേഷം വിവാഹിതരായ അഞ്ചും അതില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളുടെ കൂട്ടായ്മയായ ‘സ്പന്ദനം 2 കെ 25’  കുട്ടിക്കാനം മരിയന്‍ കോളജില്‍ നടന്നു. കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ നടന്ന സംഗമം കാഞ്ഞരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ ഈ അനുഗ്രഹം സ്വീകരിച്ച്, ദൈവം ദാനമായി നല്‍കിയ മക്കളെ സ്വീകരിക്കാന്‍ തയ്യാറായ മാതാപിതാക്കളും വലിയ കുടുംബത്തില്‍ ജനിച്ച കുഞ്ഞുങ്ങളും  അനുഗ്രഹീതരാണെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ കുട്ടിക്കാനം മരിയന്‍ കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ.തോമസ്

  • സുപ്രധാന നിയമനങ്ങള്‍ നടത്തി ലിയോ പതിനാലാമന്‍ പാപ്പാ

    സുപ്രധാന നിയമനങ്ങള്‍ നടത്തി ലിയോ പതിനാലാമന്‍ പാപ്പാ0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പേരില്‍ സ്ഥാപിതമായ, കുടുംബം, വിവാഹം എന്നിവയെ സംബന്ധിക്കുന്ന കത്തോലിക്കാ സഭയുടെ പഠനങ്ങളെ  പ്രോത്സാഹിപ്പിക്കുന്ന, ജോണ്‍ പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്രാന്‍ഡ് ചാന്‍സലറായി, റോമന്‍ രൂപതയുടെ പാപ്പായുടെ വികാരി ജനറാളും, പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വ്വകലാശാലയുടെ ചാന്‍സലറുമായ കര്‍ദിനാള്‍  ബാല്‍ദസാരെ റെയ്‌നയെ ലിയോ പതിനാലാമന്‍ പാപ്പാ നിയമിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് മെയ് മാസം പത്തൊന്‍പതാം തീയതിയാണ് പരിശുദ്ധ സിംഹാസനം അറിയിച്ചത്. അതേസമയം, 2025 ജൂണ്‍ 27 ന്

  • വൈദികന്‍ കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗാ നവവാഴ്ത്തപ്പെട്ടവന്‍!

    വൈദികന്‍ കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗാ നവവാഴ്ത്തപ്പെട്ടവന്‍!0

    വത്തിക്കാന്‍ സിറ്റി: ഫ്രഞ്ചുകാരനായ വൈദികന്‍ കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കംബേറിയിലായിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം. ലിയൊ പതിനാലാമന്‍ പാപ്പായുടെ കാലത്തെ പ്രഥമ വാഴ്ത്തപ്പെട്ടപദപ്രഖ്യാപനമായിരുന്ന ഇതിന് മുഖ്യകാര്‍മ്മികത്വം വഹിച്ചത് ഫ്രാന്‍സിലെ അപ്പൊസ്‌തോലിക് നുണ്‍ഷ്യൊ ആര്‍ച്ച്ബിഷപ്പ് ചെലെസ്തീനൊ മില്യോരെ ആയിരുന്നു. അനാഥരുടെ കാര്യത്തില്‍ സവിശേഷ ശ്രദ്ധ ചെലുത്തി ഉപവി വീരോചിതമായി പ്രവര്‍ത്തിപഥത്തിലാക്കുകയും എളിമയിലും ദാരിദ്ര്യത്തിലും വസ്തുവകകളോടും ഭൗമികബഹുമതികളോടുമുള്ള വിരക്തിയിലും ജീവിച്ച നവവാഴ്ത്തപ്പെട്ട കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗാ കംബേറിയില്‍ 1841 ഫെബ്രുവരി 17നാണ് ജനിച്ചത്.

  • യൂത്ത് സിനഡ് സമാപിച്ചു

    യൂത്ത് സിനഡ് സമാപിച്ചു0

    വയനാട് :   മാനന്തവാടി രൂപത കെസിവൈഎം സംഘടിപ്പിച്ച യൂത്ത് സിനഡ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടന്ന യൂത്ത് സിനഡിന്റെ സമാപന സമ്മേളനം മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. സിനിമാ താരം വിന്‍സി അലോഷ്യസ്  മുഖ്യാതിഥിയായിരുന്നു. രൂപതാ പ്രസിഡന്റ് ബിബിന്‍ പിലാപ്പിളളില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, വൈസ് പ്രസിഡന്റ് ആഷ്ണ പാലാരിക്കുന്നേല്‍, ജനറല്‍ സെക്രട്ടറി വിമല്‍ കൊച്ചുപു രയ്ക്കല്‍, സെക്രട്ടറിമാരായ ഡ്യൂണ

  • പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്

    പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്0

    കൊച്ചി: കേരള കത്തോലിക്കസഭയുടെ ആസ്ഥാന കാര്യാലയമായ  പാലാരിവട്ടം പിഒസിയില്‍  പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ നേതൃത്വത്തില്‍, വ്യക്തിത്വവികാസവും മാനസികാരോഗ്യവും നേടാനും നല്‍കാനും സഹായകമായ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ് ആരംഭിക്കുന്നു. മാനസികപ്രശ്നങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് സ്വയം മനസിലാക്കാനും മറ്റുളളവരെ സഹായിക്കാനും ഉതകുന്ന പരിശീലനമാണ് കോഴ്സില്‍ നല്‍കുന്നത്. വ്യക്തിത്വവികസനം നേടല്‍, വൈകാരികപക്വത കൈവരിക്കല്‍, മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കല്‍, മദ്യം മയക്കുമരുന്ന് ആസ ക്തികളില്‍നിന്നും മോചനം, കൗണ്‍സിലിംഗ്, വിദ്യാഭ്യാസ മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രശസ്ത മനഃശാ സ്ത്രവിദഗ്ധര്‍ ക്ലാസുകള്‍ക്ക്  നേതൃത്വം നല്‍കുന്നു. ജാതിമതഭേദമില്ലാതെ,

  • വാഴ്ക വാഴ്ക പാപ്പ;  ഷാര്‍ജയിലെ കുട്ടികള്‍ അവതരിപ്പിച്ച ആശംസാഗാനം ശ്രദ്ധേയമായി

    വാഴ്ക വാഴ്ക പാപ്പ; ഷാര്‍ജയിലെ കുട്ടികള്‍ അവതരിപ്പിച്ച ആശംസാഗാനം ശ്രദ്ധേയമായി0

    ഷാര്‍ജ: ലിയോ പതിനാലാമന്‍ പാപ്പയ്ക്കു ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഷാര്‍ജയിലെ കുട്ടികള്‍ അവതരിപ്പിച്ച ‘വാഴ്ക വാഴ്ക പാപ്പ’ ആശംസാ ഗാനം ശ്രദ്ധേയമായി.  പ്രശസ്ത ഗാന രചയിതാവ് ഫാ. ഷാജി തുമ്പേച്ചിറയില്‍ രചിച്ച ഗാനം ഷാര്‍ജ സെന്റ് മൈക്കിള്‍സ്  കത്തോലിക്ക ദൈവാലയത്തിലെ മലങ്കര കാത്തലിക് ചില്‍ഡ്രന്‍സ് ലീഗിന്റെ നേതൃത്വത്തിലായിരുന്നു അവതരിപ്പിച്ചത്. ഗള്‍ഫ് മലങ്കര സുറിയാനി കത്തോലിക്കാ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ തുണ്ടിയത്ത് കോറെപ്പിസ്‌കോപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കുശേഷമായിരുന്നു കുട്ടികള്‍ ആംശസാഗാനം പാടിയത്.

National


Vatican

  • അവസാനം വരെ തുടര്‍ന്ന ബന്ധം; മരണത്തിന് രണ്ട് ദിവസം മുമ്പും പാപ്പ ഫോണ്‍ ചെയ്തു

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഏറ്റവും അവസാനമായി ഫോണിലൂടെ ക്ഷേമാന്വേഷണങ്ങള്‍ നടത്തിയത് ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ദുര്‍ബലമായ ഒരു ക്രൈസ്തവസമൂഹത്തോടായിരുന്നു. ഏതു നിമിഷവും തങ്ങള്‍ക്ക് മുകളില്‍ വന്ന് പതിച്ചേക്കാവുന്ന ഒരു ബോംബിലോ മിസൈല്‍ ആക്രമണത്തിലോ പൂര്‍ണമായി ഉന്മൂലനം ചെയ്യ പ്പെടാവുന്ന ഗാസയിലെ ഏക കത്തോലിക്ക് ഇടവകയിലേക്കായിരുന്നു മരണത്തിന് രണ്ട് ദിവസം മുമ്പ് പാപ്പയുടെ വിളി എത്തിയത്. ‘ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഞങ്ങളെ അനുഗ്രഹിക്കുന്നുതായും പറഞ്ഞ പാപ്പ, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയും പ്രകടിപ്പിച്ചു,’ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലെ വികാരി

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍. റോമിലുള്ള നാലു മേജര്‍ ബസിലിക്കകളില്‍ ഒന്നാണ് പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളി. വത്തിക്കാന്‍ പുറത്തുവിട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒസ്യത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമായി നിര്‍ദേശിക്കുന്നുണ്ട്. പള്ളിയില്‍ വണങ്ങപ്പെടുന്ന, വിശുദ്ധ ലൂക്കാ സുവിശേഷകന്‍ വരച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ‘റോമിന്റെ സംരക്ഷകയായ മറിയം’ എന്ന ചിത്രത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധഭക്തി പുലര്‍ത്തിയിരുന്നു. 2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് 24 മണിക്കൂറിനകം അദ്ദേഹം പള്ളിയിലെത്തി മാതാവിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥന

  • ലോകത്തിന്റെ മന:സാക്ഷി  യാത്രയായി : ആര്‍ച്ചുബിഷപ്  ഡോ. ജോസഫ്    കളത്തിപ്പറമ്പില്‍

    ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ (വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത) ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ വേര്‍പിരിയുമ്പോള്‍ ഓര്‍ക്കുന്നു, ലാളിത്യം ആയിരുന്നു പാപ്പയുടെ മുഖമുദ്ര. പെരുമാറ്റത്തിലും സംസാരത്തിലും സാധാരണക്കാരന്‍. എല്ലാവരോടും ഇടപഴകുന്ന, സംസാരിക്കുന്ന വ്യക്തി. 2013 മാര്‍ച്ച് മാസം 13നാണ് പുതിയ പാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. അന്ന് വത്തിക്കാന്‍ ചത്വരത്തില്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നവര്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവനും പത്രോസിന്റെ പിന്‍ഗാമിയുമായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ മെത്രാപ്പോലീത്തയായ ഹോര്‍ഹെ മരിയോ ബെര്‍ഗോളിയോയുടെ പേര്‍ പ്രഖ്യാപിച്ചു. ഈ സമയം അവിടെ

  • ഫ്രാന്‍സിസ് മാര്‍പാപ്പ പിതാവിന്റെ സന്നിധിയിലേക്ക്  മടങ്ങി

    വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ(88) ദൈവപിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി. അപ്പോസ്‌തോലിക്ക് ചേംബറിന്റെ കാമര്‍ലെങ്കോ, കര്‍ദിനാള്‍ കെവിന്‍ ഫാരെലാണ് കാസ സാന്ത മാര്‍ത്തയില്‍ നിന്ന് പാപ്പയുടെ വിയോഗം ലോകത്തെ അറിയിച്ചത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ തോതിലുള്ള പുരോഗതി ഉണ്ടായതിനെതുടര്‍ന്ന് വിശുദ്ധവാരത്തിലെ വിവിധ പൊതുപരിപാടികളില്‍ പാപ്പ പങ്കുചേര്‍ന്നിരുന്നു. 2013 ഏപ്രില്‍ 13നാണ് ആഗോളസഭയുടെ 266-ാം മാര്‍പാപ്പയായി മാരിയോ ബെര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെട്ടത്.  

  • ഇറാഖി കുര്‍ദിസ്ഥാനിലെ ക്രിസ്ത്യാനികള്‍ എക്യുമെനിക്കല്‍ ഓശാന ഘോഷയാത്ര നടത്തി

    അങ്കാവ: ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലെ എര്‍ബിലിന്റെ പ്രാന്തപ്രദേശമായ അങ്കാവയിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ ഓശാന ഘോഷയാത്രയില്‍ അവരുടെ വിശ്വാസത്തിനും എക്യുമെനിക്കല്‍ ഐക്യത്തിനും സാക്ഷ്യം വഹിക്കാന്‍ ഒത്തുകൂടി. എര്‍ബിലിലെ കല്‍ദായ കത്തോലിക്കാ അതിരൂപതയുടെ മതബോധന സമിതി സംഘടിപ്പിച്ച ഈ പരിപാടി, ‘അത്യുന്നതങ്ങളില്‍ ഹോസാന, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചത്. കിഴക്കന്‍ അസീറിയന്‍ സഭയുടെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പാത്രിയാര്‍ക്കല്‍ കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര, കല്‍ദായ കത്തോലിക്കാ വിശ്വാസികളുടെ പുണ്യസ്ഥലമായ മാര്‍ ഏലിയയുടെ ചരിത്രപ്രസിദ്ധമായ

  • സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഓശാന ആശംസകളോടെ തീര്‍ത്ഥാടകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ

    വത്തിക്കാന്‍ സിറ്റി: ഓശാന ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഫ്രാന്‍സിസ് പാപ്പ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തി, കര്‍ത്താവിന്റെ പീഡാനുഭവത്തിനായുള്ള ദിവ്യബലിയുടെ സമാപനത്തില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരെ വ്യക്തിപരമായ ആശംസകളോടെ ആനന്ദിപ്പിച്ചു. പരിശുദ്ധ പിതാവിനെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ ലിയോനാര്‍ഡോ സാന്‍ഡ്രിയാണ് ദിവ്യബലിക്ക് നേതൃത്വം നല്‍കിയതെങ്കിലും, അന്തിമ അനുഗ്രഹത്തിന് തൊട്ടുപിന്നാലെ ഫ്രാന്‍സിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന് പുറത്തുവന്നു. വീല്‍ചെയറില്‍, അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും ‘ഹാപ്പി ഓശാനയും ഹാപ്പി ഹോളി വീക്കും’ എന്ന ഹൃദയംഗമമായ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

Magazine

Feature

Movies

  • കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും വിശുദ്ധ തോമശ്ലീഹയുടെ തിരുനാളിനും നാളെ  കൊടിയേറും

    കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും വിശുദ്ധ തോമശ്ലീഹയുടെ തിരുനാളിനും നാളെ കൊടിയേറും0

    കോട്ടപ്പുറം : കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും  വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനും കോട്ടപ്പുറം മാര്‍ക്കറ്റിലെ മുസിരിസ് സെന്റ് തോമസ് കപ്പേളയില്‍ നാളെ (ജൂലൈ ഒന്ന് ) വൈകീട്ട് 5.30 ന്  കൊടിയേറും. കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ കൊടിയേറ്റ് നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്ക് രൂപത എപ്പിസ്‌കോപ്പല്‍ വികാരി റവ.ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍ മുഖ്യകാര്‍മ്മികനാകും. കടക്കര ഉണ്ണിമിശിഹ പള്ളി വികാരി ഫാ. മിഥുന്‍ മെന്റസ് പ്രസംഗിക്കും. രണ്ടിന് വൈകീട്ട് 5.30 ന് ദിവ്യബലിക്ക് ഗോതുരുത്ത്

  • സുവിശേഷം പ്രസംഗിക്കുന്നതിനുള്ള പുതിയ പാതകളും പുതിയ സമീപനങ്ങളും കണ്ടെത്തണം: ലിയോ 14 ാമന്‍ പാപ്പ

    സുവിശേഷം പ്രസംഗിക്കുന്നതിനുള്ള പുതിയ പാതകളും പുതിയ സമീപനങ്ങളും കണ്ടെത്തണം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമ്മുടെ ഐഡന്റിറ്റി ഭൂതകാലത്തിന്റെ ഒരു അവശിഷ്ടമായി ചുരുങ്ങാതിരിക്കണമെങ്കില്‍, ക്ഷീണിച്ചതും നിശ്ചലവുമായ ഒരു വിശ്വാസത്തിനപ്പുറത്തേക്ക് നീങ്ങേണ്ടത് പ്രധാനമാണെന്ന് ലിയോ 14 ാമന്‍ പാപ്പ. വിശ്വാസത്തെയും സഭയെയും നിരന്തരം പുതുക്കാനും സുവിശേഷം പ്രസംഗിക്കുന്നതിനുള്ള പുതിയ പാതകളും പുതിയ സമീപനങ്ങളും കണ്ടെത്താനും വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ദിനത്തില്‍ 54 പുതിയ മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പുമാര്‍ക്ക് പാലിയം സമ്മാനിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പാപ്പ ആഹ്വാനം ചെയ്തു. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും മാതൃകയെ പാപ്പാ പ്രശംസിച്ചു. അവരുടെ

  • മാവേലിക്കര ബിഷപ്പായി  മാത്യുസ് മാര്‍ പോളികാര്‍പ്പോസ് ചുമതലയേറ്റു

    മാവേലിക്കര ബിഷപ്പായി മാത്യുസ് മാര്‍ പോളികാര്‍പ്പോസ് ചുമതലയേറ്റു0

    മാവേലിക്കര: മാവേലിക്കര രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഡോ. മാത്യുസ് മാര്‍ പോളികാര്‍പ്പോസ് ചുമതലയേറ്റു.  മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും മലങ്കര കത്തോലിക്കസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. പതിനെട്ട് വര്‍ഷം മാവേലിക്കര രൂപതാധ്യക്ഷനായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പും ചടങ്ങില്‍ നല്‍കി. മാത്യുസ് മാര്‍ പോളികാര്‍പ്പോസിനെ മാവേലിക്കര രൂപത ബിഷപ്പായി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?