
ഇടുക്കി: കുടിയേറ്റ ജനതയുടെ വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനം നടന്നു. ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കു ന്നേലിന്റെ നേതൃത്വത്തിലുള്ള തീര്‍ത്ഥാടനം രാജകുമാരി തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഹൈറേഞ്ചിന് പുതിയ അനുഭവമായി മാറി. വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന ആയിര ങ്ങള് പ്രാര്‍ത്ഥനാപൂര്‍വ്വം കാല്‍നടയായി തീര്‍ത്ഥാടനത്തില്‍ ആണിനിരന്നു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാല്‍നടതീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു. തീര്‍ത്ഥാടനം രാജകുമാരി ദൈവാലയത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വിശുദ്ധ

കൊച്ചി: സൈബര്‍ ലോകത്തെ വിശുദ്ധന് എന്നറിയപ്പെടുന്ന കാര്‍ലോ അക്വിറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ച പുണ്യദിനത്തില്‍ തന്നെ വരാപ്പുഴ അതിരൂപതയിലെ പള്ളിക്ക രയില്‍ കാര്‍ലോ അക്വിറ്റസിന്റെ നാമധേയത്തിലുള്ള ലോകത്തി ലെ പ്രഥമ ദേവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ ആശീര്‍വദിച്ചു. യുവാക്കള്‍ക്ക് പുണ്യമാതൃകയും ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനുമായിരുന്ന വി. കാര്‍ലോ അക്വിറ്റസിന്റെ നാമധേയത്തില്‍ കാക്കനാട് പള്ളിക്കരയില്‍ ദേവാലയം ആശീര് വദിച്ചപ്പോള്‍ വിശ്വാസികള്‍ക്ക് അതൊരു ആത്മീയ ഉത്സവമായി

വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ടവരായ കാര്‍ലോ അക്യുട്ടിസിനെയും, പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്റെ സ്മരണയ്ക്കായി വത്തിക്കാന്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു. സെപ്റ്റംബര്‍ 7 ഞായറാഴ്ച രാവിലെ വത്തിക്കാന്‍ ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ കാര്‍മികത്വത്തിലാണ് വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകള്‍ നടക്കുക. സുവിശേഷത്തിന്റെ ഈ രണ്ട് യുവ സാക്ഷികള്‍ക്കും ആദരവ് അര്‍പ്പിക്കുച്ചുകൊണ്ട്, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിലെ പോസ്റ്റല്‍ ആന്‍ഡ് ഫിലാറ്റലിക് സര്‍വീസ്, ഇറ്റലിയിലെ തപാല്‍ വകുപ്പ്, സാന്‍ മറിനോ റിപ്പബ്ലിക്, മാള്‍ട്ടയിലെ സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍

മാഡ്രിഡ്/സ്പെയിന്: സ്പെയിനില്‍ കടന്നുപോയത് ‘കറുത്ത ഓഗസ്റ്റാണെന്ന്’ രാജ്യത്ത് കത്തോലിക്ക ദൈവാലയങ്ങള്‍ക്ക് നേരെ ഓഗസ്റ്റ് മാസത്തില്‍ നടന്ന ഏഴ് ആക്രമണങ്ങള്‍ അക്കമിട്ട് നിരത്തി സ്പാനിഷ് എന്‍ജിഒയായ ഒബ്സര്‍വേറ്ററി ഫോര്‍ റിലീജിയസ് ഫ്രീഡം. തെക്കന്‍ പ്രവിശ്യയായ കൊറഡോബയിലെ സാന്താ കാറ്റലീന ഇടവകയില്‍ ഓഗസ്റ്റ് 11 ന് ആരംഭിച്ച ആക്രമണപരമ്പര മാസത്തിലുടനീളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നു. സാന്ത കാറ്റലീന ദൈവാലയത്തിന്റെ പടികളില്‍ കറുത്ത പെയിന്റ് ഒഴിക്കുകയാണ് ചെയ്തതെങ്കില്‍ ഒരു ദിവസത്തിനുശേഷം, ഓഗസ്റ്റ് 12 ന്, വാലെന്‍സിയയിലെ സാന്‍ മാര്ട്ടിന് ഇടവകയില്‍

ഷെഫീല്‍ഡ് (ഇംഗ്ലണ്ട്): ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ എപ്പാര്‍ക്കി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 6 ശനിയാഴ്ച്ച ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ മാഗ്നാ ഹാളില്‍വച്ച് ഹന്തൂസ (സന്തോഷം) എന്ന പേരില്‍ യുവജന സംഗമം നടത്തുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ ഗ്രേറ്റ് ബ്രിട്ടണ് സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ യുവജനങ്ങളെ അഭിസം ബോധന ചെയ്യുകയും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യും. മ്യൂസിക് ബാന്‍ഡ്, ആരാധന, പ്രഭാഷണം, കലാപരിപാടികള്‍ നസ്രാണി ഹെറിടേജ് ഷോ

കൊച്ചി: എല്ലാ മലയാളികള്‍ക്കും കെസിബിസി ഐശ്വര്യപൂര്‍ണമായ ഓണാശംസകള്‍ നേര്‍ന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടെ തുമാകട്ടെ മലയാളികളായ നമ്മുടെ ഓണാഘോഷ ങ്ങളെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, വൈസ് പ്രസിഡന്റ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറല്‍ ഡോ. അലക്സ് വടക്കുംതല എന്നിവര്‍ ആശംസിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ദുരിതം അനുഭവിക്കുന്ന എല്ലാ സഹോദരങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാം. മതസാമുദായിക പരിഗണനകള്‍ക്കുപരിയായ മാനവ സാഹോദര്യവും ഐക്യവും സ്നേഹവും സമാധാ നവും നന്മയും ദേശസ്നേഹവും

കാഞ്ഞിരപ്പള്ളി: മാതാവിന്റെ 30 പ്രത്യക്ഷീകരണങ്ങളുമായി നടത്തിയ മരിയന്‍ തീര്‍ത്ഥാടനം ശ്രദ്ധേയമായി. ഈശോയുടെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലിയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലിയുടെയും മാതൃവേദിയുടെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു തീര്‍ത്ഥാടനം ഒരുക്കിയത്. രൂപതാ മാതൃവേദിയുടെയും എസ്എംവൈ എമ്മിന്റെയും നേതൃത്വത്തിലായിരുന്നു തീര്‍ത്ഥാടനം. കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തി. തുടര്‍ന്ന് രൂപതാ വികാരി ജനറാള്‍മാരായ ഫാ. ജോസഫ് വെള്ളമറ്റം മാതൃവേദി പതാകയും, ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എസ്എംവൈഎം പതാകയും രൂപതാ പ്രസിഡന്റുമാര്‍ക്കു നല്കി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജപമാല

ഇടുക്കി: അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രൂപത കേന്ദ്രത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തീര്‍ത്ഥാടന സംബന്ധമായ കാര്യങ്ങള്‍ വിശദീകരിച്ചു. സെപ്റ്റംബര്‍ ആറാം തീയതി ശനിയാഴ്ചയാണ് തീര്‍ത്ഥാടനം. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ ദേവാലയത്തില്‍നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദേവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കും. തീര്‍ത്ഥാടനം ഉച്ചയ്ക്ക് ഒരു മണിക്ക്

ഫ്രീടൗണ്‍/സിയറ ലിയോണ്‍: സിയറ ലിയോണിലെ കെനെമ രൂപത വൈദികന് സായുധരായ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതിയതായി നിയമനം ലഭിച്ച ഇടവകയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഫാ. അഗസ്റ്റിന് അമാഡു കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷമായി കെനെമയിലെ അമലോത്ഭവ ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഫാ. അഗസ്റ്റിന് സെന്റ് ജോണ്‍ കൈലാഹുന്‍ ഇടവകയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. ഓഗസ്റ്റ് 31 ഞായറാഴ്ച അമലോത്ഭവ ഇടവകയിലെ വിടവാങ്ങല്‍ ദിവ്യബലി അര്‍പ്പിക്കാനിരിക്കെയാണ് കവര്‍ച്ചക്കാര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഫാ. അഗസ്റ്റിന് ഒറ്റയ്ക്ക് താമസിച്ചിരുന്ന പാരിഷ് ഹൗസില്‍





വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയ്ക്ക് തന്റെ ഔദ്യോഗിക പത്രികകള്‍ കൈമാറാനെത്തിയ പുതിയ ഓസ്ട്രേലിയന്‍ അംബാസഡര്‍ കീത്ത് പിറ്റ് ആദ്യ കൂടിക്കാഴ്ചയില്‍ നല്‍കിയത് അവിസ്മരണീയമായ ഒരു സമ്മാനം – ബ്രിസ്ബെയ്നിലെ ചെറു പട്ടണമായ ടാനം സാന്‍ഡ്സിലുള്ള സെന്റ് ഫ്രാന്‍സിസ് കാത്തലിക് പ്രൈമറി സ്കൂളിലെ കുരുന്നുകള്‍ വരച്ച ചിത്രങ്ങളടങ്ങിയ ഒരു കൊച്ചു പുതപ്പ്! റോമിലേക്ക് കൊണ്ടുവന്ന ക്വില്‍റ്റില്‍ ഓസ്ട്രേലിയയില്‍ പൊതുവേ കാണപ്പെടുന്ന മൃഗങ്ങളെയെല്ലാം തന്നെ കുട്ടികള്‍ വരച്ചിരുന്നു! കംഗാരുകള്‍, ഗോണകള്‍, മാഗ്പികള്‍, കൂക്കബുറകള്‍ എന്നിങ്ങനെ കുട്ടിക്കൂറുമ്പന്മാര്‍ വരച്ച ചിത്രങ്ങളടങ്ങിയ ക്വില്റ്റ് പാപ്പ

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പായുടെ പ്രതിനിധികളായി വിവിധ നാടുകളില്‍ സേവനമനുഷ്ഠിക്കുന്ന അപ്പസ്തോലിക് നുണ്‍ഷ്യോമാരുമായും മറ്റ് നയതന്ത്രപ്രതിനിധികളുമായും ലിയോ 14 ാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി. പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രജ്ഞര്‍ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മാതൃക ലോകത്തിന് നല്‍കുന്നുവെന്ന് പാപ്പ പറഞ്ഞു. പാപ്പായുടെ പ്രതിനിധി ഏറ്റവും ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ പോലും ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകണമെന്ന് പാപ്പ പറഞ്ഞു. നിങ്ങളുടെ മുന്നിലുള്ളവരുടെ കണ്ണിലേക്ക് നോക്കാന്‍ കഴിയണം. അവരുമായി യഥാര്‍ത്ഥ ബന്ധങ്ങള്‍ സൃഷ്ടിക്കണം. ഒരു നേതാവ് എന്നതിലുപരി സേവകനാകാന്‍ തയാറാകണം. അങ്ങനെ ചെയ്യാന്‍ കഴിയണമെങ്കില്‍, പത്രോസിനുണ്ടായിരുന്ന

വത്തിക്കാന്‍ സിറ്റി: മനുഷ്യരാശിയുടെ പുസ്തകശേഖരത്തില്‍ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന വത്തിക്കാന്‍ അപ്പസ്തോലിക് ലൈബ്രറിയുടെ 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ പുനഃസ്ഥാപിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കുന്ന പദ്ധതിക്ക് രൂപം നല്കി. കോള്‍നാഗി ഫൗണ്ടേഷനാണ് ഇതുമായി ബന്ധപ്പെട്ട കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതുല്യമായ രേഖകള്‍ സംരക്ഷിക്കാനും ഈ പുസ്തകശേഖരം ഗവേഷകര്‍ക്ക് ഡിജിറ്റലായി ലഭ്യമാക്കാനും ഈ സംരംഭത്തിലൂടെ സാധിക്കും. 82,000-ത്തിലധികം കൈയെഴുത്തുപ്രതികളടക്കം 16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളും വത്തിക്കാന്‍ അപ്പസ്തോലിക്ക് ലൈബ്രറിയുടെ പുസ്തകശേഖരത്തില്‍ അടങ്ങിയിരിക്കുന്നു. ബോട്ടിസെല്ലിയുടെ ഡിവൈന്‍ കോമഡി ചിത്രീകരണങ്ങളുള്ള ഒരു രേഖയും സിസറോയുടെ റിപ്പബ്ലിക്കിന്റെ

ലോസ് ആഞ്ചലസ്: യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശപ്രകാരം നടക്കുന്ന കുടിയേറ്റ റെയ്ഡുകളില് പ്രതിഷേധിച്ച് ലോസ് ആഞ്ചലസില്‍ കലാപം തുടരുന്നതിനിടെ ലോസ് ആഞ്ചല്‍സിലെ ദൈവാലയങ്ങളില്‍ സമാധാനത്തിനായി പ്രാര്‍ത്ഥനകള്‍ നടത്തി. അക്രമം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ലോസ് ആഞ്ചല്‍സ് അതിരൂപത നേതൃത്വം നല്കിയ സര്‍വമത ജാഗരണ പ്രാര്‍ത്ഥനാ സമ്മേളനം കുടിയേറ്റ അയല്‍ക്കാരോട് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചു. അതേസമയം കലാപം തുടരുന്ന സാഹചര്യത്തില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസോമിന്റെ വിയോജിപ്പ് മറികടന്നുകൊണ്ട് വൈറ്റ് ഹൗസ് 2,000-ത്തിലധികം നാഷണല്‍ ഗാര്‍ഡ് സൈനികരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.

വത്തിക്കാന്‍ സിറ്റി: സഭയുടെ വിശുദ്ധിയും ഫലപ്രാപ്തിയും പരിശുദ്ധ അമ്മയുടെ മാതൃത്വത്തിലും, ക്രിസ്തുവിന്റെ തിരുഹൃദയത്തില്‍ നിന്നൊഴുകുന്ന കൃപയിലും അധിഷ്ഠിതമാണെന്ന് ലിയോ 14 -ാമന്‍ പാപ്പ. തിരുസഭയുടെ മാതാവായ മറിയത്തിന്റെ തിരുനാള്‍ദിനത്തില്‍ ആഘോഷിച്ച പരിശുദ്ധ സിംഹാസനത്തിന്റെ ജൂബിലിയോടനുബന്ധിച്ച്, റോമന്‍ കൂരിയയിലെ ഉദ്യോഗസ്ഥര്‍ക്കായി ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു പാപ്പ. ‘മരിയന്‍’, ‘പെട്രൈന്‍’ എന്നീ ധ്രുവങ്ങളില്‍ കേന്ദ്രീകരിച്ചാണ് പരിശുദ്ധ സിംഹാസനം നിലകൊള്ളുന്നതെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു. പന്തക്കുസ്താ തിരുനാളിന് ശേഷം തിരുസഭയുടെ മാതാവായ മറിയത്തിന്റെ തിരുനാള്‍ദിനത്തില്‍ പരിശുദ്ധ സിംഹാസനം ജൂബിലി ആഘോഷിക്കുന്നത് സഭയുടെ ആത്മീയ

ഹവാന/ക്യൂബ: വത്തിക്കാനും ക്യൂബയുമായുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ ‘വിദേശകാര്യ’ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ ക്യൂബ സന്ദര്‍ശിച്ചു. ഹവാനയിലെ കത്തീഡ്രലില്‍ ആര്‍ച്ചുബിഷപ് ഗാലഗറിന്റെ മുഖ്യകാര്‍മിത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ‘സമാധാനം, നീതി, സത്യം എന്നിവയാണ് സഭയുടെ മിഷനറി പ്രവര്‍ത്തനത്തിന്റെയും വത്തിക്കാന്‍ നയതന്ത്രത്തിന്റെയും അടിസ്ഥാന തത്വങ്ങളെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. അപ്പസ്തോലിക് ന്യൂണ്‍ഷ്യോമാരുടെ പ്രവര്‍ത്തനത്തിലൂടെയും, ജോണ്‍ പോള്‍ രണ്ടാമന്, ബനഡിക്ഡ് പതിനാറാമന്‍, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരുടെ സന്ദര്‍ശനങ്ങളിലൂടെയും പരിശുദ്ധ സിംഹാസനത്തിന് ക്യൂബന്‍ ജനതയുമായുള്ള













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കെസിബിസിയുടെയും താമരശ്ശേരി രൂപതയുടെയും സഹകരണത്തോടെ ഇരിങ്ങാലക്കുട രൂപത നിര്‍മിച്ചു നല്കുന്ന 10 സാന്ത്വന ഭവനങ്ങളില്‍ 6 എണ്ണത്തിന്റെ താക്കോല്‍ദാനം നടത്തി. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും ചേര്‍ന്ന് ഭവനങ്ങള്‍ ആശീവദിച്ചു. നിരവധി വൈദികരും വിശ്വാസികളും ചടങ്ങില്‍ സംബന്ധിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളും സ്ഥാപനങ്ങളും കൈകോര്‍ത്തപ്പോള്‍ ലഭിച്ച ഒരു കോടി ഇരുപത്തിയഞ്ചുലക്ഷം രൂപയാണ് ഭവന നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തിയത്. കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ.

നിതിന്‍ ജെ. കുര്യന് ഇന്ത്യ-പാക് അതിര്‍ത്തിക്ക് തൊട്ടടുത്ത്, സംഘര്‍ഷങ്ങളുടെ നിഴല്‍ വീഴുന്ന സംബ എന്ന കൊച്ചു ഗ്രാമത്തില്‍, സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ദീപനാളമായി ജ്വലിച്ചുനില്‍ക്കുകയാണ് ജമ്മു-ശ്രീനഗര്‍ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍. ഇവിടെ, മൂന്ന് കത്തോലിക്കാ സന്യാസിനിമാര്‍ തങ്ങളുടെ ജീവിതം തന്നെ പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആന്‍ഡ് മേരി കോണ്ഗ്രിഗേഷന് അംഗങ്ങളായ മൂവരും ആശുപത്രിയിലെ നഴ്സുമാരായാണ് ശുഷ്രൂഷ ചെയ്യുന്നത്. സമര്‍പ്പണത്തിന്റെ മുഖങ്ങള്‍ ഈ ദൗത്യത്തിന് നേതൃത്വം നല്കുന്ന മലയാളി സന്യാസിനി

കോഴിക്കോട്: മലബാര്‍ കുടിയേറ്റത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി താമരശേരി രൂപതയുടെ നേതൃത്വത്തില്‍ നവംബര്‍ 22ന് കോഴിക്കോട് ടൗണ്‍ഹാളില്‍ സിബോ സിയവും പൊതുസമ്മേളനവും നടത്തുന്നു. താമരശേരി രൂപത റൂബിജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സിമ്പോസിയം നടത്തുന്നത്. രാവിലെ 10ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന് ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ചേരുന്ന പൊതുസമ്മേളനത്തില്‍ കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, എം.കെ രാഘവന് എം.പി, തോട്ടത്തില്‍

കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കെസിബിസിയുടെയും താമരശ്ശേരി രൂപതയുടെയും സഹകരണത്തോടെ ഇരിങ്ങാലക്കുട രൂപത നിര്‍മിച്ചു നല്കുന്ന 10 സാന്ത്വന ഭവനങ്ങളില്‍ 6 എണ്ണത്തിന്റെ താക്കോല്‍ദാനം നടത്തി. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും ചേര്‍ന്ന് ഭവനങ്ങള്‍ ആശീവദിച്ചു. നിരവധി വൈദികരും വിശ്വാസികളും ചടങ്ങില്‍ സംബന്ധിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളും സ്ഥാപനങ്ങളും കൈകോര്‍ത്തപ്പോള്‍ ലഭിച്ച ഒരു കോടി ഇരുപത്തിയഞ്ചുലക്ഷം രൂപയാണ് ഭവന നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തിയത്. കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ.

നിതിന്‍ ജെ. കുര്യന് ഇന്ത്യ-പാക് അതിര്‍ത്തിക്ക് തൊട്ടടുത്ത്, സംഘര്‍ഷങ്ങളുടെ നിഴല്‍ വീഴുന്ന സംബ എന്ന കൊച്ചു ഗ്രാമത്തില്‍, സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ദീപനാളമായി ജ്വലിച്ചുനില്‍ക്കുകയാണ് ജമ്മു-ശ്രീനഗര്‍ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍. ഇവിടെ, മൂന്ന് കത്തോലിക്കാ സന്യാസിനിമാര്‍ തങ്ങളുടെ ജീവിതം തന്നെ പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആന്‍ഡ് മേരി കോണ്ഗ്രിഗേഷന് അംഗങ്ങളായ മൂവരും ആശുപത്രിയിലെ നഴ്സുമാരായാണ് ശുഷ്രൂഷ ചെയ്യുന്നത്. സമര്‍പ്പണത്തിന്റെ മുഖങ്ങള്‍ ഈ ദൗത്യത്തിന് നേതൃത്വം നല്കുന്ന മലയാളി സന്യാസിനി

കോഴിക്കോട്: മലബാര്‍ കുടിയേറ്റത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി താമരശേരി രൂപതയുടെ നേതൃത്വത്തില്‍ നവംബര്‍ 22ന് കോഴിക്കോട് ടൗണ്‍ഹാളില്‍ സിബോ സിയവും പൊതുസമ്മേളനവും നടത്തുന്നു. താമരശേരി രൂപത റൂബിജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സിമ്പോസിയം നടത്തുന്നത്. രാവിലെ 10ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന് ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ചേരുന്ന പൊതുസമ്മേളനത്തില്‍ കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, എം.കെ രാഘവന് എം.പി, തോട്ടത്തില്‍

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?