Follow Us On

30

December

2025

Tuesday

Latest News

  • കത്തോലിക്ക മാധ്യമങ്ങള്‍ ക്രിസ്തു കാണുന്നതുപോലെ ലോകത്തെ നോക്കി കാണണം: ലിയോ 14 ാമന്‍ പാപ്പ

    കത്തോലിക്ക മാധ്യമങ്ങള്‍ ക്രിസ്തു കാണുന്നതുപോലെ ലോകത്തെ നോക്കി കാണണം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: കത്തോലിക്ക മാസികകള്‍ ക്രിസ്തു കാണുന്നതുപോലെ ലോകത്തെ കാണണമെന്നും അവിടുത്തെ രക്ഷാകരമായ സ്‌നേഹത്തിനും ശക്തിക്കും സാക്ഷ്യം വഹിക്കണമെന്നും ലിയോ 14 ാമന്‍ മാര്‍പാപ്പ. ഇറ്റാലിയന്‍ ജസ്യൂട്ട് മാസികയായ ‘ലാ സിവിലിറ്റ കത്തോലിക്ക’യുടെ 175-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാസികയുടെ എഴുത്തുകാരും ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ജസ്യൂട്ട് സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. അര്‍തുറോ സോസയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ആത്മീയവും ദൈവശാസ്ത്രപരവുമായി വിഷയങ്ങള്‍ക്ക് പുറമെ രാഷ്ട്രീയം, ശാസ്ത്ര സാങ്കേതിക വിദ്യകള്‍, സംസ്‌കാരം തുടങ്ങിയ

  • ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ പേരില്‍ പ്രചരിക്കുന്നത് പലതും ‘ഡീപ്പ്‌ഫേക്ക്’ വീഡിയോകളും ചിത്രങ്ങളും; മുന്നറിയിപ്പുമായി വത്തിക്കാന്‍

    ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ പേരില്‍ പ്രചരിക്കുന്നത് പലതും ‘ഡീപ്പ്‌ഫേക്ക്’ വീഡിയോകളും ചിത്രങ്ങളും; മുന്നറിയിപ്പുമായി വത്തിക്കാന്‍0

    വത്തിക്കാന്‍ സിറ്റി: ലിയോ 14 ാമന്‍ പാപ്പയുടേതായി സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിക്കുന്ന പല വീഡിയോകളും യഥാര്‍ത്ഥത്തില്‍ പാപ്പയുടേതല്ലെന്നും, എഐ ഉപയോഗിച്ച് നിര്‍മിച്ച ഡീപ്പ്‌ഫേക്ക് വീഡിയോകളാണെന്നും മുന്നറിയിപ്പ് നല്‍കി വത്തിക്കാന്‍ മാധ്യമ വിഭാഗം. ഇത്തരത്തില്‍ ലിയോ പാപ്പയുടെ പേരിലുള്ള നിരവധി വ്യാജ വീഡിയോകള്‍ യൂട്യൂബ് ഉള്‍പ്പടെയുള്ള  സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യിപ്പിക്കാന്‍ സാധിച്ചു എന്നും, എന്നാല്‍ പുതിയ വ്യാജ വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ചില വ്യാജ വീഡിയോകള്‍ പാപ്പയുടെ തന്നെ ശബ്ദത്തിലും മറ്റുള്ളവ വിവര്‍ത്തകരുടെ

  • മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയിലെ അതിക്രമം; നാലു പേരെ അറസ്റ്റു ചെയ്തു

    മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയിലെ അതിക്രമം; നാലു പേരെ അറസ്റ്റു ചെയ്തു0

    എറണാകുളം: കളമശേരിയിലെ മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ക്കുകയും കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ സ്ഥാപിക്കുകയും ചെയ്ത സംഭവത്തില്‍ ഒടുവില്‍ നിയമനടപടി. നാലു പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ജെസിബി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കോടതി ഉത്തരവ് ലംഘിച്ച് അതിക്രമം നടത്തിയവര്‍ക്കെതിരെ 20 ദിവസത്തിനുശേഷമാണ് നിയമനടപടികള്‍ ഉണ്ടായത്. നിയമ നടപടി വൈകുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും മാര്‍ത്തോമാ ഭവനം സുപ്പീരിയര്‍ ഫാ. ജോര്‍ജ് പാറയ്ക്ക പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ രംഗത്തുവരുകയും ചെയ്തതിന് ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്.

  • ടെക്‌സസില്‍ ഗര്‍ഭഛിദ്ര മരുന്നുകളുടെ വിതരണം നിരോധിക്കും

    ടെക്‌സസില്‍ ഗര്‍ഭഛിദ്ര മരുന്നുകളുടെ വിതരണം നിരോധിക്കും0

    ഓസ്റ്റിന്‍/ടെക്‌സസ്: ഗര്‍ഭഛിദ്രത്തിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി യുഎസിലെ ടെക്‌സസ് സംസ്ഥാനം. ഏറ്റവും ഒടുവിലായി സംസ്ഥാനത്ത് ഗര്‍ഭഛിദ്ര മരുന്നുകളുടെ നിര്‍മാണം, വിതരണം, മെയില്‍ എന്നിവ നിരോധിക്കുന്ന നിയമത്തിലാണ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഒപ്പുവച്ചത്. 20 പേജുള്ള നിയമം, ടെക്‌സസില്‍ ഗര്‍ഭഛിദ്രത്തിന് കാരണമാകുന്ന  മരുന്നുകള്‍ നിര്‍മിക്കുന്നതോ വിതരണം ചെയ്യുന്നതോ സംസ്ഥാനത്തെ ഏതെങ്കിലും സ്ഥലത്തേക്ക് മെയില്‍ ചെയ്യുന്നതോ നല്‍കുന്നതോ നിയമവിരുദ്ധമാക്കുന്നു. 2022 ല്‍ യുഎസ് സുപ്രീം കോടതി റോ വി വേഡ് നിയമം റദ്ദാക്കിയതിന് ശേഷം ഗര്‍ഭഛിദ്രത്തിന് ഏതാണ്ട് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തിയ

  • സഭയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, അന്ധകാരത്തിലുദിച്ച വെളിച്ചം; പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

    സഭയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, അന്ധകാരത്തിലുദിച്ച വെളിച്ചം; പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു0

    തിരുവനന്തപുരം: തിരുവനന്തപുരം മേജര്‍ അതിരൂപതാംഗമായ റവ. ഡോ. മാത്യു ചാര്‍ത്താക്കുഴിയില്‍ രചിച്ച  ‘സഭയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍’, ‘അന്ധകാരത്തിലുദിച്ച വെളിച്ചം’ (ക്രിസ്മസ് അനുദിന ധ്യാനങ്ങള്‍)’ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം പോങ്ങുംമൂട് മേരി മക്കള്‍ സന്യാസിനി സമൂഹത്തിന്റെ  പ്രൊവിന്‍ഷല്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ അന്ത്യോക്യന്‍ സുറിയാനി കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ഇഗ്നാത്തിയോസ് ജോസഫ് തൃതീയന്‍ യൗനാന്‍ പാത്രിയര്‍ക്കീസ് ബാവയും സീറോമലങ്കര സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയും ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.

  • എറിക്ക കിര്‍ക്കിന്റെ പ്രസംഗം പ്രചോദനമായി; 60 വര്‍ഷത്തിന് ശേഷം പിതാവിന്റെ ഘാതകനോട് ക്ഷമിച്ച് ഹോളിവുഡ് നടന്‍

    എറിക്ക കിര്‍ക്കിന്റെ പ്രസംഗം പ്രചോദനമായി; 60 വര്‍ഷത്തിന് ശേഷം പിതാവിന്റെ ഘാതകനോട് ക്ഷമിച്ച് ഹോളിവുഡ് നടന്‍0

    വാഷിംഗ്ടണ്‍ ഡിസി: എറിക്ക കിര്‍ക്ക് തന്റെ ഭര്‍ത്താവിന്റെ കൊലപാതകിയോട് ക്ഷമിച്ചുകൊണ്ട് നടത്തിയ പ്രസംഗം തന്നെ വ്യക്തിപരമായി സ്വാധീനിച്ചെന്നും തന്റെ പിതാവിന്റെ ഘാതകനോട് 60 വര്‍ഷത്തിന് ശേഷം ക്ഷമിക്കാന്‍ അത് പ്രചോദനമായെന്നും വ്യക്തമാക്കി ഹോളിവുഡ് നടനും കൊമേഡിയനുമായ ടിം അലന്‍. എറിക്ക കിര്‍ക്ക് തന്റെ ഭര്‍ത്താവിനെ കൊന്നയാളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍- ‘ആ മനുഷ്യന്‍ … ആ ചെറുപ്പക്കാരന്‍ … ഞാന്‍ അവനോട് ക്ഷമിക്കുന്നു’ – തന്നെ ആഴത്തില്‍ സ്വാധീനിച്ചച്ചെന്ന് ടിം അലന്‍ എക്‌സില്‍ കുറിച്ചു. ‘എന്റെ അപ്പനെ കൊന്ന

  • ഭിന്നശേഷി അവകാശ സംരക്ഷണം;നെറ്റ്‌വര്‍ക്ക് മീറ്റിംഗുമായി കെഎസ്എസ്എസ്

    ഭിന്നശേഷി അവകാശ സംരക്ഷണം;നെറ്റ്‌വര്‍ക്ക് മീറ്റിംഗുമായി കെഎസ്എസ്എസ്0

    കോട്ടയം: ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവല്ക്കര ണത്തിനും അവകാശ സംരക്ഷണത്തിനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില്‍ നെറ്റ്‌വര്‍ക്ക് മീറ്റിംഗ് നടത്തി. അസീം  പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ കെഎസ് എസ്എസ് നടപ്പിലാക്കുന്ന അന്ധബധിര ക്ഷേമ പ്രവര്‍ത്ത നങ്ങളുടെ ഭാഗമായി ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി സംഘടിപ്പിച്ച സംസ്ഥാനതല നെറ്റ്‌വര്‍ക്ക്  മീറ്റിംഗിന്റെ ഉദ്ഘാടനം കോട്ടയം തെള്ളകം ചൈതന്യയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മെമ്പര്‍ സിസിലി ജെയിംസ് നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍

  • മാര്‍ത്തോമ്മാ ഭവന കയ്യേറ്റക്കാരെ പുറത്താക്കി നിയമനടപടികള്‍ സ്വീകരിക്കണം

    മാര്‍ത്തോമ്മാ ഭവന കയ്യേറ്റക്കാരെ പുറത്താക്കി നിയമനടപടികള്‍ സ്വീകരിക്കണം0

    കൊച്ചി: കളമശേരി മാര്‍ത്തോമ്മാ ഭവന കയ്യേറ്റക്കാരെ പുറത്താക്കി ഉത്തരവാദികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭരണഘടനാപരമായി സംരക്ഷണമേകേണ്ടവര്‍ നിയമലംഘനത്തിനും കൈയേറ്റത്തിനും കുടപിടിക്കുന്നതും കൂട്ടുനില്‍ക്കുന്നതും നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 1982ല്‍ മാര്‍ത്തോമ്മാ സഭ നിയമപരമായി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം വെല്ലുവിളിച്ചും, 2007 ലെ ഡിക്രിയും പ്രൊ ഹിബിറ്ററി ഇന്‍ജംഗ്ഷന്‍ ഓര്‍ഡര്‍ ലംഘിച്ചും അതിക്രമം നടക്കുമ്പോള്‍ അടിയന്തര

  • യേശുവിന്റെ സ്‌നേഹം നാം നഷ്ടപ്പെട്ട സ്ഥലത്ത് നമ്മെ അന്വേഷിച്ച് എത്തുന്നു:ലിയോ 14 ാമന്‍ പാപ്പ

    യേശുവിന്റെ സ്‌നേഹം നാം നഷ്ടപ്പെട്ട സ്ഥലത്ത് നമ്മെ അന്വേഷിച്ച് എത്തുന്നു:ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: യേശുവിന്റെ സ്‌നേഹത്തിന്റെ വിശ്വസ്തത നാം നഷ്ടപ്പെട്ടിടത്ത് നമ്മെ അന്വേഷിച്ചെത്തുമെന്ന് ലിയോ 14 ാമന്‍ പാപ്പ. തിന്മയുടെയും പാപത്തിന്റെയും ‘പാതാളത്തില്‍’ പതിച്ചവരെപ്പോലും രക്ഷിക്കാന്‍ ക്രിസ്തു കടന്നുവരുമെന്ന് ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന  പ്രബോധനപരമ്പരയുടെ ഭാഗമായി പൊതുകൂടിക്കാഴ്ചയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ വ്യക്തമാക്കി. ഇരുട്ടിലും മരണത്തിന്റെ നിഴലിലും ആയിരുന്ന എല്ലാവര്‍ക്കും പുനരുത്ഥാനത്തിന്റെ വാര്‍ത്ത എത്തിക്കാന്‍ ക്രിസ്തു മരിച്ചവരുടെ മണ്ഡലത്തിലേക്ക് ഇറങ്ങിയ ദിവസമാണ് ദുഃഖശനി. എല്ലാം നിശ്ചലവും നിശബ്ദവുമായി അനുഭവപ്പെടുന്ന ദുഃഖശനിയാഴ്ച,  യേശു അദൃശ്യമായ രക്ഷയുടെ പ്രവൃത്തി, ‘പാതാള’-ത്തില്‍

National


Vatican

  • 43 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിനത്തില്‍  ലിയോ 14 ാമന്‍ പാപ്പ വൈദികനായി

    ലിയോ പതിനാലാമന്‍ മാര്‍പാപ്പ  വൈദികനായി അഭിഷിക്തനായിട്ട് ഇന്ന്  43 വര്‍ഷം പൂര്‍ത്തിയാകുന്നു. 1982 ജൂണ്‍ 19 -ന് റോമിലെ സെന്റ് മോണിക്ക ചാപ്പലിലാണ് അന്ന് 27 വയസ് മാത്രം പ്രായമുണ്ടായിരുന്ന ലിയോ 14 ാമന്‍ പാപ്പ വൈദികനായി അഭിഷിക്തനായത്. ‘സാധാരണ അപ്പം കൊണ്ട് നിങ്ങളെയെല്ലാം പോഷിപ്പിക്കുക എന്നത് എനിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ്.  എന്നെ പോഷിപ്പിക്കുന്ന അതേ മേശയില്‍ നിന്നാണ് ഞാന്‍ നിങ്ങളെ പോറ്റുന്നത്. ഞാന്‍ നിങ്ങളുടെ ദാസനാണ്.’ വിശുദ്ധ അഗസ്റ്റിന്റെ ഈ വാക്കുകളായിരുന്നു 1982 ജൂണ്‍

  • മാര്‍പാപ്പയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാം; ജൂണ്‍ 29ന്  ‘പീറ്റര്‍സ് പെന്‍സ്’ ശേഖരണം

    വത്തിക്കാന്‍ സിറ്റി:  ജൂണ്‍ 29-ന്, വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനത്തില്‍,  ലോകമെമ്പാടുമുള്ള ഇടവകകളില്‍ ‘പീറ്റേഴ്‌സ് പെന്‍സ്’ സംഭാവനശേഖരണം നടക്കും.  മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിശ്വാസികള്‍  നല്‍കുന്ന  സാമ്പത്തിക സംഭാവനയാണ് പീറ്റേഴ്‌സ് പെന്‍സ്.  ‘ലിയോ പതിനാലാമന്‍ പാപ്പയുടെ ചുവടുകളുടെ ഭാഗമാകുക’ എന്ന ആഹ്വാനത്തോടെയാണ് ഈ വര്‍ഷത്തെ, പീറ്റര്‍സ് പെന്‍സ് സംഭാവനാശേഖരണം നടത്തുന്നത്. മാര്‍പാപ്പയുടെ സുവിശേഷപ്രഘോഷണം, ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലുള്ള വിശ്വാസികളുടെ പങ്കാളിത്വത്തിന്റെ പ്രകടനം കൂടെയാണ് പീറ്റേഴ്‌സ് പെന്‍സ് സംഭാവനയെന്ന് വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. ഈ

  • ഗാസയിലും വെസ്റ്റ് ബാങ്കിലും സ്ഥിതി അതീവ രൂക്ഷം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കരിത്താസ്  ജെറുസലേം

    ജറുസലേം: മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍, കത്തോലിക്കാ സഭയുടെ സാമൂഹികസേവനവിഭാഗമായ കരിത്താസ് ജെറുസലേം ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സംഘടനയുടെ ഡയറക്ടര്‍ ആന്റണ്‍ അസ്ഫറിന്റെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മരുന്നുകള്‍, ഭക്ഷണം, കുടിവെള്ളം എന്നിവയുടെ രൂക്ഷമായ ക്ഷാമം ഈ മേഖലകളിലുണ്ട്. ഗാസയില്‍, 122 അംഗങ്ങളടങ്ങിയ മെഡിക്കല്‍ ടീമുകള്‍ പത്ത് യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്നു. ബോംബാക്രമണങ്ങള്‍ക്കിടയിലും മരുന്നുകളുടെ രൂക്ഷമായ ക്ഷാമത്തന്റെ നടുവിലുമാണ് സേവനം തുടരുന്നുവെന്ന് അസ്ഫര്‍ പറയുന്നു. ”സാഹചര്യം വിനാശകരമാണ്, മാലിന്യത്തില്‍ ഭക്ഷണം

  • സംഘര്‍ഷമേഖലയിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ഇറാന്‍, ഇസ്രായേല്‍, ഗാസാ, ഉക്രൈന്‍ തുടങ്ങിയ സംഘര്‍ഷമേഖലകളിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നതായി ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചത്തെ പൊതുസദസിലാണ് ലിയോ പതിനാലാമന്‍ പാപ്പ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമെതിരെ  ശക്തമായ താക്കീത് നല്‍കിയത്. ‘സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാല്‍ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം’ എന്ന് രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തില്‍ സഭയെ നയിച്ച പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയെ ഉദ്ധരിച്ചുകൊണ്ട് പാപ്പ ജനങ്ങളെ ഓര്‍മിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ ‘യുദ്ധം എപ്പോഴും ഒരു പരാജയമാണ്’എന്ന പ്രസ്താവനയും

  • യുദ്ധത്തിനിടയില്‍ കുഞ്ഞുങ്ങള്‍ക്ക് കാവലാകുന്ന സിസ്റ്റേഴസ്

    ‘അവര്‍ക്ക് അവരുടെ കുട്ടികളെ സുരക്ഷിതമായി ഏല്പിക്കാന്‍ ഒരിടവുമില്ലായിരുന്നു, അതിനാല്‍ കുറച്ച് മുറികളില്‍ കഴിയുന്നത്ര കുട്ടികളെ ഞങ്ങള്‍ സ്വാഗതം ചെയ്തു’, സിസ്റ്റര്‍ ഫ്രാന്‍സിസ്‌ക ടുമാനിവിച്ച് വിശദീകരിച്ചു. യുദ്ധത്തിന്റെ ഭീകരതയിലും ആ സിസ്റ്റേഴ്‌സ് ഓടിരക്ഷപ്പെട്ടില്ല. ഉക്രെയ്‌നിലെ സൈനികരുടെയും സന്നദ്ധ സേവകരുടെയും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി സിസ്റ്റേഴസ് ഒരു കിന്റര്‍ ഗാര്‍ട്ടന്‍ ആരംഭിച്ചു. ഉക്രെയ്‌നിലെ നസറെത്തിലെ ഹോളി ഫാമിലി കോണ്‍ഗ്രിഗേഷനിലെ സിസ്റ്റേഴ്‌സ് നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളിലെ ജീവനക്കാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കുട്ടികള്‍ക്കായി കാരിത്താസ് നല്‍കിയ മുറികളിലാണ് കിന്റര്‍ഗാര്‍ട്ടന്‍ തുറന്നത്. ‘കുട്ടികള്‍ എല്ലാ ദിവസവും സൈനികര്‍ക്കും

  • ഞങ്ങള്‍ മാര്‍പാപ്പയോടൊപ്പം ഉണ്ട്;  മെത്രാന്മാര്‍

    മാര്‍പാപ്പായുടെ സമാധാന യത്‌നങ്ങള്‍ക്ക് സഹകരണം ഉറപ്പുനല്കി കര്‍ദ്ദിനാള്‍ ത്സൂപ്പി! ലിയോ പതിനാലാമന്‍ പാപ്പായോട് ഇറ്റലിയിലെ കത്തോലിക്കാ മെത്രാന്‍ സംഘം കൂട്ടായ്മയും വിശ്വസ്തതയും പ്രഖ്യാപിച്ചു. മാര്‍പാപ്പയുടെ സമാധാനസംസ്ഥാപ സംരഭങ്ങളില്‍ പാപ്പായോടൊപ്പമുണ്ടെന്ന് മെത്രാന്‍സംഘം അറിയിച്ചു. യുദ്ധങ്ങള്‍ മണ്ണിനെ നിണപങ്കിലമാക്കുന്ന ഈ വേളയില്‍ പാപ്പാ സമാധാനത്തിന്റെ വ്യാപനത്തിന് നടത്തുന്ന ശ്രമങ്ങള്‍ക്ക് തങ്ങളുടെ പിന്തുണ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാര്‍ ഉറപ്പുനല്കി. ജൂണ്‍ 17ന് ചൊവ്വാഴ്ച വത്തിക്കാനില്‍ ലിയൊ പതിനാലാമന്‍ പാപ്പാ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന് അനുവദിച്ച കൂടിക്കാഴ്ചാ വേളയില്‍ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മത്തേയൊ

World


Magazine

Feature

Movies

  • ദീര്‍ഘവീക്ഷണമുള്ള പൊതുപ്രവര്‍ത്തകര്‍ നാടിന്റെ സമ്പത്ത്

    ദീര്‍ഘവീക്ഷണമുള്ള പൊതുപ്രവര്‍ത്തകര്‍ നാടിന്റെ സമ്പത്ത്0

    കാഞ്ഞിരപ്പള്ളി: സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്ന ദീര്‍ഘവീക്ഷണമുള്ള പൊതുപ്രവര്‍ത്തകര്‍ നാടിന്റെ സമ്പത്താണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ അനുമോദന സമ്മേളനം പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനം-വന്യജീവി വിഷയങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും  മൂല്യാധിഷ്ടിതവും മാനുഷികതയിലും ദേശീയതയിലുമൂന്നിയതുമായ വികസന സങ്കല്‍പങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു. നാടിന്റെ സമഗ്രവികസനത്തിനായി മൂല്യങ്ങളിലൂന്നിയ പ്രവര്‍ത്തന ശൈലിയാണ് ജനപ്രതിനിധികള്‍ സ്വീകരിക്കേണ്ടതെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ കാഞ്ഞിരപ്പള്ളി

  • കോയമ്പത്തൂര്‍ സിഎംഐ പ്രേഷിതാ പ്രൊവിന്‍സില്‍ നിന്ന് ഒന്‍പത് നവവൈദികര്‍

    കോയമ്പത്തൂര്‍ സിഎംഐ പ്രേഷിതാ പ്രൊവിന്‍സില്‍ നിന്ന് ഒന്‍പത് നവവൈദികര്‍0

    തൃശൂര്‍:  സിഎംഐ സഭയുടെ കോയമ്പത്തൂര്‍ പ്രവിശ്യയിലെ ഒന്‍പത് ഡീക്കന്മാര്‍ പൗരോഹിത്യം സ്വീകരിച്ചു. സിഫിന്‍ തൈക്കാടന്‍ സിഎംഐ, റിജോണ്‍ കൊക്കാലി സിഎംഐ,  ബിബിന്‍ തെക്കിനിയാത്ത് സിഎംഐ, ലൂക്കാച്ചന്‍ ചിറമാട്ടേല്‍ സിഎംഐ, റോണി പാണേങ്ങാടന്‍ സിഎംഐ, ലോയിഡ് മൊയലന്‍ സിഎംഐ, ജോബി മുതുപ്ലാക്കല്‍ സിഎംഐ,  ഷെറിന്‍ കൊടക്കാടന്‍ സിഎംഐ, സെബിന്‍ വടക്കിനിയത്ത് സിഎംഐ എന്നിവരാണ് അഭിഷിക്തരായത്. താലോര്‍ ജറുസലേം ധ്യാനകേന്ദ്രത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ  കൈവയ്പ്പ്് ശുശ്രൂഷയിലൂടെയാണ് ഇവര്‍ വൈദികരായി

  • സുവിശേഷമൂല്യങ്ങളെ വിലമതിക്കുകയും ഭവനങ്ങളിലെ സ്‌നേഹത്തിന്റെ ജ്വാല സംരക്ഷിക്കുകയും ചെയ്യുക ലിയോ 14-ാമന്‍ മാര്‍പാപ്പ

    സുവിശേഷമൂല്യങ്ങളെ വിലമതിക്കുകയും ഭവനങ്ങളിലെ സ്‌നേഹത്തിന്റെ ജ്വാല സംരക്ഷിക്കുകയും ചെയ്യുക ലിയോ 14-ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി:  വിജയം, അധികാരം, സുഖസൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആധുനിക മിഥ്യാധാരണകള്‍ക്കതീതമായി സുവിശേഷത്തിന്റെ മൂല്യങ്ങളെ വിലമതിക്കാനും വീടുകളിലെ ‘സ്‌നേഹത്തിന്റെ ജ്വാല’ സംരക്ഷിക്കാനും ക്രൈസ്തവ കുടുംബങ്ങളോട് ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പ. എന്ത് വിലകൊടുത്തും വിജയം നേടുന്നതിനെക്കുറിച്ചുള്ള മിഥ്യാധാരണകളുടെയും അധാര്‍മ്മിക അധികാരത്തിന്റെയും ശൂന്യവും ഉപരിപ്ലവവുമായ സുഖസൗകര്യങ്ങളുടെയും ‘ഹേറോദുമാര്‍’ ഇന്നത്തെ ലോകത്തിലുമുണ്ടെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. ഇത് സമൂഹങ്ങളില്‍ പലപ്പോഴും ഏകാന്തത, നിരാശ, ഭിന്നതകള്‍, സംഘര്‍ഷങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നു.  ഇതിന് ബദലായി  പ്രാര്‍ത്ഥന, കൂദാശകളുടെ പതിവ് സ്വീകരണം – പ്രത്യേകിച്ച്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?