Follow Us On

18

May

2024

Saturday

Latest News

  • ആളിക്കത്തുന്ന ബസില്‍നിന്നും അനേകരെ രക്ഷിച്ച് അഗ്‌നിഗോളമായ അഞ്ചു ജീസ്സസ് യൂത്ത്

    ആളിക്കത്തുന്ന ബസില്‍നിന്നും അനേകരെ രക്ഷിച്ച് അഗ്‌നിഗോളമായ അഞ്ചു ജീസ്സസ് യൂത്ത്0

    മലബാറില്‍ നിന്നും ജീസസ് യൂത്തില്‍ സജീവമായിരുന്ന അഞ്ചുയുവതീയുവാക്കള്‍ ബസ് അപകടത്തില്‍ കത്തിയമര്‍ന്നിട്ട് ഇന്നേക്ക് 23 വര്‍ഷം…. 2001 മാര്‍ച്ച് 11ന് കോട്ടയ്ക്കലിന് സമീപം പൂക്കിപ്പറമ്പ് ബസ്സപകടത്തില്‍ മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നത് അഞ്ച് ജീസ്സസ്യൂത്ത് അംഗങ്ങളാണ്…. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടില്‍ നിന്നുള്ള ചുവപ്പുങ്കല്‍ റോയി, ചെമ്പനോടയില്‍ നിന്നുള്ള പാലറ റീന, കാവില്‍പുരയിടത്തില്‍ രജനി, കറുത്തപാറയില്‍ ഷിജി, വാഴേക്കടവത്ത് ബിന്ദു ഇവരെല്ലാം ഇടുക്കിയിലെ രാജപുരം ഇടവകയില്‍ നടന്ന പത്ത് ദിവസത്തെ ജീസ്സസ് യൂത്ത് പാരിഷ് മിനിസ്ട്രിക്കും മിഷന്‍ വോളന്റിയേഴ്സ് പ്രോഗ്രാമിനും ശേഷം

  • കൃഷിക്കാരെ മറന്നുള്ള സര്‍ക്കാരുകളുടെ പോക്ക് ആത്മഹത്യാപരം

    കൃഷിക്കാരെ മറന്നുള്ള സര്‍ക്കാരുകളുടെ പോക്ക് ആത്മഹത്യാപരം0

    ഇടുക്കി: കൃഷിക്കാരെ മറന്നുള്ള സര്‍ക്കാരുകളുടെ പോക്ക് ആത്മഹത്യാപരമാണെന്നും കപട പരിസ്ഥിതി വാദികളുടെ യഥാര്‍ഥ മുഖം ജനം തിരിച്ചറിയണമെന്നും  ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കെസിവൈഎം ഇടുക്കി രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 48 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം അടിമാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ വര്‍ധനവ് തടയാന്‍ ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണമെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്കു വേണ്ടി തെരുവില്‍ ഇറങ്ങേണ്ടിവന്നാല്‍ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി

  • പീഡാനുഭവ സ്മരണയില്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കുരിശിന്റെ വഴി

    പീഡാനുഭവ സ്മരണയില്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കുരിശിന്റെ വഴി0

    മാനന്തവാടി: ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ചുകൊണ്ട് കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍  ‘ത്യാഗം 2024 ‘ എന്ന പേരില്‍ ത്യാഗനിര്‍ഭരമായ കുരിശിന്റെ വഴി നടത്തി. മാനന്തവാടി മേഖലയുടെയും കണിയാരം യൂണിറ്റിന്റെയും ആതിഥേയത്വത്തില്‍ പാലാകുളി ജംഗ്ഷനില്‍നിന്ന് കണിയാരം ഗാഗുല്‍ത്താ കുരിശുമലയി ലേക്കായിരുന്നു കുരിശിന്റെ വഴി നടത്തിയത്. ഫാ. റോബിന്‍സ് കുമ്പളക്കുഴി മുഖ്യസന്ദേശം നല്‍കി. കെസിവൈഎം മാനന്തവാടി രൂപതാ ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, മാനന്തവാടി മേഖല ഡയറക്ടര്‍ ഫാ. നിധിന്‍ പാലക്കാട്ട്, കണിയാരം യൂണിറ്റ് ഡയറക്ടര്‍ ഫാ. സോണി

  • ‘ഈശോ വന്നത് വിധിക്കാനല്ല, രക്ഷിക്കാന്‍’

    ‘ഈശോ വന്നത് വിധിക്കാനല്ല, രക്ഷിക്കാന്‍’0

    ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല പ്രത്യുത അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്(യോഹ. 3:17) എന്ന യേശുവിന്റെ വാക്കുകള്‍ വിശ്വാസികളെ ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിന്റെ മുമ്പില്‍ രഹസ്യങ്ങളൊന്നുമില്ലെന്നും അവന്‍ നമ്മുടെ ഹൃദയവിചാരങ്ങള്‍ എല്ലാം അറിയുന്നവനാണെന്നും ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം നടത്തിയ പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. പാപികളായ നമ്മെക്കുറിച്ചുള്ള അറിവ് നമ്മെ വിധിക്കാന്‍ ഉപയോഗിച്ചാല്‍ ഒരുവനും രക്ഷ പ്രാപിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ യേശു നമ്മെ വിധിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരും നശിച്ചുപോകരുതെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. കര്‍ത്താവിന്റെ നോട്ടം

  • നീതിക്കുവേണ്ടി സമുദായം ഒറ്റക്കെട്ടായി ഉണരണം

    നീതിക്കുവേണ്ടി സമുദായം ഒറ്റക്കെട്ടായി ഉണരണം0

    പാലക്കാട് : അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ശബ്ദം മോശപ്പെട്ട കാര്യമല്ലെന്നും സാമൂഹിക നീതി നിഷേധിക്കപ്പെടുന്നതിനെതിരെ സമുദായം ഒറ്റക്കെട്ടായി ഉണരണമെന്നും പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. കത്തോലിക്കാ കോണ്‍ഗ്രസിന്റെ പാലക്കാട് രൂപത നേതൃസംഗമവും പരിശീലനവും മുണ്ടൂര്‍ യുവക്ഷേത്ര കോളേജില്‍ മാര്‍ ജോസഫ് ഇരുമ്പന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികവിളകളുടെ വില തകര്‍ച്ച പരിഹരിക്കണമെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു. രൂപതയിലെ 120 ഇടവകകളില്‍ നിന്നായി 1200 ലേറെ പേര്‍ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.  കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ്

  • ‘വിവാഹവും’ ‘മാതൃത്വവും’ പരിപാവനമാണെന്ന്  ഐറിഷ് ജനത; ഭരണഘടനയില്‍ നിന്ന് ഇവ ‘നീക്കനുള്ള’  ശ്രമത്തിനെതിരെ ജനവിധി

    ‘വിവാഹവും’ ‘മാതൃത്വവും’ പരിപാവനമാണെന്ന് ഐറിഷ് ജനത; ഭരണഘടനയില്‍ നിന്ന് ഇവ ‘നീക്കനുള്ള’ ശ്രമത്തിനെതിരെ ജനവിധി0

    ഡബ്ലിന്‍: പരമ്പരാഗതമായ വിവാഹവും മാതൃത്വവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഐറിഷ് ഗവണ്‍മെന്റ് നീക്കം പരാജയപ്പെട്ടു. അയര്‍ലണ്ടിലെ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ ഭരണഘടന ഭേദഗതിക്കായി കൊണ്ടുവന്ന രണ്ട് ഹിതപരിശോധനകളിലാണ് ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെ പരമ്പരാഗതമായ വിവാഹത്തിനും മാതൃത്വത്തിന്റെയും പ്രാധാന്യത്തിനുള്ള തങ്ങളുടെ പിന്തുണ വ്യക്തമാക്കിയത്. വിവാഹതിരായ കുടുംബങ്ങള്‍ക്കൊപ്പം ലിവിംഗ് റ്റുഗതര്‍ പോലുള്ള ബന്ധങ്ങളില്‍ ദീര്‍ഘനാള്‍ കഴിയുന്നവരെയും കുടുംബത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുവാനുള്ള ഭരണഘടനാഭേദഗതിയായ ‘ഫാമിലി അമെന്റ്മെന്റി’നെതിരെ ജനഹിതപരിശോധനയില്‍ പങ്കെടുത്ത 68 ശതമാനമാളുകളാണ് വോട്ടു ചെയ്തത്.

  • അന്താരാഷ്ട്ര വനിതാദിനാഘോഷം

    അന്താരാഷ്ട്ര വനിതാദിനാഘോഷം0

    കോട്ടപ്പുറം: കോട്ടപ്പുറം കിഡ്‌സിന്റെ ആഭിമുഖ്യത്തില്‍ വികാസ് ആല്‍ബര്‍ട്ടൈന്‍ ആനിമേഷന്‍ സെന്ററില്‍  ലോകവനിതാ ദിനാഘോഷം നടത്തി. സിനിമ & സീരിയല്‍ താരം നിഷ സാരംഗ് വനിതാദിനാഘോഷം  ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ടി.കെ. ഗീത മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ സംരംഭം ചെയ്യുന്ന സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ ഒന്നരകോടി രൂപ ലോണ്‍ വിതരണത്തിന്റെ ഉദ്ഘാടനം കെഎസ്ബിസിഡിസി ജനറല്‍ മാനേജര്‍

  • മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷികാചരണവും അനുസ്മരണ സിമ്പോസിയവും 18ന്

    മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷികാചരണവും അനുസ്മരണ സിമ്പോസിയവും 18ന്0

    ചങ്ങനാശേരി: ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷികാചരണവും  അനുസ്മരണ സിമ്പോ സിയവും 18-ന് രാവിലെ 9.15ന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ്ഹാളില്‍ നടക്കും.’മാര്‍ പവ്വത്തില്‍ സഭാചാര്യനും സാമൂഹ്യപ്രതിഭയും’ എന്ന വിഷയത്തിലാണ് സിമ്പോസിയം സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ചുബിഷപ്  ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഡോ. സിസ്റ്റര്‍ പ്രസന്ന സിഎംസി, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ പ്രതികരണം നടത്തും. വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍

  • സുല്‍ത്താന്‍പെട്ട് രൂപതയുടെ നേതൃത്വത്തില്‍  അട്ടപ്പാടി ചുരത്തില്‍ കുരിശിന്റെ വഴി

    സുല്‍ത്താന്‍പെട്ട് രൂപതയുടെ നേതൃത്വത്തില്‍ അട്ടപ്പാടി ചുരത്തില്‍ കുരിശിന്റെ വഴി0

    പാലക്കാട്: സുല്‍ത്താന്‍പെട്ട് രൂപതയുടെ നേതൃത്വത്തില്‍ അട്ടപ്പാടി ചുരത്തിലൂടെയുള്ള  പതിനെട്ടാമത് കുരിശിന്റെ വഴി നടത്തി. രൂപതാ മെത്രാന്‍ ഡോ. അന്തോണി സ്വാമി പീറ്റര്‍ അബീര്‍ നേതൃത്വ നല്‍കി. തെങ്കര സെന്റ് ജോസഫ് ദൈവാലയത്തില്‍നിന്നും ആരംഭിച്ച കുരിശിന്റെ വഴി മുക്കാലി സെന്റ് യൂദാ തദേവുസ് ദൈവാലയത്തില്‍ സമാപിച്ചു. അട്ടപ്പാടി ചുരത്തിലൂടെ 15 കിലോമീറ്റര്‍ നീണ്ട കുരിശിന്റെ വഴിയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ ക്രിസ്തുവിന്റെ കാല്‍വരി യാത്രയെ ധ്യാനിച്ചു.  മുക്കാലി വികാരി ഫാ. ഐന്റ്റീന്‍, മണ്ണാര്‍ക്കാട് വികാരി  ഫാ. സുജി ജോണ്‍, നെല്ലിപ്പതി

National


Vatican

  • യു.എസിലെ ഭരണസിരാകേന്ദ്രമായ ക്യാപ്പിറ്റോളിൽ 90 മണിക്കൂർ നീളുന്ന അഖണ്ഡ ബൈബിൾ പാരായണം; പങ്കെടുക്കാൻ കോൺഗ്രസ് അംഗങ്ങളും
    • April 24, 2023

    വാഷിംഗ്ടൺ ഡി.സി: യു.എസിലെ ഭരണസിരാകേന്ദ്രമായ ക്യാപ്പിറ്റോളിൽ 90 മണിക്കൂർ നീളുന്ന അഖണ്ഡ ബൈബിൾ പാരായണത്തിന് പ്രൗഢഗംഭീര തുടക്കം. ഇക്കഴിഞ്ഞ ഏപ്രിൽ 22ന് ആരംഭിച്ച 34ാമത് ബൈബിൾ മാരത്തൺ പുരോഗമിക്കുമ്പോൾ, ഇതാദ്യമായി അതിൽ പങ്കെടുക്കാൻ യുഎസ് കോൺഗ്രസ് അംഗങ്ങൾ ഒരുങ്ങുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത. ഏപ്രിൽ 25ന് യുഎസ് ക്യാപ്പിറ്റോളിലെ ജനപ്രതിനിധി സഭയുടെ ചാപ്ലൈൻ ഓഫീസിൽ ബൈബിൾ വായിച്ചുകൊണ്ടാണ് കോൺഗ്രസ് അംഗങ്ങൾ മാരത്തണിൽ പങ്കെടുക്കുക. പൊതുജന പങ്കാളിത്തത്തോടെ യുഎസ് ക്യാപിറ്റോളിലെ വെസ്റ്റ് ടെറസിൽ ആരംഭിച്ച മാരത്തണിന് എപ്രിൽ 26

  • ജീവിതംകൊണ്ട് സാക്ഷ്യം നൽകാൻ വിളിക്കപ്പെട്ടവരാണ്  ക്രിസ്തുവിശ്വാസികൾ: ഫ്രാൻസിസ് പാപ്പ
    • April 20, 2023

    വത്തിക്കാൻ സിറ്റി: ക്രിസ്തുവിനെപ്രതി വീരമരണം തിരഞ്ഞെടുത്ത രക്തസാക്ഷികളെ അനുസ്മരിച്ചും രക്തം ചിന്തേണ്ടി വന്നില്ലെങ്കിലും ഓരോ ക്രിസ്ത്യാനിയും ജീവിതംകൊണ്ട് ക്രിസ്തുവിന് സാക്ഷ്യമേകാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഉദ്‌ബോധിപ്പിച്ചും ഫ്രാൻസിസ് പാപ്പ. പൊതുസന്ദർശനമധ്യേ, സുവിശേഷവത്ക്കരണ തീക്ഷ്ണതയെ അധികരിച്ച് ആരംഭിച്ച പ്രഭാഷണ പരമ്പര തുടരുകയായിരുന്നു പാപ്പ. രക്തസാക്ഷിത്വമായിരുന്നു പാപ്പയുടെ വിചിന്തനത്തിന് ആധാരം. ക്രിസ്തുവിനെ ഏറ്റുപറയാൻ രക്തം ചിന്തിയ രക്തസാക്ഷികളാണ്, അപ്പോസ്തലന്മാരുടെ തലമുറയ്ക്കുശേഷമുള്ള സുവിശേഷത്തിന്റെ അത്യുദാത്ത സാക്ഷികൾ. എങ്കിൽത്തന്നെയും രക്തസാക്ഷികളെ, മരുഭൂമിയിൽ തളിർക്കുന്ന പുഷ്പങ്ങൾ പോലെ വ്യക്തിപരമായി പ്രവർത്തിച്ച വീരന്മാരായി കാണേണ്ടതില്ല. മറിച്ച്, സഭയായ കർത്താവിന്റെ

  • യുക്രൈനിൽ കൊല്ലപ്പെട്ടത് 501 കുട്ടികൾ ഉൾപ്പെടെ 8,500ൽപ്പരം പേർ; നടുക്കുന്ന കണക്കുകൾ പുറത്തുവിട്ട് യു.എൻ
    • April 12, 2023

    കീവ്: ഒരു വർഷം നീണ്ട റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ 8500ൽപ്പരം പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് യു.എൻ. രാജ്യത്ത് യുദ്ധാന്തരീക്ഷം തുടരുന്നതിനാലും ചില സ്ഥലങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാണെന്നും യു.എൻ മുന്നറിയിപ്പു നൽകുന്നു. 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ 8,490 പേർ കൊല്ലപ്പെടുകയും 14,244 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുദ്ധത്തിൽ 501 കുട്ടികൾ

  • സുവിശേഷത്തിലെ സ്ത്രീകളെപ്പോലെ ഭയരഹിതരായി നമുക്കും സുവിശേഷപ്രഘോഷകരാകാം: ഫ്രാൻസിസ് പാപ്പ
    • April 11, 2023

    വത്തിക്കാൻ സിറ്റി: സുവിശേഷത്തിലെ സ്ത്രീകളെപ്പോലെ സസന്തോഷം നാമോരോരുത്തരും സുവിശേഷപ്രഘോഷകരായി മാറണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഈസ്റ്റർ തിങ്കളാഴ്ചയെന്നും മാലാഖ തിങ്കളാഴ്ചയെന്നും വിശേഷിപ്പിക്കുന്ന ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന റെജീന കൊയ്‌ലി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകവേയായിരുന്നു പാപ്പയുടെ ആഹ്വാനം. ഉത്ഥിതനായ മിശിഹായെക്കുറിച്ച് മറ്റുള്ളവരോട് പ്രഘോഷിക്കാൻ സുവിശേഷത്തിലെ സ്ത്രീകൾ തിടുക്കം കൂട്ടുന്നതെങ്ങനെയെന്ന് അനുസ്മരിച്ച പാപ്പ, യേശുവിനെ സാക്ഷ്യപ്പെടുത്തുന്നതിലൂടെ നാം യേശുവിനെ കണ്ടുമുട്ടുവെന്നും ചൂണ്ടിക്കാട്ടി. ഉത്ഥാനദിനം രാവിലെ ശൂന്യമായ കല്ലറയിൽ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടുയ സ്ത്രീകളെ അനുസ്മരിച്ച പാപ്പ,

  • വത്തിക്കാൻ ചത്വരം ജനസാഗരമായി, ഈസ്റ്റർ ദിനത്തിൽ പാപ്പ അർപ്പിച്ച തിരുക്കർമങ്ങളിൽ ഒരു ലക്ഷത്തിൽപ്പരം പേരുടെ പങ്കാളിത്തം
    • April 10, 2023

    വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ അർപ്പിച്ച ഈസ്റ്റർ ദിവ്യബലിയിൽ പങ്കെടുക്കാനും തുടർന്ന് വത്തിക്കാൻ മട്ടുപ്പാവിൽനിന്ന് നൽകിയ ‘ഊർബി എത് ഓർബി ആശീർവാദം സ്വീകരിക്കാനുമായി വിശ്വാസീസമൂഹം പ്രവഹിച്ചപ്പോൾ വത്തിക്കാൻ ചത്വരം ജനസാഗരമായി മാറി. വത്തിക്കാൻ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ലക്ഷത്തിൽപ്പരം പേരാണ് ഇത്തവണ ‘ഊർബി എത് ഓർബി’ ആശീർവാദം സ്വീകരിക്കാൻ വന്നണഞ്ഞത്; പേപ്പൽ ദിവ്യബലിയിൽ പങ്കെടുത്തത്‌ 45,000 പേരും! അനാരോഗ്യം അലട്ടുന്നുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ദിവ്യബലിക്കുശേഷം വിശ്വാസീസാഗരത്തെ പാപ്പാമൊബീലിൽ സഞ്ചരിച്ച് പാപ്പ ആശീർവദിക്കുകയും ചെയ്തു. 31 കർദിനാൾമാരും

  • ലോകത്തിന്റെ പ്രത്യാശയായ ഉത്ഥിതനായ ക്രിസ്തുവിനെ  കണ്ടുമുട്ടാൻ നാമെല്ലാം തിടുക്കം കൂട്ടണം: ഫ്രാൻസിസ് പാപ്പ
    • April 10, 2023

    വത്തിക്കാൻ സിറ്റി: നമ്മുടെ ജീവിതയാത്രയുടെ ലക്ഷ്യവും ലോകത്തിന്റെ പ്രത്യാശയുമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടാൻ നാം ഓരോരുത്തരും തിടുക്കം കൂട്ടണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പയുടെ ഈസ്റ്റർ സന്ദേശം. ഈസ്റ്റർ ദിനത്തിൽ വത്തിക്കാൻ ചത്വരത്തിൽ സമ്മേളിച്ച വിശ്വാസീസമൂഹത്തിന് ‘ഊർബി എത് ഓർബി’ (നഗരത്തിനും ലോകത്തിനും വേണ്ടി) ആശീർവാദം നൽകവേയായിരുന്നു പാപ്പയുടെ ആഹ്വാനം. യുദ്ധക്കെടുതി ഉൾപ്പെടെയുള്ള ദുരിതങ്ങളിലൂടെ കടന്നുപോകുന്ന രാജ്യങ്ങളെ പ്രാർത്ഥനയിൽ പ്രത്യേകം സ്മരിക്കുകയും ചെയ്തു പാപ്പ. ഈസ്റ്റർ, ക്രിസ്മസ് ദിനങ്ങളിലും ആഗോള സഭാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്ന ഉടനെയും വത്തിക്കാൻ കൊട്ടാരത്തിന്റെ

World


Magazine

Feature

Movies

  • ഗര്‍ഭഛിദ്ര ക്ലിനിക്ക് മുന്നില്‍ ബോധവല്‍ക്കരണം; 30കാരിക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ..

    ഗര്‍ഭഛിദ്ര ക്ലിനിക്ക് മുന്നില്‍ ബോധവല്‍ക്കരണം; 30കാരിക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ..0

    വാഷിംഗ്ടണ്‍ ഡിസി: പ്രാദേശിക ഗര്‍ഭച്ഛിദ്ര ക്ലിനിക്കിന് മുന്നില്‍ അബോര്‍ഷനെക്കുറിച്ച് ബോധവല്ക്കരണം നടത്തിയതിന് 30-കാരിക്ക് തടവുശിക്ഷ. വാഷിംഗ്ടണ്‍ ഡി.സി കോടതിയാണ് ലോറന്‍ ഹാന്‍ഡി എന്ന യുവതിയെ നാല് വര്‍ഷവും ഒമ്പത് മാസവും തടവിന് ശിക്ഷിച്ചത്. 69 കാരനായ ജോണ്‍ ഹിന്‍ഷോയ്ക്ക് ഒരു വര്‍ഷവും ഒമ്പത് മാസവും ശിക്ഷ വിധിച്ചിട്ടുണ്ട്. 2020 ഒക്ടോബറിലാണ് സംഭവം. അവകാശങ്ങള്‍ക്കെതിരായ ഗൂഢാലോചന, ഫ്രീഡം ഓഫ് ആക്സസ് ടു ക്ലിനിക് എന്‍ട്രന്‍സ് നിയമത്തിന്റെ ലംഘനം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഇതേ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഏഴ്

  • രക്ഷിതാക്കള്‍ ചോദിക്കുന്നു… ഞങ്ങളുടെ കുട്ടികള്‍ എവിടെ?

    രക്ഷിതാക്കള്‍ ചോദിക്കുന്നു… ഞങ്ങളുടെ കുട്ടികള്‍ എവിടെ?0

    അബുജ/നൈജീരിയ: പരീക്ഷയ്ക്ക് തയാറെടുത്തുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയതായി പരാതി. വടക്കന്‍ നൈജീരിയയിലെ കോഗി സംസ്ഥാനത്തിലെ ഒസാറയിലെ കണ്‍ഫ്ലൂയന്‍സ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് സംഭവം.  ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് തയാറെടുത്തുകൊണ്ടിരുന്ന 24 വിദ്യാര്‍ത്ഥികളെയാണ് അജ്ഞാതരായ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ 15 പേരെ സുരക്ഷാ സേനയും സംഘവും തമ്മിലുള്ള ശക്തമായ പോരാട്ടത്തിന് ശേഷം വിട്ടയച്ചു. എന്നാല്‍ ബാക്കി ഒമ്പത് ആണ്‍കുട്ടികളെക്കുറിച്ച് ഇതിവരെയും വിവരമൊന്നുമില്ല. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോകുന്നത് പതിവായ നൈജീരിയയില്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 1700 ഓളം വിദ്യാര്‍ത്ഥികളെയാണ്

  • ചിക്കാഗോ കത്തീഡ്രലില്‍ കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി

    ചിക്കാഗോ കത്തീഡ്രലില്‍ കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി0

    ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി. വിവിധ സഭകളില്‍പെട്ട (സീറോമലബാര്‍, ലത്തീന്‍, ക്‌നാനായ, യാക്കോബായ) വിശ്വാസികള്‍ ഈ ശുശ്രൂഷകളില്‍ പങ്കെടുത്തു. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മാര്‍ ആലപ്പാട്ട് കൃപാസന മാതാവിന്റെ രൂപം വെഞ്ചരിച്ച് രൂപപ്രതിഷ്ഠ നടത്തി. എല്ലാ സഭകളില്‍നിന്നുമെത്തിയ വിശ്വാസികള്‍ പ്രദക്ഷിണമായി ദൈവാലയാങ്കണത്തില്‍നിന്നും മാതാവിന്റെ തിരുസ്വരൂപത്തിനരികെ എത്തി പൂക്കള്‍ അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന ശുശ്രൂഷകള്‍ക്ക് രൂപതാ വികാരി ജനറലും കത്തീഡ്രല്‍

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?