Follow Us On

30

June

2025

Monday

Latest News

  • ക്രൈസ്തവ ചലച്ചിത്രങ്ങള്‍ സ്ട്രീം ചെയ്യാന്‍ പുതിയ പ്ലാറ്റ്‌ഫോം ‘ക്രെഡോ’

    ക്രൈസ്തവ ചലച്ചിത്രങ്ങള്‍ സ്ട്രീം ചെയ്യാന്‍ പുതിയ പ്ലാറ്റ്‌ഫോം ‘ക്രെഡോ’0

    വിശ്വാസ മൂല്യങ്ങള്‍ പങ്കുവയ്ക്കുന്ന ചലച്ചിത്രങ്ങളും ഷോര്‍ട്ട് ഫിലിമുകളും സ്ട്രീം ചെയ്യാന്‍ രൂപപ്പെടുത്തിയ ക്രെഡോ എന്ന പുതിയ പ്ലാറ്റ്ഫോം മെയ് 28 മുതല്‍ ലോകവ്യാപകമായി പ്രവര്‍ത്തനം ആരംഭിക്കുന്നു. ‘കാര്‍ലോ അക്യുട്ടിസ്’ ഡോക്യുമെന്ററിയുടെ സ്രഷ്ടാക്കളാണ് ക്രെഡോ എന്ന പുതിയ ആഗോള കാത്തലിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന് രൂപം നല്‍കിയത്.  ടിം മോറിയാര്‍ട്ടിയാണ് ഈ പുത്തന്‍ ആശയത്തിന് പിന്നില്‍. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ‘കാര്‍ലോ അക്യുട്ടിസ്: റോഡ്മാപ്പ് ടു റിയാലിറ്റി’ എന്ന ഡോക്യുമെന്ററി ആയിരിക്കും ആദ്യം ക്രെഡോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍

  • കാമറൂണില്‍ തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു

    കാമറൂണില്‍ തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു0

    കാമറൂണില്‍ നിന്ന് മെയ് 7-ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഫാ. വാലന്റൈന്‍ എംബൈബാരെ മോചിതനായി.  മോചിതനായ വൈദികന്റെ   ആരോഗ്യനില തൃപ്തികരമാണെന്ന് ഗറൂവയിലെ ആര്‍ച്ചുബിഷപ് ഫൗസ്റ്റിന്‍ അംബാസ നാജോഡോ അറിയിച്ചിട്ടുണ്ട്. മാഡിംഗ്രിങിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തിലെ ഇടവക വികാരിയായ ഫാ. വാലന്റൈനേയും മറ്റ് അഞ്ചു പേരെയും മെയ് ഏഴിനാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ആറ് പേരില്‍ അവസാനമായാണ് ഫാ. വാലന്റൈന്‍ മോചിതനായത്. ഒരാള്‍ തടവില്‍ മരിച്ചിരുന്നു. വൈദികന്റെ മോചനത്തിനായി അക്രമികള്‍ 42,000 ഡോളറിന്റെ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. അതിരൂപത

  • യുഎസില്‍ പ്രോ ലൈഫ് വസന്തം; ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ അടച്ചുപൂട്ടുന്നു

    യുഎസില്‍ പ്രോ ലൈഫ് വസന്തം; ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ അടച്ചുപൂട്ടുന്നു0

    വാഷിംഗ്ടണ്‍ ഡിസി: സാമ്പത്തിക വെല്ലുവിളികള്‍ നേരിട്ടതിനെ തുടര്‍ന്ന് മിഷിഗനിലെ പ്ലാന്‍ഡ് പാരന്റ്ഹുഡ്, സംസ്ഥാനത്തുള്ള നാല് ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു. അപ്പര്‍ പെനിന്‍സുല മേഖലയില്‍ ഗര്‍ഭഛിദ്രം ലഭ്യമാക്കിയിരുന്ന മാര്‍ക്വെറ്റ് ക്ലിനിക്കും ഇതിനകം അടച്ചുപൂട്ടിയ ക്ലിനിക്കുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ പ്രദേശത്ത് ഗര്‍ഭഛിദ്രം ലഭ്യമായിരുന്ന ഏക ആരോഗ്യ കേന്ദ്രമാണിത്.  പ്രതിവര്‍ഷം 1,000-ലധികം രോഗികള്‍ ഈ കേന്ദ്രത്തില്‍ എത്തിയിരുന്നു. അമേരിക്കയിലെ ഗര്‍ഭഛിദ്രം നിയമപരമായി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലും ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ അടച്ചുപൂട്ടകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 17 ക്ലിനിക്കുകള്‍ അടച്ചുപൂട്ടിപ്പോള്‍

  • തൃശൂര്‍ അതിരൂപതാ ദിനം

    തൃശൂര്‍ അതിരൂപതാ ദിനം0

    തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ 138-ാമത് വാര്‍ഷിക ആഘോഷം കണ്ടശാങ്കടവ് സെന്റ്‌മേരീസ് നെറ്റിവിറ്റി ഫൊറോന ദൈവാലയത്തില്‍ വച്ച് നടന്നു. അതിരൂപതാദിനത്തോട നുബന്ധിച്ച് 700 ഡയാലിസിസിനുള്ള പണവും പുതുതായി നിര്‍മ്മിച്ച ഭവനത്തിന്റെ താക്കോലും കൈമാറി. തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്തയും സിബിസിഐ പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. രാഷ്ട്രനിര്‍മ്മിതിയില്‍ ഭാരത കത്തോലിക്കരുടെ പങ്ക് വലുതാ ണെന്നും തൃശൂര്‍ അതിരൂപതയുടെ നേതൃത്വം കത്തോലിക്കാ സഭയ്ക്ക് വിദ്യാഭ്യാസം, ആതുര ശുശ്രൂഷരംഗം, വ്യവസായം തുടങ്ങിയ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  • റവ.ഡോ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറല്‍

    റവ.ഡോ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറല്‍0

    കാഞ്ഞിരപ്പള്ളി: റവ.ഡോ. സെബാസ്റ്റ്യന്‍  കൊല്ലംകുന്നേലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറലായി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു. കാഞ്ഞിരപ്പള്ളി രൂപത മൈനര്‍ സെമിനാരി റെക്ടറായി ശുശ്രൂഷ നിര്‍വഹിച്ചു വരവേയാണ് പുതിയ നിയമനം രൂപത വികാരി ജനറലുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ക്കൊപ്പം ഫാ. സെബാസ്റ്റ്യന്‍ വികാരി ജനറലിന്റെ ചുമതല നിര്‍വഹിക്കും. കൊല്ലമുള സെന്റ് മരിയ ഗൊരേത്തി ഇടവകയില്‍ പരേതരായ ജേക്കബ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക്

  • ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി കിഡ്‌സ് ഡയറക്ടര്‍

    ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി കിഡ്‌സ് ഡയറക്ടര്‍0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) യുടെ ഡയറക്ടറായി ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി നിയമിതനായി.  കഴിഞ്ഞ ആറു വര്‍ഷക്കാലമായി കോട്ടപ്പുറം രൂപതയില്‍ ഫാമിലി അപ്പോ സ്തലേറ്റ് & ബിസിസിയില്‍ ഡയറക്ടറായും കൗണ്‍സിലിങ്ങ് മേഖലയിലും സേവനം അനുഷ്ടിച്ചു വരുകയായിരുന്നു. ചങ്ങനാശേരി കാന ഇന്‍സ്റ്റിട്ട്യൂട്ടിലെ സൈക്കോളജി & കൗണ്‍സിലിങ്ങ് വിഭാഗത്തില്‍ ഫാമിലി & മാരേജ്യെന്ന വിഷയത്തില്‍ ലൈസന്‍ഷ്യേറ്റ് എടുത്തു. കെആര്‍എല്‍സിസി ഫാമിലി കമ്മീഷന്റെ അസോസിയേറ്റഡ് സെക്രട്ടിയായും സേവനം ചെയ്തു. ജ്ഞാനദീപവിദ്യാപീഠം കോളേജിന്റെ

  • നിഖ്യാ സൂനഹദോസ് ക്രൈസ്തവ സഭാചരിത്രത്തിലെ നാഴികക്കല്ല്

    നിഖ്യാ സൂനഹദോസ് ക്രൈസ്തവ സഭാചരിത്രത്തിലെ നാഴികക്കല്ല്0

    കൊച്ചി: 1700 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന നിഖ്യാ സൂനഹദോസ് ക്രൈസ്തവ സഭാചരിത്രത്തിലെ നാഴികക്കല്ലാണെന്നും സൂനഹദോസ് പ്രഖ്യാപനങ്ങള്‍ സഭയുടെ ആഗോളവളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. ക്രൈസ്തവ ലോകത്തെ ആദ്യപൊതുസമ്മേളനമായിട്ടാണ് എ.ഡി.325 മെയ് 20 മുതല്‍ ജൂലൈ 25 വരെ നടന്ന നിഖ്യസൂനഹദോസ് അറിയപ്പെടുന്നത്. അതിലുപരി ദൈവശാസ്ത്ര ചിന്തകള്‍ക്ക് ആരംഭംകുറിച്ചതും വിശ്വാസപ്രമാണം രൂപപ്പെട്ടതും കാനന്‍ നിയമങ്ങള്‍ക്ക് തുടക്കമായതും ഈ സൂനഹദോസിന്റെ തുടര്‍ച്ചയായിരുന്നു. സഭയുടെ

  • ബഥനി നവജീവന്‍ പ്രൊവിന്‍സിന്റെ രജതജൂബിലി 21ന് സമാപിക്കും

    ബഥനി നവജീവന്‍ പ്രൊവിന്‍സിന്റെ രജതജൂബിലി 21ന് സമാപിക്കും0

    തിരുവനന്തപുരം: ബഥനി നവജീവന്‍ പ്രൊവിന്‍സിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങള്‍ മെയ് 21ന് സമാപിക്കും. 21ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നാലാഞ്ചിറ ആശ്രമ ചാപ്പലില്‍ കൃതജ്ഞതാ ബലിയര്‍പ്പിക്കും. മലങ്കര സഭയിലെ മറ്റു മെത്രാന്മാരും ബഥനിയിലെ വൈദികരും സഹകാര്‍മികരാകും. തുടര്‍ന്ന് മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊതുസമ്മേളനം നടക്കും. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.

  • ചന്ദനത്തിരി നിര്‍മ്മാണത്തില്‍ നിന്ന് സന്യാസത്തിലേക്ക്

    ചന്ദനത്തിരി നിര്‍മ്മാണത്തില്‍ നിന്ന് സന്യാസത്തിലേക്ക്0

    കെറുബാടി, ഒഡീഷ: ഭുവനേശ്വറില്‍ ചന്ദനത്തിരി നിര്‍മ്മാണ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന 22 വയസുകാരിയായ പുഷ്പാഞ്ജലി നായക് ഇനി സന്യാസിനി. ഒഡീഷയിലെ കാണ്ടമാല്‍ ജില്ലയിലെ ഡാരിങ്ബാടി ഹോളി റോസറി പാരിഷ് കീഴിലുള്ള സെന്റ് ജോസഫ് സബ്‌സ്റ്റേഷന്‍ പള്ളിയില്‍ നടന്ന തിരുക്കര്‍മ്മത്തിലാണ് പുഷ്പാഞ്ജലി കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസിയന്‍ കാര്‍മലേറ്റ്  (സിടിസി) സന്യാസിനിയായി നിത്യവ്രതം സ്വീകരിച്ചത്. പരേതനായ കസ്പതിയുടേയും മുക്തിലോത നായകിന്റേയും അഞ്ചുമക്കളില്‍ നാലാമതായി 2002 നവംബറിലാണ് പുഷ്പാഞ്ജലി ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തികബുദ്ധിമുട്ടുമൂലം പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയ 2019 ല്‍

National


Vatican

  • മാര്‍പാപ്പക്ക് ആദരാഞ്ജലികളുമായി ആയിരങ്ങള്‍

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികദേഹം ഒരുനോക്കു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും  സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങള്‍. ഇന്നലെ രാവിലെ ഒമ്പതിന് കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ സ്വിസ് ഗാര്‍ഡുകളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹപേടകം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു കൊണ്ടുവന്നത്. ഈ സമയം ബസിലിക്കയിലെ മണികള്‍ മുഴങ്ങുകയും ലത്തീന്‍ ഭാഷയില്‍ സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. വിശുദ്ധ പത്രോസ് ശ്ലീഹായുടെ കബറിടത്തിന്റെ മുകളിലുള്ള അള്‍ത്താരയുടെ മുന്നില്‍ മാര്‍പാപ്പമാരുടെ ഭൗതികദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന അതേ സ്ഥലത്തുതന്നെയാണ്

  • നിത്യപിതാവിന്റെ ഭവനത്തില്‍ സൂര്യകാന്തിയോടെ: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്

    അനാരോഗ്യംമൂലം കുറച്ചുനാളുകളായി ക്ലേശമനുഭവിച്ചിരുന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ  സ്വര്‍ഗീയ പിതാവിന്റെ പക്കലേക്ക് യാത്രയായിരിക്കുന്നു. 88 വര്‍ഷം നീണ്ട ഇഹലോകതീര്‍ത്ഥാടനത്തിനു സമാപ്തി കുറിച്ച് പ്രത്യാശയുടെ തീര്‍ത്ഥാടകരാകാന്‍ ആഹ്വാനം ചെയ്ത് ജൂബിലി വര്‍ഷത്തില്‍ നാമോരോരുത്തരുടേയും സ്വര്‍ഗ്ഗപ്രാപ്തിക്ക് മുന്നോടിയായി അദ്ദേഹം കര്‍ത്താവില്‍ വിലയം പ്രാപിച്ചു. ഉയിര്‍പ്പുതിരുനാള്‍ ദിനത്തില്‍ പതിവുള്ള ലോകത്തിനും നഗരത്തിനും വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദം അദ്ദേഹം നല്‍കുകയും, വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ചത്വരത്തില്‍ തടിച്ചുകൂടിയിരുന്ന വിശ്വാസഗണത്തിനുമുഴുവന്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സ്വര്‍ഗയാത്രയുടെ തൊട്ടുതലേന്ന് തന്റെ അവസാന പൊതുദര്‍ശനത്തിലും അദ്ദേഹം

  • മാര്‍പാപ്പയുടെ ആലിംഗനം ഈ കലാകാരന് മറക്കാനാവില്ല

    കൊച്ചി:  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആലിംഗനം കൊച്ചിയിലെ ജെയിന്‍ ജോസഫ് കലാകാരന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. ആ സ്‌നേഹസ്പര്‍ശനം ഒരു ആശീര്‍വാദമായി ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ട്. ഒപ്പം മകന്‍ ലിനോയ്ക്ക് പാപ്പ തൊപ്പിവച്ചു നല്‍കിയതും പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്നലെ സംഭവിച്ചതുപോലെ മനസില്‍ തങ്ങിനില്ക്കുന്ന ഓര്‍മയാണ്. അള്‍ത്താരകള്‍ രൂപകല്പന ചെയ്യുന്ന കൊച്ചി തേവര സ്വദേശിയായ ജെയിന്‍ മനസില്‍ സൂക്ഷിച്ച സ്വപ്നമായിരുന്നു,  തന്റെ കൈകളില്‍ പാപ്പയുടെ അനുഗ്രഹസ്പര്‍ശം. കേരളത്തിലും പുറത്തുമായി നൂറുകണക്കിന് അള്‍ത്താരകള്‍ ഒരുക്കിയ ജെയിന്റെ ആഗ്രഹമറിഞ്ഞു പിന്തുണച്ചത് കര്‍ദിനാള്‍

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വില്‍പ്പത്രം

    ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍. ആമേന്‍. ഭൗമിക ജീവിതത്തിന്റെ ആസന്നമായ സായാഹ്നത്തിലേക്ക് കടക്കുന്നതായി അനുഭവപ്പെടുന്ന ഈ അവസരത്തില്‍, നിത്യജീവിതത്തില്‍ ഉറച്ച പ്രതീക്ഷയോടെ, എന്റെ മൃതസംസ്‌കാര സ്ഥലവുമായി മാത്രം ബന്ധപ്പെട്ട അന്ത്യാഭിലാഷങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തിലുടനീളം, ഒരു പുരോഹിതനും ബിഷപ്പും എന്ന നിലയിലുള്ള എന്റെ ശുശ്രൂഷയ്ക്കിടയിലും, എപ്പോഴും നമ്മുടെ കര്‍ത്താവിന്റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന് എന്നെത്തന്നെ ഭരമേല്പിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍, ഉയിര്‍പ്പിന്റെ നാളിനായി കാത്തിരിക്കുന്ന എന്റെ ഭൗതിക ശരീരം സെന്റ് മേരി മേജര്‍ പേപ്പല്‍ ബസിലിക്കയില്‍ അടക്കം ചെയ്യണമെന്ന്

  • ‘മരണം എല്ലാറ്റിന്റെയും അവസാനമല്ല’: വാര്‍ധക്യത്തെയും മരണത്തെയും കുറിച്ചുള്ള പാപ്പായുടെ ചിന്തകള്‍

    വത്തിക്കാന്‍ സിറ്റി: വാര്‍ധക്യത്തെയും മരണത്തെയും കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത വിചിന്തനങ്ങള്‍ പാപ്പയുടെ വേര്‍പാടിനെ തുടര്‍ന്ന് വത്തിക്കാന്‍ പുറത്തിറക്കി. ”വാര്‍ധക്യത്തെ നാം ഭയപ്പെടേണ്ടതില്ല; വാര്‍ധക്യത്തെ ആലിംഗനം ചെയ്യുന്നതിനെ നാം ഭയപ്പെടേണ്ടതില്ല, കാരണം ജീവിതമെന്ന യാഥാര്‍ത്ഥ്യത്തെ  ‘ഷുഗര്‍ കോട്ട്’ ചെയ്ത് അവതരിപ്പിക്കുന്നതിലൂടെ  സത്യത്തെ നാം വഞ്ചിക്കുന്നു.” ഇറ്റാലിയന്‍ ഭാഷയില്‍ കര്‍ദിനാള്‍ ആഞ്ചലോ സ്‌കോള രചിച്ച ‘പുതിയ തുടക്കത്തിനായി കാത്തിരിക്കുന്നു: വാര്‍ധക്യത്തെക്കുറിച്ചുള്ള വിചിന്തനങ്ങള്‍’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ കുറിച്ച വാക്കുകളാണിത്. കര്‍ദിനാള്‍ സ്‌കോളയുടെ പുസ്തകത്തിന് വേണ്ടി

  • ഫ്രാന്‍സിസ്  പാപ്പയുടെ അവസാന വാക്കുകള്‍ ഇങ്ങനെ….

    ‘താങ്ക് യൂ’ അല്ലെങ്കില്‍ ‘നന്ദി’ എന്നര്‍ത്ഥം വരുന്ന ‘ഗ്രേസി’ എന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവസാന വാക്കുകളില്‍ ഒന്നെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട്. 2022 മുതല്‍ ആരോഗ്യ കാര്യങ്ങളില്‍ പാപ്പയുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍ നഴ്സ് മാസിമിലിയാനോ സ്ട്രാപ്പെറ്റിയോടായിരുന്നു പാപ്പയുടെ അവസാന നന്ദിപ്രകടനം. ‘എന്നെ പിയാസയിലേക്ക് തിരികെ കൊണ്ടുവന്നതിന് നന്ദി,’ എന്ന് പാപ്പ പറഞ്ഞതായും വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അവസാന മണിക്കൂറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ മീഡിയ പുറത്തുവിട്ടു. 12

Magazine

Feature

Movies

  • കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും വിശുദ്ധ തോമശ്ലീഹയുടെ തിരുനാളിനും നാളെ  കൊടിയേറും

    കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും വിശുദ്ധ തോമശ്ലീഹയുടെ തിരുനാളിനും നാളെ കൊടിയേറും0

    കോട്ടപ്പുറം : കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും  വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനും കോട്ടപ്പുറം മാര്‍ക്കറ്റിലെ മുസിരിസ് സെന്റ് തോമസ് കപ്പേളയില്‍ നാളെ (ജൂലൈ ഒന്ന് ) വൈകീട്ട് 5.30 ന്  കൊടിയേറും. കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ കൊടിയേറ്റ് നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്ക് രൂപത എപ്പിസ്‌കോപ്പല്‍ വികാരി റവ.ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍ മുഖ്യകാര്‍മ്മികനാകും. കടക്കര ഉണ്ണിമിശിഹ പള്ളി വികാരി ഫാ. മിഥുന്‍ മെന്റസ് പ്രസംഗിക്കും. രണ്ടിന് വൈകീട്ട് 5.30 ന് ദിവ്യബലിക്ക് ഗോതുരുത്ത്

  • സുവിശേഷം പ്രസംഗിക്കുന്നതിനുള്ള പുതിയ പാതകളും പുതിയ സമീപനങ്ങളും കണ്ടെത്തണം: ലിയോ 14 ാമന്‍ പാപ്പ

    സുവിശേഷം പ്രസംഗിക്കുന്നതിനുള്ള പുതിയ പാതകളും പുതിയ സമീപനങ്ങളും കണ്ടെത്തണം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമ്മുടെ ഐഡന്റിറ്റി ഭൂതകാലത്തിന്റെ ഒരു അവശിഷ്ടമായി ചുരുങ്ങാതിരിക്കണമെങ്കില്‍, ക്ഷീണിച്ചതും നിശ്ചലവുമായ ഒരു വിശ്വാസത്തിനപ്പുറത്തേക്ക് നീങ്ങേണ്ടത് പ്രധാനമാണെന്ന് ലിയോ 14 ാമന്‍ പാപ്പ. വിശ്വാസത്തെയും സഭയെയും നിരന്തരം പുതുക്കാനും സുവിശേഷം പ്രസംഗിക്കുന്നതിനുള്ള പുതിയ പാതകളും പുതിയ സമീപനങ്ങളും കണ്ടെത്താനും വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ദിനത്തില്‍ 54 പുതിയ മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പുമാര്‍ക്ക് പാലിയം സമ്മാനിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പാപ്പ ആഹ്വാനം ചെയ്തു. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും മാതൃകയെ പാപ്പാ പ്രശംസിച്ചു. അവരുടെ

  • മാവേലിക്കര ബിഷപ്പായി  മാത്യുസ് മാര്‍ പോളികാര്‍പ്പോസ് ചുമതലയേറ്റു

    മാവേലിക്കര ബിഷപ്പായി മാത്യുസ് മാര്‍ പോളികാര്‍പ്പോസ് ചുമതലയേറ്റു0

    മാവേലിക്കര: മാവേലിക്കര രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഡോ. മാത്യുസ് മാര്‍ പോളികാര്‍പ്പോസ് ചുമതലയേറ്റു.  മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും മലങ്കര കത്തോലിക്കസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. പതിനെട്ട് വര്‍ഷം മാവേലിക്കര രൂപതാധ്യക്ഷനായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പും ചടങ്ങില്‍ നല്‍കി. മാത്യുസ് മാര്‍ പോളികാര്‍പ്പോസിനെ മാവേലിക്കര രൂപത ബിഷപ്പായി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?