
മുംബൈ: കര്‍ശന വ്യവസ്ഥകളോടെ മഹാരാഷ്ട്രയില്‍ വരാന്‍ പോകുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ പ്രതിഷേധവുമായി സംസ്ഥാനത്തെ ക്രൈസ്തവര്‍. ഡിസംബറിലെ നിയമസഭാ സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കുന്നത്. ഓരോ ഇന്ത്യക്കാരനും സ്വന്തം മതവിശ്വാസമനുസരിച്ച് ജീവിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നു മുംബൈ സഹായ മെത്രാന് സാവിയോ ഫെര്‍ണാണ്ടസ് പറഞ്ഞു. ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും അവകാശമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്ന വ്യക്തികളെ ശിക്ഷിക്കുന്നത് മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. മതത്തെ വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍നിന്ന് സംസ്ഥാന

പാരീസ്/ഫ്രാന്‍സ്: ഫ്രാന്‍സില്‍ ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമായി വര്‍ധിക്കുന്നതിനെ അപലപിച്ചും വിശ്വാസികളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും 86 ഫ്രഞ്ച് സെനറ്റര്‍മാര്‍ പൊതു പ്രമേയത്തില്‍ ഒപ്പുവച്ചു. സെനറ്റായ സില്‍വിയാന്‍ നോലിന്റെ നേതൃത്വത്തില്‍ യാഥാസ്ഥിതിക വെബ്സൈറ്റായ ‘ബൊളിവാര്‍ഡ് വോള്‍ട്ടയറി’ലാണ് പ്രമേയം പ്രസിദ്ധീകരിച്ചത്. രാജ്യത്തുടനീളമുള്ള പള്ളികള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളും അധികാരികളുടെ കുറ്റകരമായ നിസംഗതയും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ക്രൈസ്തവരെ അപമാനിക്കല്‍, ദൈവാലയങ്ങള്‍ക്ക് തീവയ്പ്പ് മുതല്‍ ശാരീരിക ആക്രമണം വരെ ദിവസേന നടക്കുന്നു. എന്നാല്‍ ഈ ആക്രമണങ്ങളെക്കുറിച്ച്

കോട്ടയം: സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില്‍ സാമൂഹ്യ അവബോധ പഠന ശിബിരം നടത്തി. കുട്ടിക്കാനം മരിയന്‍ കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചുകൊണ്ട് ഒന്നാം വര്‍ഷ ബിഎസ് ഡബ്ലിയു വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക അവബോധ ബോധവത്ക്കരണ

സ്ട്രാസ്ബര്‍ഗ്: രണ്ട് വര്‍ഷത്തിലധികമായി സ്വീഡിഷ് ഗവണ്‍മെന്റ് ഫോസ്റ്റര്‍ ഹോമിലാക്കിയതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകുന്ന മക്കളെ വിട്ടു കിട്ടാന്‍ മാതാപിതാക്കള്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍. സ്മാര്‍ട്ട്‌ഫോണ്‍ വേണമെന്നും അനുചിതമായ വസ്ത്രങ്ങളും മേക്കപ്പും ധരിക്കണമെന്നുമുള്ള മകളുടെ ആവശ്യം ഡാനിയേല്‍- ബിയാങ്കാ സാംസണ്‍ ദമ്പതികള്‍ നിരസിച്ചതാണ് പ്രശ്‌നങ്ങളുടെ ആരംഭം. മാതാപിതാക്കള്‍ പീഡിപ്പിക്കുയാണെന്ന് ഈ മകള്‍ സ്വീഡിഷ് സാമൂഹിക വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് 10ും 11 ും വയസ് പ്രായമുള്ള പെണ്‍കുട്ടികളെ സാമൂഹ്യക്ഷേമ വകുപ്പ് ഏറ്റെടുത്ത് ഫോസ്റ്റര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.

കോട്ടപ്പുറം: 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദര്‍ശനവും വണക്കവും ഒക്ടോബര്‍ 21, 22 തീയതികളില്‍ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തിഡ്രലില്‍ നടക്കും. ഈശോയുടെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് മുതല്‍ പുതുതലമുറയുടെ വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ തിരുശേഷിപ്പു വരെ വണങ്ങാന്‍ അവസരമൊരുക്കുകയാണ്. 21ന് വൈകുന്നേരം അഞ്ചു മുതല്‍ 22ന് ഉച്ചയ്ക്ക് 12 മണി വരെ വിശ്വാസികള്‍ക്ക് തിരുശേഷിപ്പുകള്‍ വണങ്ങാനും പ്രാര്‍ത്ഥിക്കുവാനും സൗകര്യം ഉണ്ടാകും.

താനെ (മഹാരാഷ്ട്ര): പ്രാര്‍ത്ഥനകളുടെയും ദൈവസ്തുതികളുടെയും നടുവില്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കല്യാണ്‍ സീറോമലബാര്‍ അതിരൂപതയുടെ പ്രഥമ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റു. താനെയിലെ കല്യാണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കല്യാണ്‍ രൂപതയെ അതിരൂപതയായും മാര്‍ വാണിയപ്പുരയ്ക്കലിനെ ആര്‍ച്ചുബിഷപ്പായും ഉയര്‍ത്തിയ കല്പന കൂരിയ ചാന്‍സലര്‍ റവ. ഡോ. എബ്രാഹം കാവില്‍പുരയിടത്തില്‍ വായിച്ചു. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചനസന്ദേശം നല്‍കി. ബിഷപ്പുമാരായ മാര്‍ തോമസ് ഇലവനാല്‍, മാര്‍

വത്തിക്കാന്‍ സിറ്റി: പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് ശേഷം ആദ്യമായി ബ്രിട്ടീഷ് രാജാവും ആഗോള കത്തോലിക്ക സഭയുടെ തലവനായ മാര്‍പാപ്പയും ഒരുമിച്ച് നടത്തുന്ന പ്രാര്‍ത്ഥനയ്ക്ക് സിസ്റ്റൈന്‍ ചാപ്പല്‍ വേദിയാകും. ഒക്ടോബര്‍ 23-നാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍, ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ നടക്കുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനയില്‍ ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍, രാജ്ഞി കാമിലയ്ക്കൊപ്പം പങ്കുചേരുക. സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനയില്‍ സിസ്‌റ്റൈന്‍ ചാപ്പല്‍ ഗായകസംഘവും ഇംഗ്ലണ്ടിലെ സെന്റ് ജോര്‍ജ് ചാപ്പലിലെ ഗായകസംഘവും, ഹിസ് മജസ്റ്റിസ് ചാപ്പല്‍

ടെഹ്‌റാന്‍: ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പേരില്‍ മെട്രോ സ്റ്റേഷന്‍ തുറന്നു. തീവ്ര ഇസ്ലാമക്ക് നിലപാടുകള്‍ പിന്തുടരുന്ന ഇറാന്റെ ഭാഗത്ത് നിന്നുള്ള അസാധാരണ നടപടി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. പേര്‍ഷ്യന്‍ ഭാഷയില്‍ വിര്‍ജിന്‍ മേരി സ്റ്റേഷന്‍ അഥവാ മറിയം മൊഗദ്ദാസ് എന്ന നാമകരണം ചെയ്തിരിക്കുന്ന സ്റ്റേഷന്‍, ടെഹ്റാനിലെ സബ്വേ ശൃംഖലയുടെ 7-ാം വരിയിലാണ് തുറന്നത്. ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും ആദരിക്കപ്പെടുന്ന യേശുവിന്റെ അമ്മയായ മറിയത്തോടുള്ള ആദരവിന്റെ പ്രതീകമായാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍

വിയന്ന/ഓസ്ട്രിയ: ഓസ്ട്രിയയിലെ ഏറ്റവും ജനസംഖ്യയുള്ള അതിരൂപതയായ വിയന്ന അതിരൂപതയുടെ തലവനും കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്റെ പിന്‍ഗാമിയുമായി ഫാ. ജോസഫ് ഗ്രുന്‍വിഡിലിനെ ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു. 80 വയസുള്ള കര്‍ദിനാള്‍ ഷോണ്‍ബോണിന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചതിനെ തുടര്‍ന്ന് ജനുവരി മുതല്‍ അതിരൂപതയുടെ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ലോവര്‍ ഓസ്ട്രിയയില്‍ ജനിച്ച 62 കാരനായ ഗ്രുന്‍വിഡ്ല്‍, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെടുന്നതിന് മുമ്പ് വിയന്ന വൈദിക സമിതിയുടെ ചെയര്‍മാനും വിയന്ന അതിരൂപതയുടെ തെക്കന്‍ വികാരിയേറ്റിന്റെ എപ്പിസ്‌കോപ്പല്‍ വികാരിയുമായിരുന്നു.







റോം: റോമില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലുള്ള വേനല്‍ക്കാല പേപ്പല്‍ വസതിയില്‍ രണ്ടാഴ്ചത്തെ താമസത്തിനായി ലിയോ 14 ാമന്‍ പാപ്പ എത്തി. പേപ്പല്‍ കൊട്ടാരത്തിലേക്ക് എത്തിയ പാപ്പയെ ഫോട്ടോകള്‍ എടുത്തും ‘വിവാ പാപ്പാ!’ വിളികളുമായാണ് ജനങ്ങള്‍ സ്വാഗതം ചെയ്തത്. ജൂലൈ 6 മുതല്‍ 20 വരെ മാര്‍പാപ്പ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയുടെ വില്ല ബാര്‍ബെറിനിയില്‍ വസിക്കും, 135 ഏക്കര്‍ പരന്നു കിടക്കുന്ന എസ്റ്റേറ്റില്‍ മാര്‍പാപ്പമാര്‍ വേനല്‍ക്കാല വിശ്രമത്തിനായി എത്തുന്ന ശീലത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്.

ടൂറിന്‍/ഇറ്റലി: സെപ്റ്റംബറില്‍ ലിയോ 14 ാമന്‍ പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ ചരമശതാബ്ദിയോടനുബന്ധിച്ച് ആചരിച്ച ‘ഫ്രാസാറ്റി ദിനങ്ങളില്‍’ പ്രാര്‍ത്ഥനയോടൊപ്പം ഫ്രാസാറ്റിയുടെ കാലടികള്‍ പിന്തുടര്‍ന്ന് ആല്‍പ്‌സ് പര്‍വതനിരകളില്‍ പര്‍വതാരോഹണം നടത്തിയും ഫ്രാസാറ്റി ടൂര്‍ നടത്തിയും യുവജനങ്ങള്‍. ‘ഫ്രാസാറ്റി ദിനങ്ങള്‍’ എന്ന് പേരില്‍ ആചരിച്ച ശതാബ്ദിയുടെ മൂന്ന് ദിവസത്തെ ആഘോഷങ്ങളില്‍ അമേരിക്ക, പോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പങ്കെടുത്തു. ടൂറിന്‍ അതിരൂപതയിലും സമീപത്തുള്ള ബിയേല രൂപതയിലുമായി നടന്ന ദിവ്യബലികളിലും അനുസ്മരണചടങ്ങുകളിലും നിരവധിയാളുകള്‍ പങ്കെടുത്തു. നഗരത്തിനും

ഓസ്റ്റിന്‍/ടെക്‌സസ്: യുഎസിലെ ടെക്‌സസിലെ പ്രളയത്തില്‍ മരണമടഞ്ഞവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥനകളുമായി ലിയോ 14-ാമന്‍ മാര്‍പാപ്പ. ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തില്‍ ടെക്‌സസിലെ ഗ്വാഡലൂപ്പ നദിയിലുണ്ടായ പ്രളയത്തില്‍ വേദനിക്കുന്നവരെ, പ്രത്യേകിച്ച് വേനല്‍ക്കാല ക്യാമ്പിലുണ്ടായിരുന്ന പെണ്‍മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളെ തന്റെ ആത്മാര്‍ത്ഥ അനുശോചനം പാപ്പ അറിയിച്ചു. ജൂലൈ 4 ന് പുലര്‍ച്ചെ ടെക്‌സസ് ഹില്‍ കണ്‍ട്രിയില്‍ ഉണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുത്ത 20 ലധികം പെണ്‍കുട്ടികളെ കാണാതായതായിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് 80

വത്തിക്കാന്‍ സിറ്റി: തമിഴ്‌നാട്ടിലെ മധുര അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഡോ. ആന്റണിസ്വാമി സവരിമുത്തുവിനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. പാളയംകോട്ട് രൂപതയുടെ ബിഷപ്പായും മധുര അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും സേവനം അനുഷ്ഠിച്ചുവരുന്നതിനിടയിലാണ് പുതിയ നിയോഗം ബിഷപ് ആന്റണി സ്വാമിയെ തേടിയെത്തിയത്. മധുര ആര്‍ച്ചുബിഷപ് ഡോ. ആന്റണി പപ്പുസ്വാമി വിരമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ നാലിനാണ് ബിഷപ് ആന്റണിസ്വാമി മധുര അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായത്. 1960 ഡിസംബര്‍ എട്ടിന് തമിഴ്‌നാട്ടിലെ തൂത്തുക്കുടി രൂപതയിലെ വടക്കുവണ്ടാനത്ത് ജനിച്ച ബിഷപ് ആന്റണിസ്വാമി പാളയംകോട്ട്

വത്തിക്കാന്‍ സിറ്റി: പൊതു സദസ്സില്‍വച്ച് പാപ്പയെ കണ്ടുമുട്ടിയ നവദമ്പതികളായ അന്നക്കും കോള്‍ സ്റ്റീവന്‍സിനും ആത്മീയമായി വളരാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നല്‍കിയ ഉപദേശമാണിത്, ശാന്തത പാലിക്കുക, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. എല്ലാ ദിവസവും ഒരുമിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന സ്വന്തം മാതാപിതാക്കളുടെ മാതൃകയില്‍ നിന്ന് താന്‍ എങ്ങനെ അനുഗ്രഹിക്കപ്പെട്ടുവെന്ന് പങ്കുവെച്ചുകൊണ്ടാണ് തന്റെ പക്കലെത്തിയ യുവ അമേരിക്കന്‍ ദമ്പതികള്‍ക്ക് ലിയോ 14 ാമന്‍ പാപ്പ ഈ ഉപദേശം നല്‍കിയത്. യുഎസിലെ അലബാമയിലെ ബര്‍മിംഗ്ഹാമിലുള്ള സെന്റ് പോള്‍സ് കത്തീഡ്രലില്‍ വിവാഹിതരായി

ലിവര്‍പൂള്‍: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ 22 ന് കത്തോലിക്കാ ദൈവാലയത്തില്‍ വെച്ച് റൂട്ട് കാര്‍ഡോസോയെ വിവാഹം കഴിച്ച 28 വയസുള്ള പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടെ മരണത്തില്‍ ലിവര്‍പൂള്‍ (ഇംഗ്ലണ്ട്) ആര്‍ച്ചുബിഷപ് ജോണ്‍ ഷെറിംഗ്ടണ്‍ അനുശോചനം രേഖപ്പെടുത്തി. ‘ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയെക്കുറിച്ചുള്ള ഹൃദയഭേദകമായ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി, ദുഃഖിതനാണ്. അദ്ദേഹത്തിന്റെ ഭാര്യ, കുട്ടികള്‍, കുടുംബം, സുഹൃത്തുക്കള്‍, മുഴുവന്‍ സമൂഹം എന്നിവരോടൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും,’ ലിവര്‍പൂള്‍ ആര്‍ച്ചുബിഷപ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

അഗര്‍ത്തല (ത്രിപുര): ത്രിപുരയിലെ കത്തോലിക്കാ സ്കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആവശ്യത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നോര്‍ത്ത് ത്രിപുരയിലെ ധര്‍മ്മനഗറിലെ സഖായ്ബാരി ഹോളി ക്രോസ് കോണ്‍വെന്റ് സ്കൂളിലാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സരസ്വതി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. സ്കൂള്‍ കാമ്പസില്‍ ഒരു വിഭാഗത്തിന്റെയും മതപരമായ ആചാരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന ഹോളി ക്രോസ് വിദ്യാഭ്യാസ ഏജന്‍സിയുടെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സ്കൂള്‍ അധികൃതര്‍ ആ ആവശ്യം നിരസിച്ചു. സ്ഥാപനം ആരംഭിച്ചതു മുതല്‍ ഈ നിയമം

കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ വോട്ട് ഫിക്സഡ് ബാങ്ക് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലെന്ന് തലശേരി ആര്‍ച്ചുബിഷപ്പും ഇന്‍ഫാം തലശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി. ഇന്‍ഫാം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂവായിരത്തോളം കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്സ് മീറ്റ്- ‘കനവും നിനവും’ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കൂടെ നില്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാണ്. ജയിലില്‍ 650 രൂപ കൂലിയുണ്ട്. അതിന്റെ പകുതി പോലും ഉപജീവനത്തിനായി ലഭിക്കാത്ത കര്‍ഷകര്‍

വത്തിക്കാന്‍ സിറ്റി:ഗ്വാട്ടിമാലയില്‍ രക്തസാക്ഷിത്വം വരിച്ച ഫ്രാന്‍സിസ്കന്‍ വൈദികന് ഫാ. അഗസ്റ്റോ റാഫേല്‍ റാമിറസ് മോണാസ്റ്റീരിയോയെയും ഇറ്റാലിയന്‍ സന്യാസിനിയായ സിസ്റ്റര്‍ മരിയ ഇഗ്നാസിയ ഇസാച്ചിയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമരാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലിയോ 14 -ാമന്‍ പാപ്പ ഈ സുപ്രധാന നടപടികള്‍ക്ക് അംഗീകാരം നല്‍കിയത്. രണ്ട് പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണനടപടികള്‍ അംഗീകരിച്ചതിന് പുറമെ മറ്റ് നാല് പേരെ ധന്യരായും്അംഗീകരിച്ചു. 1983-ല്‍ ഗ്വാട്ടിമാലയിലെ ആഭ്യന്തര യുദ്ധകാലത്ത് ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നിലകൊണ്ട

അഗര്‍ത്തല (ത്രിപുര): ത്രിപുരയിലെ കത്തോലിക്കാ സ്കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആവശ്യത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നോര്‍ത്ത് ത്രിപുരയിലെ ധര്‍മ്മനഗറിലെ സഖായ്ബാരി ഹോളി ക്രോസ് കോണ്‍വെന്റ് സ്കൂളിലാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സരസ്വതി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. സ്കൂള്‍ കാമ്പസില്‍ ഒരു വിഭാഗത്തിന്റെയും മതപരമായ ആചാരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന ഹോളി ക്രോസ് വിദ്യാഭ്യാസ ഏജന്‍സിയുടെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സ്കൂള്‍ അധികൃതര്‍ ആ ആവശ്യം നിരസിച്ചു. സ്ഥാപനം ആരംഭിച്ചതു മുതല്‍ ഈ നിയമം

കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ വോട്ട് ഫിക്സഡ് ബാങ്ക് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലെന്ന് തലശേരി ആര്‍ച്ചുബിഷപ്പും ഇന്‍ഫാം തലശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി. ഇന്‍ഫാം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂവായിരത്തോളം കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്സ് മീറ്റ്- ‘കനവും നിനവും’ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കൂടെ നില്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാണ്. ജയിലില്‍ 650 രൂപ കൂലിയുണ്ട്. അതിന്റെ പകുതി പോലും ഉപജീവനത്തിനായി ലഭിക്കാത്ത കര്‍ഷകര്‍

വത്തിക്കാന്‍ സിറ്റി:ഗ്വാട്ടിമാലയില്‍ രക്തസാക്ഷിത്വം വരിച്ച ഫ്രാന്‍സിസ്കന്‍ വൈദികന് ഫാ. അഗസ്റ്റോ റാഫേല്‍ റാമിറസ് മോണാസ്റ്റീരിയോയെയും ഇറ്റാലിയന്‍ സന്യാസിനിയായ സിസ്റ്റര്‍ മരിയ ഇഗ്നാസിയ ഇസാച്ചിയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമരാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലിയോ 14 -ാമന്‍ പാപ്പ ഈ സുപ്രധാന നടപടികള്‍ക്ക് അംഗീകാരം നല്‍കിയത്. രണ്ട് പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണനടപടികള്‍ അംഗീകരിച്ചതിന് പുറമെ മറ്റ് നാല് പേരെ ധന്യരായും്അംഗീകരിച്ചു. 1983-ല്‍ ഗ്വാട്ടിമാലയിലെ ആഭ്യന്തര യുദ്ധകാലത്ത് ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നിലകൊണ്ട

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?