Follow Us On

08

November

2025

Saturday

Latest News

  • വാര്‍ദ്ധക്യം സ്വര്‍ഗത്തിനായി സുകൃതങ്ങള്‍ ശേഖരിക്കാനുള്ള അവസരം

    വാര്‍ദ്ധക്യം സ്വര്‍ഗത്തിനായി സുകൃതങ്ങള്‍ ശേഖരിക്കാനുള്ള അവസരം0

    കാഞ്ഞിരപ്പള്ളി: വാര്‍ദ്ധക്യം അനുഗ്രഹമാണെന്നും സ്വര്‍ഗത്തിനായി സുകൃതങ്ങള്‍ ശേഖരിക്കാനുള്ള അവസരമായി അതിനെ കാണണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.  കാഞ്ഞിരപ്പള്ളി  രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിവാഹ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം ‘തണല്‍ 2കെ25’ പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനിയുള്ള നാളുകള്‍ ഭാഗ്യപ്പെട്ടതായി തീരാന്‍ സ്വര്‍ഗത്തെ നോക്കി മുന്‍പോട്ടു പോകണമെന്നും മക്കള്‍ക്കായി തീഷ്ണതയോടെ പ്രാര്‍ത്ഥിക്കുന്ന അനുഗ്രഹത്തിന്റെ അപ്പനമ്മ സാന്നിധ്യമായി മാറണമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു. ജൂബിലി ആഘോഷിക്കുന്നവര്‍ക്ക്

  • ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപനം വല്ലാര്‍പാടം ബസലിക്കയില്‍ നവംബര്‍ എട്ടിന്

    ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപനം വല്ലാര്‍പാടം ബസലിക്കയില്‍ നവംബര്‍ എട്ടിന്0

    കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും ഭാരതത്തില്‍ ആദ്യമായി സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ (ടിഒസിഡി) സ്ഥാപകയുമായ മദര്‍ ഏലിശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ലിയോ പാപ്പ അനുമതി നല്‍കി. കേരള സഭയുടെ ചരിത്രത്തില്‍ സുവര്‍ണ്ണശോഭ പരത്തിയ മദര്‍ ഏലിശ്വ 1866 ഫെബ്രുവരി പതിമൂന്നാം തീയതി കൂനമ്മാവില്‍ സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപിക്കുകയും കേരളത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് സ്‌കൂളും ബോര്‍ഡിംഗ് ഭവനവും അനാഥമന്ദിരവും ആരംഭിക്കുക വഴി സ്ത്രീശാക്തീകരണത്തിന് തുടക്കംകുറിക്കുകയും ചെയ്തു. 24 വര്‍ഷങ്ങള്‍ക്ക്

  • കാര്‍ലോ അക്യൂറ്റസിന്റെ വിശുദ്ധ പദവിയില്‍ ആഹ്ലാദവുമായി മേക്കൊഴൂര്‍ ഇടവക; വിശുദ്ധന്റെ തിരുശേഷിപ്പ് ഈ ദേവാലയത്തിലുണ്ട്

    കാര്‍ലോ അക്യൂറ്റസിന്റെ വിശുദ്ധ പദവിയില്‍ ആഹ്ലാദവുമായി മേക്കൊഴൂര്‍ ഇടവക; വിശുദ്ധന്റെ തിരുശേഷിപ്പ് ഈ ദേവാലയത്തിലുണ്ട്0

    പത്തനംതിട്ട: സൈബര്‍ ലോകത്തെ വിശുദ്ധന്‍ എന്നറി യപ്പെടുന്ന കാര്‍ലോ അക്യൂറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി ലിയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ചപ്പോള്‍ ഇരട്ടിമധുരമായിരുന്നു മേക്കൊഴൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗങ്ങള്‍ക്ക് സമ്മാനിച്ചത്. വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള കേരളത്തിലെ അപൂര്‍വം ദേവാലയങ്ങളിലൊന്നാണ് മെക്കൊഴൂരിലേത്. അതുകൊണ്ടുതന്നെ ഇടവകാംഗങ്ങള്‍ക്ക് ഈ കൊച്ചുവിശുദ്ധനോട് പ്രത്യേകമായൊരു സ്‌നേഹവും ഭക്തിയുമുണ്ട്. വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് മേക്കൊഴൂര്‍ ദേവാലയത്തിലും ആഘോഷങ്ങള്‍ നടന്നു. പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. 2022

  • വചനവര്‍ഷത്തില്‍ സമ്പൂര്‍ണ ബൈബിള്‍ കയ്യെഴുത്തുപ്രതിയുമായി ഒരു ഇടവക

    വചനവര്‍ഷത്തില്‍ സമ്പൂര്‍ണ ബൈബിള്‍ കയ്യെഴുത്തുപ്രതിയുമായി ഒരു ഇടവക0

    ആലപ്പുഴ: മലങ്കര സുറിയാനി കത്തോലിക്കാ സഭ പുന രൈക്യ ശതാബ്ദിയിലേക്ക് പ്രവേശിക്കുന്നതിനു മുന്നൊരുക്ക മായി 2024 സെപ്റ്റംബര്‍ 20 മുതല്‍ 2025 സെപ്റ്റംബര്‍ 19 വരെ ക്രമീകരിച്ചിരിക്കുന്ന വചനവര്‍ഷത്തോട് അനുബന്ധിച്ച് കറ്റാനം സെന്റ് സ്റ്റീഫന്‍സ് മലങ്കര സുറിയാനി ഇടവകയില്‍ സമ്പൂര്‍ണ ബൈബിള്‍ കയ്യെഴുത്തുപ്രതി തയാറാക്കി. ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മാതാപിതാക്കളും ചേര്‍ന്നാണ് ബൈബിള്‍ പകര്‍ത്തിയെഴുതിയത്. ഇടവക വികാരി ഫാ. ഡാനിയേല്‍ തെക്കേടത്ത് ബൈബിളിന്റെ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു.   വികാരി ഫാ. ഡാനിയേല്‍ തെക്കേടത്തിന്റെ

  • വിദ്യാര്‍ത്ഥികളുടെ മരിയന്‍ തീര്‍ത്ഥാടനം ശ്രദ്ധേയമായി

    വിദ്യാര്‍ത്ഥികളുടെ മരിയന്‍ തീര്‍ത്ഥാടനം ശ്രദ്ധേയമായി0

    ഉപ്പുതറ: കാഞ്ഞിരപ്പള്ളി രൂപതയില്‍ വിശ്വാസ ജീവിത പരിശീലനത്തിന്റെ ഭാഗമായുള്ള മരിയന്‍ തീര്‍ത്ഥാടനം ഉപ്പുത റയില്‍ നടന്നു. ഹൈറേഞ്ച് മേഖലയില്‍ വിശ്വാസ പരിശീല നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്കായി ഒരുക്കിയ തീര്‍ത്ഥാടനം യൂദാതദേവൂസ് കപ്പേളയില്‍ ഉപ്പുതറ ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജപമാല പ്രാര്‍ത്ഥനയോടുകൂടി മരിയന്റാലി ഉപ്പുതറ പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഫാ. ജോസഫ് വെള്ളമറ്റത്തില്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്  മരിയന്‍ സന്ദേശം നല്‍കി. തീര്‍ത്ഥാടനത്തിന് രൂപത വിശ്വാസജീവിതപരിശീലന കേന്ദ്ര ഡയറക്ടര്‍ ഫാ.

  • കുടിയേറ്റ ജനതയുടെ വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മരിയന്‍ തീര്‍ത്ഥാടനം

    കുടിയേറ്റ ജനതയുടെ വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മരിയന്‍ തീര്‍ത്ഥാടനം0

     ഇടുക്കി: കുടിയേറ്റ ജനതയുടെ വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍  തീര്‍ത്ഥാടനം നടന്നു. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കു ന്നേലിന്റെ നേതൃത്വത്തിലുള്ള തീര്‍ത്ഥാടനം രാജകുമാരി തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഹൈറേഞ്ചിന് പുതിയ അനുഭവമായി മാറി. വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന ആയിര ങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാല്‍നടയായി തീര്‍ത്ഥാടനത്തില്‍ ആണിനിരന്നു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാല്‍നടതീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു.   തീര്‍ത്ഥാടനം രാജകുമാരി ദൈവാലയത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വിശുദ്ധ

  • വിശുദ്ധ കാര്‍ലോ അക്വിറ്റസിന്റെ നാമധേയത്തിലുള്ള പ്രഥമ ദേവാലയം ആശീര്‍വദിച്ചു

    വിശുദ്ധ കാര്‍ലോ അക്വിറ്റസിന്റെ നാമധേയത്തിലുള്ള പ്രഥമ ദേവാലയം ആശീര്‍വദിച്ചു0

    കൊച്ചി: സൈബര്‍ ലോകത്തെ വിശുദ്ധന്‍ എന്നറിയപ്പെടുന്ന  കാര്‍ലോ അക്വിറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ച പുണ്യദിനത്തില്‍ തന്നെ വരാപ്പുഴ അതിരൂപതയിലെ  പള്ളിക്ക രയില്‍   കാര്‍ലോ അക്വിറ്റസിന്റെ നാമധേയത്തിലുള്ള ലോകത്തി ലെ പ്രഥമ ദേവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത  ഡോ. ജോസഫ് കളത്തിപറമ്പില്‍ ആശീര്‍വദിച്ചു. യുവാക്കള്‍ക്ക് പുണ്യമാതൃകയും ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനുമായിരുന്ന വി. കാര്‍ലോ അക്വിറ്റസിന്റെ നാമധേയത്തില്‍ കാക്കനാട് പള്ളിക്കരയില്‍ ദേവാലയം ആശീര്‍ വദിച്ചപ്പോള്‍ വിശ്വാസികള്‍ക്ക് അതൊരു ആത്മീയ ഉത്സവമായി

  • വാഴ്ത്തപ്പെട്ടവരായ  അക്യുട്ടിസിന്റെയും ഫ്രാസാറ്റിയുടെയും പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു; വിശുദ്ധപദവി പ്രഖ്യാപനംഞായറാഴ്ച

    വാഴ്ത്തപ്പെട്ടവരായ അക്യുട്ടിസിന്റെയും ഫ്രാസാറ്റിയുടെയും പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു; വിശുദ്ധപദവി പ്രഖ്യാപനംഞായറാഴ്ച0

    വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ടവരായ കാര്‍ലോ അക്യുട്ടിസിനെയും, പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്റെ സ്മരണയ്ക്കായി വത്തിക്കാന്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു. സെപ്റ്റംബര്‍ 7 ഞായറാഴ്ച രാവിലെ വത്തിക്കാന്‍ ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ കാര്‍മികത്വത്തിലാണ് വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകള്‍ നടക്കുക. സുവിശേഷത്തിന്റെ ഈ രണ്ട് യുവ സാക്ഷികള്‍ക്കും ആദരവ് അര്‍പ്പിക്കുച്ചുകൊണ്ട്, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിലെ പോസ്റ്റല്‍ ആന്‍ഡ് ഫിലാറ്റലിക് സര്‍വീസ്, ഇറ്റലിയിലെ തപാല്‍ വകുപ്പ്, സാന്‍ മറിനോ റിപ്പബ്ലിക്, മാള്‍ട്ടയിലെ സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍

  • സ്‌പെയിനില്‍ കടന്നുപോയത് ‘കറുത്ത ഓഗസ്റ്റ്’; കത്തോലിക്കര്‍ ഭൂരിപക്ഷമായ രാജ്യത്ത് ആക്രമണത്തിന് ഇരയായത് ഏഴ് കത്തോലിക്ക ദൈവാലയങ്ങള്‍

    സ്‌പെയിനില്‍ കടന്നുപോയത് ‘കറുത്ത ഓഗസ്റ്റ്’; കത്തോലിക്കര്‍ ഭൂരിപക്ഷമായ രാജ്യത്ത് ആക്രമണത്തിന് ഇരയായത് ഏഴ് കത്തോലിക്ക ദൈവാലയങ്ങള്‍0

    മാഡ്രിഡ്/സ്‌പെയിന്‍: സ്‌പെയിനില്‍ കടന്നുപോയത് ‘കറുത്ത ഓഗസ്റ്റാണെന്ന്’  രാജ്യത്ത് കത്തോലിക്ക ദൈവാലയങ്ങള്‍ക്ക് നേരെ ഓഗസ്റ്റ് മാസത്തില്‍ നടന്ന ഏഴ് ആക്രമണങ്ങള്‍ അക്കമിട്ട് നിരത്തി സ്പാനിഷ് എന്‍ജിഒയായ ഒബ്‌സര്‍വേറ്ററി ഫോര്‍ റിലീജിയസ് ഫ്രീഡം. തെക്കന്‍ പ്രവിശ്യയായ കൊറഡോബയിലെ  സാന്താ കാറ്റലീന ഇടവകയില്‍ ഓഗസ്റ്റ് 11 ന് ആരംഭിച്ച ആക്രമണപരമ്പര മാസത്തിലുടനീളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നു. സാന്ത കാറ്റലീന ദൈവാലയത്തിന്റെ പടികളില്‍ കറുത്ത പെയിന്റ് ഒഴിക്കുകയാണ് ചെയ്തതെങ്കില്‍ ഒരു ദിവസത്തിനുശേഷം, ഓഗസ്റ്റ് 12 ന്, വാലെന്‍സിയയിലെ സാന്‍ മാര്‍ട്ടിന്‍ ഇടവകയില്‍

National


Vatican

  • വത്തിക്കാന്‍ റേഡിയോ നിലയം സന്ദര്‍ശിച്ച് ലിയോ പതിനാലാമന്‍ പാപ്പ

    വത്തിക്കാന്‍ സിറ്റി: പൗരോഹിത്യ സ്വീകരണത്തിന്റെ 43-ാം വാര്‍ഷികദിനത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ വത്തിക്കാന്‍ റേഡിയോയുടെ ഷോര്‍ട്ട്വേവ് ട്രാന്‍സ്മിഷന്‍കേന്ദ്രം സന്ദര്‍ശിച്ചു. റോമിന് പുറത്ത് ലാസിയോ മേഖലയിലെ സാന്താ മരിയ ഡി ഗലേരിയയിലുള്ള ഈ സെന്റര്‍ വത്തിക്കാന്റെ കമ്മ്യൂണിക്കേഷന്‍ ഡിക്കാസ്റ്ററിയുടെ ഭാഗമാണ്. പാപ്പ റേഡിയോ  ജീവനക്കാരുമായി സംവദിക്കുകയും, ആര്‍ക്കിടെക്റ്റ് പിയര്‍ ലൂയിജി നെര്‍വി രൂപകല്പന ചെയ്ത ട്രാന്‍സ്മിറ്റര്‍ ഹാള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ആന്റിനകളുടെ പ്രവര്‍ത്തനം, പ്രക്ഷേപണങ്ങള്‍, ഡിജിറ്റല്‍ ദുരന്ത നിവാരണ സംവിധാനം എന്നിവയെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.1957-ല്‍ പയസ് പന്ത്രണ്ടാമന്‍ പാപ്പയാണ്

  • 43 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിനത്തില്‍  ലിയോ 14 ാമന്‍ പാപ്പ വൈദികനായി

    ലിയോ പതിനാലാമന്‍ മാര്‍പാപ്പ  വൈദികനായി അഭിഷിക്തനായിട്ട് ഇന്ന്  43 വര്‍ഷം പൂര്‍ത്തിയാകുന്നു. 1982 ജൂണ്‍ 19 -ന് റോമിലെ സെന്റ് മോണിക്ക ചാപ്പലിലാണ് അന്ന് 27 വയസ് മാത്രം പ്രായമുണ്ടായിരുന്ന ലിയോ 14 ാമന്‍ പാപ്പ വൈദികനായി അഭിഷിക്തനായത്. ‘സാധാരണ അപ്പം കൊണ്ട് നിങ്ങളെയെല്ലാം പോഷിപ്പിക്കുക എന്നത് എനിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ്.  എന്നെ പോഷിപ്പിക്കുന്ന അതേ മേശയില്‍ നിന്നാണ് ഞാന്‍ നിങ്ങളെ പോറ്റുന്നത്. ഞാന്‍ നിങ്ങളുടെ ദാസനാണ്.’ വിശുദ്ധ അഗസ്റ്റിന്റെ ഈ വാക്കുകളായിരുന്നു 1982 ജൂണ്‍

  • മാര്‍പാപ്പയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാം; ജൂണ്‍ 29ന്  ‘പീറ്റര്‍സ് പെന്‍സ്’ ശേഖരണം

    വത്തിക്കാന്‍ സിറ്റി:  ജൂണ്‍ 29-ന്, വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനത്തില്‍,  ലോകമെമ്പാടുമുള്ള ഇടവകകളില്‍ ‘പീറ്റേഴ്‌സ് പെന്‍സ്’ സംഭാവനശേഖരണം നടക്കും.  മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിശ്വാസികള്‍  നല്‍കുന്ന  സാമ്പത്തിക സംഭാവനയാണ് പീറ്റേഴ്‌സ് പെന്‍സ്.  ‘ലിയോ പതിനാലാമന്‍ പാപ്പയുടെ ചുവടുകളുടെ ഭാഗമാകുക’ എന്ന ആഹ്വാനത്തോടെയാണ് ഈ വര്‍ഷത്തെ, പീറ്റര്‍സ് പെന്‍സ് സംഭാവനാശേഖരണം നടത്തുന്നത്. മാര്‍പാപ്പയുടെ സുവിശേഷപ്രഘോഷണം, ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലുള്ള വിശ്വാസികളുടെ പങ്കാളിത്വത്തിന്റെ പ്രകടനം കൂടെയാണ് പീറ്റേഴ്‌സ് പെന്‍സ് സംഭാവനയെന്ന് വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. ഈ

  • ഗാസയിലും വെസ്റ്റ് ബാങ്കിലും സ്ഥിതി അതീവ രൂക്ഷം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കരിത്താസ്  ജെറുസലേം

    ജറുസലേം: മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍, കത്തോലിക്കാ സഭയുടെ സാമൂഹികസേവനവിഭാഗമായ കരിത്താസ് ജെറുസലേം ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സംഘടനയുടെ ഡയറക്ടര്‍ ആന്റണ്‍ അസ്ഫറിന്റെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മരുന്നുകള്‍, ഭക്ഷണം, കുടിവെള്ളം എന്നിവയുടെ രൂക്ഷമായ ക്ഷാമം ഈ മേഖലകളിലുണ്ട്. ഗാസയില്‍, 122 അംഗങ്ങളടങ്ങിയ മെഡിക്കല്‍ ടീമുകള്‍ പത്ത് യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്നു. ബോംബാക്രമണങ്ങള്‍ക്കിടയിലും മരുന്നുകളുടെ രൂക്ഷമായ ക്ഷാമത്തന്റെ നടുവിലുമാണ് സേവനം തുടരുന്നുവെന്ന് അസ്ഫര്‍ പറയുന്നു. ”സാഹചര്യം വിനാശകരമാണ്, മാലിന്യത്തില്‍ ഭക്ഷണം

  • സംഘര്‍ഷമേഖലയിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ഇറാന്‍, ഇസ്രായേല്‍, ഗാസാ, ഉക്രൈന്‍ തുടങ്ങിയ സംഘര്‍ഷമേഖലകളിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നതായി ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചത്തെ പൊതുസദസിലാണ് ലിയോ പതിനാലാമന്‍ പാപ്പ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമെതിരെ  ശക്തമായ താക്കീത് നല്‍കിയത്. ‘സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാല്‍ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം’ എന്ന് രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തില്‍ സഭയെ നയിച്ച പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയെ ഉദ്ധരിച്ചുകൊണ്ട് പാപ്പ ജനങ്ങളെ ഓര്‍മിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ ‘യുദ്ധം എപ്പോഴും ഒരു പരാജയമാണ്’എന്ന പ്രസ്താവനയും

  • യുദ്ധത്തിനിടയില്‍ കുഞ്ഞുങ്ങള്‍ക്ക് കാവലാകുന്ന സിസ്റ്റേഴസ്

    ‘അവര്‍ക്ക് അവരുടെ കുട്ടികളെ സുരക്ഷിതമായി ഏല്പിക്കാന്‍ ഒരിടവുമില്ലായിരുന്നു, അതിനാല്‍ കുറച്ച് മുറികളില്‍ കഴിയുന്നത്ര കുട്ടികളെ ഞങ്ങള്‍ സ്വാഗതം ചെയ്തു’, സിസ്റ്റര്‍ ഫ്രാന്‍സിസ്‌ക ടുമാനിവിച്ച് വിശദീകരിച്ചു. യുദ്ധത്തിന്റെ ഭീകരതയിലും ആ സിസ്റ്റേഴ്‌സ് ഓടിരക്ഷപ്പെട്ടില്ല. ഉക്രെയ്‌നിലെ സൈനികരുടെയും സന്നദ്ധ സേവകരുടെയും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി സിസ്റ്റേഴസ് ഒരു കിന്റര്‍ ഗാര്‍ട്ടന്‍ ആരംഭിച്ചു. ഉക്രെയ്‌നിലെ നസറെത്തിലെ ഹോളി ഫാമിലി കോണ്‍ഗ്രിഗേഷനിലെ സിസ്റ്റേഴ്‌സ് നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളിലെ ജീവനക്കാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കുട്ടികള്‍ക്കായി കാരിത്താസ് നല്‍കിയ മുറികളിലാണ് കിന്റര്‍ഗാര്‍ട്ടന്‍ തുറന്നത്. ‘കുട്ടികള്‍ എല്ലാ ദിവസവും സൈനികര്‍ക്കും

World


Magazine

Feature

Movies

  • ഫാ. സുനില്‍ പെരുമാനൂരും അഡ്വ. സിസ്റ്റര്‍ ജ്യോതിസ് എസ്ടിയും ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍

    ഫാ. സുനില്‍ പെരുമാനൂരും അഡ്വ. സിസ്റ്റര്‍ ജ്യോതിസ് എസ്ടിയും ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍0

    കോട്ടയം: കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറും കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ ഫാ. സുനില്‍ പെരുമാനൂരും അഡ്വ. സിസ്റ്റര്‍ ജ്യോതിസ് എസ്ഡിയും സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് കോട്ടയം ജില്ലാ മെംബര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റേഴ്സ് ഓഫ് ഡസ്റ്റിറ്റിയൂട്ട് ചങ്ങനാശേരി സെന്റ് ജോസഫ് പ്രൊവിന്‍സംഗവും സോഷ്യല്‍ വിഭാഗം കൗണ്‍സിലറും കുടമാളൂര്‍ ആശാകേന്ദ്രം സോഷ്യല്‍ വെല്‍ഫെയര്‍ സെന്റര്‍ ഡയറക്ടറുമാണ് സിസ്റ്റര്‍ ജ്യോതിസ് എസ്ഡി. കുട്ടികളുടെ

  • സെമിനാരി പ്രവേശനത്തിന് രോഗം വിലങ്ങുതടിയായി; കരുണയുടെ കരങ്ങള്‍ നീട്ടിയത് വള്ളോപ്പിള്ളി പിതാവ്

    സെമിനാരി പ്രവേശനത്തിന് രോഗം വിലങ്ങുതടിയായി; കരുണയുടെ കരങ്ങള്‍ നീട്ടിയത് വള്ളോപ്പിള്ളി പിതാവ്0

    ചൈനീസ് അടക്കം 17 ഭാഷകളിലെ കുട്ടികള്‍ക്ക് ക്രിസ്തുവിനെ പരിചയപ്പെടുത്താന്‍ ദൈവം ഉപകരണമാക്കിയ വൈദികനായിരുന്നു നിത്യസമ്മാനത്തിനായി യാത്രയായ ഫാ. മൈക്കിള്‍ കാരിമറ്റം. ജോസഫ് മൈക്കിള്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഫാ. മൈക്കിള്‍ കാരിമറ്റം 2000-ല്‍ ഗുരുതരമായ അവസ്ഥയിലെത്തി. അടിയന്തിരമായി  ഓപ്പറേഷന്‍ ചെയ്തു. വിശ്രമം കഴിഞ്ഞ് ഒരു മാസത്തിനുശേഷം വാഹനത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ തല വണ്ടിയിലിടിച്ച് വീണ്ടും ബ്ലീഡിംഗ് ഉണ്ടായി. ജീവിതത്തിലേക്ക് ഇനി ഒരു മടങ്ങിവരവിന് സാധ്യത ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ആ സമയം മരണതീരത്തുകൂടി കടന്നുപോകുന്ന അനുഭവം അച്ചന് വ്യക്തിപരമായി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?