Follow Us On

16

September

2024

Monday

Latest News

  • അമല ഗ്രാമപദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കി

    അമല ഗ്രാമപദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കി0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജിന്റെ സാമൂഹ്യ സേവനപദ്ധതിയായ  അമല ഗ്രാമപദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. അമല ഗ്രാമ അടാട്ട്, കൈപ്പറമ്പ്, വേലൂര്‍ പഞ്ചായത്തുകളിലെ സാധാരണ ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഈ  പദ്ധതി ആരംഭിച്ചത്. 74 ബോധവല്‍ക്കരണ പരിപാടികളും 51 മെഡിക്കല്‍ ക്യാമ്പും, 8 സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും കണ്ണു പരിശോധനകളും  നടത്തി. 53 പാലിയേറ്റീവ് കെയര്‍ സന്ദര്‍ശന ങ്ങളും 103 പേര്‍ക്ക് ആരോഗ്യകിറ്റുകളും വിതരണം നടത്തി. തളിര്‍ റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ ഒക്കുപേഷന്‍ തെറാപ്പിയുടെ ഭാഗമായി നിര്‍മ്മിച്ച

  • ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനായി പ്രാര്‍ത്ഥനാദിനം

    ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനായി പ്രാര്‍ത്ഥനാദിനം0

    വത്തിക്കാന്‍ സിറ്റി: വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 11 ന്  ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കും. ”ഞങ്ങള്‍ തോറ്റുകൊടുക്കില്ല” എന്നതാണ് പ്രാര്‍ത്ഥനാദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം. കൊറിയ ജപ്പാന്റെ ആധിപത്യത്തില്‍ നിന്ന് 1945-ല്‍ മോചിതമായ ഓഗസ്റ്റ് 15-നു മുമ്പുവരുന്ന ഞായറാഴ്ചയാണ് എല്ലാവര്‍ഷവും കൊറിയകളുടെ അനുരഞ്ജനത്തിനുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്. ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ പ്രത്യയശാസ്ത്രപരമായ വൈരുധ്യങ്ങളെ മറികടക്കാന്‍ എല്ലാ കൊറിയക്കാരെയും സഹായിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന തിന്മയുടെ ശക്തികളെ പരാജയപ്പെടുത്തുന്നതിനും വേണ്ടിയാണ് വേള്‍ഡ് കൗണ്‍സില്‍

  • യുദ്ധവിരുദ്ധ പ്രതിജ്ഞയുമായി വിദ്യാര്‍ത്ഥിനികള്‍

    യുദ്ധവിരുദ്ധ പ്രതിജ്ഞയുമായി വിദ്യാര്‍ത്ഥിനികള്‍0

    ചങ്ങനാശേരി: ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് ചങ്ങനാശേരി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍  യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. പിടിഎ പ്രസിഡന്റ് ലെനിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ധന്യ തെരേസ യുദ്ധവിരുദ്ധ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. വര്‍ഗീസ് ആന്റണി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാധാന പ്രതീകങ്ങളായ സഡാക്കോ കൊക്കുകള്‍ ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. ലീന സെബാസ്റ്റ്യന്‍, ബിന്ദു കെ ജെ, സിസ്റ്റര്‍ അനൂപ, സ്‌കൂള്‍ ലീഡര്‍ റിയ തോമസ്, ആല്‍ഫ സോയി എന്നിവര്‍

  • സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും കാര്‍ഷികവൃത്തിക്ക് പകരമാകില്ല

    സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും കാര്‍ഷികവൃത്തിക്ക് പകരമാകില്ല0

    പാലാ: സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും കാര്‍ഷികവൃത്തിക്ക് പകരമാകില്ലെന്നും നാട്ടില്‍ സമൃദ്ധി ഉണ്ടാകണമെങ്കില്‍ നല്ല കര്‍ഷകര്‍ ഉണ്ടാകണമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതി നടത്തുന്ന പത്താമത് അടുക്കളത്തോട്ട മത്സരത്തിന്റെ ഭാഗമായ വിത്ത് വിതരണം പാലാ ബിഷപ്‌സ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ചെറുപ്പകാലത്ത് മാതാപിതാക്കന്മാരോടൊപ്പം കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നതിന്റെ ഓര്‍മകള്‍ മാര്‍ കല്ലറങ്ങാട്ട് പങ്കുവെച്ചു. പാലാ രൂപതയുടെ ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന അടുക്കളത്തോട്ട മത്സരത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍

  • കറ്റാനം സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തിലെ ‘കുഞ്ഞുവിശുദ്ധരുടെ സംഗമം’ ശ്രദ്ധേയമായി

    കറ്റാനം സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തിലെ ‘കുഞ്ഞുവിശുദ്ധരുടെ സംഗമം’ ശ്രദ്ധേയമായി0

    മാവേലിക്കര: കറ്റാനം സെന്റ് സ്റ്റീഫന്‍സ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തില്‍ നടത്തിയ ‘വിശുദ്ധരുടെ സംഗമം’ ശ്രദ്ധേയമായി. സണ്‍ഡേ സ്‌കൂള്‍ ദിനത്തോടനുബന്ധിച്ച് മാവേലിക്കര ഭദ്രാസനത്തിന്റെ വിശ്വാസ പരിശീലന കേന്ദ്രമായ പ്രബോധനയുടെ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും നടത്തിയ ‘നാമും- വിശുദ്ധര്‍’ എന്ന പരിപാടിയുടെ ഭാഗമായാണ് കറ്റാനം ഇടവകയിലും കുട്ടികള്‍ വിശുദ്ധരുടെ വേഷത്തിലെത്തിയത്. കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ വേഷവിധാനത്തില്‍ 50 കുട്ടികള്‍ എത്തി.  പരിശുദ്ധ കന്യകമറിയം മുതല്‍ ഓഗസ്റ്റ് 04 ന്  തിരുന്നാള്‍ ആഘോഷിച്ച വൈദികരുടെ മധ്യസ്ഥന്‍ വിശുദ്ധ ജോണ്‍

  • ഇഡബ്ല്യുറ്റിഎന്‍ സ്ഥാപക ബോര്‍ഡിലെ ജീവിച്ചിരുന്ന അവസാന അംഗവും വിടവാങ്ങി

    ഇഡബ്ല്യുറ്റിഎന്‍ സ്ഥാപക ബോര്‍ഡിലെ ജീവിച്ചിരുന്ന അവസാന അംഗവും വിടവാങ്ങി0

    വാഷിംഗ്ടണ്‍ ഡിസി: ആദ്യ ക്രൈസ്തവ ചാനലായ ഇഡബ്ല്യുറ്റഎന്‍  ആരംഭിക്കുന്നതിന് മദര്‍ അഞ്ചലിക്കയെ സഹായിച്ച’ റിച്ചാള്‍ഡ് ഡിഗ്രാഫ് അന്തരിച്ചു. 94 വയസായിരുന്നു. ഇഡബ്ല്യുറ്റിഎന്‍ സ്ഥാപിക്കാന്‍ വേണ്ട സാമ്പത്തിക സഹായം ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കിയ ഡി റാന്‍സ് ഫൗണ്ടേഷനുമായി മദര്‍ ആഞ്ചലിക്കയെ ബന്ധിപ്പിച്ചത് റിച്ചാര്‍ഡായിരുന്നു. പിന്നീടുള്ള ദശകങ്ങളില്‍ ഇംഗ്ലീഷ് മാധ്യമ ലോകത്ത് കത്തോലിക്ക സഭയുടെ  ശബ്ദമായി മാറിയ ഇഡബ്ല്യുറ്റിഎന്നിന് തുടക്കം കുറിക്കുന്നതിലും നടത്തുന്നതിലും മദര്‍ ആഞ്ചലിക്കയോടൊപ്പം അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കി. യുഎസ് സൈനികനായി കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള റിച്ചാര്‍ഡ്

  • മാര്‍പാപ്പയുടെ  ഉപദേശകസമിതിയിലെ അംഗമായ ബോസ്റ്റണ്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ സിന്‍ ഒ മല്ലി വിരമിച്ചു

    മാര്‍പാപ്പയുടെ ഉപദേശകസമിതിയിലെ അംഗമായ ബോസ്റ്റണ്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ സിന്‍ ഒ മല്ലി വിരമിച്ചു0

    ബോസ്റ്റണ്‍: മാര്‍പാപ്പയുടെ കര്‍ദിനാള്‍ ഉപദേശകസമിതിയിലെ അംഗമായ ബോസ്റ്റണ്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ സീന്‍ ഒ മല്ലിയുടെ രാജിക്കത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. 2019-ല്‍ വിരമിക്കല്‍ പ്രായമെത്തിയപ്പോള്‍ കര്‍ദിനാള്‍ സമര്‍പ്പിച്ച രാജിക്കത്താണ് പാപ്പ ഇപ്പോള്‍  സ്വീകരിച്ചിരിക്കുന്നത്. ബോസ്റ്റണ്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ബിഷപ് റിച്ചാര്‍ഡ് ഹെന്നിംഗിനെ പാപ്പ നിയമിച്ചു. 1992-ല്‍ വൈദികനായി അഭിഷിക്തനായ  റിച്ചാര്‍ഡ് ഹെന്നിംഗ് റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സ് രൂപതയുടെ ബിഷപ്പായി സേവനം അനുഷ്ഠിക്കുകയായിരുന്നു. 20 ലക്ഷം കത്തോലിക്ക വിശ്വാസികളുള്ള ബോസ്റ്റണ്‍ അതിരൂപത യുഎസിലെ പ്രധാനപ്പെട്ട അതിരൂപതകളിലൊന്നാണ്. 2003-ല്‍

  • ‘ഞാന്‍ പത്ത് താലന്ത് ലഭിച്ച  ഉപമയിലെ കഥാപാത്രം’ – ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവിന്റെ വാക്കുകള്‍

    ‘ഞാന്‍ പത്ത് താലന്ത് ലഭിച്ച ഉപമയിലെ കഥാപാത്രം’ – ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവിന്റെ വാക്കുകള്‍0

    പാരിസ്: ‘യേശു പറഞ്ഞ ഉപമയിലെ പത്ത് താലന്ത് ലഭിച്ച കഥാപാത്രം’, പാരിസ് ഒളിമ്പിക്‌സിന്റെ ഡെക്കലത്തോണില്‍ വെങ്കല മെഡല്‍ ജേതാവായ ലിണ്ടന്‍ വിക്ടര്‍ തന്നെത്തന്നെ വിശേഷപ്പിക്കാനുപയോഗിക്കുന്ന വാക്കുകളാണിത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരവിഭാഗത്തിലെ പത്ത് മത്സരങ്ങള്‍ ചേരുന്ന മത്സരമാണ് ഡെക്കലത്തോണ്‍. ഡെക്കലത്തോണില്‍ ജയിക്കുന്ന വ്യക്തിയെ ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ആ വിശേഷണപ്രകാരം ലോകത്തിലെ ഏറ്റവും മികച്ച  മൂന്നാമത്തെ അത്‌ലറ്റാണ് കരീബിയന്‍ ദ്വീപുകളുടെ ഭാഗമായ ഗ്രെനേഡയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ലിണ്ടന്‍ വിക്ടര്‍. ദൈവം തന്നെയാവാം

  • വയനാട് -വിലങ്ങാട് ഉരുള്‍പൊട്ടല്‍; കത്തോലിക്കാ സഭ 100 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും

    വയനാട് -വിലങ്ങാട് ഉരുള്‍പൊട്ടല്‍; കത്തോലിക്കാ സഭ 100 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും0

    കൊച്ചി: വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ഓഗസ്റ്റ് അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കേരള കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായിട്ടാണ് ദുരന്തനിവാരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്.

National


Vatican

  • എന്തുകൊണ്ടാണ് അങ്ങയെ പാപ്പയായി തിരഞ്ഞെടുത്തത്? – അമ്പരിപ്പിക്കുന്ന മറുപടിയുമായി ഫ്രാന്‍സിസ് പാപ്പ
    • February 18, 2024

    മാഡ്രിഡ്/സ്‌പെയിന്‍: എന്തുകൊണ്ടാണ് അങ്ങയെ പാപ്പയായി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഹൃദയസ്പര്‍ശിയായ മറുപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.  തന്നെ എന്തുകൊണ്ടാണ് പാപ്പയായി തിരഞ്ഞെടുത്തത് എന്നതിനെക്കുറിച്ച്  യാതൊരു ഊഹവുമില്ലെന്നും  യേശുവിനെ വഹിച്ച കഴുതയോട് എന്തുകൊണ്ട് നിന്നെ തിരഞ്ഞെടുത്തു എന്ന് ചോദിക്കുന്നതുപോലെയാണിതെന്നുമാണ് പാപ്പ പ്രതികരിച്ചത് – ”അത് ഒരു രഹസ്യമാണ്. കാരണം ഞാന്‍ ഒരു പ്രചാരണവും നടത്തിയില്ല. ഞാന്‍ ആര്‍ക്കും പണം നല്‍കിയില്ല. എനിക്ക് വലിയ ബിരുദങ്ങളൊന്നുമില്ല. എനിക്ക് പ്രായവുമായി- ശരിക്കും കഴുതയുടെ അവസ്ഥ!” ‘ദരിദ്രരില്‍ നിന്ന് പാപ്പയിലേക്ക്, പാപ്പയില്‍ നിന്ന് ലോകത്തിലേക്ക

  • കത്തോലിക്ക ഓസ്‌കാര്‍   ‘ദി സെര്‍വെന്റിന്’
    • February 17, 2024

    വത്തിക്കാന്‍ സിറ്റി: 19-ാം നൂറ്റാണ്ടില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ സ്പാനിഷ് വിശുദ്ധയായ വിസെന്റാ മരിയ ലോപ്പസിന്റെ ജീവിത കഥ പറയുന്ന ‘ദി സെര്‍വെന്റ്’ എന്ന ചിത്രം കത്തോലിക്ക സിനിമകളുടെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മിറബിള്‍ ഡിക്റ്റു’ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ധാര്‍മിക മൂല്യങ്ങള്‍ പുലര്‍ത്തുന്ന ക്രിയാത്മക സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഈ ഫിലിം ഫെസ്റ്റിവല്‍ വത്തിക്കാന്റെ സാംസ്‌കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ചൈന, യുഎസ്, ഫിലിപ്പൈന്‍സ് ഉക്രെയ്ന്‍ തുടങ്ങിയ നിരവധി

  • വാര്‍ധക്യത്തില്‍ എന്നെ  തള്ളിക്കളയരുതേ
    • February 17, 2024

    വത്തിക്കാന്‍ സിറ്റി: ജൂലൈ 28-ന് ആഘോഷിക്കുന്ന ‘വേള്‍ഡ് ഡേ ഫോര്‍ ഗ്രാന്റ്‌പേരന്റ്‌സ് ആന്‍ഡ് എല്‍ഡേര്‍ലി’യുടെ പ്രമേയമായി സങ്കീര്‍ ത്തനം 71 :9, ”വാര്‍ധക്യത്തില്‍ എന്നെ തള്ളിക്കളയുരതേ” എന്ന വാക്യം തിരഞ്ഞെടുത്തു. വയോധികനായ മനുഷ്യന്റെ ഈ പ്രാര്‍ത്ഥന വാര്‍ധക്യത്തിലെ ഏകാന്തത എല്ലായിടത്തുമുള്ള യാഥാര്‍ത്ഥ്യമാണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നതായി അല്‍മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ പറഞ്ഞു. ഇന്നത്തെ വലിച്ചെറിയല്‍ സംസ്‌കാരത്തില്‍ പ്രായമായവരെ പലപ്പോഴും സമൂഹം ഒരു ഭാരമായാണ് കാണുന്നത്. ഈ യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ട് കുടുംബങ്ങളും

  • കുടുംബവിശുദ്ധികരണം അമ്മമാരിലൂടെ: മാര്‍ ഇഞ്ചനാനിയില്‍
    • February 16, 2024

    കോഴിക്കോട്: അമ്മമാരിലൂടെ കുടുംബങ്ങള്‍ വിശുദ്ധീകരി ക്കപ്പെടണമെന്ന് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. കോഴിക്കോട് പിഎംഒസി പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന സീറോമലബാര്‍ മാതൃവേദിയുടെ ഗ്ലോബല്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാക്കള്‍ സഭയുടെ ശക്തിയാണെന്നും അവരുടെ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സഭയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്നും മാര്‍ ഇഞ്ചനാനിയില്‍ കൂട്ടിച്ചേര്‍ത്തു. ഗ്ലോബല്‍ മാതൃവേദിയുടെ ബിഷപ് ഡെലഗേറ്റും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പുളിക്കല്‍ അനുഗ്ര ഹപ്രഭാഷണം നടത്തി. പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡെന്നി

  • സ്‌പെയിനിലെ നൂറ് മിണ്ടാമഠങ്ങള്‍  നോമ്പുകാല പ്രാര്‍ത്ഥനയ്ക്കായി വാതിലുകള്‍ തുറക്കുന്നു
    • February 16, 2024

    മാഡ്രിഡ്/സ്‌പെയിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച പ്രാര്‍ത്ഥനാവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിനിലെ 100 മിണ്ടാമഠങ്ങളിലെ നോമ്പുകാല പ്രാര്‍ത്ഥനയില്‍ സാധാരണ വിശ്വാസികള്‍ക്കും പങ്കുചേരുന്നതിനായി അവസരം. നോമ്പിന്റെ മൂന്നാമത്തെ ആഴ്ചയില്‍ മാര്‍ച്ച് ഏഴിന് വൈകിട്ട് ഏഴുമണിക്കാണ് സ്‌പെയിനിലെ മിണ്ടാമഠങ്ങളുടെ വാതിലുകള്‍ സാധാരണ വിശ്വാസികള്‍ക്കായി തുറക്കുന്നത്. ‘വേഗത കുറയ്ക്കുക, നില്‍ക്കുക, പ്രാര്‍ത്ഥിക്കുക’ എന്ന പ്രമേയവുമായി ഡി ക്ലൊസൂറാ ഫൗണ്ടേഷന്‍ നടത്തുന്ന പ്രാര്‍ത്ഥനായജ്ഞത്തിന്റെ ഭാഗമായാണ് മിണ്ടാമഠങ്ങള്‍ അടക്കുമുള്ള സന്യാസഭവനങ്ങളിലും ദൈവാലയങ്ങളിലും സാധാരണ ജനങ്ങളുടെ പങ്കാളിത്വത്തോടെയുള്ള പ്രാര്‍ത്ഥനകള്‍ നടക്കുക. പുവര്‍ ക്ലെയേഴ്‌സ്, ഫ്രാന്‍സിസ്‌കന്‍ കണ്‍സെപ്ഷനിസ്റ്റ്‌സ്, കാര്‍മലൈറ്റ്‌സ് ഓഫ് ദി

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ധ്യാനചിന്തകള്‍ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു
    • February 16, 2024

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പണ്ട് നയിച്ച ധ്യാനങ്ങളുും ഇപ്പോള്‍ മാര്‍പാപ്പ എന്ന നിലയില്‍ നല്‍കിയ പ്രബോധനങ്ങളും ചേര്‍ത്തുള്ള ഇഗ്നേഷ്യന്‍ ധ്യാനചിന്തകളടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു. ‘ ഫസ്റ്റ് ബിലോംഗ് റ്റു ഗോഡ്: എ റിട്രീറ്റ് വിത്ത് പോപ്പ് ഫ്രാന്‍സിസ്’ എന്ന പേരിലുള്ള പുസ്തകം, മാര്‍പാപ്പയെക്കുറിച്ച് നേരത്തെ രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള, ഓസ്റ്റന്‍ ഇവേറിയാണ് രചിച്ചിരിക്കുന്നത്. അയര്‍ലണ്ടില്‍ മെസഞ്ചര്‍ പബ്ലിക്കേഷന്‍സും യുഎസില്‍ ലയോള പ്രസും പ്രസാധകരായുള്ള പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ്.   നാം ദൈവത്തിന്റെയാണെന്നുള്ള ബോധ്യത്തിന്റെ

Magazine

Feature

Movies

  • ഫ്രാന്‍സിസ് പാപ്പാ സിംഗപ്പൂരിലെ വിശുദ്ധ ബലിമദ്ധ്യേ നല്‍കിയ വചന സന്ദേശത്തിന്റെ സംക്ഷിപ്തരൂപം

    ഫ്രാന്‍സിസ് പാപ്പാ സിംഗപ്പൂരിലെ വിശുദ്ധ ബലിമദ്ധ്യേ നല്‍കിയ വചന സന്ദേശത്തിന്റെ സംക്ഷിപ്തരൂപം0

    വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയെ അഭിസംബോധന ചെയ്തു കൊണ്ട് എഴുതിയ ലേഖനത്തിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സ്‌നേഹത്തില്‍ കൂട്ടായ്മ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് പാപ്പാ അടിവരയിട്ടു പറയുന്നത്. വിവിധ വിശ്വാസങ്ങളും, മതസംഹിതകളും ചേര്‍ന്ന് കൊണ്ട് ക്രിയാത്മകമായ സംഭാഷണത്തില്‍ കൂട്ടായ്മവളര്‍ത്തിയെടുക്കുന്ന അനുഗൃഹീത നാടാണ് സിംഗപ്പൂരെന്നു പാപ്പാ തന്റെ വചനസന്ദേശത്തില്‍ എടുത്തു പറഞ്ഞു. ഇതുതന്നെയാണ് ഈ നഗരത്തിന്റെ സൗന്ദര്യമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഈ നിര്‍മ്മാണപ്രക്രിയയില്‍ അടിസ്ഥാനമായി നിലകൊണ്ടത്, പണമോ, സാങ്കേതികവിദ്യകളോ, വൈദഗ്ധ്യങ്ങളോ അല്ല, മറിച്ച്

  • നിങ്ങളുടെ വാക്കുകള്‍ കുറിക്കുകൊണ്ടു; പാപ്പാ ഫ്രാന്‍സിസ് സിങ്കപ്പൂരിലെ യുവജനങ്ങളോട്

    നിങ്ങളുടെ വാക്കുകള്‍ കുറിക്കുകൊണ്ടു; പാപ്പാ ഫ്രാന്‍സിസ് സിങ്കപ്പൂരിലെ യുവജനങ്ങളോട്0

    യുവജനങ്ങളുടെ വാക്കുകള്‍ തന്നെ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ വിവിധ മതങ്ങളില്‍ നിന്നുള്ള യുവജനങ്ങളുടെ സംഗമത്തെ അഭിസംബോധന ചെയ്തത്. ധൈര്യശാലികളും, സത്യത്തെ അഭിമുഖീകരിക്കുവാന്‍ ആഗ്രഹിക്കുന്നവരുമാണ് യുവജനങ്ങള്‍ എന്ന് പറഞ്ഞ പാപ്പാ, അവര്‍ സര്‍ഗ്ഗാത്മകത പുലര്‍ത്തിക്കൊണ്ട് ജീവിതയാത്രയില്‍ മുന്നേറണമെന്നും ഓര്‍മ്മിപ്പിച്ചു. ക്രിയാത്മകമായ വിമര്‍ശനം ഒരു നല്ല ചെറുപ്പക്കാരന്റെ സ്വഭാവഗുണമാണെന്നും ക്രിയാത്മകമായി വിമര്‍ശിക്കുക എന്നാല്‍, അനാവശ്യമായി സംസാരിക്കുക എന്നതല്ല എന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. സുഖപ്രദമായ മണ്ഡലങ്ങളില്‍ നിന്നും പുറത്തുകടന്ന് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് യാത്ര ചെയ്യുവാനും, അതിനു വേണ്ടുന്ന ധൈര്യം സംഭരിക്കുവാനും

  • സെപ്റ്റംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍

    സെപ്റ്റംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍0

    വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍ ദൈവത്തിന്‍ മനുഷ്യമക്കളോടുള്ള സ്‌നേഹത്തിന്റെ തിരുനാളാണ്. തന്റെ ഏകജാതനെ നല്കാന്‍ മാത്രം ലോകത്തെ നമ്മെ സ്‌നേഹിച്ച ദൈവത്തിന്റെ സ്‌നേഹത്തിന്റെ തിരുനാള്‍. നമ്മുടെ രക്ഷയ്ക്കായി കുരിശുമരണത്തോളം കീഴടങ്ങിയ അനുസരണത്തിന് വിധേയപ്പെട്ട യേശുവിന്റെ സ്‌നേഹത്തിന്റെ തിരുനാള്‍. ലോക രക്ഷകനായ യേശുക്രിസ്തു ക്രൂശിക്കപ്പെട്ട കുരിശ് കണ്ടെത്താനായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി ജറുസലേമിലെത്തി. കഠിനശ്രമങ്ങള്‍ക്കൊടുവില്‍  കാല്‍വരിയില്‍ നിന്നും മൂന്നു കുരിശുകള്‍ കണ്ടെടുത്തു. എന്നാല്‍ അവയില്‍ നിന്നും യേശു മരണം വരിച്ച കുരിശ് ഏതാണെന്ന് കണ്ടു പിടിക്കാന്‍

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?