Follow Us On

01

July

2025

Tuesday

Latest News

  • എഴുപതിന്റെ നിറവില്‍ലാറ്റിനമേരിക്കന്‍-കരീബിയന്‍ സംയുക്തമെത്രാന്‍സമിതി; ആശംസകളുമായി മാര്‍പാപ്പ

    എഴുപതിന്റെ നിറവില്‍ലാറ്റിനമേരിക്കന്‍-കരീബിയന്‍ സംയുക്തമെത്രാന്‍സമിതി; ആശംസകളുമായി മാര്‍പാപ്പ0

    ബൊഗോത/കൊളംബിയ: ലാറ്റിനമേരിക്കന്‍, കരീബിയന്‍ സംയുക്തമെത്രാന്‍സമിതിയുടെ(ചേലാം) എഴുപതാം സ്ഥാപനവര്‍ഷത്തില്‍ ലിയോ പതിനാലാമന്‍ പാപ്പായുടെ ആശംസാ സന്ദേശം. സമിതിയുടെ പ്രഡിഡന്റ് കര്‍ദിനാള്‍ ഹൈമേ സ്പെന്‍ഗ്ലര്‍ക്കയച്ച ടെലെഗ്രാം സന്ദേശത്തില്‍, അമേരിക്കന്‍ ഭൂഖണ്ഡത്തിലെ സുവിശേഷവത്കരണത്തില്‍ വലിയ പങ്കു വഹിക്കാന്‍ ചേലാമിന് കഴിഞ്ഞിട്ടുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. 1955-ല്‍ ബ്രസീലിലാണ് ലാറ്റിനമേരിക്കന്‍, കരീബിയന്‍ സംയുക്തമെത്രാന്‍സമിതി ആദ്യമായി ഒത്തുചേര്‍ന്നത്. സഭയുടെ അജപാലനധര്‍മത്തിലും സുവിശേഷവത്കരണത്തിലും തെക്കേ അമേരിക്കയിലെ മെത്രാന്‍സമിതികളെ സഹായിക്കുന്ന സമിതിയായി ചേലാം പ്രവര്‍ത്തിച്ചുവരുന്നു. തെക്കേ അമേരിക്കയില്‍ നിരവധി ജനങ്ങള്‍ ബുദ്ധിമുട്ടുകളും ദാരിദ്ര്യവും അനുഭവിച്ച് കടന്നുപോകുന്നുവെന്നത് പാപ്പ സന്ദേശത്തില്‍

  • നാം സ്വര്‍ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തിക്കൊണ്ട് ഭൂമിയിലെ ദൗത്യം പൂര്‍ത്തിയാക്കണം: ലിയോ 14 ാമന്‍ പാപ്പ

    നാം സ്വര്‍ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തിക്കൊണ്ട് ഭൂമിയിലെ ദൗത്യം പൂര്‍ത്തിയാക്കണം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി:  സ്വര്‍ഗത്തിലേക്ക് കണ്ണുകളുയര്‍ത്താനും, അതേസമയം, ക്രിസ്തു ഏല്പിച്ചിരിക്കുന്ന ദൗത്യം ഭൂമിയില്‍ നിര്‍വഹിക്കാനും സ്വര്‍ഗാരോഹണത്തിരുനാള്‍ നമ്മെ ക്ഷണിക്കുന്നതായി  ലിയോ പതിനാലാമന്‍ പാപ്പാ. സമൂഹ മാധ്യമമായ എക്‌സില്‍ സ്വര്‍ഗാരോഹണ തിരുനാള്‍ദിനമായ മെയ് 29 ന് പാപ്പ ഇപ്രകാരം കുറിച്ചു, ‘കര്‍ത്താവിന്റെ സ്വര്‍ഗാരോഹണത്തിരുനാള്‍ നമ്മുടെ കണ്ണുകളെ സ്വര്‍ഗത്തിലേക്ക് ക്ഷണിക്കുന്നു. അതേസമയം തന്നെ ഈ തിരുനാള്‍ ക്രിസ്തു നമ്മെ ഏല്പിച്ച ദൗത്യത്തെ ഓര്‍മപ്പെടുത്തുന്നു. ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ  സഹായിക്കട്ടെ.’ സാമൂഹ്യമാധ്യമത്തില്‍ 5 കോടിയിലേറെ അനുയായികളുള്ള പാപ്പായുടെ സന്ദേശങ്ങള്‍ ഇറ്റാലിയന്‍,

  • ലത്തീന്‍ സഭയുടേത് സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാത: ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍

    ലത്തീന്‍ സഭയുടേത് സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാത: ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍0

    കൊച്ചി: സമൂഹത്തില്‍ വിദ്വേഷത്തിന്റേതല്ല മറിച്ച്, സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാതയാണ് ലത്തീന്‍ സഭ  സ്വീകരിച്ചിട്ടുള്ളതെന്ന് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. സഭയുടെ ഉന്നതനയ രൂപീകരണ ഏകോപന സമിതിയായ കെആര്‍എല്‍സിസിയുടെ 24-ാം സ്ഥാപിതദിനഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും പുരോഗതിയിലും  നിര്‍ണ്ണായക പങ്കാളിത്തവും നേതൃത്വവും വഹിക്കാന്‍ ലത്തീന്‍ കത്തോലിക്ക സമൂഹം സജ്ജമാണ്. ഇന്നത്തെ സാഹചര്യങ്ങളില്‍ ലത്തീന്‍ കത്തോലിക്ക സമൂഹം നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും വിലയിരുത്തി ജനങ്ങളെ ശാക്തീകരിക്കു ന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു.

  • കുടുംബങ്ങള്‍ നന്മയുടെ വിളനിലമാകണം: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

    കുടുംബങ്ങള്‍ നന്മയുടെ വിളനിലമാകണം: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി0

    കോട്ടപ്പുറം: കുടുംബങ്ങള്‍ നന്മയുടെ വിളനിലമാകണമെന്ന് ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി. കോട്ടപ്പുറം  സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വചന കൂടാരത്തില്‍ നടന്ന കോട്ടപ്പുറം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍, ‘എല്‍ റൂഹ 2025’ ന്റെ സമാപന ദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാന ഘടകമായ കുടുംബങ്ങള്‍ മൂല്യങ്ങളില്‍ മുന്നേറണമെന്നും തിരുകുടുംബത്തെ മാതൃകയാക്കണമെന്നും  ഡോ. കാരിക്കശേരി പറഞ്ഞു. കോട്ടപ്പുറം രൂപതാ വികാരി ജനറാള്‍ മോണ്‍. റോക്കി റോബി കളത്തില്‍, ഫാ. ഷാബു കുന്നത്തൂര്‍, ഫാ. പ്രിന്‍സ്

  • തിരക്ക് കരുണയുള്ള മനുഷ്യരാകുന്നതില്‍ നിന്ന് നമ്മെ തടയുന്നു:  ലിയോ 14  ാമന്‍ മാര്‍പാപ്പ

    തിരക്ക് കരുണയുള്ള മനുഷ്യരാകുന്നതില്‍ നിന്ന് നമ്മെ തടയുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ0

    പലപ്പോഴും ജീവിതത്തിലെ തിരുക്കുകളാണ് മറ്റുള്ള മനുഷ്യരോട് കരുണ പ്രകടിപ്പിക്കുന്നതിന് വിഘാതമാകുന്നതെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. ആരാധന സ്വഭാവികമായി കാരുണ്യമുള്ള മനുഷ്യരായി നമ്മെ മാറ്റുകയില്ലെന്നും വിശ്വാസികളാകുന്നതിന് മുമ്പ് മനുഷ്യത്വമുള്ളവരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നല്ല സമറയാന്റെ ഉപമ വിശദീകരിച്ചുകൊണ്ട് പാപ്പ പറഞ്ഞു. നിയമത്തില്‍ അഗ്രഗണ്യനായ നിയമജ്ഞനോടാണ് പാപ്പ നല്ല സമറായന്റെ ഉപമ പറയുന്നത്. നിത്യജീവന്‍ അവകാശമാക്കാന്‍ എന്ത് ചെയ്യണമെന്ന് ചോദിച്ച നിയമജ്ഞനെ അയല്‍ക്കാരനെ സ്‌നേഹിക്കുവാന്‍ ഈശോ ക്ഷണിക്കുന്നു. മറ്റുള്ള മനുഷ്യരുമായുള്ള കണ്ടുമുട്ടലുകളുടെ ഒരു സമാഹാരമായ ജീവിതത്തിലെ ഒരോ കൂടിക്കാഴ്ചകളുമാണ്

  • അത്ഭുതപ്രവര്‍ത്തകയായ മദര്‍ എസ്‌പെരാന്‍സ; 500 പേര്‍ക്ക് ഭക്ഷണം വര്‍ധിപ്പിച്ച് നല്‍കിയ വാഴ്ത്തപ്പെട്ടവള്‍

    അത്ഭുതപ്രവര്‍ത്തകയായ മദര്‍ എസ്‌പെരാന്‍സ; 500 പേര്‍ക്ക് ഭക്ഷണം വര്‍ധിപ്പിച്ച് നല്‍കിയ വാഴ്ത്തപ്പെട്ടവള്‍0

    മാഡ്രിഡ്/സ്‌പെയിന്‍: പാദ്രെ പിയോയെപ്പോലെ അസാധാരണമായ മിസ്റ്റിക്ക് അനുഭവങ്ങള്‍ ലഭിക്കുകയും നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത സ്പാനിഷ് സ്വദേശിനിയായ സന്യാസിനിയാണ് വാഴ്ത്തപ്പെട്ട  മദര്‍ എസ്‌പെരാന്‍സ. പാദ്രെ പിയോയെപ്പോലെ, സിസ്റ്ററിനും ‘ബൈലൊക്കേഷന്’കഴിവുണ്ടായിരുന്നു. പല രാത്രികളിലും സിസ്റ്റര്‍ പിശാചുമായി യുദ്ധം ചെയ്തു. ഒരു ഘട്ടത്തില്‍, യേശുവിന്റെ തിരുമുറിവുകളുടെ അടയാളംപോലെ മദറിന്റെ ദേഹത്തും മുറിപ്പാടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മദര്‍ എസ്‌പെരാന്‍സയിലൂടെ ദൈവം പ്രവര്‍ത്തിച്ച നിരവധി അത്ഭുതങ്ങള്‍ക്ക് ഇപ്പോഴും ഒരു ജീവിക്കുന്ന സാക്ഷിയുണ്ട്: പിയട്രോ ഇയാക്കോപിനി. ഒരു യുവ നിരീശ്വരവാദിയായിരുന്ന അദ്ദേഹം മദറിന്റെ ഇടപെടലിലൂടെ വിശ്വാസ

  • ഒരു കുടുംബത്തിലെ അഞ്ച് പെണ്മക്കള്‍ ഒരേ കോണ്‍വെന്റില്‍ !

    ഒരു കുടുംബത്തിലെ അഞ്ച് പെണ്മക്കള്‍ ഒരേ കോണ്‍വെന്റില്‍ !0

    സ്‌പെയിനില്‍ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് സഹോദരിമാര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരേ കോണ്‍വെന്റില്‍  ചേര്‍ന്നത് ലോക  ശ്രദ്ധ നേടുകയാണ്. ഈ കുടുംബത്തില്‍ ആകെ ഏഴ് കുട്ടികളാണ് ആറു സഹോദരിമാരും ഒരു സഹോദരനും. ഇതില്‍ അഞ്ച് സഹോദരിമാരും Iesu Communio എന്ന സ്പാനിഷ് സന്യാസ  സമൂഹത്തില്‍ ചേര്‍ന്നു. 2010-ല്‍ പോണ്ടിഫിക്കല്‍ റൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടായി അംഗീകരിക്കപ്പെട്ട ഈ സമൂഹം ബര്‍ഗോസില്‍ സ്ഥിതിചെയ്യുന്നു. ജോര്‍ദാന്‍ ആയിരുന്നു ആദ്യം ചേര്‍ന്നത്. അടുത്ത വര്‍ഷം ഫ്രാന്‍സിസ്‌കയും അമേഡയും രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇവരില്‍ ഏറ്റവും മുതിര്‍ന്നവളായ

  • മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്തമാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

    മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്തമാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി0

    വത്തിക്കാന്‍ സിറ്റി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തമാര്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. മലങ്കര സഭയുടെ ഉപഹാരമായി കേരളത്തനിമ വിളങ്ങുന്ന ആറന്‍മുള കണ്ണാടി മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് എന്നിവരാണ് പാപ്പയെ സന്ദര്‍ശിച്ചത്. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റാണ് വത്തിക്കാനില്‍ കൂടിക്കാഴ്ചയ്ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

  • വിളക്കന്നൂരിലെ ദിവ്യകാരുണ്യ അത്ഭുതം; വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം മെയ് 31-ന്

    വിളക്കന്നൂരിലെ ദിവ്യകാരുണ്യ അത്ഭുതം; വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം മെയ് 31-ന്0

    വിളക്കന്നൂര്‍:  തലശേരി അതിരൂപതയിലെ വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തിലെ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം പ്രത്യക്ഷപ്പെട്ട ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം. മെയ് 31 ശനിയാഴ്ച ഉച്ചക്കഴിഞ്ഞു രണ്ടര മണിക്ക് വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ ഇന്ത്യയിലെ വത്തിന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി പരിശുദ്ധ കുര്‍ബാന പ്രതിഷ്ഠിക്കുകയും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്യും. ഇത് സംബന്ധിച്ച പരിശുദ്ധ സിംഹാസനത്തിന്റെ അറിയിപ്പ് ദിവസങ്ങള്‍ക്കുമുമ്പ് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി വിളക്കന്നൂര്‍

National


Vatican

  • രണ്ട് തവണ കേരളം സന്ദര്‍ശിച്ച ലിയോ 14-ാമന്‍ മാര്‍പാപ്പയെ മലയാളികളായ അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ അനുസ്മരിക്കുന്നു

    കൊച്ചി : അഗസ്തീനിയന്‍  സഭയുടെ ജനറലെന്ന നിലയില്‍ രണ്ട് തവണ കേരളം സന്ദര്‍ശിച്ച  ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെക്കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മകളുമായി പാപ്പ അംഗമായ അഗസ്തീനിയന്‍ സന്യാസ സഭയിലെ അംഗങ്ങള്‍. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായി നിരവധിതവണ വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുള്ള ഫാ. മെട്രോ സേവ്യര്‍, ഒഎസ്എ,  പുതിയ പാപ്പയെ ‘അഗാധമായ ആത്മീയതയുടെ മനുഷ്യന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ‘ ദീര്‍ഘനേരം അദ്ദേഹം നിശബ്ദമായി ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിക്കാറുണ്ട്. സഭയോട് അദ്ദേഹത്തിന് ആഴമായ സ്‌നേഹവും  മജിസ്റ്റീരിയത്തോടുള്ള വലിയ ബഹുമാനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ

  • അമേരിക്കന്‍ ജനത ആഹ്‌ളാദത്തിമിര്‍പ്പില്‍… അമേരിക്കയില്‍ നിന്നുള്ള പ്രഥമ മാര്‍പ്പാപ്പയെ യു.എസ്. നേതാക്കള്‍ അഭിനന്ദിച്ചു

    ആഗോള കത്തോലിക്കാ സഭയെ നയിക്കാനായി ലിയോ പതിനാലാമന്‍ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതില്‍ അമേരിക്കന്‍ ജനത മുഴുവന്‍ ആഹ്‌ളാദത്തിമിര്‍പ്പിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, മുന്‍ പ്രസിഡന്റുമാരായ ജോ ബൈഡന്‍, ബരാക് ഒബാമ, ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍, എന്നിവരും മറ്റ് പ്രമുഖ നേതാക്കളും പുതിയ പാപ്പയ്ക്ക് ആശംസകളറിയിച്ചു. പ്രസിഡന്റ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പാപ്പയ്ക്ക് ആശംസ നേര്‍ന്നത്.’ഇപ്പോള്‍ പോപ്പ് ആയി നിയമിതനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന് അഭിനന്ദനങ്ങള്‍, അദ്ദേഹം

  • ദൈവം ഒരുക്കിവച്ചിട്ടുള്ള രാജ്യത്തേക്ക് ഒരുമിച്ച് പ്രയാണം ചെയ്യാം  ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ മലയാള പരിഭാഷ

    ‘നിങ്ങള്‍ക്കു സമാധാനം!’ പ്രിയ സഹോദരീ സഹോദരന്മാരേ, ഇതായിരുന്നു ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവന്‍ നല്‍കിയ നല്ല ഇടയനായ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ അഭിവാദ്യം. സമാധാനത്തിന്റെ ഈ അഭിവാദ്യം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ ആളുകളിലും, അവര്‍ എവിടെയായിരുന്നാലും, എല്ലാ രാജ്യങ്ങളിലും, ഭൂമി മുഴുവന്‍ എത്താനും ഞാനും ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ! ഇതാണ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം – നിരായുധമായ, നിരായുധീകരിക്കുന്ന, താഴ്മയും സ്ഥിരോത്സാഹവുമുള്ള സമാധാനം! അത് വരുന്നത് നമ്മെയെല്ലാം നിരുപാധികമായി സ്‌നേഹിക്കുന്ന ദൈവത്തില്‍

  • പുതിയ മാര്‍പാപ്പയെ സ്വാഗതം ചെയ്ത് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

    ബംഗളൂരു: പരിശുദ്ധ പത്രോസിന്റെ 266-ാമത് പിന്‍ഗാമിയും റോമന്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായി  ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടതില്‍ ആനന്ദവും ആഹ്ലാദവും പ്രകടിപ്പിച്ച് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (CCBI). സാര്‍വത്രിക സഭയ്ക്ക് ഒരു പുതിയ ഇടയനെ സമ്മാനിച്ചതിന് സിസിബിഐ വൈസ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ,  സിസിബിഐയുടെ ബിഷപ്പുമാരുടെ പേരില്‍ ദൈവത്തോട് നന്ദി പ്രകടിപ്പിച്ചു, ‘വിശ്വാസത്തോടും പുത്രസഹജമായ സ്‌നേഹത്തോടും കൂടി, ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പില്‍ സന്തോഷിക്കുകയും ദൈവത്തിന്റെ പരിപാലനക്ക്

  • സന്യാസ സഭയില്‍നിന്ന് ഒരു പാപ്പ കൂടി

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായെപ്പോലെ വീണ്ടും സന്യാസസഭയില്‍ നിന്ന് ഒരു പാപ്പയെക്കൂടി കത്തോലിക്ക സഭയ്ക്ക് ലഭിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ സമാധാനത്തിന്റെ ആശംസയുമായിട്ടാണ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ കടന്നുവന്നത്. ദൈവം ആഗ്രഹിക്കുന്ന നാട്ടിലേക്ക് നമുക്ക് ഒരുമിച്ച് നീങ്ങാമെന്നായിരുന്നു പരിശുദ്ധ പിതാവിന്റെ ആദ്യപ്രസംഗത്തിലെ വാക്കുകള്‍. സ്‌നേഹം എല്ലാം പരിഹരിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. അമേരിക്കയില്‍ ജനിച്ച പാപ്പ പെറുവില്‍ മിഷനറിയായിരുന്നു. അഗസ്റ്റീനിയന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.   കുരിശിന്റെ

  • ലിയോ 14 ാമന്‍ പുതിയ മാര്‍പാപ്പ

    ഇല്ലിനോയിസിലെ ചിക്കാഗോയില്‍ നിന്നുള്ള 69 കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റിനെ ആഗോളസഭയുടെ 267 ാമത്തെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ലിയോ പതിനാലാമന്‍ എന്നായിരിക്കും അദ്ദേഹം അറിയപ്പെടുക. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ലിയോ പിതനാലാമന്‍ മാര്‍പാപ്പ. 1955-ല്‍ ചിക്കാഗോയില്‍ ജനിച്ചു. സെന്റ് അഗസ്റ്റിന്‍ സഭയില്‍ ചേര്‍ന്ന അദ്ദേഹം 1982-ല്‍ പുരോഹിതനായി അഭിഷിക്തനായി. പെറുവിലെ ചിക്ലായോയുടെ ബിഷപ്പായി നിയമിതനായ അദ്ദേഹം പിന്നീട് ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി സേവനമനുഷ്ഠിച്ചു. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാളായി നിയമിച്ചു.

Magazine

Feature

Movies

  • യുകെയില്‍ ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ പിന്തുണച്ച എംപിക്ക് വിശുദ്ധ കുര്‍ബാന നിരസിച്ചു

    യുകെയില്‍ ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ പിന്തുണച്ച എംപിക്ക് വിശുദ്ധ കുര്‍ബാന നിരസിച്ചു0

    ലണ്ടന്‍: യുകെയുടെ ജനപ്രതിനിധിസഭയായ  ഹൗസ് ഓഫ് കോമണ്‍സില്‍  നടന്ന വോട്ടെടുപ്പില്‍ ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ അനുകൂലിച്ച് വോട്ട് ചെയ്ത ലിബറല്‍ ഡെമോക്രാറ്റ് എംപി ക്രിസ് കോഗ്ലാന് ഇടവക വൈദികന്‍ വിശുദ്ധ കുര്‍ബാന നിരസിച്ചു. സറേയിലെ ഡോര്‍ക്കിംഗിനെയും ഹോര്‍ലിയെയും പ്രതിനിധീകരിക്കുന്ന കോഗ്ലാന്‍ കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച് മാരകപാപത്തിലായതിനാല്‍ വിശുദ്ധ കുര്‍ബാന നല്‍കാന്‍ സാധിക്കില്ലെന്ന് വൈദികന്‍ ദിവ്യബലി മധ്യേ വ്യക്തമാക്കുകയായിരുന്നു. ഡോര്‍ക്കിംഗിലെ സെന്റ് ജോസഫ്‌സ് കത്തോലിക്കാ പള്ളിയിലെ വികാരിയായ ഫാ. ഇയാന്‍ വെയ്ന്‍ വോട്ടെടുപ്പിന് മുമ്പ്

  • സ്‌കോട്ട്‌ലന്‍ഡില്‍ കുരിശുരൂപം കത്തിക്കുകയും 40 കല്ലറകള്‍ തകര്‍ക്കുകയും ചെയ്തു

    സ്‌കോട്ട്‌ലന്‍ഡില്‍ കുരിശുരൂപം കത്തിക്കുകയും 40 കല്ലറകള്‍ തകര്‍ക്കുകയും ചെയ്തു0

    എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലന്‍ഡിലെ സെന്റ് കോണ്‍വാള്‍സ് സെമിത്തേരിയില്‍ ഒരു മരക്കുരിശ് കത്തിക്കുകയും നാല്‍പ്പതോളം കല്ലറകള്‍ രാത്രിയില്‍ നശിപ്പിക്കുകയും ചെയ്തതിന് 39 വയസുള്ള ഒരാള്‍ക്കെതിരെ കേസെടുത്തു. ഈസ്റ്റ് റെന്‍ഫ്രൂഷെയറിലെ ബാര്‍ഹെഡിലുള്ള സെന്റ് കോണ്‍വാള്‍സ് സെമിത്തേരിയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രാദേശിക സമൂഹം ആശങ്കയിലാണ്.  വിവേകശൂന്യമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് പെയ്സ്ലി രൂപത പ്രതികരിച്ചു. ഈ വിവേകശൂന്യമായ നശീകരണ പ്രവര്‍ത്തനത്തില്‍ ദുഃഖിതനും നിരാശനുമാണ് എന്ന് പെയ്സ്ലി ബിഷപ് ജോണ്‍ കീനന്‍ പറഞ്ഞു. സെമിത്തേരി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, സ്‌കോട്ട്‌ലന്‍ഡിലുടനീളമുള്ള പള്ളികളും

  • മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാനതിരുനാളും സഭാദിനാഘോഷവും

    മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാനതിരുനാളും സഭാദിനാഘോഷവും0

    കാക്കനാട്: മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണയാചരിക്കുന്ന ജൂലൈ 3 -ന് സീറോമലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍  ദുക്‌റാനതിരുനാള്‍ ആചരണവും സീറോമലബാര്‍സഭാ ദിനാഘോഷവും സംഘടിപ്പിക്കുന്നു. രാവിലെ 9 -ന്  മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന അര്‍പ്പിക്കും. 11  മണിക്ക് സഭാദിനാഘോഷത്തിന്റെ  ഭാഗമായ പൊതുസമ്മേളനം ആരംഭിക്കും. സീറോമലബാര്‍സഭയിലെ വിവിധ രൂപതകളില്‍നിന്നുള്ള വൈ ദിക-അല്മായ-സമര്‍പ്പിത പ്രതിനിധികള്‍ പങ്കെടുക്കും. സീറോമലബാര്‍ സഭാംഗവും ഹൃദ്രോഗ വിദഗ്ധനുമായ പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?