Follow Us On

02

December

2025

Tuesday

Latest News

  • മദര്‍ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം; സംഘാടക സമിതി രൂപീകരിച്ചു

    മദര്‍ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം; സംഘാടക സമിതി രൂപീകരിച്ചു0

    കൊച്ചി: കേരളത്തിലെ ആദ്യ സന്യാസിനിയും കര്‍മ്മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ ദൈവദാസി മദര്‍ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ഒരുക്കങ്ങള്‍ക്കായി സംഘാടകസമിതി രൂപീകരിച്ചു. വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ ചേര്‍ന്നയോഗം ആര്‍ച്ചു ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. നവംബര്‍ എട്ടിന് വല്ലാര്‍പാടം ബസിലിക്കയില്‍ വെച്ചാണ് പരിപാടികള്‍ നടക്കുന്നത്. മലേഷ്യ പെനാഗ് രൂപത മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ആഘോഷമായ സമൂഹബലി മധ്യേയാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം. വരാപ്പുഴ അതിരൂപതയിലെ വൈദികരും സന്യസ്തരും

  • പുനരൈക്യ വാര്‍ഷികം; സഭാ സംഗമം 20ന്

    പുനരൈക്യ വാര്‍ഷികം; സഭാ സംഗമം 20ന്0

    പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭയുടെ 95-ാം പുനരൈക്യ വാര്‍ഷിക സഭാ സംഗമം സെപ്റ്റംബര്‍ 20ന് അടൂര്‍ ഓള്‍ സെയിന്റ്‌സ് പബ്ലിക് സ്‌കൂളിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടക്കും. രാവിലെ 8.15ന് അന്ത്യോക്യന്‍ സുറിയാനി കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ഇഗ്നാത്തിയോസ് യൂസഫ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കും കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയ്ക്കും മലങ്കര കത്തോലിക്ക സഭയിലെ മെത്രാന്മാര്‍ക്കും സ്വീകരണം നല്‍കും. തുടര്‍ന്ന് ആഘോഷമായ സമൂഹബലി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കും. 11.45ന്

  • കൂനമ്മാക്കല്‍ തോമാ കത്തനാര്‍ക്ക് വലിയ മല്പാന്‍ പദവി

    കൂനമ്മാക്കല്‍ തോമാ കത്തനാര്‍ക്ക് വലിയ മല്പാന്‍ പദവി0

    കോട്ടയം: പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ധനുമായ കൂനമ്മാക്കല്‍ തോമാ കത്തനാരുടെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തിന് ഭാരതത്തിന്റെ വലിയ മല്പാന്‍ പദവി നല്‍കി ആദരിച്ചു. കോട്ടയത്തുനടന്ന ആഗോള സുറിയാനി സമ്മേളനത്തില്‍ അന്ത്യോഖ്യ സിറിയന്‍ കത്തോലിക്ക പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് ജോസഫ് തൃതീയന്‍ യൂഹനാന്‍ ബാവയാണ് പദവി സമ്മാനിച്ചത്. സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സെന്റ് ഇംഫ്രംസ് എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സീരി) ആണ് അദ്ദേഹത്തിന് ഈ പദവി നല്‍കിയത്. റൂബി ജൂബിലി (നാല്‍പതാം വാര്‍ഷികം)

  • നൈജറില്‍ മാമോദീസ ചടങ്ങിനിടെ  22 പേരെ വെടിവച്ചു കൊലപ്പെടുത്തി

    നൈജറില്‍ മാമോദീസ ചടങ്ങിനിടെ 22 പേരെ വെടിവച്ചു കൊലപ്പെടുത്തി0

    നിയാമേ/നൈജര്‍: പടിഞ്ഞാറന്‍ നൈജറിലെ ഒരു ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മോട്ടോര്‍ ബൈക്കുകളിലെത്തിയ തോക്കുധാരികള്‍ മാമോദീസ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന 22 പേരെ വധിച്ചു. ബുര്‍ക്കിന ഫാസോയ്ക്കും മാലിക്കും സമീപമുള്ള തില്ലബെറി മേഖലയിലാണ് ആക്രമണം നടന്നത്. അല്‍-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകള്‍ സജീവമായ മേഖലയാണിത്. തകൗബാട്ട് ഗ്രാമത്തിലെ ഔല്ലം ഡിപ്പാര്‍ട്ട്മെന്റിലെ തില്ലബെറി മേഖലയില്‍  നിരപരാധികളായ കുടുംബങ്ങളെ ദുഃഖത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ആക്രമണം നടത്തുകയായിരുന്നു എന്ന് പ്രാദേശിക പൗരാവകാശ പ്രവര്‍ത്തകന്‍ മൈകോള്‍ സോഡി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒരു

  • മാര്‍ ജേക്കബ് തൂങ്കുഴിയുടെ സംസ്‌കാരം 22ന് ക്രിസ്തുദാസി സഭയുടെ ജനറലേറ്റ് ചാപ്പലിലെ കല്ലറയില്‍

    മാര്‍ ജേക്കബ് തൂങ്കുഴിയുടെ സംസ്‌കാരം 22ന് ക്രിസ്തുദാസി സഭയുടെ ജനറലേറ്റ് ചാപ്പലിലെ കല്ലറയില്‍0

    കോഴിക്കോട്: ആര്‍ച്ചുബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ ഭൗതീകശരീരം സംസ്‌കരിക്കുന്നത് കോഴിക്കോട് ചേവരമ്പലത്തെ സൊസൈറ്റി ഓഫ് ക്രിസ്തുദാസി (എസ്‌കെഡി) സഭയുടെ ജനറലേറ്റിലെ ചാപ്പലില്‍. മാര്‍ ജേക്കബ് തൂങ്കുഴി സ്ഥാപിച്ച സന്യാസിനി സമൂഹമാണ് എസ്‌കെഡി.  അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ചാപ്പലില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പിലായി നേരത്തെ തന്നെ അന്ത്യവിശ്രമത്തിനുള്ള സ്ഥലം നിശ്ചയിച്ചിരുന്നു. തന്റെ സംസ്‌കാരം ലളിതമായ രീതിയില്‍ നടത്തണമെന്ന് അദ്ദേഹം വില്‍പത്രത്തില്‍ എഴുതിവച്ചിരിക്കുന്നത് സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് എസ്‌കെഡി സന്യാസിനികള്‍. സെപ്റ്റംബര്‍ 22 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4.30 മുതല്‍ എസ്‌കെഡി ജനറലേറ്റില്‍

  • ആഗോളപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല, സുവിശേഷം പങ്കുവയ്ക്കുകയാണ് എന്റെ പ്രാഥമിക ദൗത്യം: ലിയോ 14 ാമന്‍ മാര്‍പാപ്പ

    ആഗോളപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല, സുവിശേഷം പങ്കുവയ്ക്കുകയാണ് എന്റെ പ്രാഥമിക ദൗത്യം: ലിയോ 14 ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനല്ല, മറിച്ച് സുവിശേഷം പങ്കുവയ്ക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കി ലിയോ 14 ാമന്‍ പാപ്പ. കത്തോലിക്ക സഭയുടെ തലവനെന്ന നിലയില്‍ കത്തോലിക്കരെ വിശ്വാസത്തില്‍ സ്ഥിരീകരിക്കുകയും ലോകവുമായി സുവിശേഷം പങ്കിടുകയും ചെയ്യുകയാണ് തന്റെ പ്രാഥമിക ഉത്തരവാദിത്വമെന്ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നല്‍കിയ ആദ്യ ഔദ്യോഗിക ഇന്റര്‍വ്യൂവില്‍ ലിയോ പാപ്പ വ്യക്തമാക്കി. കത്തോലിക്ക മാധ്യമമായ ക്രക്‌സിന്റെ  സീനിയര്‍ കറസ്പോണ്ടന്റ് എലീസ് ആന്‍ അലന് നല്‍കിയ വിശദമായ ഇന്റര്‍വ്യൂവിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇന്റര്‍വ്യൂവിന്റെ

  • മാര്‍ ജേക്കബ് തൂങ്കുഴിക്ക് ആദരാഞ്ജലികളുമായി കെസിബിസി

    മാര്‍ ജേക്കബ് തൂങ്കുഴിക്ക് ആദരാഞ്ജലികളുമായി കെസിബിസി0

    കൊച്ചി: ആര്‍ച്ചുബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സൗമ്യമായ വ്യക്തിത്വവും തീക്ഷ്ണമായ വിശ്വാസജീവിതവും സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള കര്‍മ്മകുശലതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. കേരളത്തിലെ മൂന്ന് രൂപതക ളിലെ നിസ്വാര്‍ത്ഥമായ ഇടയധര്‍മ്മത്തിലൂടെയും ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന് ആറ് വര്‍ഷം മികവുറ്റ നേതൃത്വം നല്‍കിയും ആഗോള സഭയില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനി സമൂഹത്തെ രൂപപ്പെടുത്തി വളര്‍ത്തിയും മാര്‍ തൂങ്കുഴി സമാനതകളില്ലാതെ പ്രവര്‍ത്തിച്ചു. എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ

  • തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൗരന്മാരുടെ വിശ്വാസം തകര്‍ന്നു: നൈജീരിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്

    തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൗരന്മാരുടെ വിശ്വാസം തകര്‍ന്നു: നൈജീരിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്0

    അബുജ/ നൈജീരിയ: 2023-ല്‍ നൈജീരിയയില്‍ നടന്ന കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ അന്യായമായ രീതികള്‍, വഞ്ചന, തിരഞ്ഞെടുപ്പ് പിഴവുകള്‍ എന്നിവയാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൗരന്മാരുടെ വിശ്വാസം ഗുരുതരമായി തകര്‍ന്നതായി നൈജീരിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് (സിബിസിഎന്‍) പ്രസിഡന്റ്, ആര്‍ച്ചുബിഷപ് ലൂസിയസ് ഉഗോര്‍ജി. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നിയമനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള മിക്ക നിയമനങ്ങളും നിഷ്പക്ഷമോ സ്വതന്ത്രമോ ആയി കണക്കാക്കാന്‍ കഴിയില്ലെന്നും ഇലക്ഷന്‍ കമ്മീഷന്റെ സ്വാതന്ത്ര്യവും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ സ്വാധീനത്തില്‍

  • മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാട് വേദനാജനകമെന്ന് മാനന്തവാടി രൂപത

    മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാട് വേദനാജനകമെന്ന് മാനന്തവാടി രൂപത0

    മാനന്തവാടി: മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാട് വേദനാജനകമെന്ന് മാനന്തവാടി രൂപത പ്രസ്താവനയില്‍ അറിയിച്ചു. മാനന്തവാടി രൂപതയുടെ ഇടയനായി നീണ്ട 22 വര്‍ഷവും താമരശേരി രൂപതയുടെ ഇടയനായി രണ്ടു വര്‍ഷത്തോളവും തുടര്‍ന്ന് 10 വര്‍ഷത്തോളം തൃശൂര്‍ അതിരൂപതയുടെ അധ്യക്ഷനായി ശുശ്രൂഷ ചെയ്ത അദ്ദേഹത്തിന്റെ നിര്യാണം മാനന്തവാടി രൂപതയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. മാനന്തവാടി രൂപത സ്ഥാപിതമായ കാലഘട്ടത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന രൂപതയെ അതിന്റെ ബാലാരിഷ്ടതകളുടെ മധ്യത്തില്‍ സഭാത്മക ചൈതന്യത്തിലും ദൈവാഭിമുഖ്യത്തിലും

National


Vatican

  • 174 പുതിയ രക്തസാക്ഷികളെ പ്രഖ്യാപിച്ച് ലിയോ 14 ാമന്‍ പാപ്പ

    വത്തിക്കാന്‍ സിറ്റി: രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മരിച്ച 50 ഫ്രഞ്ച് കത്തോലിക്കരെയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ട 100-ലധികം സ്പാനിഷ് പുരോഹിതരെയും ഉള്‍പ്പെടെ 174 പുതിയ രക്തസാക്ഷികളെ പ്രഖ്യാപിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. 1944 നും 1945 നും ഇടയില്‍ മരണമടഞ്ഞ  50 ഫ്രഞ്ച്  രക്തസാക്ഷികളില്‍ ഭൂരിഭാഗവും ബുച്ചന്‍വാള്‍ഡ്, മൗത്തൗസെന്‍, ഡാച്ചൗ, സോഷെന്‍ തുടങ്ങിയ ക്യാമ്പുകളിലാണ് മരിച്ചത്. നാല് ഫ്രാന്‍സിസ്‌കന്‍ വൈദികര്‍, ഒമ്പത് രൂപതാ വൈദികര്‍, മൂന്ന് സെമിനാരിക്കാര്‍, 14 കത്തോലിക്കാ സ്‌കൗട്ടുകള്‍, യംഗ് ക്രിസ്ത്യന്‍

  • വൈദികര്‍ എളിമയോടും വിശ്വാസത്തോടും കൂടെ ദൈവജനത്തെ സേവിക്കണം; ലിയോ 14 ാമന്‍് പാപ്പ

    വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ വിശ്വസ്ത ശിഷ്യരായി  എളിമയോടെയും സൗമ്യതയോടു കൂടി  ജനത്തെ കേള്‍ക്കാനും അവരുടെ  അടുത്തായിരിക്കാനും പുരോഹിതര്‍ തയാറാകണമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്ര പരിശീലനത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തെ മിഷനറി സേവനം പൂര്‍ത്തിയാക്കിയ വൈദികരെ  സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. പുതിയ തലമുറക്ക് മാതൃകയാകുന്ന വിധത്തില്‍, ”ഇടയന്മാര്‍  പാദങ്ങള്‍ നിലത്തുറപ്പിച്ചവരായിരിക്കണം” എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ലിയോ പാപ്പ വൈദികരെ ഓര്‍മിപ്പിച്ചു.  മിഷനറി മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍, പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും, പുരോഹിതര്‍  അതിനോട്

  • ലിയോ 14 ാമന്‍ പാപ്പയെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു

    വത്തിക്കാന്‍ സിറ്റി: ലിയോ 14 ാമന്‍ പാപ്പയുടെ പെറുവിലെ മിഷനറി പ്രവര്‍ത്തനങ്ങളെ ആധാരമാക്കി നിര്‍മിച്ച ‘ലിയോണ്‍ ഡി പെറു’ എന്ന ഡോക്യുമെന്ററി വത്തിക്കാന്‍ ന്യൂസ് യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു. ഡികാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്റെ എഡിറ്റോറിയല്‍ ഡയറക്ടറേറ്റ് ആണ്  ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ഡോക്യുമെന്ററിക്ക് ലഭിക്കുന്നത്. ഡോക്യുമെന്ററി കാണുവാനായി താഴെയുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യുക. https://youtu.be/-KQ5h6Lk9-I

  • ‘ചോസണ്‍’ ക്രൂ വത്തിക്കാനിലേക്ക്…

    വത്തിക്കാന്‍ സിറ്റി: ജൂണ്‍ 23-ന്, യേശുക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള  പരമ്പരയായ ”ചോസന്റെ” അഞ്ചാം സീസണിന്റെ നാലാമത്തെ എപ്പിസോഡിന്റെ  പ്രത്യേക പ്രിവ്യൂ വത്തിക്കാനില്‍ നടക്കും. ഈ പ്രിവ്യൂവില്‍ പങ്കെടുക്കുന്നതിനും മാര്‍പാപ്പയെ കാണുന്നതിനുമായി വത്തിക്കാനിലെത്തുന്ന ചോസണ്‍ ക്രൂ അംഗങ്ങള്‍ വത്തിക്കാന്‍ പ്രസ് ഓഫീസില്‍, പത്രസമ്മേളനം നടത്തുമെന്നും വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. യേശുവിന്റെ വേഷം കൈകാര്യം ചെയ്യുന്ന നടന്‍ ജോനാഥന്‍ റൂമി, ‘ദി ലാസ്റ്റ് സപ്പര്‍’ എന്ന് പേരിട്ടിരിക്കുന്ന അഞ്ചാം സീസണിന്റെ പ്രിവ്യൂവില്‍ പങ്കെടുക്കും. പരമ്പരയുടെ  സംവിധായകനുമായ ഡാളസ് ജെങ്കിന്‍സ്,

  • സീനായ് പര്‍വതത്തിലെ സെന്റ് കാതറിന്‍ ആശ്രമം ഈജിപ്ത് ഗവണ്‍മെന്റ് കണ്ടുകെട്ടി

    കെയ്‌റോ/ ഈജിപ്ത്: പതിനഞ്ച് നൂറ്റാണ്ടുകളുടെ പ്രക്ഷുബ്ധമായ നിലനില്‍പ്പിന് ശേഷം, സീനായ് പര്‍വതത്തിന്റെ ദുര്‍ഘടമായ ഭൂപ്രദേശത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് കാതറിന്‍സ് ആശ്രമം, ഈജിപ്റ്റ് കണ്ടുകെട്ടി. ഇതോടെ ഈ പ്രധാനപ്പെട്ട ക്രൈസ്തവ കേന്ദ്രത്തിന് അതിന്റെ ഭരണപരമായ സ്വയംഭരണാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈജിപ്തിലെ ഇസ്മായിലിയ കോടതി പുറപ്പെടുവിച്ച വിധിപ്രകാരമാണ് സെന്റ് കാതറിന്‍സ് ആശ്രമത്തിന്റെ സ്വത്തുക്കള്‍ ഇപ്പോള്‍ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് കണ്ടുകെട്ടിയത്. ഇതോടെ ഈ സന്യാസ ആശ്രമത്തിന്റെയും  അതില്‍ വസിക്കുന്ന സന്യാസ സമൂഹത്തിന്റെയും ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ആറാം

  • ബിഷപ് ഷെയ്ന്‍ മാക്കിന്‍ലെ ബ്രിസ്‌ബെയ്ന്‍ അതിരൂപതയുടെ  പുതിയ ആര്‍ച്ചുബിഷപ്

    ബ്രിസ്‌ബെയ്ന്‍/ഓസ്‌ട്രേലിയ: ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ അതിരൂപതയായ ബ്രിസ്‌ബെയ്ന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ബിഷപ് ഷെയ്ന്‍ മാക്കിന്‍ലെയെ ലിയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. 13 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ആര്‍ച്ചുബിഷപ്് മാര്‍ക്ക് കോള്‍റിഡ്ജിന്റെ പിന്‍ഗാമിയായി, 60 വയസുള്ള ബിഷപ് മാക്കിന്‍ലെ സ്ഥാനമേല്‍ക്കും. സെപ്റ്റംബര്‍ 11-ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ വച്ചായിരിക്കും സ്ഥാനരോഹണ ചടങ്ങുകള്‍ നടക്കുന്നത്. 684,000-ത്തിലധികം കത്തോലിക്കര്‍ ഉള്‍പ്പെടുന്ന 94 ഇടവകകളുള്ള ഈ രൂപതയുടെ അജപാലന ചുമതല ഏറ്റെടുക്കുന്ന മാക്കിന്‍ലെ, സഭയുടെ സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡില്‍ ശ്രദ്ധേയമായ

World


Magazine

Feature

Movies

  • ഫിലിപ്പീന്‍സ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്  പ്രസിഡന്റായി ഗില്‍ബര്‍ട്ട് ഗാര്‍സെറചുമതലയേറ്റു

    ഫിലിപ്പീന്‍സ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റായി ഗില്‍ബര്‍ട്ട് ഗാര്‍സെറചുമതലയേറ്റു0

    മനില: ഏഷ്യയിലെ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പിന്‍സിലെ മെത്രാന്‍സമിതിയുടെ (സിബിസിപി)പ്രസിഡന്റായി ലിപയിലെ ആര്‍ച്ചുബിഷപ് ഗില്‍ബെര്‍ട്ട് ഗാര്‍സെറ ചുമതലയേറ്റു. മെത്രാന്‍സമിതിയുടെ മുന്‍ വൈസ് പ്രസിഡന്റിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്ന പതിവിന് വിരമാമിട്ടുകൊണ്ടാണ് ജൂലൈ 5 ന് നടന്ന 130-ാമത് പ്ലീനറി അസംബ്ലിയില്‍ സിബിസിപി പ്രസിഡന്റായി ഗാര്‍സെറയെ തിരഞ്ഞെടുത്തത്. ഫിലിപ്പീന്‍സ് സഭയ്ക്കുള്ളില്‍ സിനഡാലിറ്റിക്ക് വേണ്ടി വാദിക്കുന്ന ആര്‍ച്ചുബിഷപ് ഗാര്‍സെറ, സര്‍ക്കാരിന്റെ അഴിമതിയും പ്രകൃതി ദുരന്തങ്ങളും മൂലം സംജാതമായിരിക്കുന്ന അസ്ഥിരതയ്ക്കിടയിലാണ് നേതൃസ്ഥാനത്തേക്ക് വരുന്നത്. ആര്‍ച്ചുബിഷപ് ഗാര്‍സെറയുടെ മുന്‍ഗാമിയായ  കര്‍ദിനാള്‍ പാബ്ലോ വിര്‍ജിലിയോ ഡേവിഡ്

  • ബൈബിള്‍ പാരായണ മാസാചരണവുമായി കേരള കത്തോലിക്ക സഭ

    ബൈബിള്‍ പാരായണ മാസാചരണവുമായി കേരള കത്തോലിക്ക സഭ0

    കൊച്ചി: വചനം മാംസമായ ക്രിസ്തുമസിന്റെ ഓര്‍മ ആചരിക്കുന്ന ഡിസംബര്‍ മാസം ബൈബിള്‍ പാരായണ മാസമായി കേരളസത്തോലിക്കാ സഭ ആചരിക്കുന്നു. ദൈവചിന്തയും ദൈവികനന്മയും സ്നേഹവും നിറഞ്ഞ കുറേക്കൂടി നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുവേണ്ടിയാണ് ഡിസംബര്‍മാസം ബൈബിള്‍ പാരായണ മാസമായി കേരള സഭ ആചരിക്കുന്നത്. വചന പാരായണമാസം ഉദ്ഘാടനം വരാപ്പുഴ പുത്തന്‍പള്ളി ഇടവകയില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഒരു മണിക്കൂര്‍കൊണ്ട് 150പേര്‍ ഒരുമിച്ചിരുന്ന് ബൈബിള്‍ മുഴുവനും വായിച്ചുതീര്‍ത്ത് സമ്പൂര്‍ണ പാരായണത്തിന് വികാരിഫാ.

  • ‘ഓര്‍മകളുടെ സൗഖ്യത്തിനും അനുരഞ്ജനത്തിനും’ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പയുടെ ലബനനിലെ ആദ്യ പ്രസംഗം

    ‘ഓര്‍മകളുടെ സൗഖ്യത്തിനും അനുരഞ്ജനത്തിനും’ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പയുടെ ലബനനിലെ ആദ്യ പ്രസംഗം0

    ബെയ്‌റൂട്ട്:  ഓര്‍മകള്‍ സൗഖ്യമാക്കപ്പെടേണ്ടതിന്റെയും അനീതിയും വേദനയും അനുഭവിച്ചവര്‍ അനുരഞ്ജിതരായി തീരേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ലബനനില ആദ്യ പൊതുപ്രസംഗം. ലബനനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.  ഓര്‍മകള്‍ സൗഖ്യമായില്ലെങ്കില്‍ വ്യക്തികള്‍ അവരുടെ വേദനയുടെയും അവയുടെ കാരണങ്ങളുടെയും തടവുകാരായി മാറുമെന്ന് പാപ്പ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ബെയ്‌റൂട്ടില്‍ നടന്ന വിനാശകരമായ തുറമുഖ സ്‌ഫോടനത്തില്‍ ഉണ്ടായ ഉണങ്ങാത്ത മുറിവുകളെ പാപ്പ സ്മരിച്ചു. ‘അനിശ്ചിതത്വം, അക്രമം, ദാരിദ്ര്യം’ തുടങ്ങിയ ഭീഷണികള്‍ക്കിടയിലും തങ്ങളുടെ മാതൃരാജ്യത്ത്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?