Follow Us On

01

August

2025

Friday

സംഘര്‍ഷമേഖലയിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ

സംഘര്‍ഷമേഖലയിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഇറാന്‍, ഇസ്രായേല്‍, ഗാസാ, ഉക്രൈന്‍ തുടങ്ങിയ സംഘര്‍ഷമേഖലകളിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നതായി ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചത്തെ പൊതുസദസിലാണ് ലിയോ പതിനാലാമന്‍ പാപ്പ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമെതിരെ  ശക്തമായ താക്കീത് നല്‍കിയത്.
‘സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാല്‍ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം’ എന്ന് രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തില്‍ സഭയെ നയിച്ച പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയെ ഉദ്ധരിച്ചുകൊണ്ട് പാപ്പ ജനങ്ങളെ ഓര്‍മിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ ‘യുദ്ധം എപ്പോഴും ഒരു പരാജയമാണ്’എന്ന പ്രസ്താവനയും പാപ്പ ആവര്‍ത്തിച്ചു.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ആയുധങ്ങള്‍ ഇന്നത്തെ യുദ്ധങ്ങളെ മുന്‍കാലങ്ങളെക്കാള്‍ ക്രൂരമാക്കുന്നുവെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ‘ഗൗദിയും എത് സ്പേസ്’  ഉദ്ധരിച്ചുകൊണ്ട് പാപ്പ മുന്നറിയിപ്പ് നല്‍കി. ശക്തവും സങ്കീര്‍ണവുമായ ആയുധങ്ങളോടുള്ള ആകര്‍ഷണത്തില്‍പ്പെടരുതെന്ന് പാപ്പ ലോകത്തോട് അഭ്യര്‍ത്ഥിച്ചു.
ഇസ്രായേല്‍-ഇറാന്‍ യുദ്ധം കൂടുതല്‍ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതും, ഗാസാ മേഖലയിലുള്ള മനുഷ്യത്വരഹിതമായ ആക്രമണങ്ങളും, ഉക്രൈനില്‍ റഷ്യ നടത്തുന്ന അതിക്രമങ്ങളും നമ്മുടെ കണ്‍മുന്നിലാണ് നടന്നുകൊണ്ടിരിക്കുന്നത്. യുദ്ധങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുകയെന്ന പരിതാപകരമായ അവസ്ഥയെ പാപ്പാ അപലപിച്ചു. യുദ്ധം അര്‍ത്ഥശൂന്യതയാണ് എന്ന വാസ്തവം അവഗണിക്കരുതെന്ന് പാപ്പാ ലോക മനസാക്ഷിയെ ഓര്‍മിപ്പിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?