Follow Us On

05

February

2025

Wednesday

Latest News

  • ‘കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മിഷനറി’

    ‘കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മിഷനറി’0

    വത്തിക്കാന്‍ സിറ്റി: ദിവംഗതനായ മതാന്തരസംവാദത്തിനായുള്ള ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച തീക്ഷ്ണമതിയായ മിഷനറിയായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.  ദൈവത്തിന് മനുഷ്യരോടുള്ള സ്‌നേഹത്തിന് ജ്ഞാനത്തോടെ സാക്ഷ്യം വഹിക്കാന്‍ തന്റെ എല്ലാ കര്‍ത്തവ്യങ്ങളിലും കര്‍ദിനാള്‍ പരിശ്രമിച്ചിരുന്നതായും കൊമ്പോനി മിഷനറീസ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്  സഭയുടെ വികാര്‍ ജനറലിനയച്ച അനുശോചന സന്ദേശത്തില്‍ പാപ്പ പറഞ്ഞു. 2019 മുതല്‍ വത്തിക്കാനിലെ മതാന്തര സംവാദങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായിരുന്നു കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍

  • ആര്‍ട്ടിഫിഷ്യല്‍  ഇന്റലിജന്‍സിനെക്കുറിച്ച്  ശില്പശാല

    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ശില്പശാല0

    ബംഗളൂരു: ഉഡുപ്പി രൂപതയിലെ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ശില്പശാല നടത്തി. ഉഡുപ്പിയിലെ അനുഗ്രഹ പാസ്റ്ററല്‍ സെന്ററില്‍ വെച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍മാരും ഹെഡ്മാസ്റ്റര്‍മാരും സ്‌കൂളുകളിലെ ടെക്‌നിക്കല്‍ സ്റ്റാഫും ഉഡുപ്പി രൂപതയുടെ കാത്തലിക് ഏഡ്യുക്കേഷണല്‍ സൊസൈറ്റി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു. വിദ്യാഭ്യാസരംഗത്തെ ധാര്‍മ്മികനിലവാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയില്‍ എ.ഐ സ്‌കില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ശില്പശാലയ്ക്ക് നേതൃത്വം നല്‍കിയ ഉഡുപ്പി കാത്തലിക് എഡ്യുക്കേഷണല്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. വിന്‍സന്റ് ക്രാസ്റ്റ പറഞ്ഞു. വികാരി ജനറല്‍ ഫാ. ഫെര്‍ഡിനന്‍ഡ് ഗോണ്‍സാല്‍വസ് പ്രസംഗിച്ചു.

  • മഹത്വം തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കും: മാര്‍ തോമസ് തറയില്‍

    മഹത്വം തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കും: മാര്‍ തോമസ് തറയില്‍0

    കാഞ്ഞിരപ്പള്ളി: മനുഷ്യന്റെ മഹത്വത്തെ തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കുമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത. കാഞ്ഞിരപ്പള്ളി രൂപതാസ്ഥാനത്ത് വൈദിക സമ്മേളനത്തോടനുബന്ധിച്ച് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയുടെ മനുഷ്യാവതാരം വെളിപ്പെടുത്തുന്നത് മനുഷ്യന്റെ മഹത്വത്തെയാണ്. മനുഷ്യമഹത്വത്തെ പൂര്‍ണ്ണമാക്കുന്നതിനാണ് ദൈവം മനുഷ്യനായി ചരിത്രത്തിലവതരിച്ചത്. ഓരോ വ്യക്തിക്കും ദൈവം നല്‍കുന്ന മഹത്വത്തെ മനസിലാക്കുമ്പോഴാണ് പരസ്പര ബഹുമാനം യാഥാര്‍ത്ഥ്യമാകുന്നതെന്നും മാര്‍ തറയില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മാര്‍ തറയില്‍ മെത്രാപ്പോലീത്തായുടെ അജപാലന ദൗത്യനിര്‍വ്വഹണത്തില്‍ കാഞ്ഞിരപ്പള്ളി

  • കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം

    കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം0

    ആലക്കോട്: കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെ കര്‍ഷകരെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക ദ്രോഹ സമീ പനത്തില്‍ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ്  ആലക്കോട്ട് നടത്തിയ കര്‍ഷക റാലിയും സമ്മേളനവും  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ മലയോര കര്‍ഷക ജനതയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. ഇഎസ്എയില്‍നിന്ന് ജന വാസമേഖലകളെയും കൃഷിഭൂമികളെയും ഒഴിവാക്കുക, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം

  • ബിഷപ് ഡൊമിനിക് കോക്കാട്ടിന് മാര്‍ വള്ളോപ്പിള്ളി ഫൗണ്ടേഷന്റെ ഗുരുശേഷ്ഠ അവാര്‍ഡ്

    ബിഷപ് ഡൊമിനിക് കോക്കാട്ടിന് മാര്‍ വള്ളോപ്പിള്ളി ഫൗണ്ടേഷന്റെ ഗുരുശേഷ്ഠ അവാര്‍ഡ്0

    തലശേരി: തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ പേരിലുള്ള ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗുരുശ്രേഷ്ഠ അവാര്‍ഡ് ഉത്തര്‍പ്രദേശിലെ ഗോരക്പൂര്‍ പ്രഥമ മെത്രാന്‍ മാര്‍ ഡൊമിനിക് കോക്കാട്ടിന്. ഗോരക്പൂര്‍ ഫാത്തിമാ മാതാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ മാത്യു നെല്ലിക്കുന്നത്ത് അവാര്‍ഡ് സമ്മാനിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു എം. കണ്ടത്തില്‍, വൈസ് ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ ഐക്കര, സെക്രട്ടറി സണ്ണി ആശാരിപറമ്പില്‍ എന്നിവര്‍ മാര്‍ കോക്കാട്ടിനെ പൊന്നാടയ ണിയിച്ച് ആദരിച്ചു. ഡോ. സെബാസ്റ്റ്യന്‍ ഐക്കര മംഗള

  • മുനമ്പം; നീതി നിഷേധിക്കുവാന്‍ മുടന്തന്‍ ന്യായങ്ങള്‍ അവതരിപ്പിക്കരുതെന്ന് പ്രൊ-ലൈഫ് അപ്പോസ്തലേറ്റ്

    മുനമ്പം; നീതി നിഷേധിക്കുവാന്‍ മുടന്തന്‍ ന്യായങ്ങള്‍ അവതരിപ്പിക്കരുതെന്ന് പ്രൊ-ലൈഫ് അപ്പോസ്തലേറ്റ്0

    കൊച്ചി: മുനമ്പത്തെ പ്രശ്‌നത്തില്‍ നീതി നിഷേധിക്കുവാന്‍ മുടന്തന്‍ ന്യായങ്ങള്‍ അവതരിപ്പിക്കരുതെന്ന് പ്രൊ-ലൈഫ് അപ്പോസ്തലേറ്റ്. മുനമ്പത്ത് വിലകൊടുത്തു വാങ്ങിയ സ്ഥലത്തിന്റെ മേല്‍ വഖഫ് ബോര്‍ഡിന്റെ അടിസ്ഥാനരഹിത വാദം ഉപേക്ഷിക്കാന്‍ ശ്രമിക്കാതെയും അതിനുവേണ്ടി അടിയന്തര നിയമ നടപടികള്‍ സ്വീകരിക്കാതെ വീണ്ടും അന്വേഷണ പ്രഹസനം നടത്തുന്നതില്‍ ന്യായീകരണം ഇല്ലെന്ന് പ്രൊ-ലൈഫ് അപ്പോസ്തലേറ്റ് വ്യക്തമാക്കി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ്  അവകാശവാദം ഉപേക്ഷിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാതെ മറ്റൊരു കമ്മീഷനെ നിയമിച്ചത് നിയമബോധമുള്ളവരില്‍ ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രൊ-ലൈഫ് അപ്പോസ്തലേറ്റ് ചൂണ്ടിക്കാട്ടി. സമരപന്തലില്‍വന്ന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്ന

  • മുനമ്പം റിലേ നിരാഹര സമരം 46-ാം ദിവസത്തിലേക്ക്

    മുനമ്പം റിലേ നിരാഹര സമരം 46-ാം ദിവസത്തിലേക്ക്0

    മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 46-ാം ദിനത്തിലേക്ക് കടന്നു. 45-ാം ദിനത്തിലെ നിരാഹാര സമരം ബസേലിയോസ്  മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. മുനമ്പം ജനതയ്ക്കുവേണ്ടി നിരാഹാരം ഇരിക്കുക എന്നത്  ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ തന്റെ കടമ ആണെന്നും, ഇനിയും ഒരിക്കല്‍ക്കൂടി സമര മുഖത്തേക്ക് വരേണ്ടി വന്നാല്‍ തന്റെ മരണം വരെ മുനമ്പം ജനതയോടൊപ്പം താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികളായ 12

  • വിയറ്റ്‌നാമീസ്  രക്തസാക്ഷിയായ ഫാ. ദിപ്  വാഴ്ത്തപ്പെട്ടവരുടെ നിരയില്‍

    വിയറ്റ്‌നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്‍0

    വത്തിക്കാന്‍ സിറ്റി: 1946 ല്‍ ഒന്നാം ഇന്തോ-ചൈന യുദ്ധത്തില്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട വിയറ്റ്‌നാമില്‍ നിന്നുള്ള വൈദികനായ ഫാ. ട്രൂങ് ബു ദിപിനെ വാഴ്ത്തപ്പെട്ടവനാക്കി പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കി. ക്രൈസ്തവ സമൂഹത്തെ രക്ഷിക്കാന്‍ വേണ്ടി തന്റെ ജീവന്‍ അര്‍പ്പിച്ചു അദ്ദേഹത്തിന്റെ ശവകുടീരത്തല്‍ ക്രിസ്ത്യാനികളല്ലാത്തവര്‍ പോലും പ്രാര്‍ത്ഥിക്കാന്‍ എത്താറുണ്ട്. മെക്കോംഗ് ഡെല്‍റ്റയിലെ ആന്‍ ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള ഫാ. ദിപ് ഫ്‌നാം ഫെന്‍ സെമിനാരിയിലാണ് പഠിച്ചത്, അദ്ദേഹത്തിന്റെ അപ്പസ്‌തോലിക് വികാരിയേറ്റ് കംബോഡിയയിലും വിയറ്റ്‌നാമിലും

  • പഞ്ചാബില്‍ മതാന്തര കോണ്‍ഫ്രന്‍സ്

    പഞ്ചാബില്‍ മതാന്തര കോണ്‍ഫ്രന്‍സ്0

    ചണ്ഡീഗഡ്: സിക്ക് മതസ്ഥാപകനായ ഗുരു നാനാക്ക് ദേവിന്റെ 555-ാമത് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മതാന്തര കോണ്‍ഫ്രന്‍സില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മതങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ജലന്ദറിലെ ഗുരദ്വാര സാഹിബ് ബുലാന്ദ്പൂരിലാണ് കോണ്‍ഫ്രന്‍സ് നടന്നത്. ജലന്ദര്‍ ബിഷപ് ആഗ്നേലോ റുഫീനേ, നോര്‍ത്ത് ഇന്ത്യ ഇന്റര്‍ഫെയ്ത്ത് റിലേഷന്‍സ് ഡയറക്ടര്‍ ഫാ. നോര്‍ബര്‍ട്ട് ഹെര്‍മന്‍, ജലന്തര്‍ രൂപത ഇന്റര്‍റിലീജിയസ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ ഗ്രീവാല്‍ തുടങ്ങിയവരാണ് കത്തോലിക്ക സഭയെ പ്രതിനിധീകരിച്ചത്. സിക്ക്, ജൂത, മുസ്ലിം, ബുദ്ധ, ജൈന മതങ്ങളില്‍ നിന്നുള്ള പ്രതിനിധികളും

National


Vatican

  • ജപമാലചൊല്ലി പോലിസുകാരനെ ഞെട്ടിച്ച പെണ്‍കുട്ടി വെടിയേറ്റു മരിച്ചു

    നിങ്ങളാണോ ഈ ഗ്രൂപ്പിന്റെ ലീഡര്‍? പതിനഞ്ചോളം പേര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു ഗ്രൂപ്പിലേക്ക് കടന്നുവന്ന പോലീസ് ഉദ്യോഗസ്ഥന്‍  പെണ്‍കുട്ടിയോട് ചോദിച്ചു. അതെ, ഞാന്‍ തന്നെ. പക്ഷേ, ഇതൊരു ഓര്‍ഗനൈസേഷനൊന്നുമല്ല. ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്… ആ പെണ്‍കുട്ടി പറഞ്ഞു. നിങ്ങള്‍ പതിനഞ്ചു പേരുണ്ട്. എന്നിട്ട് നിങ്ങള്‍ പറയുന്നു, ഇതൊരു ഓര്‍ഗനൈസേഷനല്ലെന്ന്. ആരാണ് നിങ്ങളെ റിക്രൂട്ട് ചെയ്തത്? ആരാണ് നിങ്ങളെ അയച്ചത്? ആ ഉദ്യോഗസ്ഥന്‍ വീണ്ടും ചോദിച്ചു. ഞങ്ങളെ ആരും നിയമിച്ചതല്ല. ഞങ്ങള്‍ ഒരുമിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുക മാത്രമാണ്

  • വിശുദ്ധ മിഖായേല്‍ മാലാഖ മെക്സിക്കോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍…

    1631 ഏപ്രില്‍ 25നാണ് ഡീഗോ ലാസാറോ ഡെ സാന്‍ ഫ്രാന്‍സിസ്‌കോ എന്ന 17 വയസുകാരന് വിശുദ്ധ മിഖായേല്‍ മാലാഖയുടെ ദര്‍ശനം ആദ്യമായി ലഭിച്ചത്. ഇന്ന് ആ ദര്‍ശനം ലഭിച്ച സ്ഥലത്ത് സാന്‍ മിഗായേല്‍ ഡെല്‍ മിലേഗ്രോ എന്ന പട്ടണത്തില്‍ ഒരു തീര്‍ത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്നു.  വിശുദ്ധ മര്‍ക്കോസിന്റെ തിരുനാളിനോടനുബന്ധിച്ചായിരുന്നു ആ പ്രത്യക്ഷീകരണം. താന്‍ വിശുദ്ധ മിഖായേലാണെന്നും  ഈ നഗരത്തിനടുത്തുള്ള രണ്ട് മലകള്‍ക്കിടയിലുള്ള മലയിടുക്കില്‍ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്ന വെള്ളമുള്ള ഒരു അത്ഭുത നദിയുണ്ടെന്നും ഈ വിവരം എല്ലാവരെയും

  • ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് വ്യാജപ്രചരണം

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ ബൈബിള്‍ തിരുത്തിയെഴുതാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ബൈബിള്‍ തിരുത്തി എഴുതാന്‍ ലോക സാമ്പത്തിക ഫോറത്തിന് അനുമതി നല്‍കിയെന്നാണ് വ്യാജ പ്രചരണം. ബൈബിള്‍ പരിശോധിച്ചശേഷം തെറ്റുകള്‍ മായിച്ചു കളയണമെന്ന് പാപ്പ എക്‌സില്‍ കുറിച്ചെന്ന സ്‌ക്രീന്‍ഷോട്ടും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ ലോക സാമ്പത്തിക ഫോറം പ്രചരണം തള്ളി. ഫ്രാന്‍സിസ് മാര്‍പാപ്പ എക്‌സില്‍ കുറിച്ചുവെന്നു തരത്തിലുള്ള സ്‌ക്രീന്‍

  • ഫ്രീമേസണറിയും കത്തോലിക്ക വിശ്വാസവും ചേര്‍ന്നുപോകില്ല; ഫ്രീമേസണ്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് ബിഷപ്

    മിലാന്‍/ഇറ്റലി: കത്തോലിക്ക വിശ്വാസികള്‍ക്ക് ഫ്രീമേസണ്‍ ആശയങ്ങളുമായി ചേര്‍ന്ന് പോകാനാവില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ദൈവശാസ്ത്രത്തിനായുള്ള പൊന്തിഫിക്കല്‍ അക്കാദമി പ്രസിഡന്റ് ബിഷപ് അന്റോണിയോ സ്റ്റാഗ്ലിയാനോ. മിലാനില്‍ ഫ്രീമേസണ്‍ സംഘം നടത്തിയ ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രതികരിക്കുകയായിരുന്നു  ബിഷപ്. ആര്യന്‍ പാഷണ്ഡതപോലെ കത്തോലിക്ക വിശ്വാസത്തിന് വിരുദ്ധമായ സിദ്ധാന്തമാണ് ഫ്രീമേസണ്‍ അവതരിപ്പിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. യേശുക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ട ദൈവമാണ് കത്തോലിക്കരുടെ ദൈവമെങ്കില്‍ മനുഷ്യയുക്തിയുടെ ഭാവാത്മക സൃഷ്ടയാണ് ഫ്രീമേസണിലെ ദൈവസങ്കല്‍പ്പം. ഫ്രീമേസണിലെ നിഗൂഡവിദ്യകളുടെ ഉപയോഗം കത്തോലിക്ക വിശ്വാസത്തിന് നേര്‍വിപരീതമായ കാര്യമാണെന്നും ബിഷപ് വ്യക്തമാക്കി.

  • ജീവന്റെ കടയ്ക്കല്‍ കത്തിവച്ച് ഫ്രാന്‍സ്; അബോര്‍ഷനുള്ള സ്വാതന്ത്ര്യം ഭരണഘടയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ രാജ്യമാകും

    പാരിസ്/ഫ്രാന്‍സ്: അബോര്‍ഷനുള്ള സ്വാതന്ത്ര്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാന്‍സ് മാറും. സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 50 നെതിരെ 267 വോട്ടുകള്‍ക്കാണ് ഭരണഘടനയുടെ ഭേദഗതി അംഗീകരിക്കപ്പെട്ടത്. നേരത്തെ ഫ്രാന്‍സിലെ ദേശീയ അസംബ്ലിയും ഈ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കിയിരുന്നു. ഇരു സഭകളിലും ഭേദഗതി പാസായ സ്ഥിതിക്ക്  മാര്‍ച്ച് നാലിന് നടക്കുന്ന പാര്‍ലമെന്റിലെ വോട്ടെടുപ്പ് കേവലം ഔപചാരികത മാത്രമാകും. ആ വോട്ടെടുപ്പില്‍ കൂടെ ഭേദഗതി അംഗീകരിക്കപ്പെടുന്നതോടെ അബോര്‍ഷനുള്ള സ്വാതന്ത്ര്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാന്‍സ്

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ വത്തിക്കാനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍

    വത്തിക്കാനില്‍ നടക്കുന്ന ഓശാന ഞായറാഴ്ചയിലെയും വിശുദ്ധവാരത്തിലെയും തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിക്കും. പരിശോധനകള്‍ക്കായി ആശുപത്രി സന്ദര്‍ശിച്ച പാപ്പയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കേയാണ് പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ വിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്. പാപ്പയുടെ കാര്‍മികത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ ഒലിവിന്‍ ചില്ലകളേന്തിയ കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും അല്‍മായരുടെയും ആഘോഷമായ പ്രദിക്ഷിണത്തോടെ ആരംഭിക്കും. പെസഹാ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയും ദിവ്യബലിയും എവിടെവച്ചായിരിക്കുമെന്ന് വത്തിക്കാന്‍ വെളിപ്പെടുത്തിയിട്ടില്ല. ദുഃഖവെള്ളിയാഴ്ച

Magazine

Feature

Movies

  • കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം തൃശൂരില്‍

    കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം തൃശൂരില്‍0

    തൃശൂര്‍: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം ഏഴ്, എട്ട് തിയതികളില്‍ തൃശൂര്‍ ഡിബിസിഎല്‍സി ഹാളില്‍ നടക്കും. ഏഴിന് വൈകുന്നേരം അഞ്ചിന് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും നടക്കും. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയായിരിക്കും. അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിക്കും. അധ്യാപകരംഗത്ത്

  • ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍ എംഎസ്എഫ്എസ് സുപ്പീരിയര്‍ ജനറല്‍

    ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍ എംഎസ്എഫ്എസ് സുപ്പീരിയര്‍ ജനറല്‍0

    കോഴിക്കോട്: മിഷണറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സാലസ് (എംഎസ്എഫ്എസ്) സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍ എംഎസ്എഫ്എസ് തിരഞ്ഞെടുക്കപ്പെട്ടു. താമരശേരി രൂപതയിലെ വേനപ്പാറ തിരുകുടുംബ ഇടവകാംഗമാണ് ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍. എംഎസ്എഫ്എസ് സഭയുടെ അസിസ്റ്റന്റ് ജനറല്‍, ജനറല്‍ സെക്രട്ടറി ഫോര്‍ മിഷന്‍ എന്നീ നിലകളില്‍ റോമില്‍ ശുശ്രൂഷ ചെയ്തു വരുന്നതിനിടയിലാണ് പുതിയ നിയമനം. ഈസ്റ്റ് ആഫ്രിക്കന്‍ പ്രോവിന്‍സ് അംഗമായ ഫാ. ജോണ്‍സണ്‍ ഇതേ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി സേവന മനുഷ്ഠിച്ചിട്ടുണ്ട്. സെമിനാരി അധ്യാപകനും പരിശീലകനുമായ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?