Follow Us On

19

January

2026

Monday

Latest News

  • പൗരോഹിത്യ സ്വീകരണം ആജീവനാന്ത യാത്രയുടെ ആരംഭം: മാര്‍ റാഫേല്‍ തട്ടില്‍

    പൗരോഹിത്യ സ്വീകരണം ആജീവനാന്ത യാത്രയുടെ ആരംഭം: മാര്‍ റാഫേല്‍ തട്ടില്‍0

    കൊച്ചി: പൗരോഹിത്യ സ്വീകരണം അവസാന ഘട്ടമല്ല, മറിച്ച് ആജീവനാന്ത യാത്രയുടെ ആരംഭമാണെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. യുവവൈദികരുടെ തുടര്‍പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്. വൈദിക രൂപീകരണം സെമിനാരി പരിശീലന വര്‍ഷങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. മിശിഹായുമായുള്ള ബന്ധം ആഴത്തിലാക്കുന്നതിനും അവന്റെ ജനത്തിനായുള്ള സേവനത്തില്‍ വളരുന്നതിനുമുള്ള ഒരു ആജീവനാന്ത യാത്രയാണിതെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. പുരോഹിതന്‍ തുടര്‍ച്ചയായ ആത്മീയ, അജപാലന, ബൗദ്ധിക, മാനുഷിക വികസനത്തിലേക്ക് നിരന്തരം വിളിക്കപ്പെടുന്നു. സഭ

  • ലിയോ 14 ാമന്‍ മാര്‍പാപ്പ മെത്രാനായിരുന്ന പെറുവിലെ രൂപതയില്‍, സ്വന്തം കൈകൊണ്ട് ദൈവാലയം നിര്‍മിച്ച് വൈദികന്‍

    ലിയോ 14 ാമന്‍ മാര്‍പാപ്പ മെത്രാനായിരുന്ന പെറുവിലെ രൂപതയില്‍, സ്വന്തം കൈകൊണ്ട് ദൈവാലയം നിര്‍മിച്ച് വൈദികന്‍0

    ലിയോ 14 ാമന്‍ മാര്‍പാപ്പ മെത്രാനായിരുന്ന പെറുവിലെ ചിക്ലായോ രൂപതയിലെ ദരിദ്ര പ്രദേശത്ത് സ്വന്തം കൈകൊണ്ട് ഒരു ദൈവാലയം തന്നെ നിര്‍മിക്കുന്ന തിരക്കിലാണ് ഫാ. ജാവിയര്‍ കാജുസോള്‍ വില്ലെഗാസ്.  സ്പാനിഷ് മിഷനറിമാര്‍ അമേരിക്കയിലേക്ക് വന്നപ്പോള്‍, അവര്‍ വാസ്തുശില്പികളും എഞ്ചിനീയര്‍മാരുമായ വൈദികരെ കൊണ്ടുവന്നതിന്റെയും അവര്‍ സ്വന്തം കൈകൊണ്ട് ദൈവാലയങ്ങള്‍ നിര്‍മിച്ചതിന്റെയും ചരിത്രം പഠിച്ചതാണ് ഈ ദൈവാലയ നിര്‍മിതിക്ക് അദ്ദേഹത്തിന് പ്രേരണയായത്. ഒരു റെക്ടറി ഇല്ലാത്ത ഒരു ഇടവകയില്‍ റെക്ടറി പണിതുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആരംഭം.  ഒരു നിര്‍മാണ തൊഴിലാളിയില്‍നിന്ന് നിര്‍മാണത്തിന്റെ

  • നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ക്ക് ദിവ്യകാരുണ്യത്തിലെ  യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠനറിപ്പോര്‍ട്ട്

    നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ക്ക് ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠനറിപ്പോര്‍ട്ട്0

    വാഷിംഗ്ടണ്‍ ഡിസി: നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നത് ഉള്‍പ്പടെ പരമ്പരാഗത ആരാധനാ അനുഭവങ്ങളുള്ള കത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യത്തിലെ  യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠനറിപ്പോര്‍ട്ട്. ദിവ്യകാരുണ്യം യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥശരീരവും രക്തവുമാണെന്ന  കത്തോലിക്കരുടെ ബോധ്യത്തെക്കുറിച്ച് നതാലി എ. ലിന്‍ഡെമാന്‍ പ്രസിദ്ധീകരിച്ച ജേണല്‍ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് പുറമെ ദിവ്യകാരുണ്യ ആരാധന നടത്തുന്ന ദൈവാലയങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുത്തു വരുന്നവരിലും ദിവ്യകാരുണ്യത്തെ കുമ്പിട്ടാരാധിച്ച് കടന്നുപോകുന്ന പാരമ്പര്യം കണ്ട് വളര്‍ന്നവരിലും ദിവ്യകാരുണ്യം യേശുവിന്റെ തിരുശരീരരക്തങ്ങള്‍ തന്നെയാണെന്ന ബോധ്യം കൂടുതലാണെന്ന് ലേഖനം അടിവരയിടുന്നു.

  • ദൈവത്തെ സേവിക്കുന്ന വ്യക്തി സമ്പത്തിന്റെ (അടിമത്വത്തില്‍) നിന്ന് മുക്തനാകുന്നു; എന്നാല്‍ സമ്പത്തിനെ സേവിക്കുന്നവന്‍ അതിന്റെ അടിമയായി മാറുന്നു: ലിയോ 14 ാമന്‍ പാപ്പ

    ദൈവത്തെ സേവിക്കുന്ന വ്യക്തി സമ്പത്തിന്റെ (അടിമത്വത്തില്‍) നിന്ന് മുക്തനാകുന്നു; എന്നാല്‍ സമ്പത്തിനെ സേവിക്കുന്നവന്‍ അതിന്റെ അടിമയായി മാറുന്നു: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: പണവും വിഭവങ്ങളും പൊതുനന്മയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കണമെന്നും  ജനങ്ങളെ നശിപ്പിക്കുന്ന ആയുധങ്ങള്‍ നിര്‍മിക്കാനോ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന  സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനോ ഉപയോഗിക്കരുതെന്നും ആഹ്വാനം ചെയ്ത് ലിയോ 14  ാമന്‍ പാപ്പ. ഞായറാഴ്ച വിശുദ്ധ അന്നയുടെ നാമത്തിലുള്ള ഇടവക ദൈവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേയും, സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലും സമ്പത്തിനോടും ഭൗതിക വസ്തുക്കളോടുമുള്ള തങ്ങളുടെ ബന്ധത്തെക്കുറിച്ച് വിചിന്തനം ചെയ്യുവാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവത്തെ സേവിക്കുന്ന വ്യക്തി സമ്പത്തിന്റെ (അടിമത്വത്തില്‍) നിന്ന് മുക്തനാകുമ്പോള്‍

  • അഖണ്ഡജപമാലയുമായി ജീവന്‍ സംരക്ഷണ സമിതി

    അഖണ്ഡജപമാലയുമായി ജീവന്‍ സംരക്ഷണ സമിതി0

    കൊല്ലം: ജീവന്‍ സംരക്ഷണ സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ കൊല്ലം ബിഷപ്‌സ് ഹൗസില്‍ ആരംഭിച്ച  അഖണ്ഡജപമാല കൊല്ലം രൂപതാധ്യക്ഷന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു. തിന്മയെ അതിജീവിക്കുവാനുള്ള പ്രധാനമാര്‍ഗം പ്രാര്‍ത്ഥനയാണെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധിയെ മുറുകെപ്പിടിച്ചു മുന്നോട്ട് പോകാന്‍ സഭക്ക് കഴിയണം.  ധാര്‍മ്മികത നഷ്ടമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് പുതിയ തലമുറ കടന്നുപോകുന്നത്. സുഖം മാത്രം ലക്ഷ്യം വെക്കുന്ന മനുഷ്യര്‍ തിന്മയെ മുറുകെപ്പിടിക്കുകയാണ്. ലിയോ പതിനാലാമന്‍ പാപ്പയുടെ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു സഭയ്ക്കും മാര്‍പാപ്പയ്ക്കും കൊല്ലം രൂപതക്കും,

  • മാര്‍ത്തോമ്മാ ആശ്രമഭൂമിയിലെ കയ്യേറ്റം അപലപനീയം

    മാര്‍ത്തോമ്മാ ആശ്രമഭൂമിയിലെ കയ്യേറ്റം അപലപനീയം0

    കൊച്ചി: കളമശേരി മാര്‍ത്തോമ്മാ ആശ്രമത്തിന്റെ ഭൂമിയില്‍ ചിലര്‍ അതിക്രമച്ചു കയറിയത് അപലപനീയമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. കുറ്റവാളികള്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. അതേസമയം ഈ അതിക്രമത്തെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കായി ചിലര്‍ ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് തിരിച്ചറിയണമെന്നും ജാഗ്രതാ കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. പ്രശ്‌നത്തില്‍ ആശ്രമത്തിന്റെ നിലപാടുകള്‍ക്കും നടപടികള്‍ക്കും ജാഗ്രതാ കമ്മീഷന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സംഭവം ഉണ്ടായതു മുതല്‍ ഇതൊരു വര്‍ഗീയ സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ചിലരുടെ പ്രചാരണം. വര്‍ഷങ്ങളായി

  • മാര്‍ ജേക്കബ് തൂങ്കുഴി ഇനി ദീപ്തസ്മരണ

    മാര്‍ ജേക്കബ് തൂങ്കുഴി ഇനി ദീപ്തസ്മരണ0

    കോഴിക്കോട്: ആര്‍ച്ചുബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി ഇനി ജനഹൃദയങ്ങളിലെ ദീപ്തസ്മരണ. കോഴിക്കോട് ചേവരമ്പലത്തെ സൊസൈറ്റി ഓഫ് ക്രിസ്തുദാസി (എസ്‌കെഡി) സഭയുടെ ജനറലേറ്റിലെ ചാപ്പലില്‍ പ്രത്യേകം തയാറാക്കിയ കബറിടത്തിലായിരുന്നു സംസ്‌കാരം നടന്നത്. മാര്‍ ജേക്കബ് തൂങ്കുഴി സ്ഥാപിച്ച സന്യാസിനി സമൂഹമാണ് എസ്‌കെഡി. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കിന് ആളുകള്‍ പ്രാര്‍ത്ഥനകളോടെ അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തി. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ചായിരുന്നു ചാപ്പലില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പിലായി അന്ത്യവിശ്രമത്തിനുള്ള സ്ഥലം നിശ്ചയിച്ചത്. തന്റെ സംസ്‌കാരം ലളിതമായ രീതിയില്‍ നടത്തണമെന്നും അദ്ദേഹം വില്‍പത്രത്തില്‍ എഴുതിയിരുന്നു.

  • കര്‍ദിനാള്‍ വാന്‍ തുവാന്റെ നാമകരണനടപടികള്‍   പുനരുജ്ജീവിപ്പിക്കുന്നു

    കര്‍ദിനാള്‍ വാന്‍ തുവാന്റെ നാമകരണനടപടികള്‍ പുനരുജ്ജീവിപ്പിക്കുന്നു0

    വത്തിക്കാന്‍ സിറ്റി: വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കീഴില്‍  13 വര്‍ഷക്കാലം തടവില്‍ കഴിഞ്ഞ കര്‍ദിനാള്‍ ഫ്രാന്‍സിസ്-സേവ്യര്‍ നുയെന്‍ വാന്‍ തുവാന്റെ നാമകരണനടപടികള്‍ പുനരുജ്ജീവിപ്പിക്കുന്നു. വാന്‍ തുവാന്റെ ഇളയ സഹോദരിയും ജീവിച്ചിരിക്കുന്ന സഹോദരങ്ങളില്‍ അവസാന വ്യക്തിയുമായ എലിസബത്ത് നുയെന്‍ തി തു ഹോങ് വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.  വിയറ്റ്‌നാമീസ് കര്‍ദിനാളിന്റെ നാമകരണനടപടികളുമായി ബന്ധപ്പെട്ട് ഒരു പുതിയ വെബ് പേജ്  വത്തിക്കാന്റെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററി ആരംഭിച്ചിട്ടുണ്ട്. 13 വര്‍ഷം വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തടവുകാരനായിരുന്നു, അതില്‍ ഒമ്പത് വര്‍ഷവും

  • മിഷന്‍ലീഗ് ചിക്കാഗോ രൂപതാതല സമ്മേളനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍

    മിഷന്‍ലീഗ് ചിക്കാഗോ രൂപതാതല സമ്മേളനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ ടെക്സാസ്: ചെറുപുഷ്പ മിഷന്‍ലീഗിന്റെ ചിക്കാഗോ രൂപതാതല സമ്മേളനം ഒക്ടോബര്‍ 4നു നടക്കും. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍  ഇടവകയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. അന്നേദിവസം ഇടവകയില്‍ നടക്കുന്ന വിപുലവുമായ പരിപാടിയില്‍ ടെക്സാസ് ഒക്ലഹോമ റീജണിലെ ഇടവകയിലെ  അറുനൂറോളം ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങള്‍ പങ്കെടുക്കും. ചിക്കാഗോ രൂപതാ മെത്രാന്‍  മാര്‍ ജോയ് ആലപ്പാട്ട്  സമ്മേളനം ഉദ്ഘാടനം ചെയ്യും. റീജണിലെ ഇടവക യൂണിറ്റുകളുടെ മാര്‍ച്ചുപാസ്റ്റും മറ്റു വിവിധങ്ങളായ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ഭാരതസഭയിലെ  ഏറ്റവും വലിയ

National


Vatican

  • ടെക്‌സസിലെ പബ്ലിക് സ്‌കൂള്‍ ക്ലാസ്‌റൂമുകളില്‍ പത്തു കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിയമം വരുന്നു

    ടെക്‌സസ്: സംസ്ഥാനത്തെ എല്ലാ പബ്ലിക് സ്‌കൂള്‍ ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിന്റെ അന്തിമ പതിപ്പ് ടെക്‌സസ് ഹൗസ് പാസാക്കി,ഇത് ഗവര്‍ണറുടെ ഒപ്പിനായി സമര്‍പ്പിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വിശ്വാസം തിരികെ കൊണ്ടുവരാനുള്ള ടെക്‌സസിന്റെ സമീപ വര്‍ഷങ്ങളിലെ നീക്കത്തിന്റെ പ്രതിഫലനമാണ് പുതിയ നിയമനിര്‍മ്മാണം. സെനറ്റര്‍ ഫില്‍ കിംഗ് (ആര്‍വെതര്‍ഫോര്‍ഡ്) ആണ് ബില്‍ സ്‌പോണ്‍സര്‍ ചെയ്തത്. ബില്ലില്‍ പത്ത് കല്‍പ്പനകളുടെ 16 ബൈ 20 ഇഞ്ച് വലുപ്പമുള്ള ഒരു പോസ്റ്റര്‍ എല്ലാ ക്ലാസ് മുറികളിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.

  • ആയിരക്കണക്കിന് ജൂതന്മാരുടെ ജീവന്‍ രക്ഷിച്ച വാഴ്ത്തപ്പെട്ട യൂലിയു ഹൊസ്സുവിനെ അനുസ്മരിച്ച് വത്തിക്കാന്‍

    വത്തിക്കാന്‍: നാസി കൂട്ടക്കൊലക്കിടെ ഒട്ടേറെ ജൂതന്മാരുടെ ജീവന്‍ രക്ഷിച്ച ഗ്രീസ്‌കത്തോലിക്കാ കര്‍ദിനാള്‍ വാഴ്ത്തപ്പെട്ട യൂലിയു ഹൊസ്സുവിന്റെ രക്ത സാക്ഷിത്വത്തെയും, ധീരതയെയും അനുസ്മരിച്ചുകൊണ്ട് ജൂണ്‍ 2 നു സിസ്‌റ്റൈന്‍ ചാപ്പലില്‍ അനുസ്മരണ ചടങ്ങ് നടത്തി. 1940-1944 കാലഘട്ടത്തില്‍ നാസികള്‍ തടങ്കല്‍പ്പാളയങ്ങളിലേക്ക് ജൂതന്മാരെ നാടുകടത്തിയപ്പോള്‍ ട്രാന്‍സില്‍വാനിയയില്‍ നിന്ന് ജൂതന്മാരെ പിന്തുണയ്ക്കുന്നതിനും രക്ഷിക്കുന്നതിനും വാഴ്ത്തപ്പെട്ട യൂലിയു ധീരമായി നേതൃത്വം നല്കി. ഗ്രീക്ക് കത്തോലിക്കരെ നിര്‍ബന്ധമായി റൊമാനിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലേക്ക് മാറ്റുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോടുള്ള എതിര്‍പ്പിനൊടുവില്‍ 1948ല്‍ അദ്ദേഹത്തെ

  • റഷ്യയോട് സമാധാനത്തിനഭ്യർത്ഥിച്ച് മാർപാപ്പ: പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി.

    വത്തിക്കാൻ: ബുധനാഴ്ച ഉച്ചതിരിഞ്ഞ് മാർപ്പാപ്പ ലിയോ XIV-നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ടെലിഫോൺ സംഭാഷണം നടത്തി. കക്ഷികൾക്കിടയിൽ നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും, സംഘർഷത്തിന് പരിഹാരങ്ങൾ തേടുന്നതിനും സംഭാഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് സമാധാനത്തിന് അനുകൂലമായ ഒരു നടപടി സ്വീകരിക്കാൻ മാർപ്പാപ്പ റഷ്യയോട് അഭ്യർത്ഥിച്ചു. യുക്രെയ്‌നിലെ യുദ്ധം, മാനുഷിക പ്രശ്നങ്ങൾ, അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ആവശ്യകത എന്നിവയെക്കുറിച്ചായിരുന്നു പ്രധാനമായും ആശയവിനിമയം നടത്തിയതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പ്രസ്താവനയിൽ പറഞ്ഞു. തടവുകാരുടെ കൈമാറ്റത്തിനായുള്ള പ്രവർത്തനങ്ങൾ മുൻനിരയിൽ തുടരുമ്പോൾ, സമാധാനത്തിനയുള്ള ബൊളോണയുടെ ആർച്ച് ബിഷപ്പ്, കാർഡിനാൾ മാറ്റിയോ മരിയ സുപ്പിയുടെ പരിശ്രമങ്ങളെ  മാർപ്പാപ്പ അംഗീകരിച്ചു. തങ്ങൾ പങ്കിടുന്ന  ക്രിസ്തീയ

  • ജൂണ്‍ മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം- ‘ലോകം  അനുകമ്പയില്‍ വളരട്ടെ’

    വത്തിക്കാന്‍ സിറ്റി: പരമ്പരാഗതമായി യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിക്ക് സമര്‍പ്പിച്ചിരിക്കുന്ന ജൂണ്‍ മാസത്തില്‍ ലിയോ 14-ാമന്‍ പാപ്പയുടെ പേപ്പസിയിലെ ആദ്യ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗം പുറത്തുവിട്ടു.  ‘ലോകം അനുകമ്പയില്‍ വളരട്ടെ’ എന്നതാണ്  ദി പോപ്പ് വീഡിയോയിലൂടെ പുറത്തിറക്കിയ പാപ്പയുടെ ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം. ‘നമ്മള്‍ ഓരോരുത്തരും യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും അവിടുത്തെ ഹൃദയത്തില്‍ നിന്ന് ലോകത്തോട് കരുണ കാണിക്കാന്‍ പഠിക്കാനും വേണ്ടി’ ലിയോ പാപ്പ നടത്തുന്ന പ്രാര്‍ത്ഥനയോടെയാണ് വീഡിയോ ആരംഭിക്കുന്നത്.  തുടര്‍ന്ന്  താഴെ നല്‍കിയിരിക്കുന്ന തിരുഹൃദയത്തോടുള്ള

  • രണ്ടാം ലോകമഹായുദ്ധത്തില്‍ രക്തസാക്ഷികളായ  15 പോളിഷ് സന്യാസിനിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

    വാര്‍സോ/ പോളണ്ട്: വടക്കുകിഴക്കന്‍ പോളണ്ടിലെ ബ്രാനിയോയില്‍ നടന്ന ചടങ്ങില്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ രക്തസാക്ഷികളായ 15 പോളിഷ് സന്യാസിനിമാരെ  വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വിശുദ്ധ കാതറിന്റെ നാമധേയത്തിലുള്ള സന്യാസിനിസഭയിലെ അംഗങ്ങളാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത്, ക്രൂരമായപീഡനങ്ങള്‍ക്ക് ഇരയായി  ജീവന്‍ നല്‍കിയ ഈ സന്യാസിനിമാര്‍. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റും  പേപ്പല്‍ പ്രതിനിധിയുമായ കര്‍ദിനാള്‍ മാര്‍സെല്ലോ സെമെറാരോ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ദിവ്യബലിക്ക് കാര്‍മികത്വം വഹിച്ചു. ഇന്ന് നമ്മുടെ സമൂഹത്തില്‍ വ്യാപകമായി കാണപ്പെടുന്ന വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും സംസ്‌കാരത്തെ സഹിഷ്ണുതയിലൂടെ നേരിടാമെന്ന് സിസ്റ്റര്‍

  • കുടുംബത്തിലെ ഐക്യം ഏറ്റവും വലിയ നന്മ: ലിയോ 14-ാമന്‍ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: നമുക്ക് ആഗ്രഹിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മയാണ് കുടുംബത്തിലെ ഐക്യമെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശിമുത്തച്ഛന്‍മാരുടെയും വയോധികരുടെയും ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിമധ്യേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ജൂബിലിയുടെ ഭാഗമായി ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന ആഘോഷകരമായ വിശുദ്ധ കുര്‍ബാനയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. കുടുംബങ്ങള്‍ മനുഷ്യരാശിയുടെ ഭാവി നിശ്ചയിക്കുന്ന ഇടങ്ങളാണെന്ന്  പാപ്പ പറഞ്ഞു.  നമ്മുടെ കുടുംബങ്ങളിലും നമ്മള്‍ താമസിക്കുന്ന, ജോലി ചെയ്യുന്ന, പഠിക്കുന്ന സ്ഥലങ്ങളിലും  ഐക്യം കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. ലോകത്തിന്

Magazine

Feature

Movies

  • വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുന്ന ക്രൈസ്തവരില്‍ 72 ശതമാനവും നൈജീരിയയില്‍

    വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുന്ന ക്രൈസ്തവരില്‍ 72 ശതമാനവും നൈജീരിയയില്‍0

    ലണ്ടന്‍: ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ക്രൈസ്തവരില്‍ 72 ശതമാനവും നൈജീരിയയില്‍. ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഓപ്പണ്‍ ഡോഴ്‌സ്’ 2026-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ്  ഈ ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും 4,849 ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു. ഇതില്‍ 3,490 കൊലപാതകങ്ങളും നടന്നത് നൈജീരിയയിലാണ്. നൈജീരിയയിലെ വടക്കന്‍ മേഖലകളിലും മധ്യമേഖലകളിലും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളും സായുധ സംഘങ്ങളും നടത്തുന്ന ആക്രമണങ്ങളാണ് മരണസംഖ്യ ഉയരാന്‍ കാരണം. ക്രൈസ്തവ പുരോഹിതരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും

  • സമുദായത്തെ വളര്‍ത്താനുള്ള ജാഗ്രത ഉണ്ടാകണം

    സമുദായത്തെ വളര്‍ത്താനുള്ള ജാഗ്രത ഉണ്ടാകണം0

    ചങ്ങനാശേരി: സമുദായത്തെ വളര്‍ത്തിയെടുക്കാനുള്ള വലിയ ജാഗ്രത നമുക്കുണ്ടാകണമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. സീറോമലബാര്‍ സഭ പ്രഖ്യാപിച്ചിരിക്കുന്ന സമുദായ ശക്തീകരണവര്‍ഷം 2026ന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ (കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ ഓഡിറ്റോറിയത്തില്‍) സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെയും സമൂഹത്തിന്റെയും നന്മകളെക്കുറിച്ചു ചിന്തിക്കാന്‍ സമുദായശക്തീകരണ വര്‍ഷത്തില്‍ സാധിക്കണം. സമുദായ ശക്തീകരണം മറ്റാര്‍ക്കും എതിരല്ല. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ചു സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി. കമ്മീഷന്‍

  • പ്രസിദ്ധീകരിക്കാത്ത ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് തന്ത്രമാക്കാനുള്ള നീക്കത്തിനെതിരെ സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ്

    പ്രസിദ്ധീകരിക്കാത്ത ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് തന്ത്രമാക്കാനുള്ള നീക്കത്തിനെതിരെ സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ്0

    ഇടുക്കി: പ്രസിദ്ധീകരിക്കാത്ത ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് തന്ത്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്എംവൈഎം) സംസ്ഥാന സമിതി. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദ്ദേശങ്ങളും നടപ്പിലാക്കി എന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നയം തികച്ചും  സമുദായിക വിരുദ്ധമാണെന്ന് എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് അലക്‌സ് തോമസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍പോലും സര്‍ക്കാര്‍ ഇത് വരെ തയ്യാറായിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലേറെയും നടപ്പാക്കി കഴിഞ്ഞു, ബാക്കി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?