Follow Us On

01

August

2025

Friday

Latest News

  • ഓസ്ട്രിയയിലെ സ്‌കൂള്‍ വെടിവയ്പ്പില്‍  കൊല്ലപ്പെട്ടവര്‍ക്കായി പാപ്പയുടെ പ്രാര്‍ത്ഥന

    ഓസ്ട്രിയയിലെ സ്‌കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്കായി പാപ്പയുടെ പ്രാര്‍ത്ഥന0

    വിയന്ന/ഓസ്ട്രിയ: ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ഹൈസ്‌കൂളില്‍ നടന്ന കൂട്ട വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാര്‍പാപ്പ അതിയായ ദു:ഖവും വേദനയും രേഖപ്പെടുത്തി. ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച്‌  മാര്‍പാപ്പ കൊല്ലപ്പെട്ടവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. ജൂണ്‍ 10-ന് മുന്‍ വിദ്യാര്‍ത്ഥിയായ 21 വയസുള്ള യുവാവ് സ്‌കൂളിനുള്ളില്‍ തോക്കുമായെത്തി നടത്തിയ ആക്രമണത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തത്. ഇത് ഓസ്ട്രിയയുടെ ചരിത്രത്തില്‍ നടന്ന അതിദാരുണമായ അക്രമങ്ങളില്‍ ഒന്നാണ്. ‘എന്റെ ചിന്തകള്‍ ഓസ്ട്രിയയിലെ കുടുംബങ്ങളോടും,

  • ജപമാല ആത്മീയ നവീകരണത്തിനുള്ള ഉപകരണം;നോക്കിലെ ദിവ്യബലിയില്‍ ബിഷപ് ഡൊണാള്‍ പറഞ്ഞത്

    ജപമാല ആത്മീയ നവീകരണത്തിനുള്ള ഉപകരണം;നോക്കിലെ ദിവ്യബലിയില്‍ ബിഷപ് ഡൊണാള്‍ പറഞ്ഞത്0

    ഡബ്ലിന്‍/അയര്‍ലണ്ട്: ആധുനിക ലോകത്തിലെ ആഴത്തിലുള്ള ആത്മീയ നവീകരണത്തിനും മിഷനറി ഇടപെടലിനുമുള്ള പരിവര്‍ത്തനാത്മക ഉപകരണമാണ് ജപമാലയെന്ന് ബിഷപ് ഡൊണാള്‍ മക്കൗണ്‍. അയര്‍ലണ്ടിലെ നോക്കില്‍ നടന്ന ജപമാല റാലിയോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിയില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്. നമ്മള്‍ ഭ്രാന്തമായ വേഗത്തിന്റെ യുഗത്തിലാണ് ജീവിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. വേഗത പ്രധാനമാണ്. ശ്രദ്ധാപരിധികള്‍ കൂടുതല്‍ കുറവാണ്. കേള്‍ക്കല്‍ കുറവാണ്. ഈ സാംസ്‌കാരിക തിടുക്കത്തിനുള്ള ഒരു മറുമരുന്നായി ജപമാല സ്വീകരിക്കാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. മറിയത്തെപ്പോലെ പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ക്ക് തുറന്നവരാക്കാന്‍ജപമാലക്ക് കഴിയുമെന്ന് ബിഷപ് പറഞ്ഞു.

  • മാര്‍പാപ്പയ്ക്ക് പ്രൈമറി സ്‌കൂള്‍ കുരുന്നുകളുടെ സ്‌നേഹപ്പുതപ്പ്!

    മാര്‍പാപ്പയ്ക്ക് പ്രൈമറി സ്‌കൂള്‍ കുരുന്നുകളുടെ സ്‌നേഹപ്പുതപ്പ്!0

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയ്ക്ക് തന്റെ ഔദ്യോഗിക പത്രികകള്‍ കൈമാറാനെത്തിയ പുതിയ ഓസ്ട്രേലിയന്‍ അംബാസഡര്‍ കീത്ത് പിറ്റ്  ആദ്യ കൂടിക്കാഴ്ചയില്‍  നല്‍കിയത് അവിസ്മരണീയമായ ഒരു സമ്മാനം – ബ്രിസ്‌ബെയ്‌നിലെ ചെറു പട്ടണമായ ടാനം സാന്‍ഡ്സിലുള്ള സെന്റ് ഫ്രാന്‍സിസ് കാത്തലിക് പ്രൈമറി സ്‌കൂളിലെ കുരുന്നുകള്‍ വരച്ച ചിത്രങ്ങളടങ്ങിയ ഒരു കൊച്ചു പുതപ്പ്! റോമിലേക്ക് കൊണ്ടുവന്ന ക്വില്‍റ്റില്‍ ഓസ്ട്രേലിയയില്‍ പൊതുവേ കാണപ്പെടുന്ന മൃഗങ്ങളെയെല്ലാം തന്നെ കുട്ടികള്‍ വരച്ചിരുന്നു! കംഗാരുകള്‍, ഗോണകള്‍, മാഗ്പികള്‍, കൂക്കബുറകള്‍ എന്നിങ്ങനെ കുട്ടിക്കൂറുമ്പന്മാര്‍ വരച്ച ചിത്രങ്ങളടങ്ങിയ ക്വില്‍റ്റ് പാപ്പ

  • മതസ്വാതന്ത്ര്യവും നീതിയും ലഭ്യമാക്കണം: ഒഡീഷയിലെ ക്രൈസ്തവര്‍ ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു

    മതസ്വാതന്ത്ര്യവും നീതിയും ലഭ്യമാക്കണം: ഒഡീഷയിലെ ക്രൈസ്തവര്‍ ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു0

    ഭുവനേശ്വര്‍/ഒഡീഷ: ഒഡീഷയിലെ  30 തോളം ജില്ലകളിലെ ക്രൈസ്തവര്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്തി.  മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും, ക്രൈസ്തവ സമൂഹത്തിനെതിരെ തുടരുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ നേരിടുന്ന വിവേചനം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് നാഷണല്‍ ക്രിസ്ത്യന്‍ ഫ്രണ്ടിന്റെ (എന്‍സിഎഫ്)  നേതൃത്വത്തില്‍ ക്രൈസ്തവര്‍  പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കളക്ടര്‍മാര്‍ക്ക് നിവേദനം സമര്‍പ്പിച്ചുകൊണ്ടാണ് പ്രതിഷേധപ്രകടനം അവസാനിപ്പിച്ചത്. ഒഡീഷയിലെ ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറില്‍ ഒഡീഷയിലെ യുണൈറ്റഡ് ബിലീവേഴ്സ് കൗണ്‍സില്‍ നെറ്റ്വര്‍ക്ക്

  • ഇന്ത്യന്‍ വൈദികനായ ഫാ. ടെറന്‍സ് അബ്രാഞ്ചസ് ഫിലിപ്പൈന്‍സിലെ ഫാമിലി റോസറി ക്രൂസേഡ് ദേശീയ ഡയറക്ടര്‍

    ഇന്ത്യന്‍ വൈദികനായ ഫാ. ടെറന്‍സ് അബ്രാഞ്ചസ് ഫിലിപ്പൈന്‍സിലെ ഫാമിലി റോസറി ക്രൂസേഡ് ദേശീയ ഡയറക്ടര്‍0

    മനില/ഫിലിപ്പൈന്‍സ്:  ഗോവയില്‍ നിന്നുള്ള കത്തോലിക്കാ വൈദികനും ഹോളിക്രോസ് സഭയുടെ ദക്ഷിണേന്ത്യന്‍ പ്രവിശ്യയിലെ അംഗവുമായ ഫാ. ടെറന്‍സ് അബ്രാഞ്ചസിനെ  ഫിലിപ്പൈന്‍സിലെ ഫാമിലി റോസറി ക്രൂസേഡിന്റെ ദേശീയ ഡയറക്ടറായി നിയമിച്ചു. 2019 മുതല്‍ 2025 മെയ് 31 വരെ ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ച ഫാ. വില്‍സണ്‍ തോപ്പിലാന്റെ പിന്‍ഗാമിയായാണ് അദ്ദേഹം നിയമിതനായത്. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി ഹോളിക്രോസ് സഭയുടെ സെമിനാരിയില്‍ പ്രവേശിച്ച ഫാ. ടെറന്‍സ് പൂനെയിലുള്ള ജ്ഞാന-ദീപ സര്‍വകലാശാലയിലാണ് തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചത്. 2014-ല്‍ വൈദികനായി അഭിഷിക്തനായി.  തുടര്‍ന്ന്  മുംബൈയിലെ

  • കത്തോലിക്കാ വിരുദ്ധ പ്രതിഷേധം; ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കണം

    കത്തോലിക്കാ വിരുദ്ധ പ്രതിഷേധം; ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കണം0

    വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ നടക്കുന്ന 36 ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍. തീര്‍ത്ഥാടനം നടക്കുന്ന വിവിധ സ്ഥലങ്ങളില്‍ കത്തോലിക്ക വിരുദ്ധ പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ദിനമായ ജൂണ്‍ 22-ന് തീര്‍ത്ഥാടനം സമാപിക്കും. ആദ്യ ആഴ്ച മുതല്‍ തിര്‍ത്ഥാടനത്തില്‍ കത്തോലിക്കാ വിരുദ്ധ പ്രതിഷേധക്കാരുടെ സാന്നിധ്യമുണ്ട്. ഈ സാഹചര്യത്തില്‍ ‘വിശ്വാസികള്‍ അവിടെ ഉണ്ടായിരിക്കണം. യേശുവിനു വേണ്ടി നമ്മള്‍ പ്രത്യക്ഷപ്പെടണം,’

  • ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകുക; പൊന്തിഫിക്കല്‍ നയതന്ത്രപ്രതിനിധികളോട് ലിയോ    14 ാമന്‍  പാപ്പ

    ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകുക; പൊന്തിഫിക്കല്‍ നയതന്ത്രപ്രതിനിധികളോട് ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പായുടെ പ്രതിനിധികളായി വിവിധ നാടുകളില്‍ സേവനമനുഷ്ഠിക്കുന്ന അപ്പസ്‌തോലിക് നുണ്‍ഷ്യോമാരുമായും മറ്റ് നയതന്ത്രപ്രതിനിധികളുമായും ലിയോ 14 ാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി. പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രജ്ഞര്‍ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മാതൃക ലോകത്തിന് നല്‍കുന്നുവെന്ന് പാപ്പ പറഞ്ഞു. പാപ്പായുടെ പ്രതിനിധി  ഏറ്റവും ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ പോലും ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകണമെന്ന് പാപ്പ പറഞ്ഞു.  നിങ്ങളുടെ മുന്നിലുള്ളവരുടെ കണ്ണിലേക്ക് നോക്കാന്‍ കഴിയണം. അവരുമായി യഥാര്‍ത്ഥ ബന്ധങ്ങള്‍ സൃഷ്ടിക്കണം. ഒരു നേതാവ് എന്നതിലുപരി സേവകനാകാന്‍ തയാറാകണം. അങ്ങനെ ചെയ്യാന്‍ കഴിയണമെങ്കില്‍, പത്രോസിനുണ്ടായിരുന്ന

  • വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറി നവീകരിക്കുന്നു: 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ ഡിജിറ്റലാക്കും

    വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറി നവീകരിക്കുന്നു: 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ ഡിജിറ്റലാക്കും0

    വത്തിക്കാന്‍ സിറ്റി: മനുഷ്യരാശിയുടെ പുസ്തകശേഖരത്തില്‍ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിയുടെ 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ പുനഃസ്ഥാപിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കുന്ന പദ്ധതിക്ക് രൂപം നല്‍കി. കോള്‍നാഗി ഫൗണ്ടേഷനാണ് ഇതുമായി ബന്ധപ്പെട്ട കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതുല്യമായ രേഖകള്‍ സംരക്ഷിക്കാനും ഈ  പുസ്തകശേഖരം ഗവേഷകര്‍ക്ക്   ഡിജിറ്റലായി ലഭ്യമാക്കാനും  ഈ സംരംഭത്തിലൂടെ സാധിക്കും.  82,000-ത്തിലധികം കൈയെഴുത്തുപ്രതികളടക്കം 16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളും  വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറിയുടെ പുസ്തകശേഖരത്തില്‍ അടങ്ങിയിരിക്കുന്നു. ബോട്ടിസെല്ലിയുടെ ഡിവൈന്‍ കോമഡി ചിത്രീകരണങ്ങളുള്ള ഒരു രേഖയും സിസറോയുടെ റിപ്പബ്ലിക്കിന്റെ

  • ഏറ്റവും വലിയ തിരുഹൃദയ പതാക മുതല്‍…  മാതാവിന്റെ പതാക വരെ; എല്ലാ മാസവും  ‘കത്തോലിക്ക’പതാകകളുയര്‍ത്തി ഒരു സ്ഥാപനം

    ഏറ്റവും വലിയ തിരുഹൃദയ പതാക മുതല്‍… മാതാവിന്റെ പതാക വരെ; എല്ലാ മാസവും ‘കത്തോലിക്ക’പതാകകളുയര്‍ത്തി ഒരു സ്ഥാപനം0

    കഴിഞ്ഞ ജൂണില്‍ ലോകത്തിലെ ഏറ്റവും വലിയ തിരുഹൃദയ പതാക ഉയര്‍ത്തിയ ബവേറിയന്‍ കമ്പനി കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും വ്യത്യസ്ത കത്തോലിക്കാ പതാകകള്‍ സ്ഥാപിച്ചുകൊണ്ട് തരംഗം സൃഷ്ടിക്കുകയാണ്. 2024 ജൂണില്‍, കെന്റക്കി ആസ്ഥാനമായുള്ള ബവേറിയന്‍ വേസ്റ്റ് കമ്പനിയാണ്  തിരുഹൃദയത്തിന്റെ അച്ചടിച്ച 30 അടി ഉയരവും 50 അടി വീതിയുമുള്ള പതാക പറത്തി  വാര്‍ത്തകളില്‍ ഇടം നേടിയത്. പതാക നിര്‍മിച്ചത് ഠൃമറഎഹമഴ.െരീാ ആണ്. ഒരു കത്തോലിക്ക വിശ്വാസിയായ ജെയിംസ് ‘ജിം’ ബ്രൂഗെമാന്‍ ആണ് ബവേറിയന്‍  കമ്പനിയുടെ ഉടമ.

National


Vatican

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍. റോമിലുള്ള നാലു മേജര്‍ ബസിലിക്കകളില്‍ ഒന്നാണ് പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളി. വത്തിക്കാന്‍ പുറത്തുവിട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒസ്യത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമായി നിര്‍ദേശിക്കുന്നുണ്ട്. പള്ളിയില്‍ വണങ്ങപ്പെടുന്ന, വിശുദ്ധ ലൂക്കാ സുവിശേഷകന്‍ വരച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ‘റോമിന്റെ സംരക്ഷകയായ മറിയം’ എന്ന ചിത്രത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധഭക്തി പുലര്‍ത്തിയിരുന്നു. 2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് 24 മണിക്കൂറിനകം അദ്ദേഹം പള്ളിയിലെത്തി മാതാവിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥന

  • ലോകത്തിന്റെ മന:സാക്ഷി  യാത്രയായി : ആര്‍ച്ചുബിഷപ്  ഡോ. ജോസഫ്    കളത്തിപ്പറമ്പില്‍

    ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ (വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത) ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ വേര്‍പിരിയുമ്പോള്‍ ഓര്‍ക്കുന്നു, ലാളിത്യം ആയിരുന്നു പാപ്പയുടെ മുഖമുദ്ര. പെരുമാറ്റത്തിലും സംസാരത്തിലും സാധാരണക്കാരന്‍. എല്ലാവരോടും ഇടപഴകുന്ന, സംസാരിക്കുന്ന വ്യക്തി. 2013 മാര്‍ച്ച് മാസം 13നാണ് പുതിയ പാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. അന്ന് വത്തിക്കാന്‍ ചത്വരത്തില്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നവര്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവനും പത്രോസിന്റെ പിന്‍ഗാമിയുമായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ മെത്രാപ്പോലീത്തയായ ഹോര്‍ഹെ മരിയോ ബെര്‍ഗോളിയോയുടെ പേര്‍ പ്രഖ്യാപിച്ചു. ഈ സമയം അവിടെ

  • ഫ്രാന്‍സിസ് മാര്‍പാപ്പ പിതാവിന്റെ സന്നിധിയിലേക്ക്  മടങ്ങി

    വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ(88) ദൈവപിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി. അപ്പോസ്‌തോലിക്ക് ചേംബറിന്റെ കാമര്‍ലെങ്കോ, കര്‍ദിനാള്‍ കെവിന്‍ ഫാരെലാണ് കാസ സാന്ത മാര്‍ത്തയില്‍ നിന്ന് പാപ്പയുടെ വിയോഗം ലോകത്തെ അറിയിച്ചത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ തോതിലുള്ള പുരോഗതി ഉണ്ടായതിനെതുടര്‍ന്ന് വിശുദ്ധവാരത്തിലെ വിവിധ പൊതുപരിപാടികളില്‍ പാപ്പ പങ്കുചേര്‍ന്നിരുന്നു. 2013 ഏപ്രില്‍ 13നാണ് ആഗോളസഭയുടെ 266-ാം മാര്‍പാപ്പയായി മാരിയോ ബെര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെട്ടത്.  

  • ഇറാഖി കുര്‍ദിസ്ഥാനിലെ ക്രിസ്ത്യാനികള്‍ എക്യുമെനിക്കല്‍ ഓശാന ഘോഷയാത്ര നടത്തി

    അങ്കാവ: ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലെ എര്‍ബിലിന്റെ പ്രാന്തപ്രദേശമായ അങ്കാവയിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ ഓശാന ഘോഷയാത്രയില്‍ അവരുടെ വിശ്വാസത്തിനും എക്യുമെനിക്കല്‍ ഐക്യത്തിനും സാക്ഷ്യം വഹിക്കാന്‍ ഒത്തുകൂടി. എര്‍ബിലിലെ കല്‍ദായ കത്തോലിക്കാ അതിരൂപതയുടെ മതബോധന സമിതി സംഘടിപ്പിച്ച ഈ പരിപാടി, ‘അത്യുന്നതങ്ങളില്‍ ഹോസാന, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചത്. കിഴക്കന്‍ അസീറിയന്‍ സഭയുടെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പാത്രിയാര്‍ക്കല്‍ കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര, കല്‍ദായ കത്തോലിക്കാ വിശ്വാസികളുടെ പുണ്യസ്ഥലമായ മാര്‍ ഏലിയയുടെ ചരിത്രപ്രസിദ്ധമായ

  • സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഓശാന ആശംസകളോടെ തീര്‍ത്ഥാടകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ

    വത്തിക്കാന്‍ സിറ്റി: ഓശാന ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഫ്രാന്‍സിസ് പാപ്പ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തി, കര്‍ത്താവിന്റെ പീഡാനുഭവത്തിനായുള്ള ദിവ്യബലിയുടെ സമാപനത്തില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരെ വ്യക്തിപരമായ ആശംസകളോടെ ആനന്ദിപ്പിച്ചു. പരിശുദ്ധ പിതാവിനെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ ലിയോനാര്‍ഡോ സാന്‍ഡ്രിയാണ് ദിവ്യബലിക്ക് നേതൃത്വം നല്‍കിയതെങ്കിലും, അന്തിമ അനുഗ്രഹത്തിന് തൊട്ടുപിന്നാലെ ഫ്രാന്‍സിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന് പുറത്തുവന്നു. വീല്‍ചെയറില്‍, അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും ‘ഹാപ്പി ഓശാനയും ഹാപ്പി ഹോളി വീക്കും’ എന്ന ഹൃദയംഗമമായ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

  • അത്ഭുതകരം, അസാധാരണം ഈ കൂടിക്കാഴ്ച!

    94-ാം വയസില്‍ രോഗികളുടെ ജൂബിലി ആഘോഷത്തിനായി നേപ്പിള്‍സില്‍ നിന്ന് റോമിലേക്ക് യാത്ര ചെയ്യുമ്പോള്‍, സിസ്റ്റര്‍ ഫ്രാന്‍സെസ്‌കയ്ക്ക് ഒരേ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ- സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നുപോകണം, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം, അങ്ങനെ പൂര്‍ണദണ്ഡവിമോചനം പ്രാപിക്കണം. ഏതാണ്ട് അന്ധയായ, വീല്‍ചെയറില്‍, മാത്രം സഞ്ചരിക്കുന്ന സിസ്റ്റര്‍ ഫ്രാന്‍സെസ്‌കയുടെ അതേ ലക്ഷ്യത്തോടെ മറ്റൊരാളും അതേ സമയം തന്നെ അവിടെ എത്തിയിരുന്നു. വിശുദ്ധ പത്രോസിന്റെ മൃതകുടീരത്തിനു സമീപം സിസ്റ്റര്‍ നിശബ്ദമായി പ്രാര്‍ത്ഥിക്കുമ്പോള്‍,  ഒരു ചെറിയ കൂട്ടം ആളുകള്‍

Magazine

Feature

Movies

  • ഖത്തറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

    ഖത്തറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു0

    ദോഹ: ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദൈവാ ലയത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം നടത്തി. വിശുദ്ധ കുര്‍ബാനയ്ക്കു അസിസ്റ്റന്റ് വികാരി ഫാ. ജോയ്‌സണ്‍ ഇടശേരി ഒഎഫ്എം ക്യാപ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. കുര്യാക്കോസ് കൊള്ളാപ്പിള്ളില്‍ തിരുനാള്‍ സന്ദേശം നല്‍കി. ഫാ. തോമസ് പൊരിയത്  ഒഎഫ്എം ക്യാപ്  പ്രദക്ഷിണത്തിന്  നേതൃത്വം നല്‍കി. ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേ ഷിപ്പ് വണങ്ങി വിശ്വാസികള്‍ അനുഗ്രഹം പ്രാപിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്‌നേഹവിരുന്നും

  • മിഷനറി സൊസൈറ്റി ഫോര്‍ ദ മാര്‍ജിനലൈസ്ഡ് സമൂഹം നിലവില്‍വന്നു

    മിഷനറി സൊസൈറ്റി ഫോര്‍ ദ മാര്‍ജിനലൈസ്ഡ് സമൂഹം നിലവില്‍വന്നു0

    ചെമ്പേരി: മിഷനറി സൊസൈറ്റി ഫോര്‍ ദ മാര്‍ജിലനൈസ്ഡ് (എംഎസ്എം) എന്ന അപ്പസ്‌തോലിക ജീവിതസമര്‍പ്പണ സമൂഹം നിലവില്‍വന്നു.  തലശേരി അതിരൂപതയില്‍ രൂപീകൃതമായ എംഎസ്എം സമൂഹത്തിന്റെ പ്രഖ്യാപനം ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയില്‍ തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നടത്തി. മൂന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആകാശപ്പറവകളുടെ കൂട്ടുകാരുടെയും, കോട്ടയം കേന്ദ്രമാക്കി കുട്ടികള്‍ക്കുവേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന തെരേസ്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും പ്രേഷിതരെ സംയോജിപ്പിച്ചാണ് സീറോ മലബാര്‍ സഭ തലശേരി അതിരൂപതയില്‍ എംഎസ്എം സമൂഹത്തിന്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?