Follow Us On

04

December

2025

Thursday

Latest News

  • കര്‍ഷക ദിനാചരണവും കാര്‍ഷിക സെമിനാറും

    കര്‍ഷക ദിനാചരണവും കാര്‍ഷിക സെമിനാറും0

    കോട്ടയം: ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണവും കാര്‍ഷിക സെമിനാറും നടത്തി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാ നൂര്‍,

  • കോട്ടപ്പുറം രൂപതയുടെ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

    കോട്ടപ്പുറം രൂപതയുടെ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കിഡ്‌സില്‍ രൂപത ഫെസിലിറ്റേഷന്‍ സെന്റര്‍  പ്രവര്‍ ത്തനമാരംഭിച്ചു. കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികാരി ജനറാള്‍ മോണ്‍. റോക്കി റോബി കളത്തില്‍, കിഡ്‌സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി, രൂപത ഫിനാഷ്യല്‍ അഡ്മി നിസ്‌ട്രേറ്റര്‍ ഫാ. ജോബി കാട്ടാശേരി, കോട്ടപ്പുറം രൂപത മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോയ് കല്ലറക്കല്‍, രൂപത വിശ്വാസ പരിശീലന ഡയറക്ടര്‍ ഫാ. സിജോ വേലിക്കകത്തോട്ട്, ഫാ. ജിബിന്‍ കുഞ്ഞേലുപറമ്പില്‍, കിഡ്‌സ്

  • തമിഴ്‌നാട്ടിലെ ആദ്യ കത്തോലിക്ക ഡിജിറ്റല്‍ ദിനപത്രം പുറത്തിറങ്ങി

    തമിഴ്‌നാട്ടിലെ ആദ്യ കത്തോലിക്ക ഡിജിറ്റല്‍ ദിനപത്രം പുറത്തിറങ്ങി0

    ചെന്നൈ: തമിഴ്നാട്ടിലെ ആദ്യ കത്തോലിക്ക ഡിജിറ്റല്‍ ദിനപത്രം പുറത്തിറക്കി. തമിഴ്‌നാട് കത്തോലിക്ക സഭയുടെ ഔദ്യോഗിക വാരികയായ ‘നാം വാഴ്‌വ്’-ന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ചാണ് ആദ്യത്തെ പ്രതിദിന ഇ-പത്രം പുറത്തിറക്കിയത്. തമിഴ്നാട്ടിലെ കത്തോലിക്കരുടെ ദീര്‍ഘകാല സ്വപ്നമാണ് ഇതോടെ  യാഥാര്‍ത്ഥ്യമായത്.  നാല് പേജുള്ള പ്രതിദിന പതിപ്പില്‍ വത്തിക്കാനില്‍ നിന്നുള്ള അനുദിന വാര്‍ത്തകള്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രോഗ്രാമുകള്‍, ഏഷ്യ, ഇന്ത്യ,തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകളാണ് ഉള്‍പ്പെടുത്തുന്നത്.  അതോടൊപ്പം പ്രാദേശിക-അന്തര്‍ദ്ദേശിയ തലങ്ങളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ

  • ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണം

    ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണം0

    കാക്കനാട്: ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത്  അവസാനിപ്പിക്കണമെന്ന് സീറോമലബാര്‍ സഭ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാര്‍ ജോസഫ് പാംപ്ലാനി ക്കെതിരെ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍  നടത്തിവരുന്ന നിരുത്തരവാദപരവും തെറ്റിദ്ധാ രണാജനകവുമായ പ്രസ്താവനകള്‍ അസ്വസ്ഥത ജനിപ്പിക്കുന്ന താണെന്ന്  സീറോമലബാര്‍ സഭാ വക്താവ് ഫാ. ടോം ഓലിക്ക രോട്ട് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഛത്തീസ്ഘട്ടില്‍ ജയിലിലടക്കപ്പെട്ട കത്തോലിക്കാ സന്യാസിനിമാരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി കേന്ദ്ര ആഭ്യന്ത രമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദിപറഞ്ഞ വിഷയം

  • ഇന്ത്യയിലെ പ്രളയബാധിതര്‍ക്ക്  വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ

    ഇന്ത്യയിലെ പ്രളയബാധിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: നിരവധി ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും നിരവധിയാളുകളെ കാണാതാവുകയും ചെയ്ത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും വേദനയനുഭവിക്കുന്നവരോട് സാമീപ്യം പ്രകടിപ്പിച്ചും ലിയോ 14 -ാമന്‍ മാര്‍പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ഫ്രീഡം സ്‌ക്വയറില്‍  നടത്തിയ ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക്  ശേഷമാണ്  പ്രളയബാധിതര്‍ക്ക് വേണ്ടി പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥിച്ചത്. പ്രളയത്തില്‍ മരിച്ചവരെ അനുസ്മരിച്ച പാപ്പ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍

  • സീറോമലബാര്‍ സഭയുടെ സിനഡ് സമ്മേളനം 18ന് തുടങ്ങും

    സീറോമലബാര്‍ സഭയുടെ സിനഡ് സമ്മേളനം 18ന് തുടങ്ങും0

    കാക്കനാട്: സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാന്‍ സിനഡിന്റെ രണ്ടാം സമ്മേളനം ഓഗസ്റ്റ് 18ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും. 18 തിങ്കളാഴ്ച രാവിലെ മാനന്തവാടി  രൂപതാസഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം നല്‍കുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും. തുടര്‍ന്ന് സിനഡു പിതാക്കന്മാര്‍ ഒരുമിച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ് ക്കുശേഷം സീറോമലബാര്‍സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും.  ഇന്ത്യയിലും വിദേശത്തുമായി സേവനം

  • വാര്‍ദ്ധക്യത്തില്‍ എത്തിയവരെ ചേര്‍ത്തുപിടിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം: മാര്‍ നെല്ലിക്കുന്നേല്‍

    വാര്‍ദ്ധക്യത്തില്‍ എത്തിയവരെ ചേര്‍ത്തുപിടിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം: മാര്‍ നെല്ലിക്കുന്നേല്‍0

    അടിമാലി: വാര്‍ദ്ധക്യത്തില്‍ എത്തിയവരെ ചേര്‍ത്തുപിടിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതയുടെ നേതൃ ത്വത്തില്‍ അടിമാലി സെന്റ് ജൂഡ് ഫൊറോന പള്ളിയില്‍ നടന്ന വയോജന സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ലോക മുത്തച്ഛി മുത്തച്ഛന്മാരുടെ ദിനാചരണത്തിന്റെ ഭാഗമായാണ് വയോജനദിനം സംഘടിപ്പിച്ചത്. പ്രായമായവരെ കരുതേണ്ടതും പരിപാലിക്കേണ്ടതും പുതുതലമുറയുടെ ഉത്തരവാദിത്വമാണ്. അവരുടെ കഠിനാധ്വാനവും പ്രയത്‌നങ്ങളുമാണ് നമ്മുടെ കാലഘട്ടത്തെ ഇത്രമാത്രം സുന്ദരമാക്കുന്നത്. കേവലം ഒരു

  • 2024-ല്‍ ദൈവാലയങ്ങള്‍ക്കെതിരെ യുഎസില്‍ അരങ്ങേറിയത് 400-ലധികം അക്രമങ്ങള്‍

    2024-ല്‍ ദൈവാലയങ്ങള്‍ക്കെതിരെ യുഎസില്‍ അരങ്ങേറിയത് 400-ലധികം അക്രമങ്ങള്‍0

    വാഷിംഗ്ടണ്‍ ഡിസി: 2024-ല്‍ യുഎസിലെ ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് നേരെ 400-ലധികം ‘ശത്രുതാപരമായ പ്രവൃത്തികള്‍’ അരങ്ങേറിയതായി ഫാമിലി റിസര്‍ച്ച് കൗണ്‍സില്‍ (എഫ്ആര്‍സി) റിപ്പോര്‍ട്ട്. ദൈവാലയങ്ങള്‍ക്കെതിരെ അരങ്ങേറിയ 415 അക്രമ സംഭവങ്ങളില്‍  284 നശീകരണ പ്രവര്‍ത്തനങ്ങള്‍, 55 തീവയ്പ്പ് കേസുകള്‍, 28 തോക്കുമായി ബന്ധപ്പെട്ട സംഭവങ്ങള്‍, 14 ബോംബ് ഭീഷണികള്‍, 47  മറ്റ് ശത്രുതാപരമായ പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രതിമാസം ശരാശരി 35 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മിക്ക സംഭവങ്ങള്‍ക്കും കുറ്റവാളിയോ ഉദ്ദേശ്യമോ വ്യക്തമല്ലെന്ന് എഫ്ആര്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ചില

  • ‘കര്‍ത്താവേ അത് ഞാന്‍ അല്ലല്ലോ?’എന്ന ചോദ്യം, രക്ഷയിലേക്കുളള യാത്രയുടെ തുടക്കം: ലിയോ 14 ാമന്‍ പാപ്പ

    ‘കര്‍ത്താവേ അത് ഞാന്‍ അല്ലല്ലോ?’എന്ന ചോദ്യം, രക്ഷയിലേക്കുളള യാത്രയുടെ തുടക്കം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്‍മാരില്‍ ഒരാള്‍ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പറഞ്ഞപ്പോല്‍ ശിഷ്യന്‍മാര്‍ ചോദിച്ച ‘കര്‍ത്താവേ അത് ഞാന്‍ അല്ലല്ലോ?’എന്ന ചോദ്യം രക്ഷയിലേക്കുള്ള യാത്രയുടെ തുടക്കമാണെന്ന് ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നടത്തിവരുന്ന ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ജൂബിലി മതബോധനപരമ്പരയുടെ ഭാഗമായി അന്ത്യ അത്താഴത്തെക്കുറിച്ച് നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ചിലപ്പോള്‍ ദൈവത്തോടുള്ള വിശ്വസ്തതയില്‍ വീഴ്ച വരുത്തുന്നത് നമ്മളായിരിക്കാം എന്ന അവബോധമാണ് ‘കര്‍ത്താവേ, അത് ഞാന്‍

National


Vatican

  • പാവങ്ങളുടെ മെത്രാന്‍

    ജോര്‍ജ് കൊമ്മറ്റം ആഗോള കത്തോലിക്കസഭയുടെ 267-ാം മാര്‍പാപ്പയായി കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ച് ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി. സഭയുടെ ചരിത്രത്തില്‍ സമൂഹികനീതി ഉയര്‍ത്തിപ്പിടിച്ച ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ പേര് സ്വീകരിച്ച് അദ്ദേഹം തന്റെ നയം വ്യക്തമാക്കി. പ്രാര്‍ത്ഥനയോടെ ആഗോള കത്തോലിക്കസഭയും പ്രതീക്ഷയോടെ ലോകമാകെയും കാത്തിരുന്ന ആ വാര്‍ത്ത ലോകത്തെയാകമാനം സന്തോഷത്തിലാഴ്ത്തി. യു.എസിലെ ഷിക്കാഗോയില്‍ ജനിച്ച അദ്ദേഹം യു.എസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ്. സമാധാനം നമ്മോടു

  • സന്യാസ സഭകള്‍ക്ക് അഭിമാന നിമിഷം

    ഫാ. ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF കത്തോലിക്ക സഭയില്‍ ഒരാള്‍ക്ക് വൈദികന്‍ ആകാന്‍ രണ്ടു വഴികളാണ് ഉള്ളത്. ഇടവക വൈദികനല്ലെങ്കില്‍ സമര്‍പ്പിത സമൂഹത്തില്‍ ചേര്‍ന്ന് വൈദികന്‍ ആകുക. സിസ്റ്റേഴ്‌സെല്ലാം സമര്‍പ്പിത സമൂഹത്തിലെ അംഗങ്ങളാണ്. ഒരു വ്യക്തിയോ ഒരു കൂട്ടം ആളുകളോ തങ്ങള്‍ക്ക് ലഭിച്ച ദൈവിക പ്രേരണയ്ക്ക് ഉത്തരം കൊടുക്കുമ്പോള്‍ ഒരു സമര്‍പ്പിത സമൂഹം ജന്മമെടുക്കുന്നു. ഓരോ സഭയ്ക്കും ഓരോ കാരിസങ്ങളുണ്ട്. ഫ്രാന്‍സിസ് പാപ്പ ഈശോ സഭ വൈദികന്‍ ആയിരുന്നു. ലിയോ പതിനാലാമന്‍ പാപ്പ അഗസ്റ്റീനിയന്‍ സഭയില്‍ നിന്ന്

  • വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പായുടെ  അവസാന മെത്രാന്‍

    ഇന്നുമുണ്ട്, വിശേഷണങ്ങള്‍ ഏറെ വി. ജോണ്‍ 23-മന്‍ മാര്‍പാപ്പ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തിയ ജോസ് ഡി ജീസസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ ബിഷപ്പ്. 103 വര്‍ഷത്തെ ദീര്‍ഘായുസ്സ്, 79 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയില്‍ 64 വര്‍ഷം ബിഷപ്പായി അജപാലന ശുശ്രൂഷ! ബിഷപ്പ് ജോസ് ഡി ജീസസ് സഹഗുന്‍ ഡി ലാ പാര ഒരു അത്യപൂര്‍വമായ സേവനകാലം പിന്നിട്ടിരിക്കുകയാണ്. മെക്‌സിക്കോയിലെ മൈക്കോകാനിലെ സിയുഡാഡ് ലാസാരോ കര്‍ഡെനാസ് എന്ന തുറമുഖ നഗരത്തിലെ എമിരിറ്റസ് ബിഷപ്പായ അദ്ദേഹം ഇന്ന്

  • ബുദ്ധിമാനായ യുവപുരോഹിതന്‍ പോപ്പ് ലിയോ പതിനാലാമന്റെ സെക്രട്ടറി

    പെറുവിലെ പുരോഹിതനെ പേഴ്‌സണല്‍ സെക്രട്ടറിയായി പോപ്പ് ലിയോ പതിനാലാമന്‍ നിയമിച്ചു.  പെറുവിലെ ചിക്ലായോയില്‍ നിന്നുള്ള യുവ പുരോഹിതനായ ഫാ. എഡ്ഗാര്‍ഡ് ഇവാന്‍ റിമായ്കുന ഇംഗയെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ തന്റെ പുതിയ പേഴ്‌സണല്‍ സെക്രട്ടറിയായി നിയമിച്ചു. സമീപ വര്‍ഷങ്ങളില്‍ വിവിധ പാസ്റ്ററല്‍, അക്കാദമിക് മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. റിമായ്കുന ബുദ്ധിമാനും ഒപ്പം വിനയാന്വിതനുമായാണ് അറിയപ്പെടുന്നത്. യുവാവെങ്കിലും മികച്ച ഭരണാധികാരിയും ദൈവശാസ്ത്ര പണ്ഡിതനുമായി ഫാ. റിമായ്കുന ഇതിനകം തന്നെ പ്രശസ്തി നേടിയിട്ടുണ്ട്. പെറുവിലെ അദ്ദേഹത്തിന്റെ പാസ്റ്ററല്‍ പ്രവര്‍ത്തനവും അന്താരാഷ്ട്ര സഭാ

  • പാപ്പായുടെ സ്ഥാനാരോഹണം,  പാപ്പാ പാലീയവും ”മുക്കുവന്റെ മോതിരവും”  സ്വീകരിക്കും!

    വത്തിക്കാന്‍ സിറ്റി: മെയ് 8ന് പത്രോസിന്റെ 266ാമത്തെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ലിയൊ പതിനാലാമന്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്ത പുതിയ പാപ്പാ മെയ് 18ന് ഞായറാഴ്ച സ്ഥാനാരോഹണ ദിവ്യബലി അര്‍പ്പിക്കും. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന് ആയിരിക്കും കത്തോലിക്കാ സഭയിലെ 267ാമത്തെ പാപ്പായായ ലിയൊ പതിനാലാമന്റെ സ്ഥാനാരോഹോണ ദിവ്യബലി ആരംഭിക്കുക. പാപ്പാ പൗരസ്ത്യസഭകളിലെ പാത്രിയാര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കല്‍ അല്പസമയം പ്രാര്‍ത്ഥിക്കുകയും ധൂപാര്‍ച്ചന നടത്തുകയും

  • നയതന്ത്രകൂട്ടായ്മയില്‍  കുടുംബത്തിന്റെ ഊഷ്മളത  വളര്‍ത്തണം: പാപ്പാ

    വത്തിക്കാന്‍ സിറ്റി: നയതന്ത്രകൂട്ടായ്മയില്‍ കുടുംബത്തിന്റെ ഊഷ്മളത വളര്‍ത്തണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പാ. പരിശുദ്ധ സിംഹാസനത്തിലേക്കുള്ള, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ, വത്തിക്കാനില്‍ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച്ച നടത്തി, സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തനിക്ക് ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അതോടൊപ്പം ഫ്രാന്‍സിസ് പാപ്പായുടെ മരണത്തില്‍ അനുശോചനം അറിയിച്ചതിനും നന്ദിയര്‍പ്പിച്ചു. സംഭാഷണത്തില്‍, നയതന്ത്ര സമൂഹം ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന അവബോധത്തില്‍ വളരുവാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. കാരണം, അപ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ സന്തോഷങ്ങളും

World


Magazine

Feature

Movies

  • റായ്പൂര്‍ അതിരൂപതയില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം;  മൊബൈല്‍ ചാപ്പല്‍ സഞ്ചരിച്ചത് 2,664 കിലോമീറ്റര്‍

    റായ്പൂര്‍ അതിരൂപതയില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം; മൊബൈല്‍ ചാപ്പല്‍ സഞ്ചരിച്ചത് 2,664 കിലോമീറ്റര്‍0

    റായ്പൂര്‍ (ഛത്തീസ്ഗഡ്):  2025 ജൂബിലിയുടെ ഭാഗമായി റായ്പൂര്‍ അതിരൂപതയില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി.14 ദിവസം നീണ്ടുനിന്ന ദിവ്യകാരുണ്യ പ്രദക്ഷിണം 72 ഇടവകകളിലും മിഷന്‍ സ്റ്റേഷനുകളിലുമായി 2,664 കിലോമീറ്റര്‍ സഞ്ചരിച്ചു. മൊബൈല്‍ ചാപ്പലാക്കി മാറ്റിയ ട്രാവലര്‍ വാഹനത്തിലായിരുന്നു പ്രദക്ഷിണം ഒരുക്കിയത്. റായ്പൂര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍ ദിവ്യകാരുണ്യപ്രദക്ഷിണം ഫ്‌ലാഗ് ഓഫ് ചെയ്തു. സെന്റ് ജോസഫ് കത്തീഡ്രലില്‍ രൂപതാ വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ പൂമറ്റത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ തീര്‍ത്ഥാടനം ആരംഭിച്ചത്. സമാപന ദിവസം ആര്‍ച്ചുബിഷപ് വിക്ടര്‍

  • ‘വിവ ഇല്‍ പാപ്പ’ വിളികളാല്‍ മുഖരിതമായി ബെയ്‌റൂട്ട്; ലബനനെ ഹൃദയത്തിലേറ്റി പാപ്പയുടെ മടക്കം

    ‘വിവ ഇല്‍ പാപ്പ’ വിളികളാല്‍ മുഖരിതമായി ബെയ്‌റൂട്ട്; ലബനനെ ഹൃദയത്തിലേറ്റി പാപ്പയുടെ മടക്കം0

    ബെയ്‌റൂട്ട്: ബെയ്‌റൂട്ട് വാട്ടര്‍ഫ്രണ്ടില്‍ അര്‍പ്പിച്ച ദിവ്യബലിയിലൂടെ  ലബനന്റെ മുറിവുകളില്‍ ലേപനം പുരട്ടിയും  ലബനീസ് ജനതയുടെ സ്‌നേഹവായ്പ് ഏറ്റുവാങ്ങിയും ലിയോ 14 -ാമന്‍ പാപ്പ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി. അപ്പസ്‌തോലിക യാത്രയുടെ അവസാന പ്രഭാതത്തില്‍, ബെയ്റൂട്ട് തുറമുഖ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ പാപ്പ മൗനമായി പ്രാര്‍ത്ഥിക്കുകയും ഇരകളുടെ സ്മരണയ്ക്കായി റീത്ത് സമര്‍പ്പിക്കുകയും ചെയ്തു. അപ്പസ്‌തോലിക യാത്രയിലെ ഏറ്റവും വൈകാരിക നിമിഷങ്ങളിലൊന്നില്‍, 2020 ഓഗസ്റ്റ് 4 ന് നടന്ന സ്ഫോടനത്തിന്റെ മുറിവുകള്‍ ഇപ്പോഴും വഹിക്കുന്ന കൊല്ലപ്പെട്ടവരുടെയും അതിജീവിച്ചവരുടെയും കുടുംബാംഗങ്ങളുമായി

  • ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ സമുദായം ഇടപെടലുകള്‍ നടത്തണം: മാര്‍ നെല്ലിക്കുന്നേല്‍

    ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ സമുദായം ഇടപെടലുകള്‍ നടത്തണം: മാര്‍ നെല്ലിക്കുന്നേല്‍0

    ഇടുക്കി: സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ സമുദായം ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. തടിയമ്പാട് സോഷ്യോ എഡ്യുക്കേഷണല്‍ സെന്ററില്‍ ഇടുക്കി രൂപതയുടെ ഏഴാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മതേതരത്വ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് നാം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ തിരഞ്ഞെടുപ്പുകളില്‍ സജീവമായി പങ്കാളികളാകുന്നതോടൊപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാന്‍ ഉതകുംവിധം ദീര്‍ഘ വീക്ഷണവും

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?