Follow Us On

13

September

2025

Saturday

Latest News

  • ഫാ. സ്റ്റാന്‍ സ്വാമി  മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി  നിലകൊണ്ട വ്യക്തി

    ഫാ. സ്റ്റാന്‍ സ്വാമി മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തി0

    കണ്ണൂര്‍: മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയെന്നു കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പേശേരി. കേരള ലാറ്റിന്‍ കാത്തലിക് അസോസിഷേന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച ഫാ. സ്റ്റാന്‍ സ്വാമി അനുസ്മണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വം ക്രിസ്തു സ്‌നേഹത്തിന്റെ ഉത്തമ പ്രതീകമാണെന്നും അനേകര്‍ക്ക് പ്രചോദനമായ  അദ്ദേഹം മനുഷ്യഹൃദ യങ്ങളില്‍ എക്കാലവും ജീവിക്കുമെന്നും ബിഷപ് കുറുപ്പേശേരി പറഞ്ഞു.

  • 100 വയസുള്ള വൈദികന്‍ ദിവസവും  പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കുന്നത് -‘കര്‍ത്താവേ ഇന്ന് എനിക്ക് വേണ്ടി നീ എന്ത് സര്‍പ്രൈസ് ആണ് കരുതി വച്ചിരിക്കുന്നത്?’

    100 വയസുള്ള വൈദികന്‍ ദിവസവും പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കുന്നത് -‘കര്‍ത്താവേ ഇന്ന് എനിക്ക് വേണ്ടി നീ എന്ത് സര്‍പ്രൈസ് ആണ് കരുതി വച്ചിരിക്കുന്നത്?’0

    ഈ വര്‍ഷം നൂറാം ജന്മദിനം ആഘോഷിച്ച ഫാ. ജയിംസ് കെല്ലി എല്ലാദിവസവും രാവിലെ, ഉണരുമ്പോള്‍ ചൊല്ലുന്നത് കൗതുകകരമായ ഒരു പ്രാര്‍ത്ഥനയാണ ് ‘കര്‍ത്താവേ, ഇന്ന് എനിക്ക് വേണ്ടി നീ എന്ത് സര്‍പ്രൈസ് ആണ് കരുതി വച്ചിരിക്കുന്നത്?. ഞാന്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു നല്ല കാര്യമായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്കറിയില്ല, പക്ഷേ ഇന്ന് എന്ത് സംഭവിച്ചാലും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ ജീവിതം വച്ചു നീട്ടുന്ന അതിശയങ്ങളെ കൗതുകത്തോടെ കാത്തിരിക്കുകയും ദൈവകരങ്ങളില്‍ നിന്ന് നന്ദിയോടെ സ്വീകരിക്കുകയും ചെയ്യുന്ന

  • ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്

    ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്0

    തലശേരി: ബിഷപ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്. മലബാറിലെ കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ മുന്നണി പോരാളിയായി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കുടിയിറക്കിനും കര്‍ഷക ദ്രോഹങ്ങള്‍ ക്കുമെതിരെ നിരാഹാരം അനുഷ്ടിക്കുകയും ചെയ്തിട്ടുള്ള കര്‍ഷക ബന്ധുവാണ് ജോണ്‍ കച്ചിറമറ്റം. കത്തോലിക്ക കോണ്‍ഗ്രസ്, കാത്തലിക്ക് ഫെഡ റേഷന്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ എന്നിവയുടെ സംസ്ഥാന പ്രസിഡന്റ്, ചരിത്ര കാരന്‍, 78 ഓളം പുസ്തകങ്ങളുടെ രചയിതാവ്, സഭയ്ക്കും  സമൂഹത്തിനും വേണ്ടി 13-ാം വയസു മുതല്‍

  • പാക്കിസ്ഥാനില്‍ ക്രൈസ്തവ പെണ്‍കുട്ടിയെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി;  രണ്ട് വര്‍ഷത്തെ ക്രൂരപീഡനത്തിന് ശേഷം മോചനം

    പാക്കിസ്ഥാനില്‍ ക്രൈസ്തവ പെണ്‍കുട്ടിയെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി; രണ്ട് വര്‍ഷത്തെ ക്രൂരപീഡനത്തിന് ശേഷം മോചനം0

    ലാഹോര്‍/പാക്കിസ്ഥാന്‍: തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി രണ്ടു വര്‍ഷം ക്രൂരമായ പീഡനത്തിന് ഇരയായ പാക്ക് ക്രൈസ്തവ പെണ്‍കുട്ടിക്ക് അവസാനം മോചനം. 2023 മെയ് 24 ന് രാത്രിയാണ്, 14 വയസുള്ള പാക്കിസ്ഥാനി ക്രൈസ്തവ പെണ്‍കുട്ടിയായ മുസ്‌കാന്‍ ലിയാഖത്തിന്റെ ജീവിതം മാറിമറിഞ്ഞത്.  ഷെയ്ഖുപുര ജില്ലയിലെ മുരിദ്‌കെയിലുള്ള വീട്ടില്‍ നിന്ന് മുഹമ്മദ് അദ്‌നാനും പിതാവ് മുഹമ്മദ് ആരിഫും ചേര്‍ന്ന് തോക്കിന്‍ മുനയില്‍ മുസ്‌കാന്‍ ലിയാഖത്തിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ചില പേപ്പറുകളില്‍ മുസ്‌കാന്റെ വിരലടയാളം ബലമായി എടുത്തശേഷം മുസ്‌കാന്‍ ഒരു മുസ്ലീമായി മാറിയെന്നും അദ്നാന്‍  ഭര്‍ത്താവാണെന്നും

  • സിസ്റ്റര്‍ മേരിബോണയുടെ കൈകളില്‍ ഭദ്രമാണ് സ്‌കൂളിനൊപ്പം സ്റ്റിയറിംഗും

    സിസ്റ്റര്‍ മേരിബോണയുടെ കൈകളില്‍ ഭദ്രമാണ് സ്‌കൂളിനൊപ്പം സ്റ്റിയറിംഗും0

    വയലാര്‍ ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്‌കൂളിലെ പ്രധാധാധ്യാപികയായ സിസ്റ്റര്‍ മേരിബോണ ലോറന്‍സിന്റെ കൈകളില്‍ ഭദ്രമാണ് സ്‌കൂളും ഒപ്പം സ്‌കൂള്‍ വാനും. സ്‌കൂളിലെ ഹെഡ്മാസ്റ്ററും വാന്‍ ഡ്രൈവറുമാണ് സിസ്റ്റര്‍. അധ്യാപനത്തിനപ്പുറം വാനിന്റെ വളയം പിടിക്കല്‍ പുണ്യപ്രവൃത്തിയായാണ് സിസ്റ്റര്‍ കരുതുന്നത്. സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അവര്‍ക്കായി സ്‌കൂള്‍ മാനേജ്‌മെന്റാണ് വാന്‍ നല്‍കിയത്. സ്ഥിരം ഡ്രൈവറെ വെച്ചാല്‍ സാമ്പത്തികഭാരം രക്ഷിതാക്കള്‍ വഹിക്കേ ണ്ടിവരും. അതിനാലാണ് സിസ്റ്റര്‍ ഡ്രൈവിങ്ങ് സീറ്റില്‍ കയറിയത്. രണ്ടു വര്‍ഷം മുന്‍പാണ് പ്രധാ നാധ്യാപികയുടെ ചുമതലയേറ്റത്. അന്നുമുതല്‍

  • നവദമ്പതികള്‍ക്കുള്ള ലിയോ 14 ാമന്‍ പാപ്പയുടെ ഉപദേശം; ശാന്തത പാലിക്കുക, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക

    നവദമ്പതികള്‍ക്കുള്ള ലിയോ 14 ാമന്‍ പാപ്പയുടെ ഉപദേശം; ശാന്തത പാലിക്കുക, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക0

    വത്തിക്കാന്‍ സിറ്റി: പൊതു സദസ്സില്‍വച്ച് പാപ്പയെ കണ്ടുമുട്ടിയ നവദമ്പതികളായ അന്നക്കും കോള്‍ സ്റ്റീവന്‍സിനും ആത്മീയമായി വളരാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നല്‍കിയ ഉപദേശമാണിത്, ശാന്തത പാലിക്കുക, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. എല്ലാ ദിവസവും ഒരുമിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന സ്വന്തം മാതാപിതാക്കളുടെ മാതൃകയില്‍ നിന്ന് താന്‍ എങ്ങനെ അനുഗ്രഹിക്കപ്പെട്ടുവെന്ന് പങ്കുവെച്ചുകൊണ്ടാണ് തന്റെ പക്കലെത്തിയ യുവ അമേരിക്കന്‍ ദമ്പതികള്‍ക്ക് ലിയോ 14 ാമന്‍ പാപ്പ ഈ ഉപദേശം നല്‍കിയത്. യുഎസിലെ അലബാമയിലെ ബര്‍മിംഗ്ഹാമിലുള്ള സെന്റ് പോള്‍സ് കത്തീഡ്രലില്‍ വിവാഹിതരായി

  • 100 രൂപക്ക് രണ്ട് താഴ് വാങ്ങിയിരുന്നെങ്കില്‍ മെഡിക്കല്‍ കോളജിലെ മരണം ഒഴിവാക്കാമായിരുന്നില്ലേ?

    100 രൂപക്ക് രണ്ട് താഴ് വാങ്ങിയിരുന്നെങ്കില്‍ മെഡിക്കല്‍ കോളജിലെ മരണം ഒഴിവാക്കാമായിരുന്നില്ലേ?0

    ഫാ. ജോസഫ് വയലില്‍ സിഎംഐ ഡോക്ടര്‍മാരെ കാണപ്പെടുന്ന ദൈവങ്ങളും നഴ്‌സുമാരെ മാലാഖമാരും ആയി കാണുന്ന ഒരാളാണ് ഞാന്‍. പലതവണ ഞാന്‍ മരണത്തില്‍നിന്ന് രക്ഷപെട്ടതും കഠിനരോഗങ്ങളില്‍നിന്നും സൗഖ്യം പ്രാപിച്ചതും ഈ ദൈവങ്ങളും മാലാഖമാരും മറ്റ് ആശുപത്രി സ്റ്റാഫും കാരണമാണ്. പിന്നെയെങ്ങനെ അവരെ ദൈവങ്ങള്‍ എന്നും മാലാഖമാര്‍ എന്നും വിളിക്കാതിരിക്കും? എന്നാലും ഈ ദൈവങ്ങളുടെയും മാലാഖമാരുടെയും ഇതര സ്റ്റാഫ് അംഗങ്ങളുടെയും അശ്രദ്ധ, അവഗണന, മടി, ജ്ഞാനമില്ലായ്മ, ആത്മാര്‍ത്ഥതക്കുറവ് തുടങ്ങിയ പല കാരണങ്ങളാല്‍ എത്രയോ രോഗികള്‍ അകാലത്തില്‍ മരിക്കുന്നു; എത്രയോ പേര്‍

  • പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ടയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിവര്‍പൂള്‍ ആര്‍ച്ചുബിഷപ്

    പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ടയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിവര്‍പൂള്‍ ആര്‍ച്ചുബിഷപ്0

    ലിവര്‍പൂള്‍:  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ 22 ന് കത്തോലിക്കാ ദൈവാലയത്തില്‍ വെച്ച് റൂട്ട് കാര്‍ഡോസോയെ വിവാഹം കഴിച്ച 28 വയസുള്ള പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടെ മരണത്തില്‍ ലിവര്‍പൂള്‍ (ഇംഗ്ലണ്ട്) ആര്‍ച്ചുബിഷപ് ജോണ്‍ ഷെറിംഗ്ടണ്‍ അനുശോചനം രേഖപ്പെടുത്തി. ‘ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയെക്കുറിച്ചുള്ള ഹൃദയഭേദകമായ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി, ദുഃഖിതനാണ്. അദ്ദേഹത്തിന്റെ ഭാര്യ, കുട്ടികള്‍, കുടുംബം, സുഹൃത്തുക്കള്‍, മുഴുവന്‍ സമൂഹം എന്നിവരോടൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും,’ ലിവര്‍പൂള്‍ ആര്‍ച്ചുബിഷപ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ

  • ഫാ. സ്റ്റാന്‍ സ്വാമിയോട് രാജ്യം പ്രായശ്ചിത്തം ചെയ്‌തോ?

    ഫാ. സ്റ്റാന്‍ സ്വാമിയോട് രാജ്യം പ്രായശ്ചിത്തം ചെയ്‌തോ?0

    ജോസഫ് മൈക്കിള്‍  ഇന്ത്യക്ക് ലോകത്തിന്റെ മുമ്പില്‍ അപമാനഭാരത്താല്‍ തലകുനിക്കേണ്ടിവന്ന ദിനമായിരുന്നു 2021 ജൂലൈ അഞ്ച്‌. ജാര്‍ഖണ്ഡിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമി എന്ന ഈശോ സഭാ വൈദികന്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചത് അന്നായിരുന്നു. നീതിനിഷേധിക്കപ്പെട്ട ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കുവേണ്ടി നിലകൊണ്ടതാണ് അധികാരികളുടെ കണ്ണിലെ കരടായി അദ്ദേഹത്തെ മാറ്റിയത്. ഇല്ലാത്ത മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ എന്ന കടുത്ത വകുപ്പ് ചുമത്തി രാജ്യദ്രോഹിയെന്ന് മുദ്രകുത്തിയായിരുന്നു അദ്ദേഹത്തെ ജയിലില്‍ അടച്ചത്. അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കാന്‍ കഴിയാതെ നീതിപീഠങ്ങള്‍പ്പോലും നിസഹായരായി. 84-ാം

National


Vatican

  • ‘ഞാന്‍ പാപിയാണെന്ന് നിങ്ങള്‍ക്ക് പറയാം, പക്ഷേ ഒരിക്കലും …’ ഫ്രാന്‍സിസ് മാര്‍പാപ്പ  പറഞ്ഞത്

    ‘ഞാന്‍ ഒരു പാപിയാണെന്ന് നിങ്ങള്‍ക്ക് പറയാം. പക്ഷേ ഞാന്‍ ഉക്രെയ്നെ സ്‌നേഹിക്കുന്നില്ലെന്ന് പറയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല.’  ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ ഈ വാക്കുകള്‍ ഡെനിസ് കോലിയാഡ ഒരിക്കലും  മറക്കില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചില പ്രസ്താവനകളുടെ പേരില്‍ ഉക്രെയ്‌നിലെ പലരും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച സമയമായിരുന്നു അത്. അതിന് മറുപടിയായി ഡെനീസ് ഇപ്രകാരം പറഞ്ഞു,’പരിശുദ്ധ പിതാവേ, വേദന കൊണ്ട് നിലവിളിക്കുന്ന ഒരാള്‍ക്ക് വിശദീകരിച്ചു കൊടുത്തില്ലെങ്കില്‍ ഒരു നല്ല വാക്ക് പോലും മുറിവായി മാറും. യുദ്ധത്തിന്റെ കാര്യത്തില്‍ ഏറ്റവും നല്ല

  • പുതിയ രണ്ട് ബിഷപ്പുമാരെ നിയമിച്ച് ചൈന: ചൈന-വത്തിക്കാന്‍ ബന്ധത്തില്‍ പുതിയ മാര്‍പാപ്പയുടെ നിലപാട് നിര്‍ണായകം

    ബെയ്ജിംഗ്/ചൈന:  മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങാനിരിക്കെ, പുതിയ രണ്ട് ബിഷപ്പുമാരെ ഏകപക്ഷീയമായി തിരഞ്ഞെടുത്ത് ചൈന. ഫ്രാന്‍സിസ് പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അനുശോചനം രേഖപ്പെടുത്തിയപ്പോഴും ചൈന അസാധാരണമായ മൗനം പാലിച്ചത് നേരത്തെ ചര്‍ച്ചയായിരുന്നു. അതിനു പിന്നാലെയാണ് ഇത്തരമൊരു നീക്കം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. വത്തിക്കാനും ബെയ്ജിംഗും തമ്മിലുള്ള ദുര്‍ബലവും പലപ്പോഴും വെല്ലുവിളി നിറഞ്ഞതുമായ ബന്ധത്തെ വീണ്ടും ഉലയ്ക്കുന്നതാണ് ചൈനയുടെ പുതിയ നീക്കം. പരിശുദ്ധ ഹാസനത്തോടുള്ള വിധേയത്വത്തില്‍  നിന്ന് വേര്‍പ്പെട്ട് ചൈനീസ് സഭയുടെ സ്വയംഭരണാവകാശം ഉറപ്പിക്കാന്‍ ചൈനീസ്

  • ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് അന്തരിച്ചു

    സാവോ പോളോ, ബ്രസീല്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് 116 ാം വയസില്‍ അന്തരിച്ചു.  ബ്രസീലിലെ പോര്‍ട്ടോ അലെഗ്രെയിലുള്ള സാന്തോ എന്റിക്ക് ഡെ ഒസോയിലെ വിശ്രമകേന്ദ്രത്തില്‍വച്ചായിരുന്നു  സിസ്റ്റര്‍ ഇന കാനബാരോയുടെ അന്ത്യം. 1908 മെയ് 27 ന് ജനിച്ച സിസ്റ്റര്‍ ഇനാ തെരേസിയന്‍ സന്യാസിനി സമൂഹത്തിലെ അംഗമാണ്.  ഒരു സ്വകാര്യ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങളിലൊന്ന് ലോകത്തിലെ എല്ലാ ആളുകള്‍ക്കും വേണ്ടി എല്ലാ ദിവസവും നടത്തുന്ന

  • അമ്മമടിത്തട്ട് തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്!

    സഭയുടെ പരമ്പര്യങ്ങളില്‍നിന്ന് വ്യത്യസ്തമായി തന്റെ കല്ലറ മരിയ മജോരെ ദൈവാലയത്തില്‍ മതിയെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് പരിശുദ്ധ ദൈവമാതാവിലൂടെ അക്കാര്യം വെളിപ്പെടുത്തിക്കിട്ടിയതിനാലാണ്. റോമിലെ സെന്റ് മേരീസ് ബസിലിക്ക സഹാദ്ധ്യക്ഷനായ കര്‍ദിനാള്‍ റൊളണ്ടാസ് മക്രിക്കാസ് ആണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ”2022 ല്‍  സെന്റ് മേരി മേജര്‍  ദേവാലയത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാപ്പയുമായി ഞാന്‍  ചര്‍ച്ച ചെയ്യുകയായിരുന്നു.’അദ്ദേഹത്തിന് ഈ ദൈവാലയത്തോട് വളരെ അടുപ്പമുണ്ടായിരുന്നു. ഈ ദേവാലയത്തില്‍ സ്ഥാപിതമായ  മരിയന്‍ ഐക്കണില്‍ അദ്ദേഹത്തിന് വലിയ വിശ്വാസമായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം

  • കോണ്‍ക്ലേവ് മെയ് ഏഴിന് തുടങ്ങും

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി മെയ് ഏഴിന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്തറേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും സഹകാര്‍മികരായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി പ്രദക്ഷിണമായി ഔദ്യോഗികമായ ചുവന്ന വസ്ത്രം ധരിച്ചു സിസ്റ്റൈന്‍ ചാപ്പലിലേക്ക് നീങ്ങും. ഫോണുള്‍പ്പെടെ എല്ലാവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്വിസ്ഗാര്‍ഡുകളുടെ നിയന്ത്രണത്തില്‍ ഏല്‍പിച്ചതിനുശേഷമാണ് അവര്‍ കോണ്‍ക്ലേവിനായി

  • പാപ്പയുടെ അടുത്തേക്ക് ഓടിയെത്തിയ കന്യാസ്ത്രീ

    ബുധനാഴ്ച രാവിലെ മുതല്‍, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ തുറന്ന പേടകത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ മൃതദേഹത്തിന്  സമീപം  ആയിരങ്ങള്‍ തങ്ങളുടെ   ആദരങ്ങള്‍ അര്‍പ്പിക്കാന്‍ ക്യൂ നിന്നിരുന്നു. എന്നാല്‍ സ്വിസ് ഗാര്‍ഡുകളുടെ ഇടയിലൂടെ ഒരു സിസ്റ്റര്‍ പാപ്പായുടെ അരികിലേക്ക് ഓടിയെത്തി. സിസ്റ്റര്‍ ജനെവീവ് ജീനിംഗ്രോസ്! പേടകത്തിനരികെ ചെന്ന് ദീര്‍ഘനേരം നിശബ്ദമായി കണ്ണീര്‍പൊഴിച്ച  ആ വൃദ്ധ സന്ന്യാസിനി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 81 വയസ്സുള്ള ഈ സന്യാസിനി പോപ്പിന്റെ അടുത്ത സുഹൃത്തായി പ്രശസ്തയാണ്. അവരുടെ സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നുതാല്‍, ആരും

Magazine

Feature

Movies

  • പുനരൈക്യ വാര്‍ഷികം; ബഹ്‌റിനില്‍ സുകൃതം 2025 സംഗമം

    പുനരൈക്യ വാര്‍ഷികം; ബഹ്‌റിനില്‍ സുകൃതം 2025 സംഗമം0

    ബഹ്‌റിന്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 95-ാമത് പുനരൈക്യ വാര്‍ഷിക ത്തിനോടനുബന്ധിച്ച് ഗള്‍ഫ് മേഖലയുടെ ആഭിമുഖ്യ ത്തില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ നാലുവരെ ബഹ്‌റിനില്‍ ‘സുകൃതം 2025 സംഗമം’ സംഘടിപ്പിക്കുന്നു. ബഹ്‌റിനില്‍ നടക്കുന്ന ഗള്‍ഫുതല പുനരൈക്യ സംഗമത്തിന്റെ ഭാഗമായി യുഎഇ മലങ്കര കൗണ്‍ സിലിന്റെ നേതൃത്വത്തില്‍ യുഎഇയിലെ എട്ട് മലങ്കര കത്തോലിക്ക സമൂഹങ്ങളിലും നടത്തുന്ന ദീപശിഖാ പ്രയാണം മുസ്സഫ സെന്റ് പോള്‍ ദേവാലയത്തില്‍ ആരംഭിച്ചു.  ഫാ. ജോണ്‍സന്‍ പുതുപ്പറമ്പിലും കൗണ്‍സില്‍ ട്രഷറര്‍ സച്ചിന്‍ വറുഗീസും കമ്മറ്റിയംഗങ്ങളും ചേര്‍ന്ന്

  • രാജസ്ഥാനിലെ പുതിയ മതപരിവര്‍ത്തന നിരോധന നിയമം മറ്റൊരു യുഎപിഎ; ലക്ഷ്യം മിഷനറിമാര്‍

    രാജസ്ഥാനിലെ പുതിയ മതപരിവര്‍ത്തന നിരോധന നിയമം മറ്റൊരു യുഎപിഎ; ലക്ഷ്യം മിഷനറിമാര്‍0

    ജോസഫ് മൈക്കിള്‍ ഒരു നിയമത്തെ ഏതൊക്കെ വിധത്തില്‍ വളച്ചൊടിച്ച് നിരപരാധികളെ കുടുക്കാമെന്നതിന്റെ ഉദാഹരണമാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം.  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് ഈ നിയമമാണ്. ഏതുവിധത്തില്‍ വേണമെങ്കിലും വളച്ചൊടിക്കാന്‍ കഴിയുന്ന വിധത്തിലാണ് അതു ഫ്രെയിം ചെയ്തിരിക്കുന്നത്. എന്നാല്‍, ആ നിയമം ഒന്നുകൂടി പ്രാകൃതമാക്കിയാല്‍ എന്തായിരിക്കും സംഭവിക്കാന്‍ സാധ്യത എന്നു ആലോചിക്കാവുന്നതേയുള്ളൂ. മതാനിന്ദാ കുറ്റത്തെ തോല്പിക്കുന്ന നിയമം  രാജസ്ഥാനില്‍ ദിവസങ്ങള്‍ക്കുമുമ്പ് ബിജെപി ഗവണ്‍മെന്റ് പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന

  • ജീവനെതിരായ നിലപാടുമായി ലോകാരോഗ്യസംഘടന; അവശ്യമരുന്നുകളുടെ പട്ടികയില്‍  മുന്നറിയിപ്പുകളില്ലാതെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകളും

    ജീവനെതിരായ നിലപാടുമായി ലോകാരോഗ്യസംഘടന; അവശ്യമരുന്നുകളുടെ പട്ടികയില്‍ മുന്നറിയിപ്പുകളില്ലാതെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകളും0

    ജനീവ/സ്വിസര്‍ലാന്‍ഡ്: ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ 2025 ലെ മോഡല്‍ പട്ടികയില്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ മുന്നറിയിപ്പുകളില്ലാതെ ഉള്‍പ്പെടുത്തിയതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രോ ലൈഫ് ലോകം. ‘നിയമപരമായി അനുവദനീയമായതോ സാംസ്‌കാരികമായി സ്വീകാര്യമായതോ ആയ സ്ഥലങ്ങളില്‍ മാത്രമേ ഗര്‍ഭഛിദ്ര മരുന്നുകള്‍ ഉപയോഗിക്കാവൂ’ എന്ന 2005 മുതല്‍ നിലവിലിരുന്ന മുന്നറിയിപ്പാണ് ഈ വര്‍ഷം നീക്കം ചെയ്തിരിക്കുന്നത്. ഗര്‍ഭഛിദ്ര മരുന്നുകള്‍ക്ക് ഗര്‍ഭഛിദ്ര ശസ്ത്രക്രിയെക്കാള്‍ നാലിരട്ടി സങ്കീര്‍ണത നിരക്ക് ഉണ്ടെന്ന് ഷാര്‍ലറ്റ് ലോസിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റും മെഡിക്കല്‍ അഫയേഴ്സ് ഡയറക്ടറും ബോര്‍ഡ് സര്‍ട്ടിഫൈഡ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?