Follow Us On

12

December

2025

Friday

Latest News

  • 19 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളെ അപലപിച്ച് കൊളംബിയന്‍ സഭ

    19 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളെ അപലപിച്ച് കൊളംബിയന്‍ സഭ0

    ബൊഗൊത/കൊളംബിയ: കാലിയിലും അമാല്‍ഫിയിലും എഫ്എആര്‍സി വിമതര്‍  നടത്തിയ ഭീകരാക്രമണങ്ങളെ കൊളംബിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സും കാലി അതിരൂപതയും അപലപിച്ചു.  ഭീകരാക്രമണത്തില്‍ ഇതുവരെ 19 പേര്‍ മരിക്കുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ‘കൊളംബിയയിലെ വീടുകളുടെ പടിക്കല്‍  വേദനയും നിരാശയും വിതച്ച് അക്രമം തുടരുന്ന’ സാഹചര്യത്തില്‍ ഇരകളുടെ കുടുംബങ്ങളോടുള്ള ഐകദാര്‍ഢ്യം ബിഷപ്പുമാര്‍ പ്രകടിപ്പിച്ചു. അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ കാലി ആര്‍ച്ചുബിഷപ് ലൂയിസ് ഫെര്‍ണാണ്ടോ റോഡ്രിഗസ്  ആവശ്യപ്പെട്ടു. ഓഗസ്റ്റ് 21 നാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ രണ്ട് ഭീകരാക്രമണങ്ങള്‍ കൊളംബിയയില്‍

  • 19,700 കോടിയില്‍ അഭിമാനിക്കരുത്, അതില്‍ സത്രീകളുടെയും കുട്ടികളുടെയും കണ്ണീരു വീണിട്ടുണ്ട്

    19,700 കോടിയില്‍ അഭിമാനിക്കരുത്, അതില്‍ സത്രീകളുടെയും കുട്ടികളുടെയും കണ്ണീരു വീണിട്ടുണ്ട്0

    ജോസഫ് മൈക്കിള്‍ ഇന്ത്യാ ടുഡേ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടില്‍, വരാന്‍ പോകുന്ന കാലത്ത് ഏറ്റവും ജോലി സാധ്യതയുള്ള കോഴ്‌സ് ഏതാണെന്നൊരു ചോദ്യത്തിന് നല്‍കിയിരുന്ന ഉത്തരം പ്ലംബര്‍ എന്നായിരുന്നു. മികച്ച വരുമാനം ലഭിക്കാന്‍ പ്ലംബര്‍ എവിടെ ജോലി ചെയ്യണമെന്നതായിരുന്നു അടുത്ത ചോദ്യം. സര്‍വ്വേയില്‍ കണ്ടെത്തിയ സ്ഥലം കേരളമായിരുന്നു (അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഞാനതില്‍ കക്ഷിയല്ല, ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടാണ്). മികച്ച വരുമാനം ലഭിക്കുന്നത് ഇപ്പോള്‍ കേരളത്തില്‍ എവിടെയാണെന്നൊരു റിപ്പോര്‍ട്ട് തയാറാക്കുകയാണെങ്കില്‍ ബെവ്‌കോ എന്നു കണ്ണുമടച്ച് പറയാന്‍

  • പ്രൈം വീഡിയോ പരമ്പരയില്‍ ദാവീദ് ആയി അഭിനയിക്കുന്ന നടന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

    പ്രൈം വീഡിയോ പരമ്പരയില്‍ ദാവീദ് ആയി അഭിനയിക്കുന്ന നടന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു0

    പ്രൈം വീഡിയോയുടെ ഹിറ്റ് പരമ്പരയായ ‘ഹൗസ് ഓഫ് ഡേവിഡില്‍’ ദാവീദ് രാജാവായി അഭിനയിച്ച നടന്‍ മൈക്കല്‍ ഇസ്‌കാന്‍ഡര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. കത്തോലിക്ക വിശ്വാസം സ്വീകരിച്ച വിവരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മൈക്കല്‍ ലോകത്തെ അറിയിച്ചത്. ‘ഇന്ന് വളരെ സവിശേഷമായ ഒരു ദിവസമാണ്. തിരിഞ്ഞുനോക്കുമ്പോള്‍, അത് വളരെ നീണ്ട ഒരു പ്രക്രിയയായിരുന്നു. ഇന്ന് ഞാന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു,’ അദ്ദേഹം കുറിച്ചു. ‘ഈ സഭയിലേക്കുള്ള  വിളി എനിക്ക് വളരെക്കാലമായി അനുഭവപ്പെടുന്നു, കാലം കടന്നുപോകുന്തോറും ആ വിളി കൂടുതല്‍ ശക്തമായി.

  • ലിയോ പാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനം ലബനനിലേക്കെന്ന് സൂചന

    ലിയോ പാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനം ലബനനിലേക്കെന്ന് സൂചന0

    ബെയ്‌റൂട്ട്:  അനുഞ്ജനത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം തന്റെ പൊന്തിഫിക്കേറ്റില്‍ നിരവധി തവണ ആവര്‍ത്തിച്ച ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനം ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഒരുമിച്ച് ജീവിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന  ലബനനിലേക്കായേക്കുമെന്ന് സൂചന. വത്തിക്കാന്‍ യാത്രയെക്കുറിച്ച് ‘പഠിക്കുകയാണ്’ എന്നും  ഔദ്യോഗിക തീയതികള്‍ക്കായി കാത്തിരിക്കുകയാണെന്നും മറോനൈറ്റ് പാത്രിയാര്‍ക്കേറ്റിന്റെ വികാരി ജനറലായ ആര്‍ച്ചുബിഷപ് പോള്‍ സായ ബിബിസിയോട് പറഞ്ഞു. നേരത്തെ ലബനനില്‍ നിന്നുള്ള കര്‍ദിനാള്‍ ബെച്ചാര ബുത്രോസ് റായി  ഡിസംബറിന് മുമ്പ് പാപ്പ ലബനന്‍ സന്ദര്‍ശിക്കുമെന്ന്  പറഞ്ഞിരുന്നു.  ജനസംഖ്യയുടെ

  • അവശതയനുഭവിക്കുന്നവരെ ചേര്‍ത്തുപിടിച്ച് സഹായിക്കുന്നവര്‍ സഞ്ചരിക്കുന്ന ദേവാലയങ്ങള്‍

    അവശതയനുഭവിക്കുന്നവരെ ചേര്‍ത്തുപിടിച്ച് സഹായിക്കുന്നവര്‍ സഞ്ചരിക്കുന്ന ദേവാലയങ്ങള്‍0

    കാക്കനാട്: അവശതയനുഭവിക്കുന്നവരെ ചേര്‍ത്തുപിടിച്ച് അവസരോചിതമായി സഹായമെത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നവര്‍ സഞ്ചരിക്കുന്ന ദേവാലയങ്ങളാണെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.  സീറോമലബാര്‍ സഭയുടെ സാമൂഹ്യ പ്രേഷിത പ്രസ്ഥാനമായ സ്പന്ദന്‍ ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ്ദാന ചടങ്ങിന്റെ ഉദ്ഘാടനം സഭാ ആസ്ഥാനമായ കാക്കനാട്  മൗണ്ട് സെന്റ് തോമസില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ചിക്കാഗോ സെന്റ് തോമസ് സീറോമല ബാര്‍ രൂപത സ്‌പോണ്‍സര്‍ ചെയ്യുന്ന

  • കരുണ കാണിച്ചുകൊണ്ട് കടന്നുപോയ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ കരുണാസാഗരമായ ദൈവപിതാവിന്റെ മടിത്തട്ടില്‍

    കരുണ കാണിച്ചുകൊണ്ട് കടന്നുപോയ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ കരുണാസാഗരമായ ദൈവപിതാവിന്റെ മടിത്തട്ടില്‍0

    കരുണ നിറഞ്ഞ വിധികളിലൂടെയും കുറ്റാരോപിതരോടുള്ള സൗമ്യമായ ഇടപെടലിലൂടെയും ഏറ്റവും കരുണയുള്ള  ന്യായാധിപനായി അറിയപ്പെട്ട ജഡ്ജ് ഫ്രാങ്ക് കാപ്രിയോ ഓര്‍മയായി. യുഎസ് സംസ്ഥാനമായ റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സിലാണ് ചീഫ് മുനിസിപ്പല്‍ ജഡ്ജിയായി ഫ്രാങ്ക് കാപ്രിയോ ഏകദേശം 40 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചത്.  പാന്‍ക്രിയാറ്റിക്ക് കാന്‍സര്‍ ബാധിതനായിരുന്നു. നീതി, സഹാനുഭൂതി, കാരുണ്യം എന്നിവ സംയോജിപ്പിച്ച അദ്ദേഹത്തിന്റെ സൗമ്യമായ ജുഡീഷ്യല്‍ ശൈലി,  ‘കോട്ട് ഇന്‍ പ്രൊവിഡന്‍സ്’ എന്ന പേരില്‍ കോടതിമുറിയില്‍ നിന്ന് സംപ്രേഷണം ചെയ്ത പരിപാടിയിലൂടെയാണ് ജനങ്ങളിലേക്ക് എത്തിയത്. 1999 ല്‍ ആരംഭിച്ച

  • മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും ഡോക്ടര്‍മാരാകാനൊരുങ്ങി രണ്ട് പെണ്‍കുട്ടികള്‍

    മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും ഡോക്ടര്‍മാരാകാനൊരുങ്ങി രണ്ട് പെണ്‍കുട്ടികള്‍0

    ഇംഫാല്‍: പ്രതിസന്ധികളെ തോല്പിച്ച് മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും ഡോക്ടര്‍മാരാകാനൊരുങ്ങുകയാണ് രണ്ട് പെണ്‍കുട്ടികള്‍. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്)  പാസായി.  മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ സോങ്പിക്കടുത്തുള്ള നാഗലോയ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ള നാംനൈഹിങ് ഹാവോകിപ്, ഹാറ്റ് നൈനെങ്  എന്നിവരാണ് നീറ്റ് വിജയിച്ചത്. ”ദുരിതാശ്വാസ ക്യാമ്പിലെ ജീവിതം വളരെ കഠിനവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. അതിനാല്‍ ചെറുപ്പം മുതലുള്ള ആഗ്രഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായിരുന്നു.  ആ സമയത്താണ് നാഷണല്‍ ഇന്റഗ്രിറ്റി ആന്‍ഡ് എഡ്യൂക്കേഷണല്‍ ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍

  • പരിശുദ്ധ മറിയത്തെ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും പ്രത്യേക മധ്യസ്ഥയായി അംഗീകരിച്ച് വത്തിക്കാന്‍

    പരിശുദ്ധ മറിയത്തെ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും പ്രത്യേക മധ്യസ്ഥയായി അംഗീകരിച്ച് വത്തിക്കാന്‍0

    വത്തിക്കാന്‍ സിറ്റി: ഔര്‍ ലേഡി ഓഫ് അറേബ്യ എന്ന പേരില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും പ്രത്യേക മധ്യസ്ഥയായി പരിശുദ്ധ മറിയത്തെ വത്തിക്കാന്‍ അംഗീകരിച്ചു. കൂടാതെ യുഎഇ, ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന അപ്പസ്‌തോലിക്ക് വികാരിയേറ്റ് ഓഫ്  സതേണ്‍ അറേബ്യയുടെ പ്രത്യേക മധ്യസ്ഥരായി ശ്ലീഹന്‍മാരായെ പത്രോസിനെയും പൗലോസിനെയും അംഗീകരിച്ചിട്ടുണ്ട്. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററി, അപ്പസ്‌തോലിക്ക് വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യക്ക് വേണ്ടിയുള്ള പുതിയ ആരാധനക്രമ കലണ്ടറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇറ്റാലിയന്‍ സ്വദേശിയായ ബിഷപ് പൗലോ

  • അധ്യാപക നിയമനത്തിലെ നീതിനിഷേധം; കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ 23ന് കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും

    അധ്യാപക നിയമനത്തിലെ നീതിനിഷേധം; കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ 23ന് കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും0

    കോട്ടയം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പിനും നീതിനിഷേധത്തിനുമെതിരെ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ നാളെ (ഓഗസ്റ്റ് 23) കോട്ടയത്ത് കളക്ടറേറ്റു മാര്‍ച്ചും ധര്‍ണയും നടത്തും. ഗാന്ധിസ്‌ക്വയറില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് രാവിലെ 10ന് വിജയപുരം സഹായമെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കളക്ടറേറ്റിനു മുന്നില്‍ നടക്കുന്ന ധര്‍ണ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിയമനാംഗീകാരം ലഭിക്കാത്ത പതിനായിരത്തിലധികം അധ്യാപകരുള്ളതില്‍ കൂടുതല്‍ പേരും

National


Vatican

  • കരുണയുടെ  കാവലാള്‍

    സിസ്റ്റര്‍ സോണിയ തെരേസ് ഡിഎസ്‌ജെ എളിമയുടെ രാജകുമാരനായ ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തിലെ ഉയര്‍പ്പു തിരുന്നാളിന്റെ പിറ്റേദിവസം തന്നെ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ പലര്‍ക്കും വല്ലാത്ത ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്. ഇനി ഇങ്ങനെ ഒരു മാര്‍പാപ്പയെ തിരുസഭയുടെ തലവനായി കിട്ടുമോ എന്നായിരുന്നു ഭൂരിഭാഗം വിശ്വാസികളുടെയും ആശങ്ക. ‘കാത് കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും’ എന്ന പഴമൊഴി പോലെ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായ ലിയോ പതിനാലാമന്‍ പാപ്പ തീര്‍ച്ചയായും മറ്റൊരു ചരിത്ര പുരുഷനായിത്തീരുമെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍

  • പുതിയ പാപ്പയും  പുത്തന്‍ പ്രതീക്ഷകളും

    ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ ദൈവത്തിന്റെ ഓരോ തിരഞ്ഞെടുപ്പും അനുഗ്രഹവും അത്ഭുതവും നിറഞ്ഞതാണ്. തിരുവചനത്തില്‍ നിറയെ ദൈവത്തിന്റെ തിരഞ്ഞെടുപ്പുകളുടെ സൗന്ദര്യം ആവോളം വര്‍ണ്ണിക്കുന്നുണ്ട്. വിക്കനായ മോശ ദൈവത്തോട് പലതവണ പറഞ്ഞു: ‘ദൈവമേ എനിക്ക് ഈ ജനത്തെ നയിക്കാനുള്ള കഴിവും സാമര്‍ത്ഥ്യവുമില്ല. കൂടാതെ എന്റെ ശരീരത്തില്‍ ഒരുപാട് ബലഹീനതകളുമുണ്ട്’. ദൈവം മോശയോട് പറഞ്ഞു: ‘നിന്റെ ബലഹീനതയില്‍ ഞാന്‍ നിനക്ക് ബലം നല്‍കും. നിനക്ക് ഇസ്രായേല്‍ മക്കളെ നയിക്കാനുള്ള മുഴുവന്‍ കൃപയും കരുത്തും ഞാന്‍ നല്‍കും.’ ദൈവം ആ വാഗ്ദാനം

  • കാലത്തിനുള്ള ദൈവത്തിന്റെ മറുപടി

    ഫാ.ജോയി ചെഞ്ചേരില്‍ MCBS സഭ ദൈവത്തിന്റെതാണെന്നും പരിശുദ്ധാത്മ പ്രവര്‍ത്തനത്തിലാണ് അതിന്റെ പദചലനങ്ങളെന്നും വീണ്ടും ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ലിയോ പതിനാലാമന്‍ പാപ്പ കത്തോലിക്ക സഭയുടെ അമരക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അസത്യപ്രചാരണങ്ങള്‍ക്കുമപ്പുറം ദൈവത്തിന്റെ ശക്തമായ ഇടപെടലിലാണ് കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമനായി നിയമിതനായിരിക്കുന്നത്. കോണ്‍ക്ലേവില്‍ പരിശുദ്ധാത്മാവിന്റെ ശക്തമായ ആവാസമുണ്ടായിരുന്നു എന്നതിന് തെളിവാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെയും ഫ്രാന്‍സിസ് പാപ്പയെയും ചേരുംപടിചേര്‍ത്ത് ദൈവം നിയോഗിച്ച ലിയോ പതിനാലാമന്‍ പാപ്പ. ഇക്കാലഘട്ടത്തിന്, തിരുസഭയ്ക്ക് ആവശ്യകമായ ഒരു ഇടയന്‍ ബനഡിക്ട്

  • ലോകം വത്തിക്കാനിലേക്ക്  ചുരുങ്ങിയ ദിനങ്ങള്‍

    ലിയോ പതിനാലാമന്‍ പാപ്പയെ അദ്ദേഹം കര്‍ദിനാളായിരുന്നകാലംമുതല്‍ എനിക്ക് പരിചയമുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലികയാത്രകളില്‍ അനുഗമിക്കുന്ന സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. സാധാരണഗതിയില്‍ മെത്രാന്മാര്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ മാര്‍പാപ്പയുടെ യാത്രകളില്‍ പങ്കെടുക്കാറുള്ളതല്ല. പക്ഷെ ഓരോ അവസരത്തിലും മാര്‍പാപ്പതന്നെ മുന്‍കയ്യെടുത്ത് അദ്ദേഹത്തെ ഉള്‍പ്പെടുത്തുമായിരുന്നു. ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള്‍ പത്രോസിന്റെ പിന്‍ഗാമിയുടെ ശ്ലൈഹിക യാത്രകള്‍ എങ്ങനെയാണെന്നത് കണ്ടുപഠിക്കാന്‍ അദ്ദേഹത്തെ കൂടെകൂട്ടിയിരുന്നതുപോലെ തോന്നുന്നു. ആ യാത്രകളുടെ പ്രത്യേകതകള്‍ മനസിലാക്കി അതിനായി തയ്യാറെടുക്കാന്‍ ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ ഒരുക്കിയതുപോലെ. വളരെ

  • ലിയോ പാപ്പയെക്കുറിച്ച് ഉറ്റചങ്ങാതി ഫാ. ആന്റണി പിസോ   പറയുന്നു

    ഫാ. ആന്റണി പിസോ, മിഡ്‌വെസ്റ്റിലെ അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ പ്രിയറാണ്. അദ്ദേഹം ഇപ്പോഴത്തെ മാര്‍പാപ്പ ലിയോ XIV ആയ റോബര്‍ട്ട് പ്രെവോസ്റ്റിനെ വളരെ അടുത്തറിയുന്ന സുഹൃത്തുക്കളില്‍  ഒരാളാണ്.  പാപ്പയെക്കുറിച്ചുള്ള ഓര്‍മകള്‍  അദ്ദേഹം വത്തിക്കാന്‍ ന്യൂസിനോട് പങ്കുവച്ചു. ‘ഞങ്ങള്‍ 1974 മുതല്‍ പരിചയമുള്ളവരാണ്. ഒരുമിച്ച് സര്‍വകലാശാലയില്‍ പഠിച്ചു, ഞങ്ങള്‍ക്കിടയില്‍ ഒരു വര്‍ഷത്തിന്റെ വ്യത്യാസമുണ്ട്. അദ്ദേഹം ഒരു വര്‍ഷം സീനിയറാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകരോടൊപ്പം മതപരവും അക്കാദമികവുമായ പഠനത്തില്‍ ഞങ്ങളൊന്നിച്ച് ഏറെ സമയം ചെലവഴിച്ചു. അന്നുമുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്.. റോബര്‍ട്ട് പ്രെവോസ്റ്റ്

  • ചിക്കാഗോ ബുള്‍സിനെ പിന്തുണയ്ക്കൂ… തമാശക്കാരന്‍ ബിഷപ്പ്

    ബിഷപ്പ് റോബര്‍ട്ട് പ്രെവോസ്റ്റിന്റെ മുന്‍ ചിക്ലായോ രൂപതയിലെ സെന്റ് മാര്‍ട്ടിന്‍ ഓഫ് പോറസ് ഇടവകയില്‍ ഒരിക്കല്‍ സഹായിച്ചിരുന്ന അള്‍ത്താര ശുശ്രൂഷകനാണ് സാന്റിയാഗോ, ‘എല്ലാവരോടും വളരെ അടുത്തിടപെടുന്ന ആരോടും എപ്പോഴും സംസാരിക്കാന്‍ തയ്യാറുള്ള, വളരെ സന്തോഷവാനായ വ്യക്തിയായിരുന്നു ബിഷപ്പ് റോബര്‍ട്ട്. ചെറിയവന്‍ മുതല്‍ വലിയവന്‍ വരെ എല്ലാവരുമായും സ്‌നേഹത്തോടെ ബന്ധപ്പെടാനുള്ള പ്രത്യേക മാര്‍ഗം അദ്ദേഹത്തിനുണ്ടായിരുന്നു.’ ബിഷപ്പായിരുന്ന കാലത്ത് ‘കുറഞ്ഞത് ആറ് തവണയെങ്കിലും’ പോപ്പിനെ കണ്ടതായി സാന്റിയാഗോ പറഞ്ഞു. ‘അദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. അവ സഹാനുഭൂതിയും

World


Magazine

Feature

Movies

  • ബ്രിട്ടോ വിന്‍സെന്റിന് ജെയിംസ് കെ.സി മണിമല സാഹിത്യ അവാര്‍ഡ്

    ബ്രിട്ടോ വിന്‍സെന്റിന് ജെയിംസ് കെ.സി മണിമല സാഹിത്യ അവാര്‍ഡ്0

    കൊച്ചി: ചവിട്ടുനാടക രചയിതാവ് ബ്രിട്ടോ വിന്‍സെന്റിന് ജെയിംസ് കെ.സി മണിമല സ്മാരക സാഹിത്യ അവാര്‍ഡ്. നിരവധി ചവിട്ടുനാടകങ്ങള്‍ രചിച്ച ബ്രിട്ടോ വിന്‍സെന്റ് തന്റെ രചനകളിലൂടെ ചവിട്ടുനാടക കലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. കെസിബിസി മീഡിയ കമ്മീഷന്‍ ജെയിംസ് കെ.സി മണിമലയുടെ കുടുംബാംഗങ്ങളുമായി സഹകരിച്ചാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  11,111 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ 16 ന് വൈകുന്നേരം 5.30ന് പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ്

  • മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വത്തിക്കാന്‍ സന്ദര്‍ശനം; മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അവാസ്തവം

    മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വത്തിക്കാന്‍ സന്ദര്‍ശനം; മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അവാസ്തവം0

    കാക്കനാട്: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ വത്തിക്കാന്‍ യാത്രയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ അവാസ്തവവും  സത്യവിരുദ്ധവുമാണെന്ന് സീറോമലബാര്‍ സഭ പിആര്‍ ഒ റവ. ഡോ. ടോം ഓലിക്കരോട്ട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മാര്‍ റാഫേല്‍ തട്ടില്‍ സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയോടൊപ്പം പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിനായി ഇന്നു രാവിലെയാണ് (ഡിസംബര്‍ 11) റോമിലേക്ക് യാത്രതിരിച്ചത്. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരം ലിയോ പതിനാലാമന്‍ മാര്‍പാപ്പ

  • ഫാ. ഗബ്രിയേല്‍ ചിറമേലിന്റെ 111-ാം ജന്മദിനാചരണം; 111 പേര്‍ രക്തം ദാനം ചെയ്തു

    ഫാ. ഗബ്രിയേല്‍ ചിറമേലിന്റെ 111-ാം ജന്മദിനാചരണം; 111 പേര്‍ രക്തം ദാനം ചെയ്തു0

    തൃശൂര്‍: അമല സ്ഥാപക ഡയറക്ടര്‍ പദ്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമേല്‍ സിഎംഐയുടെ 111-ാം ജന്മദിനാ ചരണത്തിന്റെ ഭാഗമായി അമല സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ നടത്തിയ രക്തദാന ക്യാമ്പില്‍ 111 പേര്‍ രക്തദാനം ചെയ്തു. ഗബ്രിയേലച്ചന്റെ പൂര്‍വവിദ്യാര്‍ഥി കൂടിയായ എഞ്ചിനീയര്‍ ആര്‍. കെ രവി സമ്മേളനം ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ഡോ. വിനു വിപിന്‍, ചിറമേല്‍ കുടുംബംഗം ഗബ്രിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?