Follow Us On

26

January

2026

Monday

Latest News

  • നൈജറില്‍ മാമോദീസ ചടങ്ങിനിടെ  22 പേരെ വെടിവച്ചു കൊലപ്പെടുത്തി

    നൈജറില്‍ മാമോദീസ ചടങ്ങിനിടെ 22 പേരെ വെടിവച്ചു കൊലപ്പെടുത്തി0

    നിയാമേ/നൈജര്‍: പടിഞ്ഞാറന്‍ നൈജറിലെ ഒരു ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മോട്ടോര്‍ ബൈക്കുകളിലെത്തിയ തോക്കുധാരികള്‍ മാമോദീസ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന 22 പേരെ വധിച്ചു. ബുര്‍ക്കിന ഫാസോയ്ക്കും മാലിക്കും സമീപമുള്ള തില്ലബെറി മേഖലയിലാണ് ആക്രമണം നടന്നത്. അല്‍-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകള്‍ സജീവമായ മേഖലയാണിത്. തകൗബാട്ട് ഗ്രാമത്തിലെ ഔല്ലം ഡിപ്പാര്‍ട്ട്മെന്റിലെ തില്ലബെറി മേഖലയില്‍  നിരപരാധികളായ കുടുംബങ്ങളെ ദുഃഖത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ആക്രമണം നടത്തുകയായിരുന്നു എന്ന് പ്രാദേശിക പൗരാവകാശ പ്രവര്‍ത്തകന്‍ മൈകോള്‍ സോഡി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒരു

  • മാര്‍ ജേക്കബ് തൂങ്കുഴിയുടെ സംസ്‌കാരം 22ന് ക്രിസ്തുദാസി സഭയുടെ ജനറലേറ്റ് ചാപ്പലിലെ കല്ലറയില്‍

    മാര്‍ ജേക്കബ് തൂങ്കുഴിയുടെ സംസ്‌കാരം 22ന് ക്രിസ്തുദാസി സഭയുടെ ജനറലേറ്റ് ചാപ്പലിലെ കല്ലറയില്‍0

    കോഴിക്കോട്: ആര്‍ച്ചുബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ ഭൗതീകശരീരം സംസ്‌കരിക്കുന്നത് കോഴിക്കോട് ചേവരമ്പലത്തെ സൊസൈറ്റി ഓഫ് ക്രിസ്തുദാസി (എസ്‌കെഡി) സഭയുടെ ജനറലേറ്റിലെ ചാപ്പലില്‍. മാര്‍ ജേക്കബ് തൂങ്കുഴി സ്ഥാപിച്ച സന്യാസിനി സമൂഹമാണ് എസ്‌കെഡി.  അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ചാപ്പലില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പിലായി നേരത്തെ തന്നെ അന്ത്യവിശ്രമത്തിനുള്ള സ്ഥലം നിശ്ചയിച്ചിരുന്നു. തന്റെ സംസ്‌കാരം ലളിതമായ രീതിയില്‍ നടത്തണമെന്ന് അദ്ദേഹം വില്‍പത്രത്തില്‍ എഴുതിവച്ചിരിക്കുന്നത് സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് എസ്‌കെഡി സന്യാസിനികള്‍. സെപ്റ്റംബര്‍ 22 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4.30 മുതല്‍ എസ്‌കെഡി ജനറലേറ്റില്‍

  • ആഗോളപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല, സുവിശേഷം പങ്കുവയ്ക്കുകയാണ് എന്റെ പ്രാഥമിക ദൗത്യം: ലിയോ 14 ാമന്‍ മാര്‍പാപ്പ

    ആഗോളപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല, സുവിശേഷം പങ്കുവയ്ക്കുകയാണ് എന്റെ പ്രാഥമിക ദൗത്യം: ലിയോ 14 ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനല്ല, മറിച്ച് സുവിശേഷം പങ്കുവയ്ക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കി ലിയോ 14 ാമന്‍ പാപ്പ. കത്തോലിക്ക സഭയുടെ തലവനെന്ന നിലയില്‍ കത്തോലിക്കരെ വിശ്വാസത്തില്‍ സ്ഥിരീകരിക്കുകയും ലോകവുമായി സുവിശേഷം പങ്കിടുകയും ചെയ്യുകയാണ് തന്റെ പ്രാഥമിക ഉത്തരവാദിത്വമെന്ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നല്‍കിയ ആദ്യ ഔദ്യോഗിക ഇന്റര്‍വ്യൂവില്‍ ലിയോ പാപ്പ വ്യക്തമാക്കി. കത്തോലിക്ക മാധ്യമമായ ക്രക്‌സിന്റെ  സീനിയര്‍ കറസ്പോണ്ടന്റ് എലീസ് ആന്‍ അലന് നല്‍കിയ വിശദമായ ഇന്റര്‍വ്യൂവിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇന്റര്‍വ്യൂവിന്റെ

  • മാര്‍ ജേക്കബ് തൂങ്കുഴിക്ക് ആദരാഞ്ജലികളുമായി കെസിബിസി

    മാര്‍ ജേക്കബ് തൂങ്കുഴിക്ക് ആദരാഞ്ജലികളുമായി കെസിബിസി0

    കൊച്ചി: ആര്‍ച്ചുബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സൗമ്യമായ വ്യക്തിത്വവും തീക്ഷ്ണമായ വിശ്വാസജീവിതവും സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള കര്‍മ്മകുശലതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. കേരളത്തിലെ മൂന്ന് രൂപതക ളിലെ നിസ്വാര്‍ത്ഥമായ ഇടയധര്‍മ്മത്തിലൂടെയും ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന് ആറ് വര്‍ഷം മികവുറ്റ നേതൃത്വം നല്‍കിയും ആഗോള സഭയില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനി സമൂഹത്തെ രൂപപ്പെടുത്തി വളര്‍ത്തിയും മാര്‍ തൂങ്കുഴി സമാനതകളില്ലാതെ പ്രവര്‍ത്തിച്ചു. എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ

  • തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൗരന്മാരുടെ വിശ്വാസം തകര്‍ന്നു: നൈജീരിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്

    തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൗരന്മാരുടെ വിശ്വാസം തകര്‍ന്നു: നൈജീരിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്0

    അബുജ/ നൈജീരിയ: 2023-ല്‍ നൈജീരിയയില്‍ നടന്ന കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ അന്യായമായ രീതികള്‍, വഞ്ചന, തിരഞ്ഞെടുപ്പ് പിഴവുകള്‍ എന്നിവയാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൗരന്മാരുടെ വിശ്വാസം ഗുരുതരമായി തകര്‍ന്നതായി നൈജീരിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് (സിബിസിഎന്‍) പ്രസിഡന്റ്, ആര്‍ച്ചുബിഷപ് ലൂസിയസ് ഉഗോര്‍ജി. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നിയമനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള മിക്ക നിയമനങ്ങളും നിഷ്പക്ഷമോ സ്വതന്ത്രമോ ആയി കണക്കാക്കാന്‍ കഴിയില്ലെന്നും ഇലക്ഷന്‍ കമ്മീഷന്റെ സ്വാതന്ത്ര്യവും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ സ്വാധീനത്തില്‍

  • മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാട് വേദനാജനകമെന്ന് മാനന്തവാടി രൂപത

    മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാട് വേദനാജനകമെന്ന് മാനന്തവാടി രൂപത0

    മാനന്തവാടി: മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാട് വേദനാജനകമെന്ന് മാനന്തവാടി രൂപത പ്രസ്താവനയില്‍ അറിയിച്ചു. മാനന്തവാടി രൂപതയുടെ ഇടയനായി നീണ്ട 22 വര്‍ഷവും താമരശേരി രൂപതയുടെ ഇടയനായി രണ്ടു വര്‍ഷത്തോളവും തുടര്‍ന്ന് 10 വര്‍ഷത്തോളം തൃശൂര്‍ അതിരൂപതയുടെ അധ്യക്ഷനായി ശുശ്രൂഷ ചെയ്ത അദ്ദേഹത്തിന്റെ നിര്യാണം മാനന്തവാടി രൂപതയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. മാനന്തവാടി രൂപത സ്ഥാപിതമായ കാലഘട്ടത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന രൂപതയെ അതിന്റെ ബാലാരിഷ്ടതകളുടെ മധ്യത്തില്‍ സഭാത്മക ചൈതന്യത്തിലും ദൈവാഭിമുഖ്യത്തിലും

  • ടാന്‍സാനിയയില്‍ വാഹനാപകടത്തില്‍ സൂപ്പീരിയര്‍ ജനറലുള്‍പ്പടെ നാല് കര്‍മലീത്ത സന്യാസിനിമാരും ഡ്രൈവറും മരിച്ചു

    ടാന്‍സാനിയയില്‍ വാഹനാപകടത്തില്‍ സൂപ്പീരിയര്‍ ജനറലുള്‍പ്പടെ നാല് കര്‍മലീത്ത സന്യാസിനിമാരും ഡ്രൈവറും മരിച്ചു0

    ഡൊഡോമ/ടാന്‍സാനിയ: ടാന്‍സാനിയയിലെ മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ് ഓഫ് ദി ചൈല്‍ഡ് ജീസസ് (എംസിഎസ്ടി) സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലുള്‍പ്പടെ നാല് സന്യാസിനിമാരും ഡ്രൈവറും മ്വാന്‍സ അതിരൂപതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞു. കലുലുമ-ബുകുമ്പി പ്രദേശത്താണ് എംസിഎസ്ടി സുപ്പീരിയര്‍ ജനറലും സെക്രട്ടറിയും മറ്റ് രണ്ട് സന്യാസിനിമാരും ഒരു ഡ്രൈവറും മരിച്ച അപകടം നടന്നത്. അപകടത്തില്‍ പരുക്കേറ്റ ഒരു സന്യാസിനിയുടെ  നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിലിയന്‍ കപോംഗോ, സെക്രട്ടറി സിസ്റ്റര്‍ നെരിനാഥെ, സിസ്റ്റര്‍

  • ആഴമായ ആധ്യാത്മികതയുടെ ഉടമ

    ആഴമായ ആധ്യാത്മികതയുടെ ഉടമ0

    താമരശേരി: ആഴമായ ആധ്യാത്മികയുടെ ഉടമയായിരുന്നു മാര്‍ ജേക്കബ് തൂക്കുഴിയെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. വളരെ സൗമ്യനായിരുന്നു അദ്ദേഹം.  സൗമ്യത പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. എല്ലാവരോടും വളരെ ശാന്തമായിട്ടാണ് ഇടപെട്ടിരുന്നത്. ആരുടെയും ഹൃദയം മുറിയരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധത പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു എന്ന് മാര്‍ ഇഞ്ചനാനിയില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

  • അന്ധബധിതരുടെ മുഖ്യധാരാവത്ക്കരണം; അംഗന്‍വാടി ടീച്ചേഴ്‌സിന് സെമിനാറുമായി കെഎസ്എസ് എസ്

    അന്ധബധിതരുടെ മുഖ്യധാരാവത്ക്കരണം; അംഗന്‍വാടി ടീച്ചേഴ്‌സിന് സെമിനാറുമായി കെഎസ്എസ് എസ്0

    കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെ മുഖ്യധാരാവത് ക്കരണത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില്‍ അംഗന്‍വാടി ടീച്ചേഴ്സിനായി ഏകദിന ബോധ വത്ക്കരണ സെമിനാര്‍ നടത്തി. അസിം പ്രേംജി ഫൗണ്ടേഷന്റെയും സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും സഹകരണത്തോടെ അന്ധബധിര വൈകല്യ മുള്ളവരുടെ ഉന്നമനത്തിനായി കെഎസ്എസ്എസ് നടപ്പിലിക്കി വരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിശീ ലന പരിപാടിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്

National


Vatican

  • ഒരോ വര്‍ഷവും കാന്‍സര്‍ മൂലം മരിക്കുന്നത് ഒരു കോടി ജനങ്ങള്‍; സമഗ്രമായ ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് വത്തിക്കാന്‍

    വത്തിക്കാന്‍ സിറ്റി: കാന്‍സര്‍ ഗവേഷണവും ചികിത്സയുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ നടന്ന ദ്വിദിന കോണ്‍ഫ്രന്‍സില്‍ കാന്‍സര്‍ ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി വിദഗ്ധര്‍ പങ്കെടുത്തു. പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസ് സംഘടപ്പിച്ച കോണ്‍ഫ്രന്‍സ് ഈ മേഖലയില്‍ നിലനില്ക്കുന്ന അസമത്വങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. നിലവിലുള്ള ചികിത്സാ രീതികള്‍, സാമൂഹിക അസമത്വങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് കോണ്‍ഫ്രന്‍സില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. ദരിദ്ര രാജ്യങ്ങളില്‍ കാന്‍സര്‍ രോഗത്തെ തടയുന്നതിനും, രോഗനിര്‍ണയത്തിനും, ചികിത്സയ്ക്കും ആധുനിക സൗകര്യങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്ന് പൊന്തിഫിക്കല്‍

  • ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

    വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജീവചരിത്രം വത്തിക്കാനില്‍ പ്രകാശനം ചെയ്തു. ഇഡബ്ല്യുറ്റിഎന്‍ ന്യൂസിന്റെ വൈസ് പ്രസിഡന്റും എഡിറ്റോറിയല്‍ ഡയറക്ടറുമായ മാത്യു ബണ്‍സണ്‍ എഴുതിയ ‘ലിയോ പതിനാലാമന്‍: പോര്‍ട്രെയിറ്റ് ഓഫ് ഫസ്റ്റ് അമേരിക്കന്‍ പോപ്പ്’  എന്ന പുസ്തകം പരിശുദ്ധ പിതാവായി തിരഞ്ഞെടുക്കപ്പെട്ട 69 കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റിനെക്കുറിച്ചുള്ള ഒരുപക്ഷേ ആദ്യ ആധികാരിക ജീവചരിത്രമാണ്. ലിയോ പതിനാലാമന്‍ പാപ്പയുടെ ചെറുപ്പകാലവും പൗരോഹിത്യത്തിലേക്കുള്ള യാത്രയെയും, മിഷന്‍ പ്രവര്‍ത്തനങ്ങളും വിശദമായി അവതരിപ്പിക്കുന്ന ഈ പുസ്തകം പാപ്പയെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കും.

  • വത്തിക്കാന്റെ നേതൃ നിരയിൽ വീണ്ടും വനിതാ പ്രാധിനിധ്യം

    ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി പുവറിന്റെ മുൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ടിസിയാന മെർലെറ്റിയെ, സമർപ്പിത ജീവിത സ്ഥാപനങ്ങളുടെയും അപ്പോസ്തോലിക് ജീവിത സമൂഹങ്ങളുടെയും ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി ലിയോ പതിനാലാമൻ പാപ്പ നിയമിച്ചു. സമഗ്ര മനുഷ്യ വികസനം പ്രോത്സാഹിപ്പിക്കുന്ന ഡിക്കാസ്റ്ററിയിൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന മൂന്നാമത്തെ വനിതയാണ് സിസ്റ്റർ ടിസിയാന. ഇവർക്ക് മുമ്പ് സിസ്റ്റർ അലസാന്ദ്ര സ്മെറില്ലിയും, മെർലെറ്റിയുടെ മുൻഗാമിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയും ഈ പദവിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഡിക്കാസ്റ്ററിയെ നയിക്കുന്ന സിസ്റ്റർ സിമോണ ബ്രാംബില്ലയുടെ കീഴിൽ

  • മാര്‍ മാത്യു മാക്കീല്‍ ധന്യപദവിയിലേക്ക്

    വത്തിക്കാന്‍ സിറ്റി: ചങ്ങനാശേരി വികാരിയാത്തിന്റെയും കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ ധന്യന്‍ പദവിയിലേക്ക്. 1889 മുതല്‍ കോട്ടയം വികാരിയാത്തില്‍ തെക്കുംഭാഗക്കാര്‍ക്കായുള്ള വികാരി ജനറാളും തുടര്‍ന്ന് 1896 മുതല്‍ ചങ്ങനാശേരിയുടെയും 1911 ല്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി സ്ഥാപിക്കപ്പെട്ട കോട്ടയത്തിന്റെയും പ്രഥമ തദ്ദേശീയ അപ്പസ്‌തോലിക വികാരിയായിരുന്നു ദൈവദാസന്‍ ബിഷപ് മാര്‍ മാത്യു മാക്കീല്‍. 1851 മാര്‍ച്ച് 27 ന് കോട്ടയത്തിനടുത്തുള്ള മാഞ്ഞൂരില്‍ ജനിച്ച അദ്ദേഹം 1914 ജനുവരി

  • മലയാളി വൈദികന്‍ മാര്‍പാപ്പയുടെ ചാപ്ലിന്‍

    ആലപ്പുഴ: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചാപ്ലിനായി ആലപ്പുഴ രൂപതാംഗം ഫാ. ജോണ്‍ ബോയയെ മാര്‍പാപ്പ നിയമിച്ചു. നിലവില്‍ ആഫ്രിക്കയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുകയാണ് 42-കാരനായ ഫാ. ജോണ്‍ ബോയ. നയതന്ത്ര സേവനത്തിനുള്ള അംഗീകാരമായാണ് ചാപ്ലിന്‍ പദവി നല്‍കിയത്. മാര്‍പാപ്പയുടെ ചാപ്ലിന്‍ എന്നത് മോണ്‍സിഞ്ഞോര്‍ എന്ന ഓണററി പദവിയാണ്. പേരിനൊപ്പം മോണ്‍സിഞ്ഞോര്‍ എന്നെഴുതുകയും ചുവപ്പ് അരപ്പട്ട ധരിക്കുകയും ചെയ്യും. വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ മുഖേനയാണ് ഫാ. ബോയയെ അറിയിച്ചത്.

  • മാര്‍പാപ്പയുടെ ജൂണിലെ ലിറ്റര്‍ജിക്കല്‍ കലണ്ടര്‍

    വത്തിക്കാന്‍ സിറ്റി: ജൂണില്‍ എല്ലാ ഞായറാഴ്ചയും ലിയോ പതിനാലാമന്‍ മാര്‍പാപ്പ ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. കൂടാതെ വിശുദ്ധരുടെ നാമകരണനടപടികളിലുള്ള വോട്ടെടുപ്പിനായി കര്‍ദിനാള്‍മാരുടെ ഒരു കണ്‍സിസ്റ്ററി നടത്തുമെന്നും പാപ്പയുടെ ആരാധനക്രമ ആഘോഷങ്ങളുടെ  ചുമതല വഹിക്കുന്ന ഓഫീസ്  വ്യക്തമാക്കി. ജൂണ്‍ 1 ഞായറാഴ്ച രാവിലെ 10:30 ന് കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശിമാരുടെയും വൃദ്ധരുടെയും ജൂബിലി ആഘോഷിക്കുന്നതിനായി സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ദിവ്യബലിയര്‍പ്പിക്കും. ജൂണ്‍ 8 പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍, സഭാ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പുതിയ സമൂഹങ്ങളുടെയും ജൂബിലിക്കായി രാവിലെ

Magazine

Feature

Movies

  • ത്രിപുരയിലെ കത്തോലിക്ക സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു

    ത്രിപുരയിലെ കത്തോലിക്ക സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു0

    അഗര്‍ത്തല (ത്രിപുര): ത്രിപുരയിലെ കത്തോലിക്കാ സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആവശ്യത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നോര്‍ത്ത് ത്രിപുരയിലെ ധര്‍മ്മനഗറിലെ സഖായ്ബാരി ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂളിലാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സരസ്വതി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. സ്‌കൂള്‍ കാമ്പസില്‍ ഒരു വിഭാഗത്തിന്റെയും മതപരമായ ആചാരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന ഹോളി ക്രോസ് വിദ്യാഭ്യാസ ഏജന്‍സിയുടെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ ആ ആവശ്യം നിരസിച്ചു. സ്ഥാപനം ആരംഭിച്ചതു മുതല്‍ ഈ നിയമം

  • കര്‍ഷകരുടെ വോട്ട് ഫിക്‌സഡ് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ല: മാര്‍ ജോസഫ് പാംപ്ലാനി

    കര്‍ഷകരുടെ വോട്ട് ഫിക്‌സഡ് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ല: മാര്‍ ജോസഫ് പാംപ്ലാനി0

    കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ വോട്ട് ഫിക്സഡ് ബാങ്ക് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലെന്ന് തലശേരി ആര്‍ച്ചുബിഷപ്പും ഇന്‍ഫാം തലശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി. ഇന്‍ഫാം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂവായിരത്തോളം കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്സ് മീറ്റ്- ‘കനവും നിനവും’ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കൂടെ നില്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാണ്.  ജയിലില്‍ 650 രൂപ കൂലിയുണ്ട്. അതിന്റെ പകുതി പോലും ഉപജീവനത്തിനായി ലഭിക്കാത്ത കര്‍ഷകര്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?