
അസീസി/ ഇറ്റലി: വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ഇറ്റലിയിലെ അസീസിയിലെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലത്തിനടുത്തുള്ള ഒരു ദൈവാലയത്തിന്റെ പൂന്തോട്ടത്തില്‍ സ്ഥാപിച്ച വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെ വെങ്കല ശില്‍പ്പം ശ്രദ്ധ നേടുന്നു. കൈകളില്‍ ഒരു ലാപ്ടോപ്പുമായി മുട്ടുകുത്തി കുരിശിന്‍ചുവട്ടില്‍ പ്രാര്‍ത്ഥനാനിര്‍ഭരനായി നില്ക്കുന്ന അക്യുട്ടിസിനെയാണ് ശില്‍പ്പത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. അക്യുട്ടിസിന്റെ ഡിജിറ്റല്‍ സുവിശേഷീകരണത്തെയും ആഴമായ ദിവ്യകാരുണ്യ ഭക്തിയെയും അടയാളപ്പെടുത്തുന്ന ഈ ശില്‍പ്പം ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. ‘സെന്റ് കാര്‍ലോ അറ്റ് ദി ക്രോസ്’ എന്ന് പേരിട്ടിരിക്കുന്ന

കേരള, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ മുന്‍ അക്കൗണ്ടന്റ് ജനറലും രാഷ്ട്ര ദീപികയുടെ മാനേജിംഗ് എഡിറ്ററുമായിരുന്ന, തിങ്കളാഴ്ച അന്തരിച്ച ജെയിംസ് കെ. ജോസഫിനെ ദീപികയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ടി.ദേവപ്രസാദ് അനുസ്മരിക്കുന്നു. തിളക്കമാര്‍ന്ന ഇന്നിംഗ്സ് പൂര്‍ത്തിയാക്കി കടന്നുപോയ ജയിംസ് കെ. ജോസഫ് (76) എന്ന പത്രാധിപരായ ഉദ്യോഗസ്ഥനെ ചരിത്രം അടയാളപ്പെടുത്തുന്നത് ഹൃദയംകൊണ്ട് തീരുമാനങ്ങളെടുത്ത സത്യാനേഷി എന്നായിരിക്കും. കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും തമിഴിനാടിന്റെയും അക്കൗണ്ടന്റ് ജനറലായിരുന്ന ശേഷം സര്‍വീസില്‍നിന്നും വിരമിക്കുവാന്‍ 10 വര്‍ഷം ബാക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ സേവനം മതിയാക്കി ഔദ്യോഗിക

വത്തിക്കാന്‍ സിറ്റി: 1625-ല്‍ സുവിശേഷം പ്രസംഗിക്കുന്നതിനായി ഇന്ത്യയിലേക്ക് 5,000 മൈലിലധികം യാത്ര ചെയ്തെത്തിയ ലിത്വാനിയന്‍ വംശജനായ ജെസ്യൂട്ട് വൈദികന് ഫാ. ആന്‍ഡ്രിയസ് റുഡാമിനയെ അനുസ്മരിച്ച് ലിയോ 14 ാമന്‍ പാപ്പ. ഫാ. റുഡാമിന ഇന്ത്യയിലെത്തിയതിന്റെ 400 ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗോവ- ദാമന്‍ അതിരൂപതക്ക് അയച്ച കത്തില്‍ ഈ പരിപാടിയോടനുബന്ധിച്ച് ഓള്‍ഡ് ഗോവയിലെ സെ കത്തീഡ്രലില്‍ ഒത്തുകൂടിയ എല്ലാവര്ക്കും പാപ്പ ആശംസകള്‍ നേര്‍ന്നു. ഒരു മിഷനറി എന്ന നിലയില്‍ ഫാ. റുഡാമിനയുടെ സാക്ഷ്യത്തിന് ദൈവത്തിന് നന്ദി പറയുന്നതില്‍ പങ്കുചേരുകയാണെന്ന്

മെക്സിക്കോ സിറ്റി: ഏകദേശം ഏഴായിരത്തോളം ആളുകള്‍, അവരില്‍ ഭൂരിഭാഗവും ഏതെങ്കിലും വിധത്തില്‍ അംഗപരിമിതരായിട്ടുള്ളവര്, ഔവര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ ബസിലിക്കയിലേക്ക് തീര്‍ത്ഥാടനം നടത്തി. ഭിന്നശേഷിക്കാരായവര്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തിയ തീര്‍ത്ഥാടനം പെരാല്വില്ലോ റൗണ്ട് എബൗട്ടില്‍ ആരംഭിച്ച് മരിയന്‍ ബസിലിക്കയല് സമാപിച്ചു. ‘സ്നേഹവും സമാധാനവുമുള്ള ഒരു മെക്സിക്കോ’ എന്ന് നാമകരണം ചെയ്ത പരിപാടിക്ക് ‘ഫാര്മേഷ്യസ് സിമിലേഴ്സ്’ എന്ന കൂട്ടായ്മയുടെ സ്ഥാപകനായ ഡോ. സിമി എന്നറിയപ്പെടുന്ന വിക്ടര്‍ ഗോണ്‍സാലസ് ടോറസാണ് നേതൃത്വം നല്‍കിയത്. ഗ്വാഡലൂപ്പ മാതാവിന്റെ

കൊച്ചി: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളില്‍ കാലങ്ങളായി സൂക്ഷ്മ ന്യൂനപക്ഷമായി തുടരുന്ന ക്രിസ്ത്യന്‍, സിഖ്, ബുദ്ധര്‍, ജൈനര്‍, പാഴ്സി വിഭാഗങ്ങളെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഇന്ത്യയിലെ ആറ് വിജ്ഞാപിത മതന്യൂനപക്ഷങ്ങളില്‍ മുസ്ലീം ഒഴിച്ചുള്ള അഞ്ച് വിഭാഗങ്ങള്‍ക്കും 2.5 ശതമാനത്തില്‍ താഴെ വീതം മാത്രമാണ് ജനസംഖ്യ. നിലവില്‍ ജനസംഖ്യ വളരെ കുറഞ്ഞിരിക്കുന്നതും ഓരോ വര്‍ഷവും കുറഞ്ഞുകൊണ്ടിരിക്കു ന്നതുമായ ഈ

കാക്കനാട്: യാക്കോബായ സഭയുടെ മേലധ്യക്ഷന് ബസേലിയോസ് മാര്‍ ജോസഫ് കാതോലിക്ക ബാവ സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദര്‍ശിച്ചു. സീറോമലബാര്‍ മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിടയിലായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സീറോമലബാര്‍ മെത്രാന് സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ ചേര്‍ന്ന് കാതോലിക്ക ബാവയെ സ്വീകരിച്ചു. തുടര്‍ന്ന് സിനഡ് പിതാക്കന്മാരുമായും, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ക്യൂരിയയിലെ മറ്റു അംഗങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തി. സഭകള്‍

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയുടെ ഭവനവും സ്നേഹത്തിന്റെ ആലയും വിശുദ്ധിയുടെ മാതൃകയുമാണ് നസ്രത്തിലെ തിരുക്കുടുംബമെന്ന് ലിയോ 14 ാമന്‍ പാപ്പ. നാല് സന്യാസിനിസഭകളുടെ ജനറല്‍ ചാപ്റ്ററുകളില്‍ പങ്കെടുക്കാനെത്തിയ സന്യാസിനിമാരെ അപ്പസ്തോലിക കൊട്ടാരത്തിലെ കണ്‍സിസ്റ്ററി ഹാളില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പ. മിഷനറി ഡോട്ടേഴ്സ് ഓഫ് ഹോളി ഫാമിലി ഓഫ് നസ്രത്ത്, ഡോട്ടേഴ്സ് ഓഫ് നസ്രത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, അപ്പസ്തോല്‍സ് ഓഫ് ഹോളി ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ട്, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെയ്ന്റ് മേരി എന്നീ സന്യാസിനിസഭകളിലെ സന്യാസിനിമാരാണ് പാപ്പയെ സന്ദര്‍ശിച്ചത്. നസ്രത്തിലെ

പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭയുടെ 95-ാം പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും പത്തനംതിട്ട രൂപതയുടെ ആതിഥേയത്തില്‍ സെപ്റ്റംബര്‍ 16 മുതല്‍ 20 വരെ അടൂര്‍ ഓള് സെയിന്റ്സ് പബ്ലിക് സ്കൂളിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടക്കും. 16ന് വൈകുന്നേരം അഞ്ചിന് വിവിധ പ്രയാണങ്ങള്‍ക്ക് സമ്മേളന നഗറില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പതാക ഉയര്‍ത്തും. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, അടൂര്‍ നഗരസഭാ ചെയര്മാന് കെ. മഹേഷ്

കോട്ടയം: യുവത്വത്തിന്റെ കണ്ണുകളിലൂടെ കേരളത്തി സമൂഹത്തിന്റെ വികസനം എന്ന ആപ്തവാക്യവുമായി കെസിവൈഎം സംസ്ഥാന സമിതി കേരള നവീകരണ യാത്ര നടത്തുന്നു. ഓഗസ്റ്റ് 28ന് കാസര്ഗോഡുനിന്നാരംഭിക്കുന്ന യാത്ര സെപ്റ്റംബര്‍ ഏഴിനു തിരുവനന്തപുരത്തു സമാപിക്കും. ലഹരിക്കെതിരെ പോരാടുക, യുവജനമുന്നേറ്റം, വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ, മലയോര-തീരദേശ, ദളിത് വിഭാഗങ്ങളുടെ അവകാശ സംരക്ഷണം, ഭരണഘടനാ അവകാശം ഉറപ്പാക്കുക, കേരള വികസന രേഖ തയാറാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്. വരാന്‍പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കെസിവൈഎമ്മിലെ മികച്ച നേതാക്കന്മാരെ

ഫാ. ജിന്സണ് ജോസഫ് മുകളേല്‍ CMF കത്തോലിക്ക സഭയില്‍ ഒരാള്‍ക്ക് വൈദികന് ആകാന്‍ രണ്ടു വഴികളാണ് ഉള്ളത്. ഇടവക വൈദികനല്ലെങ്കില്‍ സമര്‍പ്പിത സമൂഹത്തില്‍ ചേര്‍ന്ന് വൈദികന് ആകുക. സിസ്റ്റേഴ്സെല്ലാം സമര്‍പ്പിത സമൂഹത്തിലെ അംഗങ്ങളാണ്. ഒരു വ്യക്തിയോ ഒരു കൂട്ടം ആളുകളോ തങ്ങള്‍ക്ക് ലഭിച്ച ദൈവിക പ്രേരണയ്ക്ക് ഉത്തരം കൊടുക്കുമ്പോള്‍ ഒരു സമര്‍പ്പിത സമൂഹം ജന്മമെടുക്കുന്നു. ഓരോ സഭയ്ക്കും ഓരോ കാരിസങ്ങളുണ്ട്. ഫ്രാന്‍സിസ് പാപ്പ ഈശോ സഭ വൈദികന് ആയിരുന്നു. ലിയോ പതിനാലാമന്‍ പാപ്പ അഗസ്റ്റീനിയന്‍ സഭയില്‍ നിന്ന്

ഇന്നുമുണ്ട്, വിശേഷണങ്ങള്‍ ഏറെ വി. ജോണ്‍ 23-മന് മാര്‍പാപ്പ മെത്രാന് പദവിയിലേക്ക് ഉയര്‍ത്തിയ ജോസ് ഡി ജീസസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ ബിഷപ്പ്. 103 വര്‍ഷത്തെ ദീര്‍ഘായുസ്സ്, 79 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയില്‍ 64 വര്‍ഷം ബിഷപ്പായി അജപാലന ശുശ്രൂഷ! ബിഷപ്പ് ജോസ് ഡി ജീസസ് സഹഗുന്‍ ഡി ലാ പാര ഒരു അത്യപൂര്‍വമായ സേവനകാലം പിന്നിട്ടിരിക്കുകയാണ്. മെക്സിക്കോയിലെ മൈക്കോകാനിലെ സിയുഡാഡ് ലാസാരോ കര്‍ഡെനാസ് എന്ന തുറമുഖ നഗരത്തിലെ എമിരിറ്റസ് ബിഷപ്പായ അദ്ദേഹം ഇന്ന്

പെറുവിലെ പുരോഹിതനെ പേഴ്സണല്‍ സെക്രട്ടറിയായി പോപ്പ് ലിയോ പതിനാലാമന്‍ നിയമിച്ചു. പെറുവിലെ ചിക്ലായോയില്‍ നിന്നുള്ള യുവ പുരോഹിതനായ ഫാ. എഡ്ഗാര്‍ഡ് ഇവാന് റിമായ്കുന ഇംഗയെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ തന്റെ പുതിയ പേഴ്സണല്‍ സെക്രട്ടറിയായി നിയമിച്ചു. സമീപ വര്‍ഷങ്ങളില്‍ വിവിധ പാസ്റ്ററല്‍, അക്കാദമിക് മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. റിമായ്കുന ബുദ്ധിമാനും ഒപ്പം വിനയാന്വിതനുമായാണ് അറിയപ്പെടുന്നത്. യുവാവെങ്കിലും മികച്ച ഭരണാധികാരിയും ദൈവശാസ്ത്ര പണ്ഡിതനുമായി ഫാ. റിമായ്കുന ഇതിനകം തന്നെ പ്രശസ്തി നേടിയിട്ടുണ്ട്. പെറുവിലെ അദ്ദേഹത്തിന്റെ പാസ്റ്ററല്‍ പ്രവര്‍ത്തനവും അന്താരാഷ്ട്ര സഭാ

വത്തിക്കാന്‍ സിറ്റി: മെയ് 8ന് പത്രോസിന്റെ 266ാമത്തെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ലിയൊ പതിനാലാമന്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്ത പുതിയ പാപ്പാ മെയ് 18ന് ഞായറാഴ്ച സ്ഥാനാരോഹണ ദിവ്യബലി അര്‍പ്പിക്കും. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന് ആയിരിക്കും കത്തോലിക്കാ സഭയിലെ 267ാമത്തെ പാപ്പായായ ലിയൊ പതിനാലാമന്റെ സ്ഥാനാരോഹോണ ദിവ്യബലി ആരംഭിക്കുക. പാപ്പാ പൗരസ്ത്യസഭകളിലെ പാത്രിയാര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കല്‍ അല്പസമയം പ്രാര്‍ത്ഥിക്കുകയും ധൂപാര്‍ച്ചന നടത്തുകയും

വത്തിക്കാന്‍ സിറ്റി: നയതന്ത്രകൂട്ടായ്മയില്‍ കുടുംബത്തിന്റെ ഊഷ്മളത വളര്‍ത്തണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പാ. പരിശുദ്ധ സിംഹാസനത്തിലേക്കുള്ള, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ, വത്തിക്കാനില്‍ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച്ച നടത്തി, സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തനിക്ക് ആശംസകളര്‍പ്പിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു. അതോടൊപ്പം ഫ്രാന്‍സിസ് പാപ്പായുടെ മരണത്തില്‍ അനുശോചനം അറിയിച്ചതിനും നന്ദിയര്‍പ്പിച്ചു. സംഭാഷണത്തില്‍, നയതന്ത്ര സമൂഹം ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന അവബോധത്തില്‍ വളരുവാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. കാരണം, അപ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ സന്തോഷങ്ങളും

അവിഞ്ഞോണ് നഗരത്തിലെ നോട്രേഡാം ഡി ബോണ്‍റെപ്പോസ് ഇടവക വൈദികനും ദൈവാലയത്തിനും നേരെയുണ്ടായ ഇസ്ലാമിക തീവ്രവാദ ആക്രമണം വിശ്വാസികള്‍ക്കിടയില്‍ ഭീതിവിതച്ചിരിക്കുന്നു. മെയ് 10ന് വൈകുന്നേരം ദിവ്യബലി കഴിഞ്ഞ്, ഏകദേശം 15 യുവാക്കള്‍ ഇടവക വികാരിയായ ഫാദര്‍ ലോറന്റ് മിലനെ സമീപിച്ചു. അവര്‍ ആദ്യം ക്രിസ്തുമതത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ഉടന്‍തന്നെ ക്രിസ്തുവിനെ അപമാനിക്കുന്ന നിന്ദാവചനങ്ങള്‍ ഉച്ചരിച്ചുകൊണ്ട് പ്രകോപിതരാവുകയും ചെയ്തു. തുടര്‍ന്ന് ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുകൊണ്ട് വൈദികനെ ശാരീരികമായി ആക്രമിക്കുകയും, ദൈവാലയത്തിലെ കാസയും, ചെക്ക്ബുക്കും, പെയ്ന്റിങും അപഹരിക്കുകയും ചെയ്തു.













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

വിശ്വാസവുമായി ബന്ധപ്പെട്ട ഒട്ടനവധി സംഭവങ്ങള്‍ ഓര്‍മയില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് പ്രത്യാശയുടെ ജൂബിലി വര്‍ഷമായി സഭ ആചരിച്ച 2025 വിട പറയുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണവും, പുതിയ മാര്‍പാപ്പയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും അപ്രതീക്ഷിതമെന്ന് വിശേഷിപ്പിക്കാവുന്ന ലിയോ 14 -ാമന്‍ പാപ്പയുടെ തിരഞ്ഞെടുപ്പുമൊക്കെയായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങള്‍. ഗാസയിലെ ജനങ്ങള്‍ക്കൊപ്പം യുദ്ധത്തിന്റെ നടുവിലും ക്രിസ്തുവിന്റെ സാന്നിധ്യമായി ഗാസയില്‍ നിലകൊണ്ട ഏക കത്തോലിക്ക ഇടവകയ്ക്കും അവിടുത്തെ ഇടവക വികാരിക്കും വിശ്വാസികള്‍ക്കും വേണ്ടി ലോകമെമ്പാടുനിന്നുമുയര്‍ന്ന പ്രാര്‍ത്ഥനകള്‍ പൂവണിയുന്നതിനും ഗാസയിലെ സ്ഥിതി ശാന്തമാകുന്നതിനും 2025

ചങ്ങനാശേരി: വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വത്തിക്കാനില്‍ നിന്നും കുട്ടനാട്ടിലേക്ക്. വേഴപ്ര സെന്റ് പോള്‍സ് ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചാണ് വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ കാര്‍ലോ അക്കൂട്ടീസിന്റെയും തിരുശേഷിപ്പുകള്‍ സ്ഥാപിക്കുന്നത്. 2026 ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ ദൈവാലയ കൂദാശ നിര്‍വഹിക്കും. തുടര്‍ന്ന് അഞ്ചിന് മാര്‍ ജോസഫ് പെരുന്തോട്ടം കര്‍ക്കുരിശ്, കൊടിമരം എന്നിവ ആശീര്‍വദിക്കും. ജനുവരി നാലിന് രാവിലെ 9.30ന് തിരുശേഷിപ്പുകള്‍ക്ക് സ്വീകരണം നല്‍കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് തിരുശേഷിപ്പുകള്‍ സ്ഥാപിക്കും.

ജോസഫ് മൈക്കിള്‍ സമാനതകളില്ലാത്ത അക്രമങ്ങളായിരുന്നു ക്രിസ്മസ് കാലത്ത് ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്നത്. മതസ്വാതന്ത്ര്യം അനുവദിച്ചിട്ടില്ലാത്ത രാജ്യങ്ങളെ തോല്പിക്കുന്ന വിധത്തിലായിരുന്നു അതിക്രമങ്ങള്‍ അരങ്ങേറിയത്. രാജ്യം അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തിനും ജനാധിപത്യത്തിനും അത് ഏല്പിച്ച പരിക്കുകള്‍ ചെറുതല്ല. അന്തര്‍ദ്ദേശീയ മാധ്യമങ്ങളില്‍ പ്പോലും അക്രമങ്ങള്‍ വാര്‍ത്തയായി. ഹിന്ദു തീവ്ര വാദികള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഇന്ത്യയില്‍ തടസപ്പെടുത്തി എന്നായിരുന്നു രാജ്യാന്തര മാധ്യമമായ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും പ്രവൃത്തിദിനം കേരളത്തിലെ ലോക്ഭവനില്‍ (ഗവര്‍ണറുടെ ഓഫീസ്) ക്രിസ്മസ് പ്രവൃത്തിദിനമായിരുന്നു എന്നതും ചില

വിശ്വാസവുമായി ബന്ധപ്പെട്ട ഒട്ടനവധി സംഭവങ്ങള്‍ ഓര്‍മയില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് പ്രത്യാശയുടെ ജൂബിലി വര്‍ഷമായി സഭ ആചരിച്ച 2025 വിട പറയുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണവും, പുതിയ മാര്‍പാപ്പയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും അപ്രതീക്ഷിതമെന്ന് വിശേഷിപ്പിക്കാവുന്ന ലിയോ 14 -ാമന്‍ പാപ്പയുടെ തിരഞ്ഞെടുപ്പുമൊക്കെയായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങള്‍. ഗാസയിലെ ജനങ്ങള്‍ക്കൊപ്പം യുദ്ധത്തിന്റെ നടുവിലും ക്രിസ്തുവിന്റെ സാന്നിധ്യമായി ഗാസയില്‍ നിലകൊണ്ട ഏക കത്തോലിക്ക ഇടവകയ്ക്കും അവിടുത്തെ ഇടവക വികാരിക്കും വിശ്വാസികള്‍ക്കും വേണ്ടി ലോകമെമ്പാടുനിന്നുമുയര്‍ന്ന പ്രാര്‍ത്ഥനകള്‍ പൂവണിയുന്നതിനും ഗാസയിലെ സ്ഥിതി ശാന്തമാകുന്നതിനും 2025

ചങ്ങനാശേരി: വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വത്തിക്കാനില്‍ നിന്നും കുട്ടനാട്ടിലേക്ക്. വേഴപ്ര സെന്റ് പോള്‍സ് ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചാണ് വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ കാര്‍ലോ അക്കൂട്ടീസിന്റെയും തിരുശേഷിപ്പുകള്‍ സ്ഥാപിക്കുന്നത്. 2026 ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ ദൈവാലയ കൂദാശ നിര്‍വഹിക്കും. തുടര്‍ന്ന് അഞ്ചിന് മാര്‍ ജോസഫ് പെരുന്തോട്ടം കര്‍ക്കുരിശ്, കൊടിമരം എന്നിവ ആശീര്‍വദിക്കും. ജനുവരി നാലിന് രാവിലെ 9.30ന് തിരുശേഷിപ്പുകള്‍ക്ക് സ്വീകരണം നല്‍കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് തിരുശേഷിപ്പുകള്‍ സ്ഥാപിക്കും.

ജോസഫ് മൈക്കിള്‍ സമാനതകളില്ലാത്ത അക്രമങ്ങളായിരുന്നു ക്രിസ്മസ് കാലത്ത് ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്നത്. മതസ്വാതന്ത്ര്യം അനുവദിച്ചിട്ടില്ലാത്ത രാജ്യങ്ങളെ തോല്പിക്കുന്ന വിധത്തിലായിരുന്നു അതിക്രമങ്ങള്‍ അരങ്ങേറിയത്. രാജ്യം അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തിനും ജനാധിപത്യത്തിനും അത് ഏല്പിച്ച പരിക്കുകള്‍ ചെറുതല്ല. അന്തര്‍ദ്ദേശീയ മാധ്യമങ്ങളില്‍ പ്പോലും അക്രമങ്ങള്‍ വാര്‍ത്തയായി. ഹിന്ദു തീവ്ര വാദികള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഇന്ത്യയില്‍ തടസപ്പെടുത്തി എന്നായിരുന്നു രാജ്യാന്തര മാധ്യമമായ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും പ്രവൃത്തിദിനം കേരളത്തിലെ ലോക്ഭവനില്‍ (ഗവര്‍ണറുടെ ഓഫീസ്) ക്രിസ്മസ് പ്രവൃത്തിദിനമായിരുന്നു എന്നതും ചില

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?