Follow Us On

28

October

2025

Tuesday

Latest News

  • ഫ്‌ളോറിഡ യുഎസില്‍ ഏറ്റവും  മതസ്വാതന്ത്ര്യമുള്ള സംസ്ഥാനം

    ഫ്‌ളോറിഡ യുഎസില്‍ ഏറ്റവും മതസ്വാതന്ത്ര്യമുള്ള സംസ്ഥാനം0

    വാഷിംഗ്ടണ്‍ ഡിസി:  കഴിഞ്ഞ വര്‍ഷം യുഎസില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ ഏറ്റവും മികച്ച സംസ്ഥാനമായി ഫ്‌ളോറിഡയെ തിരഞ്ഞെടുത്തു. ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നാലാമത്തെ വാര്‍ഷിക റിലീജിയസ് ലിബര്‍ട്ടി ഇന്‍ ദി സ്റ്റേറ്റ്‌സ് റിപ്പോര്‍ട്ടിലാണ് മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ ഫ്‌ളോറിഡ മുന്‍പന്തിയിലെത്തിയത്. മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന യുഎസിലെ ഏറ്റവും വലിയ നിയമ സംഘടനയായ ഫസ്റ്റ് ലിബര്‍ട്ടി, ജൂലൈ 21 നാണ് രാജ്യത്തെ 50 സംസ്ഥാനങ്ങളിലെയും മതസ്വാതന്ത്ര്യ സംരക്ഷണത്തെ റാങ്ക് ചെയ്യുന്ന വാര്‍ഷിക സൂചിക പുറത്തിറക്കിയത്. വിദ്യാഭ്യാസം, സമ്പദ്വ്യവസ്ഥ, ടൂറിസം എന്നിവയില്‍ രാജ്യത്ത്

  • ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകക്കുനേരെ നടന്നതു നിയമവാഴ്ചയോടുള്ള വെല്ലുവിളി: സീറോമലബാര്‍ സഭ

    ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകക്കുനേരെ നടന്നതു നിയമവാഴ്ചയോടുള്ള വെല്ലുവിളി: സീറോമലബാര്‍ സഭ0

    കാക്കനാട്: ഛത്തീസ്ഗഡില്‍ മലയാളി കന്യസ്ത്രീകള്‍ക്കുനേരെ നടന്നതു നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്ന് സീറോമലബാര്‍ സഭ. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചു കന്യസ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം അപലപനീയമാണെന്ന് സീറോമലബാര്‍ സഭാ വക്താവ് ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി.  ആഗ്രയിലെ ഫാത്തിമ ആശുപത്രിയിലേക്ക് ജോലിക്കായി, പ്രായപൂര്‍ത്തിയായ യുവതികളെ കൂട്ടികൊണ്ടു പോകുന്നതി നുവേണ്ടി ഛത്തീസ്ഗഡിലെ  ദുര്‍്ഗ് സ്റ്റേഷനില്‍ എത്തിയ പ്പോളാണ് ഒരുസംഘമാളുകള്‍ ഇവരെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തത്. ആവശ്യമായ എല്ലാ രേഖകളോടും കൂടിയാണ് ഗ്രീന്‍ ഗാര്‍ഡന്‍സ് സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍

  • കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലം: മാര്‍ റാഫേല്‍ തട്ടില്‍

    കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലം: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ്  മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടത്തിയ വൊക്കേഷന്‍ പ്രമോട്ടേഴ്‌സ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കുടുംബങ്ങളുടെ കൂട്ടായ്മയും കുടുംബ പ്രാര്‍ത്ഥനയും ആണ് ദൈവവിളിയുടെ അടിസ്ഥാനം. ഭവനങ്ങളിലേക്ക് വൈദികരും സമര്‍പ്പിതരും  ഇറങ്ങിച്ചെല്ലുമ്പോഴാണ്  വൈദിക-സമര്‍പ്പിത വിളികള്‍ ലഭ്യമാകുന്നതെന്നും മാര്‍ തട്ടില്‍ ഓര്‍മ്മപ്പെടുത്തി.  വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് അധ്യക്ഷത വഹിച്ചു.  കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.

  • ക്രൂശിതന്‍ തൊട്ടു; ചൈനീസ് നിരീശ്വരവാദി ഇന്ന് ഷുഷു മരിയ

    ക്രൂശിതന്‍ തൊട്ടു; ചൈനീസ് നിരീശ്വരവാദി ഇന്ന് ഷുഷു മരിയ0

    മാഡ്രിഡ്/സ്‌പെയിന്‍:   2016 ല്‍  23 ാം വയസിലാണ് സ്പാനിഷ് ഭാഷയുടെ ചരിത്രം പഠിക്കുന്നതിനായി  ചൈനീസ് വിദ്യാര്‍ത്ഥിനിയായ ഷുഷു സ്‌പെയിനിലെത്തുന്നത്.  സ്‌പെയിനില്‍ എത്തിയിട്ട് ഏകദേശം ഒരു മാസം പിന്നിട്ടപ്പോള്‍  അസ്വസ്ഥത നിറഞ്ഞ ഒരന്തരീക്ഷത്തില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ഇറങ്ങി നടന്ന ഷുഷു എത്തിച്ചേര്‍ന്നത് രക്തസാക്ഷികളായ സെന്റ് ജസ്റ്റസ് ആന്‍ഡ് പാസ്റ്റര്‍ സഹോദരങ്ങളുടെ നാമധേയത്തിലുള്ള കത്തീഡ്രലില്‍ ആയിരുന്നു.അവിടെ നിന്ന് കേട്ട സ്വര്‍ഗീയ സംഗീതത്തില്‍ ആകൃഷ്ടയായി അവള്‍ ആ ദൈവാലയത്തിലേക്ക് പ്രവേശിച്ചു. അവിടെ  അവളുടെ കണ്ണുകള്‍ ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ ഒരു

  • സിഎസ്‌ഐആര്‍ നിസ്റ്റ് അമല മെഡിക്കല്‍ കോളേജുമായി ധാരണപത്രം കൈമാറി

    സിഎസ്‌ഐആര്‍ നിസ്റ്റ് അമല മെഡിക്കല്‍ കോളേജുമായി ധാരണപത്രം കൈമാറി0

    തൃശൂര്‍: കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ  ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും അമല മെഡിക്കല്‍ കോളേജുമായി അക്കാദമിക മേഖലയിലും ഗവേഷണ രംഗത്തും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. സിഎസ്‌ഐആര്‍ നിസ്റ്റ് ഡയറക്റ്റര്‍ ഡോ. സി അനന്തരാ മകൃഷ്ണന്‍ അമല മെഡിക്കല്‍ കോളേജ്ജ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മലിനു ധാരണപ്പത്രം കൈമാറി. സ്റ്റുഡന്റ് ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച്,  സംയോജിത ഗവേഷണ പദ്ധതികള്‍, മെന്റര്‍ഷിപ്, ക്ലിനിക്കല്‍ റിസേര്‍ച്ച് തുടങ്ങിയ മേഖലകളില്‍ കൈകോര്‍ത്തുപ്രവര്‍ത്തിക്കാന്‍ ഈ

  • അന്ധബധിര പുനരധിവാസ പദ്ധതി; പേരന്റ്‌സ് നെറ്റുവര്‍ക്ക് മീറ്റിംഗ്

    അന്ധബധിര പുനരധിവാസ പദ്ധതി; പേരന്റ്‌സ് നെറ്റുവര്‍ക്ക് മീറ്റിംഗ്0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസീം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി പേരന്റ്‌സ് നെറ്റുവര്‍ക്ക് മീറ്റിംഗ് നടത്തി. തെള്ളകം ചൈത ന്യയില്‍ സംഘടിപ്പിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍, കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല

  • കോംഗോയില്‍ വിമതര്‍ ദൈവാലയം അക്രമിച്ച ് ദിവ്യകാരുണ്യം തറയില്‍ വിതറി

    കോംഗോയില്‍ വിമതര്‍ ദൈവാലയം അക്രമിച്ച ് ദിവ്യകാരുണ്യം തറയില്‍ വിതറി0

    യാവുണ്ടേ, കാമറൂണ്‍: കോംഗോയുടെ കിഴക്കന്‍ മേഖലയില്‍ വിമതര്‍ ദൈവാലയം അക്രമിച്ച് ദിവ്യകാരുണ്യം തറയില്‍ വിതറി അവഹേളിച്ചു. അക്രമം ‘വിനാശകരമായ ആത്മീയ മുറിവ്’ രൂപപ്പെടുത്തിയതായി കാരിത്താസ് ബുനിയ കോഡിനേറ്റര്‍ ഫാ. ക്രിസാന്തെ എന്‍ഗാബു ലിഡ്ജ  പറഞ്ഞു.വിമത വിഭാഗമായ റിബല്‍സ് കോപ്പറേറ്റീവ് ഫോര്‍ ദി ഡെവലപ്പ്‌മെന്റ് ഓഫ് കോംഗോയാണ് (കോഡെക്കോ)  ഇറ്റൂറി പ്രവിശ്യയിലെ, ബുനിയ രൂപതയുടെ കീഴിലുള്ള  സെന്റ് ജോണ്‍ കാപ്പിസ്ട്രാന്‍ ഇടവക ദൈവാലയം ആക്രമിച്ചത്. ജൂലൈ 21-ന് നടത്തിയ ആക്രമണത്തില്‍ ദൈവാലയവും, വൈദിക മന്ദിരവും, ഗ്രോട്ടോയും അക്രമിച്ച വിമത

  • മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍  രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചു

    മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചു0

    റായ്പൂര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ (ജൂലൈ 25) തടഞ്ഞുവച്ച മലയാളികളായ രണ്ട് കന്യാസ്ത്രീകള്‍ റിമാന്റില്‍.  സിസ്റ്റേഴ്‌സ് നടത്തുന്ന ആശുപത്രിയിലേക്ക് നാരായണ്‍പൂരില്‍നിന്ന് ആദ്യമായി ജോലിക്ക് എത്തിയ 19, 22 വയസുവീതം പ്രായമുള്ള രണ്ട് യുവതികളെയും കൂടെ ഉണ്ടായിരുന്ന അവരുടെ ബന്ധുവായ യുവാവിനെയും റെയില്‍വേ സ്റ്റേഷനില്‍നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ സിസ്റ്റേഴ്‌സാണ് ഇപ്പോള്‍ ജയിലില്‍ ആയിരിക്കുന്നത്. തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തിലായിരുന്നു അങ്ങേയറ്റത്തെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത്. കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുന്നു എന്നാരോപിച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍

  • ക്രിസ്തുവിന്റെ ‘അതേ മനസ്’ രൂപീകരിക്കുക, വൈദികരുടെ രൂപീകരണത്തിലെ പ്രധാന ലക്ഷ്യം: ലിയോ 14 ാമന്‍ പാപ്പ

    ക്രിസ്തുവിന്റെ ‘അതേ മനസ്’ രൂപീകരിക്കുക, വൈദികരുടെ രൂപീകരണത്തിലെ പ്രധാന ലക്ഷ്യം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: വൈദികരുടെ രൂപീകരണത്തിന്റെ പ്രധാന ലക്ഷ്യം യേശുക്രിസ്തുവിന്റെ ‘അതേ മനസ്’ രൂപീകരിക്കുക എന്നതും ‘സുവിശേഷം പ്രതിഫലിപ്പിക്കുക’ എന്നതുമാണെന്ന് ലിയോ 14 ാമന്‍ പാപ്പ. സെന്റ് സേവ്യര്‍ സൊസൈറ്റിയിലെ വൈദികരെയും റെജീന അപ്പസ്‌തോലോറം അഥനേയത്തിലെ ഒരു മാസം നീണ്ടുനില്‍ക്കുന്ന സെമിനാരി ഫോര്‍മേറ്റര്‍ കോഴ്സില്‍ പങ്കെടുക്കുന്ന വൈദികരെയും അഭിസംബോധന ചെയ്യുകയായിരുന്നു ലിയോ പാപ്പ.  വൈദികര്‍, സാധാരണക്കാര്‍, സമര്‍പ്പിതര്‍ എന്നിവരുടെ രൂപീകരണം പ്രത്യേക അറിവ് നേടുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അത് പരിവര്‍ത്തനത്തിന്റെ തുടര്‍ച്ചയായ യാത്രയാണെന്നും പാപ്പ  പറഞ്ഞു. നമ്മുടെ ജീവിതത്തിന്റെയും

National


Vatican

  • പുതിയ മാര്‍പാപ്പയെ സ്വാഗതം ചെയ്ത് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

    ബംഗളൂരു: പരിശുദ്ധ പത്രോസിന്റെ 266-ാമത് പിന്‍ഗാമിയും റോമന്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായി  ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടതില്‍ ആനന്ദവും ആഹ്ലാദവും പ്രകടിപ്പിച്ച് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (CCBI). സാര്‍വത്രിക സഭയ്ക്ക് ഒരു പുതിയ ഇടയനെ സമ്മാനിച്ചതിന് സിസിബിഐ വൈസ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ,  സിസിബിഐയുടെ ബിഷപ്പുമാരുടെ പേരില്‍ ദൈവത്തോട് നന്ദി പ്രകടിപ്പിച്ചു, ‘വിശ്വാസത്തോടും പുത്രസഹജമായ സ്‌നേഹത്തോടും കൂടി, ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പില്‍ സന്തോഷിക്കുകയും ദൈവത്തിന്റെ പരിപാലനക്ക്

  • സന്യാസ സഭയില്‍നിന്ന് ഒരു പാപ്പ കൂടി

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായെപ്പോലെ വീണ്ടും സന്യാസസഭയില്‍ നിന്ന് ഒരു പാപ്പയെക്കൂടി കത്തോലിക്ക സഭയ്ക്ക് ലഭിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ സമാധാനത്തിന്റെ ആശംസയുമായിട്ടാണ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ കടന്നുവന്നത്. ദൈവം ആഗ്രഹിക്കുന്ന നാട്ടിലേക്ക് നമുക്ക് ഒരുമിച്ച് നീങ്ങാമെന്നായിരുന്നു പരിശുദ്ധ പിതാവിന്റെ ആദ്യപ്രസംഗത്തിലെ വാക്കുകള്‍. സ്‌നേഹം എല്ലാം പരിഹരിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. അമേരിക്കയില്‍ ജനിച്ച പാപ്പ പെറുവില്‍ മിഷനറിയായിരുന്നു. അഗസ്റ്റീനിയന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.   കുരിശിന്റെ

  • ലിയോ 14 ാമന്‍ പുതിയ മാര്‍പാപ്പ

    ഇല്ലിനോയിസിലെ ചിക്കാഗോയില്‍ നിന്നുള്ള 69 കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റിനെ ആഗോളസഭയുടെ 267 ാമത്തെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ലിയോ പതിനാലാമന്‍ എന്നായിരിക്കും അദ്ദേഹം അറിയപ്പെടുക. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ലിയോ പിതനാലാമന്‍ മാര്‍പാപ്പ. 1955-ല്‍ ചിക്കാഗോയില്‍ ജനിച്ചു. സെന്റ് അഗസ്റ്റിന്‍ സഭയില്‍ ചേര്‍ന്ന അദ്ദേഹം 1982-ല്‍ പുരോഹിതനായി അഭിഷിക്തനായി. പെറുവിലെ ചിക്ലായോയുടെ ബിഷപ്പായി നിയമിതനായ അദ്ദേഹം പിന്നീട് ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി സേവനമനുഷ്ഠിച്ചു. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാളായി നിയമിച്ചു.

  • കോണ്‍ക്ലേവ് ഇന്നു തുടങ്ങും; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍

    വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക കോണ്‍ക്ലേവിന് ഇന്നു (മെയ് ഏഴ്) തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാന നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രാര്‍ത്ഥനയോടെ കോണ്‍ക്ലേവ് ഔദ്യോഗികമായി തുടങ്ങും. തുടര്‍ന്ന്  71 രാജ്യങ്ങളില്‍നിന്നുള്ള 133 കര്‍ദിനാള്‍മാര്‍ പ്രദക്ഷിണമായി സിസ്റ്റൈന്‍ ചാപ്പലിലേക്ക് പ്രവേശിക്കും. ആദ്യ

  • കോണ്‍ക്ലേവിന് നാളെ തുടക്കം; എല്ലാ കണ്ണുകളും റോമിലേക്ക്

    മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി മെയ് ഏഴിന് ആരംഭിക്കുന്ന  കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന 133 കര്‍ദിനാള്‍ ഇലക്ടര്‍മാരും റോമില്‍ എത്തിച്ചേര്‍ന്നു. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള മുറികള്‍ ലോട്ടിട്ട് തിരഞ്ഞെടുക്കുന്ന ചടങ്ങിന് കര്‍ദിനാള്‍ കമെര്‍ലെംഗോ കെവിന്‍ ഫാരല്‍ നേതൃത്വം നല്‍കി. പഴയതും പുതിയതുമായ രണ്ട് സാന്താ മാര്‍ത്ത  ഗസ്റ്റ് ഹൗസുകളിലാണ് കര്‍ദിനാള്‍മാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ ഗസ്റ്റ് ഹൗസുകളില്‍ നിന്ന് പ്രത്യേക സംരക്ഷണം ഒരുക്കിയ പാതയിലൂടെയാവും കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പലില്‍ എത്തിച്ചേരുന്നത്. മാധ്യമപ്രവര്‍കര്‍ക്ക് സിസ്റ്റൈന്‍ ചാപ്പലിലേക്ക് പ്രവേശനമുണ്ടാവുകയില്ലെന്നും

  • കോണ്‍ക്ലേവ് മെയ് ഏഴിന് തുടങ്ങും

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി മെയ് ഏഴിന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും സഹകാര്‍മികരായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി പ്രദക്ഷിണമായി ഔദ്യോഗികമായ ചുവന്ന വസ്ത്രം ധരിച്ചു സിസ്റ്റൈന്‍ ചാപ്പലിലേക്ക് നീങ്ങും. ഫോണുള്‍പ്പെടെ എല്ലാവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്വിസ്ഗാര്‍ഡുകളുടെ നിയന്ത്രണത്തില്‍ ഏല്‍പിച്ചതിനുശേഷമാണ് അവര്‍

Magazine

Feature

Movies

  • ‘അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റുമായുള്ള’ പൂര്‍ണ കൂട്ടായ്മ സിനഡല്‍ പാതയിലൂടെ സാധ്യമാകും: ലിയോ 14 -ാമന്‍ പാപ്പ

    ‘അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റുമായുള്ള’ പൂര്‍ണ കൂട്ടായ്മ സിനഡല്‍ പാതയിലൂടെ സാധ്യമാകും: ലിയോ 14 -ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റും കത്തോലിക്ക സഭയുമായുള്ള പൂര്‍ണായ കൂട്ടായ്മ സിനഡല്‍ പാത പിന്തടുരുന്നതിലൂടെ കൈവരിക്കാനുകമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ലിയോ 14- ാമന്‍ പാപ്പ. അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റിന്റെ കാതോലിക്കോസ്, പാത്രിയാര്‍ക്കീസ് മാര്‍ ആവാ മൂന്നാമനുമായി  വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വത്തിക്കാനിലെ അപ്പസ്‌തോലിക്ക് കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംഭാഷണത്തിനായുള്ള സംയുക്ത അന്താരാഷ്ട്ര കമ്മീഷന്‍ അംഗങ്ങളും പങ്കെടുത്തു. ഒന്നാം നൂറ്റാണ്ട് മുതല്‍ നിലവിലുള്ളതും

  • ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ ലിയോ 14-ാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി

    ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ ലിയോ 14-ാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി0

    വത്തിക്കാന്‍ സിറ്റി:  ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി ലിയോ 14 ാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി.  അപ്പസ്‌തോലിക്ക് കൊട്ടാരത്തില്‍ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം  പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ എന്നിവരുമായും ഹംഗേറിയന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഓര്‍ബനുമായി പാപ്പ നടത്തിയ സ്വകാര്യ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പുറത്തു വിട്ടിട്ടില്ല. അതേസമയം സമാധാന ശ്രമങ്ങള്‍ക്ക് പാപ്പയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചതായി പ്രധാനമന്ത്രി

  • മാര്‍ ജേക്കബ് തൂങ്കുഴിയുടെ 41-ാം ചരമദിനാചരണം

    മാര്‍ ജേക്കബ് തൂങ്കുഴിയുടെ 41-ാം ചരമദിനാചരണം0

    കോഴിക്കോട്: ആര്‍ച്ചുബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ 41-ാം ചരമദിനം അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കംചെയ്ത കോഴിക്കോട് ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറേലറ്റില്‍ ഭക്തിനിര്‍ഭരമായി നടത്തി. മുന്‍ മെല്‍ബണ്‍ രൂപത മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര, താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. എബ്രാഹം വയലില്‍, മാനന്തവാടി രൂപത വികാരി ജനറാള്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?