Follow Us On

08

December

2025

Monday

Latest News

  • ഒഡീഷയില്‍ മര്‍ദ്ദനത്തിനിരയായ ഫാ. ലിജോ നിരപ്പേലിന്റെ ഭവനത്തില്‍ സാന്ത്വനവുമായി കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധികള്‍

    ഒഡീഷയില്‍ മര്‍ദ്ദനത്തിനിരയായ ഫാ. ലിജോ നിരപ്പേലിന്റെ ഭവനത്തില്‍ സാന്ത്വനവുമായി കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധികള്‍0

    പാലാ: ഒഡീഷയിലെ ജലേശ്വറില്‍ വൈദികരെയും കന്യാ സ്ത്രീകളെയും ആക്രമിച്ചതില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആക്രമിക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. ലിജോ നിരപ്പേലിന്റെ ഭവനത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവേല്‍ നിധീരി, ഡയറക്ടര്‍ റവ. ഡോ.  ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകാന്‍ കാരണം കുറ്റക്കാര്‍ക്കെതിരെ അധികാരികളുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകാത്തതുകൊണ്ടാണെന്ന് സമിതി വിലയിരുത്തി.

  • ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്ക കോണ്‍ഗ്രസ്

    ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്ക കോണ്‍ഗ്രസ്0

    കൊച്ചി: ഛത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമ ങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സമുദായത്തിന്റെ സുരക്ഷയും മതസ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്റെ ആധാരശിലകളെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരും ജനാധിപത്യത്തിന്റെ ആത്മാവിനു കളങ്കം ഏല്‍പ്പിക്കുന്നതുമാണ്. ബജ്‌റംഗ്ദള്‍ പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനകളാണ് ക്രൂരതകള്‍ക്കു പിന്നിലെന്നും ആള്‍ക്കൂട്ട വിചാരണയും കാട്ടുനീതിയും തുടര്‍ക്കഥയാകുന്ന ഈ കാലഘട്ടത്തില്‍ അതിനെ തള്ളിപ്പറയുന്ന ശക്തമായ സന്ദേശമാണ് ഭരണാധികാരികള്‍

  • ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും ആശങ്കാജനകമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍

    ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും ആശങ്കാജനകമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍0

    കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണ ങ്ങളും വിദ്വേഷപ്രചാരണങ്ങളും ആശങ്കാജനകമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. ഛത്തീസ്ഗഡില്‍ രണ്ട് സന്യാസിനിമാര്‍ അതിക്രമങ്ങള്‍ക്കിരയായതിന് പിന്നാലെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒഡീഷയില്‍ വൈദികരും സന്യസ്തരും ഉള്‍പ്പെടുന്ന സംഘം ആള്‍ക്കൂട്ട അക്രമത്തിന് ഇരയായ സംഭവം ആശങ്കാജനകവും അപലപനീയവുമാണ്. ഇരുസംഭവങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍ ആണെന്ന റിപ്പോര്‍ട്ട് നടുക്കമുളവാക്കുന്നതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ക്രൈസ്തവ സമൂഹത്തിനെതിരെ തീവ്രനിലപാടുകളുള്ള  ചില മതസംഘടനകളുടെ നേതൃത്വത്തില്‍  വ്യാപകമായി നടന്നുവരുന്ന

  • ക്രിസ്തുവിനെ പ്രഖ്യാപിക്കുക  എന്നത്, സമൂഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം:  കർദിനാൾ ഫെർണാണ്ടോ ചൊമാലി

    ക്രിസ്തുവിനെ പ്രഖ്യാപിക്കുക എന്നത്, സമൂഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം: കർദിനാൾ ഫെർണാണ്ടോ ചൊമാലി0

    സാന്റിയാഗോ/ചിലി: നമുക്ക് സമൂഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം ക്രിസ്തുവിനെ പ്രഖ്യാപിക്കുക എന്നതാണെന്ന് സാന്റിയാഗോ ആര്‍ച്ചുബിഷപ് ഫെര്‍ണാണ്ടോ ചൊമാലി. ക്രിസ്തുവിലൂടെയാണ് നമുക്ക് മനുഷ്യന്റെ അന്തസ് മനസിലാക്കാനും പ്രത്യാശയോടെ ജീവിക്കാനും കഴിയുന്നതെന്ന് സാമൂഹ്യജീവിതത്തില്‍ വിശ്വാസത്തിനുള്ള പങ്കിനെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ കര്‍ദിനാള്‍ പറഞ്ഞു. ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി രക്തസാക്ഷിയാകും അല്ലെങ്കില്‍ ക്രിസ്ത്യാനിയാകില്ല’ എന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. പയസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പയുടെ ചാക്രികലേഖനമായ ‘ക്വാസ് പ്രൈമാസി’-ന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് ‘ആന്‍ഡ് ഇന്‍ ഓള്‍ ചാരിറ്റി’ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.

  • എബിവിപിയുടെ പ്രതിഷേധം; ഫാ. സ്റ്റാന്‍ സ്വാമി സ്മാരക പ്രഭാഷണം റദ്ദാക്കി

    എബിവിപിയുടെ പ്രതിഷേധം; ഫാ. സ്റ്റാന്‍ സ്വാമി സ്മാരക പ്രഭാഷണം റദ്ദാക്കി0

    മുംബൈ: മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫാ. സ്റ്റാന്‍ സ്വാമി സ്മാരക പ്രഭാഷണം ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (എബിവിപി) എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കി. ഈ തീരുമാനം ജസ്യൂട്ട് സഭാ അംഗങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ആദരിക്കുന്നതിനായിരുന്നു പ്രോഗ്രാം പ്ലാന്‍ചെയ്തത്. സെന്റ് സേവ്യേഴ്‌സ് കോളേജിലെ മതാന്തര പഠന വകുപ്പ് സംഘടിപ്പിച്ച പ്രഭാഷണം ഓഗസ്റ്റ് 9 ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. പരിപാടിയെ എതിര്‍ത്തും ഫാ. സ്റ്റാന്‍

  • സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന് ഓഗസ്റ്റ് 14ന് ഉപവാസത്തിനും  പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്ത് സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മ

    സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന് ഓഗസ്റ്റ് 14ന് ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്ത് സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മ0

    റോം: മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന്, ഓഗസ്റ്റ് 14- ാം തീയതി ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കാന്‍ സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മയായ ‘ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയേഴ്സ് ജനറല്‍’ ആഹ്വാനം ചെയ്തു. ഗാസ മുതല്‍ സുഡാന്‍ വരെയും, ഉക്രെയ്ന്‍ മുതല്‍ മ്യാന്‍മര്‍ വരെയും, ഹെയ്തി മുത കോംഗോ  വരെയും ലോകമെമ്പാടുമുള്ള നിരവധി ജനങ്ങളെ യുദ്ധം ബാധിച്ച പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 14 ന് ലോകമെമ്പാടും ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കുവാന്‍   ഇന്റര്‍നാഷണല്‍ യൂണിയന്‍

  • ഈജിപ്തിലെ ഖനിയിലെ ലിഖിതത്തില്‍ ബൈബിളിന് പുറത്ത് മോശയെക്കുറിച്ചുള്ള ഏറ്റവും പ്രാചീന  പരാമര്‍ശം കണ്ടെത്തിയതായി ഗവേഷകന്‍

    ഈജിപ്തിലെ ഖനിയിലെ ലിഖിതത്തില്‍ ബൈബിളിന് പുറത്ത് മോശയെക്കുറിച്ചുള്ള ഏറ്റവും പ്രാചീന പരാമര്‍ശം കണ്ടെത്തിയതായി ഗവേഷകന്‍0

    കെയ്‌റോ/ ഈജിപ്ത്: ഈജിപ്ഷ്യന്‍ ഖനിയില്‍ കണ്ടെത്തിയ 3,800 വര്‍ഷം പഴക്കമുള്ള ലിഖിതത്തില്‍ ബൈബിളിന് പുറത്ത് കണ്ടെത്തിയ മോശയെക്കുറിച്ചുള്ള ഏറ്റവും പുരാതന പരാമര്‍ശം കണ്ടെത്തിയതായി സ്വതന്ത്ര ഗവേഷകനായ മൈക്കല്‍ എസ് ബോര്‍ റോണ്‍. ‘ഹൈ റെസല്യൂഷന്‍ ഇമേജറി’-യും ഹാര്‍വാഡിലെ സെമിറ്റിക് മ്യൂസിയം നല്‍കിയ 3ഡി സ്‌കാനുകളും ഉപയോഗിച്ച് ഒരു ദശാബ്ദക്കാലം നീണ്ടു നിന്ന പഠനത്തിന് ശേഷമാണ് മോശയെക്കുറിച്ചുള്ള രണ്ട് പരാമര്‍ശങ്ങള്‍ ലിഖിതത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തില്‍ ബാര്‍-റോണ്‍ എത്തിയത്. 1900 കളുടെ തുടക്കത്തില്‍ പ്രശസ്ത പുരാവസ്തു ഗവേഷകനായ സര്‍ വില്യം

  • ഭൂമിയിലെ നിറക്കൂട്ടുകള്‍ ബാക്കിയാക്കി സുരേഷച്ചന്‍ സ്വര്‍ഗത്തിലെ ക്യാന്‍വാസുകളെ മനോഹരമാക്കാന്‍ യാത്രയായി

    ഭൂമിയിലെ നിറക്കൂട്ടുകള്‍ ബാക്കിയാക്കി സുരേഷച്ചന്‍ സ്വര്‍ഗത്തിലെ ക്യാന്‍വാസുകളെ മനോഹരമാക്കാന്‍ യാത്രയായി0

    വൈദിക പരിശീലനത്തിനായി സെമിനാരിയില്‍ ചേരുമ്പോള്‍ വളരെ കാര്യമായി കാത്തുസൂക്ഷിച്ചു കൊണ്ടുവരുന്ന ഒന്നാണ് ഒരു വിശുദ്ധ ബൈബിള്‍. സെമിനാരിയില്‍ ചേര്‍ന്ന് ആദ്യനാളുകളില്‍ തന്നെ  അത് മനോഹരമായി പൊതിഞ്ഞു സൂക്ഷിക്കാനും ആദ്യ താളുകളില്‍ പേരെഴുതുവാനും ഓരോരുത്ത രുടെയും ഹൃദയത്തിനും താല്പര്യങ്ങള്‍ക്കും  ചേര്‍ന്ന  കുഞ്ഞു കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല പതിവുണ്ട്.  അപ്രകാരം ഫാ. സുരേഷ് പട്ടേട്ട് എംസിബിഎസ് തന്റെ ബൈബിളിന്റെ ആദ്യ പേജില്‍ എഴുതി വച്ചിരിക്കുന്നത് ഇപ്രകാരമാണ്. തുടക്കത്തില്‍ കുഞ്ഞുനാളിലെ എല്ലാവരുടെയും മനസില്‍ പതിഞ്ഞിരിക്കുന്ന  ഇരടികള്‍. ‘കുഞ്ഞു

  • ക്രൈസ്തവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വര്‍ഗീയ സംഘടനകളുടെ അനുവാദം വേണോ?

    ക്രൈസ്തവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വര്‍ഗീയ സംഘടനകളുടെ അനുവാദം വേണോ?0

    ജോസഫ് മൈക്കിള്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാനും അവരുടെ വിശ്വാസം പുലര്‍ത്താനും സ്വാതന്ത്ര്യമില്ലാത്ത രാജ്യമായി ഇന്ത്യ മാറുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. തീവ്ര ഇസ്ലാമിക സംഘടനകള്‍ നിയന്ത്രിക്കുന്ന സിറിയയും പാക്കിസ്ഥാനുംപോലെ ഇന്ത്യയിലെ ഭരണത്തിന്റെ നിയന്ത്രണവും ചില തീവ്രവര്‍ഗീയ സംഘടനകളുടെ കരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണോ? ഇന്ത്യയിലെ വര്‍ത്തമാനകാല സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ഇങ്ങനെയൊരു സംശയം  ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഒഡീഷയിലെ അക്രമത്തിന്റെ പിന്നിലും ബജ്‌റംഗദള്‍ വിശ്വഹിന്ദുപരിഷിത്തിന്റെ യുവജനവിഭാഗമായ ബജ്റംഗദള്‍ എന്ന കൊടുംവര്‍ഗീയ വിഷം വമിപ്പിക്കുന്ന സംഘടന മദമിളകിയ കൊമ്പന്റെ കണക്ക് ക്രിസ്ത്യന്‍ മിഷനറിമാരെയും ക്രൈസ്തവ

National


Vatican

  • പോപ്പ് ലിയോ പതിനാലാമന്‍:  സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം

    അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായി ചരിത്രം സൃഷ്ടിച്ച ലിയോ പതിനാലാമന്‍ പാപ്പ, ഇന്റര്‍നെറ്റില്‍ സജീവ സാന്നിധ്യമുള്ള ആദ്യ മാര്‍പാപ്പയാണ്. പുതു തലമുറയോടു ആശയ വിനിമയം ചെയ്യാനും തന്റെ നിലപാടുകള് വ്യക്തമായി അവതരിപ്പിക്കാനും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കര്‍ദിനാള്‍ ആയിരുന്ന കാലം മുതലേ അദ്ദേഹം പ്രയോജനപ്പെടുത്തുണ്ട്. പോപ്പ് ലിയോ XIV അദ്ദേഹത്തിന്റെ X (Twitter) അക്കൗണ്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ അഭിപ്രായങ്ങള്‍ പങ്കിടാറുണ്ട്. @drprevost എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച്, അദ്ദേഹം വിവിധ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍

  • ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…

    ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമന്‍ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. 1878 മുതല്‍ 1903 വരെ സഭയുടെ തലവനായിരുന്ന ലിയോ പതിമൂന്നാമന്‍ പാപ്പയെ പിന്‍ചെന്നാണ് ഈ പേര് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് പറയുന്നു. സാമൂഹിക നീതിക്കു വേണ്ടിയുള്ള ഉറച്ച ശബ്ദമായിരുന്നു ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടേത്. 1891-ല്‍ തന്റെ ചാക്രികലേഖനമായ ‘റെരും  നൊവാരും’ വഴി ആധുനിക കത്തോലിക്കാ സാമൂഹിക ചിന്തകള്‍ക്ക് അടിത്തറയിട്ട പിതാവാണ് ലിയോ പതിമൂന്നാമന്‍ പാപ്പ. തൊഴിലാളികളുടെ അവകാശ

  • പുതിയ പാപ്പ സഭയ്ക്കുള്ള സമ്മാനം; അഗസ്തീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറല്‍ പുതിയ മാര്‍പാപ്പയെക്കുറിച്ച് പഞ്ഞത്

    ‘ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഞങ്ങള്‍ക്ക്, അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ക്ക് ഇത് ഒരു യഥാര്‍ത്ഥ സമ്മാനമാണ്, കാരണം ഇത് സഭയ്ക്കുള്ള ഒരു സമ്മാനമാണ്. അതാണ് പ്രധാന കാര്യം.’ ലിയോ 14 ാമന്‍  മാര്‍പാപ്പ അംഗമായ അഗസ്തീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറലും പുതിയ പാപ്പയുടെ ദീര്‍ഘകാല സുഹൃത്തുമായ ഫാ. അലജാന്‍ഡ്രോ മോറല്‍, പുതിയ മാര്‍പാപ്പയെക്കുറിച്ച് നടത്തിയ ആദ്യ പ്രതികരണമാണിത്. പുതിയ മാര്‍പാപ്പ ആദ്യമായി സംസാരിച്ചത് നീതിയെയും സമാധാനത്തെയും എല്ലാവര്‍ക്കും ഇടയില്‍ പാലങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും സിനഡാലിറ്റിയെക്കുറിച്ചുമാണെന്ന് പ്രയര്‍ ജനറല്‍ പറഞ്ഞു.

  • രണ്ട് തവണ കേരളം സന്ദര്‍ശിച്ച ലിയോ 14-ാമന്‍ മാര്‍പാപ്പയെ മലയാളികളായ അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ അനുസ്മരിക്കുന്നു

    കൊച്ചി : അഗസ്തീനിയന്‍  സഭയുടെ ജനറലെന്ന നിലയില്‍ രണ്ട് തവണ കേരളം സന്ദര്‍ശിച്ച  ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെക്കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മകളുമായി പാപ്പ അംഗമായ അഗസ്തീനിയന്‍ സന്യാസ സഭയിലെ അംഗങ്ങള്‍. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായി നിരവധിതവണ വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുള്ള ഫാ. മെട്രോ സേവ്യര്‍, ഒഎസ്എ,  പുതിയ പാപ്പയെ ‘അഗാധമായ ആത്മീയതയുടെ മനുഷ്യന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ‘ ദീര്‍ഘനേരം അദ്ദേഹം നിശബ്ദമായി ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിക്കാറുണ്ട്. സഭയോട് അദ്ദേഹത്തിന് ആഴമായ സ്‌നേഹവും  മജിസ്റ്റീരിയത്തോടുള്ള വലിയ ബഹുമാനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ

  • അമേരിക്കന്‍ ജനത ആഹ്‌ളാദത്തിമിര്‍പ്പില്‍… അമേരിക്കയില്‍ നിന്നുള്ള പ്രഥമ മാര്‍പ്പാപ്പയെ യു.എസ്. നേതാക്കള്‍ അഭിനന്ദിച്ചു

    ആഗോള കത്തോലിക്കാ സഭയെ നയിക്കാനായി ലിയോ പതിനാലാമന്‍ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതില്‍ അമേരിക്കന്‍ ജനത മുഴുവന്‍ ആഹ്‌ളാദത്തിമിര്‍പ്പിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, മുന്‍ പ്രസിഡന്റുമാരായ ജോ ബൈഡന്‍, ബരാക് ഒബാമ, ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍, എന്നിവരും മറ്റ് പ്രമുഖ നേതാക്കളും പുതിയ പാപ്പയ്ക്ക് ആശംസകളറിയിച്ചു. പ്രസിഡന്റ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പാപ്പയ്ക്ക് ആശംസ നേര്‍ന്നത്.’ഇപ്പോള്‍ പോപ്പ് ആയി നിയമിതനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന് അഭിനന്ദനങ്ങള്‍, അദ്ദേഹം

  • ദൈവം ഒരുക്കിവച്ചിട്ടുള്ള രാജ്യത്തേക്ക് ഒരുമിച്ച് പ്രയാണം ചെയ്യാം  ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ മലയാള പരിഭാഷ

    ‘നിങ്ങള്‍ക്കു സമാധാനം!’ പ്രിയ സഹോദരീ സഹോദരന്മാരേ, ഇതായിരുന്നു ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവന്‍ നല്‍കിയ നല്ല ഇടയനായ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ അഭിവാദ്യം. സമാധാനത്തിന്റെ ഈ അഭിവാദ്യം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ ആളുകളിലും, അവര്‍ എവിടെയായിരുന്നാലും, എല്ലാ രാജ്യങ്ങളിലും, ഭൂമി മുഴുവന്‍ എത്താനും ഞാനും ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ! ഇതാണ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം – നിരായുധമായ, നിരായുധീകരിക്കുന്ന, താഴ്മയും സ്ഥിരോത്സാഹവുമുള്ള സമാധാനം! അത് വരുന്നത് നമ്മെയെല്ലാം നിരുപാധികമായി സ്‌നേഹിക്കുന്ന ദൈവത്തില്‍

Magazine

Feature

Movies

  • അംഗങ്ങളില്ല; പ്രവര്‍ത്തനം നിലച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

    അംഗങ്ങളില്ല; പ്രവര്‍ത്തനം നിലച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍0

    ന്യൂ ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനം നിലച്ചതിന് സമാനമായ അവസ്ഥയില്‍. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരടക്കം ഏഴ് അംഗങ്ങളാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ഉള്ളത്. അംഗങ്ങളുടെ കാലാവധി കഴിയുകയും, ചെയര്‍പേഴ്സണ്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജി വയ്ക്കുകയും ചെയ്തതോടെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രേഖകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരാണ് ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്. ക്രിസ്ത്യന്‍, മുസ്ലീം,

  • കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ വിസ്മയരാവ് 22ന്

    കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ വിസ്മയരാവ് 22ന്0

    കൊച്ചി: കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ  വിസ്മയരാവ് ഡിസംബര്‍ 22 ന് നടക്കും. എറണാകുളം, വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള ഒന്‍പതു ക്രൈസ്തവ ഇടവകകളിലെ വിശ്വാസികള്‍ അണിയിച്ചൊരുക്കുന്നതാണ് ഈ സ്‌നേഹസംഗമം. ആയിരക്കണക്കിന് പാപ്പാഞ്ഞിമാരും മാലാഖമാരും അണിനിരക്കുന്ന റാലി എളംകുളം ഫാത്തിമ മാതാ ദേവാലയത്തില്‍നിന്നും ആരംഭിച്ച് സമ്മേളന വേദിയായ ലിറ്റില്‍ ഫ്‌ലവര്‍ ദേവാലയത്തില്‍ എത്തിച്ചേരും. വൈറ്റില സെന്റ് പാട്രിക്, എളംകുളം സെന്റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്റ്ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്‌ഐ ക്രൈസ്റ്റ്,  ലിറ്റില്‍ ഫ്‌ലവര്‍, കടവന്ത്ര

  • ‘ഉക്രെയ്‌നിനായി ഒരു പരിത്യാഗം ചെയ്യുക’:  തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ

    ‘ഉക്രെയ്‌നിനായി ഒരു പരിത്യാഗം ചെയ്യുക’: തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ0

    കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമാധാനം സംജാതമാകുന്നതിനായി തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭാ തലവന്‍. ലിവിവിലെ സെന്റ് ക്ലെമന്റ് ഷെപ്റ്റിറ്റ്സ്‌കി ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ശേഷമാണ്, ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്‍ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്, സമാധാനത്തിനായുള്ള തീവ്രമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും വിശ്വാസികളെ ആഹ്വാനം ചെയ്തത്. ക്രിസ്മസിനൊരുക്കമായുള്ള നോമ്പിനോട് അനുബന്ധിച്ച്  രൂപതാടിസ്ഥാനത്തില്‍  ഉപവാസവും പ്രാര്‍ത്ഥനയും നടത്തുവാന്‍ പ്രാര്‍സര്‍വാനിറ്റ്സിയയില്‍ സമാപിച്ച ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ സിനഡില്‍ തീരുമാനിച്ചിരുന്നു.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?