Follow Us On

16

September

2024

Monday

Latest News

  • വിശുദ്ധ നാട്ടിലെ ദൈവാലയങ്ങള്‍ക്ക് ടാക്‌സ്; നടപടിയെ സഭാനേതാക്കള്‍ അപലപിച്ചു

    വിശുദ്ധ നാട്ടിലെ ദൈവാലയങ്ങള്‍ക്ക് ടാക്‌സ്; നടപടിയെ സഭാനേതാക്കള്‍ അപലപിച്ചു0

    ജറുസലേം: നൂറ്റാണ്ടുകളായി വിശുദ്ധനാട്ടിലെ ദൈവാലയങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്ന ടാക്‌സ് ഇളവ് എടുത്തുകളഞ്ഞുകൊണ്ട് നാല് ഇസ്രായേലി മുന്‍സിപ്പാലിറ്റികള്‍ ദൈവാലയങ്ങള്‍ക്ക് സംഘടിതമായി ടാക്‌സ് നോട്ടീസ് അയച്ച നടപടിയെ സഭാനേതാക്കള്‍ അപലപിച്ചു. വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്യത്തം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന് അയച്ച കത്തില്‍ സഭാ നേതാക്കള്‍ ആരോപിച്ചു. ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലാ, ഹോളി ലാന്‍ഡ് കസ്റ്റോസ് ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ നടപടി നിലവിലുള്ള അന്താരാഷ്ട്ര ധാരണകളുടെ ലംഘനമാണെന്ന്

  • എല്ലാവരും ദൈവസ്‌നേഹം അനുഭവിക്കുന്നതിനായി സഭയുടെ വാതിലുകള്‍ തുറക്കുക

    എല്ലാവരും ദൈവസ്‌നേഹം അനുഭവിക്കുന്നതിനായി സഭയുടെ വാതിലുകള്‍ തുറക്കുക0

    വത്തിക്കാന്‍ സിറ്റി: സകല മനുഷ്യരും ദൈവസ്‌നേഹം അറിയുന്നതിനും അനുഭവിക്കുന്നതിനുമായി സഭയുടെ വാതിലുകള്‍ തുറക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. സകലരും യേശുവിലേക്ക് കടന്നു വരുന്നതിനായി വിശുദ്ധ വാതില്‍ തുറക്കുന്ന കൃപയുടെ അവസരമാണ് ജൂബില വര്‍ഷമെന്നും പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ പറഞ്ഞു. പത്രോസ് ശ്ലീഹാ കാരാഗൃഹത്തില്‍ നിന്ന് മോചിതനായപ്പോള്‍ കര്‍ത്താവാണ് വാതിലുകള്‍ തുറക്കുന്നതെന്ന് തിരിച്ചറിഞ്ഞു. വിജാതീയര്‍ക്കുവേണ്ടി ഒരു വാതില്‍ കര്‍ത്താവ് എങ്ങനെയാണ് തുറന്നതെന്ന് പൗലോസ് ശ്ലീഹായും വിശദീകരിക്കുന്നുണ്ട്. സ്വയം കേന്ദ്രീകൃതമായ മതാത്മകതയില്‍ നിന്ന്

  • കേരള മാര്‍ച്ച്  ഫോര്‍ ലൈഫ് –  ജീവ സംരക്ഷണ സന്ദേശ യാത്ര ജൂലൈ 2-ന് ആരംഭിക്കും

    കേരള മാര്‍ച്ച് ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്ര ജൂലൈ 2-ന് ആരംഭിക്കും0

    കൊച്ചി: ഓഗസ്റ്റ് 10 -ന് തൃശൂരില്‍വെച്ച് നടക്കുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുന്നോടിയായി കെസിബിസി പ്രോ-ലൈഫ് സമിതി നടത്തുന്ന കേരള മാര്‍ച്ച് ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്ര കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും ജൂലൈ രണ്ടിന് ആരംഭിക്കും. പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചില്‍ വച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ കെസിബിസി പ്രോലൈഫ് സമിതിയുടെയും ഫാമിലി കമ്മീഷന്റെയും ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിക്കും. തലശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍

  • ഭവനരഹിതര്‍ക്കായി നൂറോളം വീടുകള്‍ പണിതു നല്‍കുന്നു

    ഭവനരഹിതര്‍ക്കായി നൂറോളം വീടുകള്‍ പണിതു നല്‍കുന്നു0

    ബത്തേരി: മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ മെത്രാപ്പോലീത്തയായ ഡോ. ജോസഫ് മാര്‍ തോമസിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഭവനരഹിതര്‍ക്കായി നൂറോളം വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മൂന്നാം മൈലില്‍ ദൈവാലയത്തിന്റെ സ്ഥലം തന്നെ പതിച്ചു നല്‍കിയ സ്ഥലത്ത് എട്ടോളം വീടുകളുടെ പണി പൂര്‍ത്തിയായി വരുന്നു. കൂടാതെ രൂപതയുടെ വിവിധ മേഖലകളിലായി ഭവനവും, വീടും ഇല്ലാത്തവര്‍ക്കും ഭൂമി വിലക്ക് വാങ്ങി വീടുവച്ച് നല്‍കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പുല്‍പ്പള്ളി മേഖലയില്‍ രണ്ട് വീടുകളുടെ പ്രാരംഭ ജോലികള്‍ ആരംഭിച്ചു.

  • മോണ്‍. ഡോ. ആന്റണി വാലുങ്കല്‍  വരാപ്പുഴ അതിരൂപത  സഹായമെത്രാനായി അഭിഷിക്തനായി

    മോണ്‍. ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാനായി അഭിഷിക്തനായി0

    എറണാകുളം: രൂപതകളുടെ മാതാവ് എന്നറിയപ്പെടുന്ന വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനും അള്‍ജീരിയയിലെ പുരാതന രൂപതയായ മഗര്‍മേലിന്റെ സ്ഥാനികമെത്രാനുമായി മോണ്‍. ആന്റണി വാലുങ്കല്‍ അഭിഷിക്തനായി. ”ശുശ്രൂഷിക്കാനും അനേകര്‍ക്കു മോചനദ്രവ്യമാകാനും” എന്ന പ്രമാണവാക്യം മെത്രാന്‍ശുശ്രൂഷയ്ക്കായി സ്വീകരിച്ച പുതിയ ഇടയന്റെ അഭിഷേകകര്‍മങ്ങള്‍ ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ നടന്നു. അതിരൂപതയ്ക്ക് അകത്തും പുറത്തു നിന്നുമായി ആയിരങ്ങള്‍ അഭിഷേക കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തി. മെത്രാഭിഷേക തിരുക്കര്‍മങ്ങളില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.

  • ആദിവാസികള്‍ക്കുവേണ്ടി ഉയര്‍ന്ന ശബ്ദം നിലച്ചു

    ആദിവാസികള്‍ക്കുവേണ്ടി ഉയര്‍ന്ന ശബ്ദം നിലച്ചു0

    പാട്‌ന: ബീഹാറിലെ ആദിവാസികള്‍ക്കുവേണ്ടി ഉയര്‍ന്നിരുന്ന ശബ്ദം നിലച്ചു. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ താരു ആദിവാസി ഗോത്രജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാ. ജോസഫ് സ്രാമ്പിക്കല്‍ (83) എസ്.ജെ ഓര്‍മയായി. മനുഷ്യനെന്ന പരിഗണനപോലും നല്‍കാതെ നീതി നിഷേധിക്കപ്പെട്ടിരുന്ന താരുഗോത്രജനതയ്ക്ക് വോട്ടവകാശം ഉള്‍പ്പെടെ അവകാശസംരക്ഷണത്തിന് ധീരമായി നേതൃത്വം നല്‍കിയത് ഫാ. സ്രാമ്പിക്കല്‍ ആയിരുന്നു. ആദിവാസി-പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി നീണ്ടകാലം ഫാ. ജോസഫ് സ്രാമ്പിക്കല്‍ പ്രവര്‍ത്തിച്ചു. സാക്ഷരതാപ്രവര്‍ത്തനം, ആരോഗ്യബോധവല്‍ക്കരണം തുടങ്ങിയവയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകളായിരുന്നു. വികസനത്തിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പാവപ്പെട്ട ആദിവാസിഗോത്രക്കാരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായുള്ള

  • അമല മെഡിക്കല്‍ കോളജില്‍ ബിരുദദാനം

    അമല മെഡിക്കല്‍ കോളജില്‍ ബിരുദദാനം0

    തൃശൂര്‍: അമല മെഡിക്കല്‍ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ 16-ാം ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബിരുദദാനം പത്മശ്രീ ഡോ. എ മാര്‍ത്താണ്ഡപിള്ള നിര്‍വഹിച്ചു. ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവി കാവുങ്ങല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, ഡോ. സോജന്‍ ജോര്‍ജ്ജ്, ഡോ. ടി.എ അജിത്ത്, ഡോ. തോമസ് വടക്കന്‍, ഡോ. പി. സുവര്‍ണ്ണ

  • ധന്യന്‍ ആര്‍ച്ചുബിഷപ് മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാള്‍

    ധന്യന്‍ ആര്‍ച്ചുബിഷപ് മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാള്‍0

    പത്തനംതിട്ട: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും പ്രഥമ തിരുവനന്തപുരം ആര്‍ച്ചുബിഷപ്പുമായിരുന്ന ധന്യന്‍ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 71-ാ മത് ഓര്‍മപ്പെരുന്നാള്‍ കബറിടം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം, പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രലില്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ നടക്കും. ജൂലൈ ഒന്നുമുതല്‍ ആറുവരെ വൈകുന്നേരം അഞ്ചിന് സന്ധ്യാനമസ്‌കാരം, വിശുദ്ധ കുര്‍ബാന എന്നിവ ബിഷപ്പുമാരായ ഡോ. ആന്റണി മാര്‍ സില്‍വാനോസ്, ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്,

  • ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ ഛത്തീസ്ഘട്ടില്‍ പ്രതിഷേധ റാലി

    ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ ഛത്തീസ്ഘട്ടില്‍ പ്രതിഷേധ റാലി0

    റായ്പൂര്‍: ക്രൈസ്തവ പീഡനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഛത്തീസ്ഘട്ടിലെ തെരുവീഥികളിലൂടെ ക്രൈസ്തവര്‍ തങ്ങള്‍ക്കെതിരെ ഉയരുന്ന വിദ്വേഷപ്രചാരണങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ പ്രതിഷേധ റാലി നടത്തി. ക്രൈസ്തവര്‍ക്കുനേരെ വര്‍ധിച്ചുവരുന്ന തീവ്രഹിന്ദുഗ്രൂപ്പുകളുടെ വിദ്വേഷപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും റാലിയില്‍ ആവശ്യപ്പെട്ടു. അധികാരികള്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടിട്ടും ചെവിക്കൊള്ളാത്തതിനാലാണ് തങ്ങള്‍ തെരുവീഥികളിലേക്ക് ഇറങ്ങേണ്ടിവന്നതെന്ന് ഛത്തീസ്ഘട്ട് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നിലാല്‍ പറഞ്ഞു. റായ്പൂരിലെ മോത്തിബാഗ് ടൗണിലൂടെയാണ് ക്രൈസ്തവര്‍ റാലി നടത്തിയത്. ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കുക, ഞങ്ങള്‍ക്ക് നീതി വേണം, മതത്തിന്റെ പേരിലുള്ള പീഡനം സഹിക്കാനാകില്ല എന്നിങ്ങനെ  എഴുതിയ

National


Vatican

  • കർദിനാൾ പെല്ലിന്റെ മൃതസംസ്‌ക്കാര കർമങ്ങൾ വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ; പാപ്പ കാർമികത്വം വഹിക്കും
    • January 13, 2023

    വത്തിക്കാൻ സിറ്റി: കെട്ടിച്ചമച്ച കുറ്റാരോപണത്തെ തുടർന്ന് ശിക്ഷിക്കപ്പെടുകയും ഒടുവിൽ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ഓസ്ട്രേലിയൻ കർദിനാൾ ജോർജ് പെല്ലിന്റെ മൃതസംസ്‌ക്കാര തിരുക്കർമങ്ങൾ നാളെ (ജനുവരി 14) വത്തിക്കാനിൽ. രാവിലെ 11.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ കർദിനാൾ തിരുസംഘം ഡീൻ കർദിനാൾ ജിയോവാന്നി ബാറ്റിസ്റ്റ മുഖ്യകാർമികത്വം വഹിക്കും. മൃതസംസ്‌ക്കാരത്തിന്റെ അവസാനഘട്ട ശുശ്രൂഷയ്ക്ക് ഫ്രാൻസിസ് പാപ്പ കാർമികത്വം വഹിക്കും. ദിവ്യബലിയിൽ കർദിനാൾമാർ ഉൾപ്പെടെ നിരവധിപേർ സഹകാർമികരാകും. ശുശ്രൂഷകൾക്കുശേഷം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകുന്ന ഭൗതീകദേഹം അദ്ദേഹം ആർച്ച്ബിഷപ്പായിരുന്ന സിഡ്‌നി അതിരൂപതയിലെ

  • എപ്പോഴും എവിടെയും യേശുക്രിസ്തുവിന്  സാക്ഷ്യമേകണം: ഫ്രാൻസിസ് പാപ്പ
    • January 13, 2023

    വത്തിക്കാൻ സിറ്റി: എവിടെയും എപ്പോഴും ഏത് ജീവിതസാഹചര്യത്തിലും ലോകരക്ഷകനായ യേശുക്രിസ്തുവിന് സാക്ഷ്യമേകാൻ മറക്കരുതെന്ന് വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ക്രിസതുവിന് സാക്ഷ്യമേകാൻ നാം പരിപൂർണരാകാൻ കാത്തുനിൽക്കേണ്ട ആവശ്യമില്ലെന്നും പാപ്പ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ്, ദൈവസ്‌നേഹത്തെപ്രതി അനുനിമിഷം ക്രിസ്തുവിന് സാക്ഷ്യം നൽകേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് പാപ്പ ഓർമിപ്പിച്ചത്. നാം ആയിരിക്കുന്ന ഇടങ്ങളിൽ, നമുക്ക് സാധിക്കുംവിധമെല്ലാം ക്രൈസ്തവസാക്ഷ്യം ജീവിക്കാനും പാപ്പ ഉദ്ബോധിപ്പിച്ചു. ട്വിറ്റർ സന്ദേശത്തിന്റെ പൂർണരൂപം ചുവടെ: ‘ക്രിസ്തുവിന് സാക്ഷ്യം നൽകാൻ നാം പൂർണരാകുന്നതുവരെ

  • യുദ്ധത്തിൽ മക്കളെ നഷ്ടമായ യുക്രേനിയൻ, റഷ്യൻ അമ്മമാർക്കു വേണ്ടി കണ്ണീരോടെ പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ 
    • January 10, 2023

    വത്തിക്കാൻ സിറ്റി: യുദ്ധത്തിൽ മക്കളെ നഷ്ടമായ യുക്രേനിയൻ, റഷ്യൻ അമ്മമാർക്കായി കണ്ണീരോടെ പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസിന്റെ സമാപനത്തിൽ മക്കളെ നഷ്ടപ്പെട്ട അമ്മമാരെ അനുസ്മരിച്ച പാപ്പ, യുദ്ധത്താൽ കഷ്ടപ്പെടുന്നവർക്കും യുദ്ധത്തിന് അറുതിയുണ്ടാവാനും വേണ്ടി പ്രാർത്ഥിക്കണമെന്നും വിശ്വാസികളോട് അഭ്യർത്ഥിച്ചു. ഇരു രാജ്യങ്ങളിലെ പട്ടാളക്കാരെയും പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതിയുടെ അഭാവത്താൽ ഹീറ്ററുകളും മറ്റും പ്രവർത്തിപ്പിക്കാൻ കഴിയാതെ അതിശൈത്യത്തിന്റെ പിടിയിലായ യുക്രൈനിലെ നമ്മുടെ സഹോദരങ്ങളെ വിസ്മരിക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിച്ച പാപ്പ, മക്കളെ നഷ്ടമായ അമ്മമാരുടെ വേദന

  • ബെനഡിക്ട് 16-ാമന്റെ ചാരെ മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ച് പോളിഷ് പ്രസിഡന്റ് ആന്ദ്രജ് ഡൂഡ
    • January 6, 2023

    വത്തിക്കാൻ സിറ്റി: ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹത്തിനു മുന്നിൽ പോളിഷ് പ്രസിഡന്റ് ആന്ദ്രജ് ഡൂഡ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ചിത്രം ശ്രദ്ധേയമാകുന്നു. മൃതസംസ്‌ക്കാരത്തിനായി ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽനിന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുപോകവേ, മൃതദേഹപേടകം തന്റെ സമീപമെത്തിയപ്പോഴാണ് പോളിഷ് പ്രസിഡന്റ് ഡൂഡ മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ചത്. തന്റെ മൃതസംസ്‌ക്കാര ശുശ്രൂഷകൾ ലളിതമായിരിക്കണം എന്ന ബെനഡിക്ട് 16-ാമന്റെ ആഗ്രഹം കണക്കിലെടുത്ത് ഇറ്റലി, ബെനഡിക്ട് 16-ാമന്റെ ജന്മദേശമായ ജർമനി എന്നീ രാജ്യങ്ങളിലെ ഭരണാധിപന്മാരെ മാത്രമേ മൃതസംസ്‌ക്കാര ശുശ്രൂഷകൾക്കായി വത്തിക്കാൻ ക്ഷണിച്ചിരുന്നുള്ളു.

  • ”ഈശോയെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു!” ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകൾ പുറത്ത്
    • January 1, 2023

    വത്തിക്കാൻ സിറ്റി: ”ഈശോയെ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു,”- അതായിരുന്നു അന്ത്യശ്വാസം വലിക്കുമുമ്പ്, ക്രിസ്തുവിന്റെ സഭയെ നയിച്ച ബെനഡിക്ട് 16-ാമൻ മൊഴിഞ്ഞ അവസാന വാക്കുകൾ. വത്തിക്കാൻ വൃത്തങ്ങളെ ഉദ്ധരിച്ച്, ‘ലാ നാസിയോൺ’ എന്ന അർജന്റീനിയൻ ദിനപത്രത്തിന്റെ റിപ്പോർട്ടർ എലിസബെറ്റ പിക്വെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജർമൻ ഭാഷയിലായിരുന്നു ബെനഡിക്ട് 16-ാമന്റെ അവസാന വാക്കുകൾ- ”ജീസസ്, ഇച്ച് ലീബ് ഡിച്ച്”, ”ഈശോയെ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു” എന്ന് അർത്ഥം. ഡിസംബർ 31 വത്തിക്കാൻ സമയം രാവിലെ 9.34ന് ‘മാത്തർ എക്ലേസിയ’

  • പട്ടാള ബാരക്കിൽനിന്ന് സെമിനാരിയിലേക്ക്, മുൻഗാമിയെപ്പോലെ കഠിനവഴികൾ താണ്ടിയ ബെനഡിക്ട് 16-ാമൻ
    • January 1, 2023

    മ്യൂണിക്ക്: ജർമനിയിലെ ബവേറിയിയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജോസഫ് അലോഷ്യസ് റാറ്റ്സിംഗറിന്, തന്റെ മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമനെപ്പോലെതന്നെ കഠിനവഴികൾ പലതും സഞ്ചരിക്കേണ്ടിവന്നിട്ടുണ്ട്. പൊലീസ് ഓഫീസറായിരുന്ന ജോസഫ് റാറ്റ്സിംഗർ- മരിയ റാറ്റ്സിംഗർ ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനായി 1927 ഏപ്രിൽ 16നാണ് ജനനം. 1939ൽ പന്ത്രണ്ടാം വയസിൽ ട്രൗൻസ്റ്റീനിലെ മൈനർ സെമിനാരിയിൽ ചേർന്ന ജോസഫ് റാറ്റ്സിംഗറിന് പക്ഷേ, 14-ാം വയസിൽ നിർബന്ധിത പട്ടാളസേവനത്തിൽ പ്രവേശിക്കേണ്ടിവന്നു. ഹിറ്റ്ലർ യൂത്തിൽ ചേർന്ന് പട്ടാളസേവനം നടത്തുന്നതിൽനിന്ന് ആർക്കും ഒഴിവില്ലായിരുന്നു,

World


Magazine

Feature

Movies

  • ഫ്രാന്‍സിസ് പാപ്പാ സിംഗപ്പൂരിലെ വിശുദ്ധ ബലിമദ്ധ്യേ നല്‍കിയ വചന സന്ദേശത്തിന്റെ സംക്ഷിപ്തരൂപം

    ഫ്രാന്‍സിസ് പാപ്പാ സിംഗപ്പൂരിലെ വിശുദ്ധ ബലിമദ്ധ്യേ നല്‍കിയ വചന സന്ദേശത്തിന്റെ സംക്ഷിപ്തരൂപം0

    വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയെ അഭിസംബോധന ചെയ്തു കൊണ്ട് എഴുതിയ ലേഖനത്തിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സ്‌നേഹത്തില്‍ കൂട്ടായ്മ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് പാപ്പാ അടിവരയിട്ടു പറയുന്നത്. വിവിധ വിശ്വാസങ്ങളും, മതസംഹിതകളും ചേര്‍ന്ന് കൊണ്ട് ക്രിയാത്മകമായ സംഭാഷണത്തില്‍ കൂട്ടായ്മവളര്‍ത്തിയെടുക്കുന്ന അനുഗൃഹീത നാടാണ് സിംഗപ്പൂരെന്നു പാപ്പാ തന്റെ വചനസന്ദേശത്തില്‍ എടുത്തു പറഞ്ഞു. ഇതുതന്നെയാണ് ഈ നഗരത്തിന്റെ സൗന്ദര്യമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഈ നിര്‍മ്മാണപ്രക്രിയയില്‍ അടിസ്ഥാനമായി നിലകൊണ്ടത്, പണമോ, സാങ്കേതികവിദ്യകളോ, വൈദഗ്ധ്യങ്ങളോ അല്ല, മറിച്ച്

  • നിങ്ങളുടെ വാക്കുകള്‍ കുറിക്കുകൊണ്ടു; പാപ്പാ ഫ്രാന്‍സിസ് സിങ്കപ്പൂരിലെ യുവജനങ്ങളോട്

    നിങ്ങളുടെ വാക്കുകള്‍ കുറിക്കുകൊണ്ടു; പാപ്പാ ഫ്രാന്‍സിസ് സിങ്കപ്പൂരിലെ യുവജനങ്ങളോട്0

    യുവജനങ്ങളുടെ വാക്കുകള്‍ തന്നെ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ വിവിധ മതങ്ങളില്‍ നിന്നുള്ള യുവജനങ്ങളുടെ സംഗമത്തെ അഭിസംബോധന ചെയ്തത്. ധൈര്യശാലികളും, സത്യത്തെ അഭിമുഖീകരിക്കുവാന്‍ ആഗ്രഹിക്കുന്നവരുമാണ് യുവജനങ്ങള്‍ എന്ന് പറഞ്ഞ പാപ്പാ, അവര്‍ സര്‍ഗ്ഗാത്മകത പുലര്‍ത്തിക്കൊണ്ട് ജീവിതയാത്രയില്‍ മുന്നേറണമെന്നും ഓര്‍മ്മിപ്പിച്ചു. ക്രിയാത്മകമായ വിമര്‍ശനം ഒരു നല്ല ചെറുപ്പക്കാരന്റെ സ്വഭാവഗുണമാണെന്നും ക്രിയാത്മകമായി വിമര്‍ശിക്കുക എന്നാല്‍, അനാവശ്യമായി സംസാരിക്കുക എന്നതല്ല എന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. സുഖപ്രദമായ മണ്ഡലങ്ങളില്‍ നിന്നും പുറത്തുകടന്ന് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് യാത്ര ചെയ്യുവാനും, അതിനു വേണ്ടുന്ന ധൈര്യം സംഭരിക്കുവാനും

  • സെപ്റ്റംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍

    സെപ്റ്റംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍0

    വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍ ദൈവത്തിന്‍ മനുഷ്യമക്കളോടുള്ള സ്‌നേഹത്തിന്റെ തിരുനാളാണ്. തന്റെ ഏകജാതനെ നല്കാന്‍ മാത്രം ലോകത്തെ നമ്മെ സ്‌നേഹിച്ച ദൈവത്തിന്റെ സ്‌നേഹത്തിന്റെ തിരുനാള്‍. നമ്മുടെ രക്ഷയ്ക്കായി കുരിശുമരണത്തോളം കീഴടങ്ങിയ അനുസരണത്തിന് വിധേയപ്പെട്ട യേശുവിന്റെ സ്‌നേഹത്തിന്റെ തിരുനാള്‍. ലോക രക്ഷകനായ യേശുക്രിസ്തു ക്രൂശിക്കപ്പെട്ട കുരിശ് കണ്ടെത്താനായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി ജറുസലേമിലെത്തി. കഠിനശ്രമങ്ങള്‍ക്കൊടുവില്‍  കാല്‍വരിയില്‍ നിന്നും മൂന്നു കുരിശുകള്‍ കണ്ടെടുത്തു. എന്നാല്‍ അവയില്‍ നിന്നും യേശു മരണം വരിച്ച കുരിശ് ഏതാണെന്ന് കണ്ടു പിടിക്കാന്‍

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?