
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഡില്‍ രണ്ടു കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റുചെയ്തപ്പോള്‍ ഭാരതാംബയുടെ ആത്മാവിനാണ് മുറിവേറ്റതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. ഛത്തീസ്ഘട്ടില്‍ മതപരിവര്‍ത്തനം ആരോപിച്ച് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിലെ വിവിധ സംഘടകളുടെ സഹകരണത്തോടുകൂടി നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ സംഭവം ഭാരതജനതയെ ലജ്ജിപ്പിക്കുന്നതാണ്. ഭാരതം ഒരു മതേതര

മാനന്തവാടി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ചുമത്തി മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ദ്വാരക നാലാംമൈലില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കെസിവൈഎം രൂപതാ പ്രസിഡന്റ് ബിബിന്‍ പിലാപ്പിള്ളില്‍ അധ്യക്ഷത വഹിച്ച യോഗം ദ്വാരക ഫൊറോന വികാരി ഫാ. ബാബു മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. നിരപരാധികള്‍ ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. കെസിവൈഎം മാനന്തവാടി രൂപതാ മുന്‍ പ്രസിഡന്റ് സജിന്‍ ചാലില്‍ മുഖ്യപ്രഭാഷണം നടത്തി. എകെസിസി

കാക്കനാട്: ഛത്തീസ്ഗഡില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത നടപടി ഭരണഘടന വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കാക്കനാട് മൗണ്ട് സെന്റ്‌തോമസില്‍ ചേര്‍ന്ന സീറോമലബാര്‍ സഭയുടെ രൂപത പിആര്‍ഒമാരുടെയും മീഡിയ ഡയറക്ടര്‍മാ രുടെയും മാധ്യമ പ്രതിനിധികളുടെയും സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ മതേതര മനസിനേറ്റ മുറിവാണ് ഛത്തീസ്ഗഡ് സംഭവം. അന്യായമായി ചുമത്തിയ കേസ് ബലപ്പെടുത്താനാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന കുറ്റം ഏറെ വൈകി കൂട്ടിച്ചേര്‍ത്തത്. കേന്ദ്ര സര്‍ക്കാര്‍ സത്വരമായി ഇടപ്പെട്ട് നിരപരാധികളായ കന്യാസ്ത്രികളെ മോചിപ്പിക്കുകയും

കോട്ടപ്പുറം: ചത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. സെന്റ് മൈക്കിള്‍സ് കത്തീഡ്രലിന്റെ മുഖ്യകവാടത്തില്‍ നിന്ന് മുസിരിസ് സെന്റ് തോമസ് കപ്പേളയിലേക്ക് തിരികള്‍ തെളിച്ച് നടത്തിയ പ്രതിഷേധ റാലിയും ജ്വാലയും കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന ഡയറക്ടര്‍ ഫാ. സിജോ വേലിക്കകത്തോട്ട് ഉദ്ഘാടനം ചെയ്തു. മുസിരിസ് കപ്പേളയില്‍ നടന്ന സമ്മേളനത്തില്‍ കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, കത്തീഡ്രല്‍ സഹവികാരിമാരായ ഫാ.

വാഷിംഗ്ടണ്‍ ഡി.സി: ഗര്‍ഭഛിദ്ര ദാതാക്കളായ പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ രണ്ട് ഡസനോളം അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ യുഎസില്‍ അടച്ചുപൂട്ടി. മെഡിക്കെയ്ഡ്, മെഡികെയര്‍ റീ ഇംബേഴ്സ്മെന്റുകള്‍ ലഭിക്കുന്നതില്‍ നിന്ന് തടയുന്ന പുതിയ ഫെഡറല്‍ നിയന്ത്രണങ്ങള്‍ മൂലമുണ്ടാകുന്ന ഫണ്ടിംഗ് ആശങ്കകള്‍ ചൂണ്ടിക്കാണിച്ചാണ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയത്. സംസ്ഥാനങ്ങള്‍ക്ക് അവരുടെ മെഡിക്കെയ്ഡ് പ്രോഗ്രാമുകളില്‍ നിന്ന് പ്ലാന്‍ഡ് പേരന്റ്ഹുഡിനെ അയോഗ്യരാക്കാമെന്ന് സുപ്രീം കോടതി അടുത്തിടെ വിധിച്ചിരുന്നു. ഈ മാസം ആദ്യം, പ്രസിഡന്റ് ട്രംപ് ഒപ്പുവച്ച ‘ബിഗ്, ബ്യൂട്ടിഫുള്‍ ബില്ലിലും’ സംഘടനയ്ക്കുള്ള മെഡിക്കെയ്ഡ്, മെഡികെയര്‍ റീഇംബേഴ്സ്മെന്റുകള്‍ ഒരു വര്‍ഷത്തേക്ക്

മനില: പ്രശസ്ത ഫിലിപ്പിനോ ബിസിനസുകാരനും രാജ്യത്തെ ഏറ്റവും പ്രശസ്ത റസ്റ്റോറന്റ് ബ്രാന്‍ഡുകളിലൊന്നായ ഗൗര്‍മെറ്റ് ഫാംസ് ഫിലിപ്പീന്‍സിന്റെ ഉടമയുമായ ഏണസ്റ്റോ എസ്‌കലര്‍ 2024-ല്‍, അസാധാരണമായ ഒരു നേട്ടം കൈവരിച്ചു: അദ്ദേഹത്തിന്റെ പ്രചോദനത്തിന്റെ ഫലമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് ബോങ്ബോങ് മാര്‍ക്കോസ്, മുഴുവന്‍ രാജ്യത്തെയും, പ്രസിഡന്‍ഷ്യല്‍ കുടുംബത്തെയടക്കം ഗ്വാഡലൂപ്പ മാതാവിന് സമര്‍പ്പിച്ചു. താന്‍ ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എസ്‌കലര്‍ ഒരു മനുഷ്യസ്നേഹി എന്നതിലുപരി, ഒരു സുവിശേഷകനാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ കമ്പനിയും, അദ്ദേഹത്തിന്റെ 400 ജീവനക്കാരില്‍ ഭൂരിഭാഗം പേരും, മറിയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

കൊച്ചി: ഛത്തീസ്ഗഡില്‍ നിയമവിരുദ്ധമായി രണ്ട് മലയാളി കന്യാസ്ത്രീകളെ ചെയ്തതിനെതിരെ കെഎല്‍സിഎ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി ഓഗസ്റ്റ് മൂന്ന് ഞായറാഴ്ച ഇടവകേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തും. കന്യാസ്ത്രീകളെ വിട്ടയക്കാനും അവര്‍ക്കെതിരായ കേസ് പിന്‍വലിക്കാനും കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് സത്വര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി അറിയിച്ചു. മനുഷ്യമനഃസാക്ഷിയെയും നടുക്കുന്ന സംഭവമാണ് നടന്നത്. മതസ്വാതന്ത്ര്യം മൗലിക അവകാശമായ രാജ്യത്ത് പോലീസി നെയും അന്വേഷണ ഏജന്‍സികളെയും നോക്കുകുത്തികളാക്കി

ഇടുക്കി: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്ക ടത്തും ആരോപിച്ച് മലയാളികളായ സന്യാസിനികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം ജനാധിപത്യവിരുദ്ധവും ഭരണഘടനാ ലംഘനമെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി. ഭാരതത്തിന്റെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലും ആദിവാസി ഗോത്രമേഖലകളിലും സേവനം ചെയ്യുന്ന മിഷനറിമാരെ അറസ്റ്റ് ചെയ്ത് ജയിലടച്ച നടപടി അംഗികരിക്കാവുന്നതല്ല. ഭാരതത്തിന്റെ വികസനമെത്താത്ത അവികസിത ഗ്രാമങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മറ്റാരും തയ്യാറാകാത്ത സാഹചര്യത്തില്‍ പിറന്ന നാടും ബന്ധുക്കളെയുമുപേക്ഷിച്ച് സേവനം ചെയ്യുന്ന സന്യസ്ഥരെ അറസ്റ്റ് ചെയ്ത നടപടി ഇന്ത്യയുടെ മതേതര മുഖത്തിനേറ്റ കനത്ത

പാരീസ്: പാരീസിലെ മോംപാനാസെയിലെ പ്രശസ്ത കത്തോലിക്കാ ദൈവാലയമായ നോട്രെ ഡാം ഡെ ഷാംപ് ദൈവാലയത്തില്‍ 48 മണിക്കൂറിനിടെ രണ്ട് തവണ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് ദൈവാലയം അടച്ചു. ദൈവാലയത്തിന്റെ സൗണ്ട് സിസ്റ്റവും ഒര്‍ഗനും കത്തി നശിച്ച ആദ്യ തീപിടുത്തം ഇലക്ട്രിക്കല്‍ സര്‍ക്ക്യൂട്ടിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നാണ് കരുതുന്നത്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയ രണ്ടാമത്തെ തീപുടത്തമുണ്ടായി. അക്രമികള്‍ ബോധപൂര്‍വം തടികൊണ്ട് നിര്‍മിച്ച പാനലിന് തീ കൊടുത്തതാണ് രണ്ടാമത്തെ തീപിടുത്തത്തിന്റെ കാരണമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ

വാഷിംഗ്ടണ്‍ ഡിസി: കൂടുതല്‍ കുട്ടികള്‍ക്കു ജന്മം നല്‍കാന്‍ കുടുംബങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് വിപുലമായ ‘പ്രോ -ഫാമിലി’ പദ്ധതികളുമായി ട്രംപ് ഭരണകൂടം. പ്രോജക്ട് 2025 എന്ന പദ്ധതിയിലൂടെ വിവാഹം, മാതൃത്വം, കുടുംബം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും, കുടുംബ സംരക്ഷണത്തിനായി സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് ട്രംപ് ഉറപ്പ് നല്‍കുകയും ചെയ്യുന്നു. പ്രസവാനന്തരം ഓരോ അമ്മമാര്‍ക്കും ഒറ്റത്തവണ 5000 ഡോളര്‍ വീതം ബേബി ബോണസ് ലഭ്യമാക്കുക, കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുക, വിവാഹിതരായ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ്, വിവാഹിതര്‍ക്കും

ബെയ്ജിംഗ്/ചൈന: ചൈനയിലെ വിശ്വാസികള്‍ക്ക് ആത്മീയ സംരക്ഷണം നല്‍കുന്ന ഒരു മാര്‍പാപ്പായെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് വിശ്വാസികള്‍. ‘ഞങ്ങളുടെ കണ്ണീരിനെ അവഗണിക്കരുത്’ എന്ന ആവശ്യവുമായി ചൈനീസ് വിശ്വാസികള്‍ റോമിലേക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയിലെ വിശ്വാസികള്‍ നേരിടുന്ന വേദനയും കഷ്ടപ്പാടുകളും പങ്കുവയ്ക്കുന്ന കത്തില്‍, പുതിയ പാപ്പയെക്കുറിച്ചുള്ള പ്രതീക്ഷകളും വിശ്വാസികള്‍ പങ്കുവച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗം ഏറെ ദുഖത്തോടെ കത്തില്‍ അനുസ്മരിക്കുന്നു. 2018-ല്‍ ചൈന-വത്തിക്കാന്‍ താല്‍ക്കാലിക കരാറില്‍ ഒപ്പുവച്ചതിനു ശേഷം, ചൈനയിലെ സഭ പ്രതിസന്ധിയിലാണെന്നും വിശ്വാസികള്‍ മൗനത്തിലായെന്നും കത്തില്‍ പറയുന്നു.

ക്രിസ്തീയ ക്ഷമയുടെയും കാരുണ്യത്തിന്റെയും അസാധാരണമായ നടപടിയിലൂടെ ലോകത്തെ അമ്പരിപ്പിക്കുകയാണ് ഐറിഷ് ആര്‍മി ചാപ്ലിന്‍ ഫാ. പോള്‍ മര്‍ഫി. 2024-ല്‍ തന്നെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത തീവ്രവാദിയായ കൗമാരക്കാരനോട് പരസ്യമായി ക്ഷമിക്കുകയും കോടതിയില്‍ ആ യുവാവിനെ ആലിംഗനം ചെയ്യുകയും ചെയ്തുകൊണ്ടാണ് ഫാ. പോള്‍ മര്‍ഫി ക്രിസ്തുവിന്റെ മുഖമായി മാറിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇസ്ലാമിക്ക് തീവ്രവാദത്തിലേക്ക് കടന്നുവന്ന 19 വയസുള്ള കൗമാരാക്കാരനാണ് 2024-ല്‍ അയര്‍ലണ്ടിലെ ഗാല്‍വേയിലെ ഒരു സൈനിക ബാരക്കിന് പുറത്ത് ചാപ്ലിനായ ഫാ. മര്‍ഫിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ക്രൂരമായ

റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ (പ്രഫസര്‍, പൗരസ്ത്യ വിദ്യാപീഠം കോട്ടയം) ആഗോള കത്തോലിക്കാസഭയുടെ തലവനായി കഴിഞ്ഞ പന്ത്രണ്ടുവര്‍ഷക്കാലം ഈശോയുടെ സുവിശേഷം ലോകത്തിനു പരിഭാഷപ്പെടുത്തിക്കൊടുത്ത ഫ്രാന്‍സിസ് പാപ്പയുടെ വിയോഗം നമ്മെയെല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണല്ലോ. എങ്കിലും ഈശോയുടെ സഭയെ മുന്നോട്ടുനയിക്കാന്‍ കഴിവുള്ള വ്യക്തിയെ കണ്ടെത്തേണ്ടത് ആവശ്യമാണ്. റോമിലെ മെത്രാനെ അഥവാ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി റോമില്‍ വിളിച്ചുകൂട്ടുന്ന കര്‍ദിനാള്‍മാരുടെ യോഗമാണ് കോണ്‍ക്ലേവ്. നടപടിക്രമങ്ങള്‍ പത്രോസിന്റെ പിന്‍ഗാമിയും സാര്‍വത്രികസഭയുടെ തലവനുമായ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനു ധാരാളം നടപടിക്രമങ്ങളുണ്ട്. ആ നടപടിക്രമങ്ങളില്‍ കാലാനുസ്യതമായ മാറ്റങ്ങള്‍ ഓരോ പാപ്പമാരും

വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ശ്രദ്ധ മുഴുവന്‍ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിന്റെ മുകളിലുള്ള ചിമ്മിനിയിലേക്ക് കേന്ദ്രീകരിക്കുന്ന ദിവസളാണ് മെയ് ഏഴിന് ആരംഭിക്കുന്ന കോണ്‍ക്ലേവിന്റെ ദിനങ്ങള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ഔദ്യോഗികമായി ആരംഭിക്കുന്ന മെയ് 7 ന് തന്നെ ആദ്യ വോട്ടിംഗ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ ബാലറ്റില്‍ ആരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കില്‍ (ആധുനിക കോണ്‍ക്ലേവുകളുടെ കാലഘട്ടത്തില്‍ അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല) മെയ് 8 മുതല്‍, പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ കര്‍ദിനാള്‍മാര്‍ രാവിലെയും ഉച്ചയ്ക്കും രണ്ടുതവണ വീതം വോട്ട് ചെയ്യും.

കാലിഫോര്‍ണിയ: അമേരിക്കന്‍ മോഡലും മുന്‍ മിസ് കാലിഫോര്‍ണിയയുമായ പ്രീജീന്‍ ബോളര്‍ ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്കാ സഭയില്‍ അംഗമായി. ”ഞാന്‍ സ്വന്തം വീട്ടിലെത്തി” എന്നാണ് ബോളര്‍ ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയിയില്‍ കുറിച്ചത്. ഈസ്റ്റര്‍ പാതിരാ കുര്‍ബാനായിലെ ശുശ്രൂഷകളില്‍ ജ്ഞാനസ്‌നാനം, കുമ്പസാരം, വിശുദ്ധ കുര്‍ബാന, സ്ഥൈര്യലേപനം എന്നീ കൂദാശകള്‍ ബോളര്‍ സ്വീകരിച്ചു. ആദ്യ അമേരിക്കന്‍ വിശുദ്ധയായ സെന്റ് ഫ്രാന്‍സെസ് സേവ്യര്‍ കാബ്രിനിയുടെ പേരാണ് സ്ഥൈര്യ ലേപന നാമമായി ബോളര്‍ സ്വീകരിച്ചത്. സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ച്ചുബിഷപ് സാല്‍വറ്റോര്‍ കോര്‍ഡിലിയോണ്‍, കത്തോലിക്കാ ചലച്ചിത്ര













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ സച്ചിന് ബേബി എന്ന കപ്പൂച്ചിന്‍ സന്യാസിയുടെ വൈദികപട്ട സ്വീകരണവും നന്ദിപ്രസംഗവും സുഹൃത്തായ നടി അനുശ്രീ പങ്കുവച്ച കുറിപ്പുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് സെമിനാരിയില്‍ ചേര്‍ന്ന് സച്ചിന് ഏകദേശം ഒരു ദശാബ്ദത്തോളം നീണ്ട സന്യാസ പരിശീലന കാലഘട്ടത്തിന്റെ ഏറിയ സമയവും ഫോണോ ഇന്റര്‍നെറ്റ് സൗകര്യമോ ഒന്നും കാര്യമായി ഉപയോഗിക്കാതെയാണ് മുമ്പോട്ട് പോയിരുന്നതെന്ന സത്യം അധികം ആര്‍ക്കുമറിയില്ല. ഇന്ന് സംഗീതവും ആത്മീയ

ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ദിനാഘോഷം ദോഹ: ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ദിനാഘോഷം നടത്തി. ഷംഷാബാദ് അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, വികാരിയെറ്റ് ഓഫ് നോര്‍ത്തേണ്‍ അറേബ്യ ബിഷപ് ആള്‍ഡോ ബറാര്‍ഡി എന്നിവര്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ബിജു മാധവത്ത്, അസിസ്റ്റന്റ് വികാരി ഫാ.ജോയ്‌സണ്‍, ഫാ.തോമസ് എന്നിവര്‍ സഹകാര്‍മികരായി. ഇടവക ദിനത്തോടനുബന്ധിച്ച് പൊതുസമ്മേളനവും കലാസന്ധ്യയും നടത്തി. ഇടവകാംഗങ്ങള്‍ അണിയിച്ചൊരുക്കിയ കലാവിരുന്ന് ശ്രദ്ധേയമായി.

റവ.ഡോ. ജെയിംസ് കിളിയനാനിക്കല്‍ വിശ്വാസ തിരുസംഘത്തില്‍നിന്നു പരിശുദ്ധ കന്യകാമറിയത്തിന്റെ വിശേഷണങ്ങളെ (titles) സംബന്ധിച്ചു പുറപ്പെടുവിച്ച പ്രബോധനം (Mater populi fidelis) ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്ന ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ പ്രസക്തമാവുകയാണ്. 1. സഭ ഇതുവരെ പഠിപ്പിച്ചതു തിരുത്തിക്കൊണ്ട് പുതിയതായി എന്താണ് ആവശ്യപ്പെടുന്നത്? കഴിഞ്ഞകാല മാര്‍പാപ്പമാര്‍ക്കു തെറ്റുപറ്റിയോ? 2. സഹരക്ഷക, മധ്യസ്ഥ, സകല കൃപകളുടെയും മധ്യസ്ഥയും കൃപയുടെ അമ്മയും എന്നിങ്ങനെയുള്ള മൂന്നു വിശേഷണങ്ങള്‍ മാതാവിനു നല്‍കുന്നതില്‍ അപാകതയുണ്ടോ? 3. മാതാവിന്റെ പ്രത്യേക സ്ഥാനം സഭ നിഷേധിച്ചുകൊണ്ട് പ്രൊട്ടസ്റ്റന്റ്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ സച്ചിന് ബേബി എന്ന കപ്പൂച്ചിന്‍ സന്യാസിയുടെ വൈദികപട്ട സ്വീകരണവും നന്ദിപ്രസംഗവും സുഹൃത്തായ നടി അനുശ്രീ പങ്കുവച്ച കുറിപ്പുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് സെമിനാരിയില്‍ ചേര്‍ന്ന് സച്ചിന് ഏകദേശം ഒരു ദശാബ്ദത്തോളം നീണ്ട സന്യാസ പരിശീലന കാലഘട്ടത്തിന്റെ ഏറിയ സമയവും ഫോണോ ഇന്റര്‍നെറ്റ് സൗകര്യമോ ഒന്നും കാര്യമായി ഉപയോഗിക്കാതെയാണ് മുമ്പോട്ട് പോയിരുന്നതെന്ന സത്യം അധികം ആര്‍ക്കുമറിയില്ല. ഇന്ന് സംഗീതവും ആത്മീയ

ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ദിനാഘോഷം ദോഹ: ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ദിനാഘോഷം നടത്തി. ഷംഷാബാദ് അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, വികാരിയെറ്റ് ഓഫ് നോര്‍ത്തേണ്‍ അറേബ്യ ബിഷപ് ആള്‍ഡോ ബറാര്‍ഡി എന്നിവര്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ബിജു മാധവത്ത്, അസിസ്റ്റന്റ് വികാരി ഫാ.ജോയ്‌സണ്‍, ഫാ.തോമസ് എന്നിവര്‍ സഹകാര്‍മികരായി. ഇടവക ദിനത്തോടനുബന്ധിച്ച് പൊതുസമ്മേളനവും കലാസന്ധ്യയും നടത്തി. ഇടവകാംഗങ്ങള്‍ അണിയിച്ചൊരുക്കിയ കലാവിരുന്ന് ശ്രദ്ധേയമായി.

റവ.ഡോ. ജെയിംസ് കിളിയനാനിക്കല്‍ വിശ്വാസ തിരുസംഘത്തില്‍നിന്നു പരിശുദ്ധ കന്യകാമറിയത്തിന്റെ വിശേഷണങ്ങളെ (titles) സംബന്ധിച്ചു പുറപ്പെടുവിച്ച പ്രബോധനം (Mater populi fidelis) ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്ന ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ പ്രസക്തമാവുകയാണ്. 1. സഭ ഇതുവരെ പഠിപ്പിച്ചതു തിരുത്തിക്കൊണ്ട് പുതിയതായി എന്താണ് ആവശ്യപ്പെടുന്നത്? കഴിഞ്ഞകാല മാര്‍പാപ്പമാര്‍ക്കു തെറ്റുപറ്റിയോ? 2. സഹരക്ഷക, മധ്യസ്ഥ, സകല കൃപകളുടെയും മധ്യസ്ഥയും കൃപയുടെ അമ്മയും എന്നിങ്ങനെയുള്ള മൂന്നു വിശേഷണങ്ങള്‍ മാതാവിനു നല്‍കുന്നതില്‍ അപാകതയുണ്ടോ? 3. മാതാവിന്റെ പ്രത്യേക സ്ഥാനം സഭ നിഷേധിച്ചുകൊണ്ട് പ്രൊട്ടസ്റ്റന്റ്

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?