
വത്തിക്കാന്‍ സിറ്റി: അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്‍മാരില്‍ ഒരാള്‍ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പറഞ്ഞപ്പോല്‍ ശിഷ്യന്‍മാര്‍ ചോദിച്ച ‘കര്‍ത്താവേ അത് ഞാന്‍ അല്ലല്ലോ?’എന്ന ചോദ്യം രക്ഷയിലേക്കുള്ള യാത്രയുടെ തുടക്കമാണെന്ന് ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നടത്തിവരുന്ന ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ജൂബിലി മതബോധനപരമ്പരയുടെ ഭാഗമായി അന്ത്യ അത്താഴത്തെക്കുറിച്ച് നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ചിലപ്പോള്‍ ദൈവത്തോടുള്ള വിശ്വസ്തതയില്‍ വീഴ്ച വരുത്തുന്നത് നമ്മളായിരിക്കാം എന്ന അവബോധമാണ് ‘കര്‍ത്താവേ, അത് ഞാന്‍

ഷില്ലോംഗ്: മേഘാലയത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തിലധികമായി നിസ്വാര്‍ത്ഥമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന 80-കാരനായ വൈദികന്റെ വീസ ഒടുവില്‍ പുതുക്കി. അദ്ദേഹത്തിന് വീസ എല്ലാ വര്‍ഷവും പുതുക്കി ലഭിച്ചിരുന്നെങ്കിലും 2025 ഓഗസ്റ്റ് ആദ്യ വാരത്തില്‍ കാലാവധി കഴിഞ്ഞിരുന്നു. പുതുക്കാന്‍ മുന്‍കൂട്ടി അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥര്‍ വീസ പുതുക്കിയില്ല. പ്രശ്‌നം സഭാ നേതാക്കള്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രി സാങ്മ പ്രശ്‌നം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അടുത്ത് ഉന്നയിക്കുകയും തുടര്‍ന്ന് വീസ പുതുക്കി നല്‍കുകയുമായിരുന്നു. വൈദികപട്ടം ലഭിച്ച് അധികം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ ടെക്സാസ് (പേര്‍ലാന്‍ഡ്): ടെക്സാസ് – ഒക്കലഹോമ റീജണിലെ എട്ടാമത് സീറോ മലബാര്‍ ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റിനു ഹൂസ്റ്റണിലെ പേര്‍ലാന്റില്‍ തിരശീല വീണു. പേര്‍ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തിലായിരുന്നു ടാലന്റ് ഫെസ്റ്റ് നടന്നത്. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് തിരിതെളിച്ചു ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, പേര്‍ലാന്റ് സെന്റ് മേരീസ് ഇടവക വികാരിയും ഇവന്റ് ഡയറക്ടറുമായ ഫാ. വര്‍ഗീസ് ജോര്‍ജ് കുന്നത്ത്, മറ്റു

പാട്‌ന (ബീഹാര്‍): ബീഹാറില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനു നേര്‍ക്ക് സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗദളിന്റെ അതിക്രമം. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ബീഹാറിലെ കതിഹാര്‍ ജില്ലയില്‍ പാസ്റ്ററുടെ വസതിയില്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയവരെയാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. മതപരിവര്‍ത്തനം നടത്തുന്നു എന്നോരോപിച്ചായിരുന്നു മര്‍ദ്ദനം. ക്രൈസ്തവ വിശ്വാസികളായ 40-ഓളം പേരാണ് പ്രാര്‍ത്ഥിക്കുവാന്‍ ഒരുമിച്ചുകൂടിയത്. അവരുടെ ഇടയിലേക്ക് ഇരുമ്പുവടിവകളും മാരകായുധങ്ങളുമായി അതിക്രമിച്ചുകയറിയ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ത്രീകളെ അടക്കം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പോകാന്‍ അനുവദിക്കാതെ എല്ലാവരെയും തടഞ്ഞുവച്ചു. പ്രാദേശിക ബജ്‌റംഗദള്‍ നേതാക്കളുടെ

നൈസ്/ഫ്രാന്‍സ്: ഫ്രാന്‍സിലെ നൈസിനടുത്തുള്ള ചെറുപട്ടണമായ വെന്‍സില്‍ പുരാതന ക്രൈസ്തവ കത്തീഡ്രലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വെന്‍സ് മാര്‍ക്കറ്റ് ഹാളുകള്‍ പുതുക്കിപ്പണിയാനുള്ള പ്രാരംഭ നടപടികള്‍ക്കിടയിലാണ് ദൈവാലയത്തിന്റേതുപോലുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ പുരാവസ്തു ഖനനം ‘അസാധാരണ’മായ കണ്ടെത്തലുകളിലേക്ക് നയിക്കുകയായിരുന്നു. യൂറോപ്പില്‍ അമ്പതോ അറുപതോ വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന തരത്തില്‍ അമൂല്യമായ കണ്ടെത്തലാണ് ഇതെന്ന് നൈസ് മെട്രോപൊളിറ്റന്‍ ഏരിയയുടെ പുരാവസ്തു വിഭാഗത്തിന്റെ തലവനായ ഫാബിയന്‍ ബ്ലാങ്ക്-ഗാരിഡല്‍ പറഞ്ഞു. വിശദമായ ഖനനത്തില്‍ ഏകദേശം മുപ്പത് മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഒരു സമുച്ചയമാണ്

ലിമ (പെറു): പെറുവിന്റെ പ്രിയപ്പെട്ട മിഷനറി ഫാ. ജോയി കൊച്ചുപുരയ്ക്കല്‍ സിഎംഐക്ക് ഇടവകക്കാര്‍ അന്തിമോപചാരം നല്‍കിയത് ഏറെ ഹൃദയഭേദകമായിട്ടാണ്. അനേകര്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു. ഏറ്റവും പ്രിയപ്പെട്ടൊരാള്‍ അപ്രതീക്ഷിതമായി വിടവാങ്ങുമ്പോള്‍ ഉണ്ടാകുന്ന നൊമ്പരമായിരുന്നു അവിടെ കൂടിയ ഓരോ മുഖങ്ങളിലും പ്രതിഫലിച്ചിരുന്നത്. അതുകൊണ്ടുകൂടിയാകാം ആ വിടവാങ്ങല്‍ ചടങ്ങ് സോഷ്യല്‍മീഡിയകളില്‍ വൈറലായത്. പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് പെറു രൂപതയിലെ പംപാകോല്‍പ, അരേഖി ഇടവകയില്‍ സേവനം ചെയ്തുകൊണ്ടിരുന്ന 53-കാരനായ ഫാ. ജോയി കൊച്ചുപുരയ്ക്കലിന്റെ മരണകാരണം. കേരളത്തില്‍നിന്ന് എത്തിയ ഒരു വൈദികന്‍ വളരെ കുറഞ്ഞകാലംകൊണ്ട് പെറുവിന്റെ ഹൃദയംകവര്‍ന്നെങ്കില്‍

ക്വാറഘോഷ്/ഇറാഖ്: ഐഎസ് ഭീകരരുടെ ആക്രമണത്തിന് ഇരയായി ക്രൈസ്തവര്‍ പലായനം ചെയ്ത് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖിലെ ക്വാറഘോഷില്‍ പീഡിത ക്രൈസ്തവരുടെ അമ്മയായ മറിയത്തിന്റെ നാമധേയത്തില്‍ തീര്‍ത്ഥാടനകേന്ദ്രം തുറക്കുന്നു. പീഡിത ക്രൈസ്തവരുടെ അമ്മയായ മറിയത്തിന്റെ നാമധേയത്തിലുള്ള ലോകത്തിലെ ഏഴാമത്തെ തീര്‍ത്ഥാടനകേന്ദ്രമാണിത്. ഇറാഖിന്റെ വടക്കന്‍ നിനവേ സമതലത്തിലുള്ള പുതുതായി നിര്‍മിച്ച സെന്റ് എഫ്രേം ദൈവാലയത്തിലാണ് ഈ തീര്‍ത്ഥാടനകേന്ദ്രം ഒക്‌ടോബറില്‍ തുറക്കുക. പീഡിത ക്രൈസ്തവരുടെ അമ്മയായ മറിയത്തിന്റെ തിരുസ്വരൂപം, പീഡിത ക്രൈസ്തവരെ പിന്തുണയ്ക്കുന്ന നസറായന്‍.ഓര്‍ഗിന്റെ സ്ഥാപകനായ ഫാ. ബെനഡിക്റ്റ് കീലി,

തോമസുകുട്ടി കുളവട്ടം കാഞ്ഞിരപ്പള്ളി: ലഹരിക്കും അഴിമതിക്കും എതിരെ പോരാടിയ ഫാ. ജോര്‍ജ് ഡി. വെള്ളാപ്പള്ളി (77) നിത്യസമ്മാനത്തിനായി യാത്രയായി. കാഞ്ഞിരപ്പള്ളി രൂപത വൈദികനായ വെള്ളാപ്പള്ളി അച്ചന്‍ തിങ്കളാഴ്ചയാണ് (ഓഗസ്റ്റ് 11) വിടപറഞ്ഞത്. കോഴഞ്ചേരി സെന്റ് ആന്‍സ് ഭവനത്തില്‍ തന്റെ മാതാവിനൊപ്പം വിശ്രമം ജീവിതം നയിച്ചിരുന്ന അച്ഛന്‍ ഏതാനും നാളുകളായി മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ പരിചരണത്തിലായിരുന്നു. ലാളിത്യവും വിനയവും മുഖമുദ്രയാക്കിയ വെള്ളാപ്പള്ളി അച്ചന്‍ മുന്‍കാലങ്ങളില്‍ കേരളത്തിലെ ശക്തനായ ലഹരി വിരുദ്ധ പോരാളിയായിരുന്നു. മദ്യവര്‍ജന പ്രസ്ഥാനത്തിന്റെ നേതൃത്വ നിരയില്‍

‘നിന്റെ തലയിലൂടെ ഞാന്‍ ഓട്ടയിടും’ എന്ന് പറഞ്ഞ് പാസ്റ്റര്‍ യൂറി സെമന്‍യുക്കിനെ കൊല്ലാനായി വേട്ടയാടിയ ഗുണ്ടാനേതാവ് ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ട് മക്കളും ഭാര്യയും പാസ്റ്റര്‍ യൂറി സെമന്‍യുക്ക് നയിക്കുന്ന മിനിസ്ട്രിയുടെ ഭാഗമാണ്. ഗുണ്ടാനേതാവിനാല്‍ നിരന്തരം വേട്ടയാടപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്തൊന്നും തനിക്ക് ദൈവസാന്നിധ്യം അനുഭവിക്കാന്‍ കഴിഞ്ഞില്ലെന്ന് പാസ്റ്റര്‍ പറയുന്നു. എന്നാല്‍ നമുക്ക് ദൈവത്തെ അനുഭവിക്കാന്‍ പറ്റാത്തപ്പോഴും ദൈവം നമ്മോട് ഒപ്പമുണ്ടെന്ന് മുകളില്‍ നല്‍കിയിരിക്കുന്ന വിവാഹ ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം സാക്ഷ്യപ്പെടുത്തുകയാണ്. നടുക്ക് നിന്ന് ദമ്പതികളെ





വത്തിക്കാന്‍ സിറ്റി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ലിയോ 14 ാമന്‍ മാര്‍പാപ്പ. ചര്‍ച്ചകളിലൂടെ, ഇരുരാജ്യങ്ങളും ശാശ്വതമായ ഒരു കരാറിലെത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നയിച്ച ആദ്യത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷമുള്ള പ്രസംത്തില്‍ പാപ്പ പറഞ്ഞു. എല്ലാ യുദ്ധങ്ങളും എത്രയും വേഗം അവസാനിപ്പിക്കണമെന്നും, പീഡിതര്‍ക്ക് സഹായം ലഭിക്കണമെന്നും, തടവുകാര്‍ മോചിക്കപ്പെടണമെന്നും ലോകമസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് പാപ്പ പറഞ്ഞു. മൂന്നാം ലോകമഹായുദ്ധം ഇന്ന് പല ഭാഗങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ് ഇനി ഒരിക്കലും യുദ്ധം അരുതെന്ന് ലോകനേതാക്കളോട്്

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് കേവലം ആറ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ പാപ്പയുടെ അടുത്ത വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീ നടത്തിയ ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ വത്തിക്കാന്‍ നഗരം സാക്ഷ്യം വഹിച്ചത്. വലുതാകുമ്പോള്‍ നീ യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാകും എന്ന് ആ സ്ത്രീ പറഞ്ഞതായി ലിയോ പതിനാലാമന്‍ പാപ്പയുടെ സഹോദരന്‍ ജോണ്‍ പ്രെവോസ്റ്റാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. യുഎസിലെ ഇല്ലിനോയിസിലെ ഡോള്‍ട്ടണില്‍ രണ്ടു സഹോദരന്മാര്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് വളര്‍ന്നുവന്നത്. ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളുടെ

വത്തിക്കാന്‍ സിറ്റി: ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മാര്‍പാപ്പ സമാധാനശ്രമങ്ങളെ സ്വാഗതം ചെയ്തത്. സമാധാനത്തിന്റെ വിസ്മയം ലോകത്തിന് പ്രദാനം ചെയ്യാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. യുക്രെയ്‌നും ഗാസയും ഉള്‍പ്പെടെയുള്ള സംഘര്‍ഷമേഖലകളില്‍ സമാധാനം പുലര്‍ട്ടെയെന്നും മാര്‍പാപ്പ പറഞ്ഞു.


വത്തിക്കാന്‍ സിറ്റി: ആഗോളസഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം 18-ന്. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) ആഘോഷമായ ദിവ്യബലിയോടാപ്പമാവും ചടങ്ങുകള്‍ നടക്കുന്നത്. അതേസമയം മറ്റൊരു പ്രസ്താവനയില്‍, റോമന്‍ കൂരിയയിലെ സ്ഥാപനങ്ങളുടെ തലവന്മാരും അംഗങ്ങളും, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ സെക്രട്ടറിമാരും പ്രസിഡന്റും, അവരുടെ റോളുകളില്‍ താല്‍ക്കാലികമായി തുടരണമെന്ന’ പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നതായി വത്തിക്കാന്‍ വ്യക്തമാക്കി. കൂടുതല്‍ പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും സംഭാഷണങ്ങള്‍ക്കും ശേഷമാവും പാപ്പ നിര്‍ണായക

കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന്‍ പാപ്പക്ക് പ്രാര്‍ത്ഥനകളും അഭിനന്ദനങ്ങളുമായി കെസിബിസി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്‍ക്കൊണ്ടുകൊണ്ട് സഭയെയും സമൂഹത്തെയും നയിക്കുവാന്‍ പാപ്പയ്ക്ക് കഴിയട്ടെ. പരിശുദ്ധ പിതാവ് തന്റെ അഭിസംബോധന സന്ദേശത്തില്‍ വ്യക്തമാക്കിയതുപോലെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില്‍ ലോകത്തെ ഒന്നിച്ചു കൂട്ടുവാനും നയിക്കുവാനുമുള്ള സഭയുടെ ശ്രമങ്ങള്‍ക്ക് പ്രചോദനാത്മകമായ നേതൃത്വം നല്‍കാന്‍ പാപ്പക്ക് സാധിക്കട്ടെ എന്ന് അനുമോദനസന്ദേശത്തില്‍ ആശംസിച്ചു. തെക്കേ അമേരിക്കയില്‍ ദീര്‍ഘകാലം മിഷണറിയായി ശുശ്രൂഷ ചെയ്ത പാപ്പയുടെ അനുഭവസമ്പത്ത് സാര്‍വത്രിക













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്‍ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

പാരീസ്: ഫ്രാന്‍സിലെ നാസി അധിനിവേശത്തിലും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലും രക്തസാക്ഷികളായ 174 പേരെ ഫ്രാന്‍സിലും സ്പെയിനിലും നടന്ന വ്യത്യസ്ത ചടങ്ങുകളില്‍ വാഴ്ത്തപ്പെട്ടരായി പ്രഖ്യാപിച്ചു. പാരീസിലെ നോട്ടര്‍ ഡാം കത്തീഡ്രലിലും സ്പെയിനിലെ ജാനിലുള്ള അസംപ്ഷന്‍ കത്തീഡ്രലിലും നടന്ന ചടങ്ങുകളില്‍ ലക്സംബര്‍ഗ് കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് ജീന്‍-ക്ലോഡ് ഹോളറിച്ചും വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍സെല്ലോ സെമേരാരോയും യഥാക്രമം കാര്‍മികത്വം വഹിച്ചു. വിശുദ്ധ മാക്സിമില്യന് കോള്‍ബയെപ്പോലെ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആറുമക്കളുടെ പിതാവിന്റെ സ്ഥാനത്ത് പകരം മരണം വരിച്ച വൈദികന്, ദരിദ്രര്‍ക്കായി

കൊച്ചി: ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന നിരോധനനിയമങ്ങളും അതിലെ വകുപ്പുകളുടെ ദുരുപയോഗങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുന്ന കോടതി ഇടപെടലുകള്‍ ആശാവഹമാണെന്ന് പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലാപരിധിയില്‍ പോലീസ് ഏതാനും ക്രൈസ്തവവിശ്വാസികള്‍ക്കു നേരെ നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്, അവര്‍ ബൈബിള്‍ കൈവശം വച്ചുവെന്നും വിതരണം നടത്തിയെന്നും മറ്റും ആരോപിച്ചുകൊണ്ടായിരുന്നു.

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റ് സിസ്റ്റര്‍ റാഫേല പെട്രിനി സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഔദ്യോഗികമായി പ്രകാശിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ലോകത്തെ മുഴുവന്‍ ആശ്ലേഷിക്കുന്ന ഈ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും വെറും ക്രിസ്മസ് അലങ്കാരങ്ങളല്ല, മറിച്ച് കൂട്ടായ്മയുടെ അടയാളങ്ങളും സമാധാനത്തിലേക്കും സൃഷ്ടിയുടെ പരിപാലനത്തിലേക്കുമുള്ള ആഹ്വാനവും സാര്‍വത്രിക സാഹോദര്യത്തിലേക്കുള്ള ക്ഷണവുമാണെന്ന് സിസ്റ്റര്‍ പെട്രിനി പറഞ്ഞു. പുല്‍ക്കൂടും ട്രീയും സംഭാവന ചെയ്ത രൂപതകളില്‍ നിന്നുള്ള ആത്മീയ സിവില്‍ പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

പാരീസ്: ഫ്രാന്‍സിലെ നാസി അധിനിവേശത്തിലും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലും രക്തസാക്ഷികളായ 174 പേരെ ഫ്രാന്‍സിലും സ്പെയിനിലും നടന്ന വ്യത്യസ്ത ചടങ്ങുകളില്‍ വാഴ്ത്തപ്പെട്ടരായി പ്രഖ്യാപിച്ചു. പാരീസിലെ നോട്ടര്‍ ഡാം കത്തീഡ്രലിലും സ്പെയിനിലെ ജാനിലുള്ള അസംപ്ഷന്‍ കത്തീഡ്രലിലും നടന്ന ചടങ്ങുകളില്‍ ലക്സംബര്‍ഗ് കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് ജീന്‍-ക്ലോഡ് ഹോളറിച്ചും വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍സെല്ലോ സെമേരാരോയും യഥാക്രമം കാര്‍മികത്വം വഹിച്ചു. വിശുദ്ധ മാക്സിമില്യന് കോള്‍ബയെപ്പോലെ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആറുമക്കളുടെ പിതാവിന്റെ സ്ഥാനത്ത് പകരം മരണം വരിച്ച വൈദികന്, ദരിദ്രര്‍ക്കായി

കൊച്ചി: ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന നിരോധനനിയമങ്ങളും അതിലെ വകുപ്പുകളുടെ ദുരുപയോഗങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുന്ന കോടതി ഇടപെടലുകള്‍ ആശാവഹമാണെന്ന് പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലാപരിധിയില്‍ പോലീസ് ഏതാനും ക്രൈസ്തവവിശ്വാസികള്‍ക്കു നേരെ നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്, അവര്‍ ബൈബിള്‍ കൈവശം വച്ചുവെന്നും വിതരണം നടത്തിയെന്നും മറ്റും ആരോപിച്ചുകൊണ്ടായിരുന്നു.

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റ് സിസ്റ്റര്‍ റാഫേല പെട്രിനി സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഔദ്യോഗികമായി പ്രകാശിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ലോകത്തെ മുഴുവന്‍ ആശ്ലേഷിക്കുന്ന ഈ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും വെറും ക്രിസ്മസ് അലങ്കാരങ്ങളല്ല, മറിച്ച് കൂട്ടായ്മയുടെ അടയാളങ്ങളും സമാധാനത്തിലേക്കും സൃഷ്ടിയുടെ പരിപാലനത്തിലേക്കുമുള്ള ആഹ്വാനവും സാര്‍വത്രിക സാഹോദര്യത്തിലേക്കുള്ള ക്ഷണവുമാണെന്ന് സിസ്റ്റര്‍ പെട്രിനി പറഞ്ഞു. പുല്‍ക്കൂടും ട്രീയും സംഭാവന ചെയ്ത രൂപതകളില്‍ നിന്നുള്ള ആത്മീയ സിവില്‍ പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?