Follow Us On

19

November

2025

Wednesday

മാര്‍ ജേക്കബ് തൂങ്കുഴിയുടെ യാഥാര്‍ത്ഥ്യമായ പ്രവചനം

മാര്‍ ജേക്കബ് തൂങ്കുഴിയുടെ യാഥാര്‍ത്ഥ്യമായ പ്രവചനം
പെരുവണ്ണാമൂഴി: മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദ് ബിഷപ് ആയിരുന്നപ്പോള്‍ മാര്‍ ജേക്കബ് തൂങ്കുഴി അദ്ദേഹത്തെക്കുറിച്ചൊരു പ്രവചനം നടത്തിയിരുന്നു. തട്ടില്‍ പിതാവ് സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് തിരികെ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ‘ആകാശംപോലെ വിശാലം’ എന്ന സുവനീറില്‍ എഴുതിയ ലേഖനത്തിലാണ് ഇങ്ങനെയൊരു കാര്യം പ്രവചന സ്വരത്തില്‍ എഴുതിയത്.
അതേക്കുറിച്ച് മാര്‍ ജേക്കബ് തൂങ്കുഴി പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ”ജസെ തന്റെ മിടുക്കന്മാരായ മക്കളെയെല്ലാം സാമുവല്‍ പ്രവാചകന്റെ അടുത്തുകൊണ്ടുവന്ന് നിര്‍ത്തി.  ഓരോരുത്തരെയും കണ്ടപ്പോള്‍ പ്രവാചകന്റെ പ്രതികരണം അവനെയല്ല തിരഞ്ഞെടുത്തിരിക്കുന്നത് എന്നായിരുന്നു. അവസാനം ദാവീദിനെ കണ്ടപ്പോള്‍ വ്യത്യസ്തമായ സ്വരം കേട്ടു, ‘അവനെയാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.’ തട്ടില്‍ പിതാവ് എന്റെ ഉള്ളില്‍ പ്രകാശിച്ചു. ഇവനെയാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന ആ ശബ്ദം സ്പഷ്ടമായി തെളിഞ്ഞതുപോലെ എനിക്കു തോന്നി. പിന്നെ ഒരു സംശയവും ഉണ്ടായില്ല. അന്ന് ഞാന്‍ എഴുതിയതു ദൈവത്തിന്റെ സ്വരമായിരുന്നു എന്നാണ് എന്റെ ബോധ്യം.”
 മാര്‍ റാഫേല്‍ തട്ടിലിനെ മേജര്‍ ആര്‍ച്ചുബിഷപ്പാക്കാനുള്ള വലിയ പദ്ധതിയായിരുന്നു ദൈവത്തിന്റെ മനസില്‍ ഉണ്ടായിരുന്നത്. അതിനായി അദ്ദേഹത്തെ ഒരുക്കുന്നതിനുവേണ്ടിയാണ് ഷംഷാബാദിലെ മിഷന്‍ രൂപതയിലേക്ക് അദ്ദേഹത്തെ അയച്ചത്. മനോഹരമായ ഒരുക്കമായിരുന്നു മാര്‍ തട്ടിലിന് ലഭിച്ചതെന്നായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴി അതേപ്പറ്റി വിശദീകരിച്ചത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?