Follow Us On

14

June

2025

Saturday

വിമോചന സമരം; അങ്കമാലി വെടിവയ്പിന്റെ നീറുന്ന ഓര്‍മകള്‍ക്ക് 66 വയസ്

വിമോചന സമരം; അങ്കമാലി വെടിവയ്പിന്റെ നീറുന്ന ഓര്‍മകള്‍ക്ക് 66 വയസ്
അങ്കമാലി: വിമോചന സമരവുമായി ബന്ധപ്പെട്ടുള്ള അങ്കമാലി വെടിവയ്പിന്റെ നീറുന്ന ഓര്‍മകള്‍ക്ക് ജൂണ്‍ 13ന് 66 വയസ്. 1959 ജൂണ്‍ 13 ന് അങ്കമാലി ടൗണില്‍ നടന്ന പോലീസ് വെടിവയ്പില്‍ 15 വയസുള്ള കുട്ടിയടക്കം 7 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ജൂണ്‍ 13 ന് രാത്രി ഒമ്പതരയോടെയാണ് അങ്കമാലിയില്‍ വെടിവെയ്പ് നടന്നത്. ലാത്തിച്ചാര്‍ജിന് ശേഷം 32 റൗണ്ട് വെടിവെച്ചു. അഞ്ച് പേര്‍ സംഭവ സ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലും മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. ജൂണ്‍ 14 ഞായറാഴ്ച മൃതദേഹങ്ങള്‍ വന്‍ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ അങ്കമാലി സെന്റ് ജോര്‍ജ് സീറോ മലബാര്‍ ബസിലി ക്ക സെമിത്തേരിയില്‍ സംസ്‌കരിച്ചു.
ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാറേക്കാട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കേരളത്തിലെ ജനവികാരം വലിയ തോതില്‍ സര്‍ക്കാരിനെതിരാകാന്‍ ഈ സംഭവം കാരണമായി. വിമോചന സമരം അങ്ങനെ ശക്തി ആര്‍ജിച്ചു.
അങ്കമാലി സെന്റ് ജോര്‍ജ് ഫൊറോന ദൈവാലയവും സെമിത്തേരിയും ചുരുങ്ങിയ കാലംകൊണ്ട് വിമോചന സമര പ്രവര്‍ത്തകരുടെ തീര്‍ത്ഥാടന കേന്ദ്രമായി മാറി. എന്‍എസ്എസ് നേതാവ് മന്നത്ത് പത്മനാഭന്‍ അങ്കമാലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജാഥ നടത്തി.
അങ്കമാലി വെടിവെയ്പ്പിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെടിവെപ്പുണ്ടായി. ജൂലൈ മൂന്നിന് പുതിയ തുറയിലെ വെടിവെപ്പില്‍ ഫ്‌ളോറി എന്ന ഗര്‍ഭിണി കൊല്ലപ്പെട്ടു. ഇതോടെ സമരം ആളിപ്പടര്‍ന്നു. സമരം ആരംഭിച്ച് 51-ാം ദിവസം ഇഎംഎസ് സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിടുകയായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?