Follow Us On

01

June

2025

Sunday

  • ആനന്ദനിറവില്‍  തലപ്പുഴ

    ആനന്ദനിറവില്‍ തലപ്പുഴ0

    കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത ഏറെ ആനന്ദത്തോടെയാണ് തലപ്പുഴ, ചുങ്കം സെന്റ് തോമസ് ഇടവകാംഗങ്ങള്‍ ശ്രവിച്ചത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ വരുന്ന ഈ പ്രദേശത്തുകാര്‍ മാര്‍പാപ്പയുടെ പാദസ്പര്‍ശനംകൊണ്ട് തങ്ങളുടെ നാട് അനുഗ്രഹിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ്. പുതിയ മാര്‍പാപ്പ തലപ്പുഴ ഇടവകയില്‍ 19 വര്‍ഷങ്ങള്‍ക്കുമുമ്പ് അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കുചേര്‍ന്നവരാണ് അവരില്‍ പലരും. ഒരു ദിവസം അവിടുത്തെ പള്ളിമുറിയില്‍ അദ്ദേഹം താമസിക്കുകയും ചെയ്തിട്ടുണ്ട്. അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയിരിക്കുമ്പോള്‍ 2006 ഒക്ടോബര്‍

  • ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം നാളെ   ജെ.ഡി വാന്‍സും മാര്‍ക്ക് കാര്‍ണിയുമടക്കം ലോക നേതാക്കള്‍ പങ്കെടുക്കും

    ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം നാളെ ജെ.ഡി വാന്‍സും മാര്‍ക്ക് കാര്‍ണിയുമടക്കം ലോക നേതാക്കള്‍ പങ്കെടുക്കും0

    വത്തിക്കാനില്‍ മേയ് 18ന് നടക്കുന്ന ലിയോ XIV പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിലും ദിവ്യബലിയിലും പ്രമുഖ ലോക നേതാക്കളുടെ സാന്നിധ്യം ഉണ്ടാകും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും, കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും പങ്കെടുക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. പുതിയ മാര്‍പാപ്പയുടെ സ്ഥാനാരോഹണ കുര്‍ബാന മെയ് 18, ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടത്തപ്പെടും. തുടര്‍ന്ന്, അദ്ദേഹം പതിവ്, സ്വര്‍ലോക രാജ്ഞി എന്ന ത്രികാല ജപത്തിന് നേതൃത്വം

  • ലിയോ 14 ാമന്‍ മാര്‍പാപ്പ കറതീര്‍ന്ന മരിയഭക്തന്‍;  ബിഷപ്പായിരുന്നപ്പോള്‍ രൂപതയെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു

    ലിയോ 14 ാമന്‍ മാര്‍പാപ്പ കറതീര്‍ന്ന മരിയഭക്തന്‍; ബിഷപ്പായിരുന്നപ്പോള്‍ രൂപതയെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു0

    ചിക്ലായോയിലെ ബിഷപ്പായിരുന്നപ്പോള്‍, ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ,  തന്റെ രൂപതയെ ഫാത്തിമ മാതാവിന് സമര്‍പ്പിച്ചു പ്രത്യേക പ്രാര്‍ത്ഥന  നടത്തിയ സംഭവം അനുസ്മരിച്ച് ചിക്ലായോ രൂപത വൈദികന്‍. പോര്‍ച്ചുഗലിലെ ഫാത്തിമ ദൈവാലയത്തില്‍ നിന്ന് വിശിഷ്ടമായ ഒരു മരിയന്‍ ചിത്രം ചിക്ലായോയിലേക്ക് എത്തിച്ച അവസരത്തിലാണ് ഈ പ്രതിഷ്ഠ നടത്തിയതെന്ന് ചിക്ലായോയിലെ ഹോളി ഫാമിലി ഇടവക വികാരിയായ ഫാ. ജോര്‍ജ് മില്ലന്‍ പറഞ്ഞു. ചിക്ലായോ നഗരത്തിലെ ക്രൈസ്തവര്‍ മരിയ ഭക്തിക്ക് വളരെ പ്രാധാന്യം നല്കുന്നവരാണ്. 16 ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍  ഇവിടുത്തെ

  • ചിക്ലായോ ആഹ്ലാദാരവത്തില്‍; പ്രിയപ്പെട്ട ലിയോണ്‍ പാപ്പ, ചിക്ലായോ നിങ്ങളുടെ കൂടെയുണ്ട്!

    ചിക്ലായോ ആഹ്ലാദാരവത്തില്‍; പ്രിയപ്പെട്ട ലിയോണ്‍ പാപ്പ, ചിക്ലായോ നിങ്ങളുടെ കൂടെയുണ്ട്!0

    ചിക്ലായോ/പെറു: എട്ട് വര്‍ഷത്തിലേറെ ചിക്ലായോ രൂപതയുടെ ബിഷപ്പായിരുന്ന റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്,  ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പയുടെ നാട്ടിലെ ബസിലിക്കയും കത്തീഡ്രലുമായ സാന്ത മരിയയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തത്  10,000-ത്തിലധികം വിശ്വാസികള്‍. ‘ലിയോണ്‍, പ്രിയ സുഹൃത്തേ, ചിക്ലായോ നിങ്ങളോടൊപ്പമുണ്ട്!’, ‘ചിക്ലായോയില്‍ നിന്നുള്ള പാപ്പ!’ തുടങ്ങിയ മുദ്രാവാക്യങ്ങളാല്‍  മുഖരിതമായ ചിക്ലായോ നഗരം ആഹ്ലാദാവരവത്തിലാണ്.  അമേരിക്കയിലാണ് ജനിച്ചതെങ്കിലും കര്‍മം കൊണ്ടും പൗരത്വം സ്വീകരിച്ചതിലൂടെയും പെറുവീയനായി മാറിയ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് മാര്‍ട്ടിനെസിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത് അറിഞ്ഞ

  • ഉക്രെയ്‌നില്‍ സമാധാനത്തിന് ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പ;സെലെന്‍സ്‌കിയുമായി സംസാരിച്ചു

    ഉക്രെയ്‌നില്‍ സമാധാനത്തിന് ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പ;സെലെന്‍സ്‌കിയുമായി സംസാരിച്ചു0

    വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ പാപ്പയും ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയും ഫോണില്‍ ആശയവിനിമയം നടത്തി. ഉക്രെയ്നില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള മാര്‍പ്പാപ്പയുടെ  അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഈ സംഭാഷണം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന് ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍, പാപ്പ ഉക്രെയ്നില്‍ സമാധാനത്തിനായി ആഹ്വാനം ചെയ്തിരുന്നു. ഫോണ്‍ സംഭാഷണത്തിന് ശേഷം, പ്രസിഡന്റ് സെലന്‍സ്‌കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മാര്‍പാപ്പയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഉക്രെയ്നിലെ സമാധാനത്തിനു വേണ്ടിയുള്ള മാര്‍പാപ്പയുടെ വാക്കുകള്‍ വിലമതിക്കുന്നുവെന്നും റഷ്യ

  • നല്ല ദൈവവിളികളുണ്ടാകാന്‍ പ്രാര്‍ത്ഥിക്കണം: ലിയോ 14 ാമന്‍ പാപ്പ

    നല്ല ദൈവവിളികളുണ്ടാകാന്‍ പ്രാര്‍ത്ഥിക്കണം: ലിയോ 14 ാമന്‍ പാപ്പ0

    പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും, എല്ലാവരും പരസ്പരം സേവനം ചെയ്തു ജീവിക്കാനുമുള്ള ആഹ്വാനവുമായി  ലിയോ പതിനാലാമന്‍ പാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുമ്പ്, വത്തിക്കാന്‍ ചത്വരത്തില്‍ ഒത്തുകൂടിയ ജൂബിലി തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ആശംസകളറിയിച്ചുകൊണ്ട് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മെയ് 11 ഞായറാഴ്ച  തിരുസഭ നല്ല ഇടയന്റെ തിരുനാളായി ആഘോഷിച്ച ദിവസമാണ്. അന്ന്  ദൈവവിളിക്കായുള്ള പ്രാര്‍ത്ഥനാ ദിനവും റോമിലെ ബാന്‍ഡുകളുടെയും ജനപ്രിയ വിനോദങ്ങളുടെയും ജൂബിലിയുടെ സമാപനദിനവുമായിരുന്നു. മാര്‍പാപ്പ എന്ന നിലയിലുള്ള തന്റെ

Don’t want to skip an update or a post?