Follow Us On

08

June

2025

Sunday

ആശീര്‍വാദത്തിന്റെ സ്മരണകളുമായി ഫാ. ബോസ്‌കോ

ആശീര്‍വാദത്തിന്റെ  സ്മരണകളുമായി  ഫാ. ബോസ്‌കോ

പൗരോഹിത്യം സ്വീകരിച്ച നിമിഷം തന്നെ ആശീവദിച്ച താന്‍ അംഗമായ അഗസ്റ്റീനിയന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മനസിലേക്കുവന്ന ആനന്ദം വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ ഫാ. ജോണ്‍ ബോസ്‌കോ കഴിയുന്നില്ല. 2004 ഏപ്രില്‍ 22ന് കലൂര്‍, കത്രിക്കടവ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദൈവാലയത്തില്‍ വച്ച് അന്നത്തെ വരാപ്പുഴ അതിരൂപധ്യക്ഷന്‍ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ കൈവയ്പുവഴിയാണ് പൗരോഹിത്യം സ്വീകരിച്ചത്. ആ അനുഗ്രഹീതനിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ എത്തിയതായിരുന്നു സുപ്പീരിയര്‍ ജനറലായിരുന്ന ഫാ. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റ്.

ആറു ഡീക്കന്മാരായിരുന്നു അന്ന് പൗരോഹിത്യം സ്വീകരിച്ചത്. അവരില്‍ ഫാ. റോയി, ഫാ. അഗസ്റ്റിന്‍, ഫാ. ഷിജു എന്നിവര്‍ ഇപ്പോള്‍ സ്‌പെയിനിലാണ് സേവനം ചെയ്യുന്നത്. അന്നു വൈദികപട്ടം സ്വീകരിച്ച ഫാ. ഡി.പി പീറ്റര്‍ ഫിലിപ്പൈന്‍സിലെ അഗസ്റ്റീനിയന്‍ സഭയുടെ ഇന്റര്‍നാഷണല്‍ നോവിഷേറ്റിലെ നോവിസ് മാസ്റ്ററും ഫാ. അലോഷ്യസ് കൊല്ലത്ത് സ്‌കൂളിന്റെ ഡയറക്ടറുമായി സേവനം ചെയ്യുന്നു. ആലുവയിലെ സെന്റ് അഗസ്റ്റിന്‍സ് സ്റ്റഡി ഹൗസില്‍ ദൈവശാസ്ത്ര തത്വശാസ്ത്ര വിദ്യാര്‍ത്ഥികളുടെ അസിസ്റ്റന്റ് മാസ്റ്ററാണ് ഫാ. ബോസ്‌കോ ഒഎസ്എ. അന്നു ലഭിച്ച ആശീര്‍വാദത്തിന്റെ സുഗന്ധം തന്നെ ഇപ്പോഴും പൊതിയുന്നുണ്ടെന്ന് ഫാ. ബോസ്‌കോ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?