Follow Us On

20

April

2025

Sunday

മണര്‍കാട് ദൈവാലയത്തില്‍ എട്ടുനോമ്പ് പെരുന്നാളിന് ഒരുക്കങ്ങളായി

മണര്‍കാട് ദൈവാലയത്തില്‍ എട്ടുനോമ്പ്  പെരുന്നാളിന് ഒരുക്കങ്ങളായി

മണര്‍കാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പാചരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെയാണ് പെരുന്നാള്‍.

പെരുന്നാള്‍ ദിനങ്ങളില്‍ താഴത്തെ ദൈവാലയത്തില്‍ സഭയിലെ ബിഷപ്പുമാരുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ ദിവസവും മൂന്നിന്മേല്‍ കുര്‍ബാനയും സെപ്റ്റംബര്‍ ആറിന് അഞ്ചിന്മേല്‍ കുര്‍ബാനയും നടക്കും. സെപ്റ്റംബര്‍ ഒന്നിന് ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ തിമോത്തിയോസ്, രണ്ടിന് പൗലോസ് മാര്‍ ഐറേനിയസ്, മൂന്നിന് കുര്യാക്കോസ് മാര്‍ കൂറിലോസ്, നാലിന് മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, അഞ്ചിന് കുര്യാക്കോസ് മാര്‍ ഈവാനിയോസ്, ആറിന് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഏഴിന് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, എട്ടിന് ഐസക് മാര്‍ ഒസ്താത്തിയോസ് എന്നിവര്‍ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

കരോട്ടെ ദൈവാലയത്തിലും എല്ലാ ദിവസവും രാവിലെ ആറിന് കുര്‍ബാനയുണ്ടാകും. സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം 4.30 ന് കൊടിമരം ഉയര്‍ത്തല്‍. കുരിശുപള്ളികളിലേക്കുള്ള പ്രസിദ്ധമായ റാസ ആറിന് ഉച്ചയ്ക്ക് 1.30 ന് നടക്കും. പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശനത്തിനായി തുറക്കുന്ന ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ഏഴിന് ഉച്ചയ്ക്ക് 12-നാണ്. വൈകിട്ട് മൂന്നിന് പന്തിരുനാഴി ഘോഷയാത്ര. എട്ടിന് ഉച്ചയ്ക്ക് പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. 14 ന് സന്ധ്യാനമസ്‌കാരത്തെത്തുടര്‍ന്ന് നട അടയ്ക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?