Follow Us On

20

April

2025

Sunday

പാപത്തിന്റെയും അനീതിയുടെയും ‘പഞ്ചക്ഷതങ്ങള്‍’ പേറുന്നവരെ ആശ്വസിപ്പിക്കേണ്ടത് ക്രൈസ്തവരുടെ ദൗത്യം

പാപത്തിന്റെയും അനീതിയുടെയും ‘പഞ്ചക്ഷതങ്ങള്‍’ പേറുന്നവരെ ആശ്വസിപ്പിക്കേണ്ടത്  ക്രൈസ്തവരുടെ ദൗത്യം

വത്തിക്കാന്‍ സിറ്റി: ക്ലേശങ്ങളുടെയും അനീതിയുടെയും കഴിഞ്ഞകാല പാപങ്ങളുടെയും ‘പഞ്ചക്ഷതങ്ങള്‍’ പേറുന്നവരെ ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യേണ്ടത് ഒരോ ക്രൈസ്തവവിശ്വാസിയുടെയും കടമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

വിശുദ്ധ ഫ്രാന്‍സിസ് അസീസിക്ക് പഞ്ചക്ഷതങ്ങള്‍ ലഭിച്ചതിന്റെ 800 ാം വാര്‍ഷികത്തോടനുബന്ധിച്ച് തന്നെ സന്ദര്‍ശിച്ച  ഇറ്റലിയിലെ ലാ വര്‍ണായിലെയും ടക്‌സന്‍ പ്രൊവിന്‍സിലെയും ഫ്രാന്‍സിസ്‌കന്‍ വൈദികരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ രക്തത്തിന്റെ തിരുശേഷിപ്പ് വൈദികര്‍ പാപ്പക്ക് നല്‍കി.

വിശുദ്ധന്റെ സഹനത്തിന്റെയും മരണത്തിന്റെമേലുള്ള വിജയത്തിന്റെയും അടയാളമായിരുന്ന പഞ്ചക്ഷതങ്ങളെന്ന് പാപ്പ പറഞ്ഞു.സഭയെ ‘റിപ്പയര്‍’ ചെയ്യാനുള്ള ദൗത്യത്തിന്റെ ഭാഗമായി ഫ്രാന്‍സിസ്‌കന്‍ വൈദികര്‍ എപ്പോഴും ക്ഷമ നല്‍കണമെന്ന് പാപ്പ പറഞ്ഞു. നിങ്ങള്‍ നല്ല കുമ്പസാരക്കാരാണ്. ഫ്രാന്‍സിസ്‌കന്‍ വൈദികര്‍ അതിന് പേര് കേട്ടവരാണ്. എല്ലായ്‌പ്പോഴും ക്ഷമ നല്‍കുക. ക്ഷമ നല്‍കുന്നതില്‍ ദൈവത്തിന് ഒരിക്കലും മടുപ്പ് തോന്നുന്നില്ല. നമുക്കാണ് ക്ഷമ ചോദിക്കുന്നതില്‍ മടുപ്പ് അനുഭവപ്പെടുന്നത്.

ക്രിസ്തുവില്‍ നിന്ന്  ഒഴുകുന്ന സ്‌നേഹത്തില്‍ നിന്ന് ശക്തി സ്വീകരിച്ചുകൊണ്ടും യേശുവുമായുള്ള കണ്ടുമുട്ടലിലൂടെ ആ ശക്തി പരിപോഷിപ്പിച്ചുകൊണ്ടും ക്ഷമ സ്വീകരിച്ച കുമ്പസാരക്കാരും, സൗഖ്യം സ്വന്തമാക്കിയ സൗഖ്യദായകരും, സന്തോഷവും സാഹോദര്യവും ലാളിത്യവും നിറഞ്ഞവരുമായി തീരുവാന്‍ പാപ്പ ഫ്രാന്‍സിസ്‌കന്‍ വൈദികരോട് ആഹ്വാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?