ടോക്യോ: ആണവായുധങ്ങള്‍ പൂര്‍ണമായി നിരോധിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ ആണവാക്രമണത്തിന്റെ 80ാം വാര്‍ഷികത്തില്‍ ജപ്പാനിലെ കത്തോലിക്കാ മെത്രാന്മാര്‍. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ജപ്പാന്‍ (സിബിസിജെ) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍, ആണവായുധങ്ങള്‍ നിര്‍ത്തലാക്കുന്നതിനുള്ള തങ്ങളുടെ ‘ശക്തമായ പ്രതിബദ്ധത’ അണുബോംബാക്രമണം നേരിട്ട ഒരേയൊരു രാജ്യത്ത് നിന്നുള്ള ബിഷപ്പുമാര്‍ എന്ന വസ്തുതയില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി.
അണുബോംബിനെ നേരിട്ട തങ്ങളുടെ പൂര്‍വികര്‍ അനുഭവിച്ച ഭീകര വേദന ഇപ്പോഴും തങ്ങളുടെ ഹൃദയത്തില്‍ കൊത്തിവച്ചിട്ടുണ്ടെന്ന് ബിഷപ്പുമാര്‍ പറഞ്ഞു. ബോംബിന്റെ തീവ്രതയും അത് ബാക്കി വയ്ക്കുന്ന ദുരിതങ്ങളും നേരിട്ട് അനുഭവിക്കുന്നവരാണ് ജപ്പാന്‍കാര്‍. ആണവ വികിരണങ്ങളുടെ ദുരിതം ജപ്പാനിലെ ജീവിച്ചിരിക്കുന്ന തലമുറ ഇന്നും അനുഭവിക്കുന്നുണ്ടെന്ന് ബിഷപ്പുമാര്‍ ഓര്‍മിപ്പിച്ചു.
1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയില്‍ പൊട്ടിത്തെറിച്ച അണുബോംബ് 140,000 പേരുടെ മരണത്തിന് കാരണമായി, മൂന്ന് ദിവസത്തിന് ശേഷം ഓഗസ്റ്റ് 9 ന് നാഗസാക്കിയില്‍ വീണ അണുബോംബ് പൊട്ടിത്തെറിച്ച് 74,000 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ യുദ്ധം ബാക്കി വച്ച ആളുകളെ കാത്തിരുന്നത് തലമുറകള്‍ നീണ്ടു നിന്ന ദുരിതമാണ്. അണുബോംബ് സ്‌ഫോടനത്തെ അതിജീവിച്ചവരില്‍ ഉണ്ടായ പ്രത്യാഘാതങ്ങള്‍ പതിറ്റാണ്ടുകളോളം നീണ്ടുനില്‍ക്കുകയും തലമുറകളോളം നിലനില്‍ക്കുകയും ചെയ്തുവെന്ന് ഇന്റര്‍നാഷണല്‍ കാമ്പെയ്ന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സ് (ഐസിഎഎന്‍) പറയുന്നു.
അണുബോംബാക്രമണം നടന്ന് അഞ്ചോ ആറോ വര്‍ഷത്തിനുശേഷം അതിജീവിതര്‍ക്കിടയില്‍ രക്താര്‍ബുദം ഗണ്യമായി വര്‍ധിച്ചു. ഒരു ദശകത്തിനുശേഷം തൈറോയ്ഡ്, സ്തനാര്‍ബുദം, ശ്വാസകോശം, മറ്റ് അര്‍ബുദങ്ങള്‍ എന്നിവ സാധാരണയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ജപ്പാനിലെ ജനങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങി.
ആണവായുധങ്ങളുടെ നിലനില്‍പ്പ് എല്ലാ ജീവജാലങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ബിഷപ്പുമാര്‍ പറഞ്ഞു. ആക്രമണങ്ങള്‍ക്കുശേഷം ജപ്പാന്റെ ആവാസ വ്യവസ്ഥ പൂര്‍ണമായും തകര്‍ന്നു. മനുഷ്യരേയും മൃഗങ്ങളെയും പ്രകൃതിയേയും നശിപ്പിക്കുന്ന ആണവ സ്‌ഫോടനങ്ങള്‍ ആഗോള ആവാസവ്യവസ്ഥയെ തന്നെ ഇല്ലാതാക്കുമെന്ന് ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. ആണവായുധങ്ങള്‍ ‘മനുഷ്യരുടെയും ദൈവം സൃഷ്ടിച്ച ലോകത്തിന്റെയും അന്തസ്സിനെ നശിപ്പിക്കുന്നു,’ അവര്‍ മുന്നറിയിപ്പ് നല്‍കി.
ഗ്ലോബല്‍ ഹിബകുഷയുടെ നിലനില്‍പ്പ് ഓര്‍മ്മിക്കണമെന്നും ബിഷപ്പുമാര്‍ അഭ്യര്‍ത്ഥിച്ചു. ‘ഹിബാകുഷ’ എന്ന ജാപ്പനീസ് പദം ഹിരോഷിമയും നാഗസാക്കിയും അണുബോംബ് ആക്രമണത്തില്‍ നിന്ന് അതിജീവിച്ചവരെ സൂചിപ്പിക്കുന്നതായിരുന്നുവെങ്
ലോക രാജ്യങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന ‘ആണവ പ്രതിരോധം’ എന്ന ആശയം സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗമല്ലെന്ന് ബിഷപ്പുമാര്‍ മുന്നറിയിപ്പ് നല്‍കി. ജപ്പാന്‍ ഭരണഘടന ഇന്ന് അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല, രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ബലപ്രയോഗ ഭീഷണിയെ നിരാകരിക്കുന്ന ജപ്പാന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് ബിഷപ്പുമാര്‍ പറഞ്ഞു.
‘സമാധാനം കൈവരിക്കുന്നതിനും എല്ലാ ജനങ്ങളുടെയും ജീവനും അന്തസ്സും സംരക്ഷിക്കുന്നതിനും’ ആണവായുധങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ ആണവായുധങ്ങളുടെ ഭീകരതയെക്കുറിച്ച് ലോകത്തോട് പറയുന്നത് തുടരുമെന്നും, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ സമാധാനം എന്ന ആശയം അടുത്ത തലമുറയിലേക്ക് എത്തിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *