Follow Us On

16

September

2025

Tuesday

പ്രവാസത്തിന്റെ നടുവിലും ജൂബിലി ആഘോഷം: പ്രതീക്ഷ നഷ്ടപ്പെടുത്താതെ ലോയിക്കാവിലെ കത്തോലിക്കര്‍

പ്രവാസത്തിന്റെ നടുവിലും ജൂബിലി ആഘോഷം: പ്രതീക്ഷ നഷ്ടപ്പെടുത്താതെ ലോയിക്കാവിലെ കത്തോലിക്കര്‍

ലോയിക്കാവ്/മ്യാന്‍മര്‍: സൈന്യവും പ്രതിപക്ഷവും തമ്മിലുളള ഏറ്റുമുട്ടലിനെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി  ക്യാമ്പുകളിലും വനങ്ങളിലെ താല്‍ക്കാലിക വാസസ്ഥലങ്ങളിലും കഴിയുന്ന ലോയിക്കാവ് രൂപതയിലെ വിശ്വാസികള്‍ പ്രതിസന്ധികളുടെ നടുവിലും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച  2025 ജൂബിലി ആഘോഷിക്കുന്നു.

ദൈനംദിന ജീവിതം വെല്ലുവിളിയായി തുടരുമ്പോഴും കിഴക്കന്‍ മ്യാന്‍മാറിലെ കയായ സംസ്ഥാനത്തെ രൂപതയായ ലോയ്കാവിലെ കത്തോലിക്കാ വിശ്വാസികള്‍  ജൂബിലിയുടെ പ്രമേയമായ പ്രത്യാശ നഷ്ടപ്പെടുത്തുന്നില്ല എന്ന് രൂപത പ്രതിനിധി ഫാ. പോള്‍ പാ പറഞ്ഞു. 90,000-ത്തോളം അംഗങ്ങളുള്ള ലോയ്ക്കാവിലെ കത്തോലിക്കാ സമൂഹം, സൈന്യവും പ്രതിപക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടലുകളും പോരാട്ടങ്ങളും കൊണ്ട് വിഭജിതമായ പ്രദേശത്ത് ഐക്യത്തിനായി പരിശ്രമിച്ചു വരുന്നതായും ഫാ. പോള്‍ കൂട്ടിച്ചേര്‍ത്തു.

ലോയിക്കാവിലെ പാസ്റ്ററല്‍ കോംപ്ലക്‌സിലുള്ള ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയം 2023 നവംബറില്‍ സൈന്യം പിടിച്ചെടുത്തിരുന്നു. പ്രാദേശിക സഭയ്ക്ക് ഇത് ആഴത്തിലുള്ള മുറിവാണെങ്കിലും പ്രതീക്ഷ നഷ്ടപ്പെടുത്തിയില്ല.  കത്തീഡ്രല്‍ ജൂബിലി ആഘോഷത്തിനായി ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ബിഷപ് സെല്‍സോ ബാ ഷ്വേ ഇപ്പോള്‍ താമസിക്കുന്ന സോണ്ടുവിലെ മദര്‍ ഓഫ് ഗോഡ് ഇടവക ദൈവാലയം  കോ-കത്തീഡ്രലായി പ്രഖ്യാപിച്ചതായി ഫാ. പോള്‍  പറഞ്ഞു.

ഈ ദൈവാലയത്തിന് പുറമെ യുസാമോസോയിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദൈവാലയം, ഹോയയിലെ സെന്റ് ജോസഫ് ദൈവാലയം, ഡോറോഖുവിലെ സേക്രഡ് ഹാര്‍ട്ട് ദൈവാലയം, മെസെ മേഖലയിലെ ദൈവാലയം എന്നിവ ജൂബിലി തീര്‍ഥാടന കേന്ദ്രങ്ങളാണ്. ജൂബിലിയുടെ ഉദ്ഘാടന ശുശ്രൂഷയിലും, പ്രതീക്ഷ മുറുകെ പിടിക്കാന്‍ ബിഷപ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?