Follow Us On

05

October

2024

Saturday

കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷ; പുതിയ പദ്ധതിയുമായി കത്തോലിക്ക സഭ

കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷ; പുതിയ പദ്ധതിയുമായി കത്തോലിക്ക സഭ
ന്യൂഡല്‍ഹി: ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ കീഴിലുള്ള കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സ് അനൗദ്യോഗിക കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചു. ‘സപ്പോര്‍ട്ടിംഗ്‌ ‘ഇന്‍ഫോര്‍മല്‍ മൈഗ്രന്റ് വര്‍ക്കേര്‍സ്: അക്‌സസ് ടു എന്‍ടൈറ്റില്‍മെന്റ്‌സ്’ എന്നാണ് പദ്ധതിയുടെ പേര്. കുടിയേറ്റക്കാര്‍ക്കുവേണ്ടിയുളള കമ്മീഷനും ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ കമ്മീഷനും സംയുക്തമായിട്ടാണ് കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന വെല്ലുകളെ നേരിടുന്നതിന് അവരെ സജ്ജരാക്കുന്നതിനായുള്ള പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അടിസ്ഥാന സേവനങ്ങള്‍ ലഭ്യമാക്കി സമൂഹത്തെ സേവിക്കുക എന്ന ലക്ഷ്യത്തിന്റെ സാക്ഷിപത്രമാണ് ഈ പദ്ധതിയെന്ന് ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ ഡോ. അനില്‍ കൂട്ടോ പ്രോജക്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. നമ്മുടെ നഗരങ്ങളിലെ അനേകര്‍ക്ക് ഈ പദ്ധതികൈാണ്ട് പ്രയോജനം ലഭിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയുടെ വിശാലമായ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും സുവിശേഷജീവിതത്തിന്റെ ഭാഗമായും കുടിയേറ്റക്കാരെ സംരക്ഷിക്കുക എന്നത് സഭയുടെ പ്രതിബദ്ധതയാണെന്നും അദ്ദേഹം വ്യക്തമാക്കി. നാം പടുത്തുയര്‍ത്തിയിരിക്കുന്ന മതിലുകള്‍ തകര്‍ക്കുകയും കീഴടക്കുകയും ചെയ്യുക എതാണ് സുവിശേഷം നമ്മെ പഠിപ്പിക്കുന്നത്; ഡോ. കൂട്ടോ ഓര്‍മിപ്പിച്ചു.
നേരത്തെ നടത്തിക്കൊണ്ടിരുന്ന ലിവ്‌ലിഹുഡ് സപ്പോര്‍ട്ട്‌ഫോര്‍ മൈഗ്രന്റ് വര്‍ക്കേര്‍സ് എന്ന പ്രോജക്ട് വളരെയധികം ഫലപ്രദമായിരുന്നുവെന്ന് സിസിബിഐ മൈഗ്രന്റ് കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജെയ്‌സ വാടാശേരി പറഞ്ഞു. പുതിയ പ്രൊജക്ട് ഗവണ്‍മെന്റ് സ്‌കീമുകള്‍ക്കുടി ഉള്‍ക്കാള്ളിച്ചുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പദ്ധതി വിവിധ രൂപതകളുമായി കൈകോര്‍ത്തുകൊണ്ട് ആഗ്ര, മീററ്റ്, ഡല്‍ഹി എന്നീ നഗരങ്ങളിലായിരിക്കും അദ്യം നടപ്പാക്കുക.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?