Follow Us On

07

June

2025

Saturday

ചരിത്രത്തില്‍ ആദ്യമായി മലങ്കര മാര്‍ത്തോമ സഭാ സിനഡ് അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

ചരിത്രത്തില്‍ ആദ്യമായി മലങ്കര മാര്‍ത്തോമ സഭാ സിനഡ് അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയിലെ സിനഡ് അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. വത്തിക്കാനിലെത്തിയ  സംഘത്തെ സ്വീകരിച്ച ഫ്രാന്‍സിസ് പാപ്പ മാര്‍ത്തോമ സഭയുടെ അധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ നല്ല ആരോഗ്യത്തിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും, അദ്ദേഹത്തിന് തന്റെ ആശംസകള്‍ കൈമാറണമെന്നും സിനഡ് അംഗങ്ങളോട് പറഞ്ഞു. മാര്‍ത്തോമ സഭാ പ്രതിനിധികള്‍ പങ്കെടുത്ത രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും 2022 മുതല്‍ കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ചര്‍ച്ചകളുമടക്കം കത്തോലിക്കസഭയും മാര്‍ത്തോമ സഭയും തമ്മില്‍ പടിപടിയായി വളര്‍ന്നു വരുന്ന ബന്ധത്തിലെ പ്രധാന സംഭവങ്ങള്‍ പാപ്പ അനുസ്മരിച്ചു.

സിനഡാലിറ്റിയും പ്രേഷിത പ്രവര്‍ത്തനങ്ങളും ഇരു സഭകളും തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കാവുന്ന മേഖലകളാണെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു. സിനഡാലിറ്റിയും എക്യുമെനിസവും തമ്മില്‍ വേര്‍പിരിക്കാനാവില്ലെന്ന് സിനഡാലിറ്റിയെക്കുറിച്ച് വത്തിക്കാനില്‍ നടന്ന സിനഡിന്റെ സമാപന രേഖയില്‍ പറയുന്നു. മിഷന്‍ എക്യുമെനിക്കല്‍ യാത്രയുടെ ലക്ഷ്യം മാത്രമല്ല, മാര്‍ഗം കൂടിയാണ്. ഉത്ഥിതനായ ഈശോക്ക് സാക്ഷ്യ നല്‍കുന്നതിനായി യോജിച്ചു പ്രവര്‍ത്തിക്കുന്നതാണ്  ഇരുസഭകളും തമ്മില്‍ ചേര്‍ന്നു വരുവാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും പാപ്പ പറഞ്ഞു. കേരളം കേന്ദ്രീകരിച്ചുള്ള മലങ്കര മാര്‍ത്തോമ സഭയില്‍ 15 ലക്ഷത്തോളം വിശ്വാസികളുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?