Follow Us On

20

November

2025

Thursday

500 വര്‍ഷത്തിന് ശേഷം ഡബ്ലിനില്‍ കത്തോലിക്കാ കത്തീഡ്രലിന് ഔദ്യോഗിക അംഗീകാരം

500 വര്‍ഷത്തിന്  ശേഷം ഡബ്ലിനില്‍  കത്തോലിക്കാ കത്തീഡ്രലിന് ഔദ്യോഗിക അംഗീകാരം
ഡബ്ലിന്‍: യൂറോപ്പില്‍ ഏറ്റവും അധികം കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍, 500 വര്‍ഷത്തിന് ശേഷം  കത്തോലിക്കാ കത്തീഡ്രലിന് ഔദ്യോഗിക അംഗീകാരം. ഇതുവരെ ഒരു പ്രോ-കത്തീഡ്രല്‍ ആയിരുന്ന സെന്റ് മേരീസ് ദൈവാലയമാണ് ഡബ്ലിന്‍ അതിരൂപതയുടെ ഔദ്യോഗിക കത്തീഡ്രലായി ലിയോ 14-ാമന്‍ മാര്‍പാപ്പ അംഗീകരിച്ചത്.
ബ്രിട്ടീഷ് അധിനിവേശകാലത്ത് പ്രൊട്ടസ്റ്റന്റ് നേതൃത്വത്തില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഡബ്ലിന് കത്തീഡ്രല്‍ ഇല്ലാത്ത സാഹചര്യമുണ്ടായത്. സെന്റ് പാട്രിക്‌സ്, ക്രൈസ്റ്റ് ചര്‍ച്ച് പോലുള്ള ദൈവാലയങ്ങള്‍ പ്രൊട്ടസ്റ്റന്റുകാരുടെ കൈകളിലായതിനെ തുടര്‍ന്ന് അഞ്ച് നൂറ്റാണ്ടുകളായി ഡബ്ലിനില്‍ കത്തോലിക്കാ കത്തീഡ്രല്‍ ഉണ്ടായിരുന്നില്ല. 1825 നവംബര്‍ 14-ന്, പ്രതിഷ്ഠാകര്‍മം നടന്ന ദിവസം മുതല്‍ സെന്റ് മേരീസ് ദൈവാലയം ഡബ്ലിനിലെ പ്രോ-കത്തീഡ്രലായി  കണക്കാക്കപ്പെടുന്നു.
19-ാം നൂറ്റാണ്ടില്‍, ഈ ദൈവാലയം ഡബ്ലിനിലെ കത്തോലിക്കാ സ്വത്വത്തിന്റെ പ്രതീകമായി മാറി. 1854-ല്‍ കത്തോലിക്കാ സര്‍വകലാശാലയുടെ ആദ്യ റെക്ടറായി വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ അവരോധിച്ചത് പോലുള്ള പ്രധാന പരിപാടികള്‍ക്ക് പ്രോ കത്തീഡ്രല്‍ വേദിയാവുകയും ചെയ്തിരുന്നു. 13-ാം നൂറ്റാണ്ടില്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ഡബ്ലിന്‍ അതിരൂപതയുടെ പ്രത്യേക മധ്യസ്ഥനായ വിശുദ്ധ ലോറന്‍സ് ഒ’ടൂളിന്റെ തിരുനാളിനോട് അനുബന്ധിച്ചും, സെന്റ് മേരീസ് ദൈവാലയത്തിന്റെ പ്രതിഷ്ഠാകര്‍മത്തിന്റെ  ദ്വിശതാബ്ദിയോടനുബന്ധിച്ചും  സെന്റ് മേരീസ് ദൈവാലയത്തെ ഔദ്യോഗികമായി കത്തീഡ്രലായി പ്രഖ്യാപിക്കുവാന്‍ ഡബ്ലിന്‍ ആര്‍ച്ചുബിഷപ് ഡെര്‍മോട്ട് ഫാരെല്‍ സമര്‍പ്പിച്ച അപേക്ഷ പാപ്പ അംഗീകരിക്കുകയായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?