Follow Us On

08

September

2024

Sunday

പുനഃമതപരിവര്‍ത്തന അവകാശവാദങ്ങള്‍ നിഷേധിച്ച് സഭാ നേതാക്കള്‍

പുനഃമതപരിവര്‍ത്തന അവകാശവാദങ്ങള്‍ നിഷേധിച്ച് സഭാ നേതാക്കള്‍

റായ്പൂര്‍: ഛത്തീസ്ഗഡിലെ അംബികാപ്പൂര്‍ രൂപതയില്‍പെട്ട ബാല്‍രാംപൂര്‍ ജില്ലയിലെ ചാന്ദോ വില്ലേജിലെ 50 കുടുംബങ്ങളില്‍പ്പെട്ട 120 ഓളം ഗോത്രവര്‍ഗ ക്രൈസ്തവര്‍ പുനമതപരിവര്‍ത്തനം നടത്തി ഹിന്ദുമതം സ്വീകരിച്ചുവെന്ന ഹിന്ദുത്വ ഗ്രൂപ്പുകളുടെ അവകാശവാദത്തെ സഭാനേതാക്കള്‍ നിഷേധിച്ചു. തങ്ങളുടെ പ്രദേശത്ത് ഒമ്പത് ദിവസത്തെ ഒരു പ്രോഗ്രാം ഹൈന്ദവ ആത്മീയ നേതാക്കള്‍ സംഘടിപ്പിച്ചിരുന്നു. അനേകം പേര്‍ അതില്‍ പങ്കെടുത്തു. എന്നാല്‍ ഹിന്ദുത്വഗ്രൂപ്പുകള്‍ അവകാശപ്പെടുന്നതുപോലെ ക്രിസ്ത്യാനികള്‍ അവിടെ വെച്ച് പുനമതപരിവര്‍ത്തനം നടത്തിയെന്ന് അവകാശപ്പെടുന്നത് തെറ്റാണെന്ന് അംബീകാപൂര്‍ രൂപതംഗമായ ഫാ. അകിലേഷ് എക്കാ മധ്യമങ്ങളോട് പറഞ്ഞു.

ഇവിടുത്തെ ഗോത്രവര്‍ഗ ജനത പ്രകൃതിയെ ആരാധിക്കുന്നവരാണ്. അവര്‍ ഹിന്ദുമതാനുയായികളോ, ക്രൈസ്തവരോ അല്ല എന്നും ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്നും വൈദികനായ അദ്ദേഹം സൂചിപ്പിച്ചു. പുനമതപരിവര്‍ത്തന അവകാശവാദം ഊതിവിര്‍പ്പിച്ചതാണെന്ന് അംബികാപൂര്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ. വില്യം ഉറെ പറഞ്ഞു. അവരുടെ പക്കല്‍ ഇതിന് യാതൊരു തെളിവുകളുമില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറാണ് ഈ പുനമതപരിവര്‍ത്തനകഥ പ്രസിദ്ധീകരിച്ചത്. സംഭവം നടന്നത് മെയ് 17 നാണെന്നും സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഏത് ഹിന്ദുത്വ ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുമില്ല. ഘര്‍വാപസി കാമ്പിയിന്റെ ഭാഗമായി വലിയതോതിലുള്ള പുനമതപരിവര്‍ത്തനമാണ് നടക്കുന്നതെന്നും ഓര്‍ഗനൈസറില്‍ പറയുന്നു.

ഛത്തീസ്ഗഡ് ക്രൈസ്തവരെ പീഡിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയിലുണ്ട്. 2023 ല്‍ മാത്രം അവിടെ ക്രൈസ്തവര്‍ക്കുനേരെ 148 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഛത്തീസ്ഗഡിലെ 30 ലക്ഷം ജനങ്ങളില്‍ ക്രൈസ്തവര്‍ വെറും രണ്ട് ശതമാനം മാത്രമണ്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?