Follow Us On

01

June

2025

Sunday

ഡൗണ്‍ സിന്‍ഡ്രം ഉണ്ടായിരുന്ന കുഞ്ഞിന് ലൂര്‍ദിലെ വെള്ളം നല്‍കി പ്രാര്‍ത്ഥിച്ചു; അടുത്ത ദിവസം ഡോക്ടര്‍ ഓടി വന്ന് പറഞ്ഞത്…

ഡൗണ്‍ സിന്‍ഡ്രം ഉണ്ടായിരുന്ന കുഞ്ഞിന് ലൂര്‍ദിലെ വെള്ളം നല്‍കി പ്രാര്‍ത്ഥിച്ചു; അടുത്ത ദിവസം ഡോക്ടര്‍ ഓടി വന്ന് പറഞ്ഞത്…

കൊറിയന്‍ വംശജയായ മിന്‍ സണ്‍ കിം ഹാര്‍ഡിംഗ് 14 വയസുള്ളപ്പോഴാണ് പഠനത്തിനായി അമേരിക്കയിലെത്തുന്നത്. ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ശേഷം, വാഷിംഗ്ടണ്‍ ഡി.സി.യില്‍ ജോലി ചെയ്യവേ ജോണ്‍ ഹാര്‍ഡിംഗിനെ വിവാഹം ചെയ്തു. 40 വയസ് കഴിഞ്ഞ സമയത്താണ് മിന്‍ മൂന്നാമതും ഗര്‍ഭിണിയായത്. ആ സമയത്ത് അവര്‍ സൈനികനായ ഭര്‍ത്താവുമൊത്ത് ജര്‍മനിയിലാണ് താമസിച്ചിരുന്നത്. ദമ്പതികള്‍ക്ക് ഇതിനകം രണ്ട് മുതിര്‍ന്ന കുട്ടികളുണ്ടായിരുന്നു, ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. മിന്നിന് 40 വയസിനു മുകളില്‍ പ്രായമുണ്ടായിരുന്നതിനാല്‍ ഗര്‍ഭസ്ഥ ശിശുവിന് ഡൗണ്‍ സിന്‍ഡ്രോം ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ഡോക്ടര്‍ അവളോട് പറഞ്ഞു.

മിന്‍ പറയുന്നു, ‘എനിക്ക് പരിശോധനകളെക്കുറിച്ച് ഒന്നും തോന്നിയില്ല, കാരണം മുന്‍പുള്ള രണ്ടു കുഞ്ഞുങ്ങളും പൂര്‍ണ ആരോഗ്യവാന്മാരാണല്ലോ.’ ഭക്തരായ കത്തോലിക്കര്‍ എന്ന നിലയില്‍, ദൈവം തരുന്നത് എന്തായാലും സ്വീകരിക്കാന്‍ ഞാനും ഭര്‍ത്താവും തയാറായിരുന്നു.
‘കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഞാന്‍ സ്വീകരണമുറിയില്‍ ജപമാല ചൊല്ലുകയായിരുന്നു, എനിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. അത് എന്റെ ഡോക്ടര്‍ ഡോ. ക്രിസ്റ്റീന മോയ്സിഡിസ്-ടെഷ് ആയിരുന്നു. വയറ്റിലുള്ള കുഞ്ഞ് ഡൗണ്‍ സിന്‍ഡ്രോമോടെയാണ് ജനിക്കാന്‍ സാധ്യതയെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും അറിയിക്കാന്‍ തിടുക്കത്തില്‍ വിളിച്ചതാണ്. അതിനുശേഷം എനിക്ക് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല, കാരണം ഞാന്‍ ഞെട്ടിപ്പോയി,’ മിന്‍ പറയുന്നു. ഉടനെ അവള്‍ കരഞ്ഞുകൊണ്ട് ഭര്‍ത്താവിനെ വിളിച്ചു,  എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം അവളെ ആശ്വസിപ്പിച്ചു.ജോണ്‍ ഭാര്യയോട് പറഞ്ഞു; ”ദൈവത്തിന്റെ ഇഷ്ടം അതാണെങ്കില്‍, നമ്മള്‍ അത് സ്വീകരിക്കണം.’

ഭര്‍ത്താവിനെ വിളിച്ചതിന് ശേഷം, മിന്‍ അവളുടെ അടുത്ത സുഹൃത്തും , ഒരു മെഡിക്കല്‍ ഡോക്‌റും കൂടിയായ, ഡോ. ഗാര്‍സിയയെ  വിളിച്ചു, കുഞ്ഞുങ്ങള്‍ക്ക് ഡൗണ്‍ സിന്‍ഡ്രോം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ ഗര്‍ഭഛിദ്രത്തെക്കുറിച്ച് ഉപദേശിക്കാന്‍ ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നതിനാല്‍, കൂടുതല്‍ പരിശോധനകള്‍ നടത്തരുതെന്ന് ഡോ. ഗാര്‍സിയ അവരെ ഉപദേശിച്ചു. അതുകൊണ്ട് തന്നെ വീണ്ടും ഡോക്ടറെ കാണാന്‍ പോയപ്പോള്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ട എന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. ഏതായാലും ഈ കുടുംബം അവരുടെ പ്രാര്‍ത്ഥനകള്‍ തുടര്‍ന്നു. മാത്രമല്ല മിന്‍ തന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും തനിക്കുവേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു. കൂടാതെ യൂറോപ്പിലെ പുണ്യസ്ഥലങ്ങളിലേക്ക് തനിക്ക് തീര്‍ത്ഥാടനം നടത്തണമെന്നും അവള്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ദൈവം തന്റെയും മറ്റുള്ളവരുടെയും പ്രാര്‍ത്ഥനകള്‍ കേള്‍ക്കുമെന്ന് മിന്‍ വിശ്വസിച്ചു.
ഫ്രാന്‍സിലെ ലൂര്‍ദിലേക്കാണ് ജോണു മിനും ആദ്യം യാത്ര ചെയ്തത്. ലൂര്‍ദില്‍ മാതാവിന്റെ  അത്ഭുത കിണറിനടുത്തെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന  കന്യാസ്ത്രീകള്‍ അവളോട് പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപത്തിന് അഭിമുഖമായി നിന്നു പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. മിന്‍ പരിശുദ്ധ മറിയത്തിന്റെ നേരെ തിരിഞ്ഞു അവളുടെ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചു.അവള്‍ പരിശുദ്ധ അമ്മയെ വിളിച്ച് പറഞ്ഞു, ‘അമ്മ മറിയമേ… എനിക്ക് വേണ്ടത് ആരോഗ്യമുള്ള ഒരു കുഞ്ഞാണ്. ദയവായി എനിക്കും ആരോഗ്യമുള്ള എന്റെ കുഞ്ഞിനും വേണ്ടി പ്രാര്‍ത്ഥിക്കണേ…”

 

മിന്‍ എല്ലാ ദിവസവും കുര്‍ബാനയ്ക്ക് പോയി അവിടെ കഴിയുന്നത്ര വിശുദ്ധജലം കുടിച്ചു. ലൂര്‍ദിനുശേഷം, ഇറ്റലിയിലെ ടൂറിനിലേക്കാണ് അവര്‍ പോയത്. കാരണം ആ സമയത്ത് അവിടെ ഈശോയുടെ തിരുക്കച്ച പ്രദര്‍ശിപ്പിച്ചിരുന്നു. അവള്‍ കര്‍ത്താവിന്റെ തിരുവസ്ത്രത്തിന് മുന്നില്‍ മുട്ടുകുത്തി ആരോഗ്യമുള്ള ഒരു കുഞ്ഞിനായി യേശുവിനോട് യാചിച്ചു, ‘ഞാന്‍ ആവശ്യപ്പെടുന്നത് ആരോഗ്യമുള്ള ഒരു കുഞ്ഞിനുവേണ്ടി മാത്രമാണ്.

യുഎസില്‍ മടങ്ങിയെത്തി കാലിഫോര്‍ണിയയിലെ എല്‍ പാസോയിലെ ഹോട്ടല്‍ മുറിയിലായിരുന്ന സമയത്താണ് മിന്നിന് പ്രസവവേദന ആരംഭിച്ചത്. ആ സമയം ഭര്‍ത്താവ് കൂടെയില്ലായിരുന്നു. അതേസമയം ദൈവത്തിന്റെ ഇടപെടല്‍ എന്നവണ്ണം, ജര്‍മ്മനിയില്‍ നിന്നുള്ള അവളുടെ സുഹൃത്ത് കാരി കോഗ്ബില്‍ മിന്‍ താമസിച്ചിരുന്ന അതേ ഹോട്ടലിലുണ്ടായിരുന്നു. മിന്‍ സഹായത്തിനായി അവളെ വിളിച്ചു. കുട്ടികളുടെ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച മിന്‍ 12 മണിക്കൂര്‍ നീണ്ട വേദനാജനകമായ കാത്തിരിപ്പിന് ശേഷം അന്നക്ക് ജന്മം നല്‍കി. ഇന്‍കുബേറ്ററിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അവളുടെ മാതാപിതാക്കള്‍ക്കള്‍ അന്നയെ ഒരു നോക്ക് കാണാനുള്ള സമയം മാത്രമാണ് ലഭിച്ചത്.

‘ഞാന്‍ എന്റെ കുഞ്ഞിനെ നോക്കി, അവള്‍ സുന്ദരിയായി കാണപ്പെട്ടു. പക്ഷേ ഉടനെ ജോണ്‍ കുഞ്ഞിനെ നോക്കി, എന്നോട് കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം ഉണ്ടെന്ന് പറഞ്ഞു. ലൂര്‍ദില്‍ നിന്നുള്ള വിശുദ്ധ ജലം ഹോട്ടല്‍മുറിയില്‍ ഉണ്ടായിരുന്നു. ജോണ്‍ ഉടനെ അത് കൊണ്ടുവന്നു. കുഞ്ഞിനെ അനുഗ്രഹിച്ചു പ്രാര്‍ത്ഥിച്ചു. ‘ദൈവമേ, ഞാന്‍ അവളെ സ്‌നേഹിക്കുന്നു, ഈ കുഞ്ഞിന് നന്ദി.’

പിന്നെ അവിടെ നടന്നതെല്ലാം വലിയ അത്ഭുതങ്ങളായിരുന്നു!  പിറ്റേന്ന്, ഡോക്ടര്‍ വലിയ ഞെട്ടലോടെ ജോണിനെ സമീപ്പിച്ചു, തലേദിവസം കണ്ട ഡൗണ്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു! അതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് പറഞ്ഞു.അതുകേട്ട് ‘എന്റെ ഭര്‍ത്താവ് കരയുകയായിരുന്നു,’ മിന്‍ പറഞ്ഞു. രണ്ട് മാസത്തേക്ക്, അന്ന ആശുപത്രിയില്‍ തുടരുമ്പോള്‍ മിന്‍ അവളെ പരിചരിച്ചു. എല്ലാ ദിവസവും സ്‌കിന്‍ ടു സ്‌കിന്‍ തെറാപ്പി ആണ് നല്കിയത്.

മിന്‍ മകളോടൊപ്പം എന്‍ഐസിയുവില്‍ ആയിരുന്നപ്പോള്‍, ഒരു നഴ്സ് അവളുടെ അടുത്തേക്ക് വന്ന് സംസാരിച്ചു. അന്നയെ പ്രസവിക്കാന്‍ സഹായിച്ച നഴ്സായിരുന്നു അദ്ദേഹം.’നിങ്ങളുടെ കുഞ്ഞ് ജനിച്ച ദിവസം, അവള്‍ പുറത്തുവന്നപ്പോള്‍ അവള്‍ക്ക് ഡൗണ്‍ സിന്‍ഡ്രോം ഉണ്ടായിരുന്നു, അദ്ദേഹം മിന്നിനോട് പറഞ്ഞു. എന്നാല്‍, ഞാന്‍ അവളെ എന്‍ഐസിയു വില്‍ കണ്ടപ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിരിക്കുന്നു.അവര്‍ കുഞ്ഞിനെ മാറ്റിയെന്നാണ് ഞാന്‍ കരുതിയത്!’ നഴ്‌സ് പറഞ്ഞു.
മിന്‍ പിന്നെയും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. അന്നയ്ക്ക് ഡൗണ്‍ സിന്‍ഡ്രോം ഉണ്ടെന്ന് കരുതുന്നത് എന്തുകൊണ്ടെന്ന് മിന്‍ നഴ്സിനോട് ചോദിച്ചു. അവര്‍ എങ്ങനെയാണ് ലക്ഷണങ്ങള്‍ പരിശോധിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു: ചെവിയുടെ അളവ്, കാലുകളുടെയും കാല്‍വിരലുകളുടെയും കണ്ണുകള്‍, കൈകള്‍ എന്നിവയെല്ലാം പരിശോധിക്കുന്ന വിധം മനസിലാക്കി. തന്റെ മകള്‍ പൂര്‍ണമായും സുഖപ്പെട്ടു എന്നു മിന്‍ മനസിലാക്കി.

അവള്‍ മകള്‍ക്ക് വാഴ്ത്തപ്പെട്ട കന്യകയുടെ അമ്മയുടെ പേരായ അന്ന എന്ന പേരിട്ടു, കൂടെ മരിയ എന്ന പേരും ചേര്‍ത്തു, ഇപ്പോള്‍, ഏകദേശം 10 വയസുള്ള, അന്ന മരിയ തന്റെ അമ്മയോടൊപ്പം ദിവസവും ജപമാലയും സെന്റ് ബ്രിജിഡിന്റെ  പ്രാര്‍ത്ഥനയും മുടങ്ങാതെ ചൊല്ലി പ്രാര്‍ത്ഥിക്കും. അന്ന അവരുടെ ഇടവകയിലെ ഗായകസംഘത്തിന്റെ ഭാഗവുമാണ്. അന്നമോളുടെ  ആദ്യ കുര്‍ബാന സ്വീകരണവും അടുത്തിടെ ആയിരുന്നു.

ദൈവം നമ്മെ ശ്രദ്ധിക്കുന്നില്ലെന്ന് കരുതുന്ന, പ്രത്യാശ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യാശ പകരാന്‍ തന്നെ ദൈവം വിളിച്ചിരിക്കുന്നതായി മിന്‍ പറയുന്നു. അവിടുന്ന് എപ്പോഴും നമ്മെ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ നാം നമ്മുടെ വിശ്വാസത്തില്‍ എപ്പോഴും ഉറച്ചുനില്‍ക്കണം. കര്‍ത്താവ് എന്താണ് ചെയ്യുന്നതെന്ന് അവിടുത്തേക്ക് നന്നായി അറിയാമെന്ന് ഉറച്ചു വിശ്വസിക്കുക. ദൈവം ഒരിക്കലും നമ്മെ കൈവിടില്ല! മിന്‍ പറഞ്ഞുനിര്‍ത്തി.

ജോണും മിനും മൂന്ന് കുട്ടികളുമായി അമേരിക്കയിലെ വെസ്റ്റണില്‍ ഇപ്പോള്‍  സന്തോഷത്തോടെ താമസിക്കുന്നു.  മൂത്തയാള്‍ ഹോളി ക്രോസില്‍ കോളേജ് ഫ്രഷ്മാനാണ്, രണ്ടാമത്തെ കുട്ടി പ്രൊവിഡന്‍സ്, കോളേജ് വിദ്യാഭ്യാസത്തിന് തയാറെടുക്കുന്നു. ലൂര്‍ദ് മാതാവിന്റെ കുഞ്ഞ്, ഇളയവളായ അന്ന മരിയ ഹാര്‍ഡിംഗിന് ഒമ്പത് വയസ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?