Follow Us On

06

June

2025

Friday

  • ഇന്ന് നാം നേരിടുന്ന  എല്ലാ രോഗങ്ങള്‍ക്കും കാരണം

    ഇന്ന് നാം നേരിടുന്ന എല്ലാ രോഗങ്ങള്‍ക്കും കാരണം0

    ജെയ്‌മോന്‍ കുമരകം കേട്ടുകേള്‍വിപോലുമില്ലാത്ത രോഗങ്ങളാണ് മനുഷ്യനിന്ന് അഭിമുഖീകരിക്കേണ്ടി വരുന്നത്. വിദഗ്ധ ചികിത്സയ്ക്കുവേണ്ടി ശിപാര്‍ശ ചെയ്യപ്പെടുന്ന മിക്ക രോഗികളുടെയും യഥാര്‍ത്ഥ രോഗമെന്തെന്ന് വൈദ്യശാസ്ത്രത്തിന് പോലും അജ്ഞാതമാണ്. ഇതുകൊണ്ടൊക്കെയാകാം ശാരീരിക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. ലോകമെങ്ങും കാലാവസ്ഥ മാറുന്നു. പ്രകൃതിക്ഷോഭവും ദുരന്തങ്ങളും വര്‍ദ്ധിക്കുന്നു. ഭൗമാന്തരീക്ഷത്തിലെ താപനില ഉയരുന്നു. ജലത്തിന്റെ ശോഷണമാണ് ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി. യഥാര്‍ത്ഥത്തില്‍ പ്രകൃതിയോടുള്ള മനുഷ്യന്റെ ദ്രോഹം തന്നെയാണിതിനെല്ലാം പിന്നില്‍. പൂര്‍വികരുടെ തലമുറയ്ക്ക് ആശുപത്രിവാസവും മരുന്നുകളും

  • ദൈവാലയത്തിലെ  മോഷണത്തിന് പിന്നില്‍

    ദൈവാലയത്തിലെ മോഷണത്തിന് പിന്നില്‍0

    ജയ്‌മോന്‍ കുമരകം ആശീര്‍വദിച്ച തിരുവോസ്തി ദൈവാലയങ്ങളില്‍നിന്നും അതീവ രഹസ്യമായി കടത്തിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ വീണ്ടും വര്‍ധിച്ചുവരുന്നതായി സൂചന. ഈ അടുത്തനാളില്‍ ആളുകള്‍ കുറഞ്ഞ ദൈവലായങ്ങള്‍ സന്ദര്‍ശിച്ച് ഭക്തിപൂര്‍വ്വം ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുന്നതായി നടിച്ച് തിരുവോസ്തി കടത്താന്‍ ശ്രമിച്ച യുവാവിനെയും യുവതിയെയും കോഴിക്കോടു നിന്നും ഇടവകക്കാര്‍ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇവരാദ്യം പറഞ്ഞത് ദമ്പതികളാണെന്നാണ്. എന്നാല്‍ പിന്നീടാകട്ടെ വിവാഹത്തിന് തയ്യാറെടുക്കുന്നവരാണെന്നും യുവാവ് പ്രൊട്ടസ്റ്റന്റ് വിശ്വാസിയായതിനാല്‍ അയാളെ വിശ്വാസത്തിലേക്ക് നയിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് യുവതി വിശദീകരിച്ചത്. എന്നാല്‍ യുവാവിന്റെ ആധാര്‍ കാര്‍ഡിലെ പേരും വിവരങ്ങളും

  • നമ്മുടെ കുഞ്ഞുങ്ങളുടെ വേഗത

    നമ്മുടെ കുഞ്ഞുങ്ങളുടെ വേഗത0

    ജയ്‌മോന്‍ കുമരകം പത്തുനാല്പത് കൊല്ലം മുമ്പ് മുതിര്‍ന്ന ഒരാള്‍ വീട്ടിലേക്ക് കയറിവരുമ്പോള്‍ ആദരവോടെ എണീറ്റ് നില്‍ക്കുന്ന യുവതലമുറയെ കാണാമായിരുന്നു. ആതിഥ്യമര്യാദകളോടെ വീട്ടിലെ യുവാക്കള്‍ അവരോട് സംസാരിക്കും. നീയെന്തു പഠിക്കുന്നു എന്നൊക്കെയുള്ള ചോദ്യത്തിന് എത്രമാത്രം ഭവ്യതയാര്‍ന്ന മറുപടിയാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലം മാറിയപ്പോള്‍ കഥയും മാറി. ഇന്ന് യുവാക്കളെ ഭയപ്പാടോടെ കാണുന്ന പഴയതലമുറയെ ആണ് എവിടെയും കാണാന്‍ കഴിയുക. പഠിക്കുന്ന കാലം മുതല്‍ കുട്ടികളുടെ വാശിക്ക് മുന്നില്‍ തോറ്റുപോയതുകൊണ്ടാകാം അവര്‍ മുതിര്‍ന്ന് യുവാക്കളായപ്പോഴും പിടിവാശിക്കൊരു കുറവുമില്ല. അവര്‍

  • പെരുനാളുകള്‍  തിരുനാളുകളാകുമ്പോള്‍

    പെരുനാളുകള്‍ തിരുനാളുകളാകുമ്പോള്‍0

    ജയ്‌മോന്‍ കുമരകം ഇടവകതിരുനാളുകള്‍ ആഘോഷങ്ങളേക്കാളുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹം അവഗണിക്കുന്നവരെ ഓര്‍മ്മിക്കുന്നതിനുമായി മാറുന്ന കാഴ്ചകളാണ് ഇപ്പോള്‍ ധാരാളമായി കാണുന്നത്. തൃശൂര്‍ എറവ് സെന്റ് തെരേസാസ് കപ്പല്‍പ്പള്ളി ഇടവകയെ നോക്കൂ. തിരുനാളിനോടനുബന്ധിച്ച് ഇവിടെ ഉച്ചക്ക് നടക്കുന്ന വിശാലമായ നേര്‍ച്ചസദ്യയില്‍ ഭക്ഷണം വിളമ്പുംമുമ്പേ ജില്ലയിലെ അനാഥാലയങ്ങളിലുളളവര്‍ക്ക് അവര്‍ തിരുനാള്‍ ഭക്ഷണം വിളമ്പി മാതൃകയായി. അനാഥരേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും ചേര്‍ത്ത് നിര്‍ത്തിയാണ് കപ്പല്‍ പള്ളിയിലെ തിരുനാള്‍ പൂര്‍ണ്ണമാകുന്നത്. വീടുകളില്‍ തയ്യാറാക്കുന്ന ‘സ്‌നേഹത്തിന്റെ പൊതിച്ചോറില്‍ ചിക്കന്‍, ബീഫ്, പോര്‍ക്ക്, മീന്‍, സലാഡ്, ഉപ്പേരി എന്നി

  • അമ്മമനസ്‌

    അമ്മമനസ്‌0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS വാശിയുടെ, വെറുപ്പിന്റെ, വിദ്വേഷത്തിന്റെ ചുഴിയിലേക്ക് ചിലപ്പോഴൊക്കെ നമ്മളറിയാതെ അകപ്പെടും. സ്‌നേഹം മാത്രം ആണ് ഒരേ ഒരു പിടിവള്ളി രക്ഷപെടാന്‍. സ്‌നേഹം ആണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല long term Investment എന്ന് ഓര്‍മിപ്പിക്കുന്ന ഒരു സിനിമ, മെയ്യഴകന്‍. ഈ പുതുവര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ് നിറച്ച ഒരു സിനിമ ഏത് എന്ന് ചിന്തിക്കുമ്പോള്‍ മെയ്യഴകന്‍ എന്ന തമിഴ് സിനിമ ആദ്യമേ ഓടി എത്തുന്നു. സസ്‌പെന്‍സ് ഇല്ല,twist കള്‍

  • ജീവിതം മുഴുവന്‍ മിഷനുവേണ്ടി

    ജീവിതം മുഴുവന്‍ മിഷനുവേണ്ടി0

    ജയ്‌മോന്‍ കുമരകം ആറുപതിറ്റാണ്ട് മുമ്പാണ് ജയിംസ് കുരിശേരി അച്ചന്‍ ഛാന്ദയില്‍ ആദ്യമായി എത്തുന്നത്. ഇന്നത്തെപ്പോലെ യാതൊരു സൗകര്യങ്ങളുമില്ലാത്ത കാലം. സാംസ്‌കാരികമായി ഒട്ടും വളരാത്തൊരു സമൂഹം. അവര്‍ ക്രിസ്തുവിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടുപോലുമില്ല. അവരുടെയിടയില്‍ ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടശേഷം 1968 മുതല്‍ അദേഹം തന്റെ മിഷന്‍ പ്രവര്‍ത്തനം ഛാന്ദായില്‍ തന്നെ തുടരുകയായിരുന്നു. വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും അദ്ദേഹം സേവനം ചെയ്തു. വീടുകളില്ലാതെ കഷ്ടപ്പെടുന്നവരും സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളുമൊക്കെയായിരുന്നു ആ

  • സാക്ഷ്യമാകുന്ന  ജീവിതങ്ങള്‍

    സാക്ഷ്യമാകുന്ന ജീവിതങ്ങള്‍0

    ജയ്‌മോന്‍ കുമരകം യുവാന്‍ഫ എന്ന ഖനിത്തൊഴിലാളി ഷു യുവായ് എന്ന യുവതിയെ വിവാഹം കഴിക്കുമ്പോള്‍ മനം നിറയെ വലിയ പ്രതീക്ഷകളായിരുന്നു. എന്നാല്‍ ഏതാനും മാസം കഴിഞ്ഞപ്പോള്‍ ഗുരുതര രോഗം വന്ന് അവള്‍ കിടപ്പിലായി. അന്നവള്‍ക്ക് 21 വയസ്. രോഗവിവരമറിഞ്ഞ് ഓടി വീട്ടിലെത്തിയ യുവാന്‍ഫ ഭാര്യയുടെ അവസ്ഥ കണ്ട് കരഞ്ഞുപോയി. തളര്‍ന്നുകിടക്കുന്ന ഭാര്യയുടെ മുഖത്ത് കണ്ണീര്‍ച്ചാലുകള്‍. എന്തു ചെയ്യണമെന്നറിയാതെ യുവാന്‍ഫ അമ്പരന്നു. അവസാനം അയാളൊരു തീരുമാനമെടുത്തു. അവളെ പരിചരിക്കുവാന്‍ ഖനിജോലി ഉപേക്ഷിക്കുക. വീടിനടുത്ത് ചെറിയ കൂലിപ്പണയൊക്കെ ചെയ്ത് ജീവിക്കുക.

  • നമ്മളറിയാതെ പോകുന്ന  ചില കാര്യങ്ങള്‍

    നമ്മളറിയാതെ പോകുന്ന ചില കാര്യങ്ങള്‍0

    ജയ്‌മോന്‍ കുമരകം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ളള ബന്ധം ശരിയായി പോകണമെങ്കില്‍ അവരിരുവരും വിവേകത്തോടെ പെരുമാറണം. വിവേകമില്ലാതെ പെരുമാറുന്നതിന് ഇതാ ഒരു ഉദാഹരണം. കല്യാണം കഴിഞ്ഞ ദിവസം രാത്രി ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞു: നമുക്ക് നാളെത്തന്നെ കൊടൈക്കനാലിലേക്ക് ടൂറുപോകണം. ഈ ഡയലോഗ് ഭാര്യക്ക് ഇഷ്ടമായില്ല. അവര്‍ പറഞ്ഞു; കൊടൈക്കനാല്‍ വേണ്ട, കന്യാകുമാരിയെന്നാണ് എന്റെ അഭിപ്രായം. അതേചൊല്ലി രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും അന്ന് മുഖം കറുത്തും മുറിവ് ഉണ്ടാക്കിയും സംസാരിച്ചു. അങ്ങനെ വിവാഹത്തിന്റെ ആദ്യദിവസംതന്നെ കയ്പ് നിറഞ്ഞതായി. എങ്ങോട്ട് യാത്ര പോകണം

Latest Posts

Don’t want to skip an update or a post?