Follow Us On

19

April

2025

Saturday

പാലം

പാലം

ഗുരു ശിഷ്യരെല്ലാവരുടെയും കൈയിലേക്ക് ഒരു ഭാരമുള്ള കുരിശ് നല്‍കി. പലരും കുരിശു കൈയില്‍ കിട്ടിയപാടെ ഈ കുരിശു ചുമക്കുന്നത് പാടാണെന്നു പറഞ്ഞ് ഉപേക്ഷിച്ചു. ചിലര്‍ കുരിശ് കുറച്ചു ദൂരം കൊണ്ടുപോയി. തിരിഞ്ഞു നോക്കിയ പ്പോള്‍ ഗുരുവിനെ കാണാതായപ്പോള്‍ ഗുരു തന്ന കുരിശ് ആരും കാണാതെ കളഞ്ഞു. പിന്നെയും ചിലര്‍ കുരിശിന്റെ ഭാരം കുറച്ചു. ചിലര്‍ കുരിശിന്റെ പകുതി മുറിച്ചു മാറ്റി. ഒരേ ഒരു ശിഷ്യന്‍ മാത്രം ഗുരു  തന്ന കുരിശു നെഞ്ചിലേറ്റി വിയര്‍ത്തു. ആ ശിഷ്യനെ കൂട്ടത്തിലുള്ളവരെല്ലാം കളിയാക്കി. ഗുരു പറ്റിക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ അതേപടി ഏറ്റെടുക്കാന്‍ നിനക്ക് ഭ്രാന്താണോ എന്നൊക്കെ പറഞ്ഞ് അവനെ കളിയാക്കി.

ഒടുവിലാണ് അവര്‍ ആ സത്യം തിരിച്ചറിഞ്ഞത്. കുറെ ദൂരം നടന്നു വേഗം ലക്ഷ്യസ്ഥാനത്തെത്താന്‍. ഓടിയവര്‍ ചെന്നുനിന്നത് ഒരു തോടിന്റെ വക്കിലായിരുന്നു. മറുകരെക്കു കടക്കാന്‍ വഞ്ചിയോ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്ന അവര്‍ക്ക് നടുവിലൂടെ കുരിശ് കളയാതെ വിയര്‍ത്തൊലിച്ചു വന്ന ശിഷ്യന്‍, ആ കുരിശ് തോടിനു കുറുക്കെ വച്ച് ഗുരു പറഞ്ഞ ലക്ഷ്യത്തിലേക്കു കുതിച്ചു..

കൂടുതല്‍ ഒന്നും പറയാനില്ല. കുരിശുകളെ വലിച്ചെറിയാ തിരിക്കൂ. ചില നദിയും തോടുമൊക്കെ കുറുകെ കടന്നു സ്വര്‍ഗസീയോന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഈശോ നല്‍കുന്ന കുരി ശിനെ ശക്തിയുള്ളൂ. സഹനം ലാഭകരമാണ് സുഹൃത്തേ… അതുകൊണ്ടല്ലേ മരത്താക്കരയിലുള്ള നോബര്‍ട്ടമ്മ കിട്ടിയ കുരിശുകളെ ഒന്നും ഉപേക്ഷിക്കാതെ കിടന്നു സഹിച്ചത്. ലാഭം എന്ന് തന്നെ കാണാന്‍ വന്നവരോടൊക്കെ ക്രിസ്തു സ്‌നേഹത്താല്‍ ജ്വലിച്ചു പ്രഘോഷിച്ചത് (രണ്ടു കാലിനും സ്വാധീനമില്ലാതെ കോണ്‍വെന്റിന്റെ നാല് ചുവരുകള്‍ക്കുളില്‍  ജീവിതം ഈശോക്ക് സമര്‍പ്പിച്ച സഹനപുത്രി).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?